Skip to main content

وَلَا تَجْعَلُوْا مَعَ اللّٰهِ اِلٰهًا اٰخَرَۗ اِنِّيْ لَكُمْ مِّنْهُ نَذِيْرٌ مُّبِيْنٌ  ( الذاريات: ٥١ )

walā tajʿalū
وَلَا تَجْعَلُوا۟
നിങ്ങള്‍ ആക്കരുതു, ഏര്‍പ്പെടുത്തരുതു
maʿa l-lahi
مَعَ ٱللَّهِ
അല്ലാഹുവോടൊപ്പം, കൂടെ
ilāhan ākhara
إِلَٰهًا ءَاخَرَۖ
വേറെ ആരാധ്യനെ
innī lakum
إِنِّى لَكُم
നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു
min'hu
مِّنْهُ
അവങ്കല്‍ നിന്നു
nadhīrun mubīnun
نَذِيرٌ مُّبِينٌ
സ്പഷ്ടമായ തക്കീതുകാരനാണ്

അല്ലാഹുവിനൊപ്പം മറ്റൊരു ദൈവത്തെയും സ്ഥാപിക്കാതിരിക്കുക. തീര്‍ച്ചയായും അവനില്‍നിന്ന് നിങ്ങള്‍ക്കുള്ള വ്യക്തമായ മുന്നറിയിപ്പു നല്‍കുന്നവനാണ് ഞാന്‍.

തഫ്സീര്‍

كَذٰلِكَ مَآ اَتَى الَّذِيْنَ مِنْ قَبْلِهِمْ مِّنْ رَّسُوْلٍ اِلَّا قَالُوْا سَاحِرٌ اَوْ مَجْنُوْنٌ  ( الذاريات: ٥٢ )

kadhālika
كَذَٰلِكَ
അതുപോലെ, അപ്രകാരം
mā atā
مَآ أَتَى
ചെന്നിട്ടില്ല
alladhīna min qablihim
ٱلَّذِينَ مِن قَبْلِهِم
അവരുടെ മുമ്പുള്ളവര്‍ക്കു
min rasūlin
مِّن رَّسُولٍ
ഒരു റസൂലും
illā qālū
إِلَّا قَالُوا۟
അവർ പറയാതെ
sāḥirun
سَاحِرٌ
ജാലവിദ്യക്കാരനാണു
aw majnūnun
أَوْ مَجْنُونٌ
അല്ലെങ്കിൽ ഭ്രാന്തനാണു (എന്നു)

ഇവ്വിധം ഭ്രാന്തനെന്നോ മായാജാലക്കാരനെന്നോ ആക്ഷേപിക്കപ്പെടാത്ത ഒരൊറ്റ ദൈവദൂതനും ഇവര്‍ക്ക് മുമ്പുള്ളവരിലും വന്നിട്ടില്ല.

തഫ്സീര്‍

اَتَوَاصَوْا بِهٖۚ بَلْ هُمْ قَوْمٌ طَاغُوْنَۚ   ( الذاريات: ٥٣ )

atawāṣaw
أَتَوَاصَوْا۟
അവരന്യോന്യം ഒസ്യത്ത് (ഉപദേശം, നിര്‍ദ്ദേശം) നല്‍കിയിരിക്കുന്നുവോ
bihi
بِهِۦۚ
ഇതിനെപ്പറ്റി
bal hum
بَلْ هُمْ
എങ്കിലും അവർ
qawmun
قَوْمٌ
ഒരു ജനതയാണ്, ജനങ്ങളാണ്
ṭāghūna
طَاغُونَ
അതിക്രമികളായ, ധിക്കാരികളായ

അവരൊക്കെയും അങ്ങനെ ചെയ്യാന്‍ അന്യോന്യം പറഞ്ഞുറപ്പിച്ചിരിക്കയാണോ? അല്ല; അവരൊക്കെയും അതിക്രമികളായ ജനം തന്നെ.

തഫ്സീര്‍

فَتَوَلَّ عَنْهُمْ فَمَآ اَنْتَ بِمَلُوْمٍ   ( الذاريات: ٥٤ )

fatawalla
فَتَوَلَّ
ആകയാല്‍ നീ തിരിഞ്ഞുപോരുക, വിട്ടുമാറുക
ʿanhum
عَنْهُمْ
അവരില്‍നിന്നു, അവരെവിട്ടു
famā anta
فَمَآ أَنتَ
എന്നാല്‍ നീ അല്ല
bimalūmin
بِمَلُومٍ
ആക്ഷേപിക്കപ്പെട്ടവൻ

അതിനാല്‍ നീ അവരില്‍നിന്ന് പിന്മാറുക. എങ്കില്‍ നീ ആക്ഷേപാര്‍ഹനല്ല.

തഫ്സീര്‍

وَذَكِّرْ فَاِنَّ الذِّكْرٰى تَنْفَعُ الْمُؤْمِنِيْنَ   ( الذاريات: ٥٥ )

wadhakkir
وَذَكِّرْ
ഓര്‍മ്മിപ്പിക്കുക (ഉപദേശിക്കുക)യും ചെയ്യുക
fa-inna l-dhik'rā
فَإِنَّ ٱلذِّكْرَىٰ
നിശ്ചയമായും ഓര്‍മ്മിപ്പിക്കല്‍, ഉപദേശം
tanfaʿu
تَنفَعُ
ഉപകരിക്കും, ഫലം ചെയ്യും
l-mu'minīna
ٱلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്കു

നീ ഉദ്‌ബോധനം തുടരുക. ഉറപ്പായും സത്യവിശ്വാസികള്‍ക്ക് ഉദ്‌ബോധനം ഉപകരിക്കും.

