Skip to main content

قَالُوْا رَبَّنَآ اَمَتَّنَا اثْنَتَيْنِ وَاَحْيَيْتَنَا اثْنَتَيْنِ فَاعْتَرَفْنَا بِذُنُوْبِنَا فَهَلْ اِلٰى خُرُوْجٍ مِّنْ سَبِيْلٍ  ( غافر: ١١ )

qālū
قَالُوا۟
അവർ പറയും
rabbanā
رَبَّنَآ
ഞങ്ങളുടെ റബ്ബേ
amattanā
أَمَتَّنَا
നീ ഞങ്ങളെ മരണപ്പെടുത്തി
ith'natayni
ٱثْنَتَيْنِ
രണ്ടു (പ്രാവശ്യം)
wa-aḥyaytanā
وَأَحْيَيْتَنَا
നീ ഞങ്ങളെ ജീവിപ്പിക്കയും ചെയ്തു
ith'natayni
ٱثْنَتَيْنِ
രണ്ടു (വട്ടം)
fa-iʿ'tarafnā
فَٱعْتَرَفْنَا
എന്നാല്‍ (ഇപ്പോള്‍) ഞങ്ങൾ ഏറ്റു പറഞ്ഞു, കുറ്റസമ്മതം ചെയ്യുന്നു
bidhunūbinā
بِذُنُوبِنَا
ഞങ്ങളുടെ പാപങ്ങളെപ്പറ്റി
fahal
فَهَلْ
ആകയാൽ ഉണ്ടോ
ilā khurūjin
إِلَىٰ خُرُوجٍ
ഒരു പുറത്തുപോക്കിനു (ഒന്നു രക്ഷപ്പെടുവാൻ)
min sabīlin
مِّن سَبِيلٍ
വല്ലമാർഗ്ഗവും, വഴിയും

അവര്‍ പറയും: ''ഞങ്ങളുടെ നാഥാ, നീ ഞങ്ങളെ രണ്ടുതവണ മരിപ്പിച്ചു. രണ്ടു തവണ ജീവിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ഞങ്ങളിതാ ഞങ്ങളുടെ കുറ്റങ്ങള്‍ ഏറ്റുപറയുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് ഇവിടെനിന്ന് പുറത്തുകടക്കാന്‍ വല്ല വഴിയുമുണ്ടോ?''

തഫ്സീര്‍

ذٰلِكُمْ بِاَنَّهٗٓ اِذَا دُعِيَ اللّٰهُ وَحْدَهٗ كَفَرْتُمْۚ وَاِنْ يُّشْرَكْ بِهٖ تُؤْمِنُوْا ۗفَالْحُكْمُ لِلّٰهِ الْعَلِيِّ الْكَبِيْرِ  ( غافر: ١٢ )

dhālikum
ذَٰلِكُم
അതു
bi-annahu
بِأَنَّهُۥٓ
ഇതുകൊണ്ടാണ്
idhā duʿiya l-lahu
إِذَا دُعِىَ ٱللَّهُ
അല്ലാഹു വിളിക്കപ്പെട്ടാൽ
waḥdahu
وَحْدَهُۥ
അവനെമാത്രം
kafartum
كَفَرْتُمْۖ
നിങ്ങള്‍ അവിശ്വസിക്കും
wa-in yush'rak bihi
وَإِن يُشْرَكْ بِهِۦ
അവനോടു പങ്കു ചേർക്കപ്പെടുന്നപക്ഷം
tu'minū
تُؤْمِنُوا۟ۚ
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യും
fal-ḥuk'mu
فَٱلْحُكْمُ
എന്നാല്‍ (ഇനി) വിധി, കൽപന
lillahi
لِلَّهِ
അല്ലാഹുവിനാണ്
l-ʿaliyi
ٱلْعَلِىِّ
ഉന്നതനായ
l-kabīri
ٱلْكَبِيرِ
വലിയ (മഹാനായ)

ഈ അവസ്ഥക്കു കാരണമിതാണ്. ഏകനായ അല്ലാഹുവിനോട് പ്രാര്‍ഥിച്ചപ്പോള്‍ നിങ്ങളത് നിരാകരിച്ചു. അവനില്‍ മറ്റുള്ളവരെ പങ്കുചേര്‍ത്തപ്പോള്‍ നിങ്ങളത് വിശ്വസിക്കുകയും ചെയ്തു. എന്നാലിന്ന് മഹാനും അത്യുന്നതനുമായ ദൈവത്തിന്റേതാണ് വിധിതീര്‍പ്പ്.

