Skip to main content

فَرِحَ الْمُخَلَّفُوْنَ بِمَقْعَدِهِمْ خِلٰفَ رَسُوْلِ اللّٰهِ وَكَرِهُوْٓا اَنْ يُّجَاهِدُوْا بِاَمْوَالِهِمْ وَاَنْفُسِهِمْ فِيْ سَبِيْلِ اللّٰهِ وَقَالُوْا لَا تَنْفِرُوْا فِى الْحَرِّۗ قُلْ نَارُ جَهَنَّمَ اَشَدُّ حَرًّاۗ لَوْ كَانُوْا يَفْقَهُوْنَ   ( التوبة: ٨١ )

fariḥa
فَرِحَ
സന്തോഷം കൊണ്ടു, ആഹ്ലാദിച്ചു
l-mukhalafūna
ٱلْمُخَلَّفُونَ
പിന്നോക്കം നിറുത്തപ്പെട്ടവര്‍(പിന്തിനിന്നവര്‍)
bimaqʿadihim
بِمَقْعَدِهِمْ
അവരുടെ ഇരിപ്പുകൊണ്ട്‌, ഇരിപ്പിടത്തില്‍
khilāfa
خِلَٰفَ
എതിരില്‍
rasūli l-lahi
رَسُولِ ٱللَّهِ
അല്ലാഹുവിന്‍റെ റസൂലിന്‍റെ
wakarihū
وَكَرِهُوٓا۟
അവര്‍ വെറുക്കുകയും ചെയ്‌തു
an yujāhidū
أَن يُجَٰهِدُوا۟
അവര്‍ സമരം ചെയ്യുന്നതിനെ
bi-amwālihim
بِأَمْوَٰلِهِمْ
അവരുടെ സ്വത്തുക്കള്‍ (ധനം) കൊണ്ട്‌
wa-anfusihim
وَأَنفُسِهِمْ
അവരുടെ സ്വന്തങ്ങള്‍ (ദേഹങ്ങള്‍) കൊണ്ടും
fī sabīli l-lahi
فِى سَبِيلِ ٱللَّهِ
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍
waqālū
وَقَالُوا۟
അവര്‍ പറയുകയും ചെയ്‌തു
lā tanfirū
لَا تَنفِرُوا۟
നിങ്ങള്‍ (യുദ്ധത്തിന്‌) പുറപ്പെട്ടു പോകരുത്‌
fī l-ḥari
فِى ٱلْحَرِّۗ
ഉഷ്‌ണത്തില്‍, ചൂടില്‍
qul
قُلْ
നീ പറയുക
nāru jahannama
نَارُ جَهَنَّمَ
ജഹന്നമിന്‍റെ അഗ്നി (തീ)
ashaddu
أَشَدُّ
ഏറ്റം കഠിനമായത്‌
ḥarran
حَرًّاۚ
ചൂട്‌, ഉഷ്‌ണം
law kānū
لَّوْ كَانُوا۟
അവരായിരുന്നെങ്കില്‍
yafqahūna
يَفْقَهُونَ
(കാര്യം) ഗ്രഹിക്കും

ദൈവദൂതനെ ധിക്കരിച്ച് യുദ്ധത്തില്‍നിന്ന് പിന്മാറി വീട്ടിലിരുന്നതില്‍ സന്തോഷിക്കുന്നവരാണവര്‍. തങ്ങളുടെ ധനംകൊണ്ടും ദേഹംകൊണ്ടും ദൈവമാര്‍ഗത്തില്‍ സമരം ചെയ്യുന്നത് അവര്‍ക്ക് അനിഷ്ടകരമായി. അവരിങ്ങനെ പറയുകയും ചെയ്തു: ''ഈ കൊടുംചൂടില്‍ നിങ്ങള്‍ യുദ്ധത്തിനിറങ്ങിപ്പുറപ്പെടേണ്ട.'' പറയുക: നരകത്തീ കൂടുതല്‍ ചൂടേറിയതാണ്. അവര്‍ ബോധവാന്മാരായിരുന്നെങ്കില്‍ എത്ര നന്നായേനെ.

