Skip to main content

وَاِنَّ كُلًّا لَّمَّا لَيُوَفِّيَنَّهُمْ رَبُّكَ اَعْمَالَهُمْ ۗاِنَّهٗ بِمَا يَعْمَلُوْنَ خَبِيْرٌ  ( هود: ١١١ )

wa-inna kullan
وَإِنَّ كُلًّا
നിശ്ചയമായും എല്ലാവരും
lammā layuwaffiyannahum
لَّمَّا لَيُوَفِّيَنَّهُمْ
അവര്‍ക്കവന്‍ നിറവേറ്റിക്കൊടുക്കുക തന്നെ ചെയ്യും, നിറവേറ്റാതിരിക്കുകയില്ല
rabbuka
رَبُّكَ
നിന്‍റെ റബ്ബു
aʿmālahum
أَعْمَٰلَهُمْۚ
അവരുടെ പ്രവര്‍ത്തനങ്ങളെ
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
bimā yaʿmalūna
بِمَا يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
khabīrun
خَبِيرٌ
സൂക്ഷമമായറിയുന്നവനാണു, സൂക്ഷമജ്ഞാനിയാണു.

അവരില്‍ ഓരോരുത്തര്‍ക്കും നിന്റെ നാഥന്‍ അവരുടെ പ്രവര്‍ത്തനത്തിന്റെ ഫലം പൂര്‍ണമായി നല്‍കുക തന്നെ ചെയ്യും. നിശ്ചയമായും അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി നന്നായറിയുന്നവനാണവന്‍.

തഫ്സീര്‍

فَاسْتَقِمْ كَمَآ اُمِرْتَ وَمَنْ تَابَ مَعَكَ وَلَا تَطْغَوْاۗ اِنَّهٗ بِمَا تَعْمَلُوْنَ بَصِيْرٌ   ( هود: ١١٢ )

fa-is'taqim
فَٱسْتَقِمْ
എന്നാല്‍, (ആകയാല്‍) നീ ചൊവ്വിനു നിലകൊള്ളുക
kamā umir'ta
كَمَآ أُمِرْتَ
നിന്നോടു കല്പിക്കപ്പെട്ടതു പോലെ
waman tāba
وَمَن تَابَ
മടങ്ങിയ (പശ്ചാത്തപിച്ച) വരും
maʿaka
مَعَكَ
നിന്‍റെ കൂടെ
walā taṭghaw
وَلَا تَطْغَوْا۟ۚ
നിങ്ങള്‍ അതിരുവിടുക (ധിക്കരിക്കുക)യും അരുതു
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പ്പറ്റി
baṣīrun
بَصِيرٌ
കാണുന്ന (കണ്ടറിയുന്ന)വനാണു.

നിന്നോടു കല്‍പിച്ചവിധം നീയും നിന്നോടൊപ്പം പശ്ചാത്തപിച്ചു മടങ്ങിയവരും നേര്‍വഴിയില്‍ ഉറച്ചു നില്‍ക്കുക. നിങ്ങള്‍ പരിധി ലംഘിക്കരുത്. തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നത് സൂക്ഷ്മമായി കാണുന്നവനാണവന്‍.

തഫ്സീര്‍

وَلَا تَرْكَنُوْٓا اِلَى الَّذِيْنَ ظَلَمُوْا فَتَمَسَّكُمُ النَّارُۙ وَمَا لَكُمْ مِّنْ دُوْنِ اللّٰهِ مِنْ اَوْلِيَاۤءَ ثُمَّ لَا تُنْصَرُوْنَ  ( هود: ١١٣ )

walā tarkanū
وَلَا تَرْكَنُوٓا۟
നിങ്ങള്‍ ചായരുതു, തുനിയരുതു, ചരിയരുതു
ilā alladhīna ẓalamū
إِلَى ٱلَّذِينَ ظَلَمُوا۟
അക്രമം ചെയ്തവരിലേക്ക്
fatamassakumu
فَتَمَسَّكُمُ
എന്നാല്‍ നിങ്ങളെ സ്പര്‍ശിക്കുന്നതാണു
l-nāru
ٱلنَّارُ
നരകം, അഗ്നി
wamā lakum
وَمَا لَكُم
നിങ്ങള്‍ക്കു ഇല്ലതാനും
min dūni
مِّن دُونِ
കൂടാതെ, പുറമെ
l-lahi
ٱللَّهِ
അല്ലാഹുവിനെ, അല്ലാഹുവിന്നു
min awliyāa
مِنْ أَوْلِيَآءَ
രക്ഷാകര്‍ത്താ (ബന്ധു - കാര്യ കര്‍ത്താ)ക്കളില്‍ നിന്നു (ആരും)
thumma
ثُمَّ
പിന്നെ (അതിനു പുറമെ)
lā tunṣarūna
لَا تُنصَرُونَ
നിങ്ങള്‍ സഹായിക്കപ്പെടുകയില്ല.

