Skip to main content

وَاَنْذِرْ بِهِ الَّذِيْنَ يَخَافُوْنَ اَنْ يُّحْشَرُوْٓا اِلٰى رَبِّهِمْ لَيْسَ لَهُمْ مِّنْ دُوْنِهٖ وَلِيٌّ وَّلَا شَفِيْعٌ لَّعَلَّهُمْ يَتَّقُوْنَ  ( الأنعام: ٥١ )

wa-andhir
وَأَنذِرْ
നീ താക്കീതു ചെയ്യുക, മുന്നറിയിപ്പു നല്‍കുകയും ചെയ്യുക
bihi
بِهِ
ഇതു മുഖേന, അതുകൊണ്ട്
alladhīna yakhāfūna
ٱلَّذِينَ يَخَافُونَ
ഭയപ്പെടുന്നവരെ
an yuḥ'sharū
أَن يُحْشَرُوٓا۟
അവര്‍ ഒരുമിച്ചു കൂട്ടപ്പെടുന്നതിനെ (കൂട്ടപ്പെടുമെന്നു)
ilā rabbihim
إِلَىٰ رَبِّهِمْۙ
തങ്ങളുടെ റബ്ബിങ്കലേക്കു
laysa lahum
لَيْسَ لَهُم
അവര്‍ക്കു ഇല്ല, ഇല്ലാത്തവിധം
min dūnihi
مِّن دُونِهِۦ
അവനെ കൂടാതെ, അവനു പുറമെ
waliyyun
وَلِىٌّ
ഒരു ബന്ധു (രക്ഷാകര്‍ത്താ) വും, സഹായിയും
walā shafīʿun
وَلَا شَفِيعٌ
ഒരു ശുപാര്‍ശക്കാരനും
laʿallahum
لَّعَلَّهُمْ
അവരായേക്കാം, ആകുവാന്‍ വേണ്ടി
yattaqūna
يَتَّقُونَ
അവര്‍ സൂക്ഷിക്കും

തങ്ങളുടെ നാഥന്റെ സന്നിധിയില്‍ ഒരുനാള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്ന് ഭയപ്പെടുന്നവര്‍ക്ക് ഇതുവഴി നീ മുന്നറിയിപ്പു നല്‍കുക: അവനൊഴികെ ഒരു രക്ഷകനും ശിപാര്‍ശകനും അവര്‍ക്കില്ലെന്ന്. അവര്‍ സൂക്ഷ്മതയുള്ളവരായേക്കാം.

തഫ്സീര്‍

وَلَا تَطْرُدِ الَّذِيْنَ يَدْعُوْنَ رَبَّهُمْ بِالْغَدٰوةِ وَالْعَشِيِّ يُرِيْدُوْنَ وَجْهَهٗ ۗمَا عَلَيْكَ مِنْ حِسَابِهِمْ مِّنْ شَيْءٍ وَّمَا مِنْ حِسَابِكَ عَلَيْهِمْ مِّنْ شَيْءٍ فَتَطْرُدَهُمْ فَتَكُوْنَ مِنَ الظّٰلِمِيْنَ   ( الأنعام: ٥٢ )