തഫ്സീര്‍

فَلْيَضْحَكُوْا قَلِيْلًا وَّلْيَبْكُوْا كَثِيْرًاۚ جَزَاۤءًۢ بِمَا كَانُوْا يَكْسِبُوْنَ   ( التوبة: ٨٢ )

falyaḍḥakū
فَلْيَضْحَكُوا۟
അതിനാല്‍ അവര്‍ ചിരിച്ചുകൊള്ളട്ടെ
qalīlan
قَلِيلًا
കുറച്ച്‌, അല്‍പം
walyabkū
وَلْيَبْكُوا۟
അവര്‍ കരയുകയും ചെയ്യട്ടെ
kathīran
كَثِيرًا
വളരെ, അധികം
jazāan
جَزَآءًۢ
പ്രതിഫലമായിട്ട്‌
bimā kānū
بِمَا كَانُوا۟
അവര്‍ ആയിരുന്നത്‌
yaksibūna
يَكْسِبُونَ
അവര്‍ തൊഴിലാക്കുക (സമ്പാദിക്കുക- പ്രവര്‍ത്തിക്കുക. ചെയ്‌തുവെക്കുക)

അതിനാല്‍ അവര്‍ ഇത്തിരി ചിരിക്കുകയും പിന്നെ ഒത്തിരി കരയുകയും ചെയ്യട്ടെ. അവരുടെ പ്രവര്‍ത്തന ഫലം അവ്വിധമാണ്.

തഫ്സീര്‍

فَاِنْ رَّجَعَكَ اللّٰهُ اِلٰى طَاۤىِٕفَةٍ مِّنْهُمْ فَاسْتَأْذَنُوْكَ لِلْخُرُوْجِ فَقُلْ لَّنْ تَخْرُجُوْا مَعِيَ اَبَدًا وَّلَنْ تُقَاتِلُوْا مَعِيَ عَدُوًّاۗ اِنَّكُمْ رَضِيْتُمْ بِالْقُعُوْدِ اَوَّلَ مَرَّةٍۗ فَاقْعُدُوْا مَعَ الْخَالِفِيْنَ   ( التوبة: ٨٣ )

fa-in rajaʿaka
فَإِن رَّجَعَكَ
എനി നിന്നെ മടക്കിയെങ്കില്‍, മടക്കുന്നപക്ഷം
l-lahu
ٱللَّهُ
അല്ലാഹു
ilā ṭāifatin
إِلَىٰ طَآئِفَةٍ
ഒരു വിഭാഗത്തിലേക്കും, വല്ല കൂട്ടരിലേക്കും,
min'hum
مِّنْهُمْ
അവരില്‍പെട്ട
fa-is'tadhanūka
فَٱسْتَـْٔذَنُوكَ
എന്നിട്ടവര്‍ നിന്നോട്‌ സമ്മതം തേടി(യെങ്കില്‍)
lil'khurūji
لِلْخُرُوجِ
പുറപ്പെടുവാന്‍
faqul
فَقُل
എന്നാല്‍ (അപ്പോള്‍) നീ പറയുക
lan takhrujū
لَّن تَخْرُجُوا۟
നിങ്ങള്‍ പുറപ്പെട്ടുപോരുകയില്ലതന്നെ
maʿiya
مَعِىَ
എന്നോടൊപ്പം
abadan
أَبَدًا
ഒരിക്കലും, എക്കാലവും
walan tuqātilū
وَلَن تُقَٰتِلُوا۟
നിങ്ങള്‍ യുദ്ധം ചെയ്യുകയുമില്ല തന്നെ
maʿiya
مَعِىَ
എന്നോടൊപ്പം
ʿaduwwan
عَدُوًّاۖ
ഒരു ശത്രുവോടും
innakum
إِنَّكُمْ
നിശ്ചയമായും നിങ്ങള്‍
raḍītum
رَضِيتُم
തൃപ്‌തിപ്പെട്ടു
bil-quʿūdi
بِٱلْقُعُودِ
ഇരുത്തത്തിന്‌
awwala marratin
أَوَّلَ مَرَّةٍ
ആദ്യത്തെ (ഒന്നാം) പ്രാവശ്യം
fa-uq'ʿudū
فَٱقْعُدُوا۟
അതിനാല്‍ നിങ്ങള്‍ ഇരുന്നുകൊള്ളുക
maʿa l-khālifīna
مَعَ ٱلْخَٰلِفِينَ
പിന്തിയവരോടുകൂടി

