Skip to main content

اَيُشْرِكُوْنَ مَا لَا يَخْلُقُ شَيْـًٔا وَّهُمْ يُخْلَقُوْنَۖ   ( الأعراف: ١٩١ )

ayush'rikūna
أَيُشْرِكُونَ
അവര്‍ പങ്ക്‌ ചേര്‍ക്കുന്നുവോ
mā lā yakhluqu
مَا لَا يَخْلُقُ
സൃഷ്‌ടിക്കാത്തതിനെ, സൃഷ്‌ടിക്കാത്തവയെ, പടക്കാത്തവരെ
shayan
شَيْـًٔا
യാതൊന്നും, ഒരു വസ്‌തുവും
wahum
وَهُمْ
അവരാകട്ടെ
yukh'laqūna
يُخْلَقُونَ
സൃഷ്‌ടിക്കപ്പെടുന്നു (താനും).

ഒന്നും പടച്ചുണ്ടാക്കാത്തവരെയാണോ അവര്‍ അവനില്‍ പങ്കാളികളാക്കുന്നത്? അവര്‍ തന്നെയും അല്ലാഹുവാല്‍ സൃഷ്ടിക്കപ്പെട്ടവരാണ്.

തഫ്സീര്‍

وَلَا يَسْتَطِيْعُوْنَ لَهُمْ نَصْرًا وَّلَآ اَنْفُسَهُمْ يَنْصُرُوْنَ  ( الأعراف: ١٩٢ )

walā yastaṭīʿūna
وَلَا يَسْتَطِيعُونَ
അവര്‍ക്കു സാധ്യമാകുകയുമില്ല
lahum
لَهُمْ
അവര്‍ക്കു
naṣran
نَصْرًا
ഒരു സഹായത്തിനും, വല്ല സഹായം ചെയ്‌വാനും
walā anfusahum
وَلَآ أَنفُسَهُمْ
തങ്ങളെത്തന്നെയും (അവരുടെ സ്വന്തങ്ങളെയും) ഇല്ല
yanṣurūna
يَنصُرُونَ
അവര്‍ സഹായിക്കും.

ഇവര്‍ക്കൊരു സഹായവും ചെയ്യാന്‍ അവര്‍ക്കാവില്ല. എന്തിനേറെ തങ്ങളെത്തന്നെ സഹായിക്കാനും അവര്‍ക്കു സാധ്യമല്ല.

തഫ്സീര്‍

وَاِنْ تَدْعُوْهُمْ اِلَى الْهُدٰى لَا يَتَّبِعُوْكُمْۗ سَوَۤاءٌ عَلَيْكُمْ اَدَعَوْتُمُوْهُمْ اَمْ اَنْتُمْ صَامِتُوْنَ  ( الأعراف: ١٩٣ )

wa-in tadʿūhum
وَإِن تَدْعُوهُمْ
അവരെ നിങ്ങള്‍ ക്ഷണി (വിളി) ക്കുന്നപക്ഷം, ക്ഷണിച്ചാലാകട്ടെ
ilā l-hudā
إِلَى ٱلْهُدَىٰ
നേര്‍മാര്‍ഗ്ഗ (സന്മാര്‍ഗ്ഗ) ത്തിലേക്കു
lā yattabiʿūkum
لَا يَتَّبِعُوكُمْۚ
അവര്‍ നിങ്ങളെ പിന്‍ പറ്റുകയില്ല, പിന്തുടരുന്നതുമല്ല
sawāon
سَوَآءٌ
സമമത്രെ, ഒരുപോലെയാണു
ʿalaykum
عَلَيْكُمْ
നിങ്ങള്‍ക്കു
adaʿawtumūhum
أَدَعَوْتُمُوهُمْ
അവരെ നിങ്ങള്‍ വിളിച്ചു (ക്ഷണിച്ചു - പ്രാര്‍ത്ഥിച്ചു) വോ
am antum
أَمْ أَنتُمْ
അതല്ല (അല്ലെങ്കില്‍) നിങ്ങള്‍
ṣāmitūna
صَٰمِتُونَ
മൗനവലംബിക്കുന്ന (മിണ്ടാതിരിക്കുന്ന) വരാണു.