walā taṭrudi
وَلَا تَطْرُدِ
നീ ആട്ടരുത്, ഓട്ടുകയും അരുതു
alladhīna yadʿūna
ٱلَّذِينَ يَدْعُونَ
വിളിക്കു (പ്രാര്‍ത്ഥിക്കുന്ന) വരെ
rabbahum
رَبَّهُم
തങ്ങളുടെ റബ്ബിനെ
bil-ghadati
بِٱلْغَدَوٰةِ
രാവിലെ
wal-ʿashiyi
وَٱلْعَشِىِّ
വൈകുന്നേരവും
yurīdūna
يُرِيدُونَ
അവര്‍ ഉദ്ദേശിച്ചു കൊണ്ടു
wajhahu
وَجْهَهُۥۖ
അവന്റെ മുഖത്തെ (പ്രീതിയെ)
mā ʿalayka
مَا عَلَيْكَ
നിന്റെ മേല്‍ ഇല്ല
min ḥisābihim
مِنْ حِسَابِهِم
അവരുടെ വിചാരണയില്‍ നിന്നു
min shayin
مِّن شَىْءٍ
ഒരു വസ്തുവും (ഒട്ടും)
wamā min ḥisābika
وَمَا مِنْ حِسَابِكَ
നിന്റെ വിചാരണയില്‍ നിന്നുമില്ല
ʿalayhim
عَلَيْهِم
അവരുടെ മേല്‍ (ബാദ്ധ്യത)
min shayin
مِّن شَىْءٍ
യാതൊന്നും
fataṭrudahum
فَتَطْرُدَهُمْ
എന്നാല്‍ നീ (നിനക്കു) അവരെ ആട്ടിക്കളയാമായിരുന്നു
fatakūna
فَتَكُونَ
അപ്പോള്‍ നീ ആയിത്തീരുന്നതുമാണ്
mina l-ẓālimīna
مِنَ ٱلظَّٰلِمِينَ
അക്രമികളുടെ കൂട്ടത്തില്‍ (പെട്ടവന്‍)

തങ്ങളുടെ നാഥന്റെ പ്രീതി പ്രതീക്ഷിച്ച് രാവിലെയും വൈകുന്നേരവും അവനോടു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെ നീ ആട്ടിയകറ്റരുത്. അവരുടെ കണക്കില്‍പെട്ട ഒന്നിന്റെയും ബാധ്യത നിനക്കില്ല. നിന്റെ കണക്കു നോക്കേണ്ട ബാധ്യത അവര്‍ക്കുമില്ല. എന്നിട്ടും അവരെ ആട്ടിയകറ്റിയാല്‍ നീ അക്രമികളില്‍ പെട്ടുപോകും.

തഫ്സീര്‍

وَكَذٰلِكَ فَتَنَّا بَعْضَهُمْ بِبَعْضٍ لِّيَقُوْلُوْٓا اَهٰٓؤُلَاۤءِ مَنَّ اللّٰهُ عَلَيْهِمْ مِّنْۢ بَيْنِنَاۗ اَلَيْسَ اللّٰهُ بِاَعْلَمَ بِالشّٰكِرِيْنَ   ( الأنعام: ٥٣ )

wakadhālika
وَكَذَٰلِكَ
അപ്രകാരം
fatannā
فَتَنَّا
നാം പരീക്ഷണം നടത്തിയിരിക്കുന്നു
baʿḍahum
بَعْضَهُم
അവരില്‍ ചിലരെ
bibaʿḍin
بِبَعْضٍ
ചിലരെക്കൊണ്ടു
liyaqūlū
لِّيَقُولُوٓا۟
അവര്‍ പറയുവാന്‍വേണ്ടി
ahāulāi
أَهَٰٓؤُلَآءِ
ഇക്കൂട്ടരോ
manna l-lahu
مَنَّ ٱللَّهُ
അല്ലാഹു ദയാ ദാക്ഷിണ്യം (അനുഗ്രഹം) ചെയ്തത്
ʿalayhim
عَلَيْهِم
അവരുടെ മേല്‍
min bayninā
مِّنۢ بَيْنِنَآۗ
നമ്മുടെ ഇടയില്‍നിന്നു
alaysa l-lahu
أَلَيْسَ ٱللَّهُ
അല്ലാഹു അല്ലയോ
bi-aʿlama
بِأَعْلَمَ
അധികം (നല്ലവണ്ണം) അറിയുന്നവന്‍
bil-shākirīna
بِٱلشَّٰكِرِينَ
നന്ദി ചെയ്യു (കാണിക്കു) ന്നവരെപ്പറ്റി

അവ്വിധം അവരില്‍ ചിലരെ നാം മറ്റുചിലരാല്‍ പരീക്ഷണത്തിലകപ്പെടുത്തിയിരിക്കുന്നു. ''ഞങ്ങളുടെ ഇടയില്‍നിന്ന് ഇവരെയാണോ അല്ലാഹു അനുഗ്രഹിച്ചത്'' എന്ന് അവര്‍ പറയാനാണിത്. നന്ദിയുള്ളവരെ നന്നായറിയുന്നവന്‍ അല്ലാഹുവല്ലയോ?