തഫ്സീര്‍

هُوَ الَّذِيْ يُرِيْكُمْ اٰيٰتِهٖ وَيُنَزِّلُ لَكُمْ مِّنَ السَّمَاۤءِ رِزْقًا ۗوَمَا يَتَذَكَّرُ اِلَّا مَنْ يُّنِيْبُ  ( غافر: ١٣ )

huwa
هُوَ
അവൻ
alladhī yurīkum
ٱلَّذِى يُرِيكُمْ
നിങ്ങൾക്കു കാട്ടിത്തരുന്നവനത്രെ
āyātihi
ءَايَٰتِهِۦ
തന്റെ ദൃഷ്ടാന്തങ്ങൾ
wayunazzilu lakum
وَيُنَزِّلُ لَكُم
നിങ്ങൾക്കു ഇറക്കിത്തരുകയും ചെയ്യുന്നു
mina l-samāi
مِّنَ ٱلسَّمَآءِ
ആകാശത്തുനിന്നു
riz'qan
رِزْقًاۚ
ആഹാരം
wamā yatadhakkaru
وَمَا يَتَذَكَّرُ
ഉറ്റാലോചിക്കുന്നതല്ല
illā
إِلَّا
അല്ലാതെ
man yunību
مَن يُنِيبُ
വിനയപ്പെടുന്ന (ഭക്തിപ്പെട്ടു) മടങ്ങുന്നവർ

അവനാണ് നിങ്ങള്‍ക്ക് തന്റെ ദൃഷ്ടാന്തങ്ങള്‍ കാണിച്ചുതന്നത്. ആകാശത്തു നിന്ന് അവന്‍ നിങ്ങള്‍ക്ക് അന്നം ഇറക്കിത്തരുന്നു. പശ്ചാത്തപിക്കുന്നവന്‍ മാത്രമാണ് ചിന്തിച്ച് ഉദ്ബുദ്ധനാകുന്നത്.

തഫ്സീര്‍

فَادْعُوا اللّٰهَ مُخْلِصِيْنَ لَهُ الدِّيْنَ وَلَوْ كَرِهَ الْكٰفِرُوْنَ  ( غافر: ١٤ )

fa-id'ʿū l-laha
فَٱدْعُوا۟ ٱللَّهَ
ആകയാൽ നിങ്ങൾ അല്ലാഹുവിനെ വിളിക്കുവിൻ
mukh'liṣīna lahu
مُخْلِصِينَ لَهُ
അവനു നിഷ്‌കളങ്കമാക്കി (മാത്രമാക്കി)ക്കൊണ്ടു
l-dīna
ٱلدِّينَ
മതം, അനുസരണം, കീഴ്വണക്കം
walaw kariha
وَلَوْ كَرِهَ
വെറുത്താലും (അതൃപ്‌തിപ്പെട്ടാലും) ശരി
l-kāfirūna
ٱلْكَٰفِرُونَ
അവിശ്വാസികൾ

അതിനാല്‍ കീഴ്‌വണക്കം അല്ലാഹുവിനു മാത്രമാക്കി അവനോട് പ്രാര്‍ഥിക്കുക. സത്യനിഷേധികള്‍ക്ക് അതെത്ര അനിഷ്ടകരമാണെങ്കിലും!

തഫ്സീര്‍

رَفِيْعُ الدَّرَجٰتِ ذُو الْعَرْشِۚ يُلْقِى الرُّوْحَ مِنْ اَمْرِهٖ عَلٰى مَنْ يَّشَاۤءُ مِنْ عِبَادِهٖ لِيُنْذِرَ يَوْمَ التَّلَاقِۙ  ( غافر: ١٥ )

rafīʿu
رَفِيعُ
ഉയർന്നവനാണ്
l-darajāti
ٱلدَّرَجَٰتِ
പദവികൾ
dhū l-ʿarshi
ذُو ٱلْعَرْشِ
അർശുള്ളവനാണ്, അര്‍ശിന്റെ ഉടമസ്ഥനാണു
yul'qī
يُلْقِى
അവൻ ഇട്ടുകൊടുക്കുന്നു
l-rūḥa
ٱلرُّوحَ
ആത്മാവു, ജീവൻ
min amrihi
مِنْ أَمْرِهِۦ
അവന്റെ കൽപനയാൽ, കൽപനയാകുന്ന, കാര്യത്തെക്കുറിച്ചു
ʿalā man yashāu
عَلَىٰ مَن يَشَآءُ
അവനുദ്ദേശിക്കുന്നവർക്ക്
min ʿibādihi
مِنْ عِبَادِهِۦ
തന്റെ അടിയാന്മാരിൽനിന്നു
liyundhira
لِيُنذِرَ
അദ്ദേഹം താക്കീത് (മുന്നറിയിപ്പ്) നൽകുവാൻ
yawma l-talāqi
يَوْمَ ٱلتَّلَاقِ
പരസ്‌പരം കണ്ടുമുട്ടുന്ന ദിവസത്തെ

അവന്‍ ഉന്നത പദവികളുടെ ഉടമയാണ്. സിംഹാസനത്തിനധിപനും. തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവര്‍ക്ക് തന്റെ സന്ദേശത്തിന്റെ ചൈതന്യം അവന്‍ നല്‍കുന്നു. കൂടിക്കാഴ്ചയുടെ നാളിനെപ്പറ്റി മുന്നറിയിപ്പ് നല്‍കാനാണിത്.

