Skip to main content

فَلَمَّآ اَلْقَوْا قَالَ مُوْسٰى مَا جِئْتُمْ بِهِ ۙالسِّحْرُۗ اِنَّ اللّٰهَ سَيُبْطِلُهٗۗ اِنَّ اللّٰهَ لَا يُصْلِحُ عَمَلَ الْمُفْسِدِيْنَ ࣖ   ( يونس: ٨١ )

falammā alqaw
فَلَمَّآ أَلْقَوْا۟
അങ്ങനെ അവര്‍ ഇട്ടപ്പോള്‍
qāla mūsā
قَالَ مُوسَىٰ
മൂസാ പറഞ്ഞു
mā ji'tum bihi
مَا جِئْتُم بِهِ
നിങ്ങള്‍ കൊണ്ടുവന്നത്‌
l-siḥ'ru
ٱلسِّحْرُۖ
ജാലവിദ്യയാണ്‌
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
sayub'ṭiluhu
سَيُبْطِلُهُۥٓۖ
അതിനെ വിഫലമാക്കിയേക്കും, വിഫലമായിക്കൊള്ളും
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lā yuṣ'liḥu
لَا يُصْلِحُ
അവന്‍ നന്നാക്കുകയില്ല
ʿamala
عَمَلَ
പ്രവൃത്തിയെ
l-muf'sidīna
ٱلْمُفْسِدِينَ
കുഴപ്പം (നാശം) പ്രവര്‍ത്തിക്കുന്നവരുടെ

അവര്‍ ഇട്ടപ്പോള്‍ മൂസ പറഞ്ഞു: നിങ്ങള്‍ ഈ കാണിച്ചതൊക്കെ വെറും ജാലവിദ്യയാണ്. അല്ലാഹു അതിനെ തോല്‍പിക്കും; തീര്‍ച്ച. സംശയമില്ല; നാശകാരികളുടെ ചെയ്തികളെ അല്ലാഹു ഫലവത്താക്കുകയില്ല.

തഫ്സീര്‍

وَيُحِقُّ اللّٰهُ الْحَقَّ بِكَلِمٰتِهٖ وَلَوْ كَرِهَ الْمُجْرِمُوْنَ   ( يونس: ٨٢ )

wayuḥiqqu l-lahu
وَيُحِقُّ ٱللَّهُ
അല്ലാഹു യഥാര്‍ത്ഥമാക്കുകയും ചെയ്യും
l-ḥaqa
ٱلْحَقَّ
യഥാര്‍ത്ഥത്തെ
bikalimātihi
بِكَلِمَٰتِهِۦ
അവന്‍റെ വാക്ക്‌ (വചനം-വാക്യം)കള്‍ കൊണ്ട്‌
walaw kariha
وَلَوْ كَرِهَ
വെറുത്താലും ശരി, അനിഷ്‌ടപ്പെട്ടാലും
l-muj'rimūna
ٱلْمُجْرِمُونَ
കുറ്റവാളികള്‍

അല്ലാഹു തന്റെ വചനങ്ങളിലൂടെ സത്യത്തെ സ്ഥാപിക്കുന്നു. കുറ്റവാളികള്‍ക്ക് എത്രതന്നെ അതനിഷ്ടകരമാണെങ്കിലും!

തഫ്സീര്‍

فَمَآ اٰمَنَ لِمُوْسٰىٓ اِلَّا ذُرِّيَّةٌ مِّنْ قَوْمِهٖ عَلٰى خَوْفٍ مِّنْ فِرْعَوْنَ وَمَلَا۟ىِٕهِمْ اَنْ يَّفْتِنَهُمْ ۗوَاِنَّ فِرْعَوْنَ لَعَالٍ فِى الْاَرْضِۚ وَاِنَّهٗ لَمِنَ الْمُسْرِفِيْنَ   ( يونس: ٨٣ )