തഫ്സീര്‍

وَاِذَا جَاۤءَكَ الَّذِيْنَ يُؤْمِنُوْنَ بِاٰيٰتِنَا فَقُلْ سَلٰمٌ عَلَيْكُمْ كَتَبَ رَبُّكُمْ عَلٰى نَفْسِهِ الرَّحْمَةَۙ اَنَّهٗ مَنْ عَمِلَ مِنْكُمْ سُوْۤءًاۢ بِجَهَالَةٍ ثُمَّ تَابَ مِنْۢ بَعْدِهٖ وَاَصْلَحَ فَاَنَّهٗ غَفُوْرٌ رَّحِيْمٌ   ( الأنعام: ٥٤ )

wa-idhā jāaka
وَإِذَا جَآءَكَ
നിന്റെ അടുക്കല്‍ വന്നാല്‍
alladhīna yu'minūna
ٱلَّذِينَ يُؤْمِنُونَ
വിശ്വസിക്കുന്നവര്‍
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ആയത്തുകളില്‍
faqul
فَقُلْ
അപ്പോള്‍ പറയുക
salāmun
سَلَٰمٌ
സമാധാനം, ശാന്തി, രക്ഷ
ʿalaykum
عَلَيْكُمْۖ
നിങ്ങളുടെമേല്‍ (ഉണ്ടു - ഉണ്ടാവട്ടെ)
kataba rabbukum
كَتَبَ رَبُّكُمْ
നിങ്ങളുടെ റബ്ബു രേഖപ്പെടുത്തി (നിശ്ചയിച്ചു നിയമിച്ചു) യിരിക്കുന്നു
ʿalā nafsihi
عَلَىٰ نَفْسِهِ
തന്റെ സ്വന്തം പേരില്‍
l-raḥmata
ٱلرَّحْمَةَۖ
കാരുണ്യത്തെ
annahu man ʿamila
أَنَّهُۥ مَنْ عَمِلَ
അതായതു ആര്‍ പ്രവര്‍ത്തിച്ചുവോ
minkum
مِنكُمْ
നിങ്ങളില്‍നിന്നു
sūan
سُوٓءًۢا
വല്ല തിന്‍മയും (ചീത്തയും)
bijahālatin
بِجَهَٰلَةٍ
വിഡ്ഢിത്തം നിമിത്തം, അജ്ഞത (അവിവേകം) കൊണ്ടു
thumma tāba
ثُمَّ تَابَ
പിന്നെ പശ്ചാത്തപിച്ചു, മടങ്ങി
min baʿdihi
مِنۢ بَعْدِهِۦ
അതിനുശേഷം
wa-aṣlaḥa
وَأَصْلَحَ
നന്നാക്കിത്തീര്‍ക്കുകയും (നന്നാവുകയും) ചെയ്‌തു
fa-annahu
فَأَنَّهُۥ
എന്നാലവന്‍
ghafūrun
غَفُورٌ
വളരെ പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
കരുണാനിധിയാണു

നമ്മുടെ വചനങ്ങളില്‍ വിശ്വസിക്കുന്നവര്‍ നിന്നെ സമീപിച്ചാല്‍ നീ പറയണം: നിങ്ങള്‍ക്കു സമാധാനം. നിങ്ങളുടെ നാഥന്‍ കാരുണ്യത്തെ തന്റെ ബാധ്യതയാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങളിലാരെങ്കിലും അറിവില്ലായ്മ കാരണം വല്ല തെറ്റും ചെയ്യുകയും പിന്നീട് പശ്ചാത്തപിച്ച് കര്‍മങ്ങള്‍ നന്നാക്കുകയുമാണെങ്കില്‍, അറിയുക: തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.