തഫ്സീര്‍

يَوْمَ هُمْ بَارِزُوْنَ ۚ لَا يَخْفٰى عَلَى اللّٰهِ مِنْهُمْ شَيْءٌ ۗلِمَنِ الْمُلْكُ الْيَوْمَ ۗ لِلّٰهِ الْوَاحِدِ الْقَهَّارِ  ( غافر: ١٦ )

yawma hum
يَوْمَ هُم
അവരാകുന്ന ദിവസം
bārizūna
بَٰرِزُونَۖ
വെളിക്കു വരുന്നവർ, പ്രത്യക്ഷപ്പെടുന്നവർ
lā yakhfā
لَا يَخْفَىٰ
മറയുകയില്ല (അജ്ഞാതമാകയില്ല)
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്റെമേൽ
min'hum
مِنْهُمْ
അവരിൽ നിന്നു
shayon
شَىْءٌۚ
യാതൊന്നും
limani
لِّمَنِ
ആർക്കാണ്
l-mul'ku
ٱلْمُلْكُ
രാജത്വം, ആധിപത്യം
l-yawma
ٱلْيَوْمَۖ
അന്നു
lillahi l-wāḥidi
لِلَّهِ ٱلْوَٰحِدِ
ഏകനായ അല്ലാഹുവിനാണ്
l-qahāri
ٱلْقَهَّارِ
സർവ്വാധികാരിയായ

എല്ലാവരും പുറത്തുവരുന്ന ദിനമാണ് അതുണ്ടാവുക. അന്ന് അവരുടെ ഒരു കാര്യവും അല്ലാഹുവില്‍ നിന്നൊളിഞ്ഞിരിക്കുകയില്ല. ആര്‍ക്കാണ് അന്ന് ആധിപത്യം? ഏകനും എല്ലാറ്റിനെയും അടക്കിഭരിക്കുന്നവനുമായ അല്ലാഹുവിനു മാത്രം.

തഫ്സീര്‍

اَلْيَوْمَ تُجْزٰى كُلُّ نَفْسٍۢ بِمَا كَسَبَتْ ۗ لَا ظُلْمَ الْيَوْمَ ۗاِنَّ اللّٰهَ سَرِيْعُ الْحِسَابِ  ( غافر: ١٧ )

al-yawma
ٱلْيَوْمَ
അന്നു
tuj'zā
تُجْزَىٰ
പ്രതിഫലം നൽകപ്പെടും
kullu nafsin
كُلُّ نَفْسٍۭ
എല്ലാ ആൾക്കും, ആത്മാവിനും, ദേഹത്തിനും
bimā kasabat
بِمَا كَسَبَتْۚ
അതു സമ്പാദിച്ച (പ്രവർത്തിച്ചുവെച്ച)തനുസരിച്ചു
lā ẓul'ma
لَا ظُلْمَ
അനീതിയേ ഇല്ല, അക്രമമില്ല
l-yawma
ٱلْيَوْمَۚ
അന്നു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
sarīʿu
سَرِيعُ
വേഗതയുള്ള (വേഗം ചെയ്യുന്ന)വനാണ്
l-ḥisābi
ٱلْحِسَابِ
വിചാരണ, വിസ്‌താരം

അന്ന് ഓരോ വ്യക്തിക്കും അവന്‍ സമ്പാദിച്ചതിന്റെ പ്രതിഫലം നല്‍കും. അന്ന് ഒരനീതിയുമുണ്ടാവില്ല. അല്ലാഹു വളരെവേഗം വിചാരണ ചെയ്യുന്നവനാണ്.