famā āmana
فَمَآ ءَامَنَ
എന്നാല്‍ വിശ്വസിച്ചില്ല
limūsā
لِمُوسَىٰٓ
മൂസായെ
illā dhurriyyatun
إِلَّا ذُرِّيَّةٌ
ചില സന്തതികളല്ലാതെ
min qawmihi
مِّن قَوْمِهِۦ
അദ്ദേഹത്തിന്‍റെ ജനതയില്‍ നിന്ന്‌
ʿalā khawfin
عَلَىٰ خَوْفٍ
ഭയത്തോടെ, പേടിയിലായി
min fir'ʿawna
مِّن فِرْعَوْنَ
ഫിര്‍ഔനെ സംബന്ധിച്ച്‌
wamala-ihim
وَمَلَإِي۟هِمْ
അവരിലെ പ്രധാനികളെയും
an yaftinahum
أَن يَفْتِنَهُمْۚ
അവന്‍ തങ്ങളെ കുഴപ്പത്തിലാക്കുമെന്ന്‌
wa-inna fir'ʿawna
وَإِنَّ فِرْعَوْنَ
നിശ്ചയമായും ഫിര്‍ഔനാകട്ടെ
laʿālin
لَعَالٍ
ഒരു ഉന്നതന്‍ (പ്രമത്തന്‍- പൊങ്ങച്ചക്കാരന്‍- ഊക്കന്‍- സര്‍വ്വാധികാരി) തന്നെ
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
wa-innahu
وَإِنَّهُۥ
നിശ്ചയമായും അവന്‍
lamina l-mus'rifīna
لَمِنَ ٱلْمُسْرِفِينَ
അതിര്‌ കവിഞ്ഞവരില്‍ പെട്ടവനും തന്നെ

മൂസായില്‍ അദ്ദേഹത്തിന്റെ ജനതയിലെ ഏതാനും ചെറുപ്പക്കാരല്ലാതെ ആരും വിശ്വസിച്ചില്ല. ഫറവോനും അവരുടെ പ്രമാണിമാരും തങ്ങളെ പീഡിപ്പിച്ചേക്കുമോയെന്ന പേടിയിലായിരുന്നു അവര്‍. ഫറവോന്‍ ഭൂമിയില്‍ ഔദ്ധത്യം നടിക്കുന്നവനായിരുന്നു; അതോടൊപ്പം പരിധിവിട്ടവനും.

തഫ്സീര്‍

وَقَالَ مُوْسٰى يٰقَوْمِ اِنْ كُنْتُمْ اٰمَنْتُمْ بِاللّٰهِ فَعَلَيْهِ تَوَكَّلُوْٓا اِنْ كُنْتُمْ مُّسْلِمِيْنَ   ( يونس: ٨٤ )

waqāla mūsā
وَقَالَ مُوسَىٰ
മൂസാ പറഞ്ഞു, പറയുകയും ചെയ്‌തു
yāqawmi
يَٰقَوْمِ
എന്‍റെ ജനങ്ങളേ
in kuntum
إِن كُنتُمْ
നിങ്ങളാകുന്നുവെങ്കില്‍
āmantum
ءَامَنتُم
നിങ്ങള്‍ വിശ്വസിച്ചിരിക്കുന്നു (വെങ്കില്‍)
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
faʿalayhi
فَعَلَيْهِ
എന്നാല്‍ അവന്‍റെമേല്‍
tawakkalū
تَوَكَّلُوٓا۟
നിങ്ങള്‍ ഭരമേല്‍പിക്കുവിന്‍
in kuntum
إِن كُنتُم
നിങ്ങളാണെങ്കില്‍
mus'limīna
مُّسْلِمِينَ
മുസ്‌ലിംകള്‍

മൂസാ പറഞ്ഞു: ''എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നവരാണെങ്കില്‍ അവനില്‍ ഭരമേല്‍പിക്കുക. നിങ്ങള്‍ മുസ്‌ലിംകളെങ്കില്‍!''

തഫ്സീര്‍

فَقَالُوْا عَلَى اللّٰهِ تَوَكَّلْنَا ۚرَبَّنَا لَا تَجْعَلْنَا فِتْنَةً لِّلْقَوْمِ الظّٰلِمِيْنَ   ( يونس: ٨٥ )

faqālū
فَقَالُوا۟
അപ്പോള്‍ അവര്‍ പറഞ്ഞു
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്‍റെ മേല്‍
tawakkalnā
تَوَكَّلْنَا
ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നു
rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
lā tajʿalnā
لَا تَجْعَلْنَا
ഞങ്ങളെ നീ ആക്കരുതേ
fit'natan
فِتْنَةً
ഒരു കുഴപ്പം (കുഴപ്പം കാണിക്കാനുള്ള ഇടം). ഒരു പരീക്ഷണം (പരീക്ഷണവിധേയം)
lil'qawmi
لِّلْقَوْمِ
ജനങ്ങള്‍ക്ക്‌
l-ẓālimīna
ٱلظَّٰلِمِينَ
അക്രമികളായ

അപ്പോഴവര്‍ പറഞ്ഞു: ''ഞങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ അക്രമികളായ ഈ ജനത്തിന്റെ പീഡനങ്ങള്‍ക്കിരയാക്കരുതേ.