തഫ്സീര്‍

وَكَذٰلِكَ نُفَصِّلُ الْاٰيٰتِ وَلِتَسْتَبِيْنَ سَبِيْلُ الْمُجْرِمِيْنَ ࣖ  ( الأنعام: ٥٥ )

wakadhālika
وَكَذَٰلِكَ
അപ്രകാരം
nufaṣṣilu
نُفَصِّلُ
നാം വിശദീകരിക്കുന്നു
l-āyāti
ٱلْءَايَٰتِ
ആയത്തുകളെ (ലക്‌ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ)
walitastabīna
وَلِتَسْتَبِينَ
വ്യക്തമായിക്കാണുവാന്‍ (സ്പഷ്ടമായിത്തീരുവാന്‍) വേണ്ടിയും
sabīlu
سَبِيلُ
മാര്‍ഗ്ഗം, വഴി
l-muj'rimīna
ٱلْمُجْرِمِينَ
കുറ്റവാളികളുടെ

ഇവ്വിധം നാം തെളിവുകള്‍ വിവരിച്ചുതരുന്നു. പാപികളുടെ വഴി വ്യക്തമായി വേര്‍തിരിഞ്ഞു കാണാനാണിത്.

തഫ്സീര്‍

قُلْ اِنِّيْ نُهِيْتُ اَنْ اَعْبُدَ الَّذِيْنَ تَدْعُوْنَ مِنْ دُوْنِ اللّٰهِ ۗ قُلْ لَّآ اَتَّبِعُ اَهْوَاۤءَكُمْۙ قَدْ ضَلَلْتُ اِذًا وَّمَآ اَنَا۠ مِنَ الْمُهْتَدِيْنَ   ( الأنعام: ٥٦ )

qul
قُلْ
പറയുക
innī nuhītu
إِنِّى نُهِيتُ
നിശ്ചയമായും ഞാന്‍ വിരോധിക്കപ്പെട്ടിരിക്കുന്നു
an aʿbuda
أَنْ أَعْبُدَ
ഞാന്‍ ആരാധിക്കുന്നതു
alladhīna tadʿūna
ٱلَّذِينَ تَدْعُونَ
നിങ്ങള്‍ വിളിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) വരെ
min dūni l-lahi
مِن دُونِ ٱللَّهِۚ
അല്ലാഹുവിനു പുറമെ, അല്ലാഹുവിനെ കൂടാതെ പറയുക
qul
قُل
ഞാന്‍
lā attabiʿu
لَّآ أَتَّبِعُ
പിന്‍പറ്റുകയില്ല
ahwāakum
أَهْوَآءَكُمْۙ
നിങ്ങളുടെ ഇച്ഛകളെ
qad ḍalaltu
قَدْ ضَلَلْتُ
തീര്‍ച്ചയായും ഞാന്‍ വഴി പിഴച്ചു
idhan
إِذًا
അന്നേരം, അപ്പോള്‍, എന്നാല്‍
wamā anā
وَمَآ أَنَا۠
ഞാന്‍ അല്ലതാനും
mina l-muh'tadīna
مِنَ ٱلْمُهْتَدِينَ
സന്മാര്‍ഗ്ഗം പ്രാപിച്ചവരില്‍ (പെട്ടവന്‍).

പറയുക: 'അല്ലാഹുവെവിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെ പൂജിക്കുന്നത് എനിക്കു തീര്‍ത്തും വിലക്കപ്പെട്ടിരിക്കുന്നു.' പറയുക: 'നിങ്ങളുടെ തന്നിഷ്ടങ്ങളെ ഞാന്‍ പിന്‍പറ്റുകയില്ല. അങ്ങനെ ചെയ്താല്‍ ഞാന്‍ വഴിപിഴച്ചവനാകും. ഞാനൊരിക്കലും നേര്‍വഴി പ്രാപിച്ചവരില്‍ പെടുകയുമില്ല.'

