Skip to main content

وَالَّذِيْنَ اٰمَنُوْا وَاتَّبَعَتْهُمْ ذُرِّيَّتُهُمْ بِاِيْمَانٍ اَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَآ اَلَتْنٰهُمْ مِّنْ عَمَلِهِمْ مِّنْ شَيْءٍۚ كُلُّ امْرِئٍ ۢبِمَا كَسَبَ رَهِيْنٌ   ( الطور: ٢١ )

wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരാകട്ടെ
wa-ittabaʿathum
وَٱتَّبَعَتْهُمْ
തങ്ങളെ പിന്തുടരുകയും ചെയ്തു
dhurriyyatuhum
ذُرِّيَّتُهُم
തങ്ങളുടെ സന്താനങ്ങൾ
biīmānin
بِإِيمَٰنٍ
വിശ്വാസത്തില്‍, വിശ്വസിച്ചുകൊണ്ടു
alḥaqnā bihim
أَلْحَقْنَا بِهِمْ
അവരോടു നാം ചേര്‍ക്കും
dhurriyyatahum
ذُرِّيَّتَهُمْ
അവരുടെ സന്താനങ്ങളെ
wamā alatnāhum
وَمَآ أَلَتْنَٰهُم
അവര്‍ക്കു നാം കുറവു വരുത്തു (നഷ്ടപ്പെടുത്തു) ന്നതല്ല
min ʿamalihim
مِّنْ عَمَلِهِم
അവരുടെ കര്‍മ്മത്തില്‍ (പ്രവൃത്തിയില്‍) നിന്നു
min shayin
مِّن شَىْءٍۚ
യാതൊന്നിനെയും
kullu im'ri-in
كُلُّ ٱمْرِئٍۭ
എല്ലാ മനുഷ്യനും
bimā kasaba
بِمَا كَسَبَ
അവന്‍ സമ്പാദിച്ച (പ്രവര്‍ത്തിച്ച) തിന്നു
rahīnun
رَهِينٌ
പണയമാണ്, പണയം വെക്കപ്പെട്ടവനാണ്

സത്യവിശ്വാസം സ്വീകരിച്ചവരെയും സത്യവിശ്വാസ സ്വീകരണത്തില്‍ അവരെ അനുഗമിച്ച അവരുടെ സന്താനങ്ങളെയും നാം ഒരുമിച്ചു ചേര്‍ക്കും. അവരുടെ കര്‍മഫലങ്ങളില്‍ നാമൊരു കുറവും വരുത്തുകയില്ല. ഓരോ മനുഷ്യനും താന്‍ സമ്പാദിച്ചതിന് അര്‍ഹനായിരിക്കും.

തഫ്സീര്‍

وَاَمْدَدْنٰهُمْ بِفَاكِهَةٍ وَّلَحْمٍ مِّمَّا يَشْتَهُوْنَ   ( الطور: ٢٢ )

wa-amdadnāhum
وَأَمْدَدْنَٰهُم
അവര്‍ക്കു നാം അയച്ചു (ഇഷ്ടം പോലെ) കൊടുക്കും
bifākihatin
بِفَٰكِهَةٍ
പഴവര്‍ഗ്ഗത്തെ
walaḥmin
وَلَحْمٍ
മാംസവും
mimmā yashtahūna
مِّمَّا يَشْتَهُونَ
അവര്‍ ആശിക്കുന്ന (ഇച്ഛിക്കുന്ന)തില്‍ നിന്നു

അവരാഗ്രഹിക്കുന്ന ഏതിനം പഴവും മാംസവും നാമവര്‍ക്ക് നിര്‍ലോഭം നല്‍കും.

തഫ്സീര്‍

يَتَنَازَعُوْنَ فِيْهَا كَأْسًا لَّا لَغْوٌ فِيْهَا وَلَا تَأْثِيْمٌ   ( الطور: ٢٣ )

yatanāzaʿūna
يَتَنَٰزَعُونَ
അവര്‍ അന്യോന്യം പിടികൂടും. (കൈമാറിക്കൊണ്ടിരിക്കും)
fīhā
فِيهَا
അതില്‍, അവിടത്തില്‍
kasan
كَأْسًا
(നിറ) കോപ്പ, കോപ്പക്ക്‌
lā laghwun
لَّا لَغْوٌ
അനാവശ്യം ഇല്ല
fīhā
فِيهَا
അതില്‍
walā tathīmun
وَلَا تَأْثِيمٌ
കുറ്റകരവുമില്ല, പാപമുണ്ടാക്കലുമില്ല

അവര്‍ പാനപാത്രം പരസ്പരം കൈമാറിക്കൊണ്ടിരിക്കും. അസഭ്യവാക്കോ ദുര്‍വൃത്തിയോ അവിടെ ഉണ്ടാവുകയില്ല.