നിങ്ങള്‍ ഇവരെ നേര്‍വഴിയിലേക്ക് ക്ഷണിച്ചാല്‍ ഉറപ്പായും ഇവര്‍ നിങ്ങളെ പിന്‍പറ്റുകയില്ല. നിങ്ങളിവരെ ക്ഷണിക്കുന്നതും വെറുതെ മൗനമവലംബിക്കുന്നതും നിങ്ങളെ സംബന്ധിച്ചേടത്തോളം സമമാണ്.

തഫ്സീര്‍

اِنَّ الَّذِيْنَ تَدْعُوْنَ مِنْ دُوْنِ اللّٰهِ عِبَادٌ اَمْثَالُكُمْ فَادْعُوْهُمْ فَلْيَسْتَجِيْبُوْا لَكُمْ اِنْ كُنْتُمْ صٰدِقِيْنَ  ( الأعراف: ١٩٤ )

inna
إِنَّ
നിശ്ചയമായും
alladhīna tadʿūna
ٱلَّذِينَ تَدْعُونَ
നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന (വിളിക്കുന്ന) വര്‍
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനു കൂടാതെ പുറമെ
ʿibādun
عِبَادٌ
അടിയാന്‍മാരാണു, അടിമകളാണു
amthālukum
أَمْثَالُكُمْۖ
നിങ്ങളെപ്പോലെയുള്ളവരായ
fa-id'ʿūhum
فَٱدْعُوهُمْ
എന്നാല്‍ നിങ്ങളവരെ വിളിക്കുക, പ്രാര്‍ത്ഥിച്ചുകൊള്ളുവിന്‍
falyastajībū
فَلْيَسْتَجِيبُوا۟
എന്നിട്ടവര്‍ ഉത്തരം നല്‍കട്ടെ
lakum
لَكُمْ
നിങ്ങള്‍ക്കു
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
ṣādiqīna
صَٰدِقِينَ
സത്യം പറയുന്നവര്‍, സത്യവാന്‍മാര്‍.

അല്ലാഹുവെ വിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍, നിങ്ങളെപ്പോലുള്ള അടിമകള്‍ മാത്രമാണ്. നിങ്ങള്‍ അവരോട് പ്രാര്‍ഥിച്ചുനോക്കൂ. നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കട്ടെ; നിങ്ങള്‍ സത്യവാദികളെങ്കില്‍!

തഫ്സീര്‍

اَلَهُمْ اَرْجُلٌ يَّمْشُوْنَ بِهَآ ۖ اَمْ لَهُمْ اَيْدٍ يَّبْطِشُوْنَ بِهَآ ۖ اَمْ لَهُمْ اَعْيُنٌ يُّبْصِرُوْنَ بِهَآ ۖ اَمْ لَهُمْ اٰذَانٌ يَّسْمَعُوْنَ بِهَاۗ قُلِ ادْعُوْا شُرَكَاۤءَكُمْ ثُمَّ كِيْدُوْنِ فَلَا تُنْظِرُوْنِ   ( الأعراف: ١٩٥ )

alahum
أَلَهُمْ
അവര്‍ക്കുണ്ടോ
arjulun
أَرْجُلٌ
കാലുകള്‍
yamshūna
يَمْشُونَ
അവര്‍ നടക്കും
bihā
بِهَآۖ
അവകൊണ്ടു അതല്ല (അതോ - അല്ലെങ്കില്‍)
am lahum
أَمْ لَهُمْ
അവര്‍ക്കുണ്ടോ
aydin
أَيْدٍ
കൈകള്‍
yabṭishūna
يَبْطِشُونَ
അവര്‍ പിടിക്കും എതിര്‍ക്കുന്ന
bihā
بِهَآۖ
അവകൊണ്ടു
am lahum
أَمْ لَهُمْ
അതല്ല അവര്‍ക്കുണ്ടോ
aʿyunun
أَعْيُنٌ
കണ്ണുകള്‍
yub'ṣirūna bihā
يُبْصِرُونَ بِهَآۖ
അതു കൊണ്ടവര്‍ കാണും
am lahum
أَمْ لَهُمْ
അതല്ല അവര്‍ക്കുണ്ടോ
ādhānun
ءَاذَانٌ
കാതു (ചെവി) കള്‍
yasmaʿūna bihā
يَسْمَعُونَ بِهَاۗ
അതുകൊണ്ടവര്‍ കേള്‍ക്കും, കേള്‍ക്കുന്ന
quli
قُلِ
പറയുക
id'ʿū
ٱدْعُوا۟
നിങ്ങള്‍ വിളിക്കുവിന്‍
shurakāakum
شُرَكَآءَكُمْ
നിങ്ങളുടെ പങ്കാളികളെ
thumma
ثُمَّ
പിന്നെ (എന്നിട്ടു)
kīdūni
كِيدُونِ
നിങ്ങള്‍ എന്നോടു തന്ത്രം പ്രയോഗിക്കുക
falā tunẓirūni
فَلَا تُنظِرُونِ
എന്നിട്ടു നിങ്ങള്‍ എനിക്കു ഒഴിവു നല്‍കേണ്ടാ, താമസം നല്‍കേണ്ട.