തഫ്സീര്‍

قُلْ اِنِّيْ عَلٰى بَيِّنَةٍ مِّنْ رَّبِّيْ وَكَذَّبْتُمْ بِهٖۗ مَا عِنْدِيْ مَا تَسْتَعْجِلُوْنَ بِهٖۗ اِنِ الْحُكْمُ اِلَّا لِلّٰهِ ۗيَقُصُّ الْحَقَّ وَهُوَ خَيْرُ الْفَاصِلِيْنَ  ( الأنعام: ٥٧ )

qul innī
قُلْ إِنِّى
പറയുക നിശ്ചയമായും ഞാന്‍
ʿalā bayyinatin
عَلَىٰ بَيِّنَةٍ
തെളിവോടെയാണു, തെളിവുപ്രകാരമാണു
min rabbī
مِّن رَّبِّى
എന്റെ റബ്ബിങ്കല്‍നിന്നുള്ള
wakadhabtum
وَكَذَّبْتُم
നിങ്ങള്‍ വ്യാജമാക്കുകയും ചെയ്തിരിക്കുന്നു
bihi
بِهِۦۚ
അതിനെ, അവനെ
mā ʿindī
مَا عِندِى
എന്റെ പക്കലില്ല
مَا
യാതൊരു കാര്യം
tastaʿjilūna
تَسْتَعْجِلُونَ
നിങ്ങള്‍ ധൃതി കൂട്ടുന്നു
bihi
بِهِۦٓۚ
അതിനു, അതിനെപ്പറ്റി
ini l-ḥuk'mu
إِنِ ٱلْحُكْمُ
വിധി (അധികാരം) ഇല്ല, അല്ല
illā lillahi
إِلَّا لِلَّهِۖ
അല്ലാഹുവിനല്ലാതെ
yaquṣṣu
يَقُصُّ
അവന്‍ കഥനം ചെയ്യുന്നു, വിവരിച്ചു തരുന്നു
l-ḥaqa
ٱلْحَقَّۖ
യഥാര്‍ത്ഥത്തെ, സത്യത്തെ
wahuwa
وَهُوَ
അവന്‍
khayru l-fāṣilīna
خَيْرُ ٱلْفَٰصِلِينَ
തീര്‍പ്പുണ്ടാക്കുന്ന (തീര്‍പ്പു കല്‍പിക്കുന്ന)വരില്‍വെച്ചു ഉത്തമനാണു.

പറയുക: 'ഉറപ്പായും ഞാനെന്റെ നാഥനില്‍ നിന്നുള്ള വ്യക്തമായ പ്രമാണം മുറുകെപ്പിടിക്കുന്നവനാണ്. നിങ്ങളോ അതിനെ തള്ളിപ്പറഞ്ഞവരും. നിങ്ങള്‍ തിരക്കുകൂട്ടിക്കൊണ്ടിരിക്കുന്ന അക്കാര്യം എന്റെ വശമില്ല. വിധിത്തീര്‍പ്പിനുള്ള സമസ്താധികാരവും അല്ലാഹുവിനു മാത്രമാണ്. അവന്‍ സത്യാവസ്ഥ വിവരിച്ചുതരും. തീരുമാനമെടുക്കുന്നവരില്‍ അത്യുത്തമന്‍ അവനത്രെ.'

തഫ്സീര്‍

قُلْ لَّوْ اَنَّ عِنْدِيْ مَا تَسْتَعْجِلُوْنَ بِهٖ لَقُضِيَ الْاَمْرُ بَيْنِيْ وَبَيْنَكُمْ ۗوَاللّٰهُ اَعْلَمُ بِالظّٰلِمِيْنَ   ( الأنعام: ٥٨ )

qul
قُل
പറയുക
law anna ʿindī
لَّوْ أَنَّ عِندِى
എന്റെ പക്കലുണ്ടായിരുന്നെങ്കില്‍
mā tastaʿjilūna bihi
مَا تَسْتَعْجِلُونَ بِهِۦ
നിങ്ങള്‍ ധൃതികൂട്ടുന്ന കാര്യം
laquḍiya
لَقُضِىَ
തീരുമാനിക്കപ്പെടുക തന്നെ ചെയ്തിരുന്നു
l-amru
ٱلْأَمْرُ
കാര്യം
baynī
بَيْنِى
എന്റെ ഇടയില്‍
wabaynakum
وَبَيْنَكُمْۗ
നിങ്ങളുടെ ഇടയിലും
wal-lahu aʿlamu
وَٱللَّهُ أَعْلَمُ
അല്ലാഹു ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണു
bil-ẓālimīna
بِٱلظَّٰلِمِينَ
അക്രമികളെപ്പറ്റി.