തഫ്സീര്‍

وَيَطُوْفُ عَلَيْهِمْ غِلْمَانٌ لَّهُمْ كَاَنَّهُمْ لُؤْلُؤٌ مَّكْنُوْنٌۚ   ( الطور: ٢٤ )

wayaṭūfu
وَيَطُوفُ
ചുറ്റിത്തിരിയുക (ചുറ്റിപ്പറ്റി നില്‍ക്കുക)യും ചെയ്യും
ʿalayhim
عَلَيْهِمْ
അവരില്‍
ghil'mānun
غِلْمَانٌ
ബാലന്‍മാര്‍, ആണ്‍കുട്ടികള്‍
lahum
لَّهُمْ
അവരുടെ, അവര്‍ക്കുവേണ്ടിയുള്ള
ka-annahum
كَأَنَّهُمْ
അവരാണെന്നപോലെയിരിക്കും
lu'lu-on
لُؤْلُؤٌ
മുത്തു
maknūnun
مَّكْنُونٌ
(ചിപ്പിയില്‍) ഒളിച്ചു (സൂക്ഷിച്ചു)വെക്കപ്പെട്ട

അവരുടെ പരിചരണത്തിനായി അവരുടെ അടുത്ത് ബാലന്മാര്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. കാത്തുസൂക്ഷിക്കും മുത്തുകള്‍പോലിരിക്കും അവര്‍.

തഫ്സീര്‍

وَاَقْبَلَ بَعْضُهُمْ عَلٰى بَعْضٍ يَّتَسَاۤءَلُوْنَ   ( الطور: ٢٥ )

wa-aqbala
وَأَقْبَلَ
മുന്നിടും, മുമ്പോട്ടുവരും, നേരിടും
baʿḍuhum
بَعْضُهُمْ
അവരില്‍ ചിലര്‍
ʿalā baʿḍin
عَلَىٰ بَعْضٍ
ചിലരുടെ നേരെ, ചിലരുടെമേല്‍
yatasāalūna
يَتَسَآءَلُونَ
പരസ്പരം ചോദിച്ചുകൊണ്ടു

പരസ്പരം പലതും ചോദിച്ചുകൊണ്ട് അവരന്യോന്യം അഭിമുഖീകരിക്കും.

തഫ്സീര്‍

قَالُوْٓا اِنَّا كُنَّا قَبْلُ فِيْٓ اَهْلِنَا مُشْفِقِيْنَ   ( الطور: ٢٦ )

qālū
قَالُوٓا۟
അവര്‍ പറയും
innā kunnā
إِنَّا كُنَّا
നിശ്ചയമായും നാമായിരുന്നു
qablu
قَبْلُ
മുമ്പു
fī ahlinā
فِىٓ أَهْلِنَا
നമ്മുടെ കുടുംബത്തില്‍, സ്വന്തക്കാരിലായപ്പോള്‍
mush'fiqīna
مُشْفِقِينَ
ഭയപ്പെട്ടവര്‍, പേടിക്കുന്നവര്‍

അവര്‍ പറയും: ''നിശ്ചയമായും നാം ഇതിന് മുമ്പ് നമ്മുടെ കുടുംബത്തിലായിരുന്നപ്പോള്‍ ആശങ്കാകുലരായിരുന്നു.

തഫ്സീര്‍

فَمَنَّ اللّٰهُ عَلَيْنَا وَوَقٰىنَا عَذَابَ السَّمُوْمِ   ( الطور: ٢٧ )

famanna l-lahu
فَمَنَّ ٱللَّهُ
അതിനാല്‍ (എന്നാല്‍) അല്ലാഹു ദാക്ഷിണ്യം (ദയവു, ഉപകാരം) ചെയ്തു
ʿalaynā
عَلَيْنَا
നമ്മുടെമേല്‍
wawaqānā
وَوَقَىٰنَا
അവന്‍ നമ്മെ കാക്കുകയും ചെയ്തു
ʿadhāba
عَذَابَ
ശിക്ഷയെ, ശിക്ഷയില്‍നിന്നു
l-samūmi
ٱلسَّمُومِ
സുഷിരങ്ങളില്‍കൂടി പ്രവേശിക്കുന്നതിന്റെ (അത്യുഷ്ണമായ അഗ്നിയുടെ)

''അതിനാല്‍ അല്ലാഹു നമ്മെ അനുഗ്രഹിച്ചു. ചുട്ടുപൊള്ളുന്ന നരക ശിക്ഷയില്‍നിന്ന് അവന്‍ നമ്മെ രക്ഷിച്ചു.