തഫ്സീര്‍

وَنَجِّنَا بِرَحْمَتِكَ مِنَ الْقَوْمِ الْكٰفِرِيْنَ   ( يونس: ٨٦ )

wanajjinā
وَنَجِّنَا
ഞങ്ങളെ രക്ഷപ്പെടുത്തുകയും വേണമേ
biraḥmatika
بِرَحْمَتِكَ
നിന്‍റെ കാരുണ്യം കൊണ്ട്‌
mina l-qawmi
مِنَ ٱلْقَوْمِ
ജനങ്ങളില്‍ നിന്ന്‌
l-kāfirīna
ٱلْكَٰفِرِينَ
അവിശ്വാസികളായ

''നിന്റെ കാരുണ്യത്താല്‍ ഞങ്ങളെ നീ സത്യനിഷേധികളായ ഈ ജനതയില്‍നിന്ന് രക്ഷിക്കേണമേ.''

തഫ്സീര്‍

وَاَوْحَيْنَآ اِلٰى مُوْسٰى وَاَخِيْهِ اَنْ تَبَوَّاٰ لِقَوْمِكُمَا بِمِصْرَ بُيُوْتًا وَّاجْعَلُوْا بُيُوْتَكُمْ قِبْلَةً وَّاَقِيْمُوا الصَّلٰوةَۗ وَبَشِّرِ الْمُؤْمِنِيْنَ   ( يونس: ٨٧ )

wa-awḥaynā
وَأَوْحَيْنَآ
നാം വഹ്‌യ്‌ നല്‍കുകയും ചെയ്‌തു
ilā mūsā
إِلَىٰ مُوسَىٰ
മൂസായിലേക്ക്‌
wa-akhīhi
وَأَخِيهِ
അദ്ദേഹത്തിന്‍റെ സഹോദരനിലേക്കും
an tabawwaā
أَن تَبَوَّءَا
നിങ്ങള്‍ രണ്ടുപേരും സൗകര്യപ്പെടുത്തിക്കൊടുക്കണമെന്ന്‌
liqawmikumā
لِقَوْمِكُمَا
നിങ്ങളുടെ ജനതക്ക്‌
bimiṣ'ra
بِمِصْرَ
മിസ്വ്‌റില്‍
buyūtan
بُيُوتًا
വീടുകളെ
wa-ij'ʿalū
وَٱجْعَلُوا۟
നിങ്ങള്‍ ആക്കുകയും ചെയ്യുവിന്‍
buyūtakum
بُيُوتَكُمْ
നിങ്ങളുടെ വീടുകളെ
qib'latan
قِبْلَةً
അഭിമുഖകേന്ദ്രം, ക്വിബ്‌ലഃ
wa-aqīmū
وَأَقِيمُوا۟
നിങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുവിന്‍
l-ṣalata
ٱلصَّلَوٰةَۗ
നമസ്‌കാരത്തെ
wabashiri
وَبَشِّرِ
നീ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക
l-mu'minīna
ٱلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്ക്‌

മൂസാക്കും അദ്ദേഹത്തിന്റെ സഹോദരന്നും നാം ബോധനം നല്‍കി: നിങ്ങളിരുവരും നിങ്ങളുടെ ജനതക്കായി ഈജിപ്തില്‍ ഏതാനും വീടുകള്‍ തയ്യാറാക്കുക. നിങ്ങളുടെ വീടുകളെ നിങ്ങള്‍ ഖിബ്‌ലകളാക്കുക. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സത്യവിശ്വാസികളെ ശുഭവാര്‍ത്ത അറിയിക്കുകയും ചെയ്യുക.

തഫ്സീര്‍

وَقَالَ مُوْسٰى رَبَّنَآ اِنَّكَ اٰتَيْتَ فِرْعَوْنَ وَمَلَاَهٗ زِيْنَةً وَّاَمْوَالًا فِى الْحَيٰوةِ الدُّنْيَاۗ رَبَّنَا لِيُضِلُّوْا عَنْ سَبِيْلِكَ ۚرَبَّنَا اطْمِسْ عَلٰٓى اَمْوَالِهِمْ وَاشْدُدْ عَلٰى قُلُوْبِهِمْ فَلَا يُؤْمِنُوْا حَتّٰى يَرَوُا الْعَذَابَ الْاَلِيْمَ   ( يونس: ٨٨ )