അല്ലാഹു നിന്നെ അവരിലൊരു കൂട്ടരുടെയടുത്ത് തിരിച്ചെത്തിക്കുകയും പിന്നെ മറ്റൊരു യുദ്ധത്തിന് പോരാന്‍ അവര്‍ നിന്നോട് അനുവാദം ചോദിക്കുകയും ചെയ്താല്‍ നീ പറയുക: ''ഇനി നിങ്ങള്‍ക്കൊരിക്കലും എന്നോടൊത്ത് പുറപ്പെടാനാവില്ല. നിങ്ങള്‍ എന്റെ കൂടെ ശത്രുവോട് പൊരുതുന്നതുമല്ല. തീര്‍ച്ചയായും ആദ്യ തവണ യുദ്ധത്തില്‍ നിന്നൊഴിഞ്ഞുനിന്നതില്‍ തൃപ്തിയടയുകയാണല്ലോ നിങ്ങള്‍ ചെയ്തത്. അതിനാല്‍ യുദ്ധത്തില്‍ നിന്ന് വിട്ടൊഴിഞ്ഞു ചടഞ്ഞിരിക്കുന്നവരോടൊപ്പം നിങ്ങളും ഇരുന്നുകൊള്ളുക.''

തഫ്സീര്‍

وَلَا تُصَلِّ عَلٰٓى اَحَدٍ مِّنْهُمْ مَّاتَ اَبَدًا وَّلَا تَقُمْ عَلٰى قَبْرِهٖۗ اِنَّهُمْ كَفَرُوْا بِاللّٰهِ وَرَسُوْلِهٖ وَمَاتُوْا وَهُمْ فٰسِقُوْنَ   ( التوبة: ٨٤ )

walā tuṣalli
وَلَا تُصَلِّ
നീ നമസ്‌കരിക്കുകയും ചെയ്യരുത്‌
ʿalā aḥadin
عَلَىٰٓ أَحَدٍ
ഒരാളുടെമേലും
min'hum
مِّنْهُم
അവരില്‍ നിന്ന്‌
māta
مَّاتَ
മരണപ്പെട്ട
abadan
أَبَدًا
ഒരിക്കലും
walā taqum
وَلَا تَقُمْ
നീ നില്‍ക്കുകയും അരുത്‌
ʿalā qabrihi
عَلَىٰ قَبْرِهِۦٓۖ
അവന്‍റെ ക്വബ്‌റിങ്ങല്‍
innahum
إِنَّهُمْ
നിശ്ചയമായും അവര്‍
kafarū
كَفَرُوا۟
അവിശ്വസിച്ചിരിക്കുന്നു
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
warasūlihi
وَرَسُولِهِۦ
അവന്‍റെ റസൂലിലും
wamātū
وَمَاتُوا۟
അവര്‍ മരണപ്പെടുകയും ചെയ്‌തിരിക്കുന്നു
wahum
وَهُمْ
അവരാകട്ടെ, അവരായിരിക്കെ
fāsiqūna
فَٰسِقُونَ
തോന്നിയവാസികള്‍

അവരില്‍ നിന്ന് ആരു മരണമടഞ്ഞാലും അവനുവേണ്ടി നീ ഒരിക്കലും നമസ്‌കരിക്കരുത്. അവന്റെ കുഴിമാടത്തിനടുത്ത് നില്‍ക്കരുത്. തീര്‍ച്ചയായും അവര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും തള്ളിപ്പറഞ്ഞവരാണ്. അധാര്‍മികരായി മരണമടഞ്ഞവരും.

തഫ്സീര്‍

وَلَا تُعْجِبْكَ اَمْوَالُهُمْ وَاَوْلَادُهُمْۗ اِنَّمَا يُرِيْدُ اللّٰهُ اَنْ يُّعَذِّبَهُمْ بِهَا فِى الدُّنْيَا وَتَزْهَقَ اَنْفُسُهُمْ وَهُمْ كٰفِرُوْنَ   ( التوبة: ٨٥ )