തഫ്സീര്‍

وَاَنْذِرْهُمْ يَوْمَ الْاٰزِفَةِ اِذِ الْقُلُوْبُ لَدَى الْحَنَاجِرِ كَاظِمِيْنَ ەۗ مَا لِلظّٰلِمِيْنَ مِنْ حَمِيْمٍ وَّلَا شَفِيْعٍ يُّطَاعُۗ  ( غافر: ١٨ )

wa-andhir'hum
وَأَنذِرْهُمْ
അവർക്കു മുന്നറിയിപ്പു (താക്കീതു) നൽകുക
yawma l-āzifati
يَوْمَ ٱلْءَازِفَةِ
ആസന്ന സംഭവത്തിന്റെ (അടുത്തുണ്ടാകുന്ന വിപത്തിന്റെ) ദിവസത്തെക്കുറിച്ചു
idhi l-qulūbu
إِذِ ٱلْقُلُوبُ
അതായതു ഹൃദയങ്ങളാകുമ്പോൾ
ladā l-ḥanājiri
لَدَى ٱلْحَنَاجِرِ
തൊണ്ടക്കുഴികളുടെ അടുക്കൽ
kāẓimīna
كَٰظِمِينَۚ
ശ്വാസം (വീർപ്പ്) അടക്കിക്കൊണ്ടു, സങ്കടം നിറഞ്ഞവരായി
mā lilẓẓālimīna
مَا لِلظَّٰلِمِينَ
അക്രമികൾക്കില്ല
min ḥamīmin
مِنْ حَمِيمٍ
ഒരു ഉറ്റ ബന്ധുവും, ചങ്ങാതിയും
walā shafīʿin
وَلَا شَفِيعٍ
ഒരു ശുപാർശകനുമില്ല
yuṭāʿu
يُطَاعُ
അനുസരിക്കപ്പെടുന്ന

അടുത്തെത്തിക്കഴിഞ്ഞ ആ നാളിനെപ്പറ്റി നീ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുക. ഹൃദയങ്ങള്‍ തൊണ്ടക്കുഴികളിലേക്കുയര്‍ന്നുവരികയും ജനം കൊടിയ ദുഃഖിതരാവുകയും ചെയ്യുന്ന സന്ദര്‍ഭമാണത്. അക്രമികള്‍ക്ക് അന്ന് ആത്മ മിത്രമോ സ്വീകാര്യനായ ശിപാര്‍ശകനോ ഉണ്ടാവുകയില്ല.

തഫ്സീര്‍

يَعْلَمُ خَاۤىِٕنَةَ الْاَعْيُنِ وَمَا تُخْفِى الصُّدُوْرُ  ( غافر: ١٩ )

yaʿlamu
يَعْلَمُ
അവൻ അറിയുന്നു
khāinata l-aʿyuni
خَآئِنَةَ ٱلْأَعْيُنِ
ചതിക്കണ്ണുകളെ (കള്ളനോട്ടങ്ങളെ)
wamā tukh'fī
وَمَا تُخْفِى
മറച്ചു (ഒളിച്ചു) വെക്കുന്നതും
l-ṣudūru
ٱلصُّدُورُ
നെഞ്ഞുകൾ (ഹൃദയങ്ങൾ)

കള്ളനോട്ടവും അന്തര്‍ഗതങ്ങളുമെല്ലാം അല്ലാഹു അറിയുന്നു.

തഫ്സീര്‍

وَاللّٰهُ يَقْضِيْ بِالْحَقِّ ۗوَالَّذِيْنَ يَدْعُوْنَ مِنْ دُوْنِهٖ لَا يَقْضُوْنَ بِشَيْءٍ ۗاِنَّ اللّٰهَ هُوَ السَّمِيْعُ الْبَصِيْرُ ࣖ  ( غافر: ٢٠ )

wal-lahu yaqḍī
وَٱللَّهُ يَقْضِى
അല്ലാഹു വിധി (തീരുമാനം) നടത്തുന്നു
bil-ḥaqi
بِٱلْحَقِّۖ
യഥാർത്ഥം (മുറ, ന്യായം) അനുസരിച്ചു
wa-alladhīna yadʿūna
وَٱلَّذِينَ يَدْعُونَ
അവർ വിളിക്കുന്നവരാകട്ടെ
min dūnihi
مِن دُونِهِۦ
അവനു പുറമെ
lā yaqḍūna
لَا يَقْضُونَ
അവർ വിധിക്കുകയില്ല
bishayin
بِشَىْءٍۗ
യാതൊന്നും
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
huwa l-samīʿu
هُوَ ٱلسَّمِيعُ
അവൻ തന്നെയാണ് കേൾക്കുന്നവൻ
l-baṣīru
ٱلْبَصِيرُ
കണ്ടറിയുന്നവൻ

അല്ലാഹു സത്യനിഷ്ഠമായ വിധിത്തീര്‍പ്പുണ്ടാക്കുന്നു. അവനെയല്ലാതെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരാരുംതന്നെ ഒന്നിലും ഒരു തീര്‍പ്പും കല്‍പിക്കുന്നില്ല. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.

തഫ്സീര്‍