waqāla mūsā
وَقَالَ مُوسَىٰ
മൂസാ പറഞ്ഞു
rabbanā
رَبَّنَآ
ഞങ്ങളുടെ റബ്ബേ
innaka
إِنَّكَ
നിശ്ചയമായും നീ
ātayta
ءَاتَيْتَ
നീ കൊടുത്തു
fir'ʿawna
فِرْعَوْنَ
ഫിര്‍ഔന്ന്‌
wamala-ahu
وَمَلَأَهُۥ
അവന്‍റെ പ്രധാനികള്‍ക്കും, സംഘക്കാര്‍ക്കും
zīnatan
زِينَةً
അലങ്കാരം, സൗന്ദര്യം
wa-amwālan
وَأَمْوَٰلًا
സ്വത്തുക്കളും
fī l-ḥayati l-dun'yā
فِى ٱلْحَيَوٰةِ ٱلدُّنْيَا
ഐഹികജീവിതത്തില്‍
rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
liyuḍillū
لِيُضِلُّوا۟
അവര്‍ വഴിപിഴപ്പിക്കുവാന്‍ വേണ്ടി
ʿan sabīlika
عَن سَبِيلِكَۖ
നിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌
rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
iṭ'mis
ٱطْمِسْ
നീ തുടച്ചു നീക്കണേ
ʿalā amwālihim
عَلَىٰٓ أَمْوَٰلِهِمْ
അവരുടെ സ്വത്തുക്കളെ
wa-ush'dud
وَٱشْدُدْ
നീ കഠിനപ്പെടുത്തുക (കാഠിന്യം നല്‍കുകയും) ചെയ്യണേ
ʿalā qulūbihim
عَلَىٰ قُلُوبِهِمْ
അവരുടെ ഹൃദയങ്ങള്‍ക്ക്‌
falā yu'minū
فَلَا يُؤْمِنُوا۟
എന്നാല്‍ (അങ്ങനെ) അവര്‍ വിശ്വസിക്കുകയില്ല, വിശ്വസിക്കാതിരിക്കട്ടെ
ḥattā yarawū
حَتَّىٰ يَرَوُا۟
അവര്‍ കാണുവോളം
l-ʿadhāba
ٱلْعَذَابَ
ശിക്ഷയെ
l-alīma
ٱلْأَلِيمَ
വേദനയേറിയ

മൂസാ പറഞ്ഞു: ''ഞങ്ങളുടെ നാഥാ! ഫറവോന്നും അവന്റെ പ്രമാണിമാര്‍ക്കും നീ ഐഹിക ജീവിതത്തില്‍ പ്രൗഢിയും പണവും നല്‍കിയിരിക്കുന്നു. ഞങ്ങളുടെ നാഥാ! ജനങ്ങളെ നിന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിക്കാനാണ് അവരതുപയോഗിക്കുന്നത്. ഞങ്ങളുടെ നാഥാ! അവരുടെ സമ്പത്ത് നീ നശിപ്പിച്ചുകളയേണമേ. നോവേറിയ ശിക്ഷ കാണുംവരെ വിശ്വസിക്കാനാവാത്തവിധം അവരുടെ മനസ്സുകളെ കടുത്തതാക്കേണമേ.''

തഫ്സീര്‍

قَالَ قَدْ اُجِيْبَتْ دَّعْوَتُكُمَا فَاسْتَقِيْمَا وَلَا تَتَّبِعٰۤنِّ سَبِيْلَ الَّذِيْنَ لَا يَعْلَمُوْنَ   ( يونس: ٨٩ )

qāla
قَالَ
അവന്‍ പറഞ്ഞു
qad ujībat
قَدْ أُجِيبَت
ഉത്തരം നല്‍കപ്പെട്ടിട്ടുണ്ട്‌
daʿwatukumā
دَّعْوَتُكُمَا
നിങ്ങള്‍ രണ്ടാളുടെയും പ്രാര്‍ത്ഥന
fa-is'taqīmā
فَٱسْتَقِيمَا
അതിനാല്‍ നിങ്ങള്‍ രണ്ടാളും ചൊവ്വിന്‌ നിലകൊള്ളുവിന്‍
walā tattabiʿānni
وَلَا تَتَّبِعَآنِّ
രണ്ടുപേരും പിന്‍പറ്റുകയും ചെയ്യരുത്‌
sabīla alladhīna
سَبِيلَ ٱلَّذِينَ
യാതൊരുവരുടെ മാര്‍ഗത്തെ
lā yaʿlamūna
لَا يَعْلَمُونَ
അറിയാത്ത

അല്ലാഹു പറഞ്ഞു: ''നിങ്ങളിരുവരുടെയും പ്രാര്‍ഥന സ്വീകരിച്ചിരിക്കുന്നു. അതിനാല്‍ സ്ഥൈര്യത്തോടെയിരിക്കുക. വിവരമില്ലാത്തവരുടെ പാത പിന്തുടരരുത്.''