walā tuʿ'jib'ka
وَلَا تُعْجِبْكَ
നിന്നെ ആശ്ചര്യ (അത്ഭുത)പ്പെടുത്തരുത്‌
amwāluhum
أَمْوَٰلُهُمْ
അവരുടെ സ്വത്തുക്കള്‍ (ധനം)
wa-awlāduhum
وَأَوْلَٰدُهُمْۚ
അവരുടെ മക്കളും (കുട്ടികളും-സന്താനങ്ങളും)
innamā yurīdu
إِنَّمَا يُرِيدُ
നിശ്ചയമായും ഉദ്ദേശിക്കുകതന്നെ ചെയ്യുന്നു
l-lahu
ٱللَّهُ
അല്ലാഹു
an yuʿadhibahum
أَن يُعَذِّبَهُم
അവരെ ശിക്ഷിക്കുവാന്‍ (തന്നെ)
bihā
بِهَا
അവകൊണ്ട്‌ (മൂലം-നിമിത്തം)
fī l-dun'yā
فِى ٱلدُّنْيَا
ഇഹത്തില്‍
watazhaqa
وَتَزْهَقَ
പോകു(നശിക്കു)വാനും
anfusuhum
أَنفُسُهُمْ
അവരുടെ ആത്മാക്കള്‍ (ദേഹങ്ങള്‍ - ജീവന്‍)
wahum
وَهُمْ
അവരായിക്കൊണ്ട്‌
kāfirūna
كَٰفِرُونَ
അവിശ്വാസികള്‍

അവരുടെ സമ്പത്തും സന്താനങ്ങളും നിന്നെ വിസ്മയിപ്പിക്കാതിരിക്കട്ടെ. അവയിലൂടെ അവരെ ഇഹലോകത്തുവെച്ചുതന്നെ ശിക്ഷിക്കണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. സത്യനിഷേധികളായിരിക്കെത്തന്നെ അവര്‍ ജീവന്‍ വെടിയണമെന്നും.

തഫ്സീര്‍

وَاِذَآ اُنْزِلَتْ سُوْرَةٌ اَنْ اٰمِنُوْا بِاللّٰهِ وَجَاهِدُوْا مَعَ رَسُوْلِهِ اسْتَأْذَنَكَ اُولُوا الطَّوْلِ مِنْهُمْ وَقَالُوْا ذَرْنَا نَكُنْ مَّعَ الْقٰعِدِيْنَ   ( التوبة: ٨٦ )

wa-idhā unzilat
وَإِذَآ أُنزِلَتْ
അവതരിപ്പിക്കപ്പെട്ടാല്‍
sūratun
سُورَةٌ
വല്ല സൂറത്തും, ഒരു അധ്യായം
an āminū
أَنْ ءَامِنُوا۟
നിങ്ങള്‍ വിശ്വസിക്കുവിന്‍ എന്ന്‌
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
wajāhidū
وَجَٰهِدُوا۟
നിങ്ങള്‍ സമരം ചെയ്യുകയും ചെയ്യുവിന്‍
maʿa rasūlihi
مَعَ رَسُولِهِ
അവന്‍റെ റസൂലിന്‍റെ കൂടെ
is'tadhanaka
ٱسْتَـْٔذَنَكَ
നിന്നോട്‌ സമ്മതം (അനുമതി) തേടും, സമ്മതം തേടുകയായി
ulū l-ṭawli
أُو۟لُوا۟ ٱلطَّوْلِ
കഴിവ്‌ (ശേഷി -ധന്യത- യോഗ്യത) ഉള്ളവര്‍
min'hum
مِنْهُمْ
അവരില്‍ നിന്ന്‌
waqālū
وَقَالُوا۟
അവര്‍ പറയുകയും ചെയ്യും.
dharnā
ذَرْنَا
ഞങ്ങളെ വിട്ടേക്കുക
nakun
نَكُن
ഞങ്ങള്‍ ആയിക്കൊള്ളാം, ആയിരിക്കട്ടെ
maʿa l-qāʿidīna
مَّعَ ٱلْقَٰعِدِينَ
ഇരിക്കുന്നവരോടൊപ്പം

''നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ ദൂതനോടൊപ്പം സമരം നടത്തുകയും ചെയ്യുക'' എന്ന ആഹ്വാനവുമായി വല്ല അധ്യായവും അവതീര്‍ണമായാല്‍ അവരിലെ സമ്പന്നര്‍ യുദ്ധത്തില്‍ നിന്നൊഴിവാകാന്‍ നിന്നോട് സമ്മതം തേടും. അവര്‍ പറയും: ''ഞങ്ങളെ വിട്ടേക്കൂ. ഞങ്ങള്‍ വീട്ടിലിരിക്കുന്നവരോടൊപ്പം കഴിയാം.''