തഫ്സീര്‍

وَمَا خَلَقْتُ الْجِنَّ وَالْاِنْسَ اِلَّا لِيَعْبُدُوْنِ  ( الذاريات: ٥٦ )

wamā khalaqtu
وَمَا خَلَقْتُ
ഞാന്‍ സൃഷ്ടിച്ചിട്ടില്ല
l-jina
ٱلْجِنَّ
ജിന്നിനെ (ഭൂതവര്‍ഗ്ഗത്തെ)
wal-insa
وَٱلْإِنسَ
ഇന്‍സിനെ (മനുഷ്യ വര്‍ഗ്ഗത്തെ)യും
illā liyaʿbudūni
إِلَّا لِيَعْبُدُونِ
അവരെന്നെ ആരാധിക്കുവാനല്ലാതെ

ജിന്നുകളെയും മനുഷ്യരെയും എനിക്കു വഴിപ്പെട്ടു ജീവിക്കാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.

തഫ്സീര്‍

مَآ اُرِيْدُ مِنْهُمْ مِّنْ رِّزْقٍ وَّمَآ اُرِيْدُ اَنْ يُّطْعِمُوْنِ   ( الذاريات: ٥٧ )

mā urīdu
مَآ أُرِيدُ
ഞാന്‍ ഉദ്ദേശിക്കുന്നില്ല, ആവശ്യപ്പെടുന്നില്ല
min'hum
مِنْهُم
അവരില്‍നിന്നു
min riz'qin
مِّن رِّزْقٍ
ഒരു ഉപജീവനവും, ആഹാരവും
wamā urīdu
وَمَآ أُرِيدُ
ഞാന്‍ ഉദ്ദേശിക്കുന്നുമില്ല
an yuṭ'ʿimūni
أَن يُطْعِمُونِ
അവരെനിക്കു ഭക്ഷണം നല്‍കുവാൻ

ഞാന്‍ അവരില്‍നിന്ന് ഉപജീവനമൊന്നും കൊതിക്കുന്നില്ല. അവരെനിക്ക് തിന്നാന്‍ തരണമെന്നും ഞാനാഗ്രഹിക്കുന്നില്ല.

തഫ്സീര്‍

اِنَّ اللّٰهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِيْنُ   ( الذاريات: ٥٨ )

inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
huwa
هُوَ
അവന്‍ തന്നെ
l-razāqu
ٱلرَّزَّاقُ
ഉപജീവനം (ആഹാരം) നല്‍കുന്നവൻ
dhū l-quwati
ذُو ٱلْقُوَّةِ
ശക്തിയുള്ളവൻ
l-matīnu
ٱلْمَتِينُ
ബലപ്പെട്ടവന്‍, ബലവത്തായവൻ

അല്ലാഹുവാണ് അന്നദാതാവ്, തീര്‍ച്ച. അവന്‍ അതിശക്തനും കരുത്തനും തന്നെ.

തഫ്സീര്‍

فَاِنَّ لِلَّذِيْنَ ظَلَمُوْا ذَنُوْبًا مِّثْلَ ذَنُوْبِ اَصْحٰبِهِمْ فَلَا يَسْتَعْجِلُوْنِ  ( الذاريات: ٥٩ )

fa-inna lilladhīna
فَإِنَّ لِلَّذِينَ
എന്നാല്‍ നിശ്ചയമായും യാതൊരു കൂട്ടര്‍ക്കുണ്ടു
ẓalamū
ظَلَمُوا۟
അക്രമം ചെയ്ത
dhanūban
ذَنُوبًا
വെള്ളപ്പാത്രം, കൊട്ടക്കോരി (പങ്കു, വിഹിതം)
mith'la dhanūbi
مِّثْلَ ذَنُوبِ
വെള്ളപ്പാത്രം (വിഹിതം) പോലെ
aṣḥābihim
أَصْحَٰبِهِمْ
അവരുടെ ആള്‍ക്കാരുടെ (കൂട്ടാളികളുടെ)
falā yastaʿjilūni
فَلَا يَسْتَعْجِلُونِ
അതിനാല്‍ അവർ എന്നോടു ധൃതി കൂട്ടാതിരിക്കട്ടെ

ഉറപ്പായും അക്രമം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശിക്ഷയുണ്ട്. അവരുടെ മുന്‍ഗാമികളായ കൂട്ടുകാര്‍ക്ക് കിട്ടിയ പോലുള്ള ശിക്ഷ. അതിനാല്‍ അവരെന്നോടതിനു തിടുക്കം കൂട്ടേണ്ടതില്ല.

തഫ്സീര്‍

فَوَيْلٌ لِّلَّذِيْنَ كَفَرُوْا مِنْ يَّوْمِهِمُ الَّذِيْ يُوْعَدُوْنَ ࣖ   ( الذاريات: ٦٠ )

fawaylun
فَوَيْلٌ
അപ്പോള്‍ നാശം, കഷ്ടം
lilladhīna kafarū
لِّلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍ക്കു
min yawmihimu
مِن يَوْمِهِمُ
അവരുടെ ദിവസം നിമിത്തം, ദിവസത്താല്‍
alladhī yūʿadūna
ٱلَّذِى يُوعَدُونَ
അവരോടു വാഗ്ദത്തം (താക്കീതു) ചെയ്യപ്പെടുന്നതായ

സത്യനിഷേധികളോട് താക്കീത് നല്‍കിക്കൊണ്ടിരിക്കുന്ന ദിനമില്ലേ; അതവര്‍ക്ക് സര്‍വനാശത്തിന്റേതുതന്നെ.

തഫ്സീര്‍