തഫ്സീര്‍

۞ وَجَاوَزْنَا بِبَنِيْٓ اِسْرَاۤءِيْلَ الْبَحْرَ فَاَتْبَعَهُمْ فِرْعَوْنُ وَجُنُوْدُهٗ بَغْيًا وَّعَدْوًا ۗحَتّٰىٓ اِذَآ اَدْرَكَهُ الْغَرَقُ قَالَ اٰمَنْتُ اَنَّهٗ لَآ اِلٰهَ اِلَّا الَّذِيْٓ اٰمَنَتْ بِهٖ بَنُوْٓا اِسْرَاۤءِيْلَ وَاَنَا۠ مِنَ الْمُسْلِمِيْنَ  ( يونس: ٩٠ )

wajāwaznā
وَجَٰوَزْنَا
നാം കടത്തിവിട്ടു
bibanī is'rāīla
بِبَنِىٓ إِسْرَٰٓءِيلَ
ഇസ്‌റാഈല്‍ സന്തതി, ഇസ്‌റാഈല്‍ സന്തതികളെ
l-baḥra
ٱلْبَحْرَ
സമുദ്രം, കടല്‍
fa-atbaʿahum
فَأَتْبَعَهُمْ
അപ്പോള്‍ അവരെ പിന്‍തുടര്‍ന്ന്‌ ചെന്നു
fir'ʿawnu
فِرْعَوْنُ
ഫിര്‍ഔന്‍
wajunūduhu
وَجُنُودُهُۥ
അവന്‍റെ സൈന്യങ്ങളും
baghyan
بَغْيًا
ധിക്കാരമായിട്ട്‌
waʿadwan
وَعَدْوًاۖ
അതിക്രമമായിട്ടും
ḥattā
حَتَّىٰٓ
അങ്ങനെ (വരേക്കും)
idhā adrakahu
إِذَآ أَدْرَكَهُ
അവനെ കണ്ടുമുട്ടിയ (പിടിപെട്ട)പ്പോള്‍
l-gharaqu
ٱلْغَرَقُ
മുങ്ങല്‍ (മുങ്ങി മരണം)
qāla
قَالَ
അവന്‍ പറഞ്ഞു
āmantu
ءَامَنتُ
ഞാന്‍ വിശ്വസിച്ചു
annahu
أَنَّهُۥ
നിശ്ചയമായും അത്‌ (കാര്യം) ആണെന്ന്‌
lā ilāha
لَآ إِلَٰهَ
ഒരാരാധ്യനുമില്ല (എന്ന്‌)
illā alladhī
إِلَّا ٱلَّذِىٓ
യാതൊരുവനല്ലാതെ
āmanat bihi
ءَامَنَتْ بِهِۦ
അവനില്‍ വിശ്വസിച്ചിരിക്കുന്നു
banū is'rāīla
بَنُوٓا۟ إِسْرَٰٓءِيلَ
ഇസ്‌റാഈല്‍ സന്തതികള്‍
wa-anā
وَأَنَا۠
ഞാന്‍, ഞാനാകട്ടെ
mina l-mus'limīna
مِنَ ٱلْمُسْلِمِينَ
മുസ്‌ലിംകളില്‍ പെട്ടവനുമാണ്‌

ഇസ്രയേല്‍ മക്കളെ നാം കടല്‍ കടത്തി. അപ്പോള്‍ ഫറവോനും അവന്റെ സൈന്യവും അക്രമിക്കാനും ദ്രോഹിക്കാനുമായി അവരെ പിന്തുടര്‍ന്നു. അങ്ങനെ മുങ്ങിച്ചാകുമെന്നായപ്പോള്‍ ഫറവോന്‍ പറഞ്ഞു: ''ഇസ്രയേല്‍ മക്കള്‍ വിശ്വസിച്ചവനല്ലാതെ ദൈവമില്ലെന്ന് ഞാനിതാ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ മുസ്‌ലിംകളില്‍ പെട്ടവനാകുന്നു.''

തഫ്സീര്‍