തഫ്സീര്‍

رَضُوْا بِاَنْ يَّكُوْنُوْا مَعَ الْخَوَالِفِ وَطُبِعَ عَلٰى قُلُوْبِهِمْ فَهُمْ لَا يَفْقَهُوْنَ   ( التوبة: ٨٧ )

raḍū
رَضُوا۟
അവര്‍ തൃപ്‌തിപ്പെട്ടു
bi-an yakūnū
بِأَن يَكُونُوا۟
അവരായിരിക്കുന്നതിന്‌
maʿa l-khawālifi
مَعَ ٱلْخَوَالِفِ
പിന്തിനില്‍ക്കുന്ന സ്‌ത്രീകളുടെ കൂടെ (നന്‍മയില്ലാത്ത) പിന്നോക്കക്കാരുടെ ഒപ്പം
waṭubiʿa
وَطُبِعَ
മുദ്രകുത്തപ്പെടുകയും ചെയ്‌തിരിക്കുന്നു
ʿalā qulūbihim
عَلَىٰ قُلُوبِهِمْ
അവരുടെ ഹൃദയങ്ങളുടെമേല്‍
fahum
فَهُمْ
അതിനാല്‍ അവര്‍
lā yafqahūna
لَا يَفْقَهُونَ
ഗ്രഹിക്കുകയില്ല, ഗ്രഹിക്കുന്നില്ല

യുദ്ധത്തില്‍നിന്ന് മാറിനില്‍ക്കുന്നവരോടൊപ്പം കഴിയാനാണ് അവരിഷ്ടപ്പെട്ടത്. അവരുടെ മനസ്സുകള്‍ക്ക് മുദ്രവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവരൊന്നും മനസ്സിലാക്കുന്നില്ല.

തഫ്സീര്‍

لٰكِنِ الرَّسُوْلُ وَالَّذِيْنَ اٰمَنُوْا مَعَهٗ جَاهَدُوْا بِاَمْوَالِهِمْ وَاَنْفُسِهِمْۗ وَاُولٰۤىِٕكَ لَهُمُ الْخَيْرٰتُ ۖوَاُولٰۤىِٕكَ هُمُ الْمُفْلِحُوْنَ   ( التوبة: ٨٨ )

lākini
لَٰكِنِ
പക്ഷേ, എങ്കിലും
l-rasūlu
ٱلرَّسُولُ
എന്നാല്‍ റസൂല്‍
wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരും
maʿahu
مَعَهُۥ
അദ്ദേഹത്തോടൊപ്പം
jāhadū
جَٰهَدُوا۟
അവര്‍ സമരം ചെയ്‌തു, ചെയ്യുന്നതാണ്‌
bi-amwālihim
بِأَمْوَٰلِهِمْ
തങ്ങളുടെ സ്വത്തുക്കള്‍ (ധനം) കൊണ്ട്‌
wa-anfusihim
وَأَنفُسِهِمْۚ
തങ്ങളുടെ തടികള്‍ (ദേഹം) കൊണ്ടും
wa-ulāika
وَأُو۟لَٰٓئِكَ
അക്കൂട്ടര്‍, അക്കൂട്ടരാകട്ടെ
lahumu
لَهُمُ
അവര്‍ക്കത്രെ, അവര്‍ക്കുണ്ട്‌
l-khayrātu
ٱلْخَيْرَٰتُۖ
നന്‍മ (ഗുണം) കള്‍
wa-ulāika humu
وَأُو۟لَٰٓئِكَ هُمُ
അക്കൂട്ടര്‍തന്നെ
l-muf'liḥūna
ٱلْمُفْلِحُونَ
വിജയികള്‍, വിജയംപ്രാപിക്കുന്നവരും

എന്നാല്‍ ദൈവദൂതനും കൂടെയുള്ള വിശ്വാസികളും തങ്ങളുടെ ധനംകൊണ്ടും ദേഹംകൊണ്ടും സമരം ചെയ്തു. അവര്‍ക്കാണ് സകല നന്മകളും. വിജയം വരിച്ചവരും അവര്‍ തന്നെ.