പറയുക: നിങ്ങള്‍ ധൃതികൂട്ടിക്കൊണ്ടിരിക്കുന്ന അക്കാര്യം എന്റെ വശമുണ്ടായിരുന്നെങ്കില്‍ എനിക്കും നിങ്ങള്‍ക്കുമിടയില്‍ എന്നേ കാര്യം തീരുമാനിക്കപ്പെടുമായിരുന്നു. അക്രമികളെക്കുറിച്ച് നന്നായറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍

۞ وَعِنْدَهٗ مَفَاتِحُ الْغَيْبِ لَا يَعْلَمُهَآ اِلَّا هُوَۗ وَيَعْلَمُ مَا فِى الْبَرِّ وَالْبَحْرِۗ وَمَا تَسْقُطُ مِنْ وَّرَقَةٍ اِلَّا يَعْلَمُهَا وَلَا حَبَّةٍ فِيْ ظُلُمٰتِ الْاَرْضِ وَلَا رَطْبٍ وَّلَا يَابِسٍ اِلَّا فِيْ كِتٰبٍ مُّبِيْنٍ   ( الأنعام: ٥٩ )

waʿindahu
وَعِندَهُۥ
അവന്റെ പക്കലാണു
mafātiḥu
مَفَاتِحُ
താക്കോലുകള്‍
l-ghaybi
ٱلْغَيْبِ
അദൃശ്യ (കാര്യ) ത്തിന്റെ
lā yaʿlamuhā
لَا يَعْلَمُهَآ
അവയെ അറിയുകയില്ല
illā huwa
إِلَّا هُوَۚ
അവനല്ലാതെ
wayaʿlamu
وَيَعْلَمُ
അവന്‍ അറിയുകയും ചെയ്യുന്നു
mā fī l-bari
مَا فِى ٱلْبَرِّ
കരയിലുള്ളതു
wal-baḥri
وَٱلْبَحْرِۚ
കടലിലും, സമുദ്രത്തിലും
wamā tasquṭu
وَمَا تَسْقُطُ
വീഴുന്നതുമല്ല
min waraqatin
مِن وَرَقَةٍ
ഒരു ഇലയും, ഇലയായുള്ളതു (ഒന്നും)
illā yaʿlamuhā
إِلَّا يَعْلَمُهَا
അതിനെ അവന്‍ അറിയാതെ
walā ḥabbatin
وَلَا حَبَّةٍ
ഒരു ധാന്യവും (മണിയും) ഇല്ല
fī ẓulumāti
فِى ظُلُمَٰتِ
അന്ധകാരങ്ങളിലുള്ള (ഇരുട്ടിലുള്ള)
l-arḍi
ٱلْأَرْضِ
ഭൂമിയുടെ
walā raṭbin
وَلَا رَطْبٍ
ഒരു പച്ച (ഈറമായതു - നനവുള്ളതു)യും ഇല്ല
walā yābisin
وَلَا يَابِسٍ
ഉണങ്ങിയതുമില്ല
illā fī kitābin
إِلَّا فِى كِتَٰبٍ
ഒരു ഗ്രന്ഥത്തില്‍ (രേഖയില്‍) ഇല്ലാതെ
mubīnin
مُّبِينٍ
സ്പഷ്ടമായ, വ്യക്തമായ.