തഫ്സീര്‍

اِنَّا كُنَّا مِنْ قَبْلُ نَدْعُوْهُۗ اِنَّهٗ هُوَ الْبَرُّ الرَّحِيْمُ   ( الطور: ٢٨ )

innā kunnā
إِنَّا كُنَّا
നാം ആയിരുന്നു
min qablu
مِن قَبْلُ
മുമ്പ്, മുമ്പേ
nadʿūhu
نَدْعُوهُۖ
നാമവനെ വിളിച്ചിരുന്നു
innahu huwa
إِنَّهُۥ هُوَ
നിശ്ചയമായും അവന്‍ തന്നെ
l-baru
ٱلْبَرُّ
പുണ്യം (ഗുണം, നന്മ) ചെയ്യുന്നവന്‍
l-raḥīmu
ٱلرَّحِيمُ
കരുണാനിധിയായ

''നിശ്ചയമായും നാം മുമ്പേ അവനോട് മാത്രമാണ് പ്രാര്‍ഥിക്കാറുണ്ടായിരുന്നത്. അവന്‍ തന്നെയാണ് അത്യുദാരനും ദയാപരനും; തീര്‍ച്ച.''

തഫ്സീര്‍

فَذَكِّرْ فَمَآ اَنْتَ بِنِعْمَتِ رَبِّكَ بِكَاهِنٍ وَّلَا مَجْنُوْنٍۗ   ( الطور: ٢٩ )

fadhakkir
فَذَكِّرْ
ആകയാല്‍ നീ ഓര്‍മ്മിപ്പിക്കുക, ഉപദേശിക്കുക
famā anta
فَمَآ أَنتَ
എന്നാല്‍ നീ അല്ല
biniʿ'mati rabbika
بِنِعْمَتِ رَبِّكَ
നിന്റെ റബ്ബിന്റെ അനുഗ്രഹം കൊണ്ടു
bikāhinin
بِكَاهِنٍ
പ്രശ്നക്കാരന്‍
walā majnūnin
وَلَا مَجْنُونٍ
ഭ്രാന്തനുമല്ല

അതിനാല്‍ നീ ഉദ്‌ബോധനം തുടര്‍ന്നുകൊണ്ടിരിക്കുക. നിന്റെ നാഥന്റെ അനുഗ്രഹത്താല്‍ നീ ജ്യോത്സ്യനോ ഭ്രാന്തനോ അല്ല.

തഫ്സീര്‍

اَمْ يَقُوْلُوْنَ شَاعِرٌ نَّتَرَبَّصُ بِهٖ رَيْبَ الْمَنُوْنِ   ( الطور: ٣٠ )

am
أَمْ
അതല്ല, അഥവാ, അല്ലെങ്കില്‍, ഒരു പക്ഷേ (ആണോ)
yaqūlūna
يَقُولُونَ
അവര്‍ പറയുന്നു (വോ)
shāʿirun
شَاعِرٌ
കവിയാണ്‌ (എന്നു)
natarabbaṣu bihi
نَّتَرَبَّصُ بِهِۦ
അവനില്‍ നാം പ്രതീക്ഷിക്കുന്നു, നമ്മുക്കു കാത്തിരിക്കാം
rayba
رَيْبَ
ആശങ്കയെ (വിപത്തിനെ)
l-manūni
ٱلْمَنُونِ
കാലത്തിന്റെ, മരണത്തിന്റെ

'ഇയാള്‍ ഒരു കവിയാണ്. ഇയാളുടെ കാര്യത്തില്‍ കാലവിപത്ത് വരുന്നത് നമുക്കു കാത്തിരുന്നു കാണാം' എന്നാണോ അവര്‍ പറയുന്നത്?

തഫ്സീര്‍