തഫ്സീര്‍

اَعَدَّ اللّٰهُ لَهُمْ جَنّٰتٍ تَجْرِيْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِيْنَ فِيْهَاۗ ذٰلِكَ الْفَوْزُ الْعَظِيْمُ ࣖ   ( التوبة: ٨٩ )

aʿadda l-lahu
أَعَدَّ ٱللَّهُ
അല്ലാഹു ഒരുക്കിയിരിക്കുന്നു
lahum
لَهُمْ
അവര്‍ക്ക്‌
jannātin
جَنَّٰتٍ
ചില സ്വര്‍ഗങ്ങളെ
tajrī
تَجْرِى
സഞ്ചരിക്കും, നടക്കുന്ന, ഒഴുകുന്ന
min taḥtihā
مِن تَحْتِهَا
അതിന്‍റെ (അവയുടെ അടിഭാഗത്തിലൂടെ
l-anhāru
ٱلْأَنْهَٰرُ
അരുവി (ആറു, നദി)കള്‍
khālidīna
خَٰلِدِينَ
നിത്യവാസികളായിട്ട്‌, ശാശ്വതന്‍മാരായിട്ട്‌
fīhā
فِيهَاۚ
അതില്‍
dhālika
ذَٰلِكَ
അതത്രെ
l-fawzu
ٱلْفَوْزُ
ഭാഗ്യം, അതു ഭാഗ്യമത്രെ
l-ʿaẓīmu
ٱلْعَظِيمُ
വമ്പിച്ച, മഹത്തായ

അല്ലാഹു അവര്‍ക്ക് താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങള്‍ ഒരുക്കിവെച്ചിരിക്കുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അതിമഹത്തായ വിജയവും അതുതന്നെ.

തഫ്സീര്‍

وَجَاۤءَ الْمُعَذِّرُوْنَ مِنَ الْاَعْرَابِ لِيُؤْذَنَ لَهُمْ وَقَعَدَ الَّذِيْنَ كَذَبُوا اللّٰهَ وَرَسُوْلَهٗ ۗسَيُصِيْبُ الَّذِيْنَ كَفَرُوْا مِنْهُمْ عَذَابٌ اَلِيْمٌ   ( التوبة: ٩٠ )

wajāa
وَجَآءَ
വന്നു,വരുകയും ചെയ്‌തു
l-muʿadhirūna
ٱلْمُعَذِّرُونَ
ഒഴികഴിവ്‌ സമര്‍പ്പിക്കുന്ന (പറയുന്ന)വര്‍
mina l-aʿrābi
مِنَ ٱلْأَعْرَابِ
അഅ്‌റാബി (മരുഭൂവാസി)കളില്‍ നിന്ന്‌
liyu'dhana
لِيُؤْذَنَ
സമ്മതം നല്‍കപ്പെടുവാന്‍ വേണ്ടി
lahum
لَهُمْ
അവര്‍ക്ക്‌,
waqaʿada
وَقَعَدَ
തങ്ങള്‍ക്ക്‌ ഇരിക്കു (ഇരുപ്പിലാകു) കയും ചെയ്‌തു
alladhīna kadhabū
ٱلَّذِينَ كَذَبُوا۟
വ്യാജം പറഞ്ഞവര്‍
l-laha warasūlahu
ٱللَّهَ وَرَسُولَهُۥۚ
അല്ലാഹുവിനോടും അവന്‍റെ റസൂലിനോടും
sayuṣību
سَيُصِيبُ
വഴിയെ ബാധിക്കും
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍ക്ക്‌
min'hum
مِنْهُمْ
അവരില്‍ നിന്ന്‌
ʿadhābun alīmun
عَذَابٌ أَلِيمٌ
വേദനയേറിയ ശിക്ഷ

ഗ്രാമീണ അറബികളില്‍ ചിലരും യുദ്ധത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതിന് അനുവാദം തേടി വന്നല്ലോ. അല്ലാഹുവോടും അവന്റെ ദൂതനോടും കള്ളംപറഞ്ഞുവന്നവര്‍ വീട്ടിലിരിക്കുകയും ചെയ്തു. അവരിലെ സത്യനിഷേധികളെ അടുത്തുതന്നെ നോവേറിയ ശിക്ഷ ബാധിക്കും.

തഫ്സീര്‍