അഭൗതിക കാര്യങ്ങളുടെ താക്കോലുകള്‍ അല്ലാഹുവിന്റെ വശമാണ്. അവനല്ലാതെ അതറിയുകയില്ല. കരയിലും കടലിലുമുള്ളതെല്ലാം അവനറിയുന്നു. അവനറിയാതെ ഒരിലപോലും പൊഴിയുന്നില്ല. ഭൂമിയുടെ ഉള്‍ഭാഗത്ത് ഒരു ധാന്യമണിയോ പച്ചയും ഉണങ്ങിയതുമായ ഏതെങ്കിലും വസ്തുവോ ഒന്നും തന്നെ വ്യക്തമായ മൂലപ്രമാണത്തില്‍ രേഖപ്പെടുത്താത്തതായി ഇല്ല.

തഫ്സീര്‍

وَهُوَ الَّذِيْ يَتَوَفّٰىكُمْ بِالَّيْلِ وَيَعْلَمُ مَا جَرَحْتُمْ بِالنَّهَارِ ثُمَّ يَبْعَثُكُمْ فِيْهِ لِيُقْضٰٓى اَجَلٌ مُّسَمًّىۚ ثُمَّ اِلَيْهِ مَرْجِعُكُمْ ثُمَّ يُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُوْنَ ࣖ  ( الأنعام: ٦٠ )

wahuwa alladhī
وَهُوَ ٱلَّذِى
അവനത്രെ യാതൊരുവന്‍
yatawaffākum
يَتَوَفَّىٰكُم
നിങ്ങളെ പിടിച്ചെടുക്കുന്ന (ഉറക്കുന്ന)
bi-al-layli
بِٱلَّيْلِ
രാത്രിയില്‍
wayaʿlamu
وَيَعْلَمُ
അവന്‍ അറിയുകയും ചെയ്യുന്നു
mā jaraḥtum
مَا جَرَحْتُم
നിങ്ങള്‍ പ്രവര്‍ത്തിച്ചതു
bil-nahāri
بِٱلنَّهَارِ
പകലില്‍
thumma yabʿathukum
ثُمَّ يَبْعَثُكُمْ
പിന്നെ നിങ്ങളെ അവന്‍ എഴുന്നേല്‍പിക്കുന്നു
fīhi
فِيهِ
അതില്‍
liyuq'ḍā
لِيُقْضَىٰٓ
നിര്‍വ്വഹിക്ക (തീരുമാനിക്ക) പ്പെടുവാന്‍വേണ്ടി
ajalun musamman
أَجَلٌ مُّسَمًّىۖ
നിര്‍ണ്ണയിക്കപ്പെട്ട (നിശ്ചിതമായ) ഒരവധി
thumma
ثُمَّ
പിന്നെ
ilayhi
إِلَيْهِ
അവങ്കലേക്കാണു
marjiʿukum
مَرْجِعُكُمْ
നിങ്ങളുടെ മടക്കം, മടങ്ങി വരവു
thumma yunabbi-ukum
ثُمَّ يُنَبِّئُكُم
പിന്നെ നിങ്ങളെ അവന്‍ ബോധാപ്പെടുത്തും, വൃത്താന്തമറിയിക്കും
bimā kuntum
بِمَا كُنتُمْ
നിങ്ങളായിരുന്നതിനെപ്പറ്റി
taʿmalūna
تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കും.

രാത്രിയില്‍ നിങ്ങളുടെ ജീവനെ പിടിച്ചുവെക്കുന്നത് അവനാണ്. പകലില്‍ നിങ്ങള്‍ ചെയ്യുന്നതെല്ലാം അവനറിയുകയും ചെയ്യുന്നു. പിന്നീട് നിശ്ചിത ജീവിതാവധി പൂര്‍ത്തീകരിക്കാനായി അവന്‍ നിങ്ങളെ പകലില്‍ എഴുന്നേല്‍പിക്കുന്നു. അതിനുശേഷം അവങ്കലേക്കുതന്നെയാണ് നിങ്ങള്‍ തിരിച്ചുചെല്ലുന്നത്. അപ്പോള്‍, അവന്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം നിങ്ങളെ വിവരമറിയിക്കും.

തഫ്സീര്‍