അവര്‍ക്ക് കാലുകളുണ്ടോ നടക്കാന്‍? കൈകളുണ്ടോ പിടിക്കാന്‍? കണ്ണുകളുണ്ടോ കാണാന്‍? കാതുകളുണ്ടോ കേള്‍ക്കാന്‍? പറയുക: നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കൂ; എന്നിട്ട് എനിക്കെതിരെ തന്ത്രങ്ങള്‍ പ്രയോഗിക്കൂ. എനിക്കൊട്ടും അവധി അനുവദിക്കേണ്ടതില്ല.

തഫ്സീര്‍

اِنَّ وَلِيِّ َۧ اللّٰهُ الَّذِيْ نَزَّلَ الْكِتٰبَۖ وَهُوَ يَتَوَلَّى الصّٰلِحِيْنَ  ( الأعراف: ١٩٦ )

inna waliyyiya
إِنَّ وَلِۦِّىَ
നിശ്ചയമായും എന്റെ രക്ഷാധികാരി, കൈകാര്യക്കാരന്‍, ബന്ധു
l-lahu
ٱللَّهُ
അല്ലാഹുവാകുന്നു
alladhī nazzala
ٱلَّذِى نَزَّلَ
ഇറക്കിയവനായ
l-kitāba
ٱلْكِتَٰبَۖ
(വേദ)ഗ്രന്ഥം
wahuwa
وَهُوَ
അവനാകട്ടെ, അവന്‍
yatawallā
يَتَوَلَّى
ഏറ്റെടുക്കുന്നു, ഏറ്റെടുക്കുക (രക്ഷ നല്‍കുക)യും ചെയ്യും
l-ṣāliḥīna
ٱلصَّٰلِحِينَ
സദ്‌വൃത്തരെ, സജ്ജനങ്ങളെ.

ഈ വേദഗ്രന്ഥമിറക്കിയ അല്ലാഹുവാണ് എന്റെ രക്ഷകന്‍. അവന്‍ സജ്ജനങ്ങളെ സംരക്ഷിക്കുന്നു.

തഫ്സീര്‍

وَالَّذِيْنَ تَدْعُوْنَ مِنْ دُوْنِهٖ لَا يَسْتَطِيْعُوْنَ نَصْرَكُمْ وَلَآ اَنْفُسَهُمْ يَنْصُرُوْنَ  ( الأعراف: ١٩٧ )

wa-alladhīna tadʿūna
وَٱلَّذِينَ تَدْعُونَ
നിങ്ങള്‍ വിളിക്കു (പ്രാര്‍ത്ഥിക്കു) ന്നവര്‍
min dūnihi
مِن دُونِهِۦ
അവനു പുറമെ
lā yastaṭīʿūna
لَا يَسْتَطِيعُونَ
അവര്‍ക്കു സാധ്യമാകയില്ല
naṣrakum
نَصْرَكُمْ
നിങ്ങളെ സഹായിക്കുവാന്‍, നിങ്ങളുടെ സഹായത്തിനു
walā anfusahum
وَلَآ أَنفُسَهُمْ
അവരെത്തന്നെയും ഇല്ല
yanṣurūna
يَنصُرُونَ
അവര്‍ സഹായിക്കും.

അവനെവിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ക്കൊന്നും നിങ്ങളെ സഹായിക്കാന്‍ സാധ്യമല്ല. തങ്ങളെത്തന്നെ സഹായിക്കാന്‍ അവര്‍ക്കാവില്ല.

തഫ്സീര്‍

وَاِنْ تَدْعُوْهُمْ اِلَى الْهُدٰى لَا يَسْمَعُوْاۗ وَتَرٰىهُمْ يَنْظُرُوْنَ اِلَيْكَ وَهُمْ لَا يُبْصِرُوْنَ  ( الأعراف: ١٩٨ )

wa-in tadʿūhum
وَإِن تَدْعُوهُمْ
അവരെ നിങ്ങള്‍ വിളിച്ചാലോ, വിളിക്കുന്നപക്ഷം
ilā l-hudā
إِلَى ٱلْهُدَىٰ
നേര്‍(സന്‍)മാര്‍ഗ്ഗത്തിലേക്കു
lā yasmaʿū
لَا يَسْمَعُوا۟ۖ
അവര്‍ കേള്‍ക്കുകയില്ല
watarāhum
وَتَرَىٰهُمْ
അവരെ നീ കാണും, നിനക്കു കാണാം
yanẓurūna
يَنظُرُونَ
അവര്‍ നോക്കുന്നതായി
ilayka
إِلَيْكَ
നിന്നിലേക്കു
wahum
وَهُمْ
അവരാകട്ടെ
lā yub'ṣirūna
لَا يُبْصِرُونَ
കാണുകയില്ല, കാണുന്നുമില്ല.

നിങ്ങള്‍ അവരെ നേര്‍വഴിയിലേക്ക് ക്ഷണിക്കുകയാണെങ്കില്‍ അതവര്‍ കേള്‍ക്കുക പോലുമില്ല. അവര്‍ നിന്റെ നേരെ നോക്കുന്നതായി നിനക്കു കാണാം. ഫലത്തിലോ അവരൊന്നും കാണുന്നില്ല.

തഫ്സീര്‍

خُذِ الْعَفْوَ وَأْمُرْ بِالْعُرْفِ وَاَعْرِضْ عَنِ الْجَاهِلِيْنَ  ( الأعراف: ١٩٩ )

khudhi
خُذِ
എടുക്കുക (സ്വീകരിക്കുക)
l-ʿafwa
ٱلْعَفْوَ
മാപ്പ്‌
wamur
وَأْمُرْ
കല്‍പിക്കുക (ഉപദേശിക്കുക)യും ചെയ്യുക
bil-ʿur'fi
بِٱلْعُرْفِ
സദാചാരം (സല്‍കാര്യം) കൊണ്ടു
wa-aʿriḍ
وَأَعْرِضْ
തിരിഞ്ഞും കളയുക, അവഗണിക്കുകയും ചെയ്യുക
ʿani l-jāhilīna
عَنِ ٱلْجَٰهِلِينَ
അജ്ഞാനികളെപ്പറ്റി, വിഡ്ഢികളില്‍ നിന്നു.

നീ വിട്ടുവീഴ്ച കാണിക്കുക. നല്ലതു കല്‍പിക്കുക. അവിവേകികളെ അവഗണിക്കുക.

തഫ്സീര്‍

وَاِمَّا يَنْزَغَنَّكَ مِنَ الشَّيْطٰنِ نَزْغٌ فَاسْتَعِذْ بِاللّٰهِ ۗاِنَّهٗ سَمِيْعٌ عَلِيْمٌ  ( الأعراف: ٢٠٠ )

wa-immā yanzaghannaka
وَإِمَّا يَنزَغَنَّكَ
നിന്നെ ഇളക്കി വിടുന്ന പക്ഷം
mina l-shayṭāni
مِنَ ٱلشَّيْطَٰنِ
പിശാചില്‍ നിന്നു
nazghun
نَزْغٌ
വല്ല ഇളക്കിവിടലും, ഒരു തോണ്ടല്‍ (ദുഷ്‌പ്രേരണ)
fa-is'taʿidh
فَٱسْتَعِذْ
എന്നാല്‍ ശരണം (കാവല്‍) തേടുക
bil-lahi
بِٱللَّهِۚ
അല്ലാഹുവിനോടു
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
samīʿun
سَمِيعٌ
കേള്‍ക്കുന്നവനാണു
ʿalīmun
عَلِيمٌ
അറിയുന്നവനാണു.

പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും നിനക്കുണ്ടാവുകയാണെങ്കില്‍ നീ അല്ലാഹുവില്‍ ശരണം തേടുക. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.

തഫ്സീര്‍