അതിക്രമം കാണിച്ചവരുടെ ഭാഗത്തേക്ക് നിങ്ങള്‍ ചായരുത്. അങ്ങനെ ചെയ്താല്‍ നരകം നിങ്ങളെ പിടികൂടും. അല്ലാഹു ഒഴികെ നിങ്ങള്‍ക്ക് രക്ഷകരായി ആരുമില്ല. പിന്നീട് നിങ്ങള്‍ക്കൊരു സഹായവും ലഭിക്കുകയുമില്ല.

തഫ്സീര്‍

وَاَقِمِ الصَّلٰوةَ طَرَفَيِ النَّهَارِ وَزُلَفًا مِّنَ الَّيْلِ ۗاِنَّ الْحَسَنٰتِ يُذْهِبْنَ السَّيِّاٰتِۗ ذٰلِكَ ذِكْرٰى لِلذَّاكِرِيْنَ  ( هود: ١١٤ )

wa-aqimi
وَأَقِمِ
നിലനിറുത്തുകയും ചെയ്യുക
l-ṣalata
ٱلصَّلَوٰةَ
നമസ്കാരം
ṭarafayi
طَرَفَىِ
രണ്ടു തലപ്പത്തു, ഓരത്തു, വക്കത്തു, അറ്റത്തു
l-nahāri
ٱلنَّهَارِ
പകലിന്‍റെ
wazulafan
وَزُلَفًا
അടുത്ത സമയങ്ങളിലും
mina al-layli
مِّنَ ٱلَّيْلِۚ
രാത്രിയില്‍ നിന്നു
inna l-ḥasanāti
إِنَّ ٱلْحَسَنَٰتِ
നിശ്ചയമായും നന്‍മകള്‍
yudh'hib'na
يُذْهِبْنَ
അവ പോക്കി (നീക്കി) ക്കളയുന്നു
l-sayiāti
ٱلسَّيِّـَٔاتِۚ
തിന്‍മകളെ
dhālika
ذَٰلِكَ
അതു (ഇതു)
dhik'rā
ذِكْرَىٰ
ഉപദേശമാണു, സ്മരണയാണു
lildhākirīna
لِلذَّٰكِرِينَ
ഓര്‍മ്മിക്കുന്ന (സ്മരിക്കുന്ന)വര്‍ക്കു.

പകലിന്റെ രണ്ടറ്റങ്ങളിലും രാവ് അല്‍പം ചെല്ലുമ്പോഴും നീ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. തീര്‍ച്ചയായും, സദ്‌വൃത്തികള്‍ ദുര്‍വൃത്തികളെ ദൂരീകരിക്കും. ആലോചിച്ചറിയുന്നവര്‍ക്കുള്ള ഉദ്‌ബോധനമാണിത്.

തഫ്സീര്‍

وَاصْبِرْ فَاِنَّ اللّٰهَ لَا يُضِيْعُ اَجْرَ الْمُحْسِنِيْنَ  ( هود: ١١٥ )

wa-iṣ'bir
وَٱصْبِرْ
ക്ഷമിക്കുകയും ചെയ്യുക
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ (കാരണം) നിശ്ചയമായും അല്ലാഹു
lā yuḍīʿu
لَا يُضِيعُ
അവന്‍ പാഴാക്കുക (വെറുതെയാക്കുക)യില്ല
ajra
أَجْرَ
പ്രതിഫലത്തെ
l-muḥ'sinīna
ٱلْمُحْسِنِينَ
നന്‍മ (പുണ്യം - സല്‍ഗുണം - സുകൃതം) ചെയ്യുന്നവരുടെ.

ക്ഷമിക്കുക. സല്‍ക്കര്‍മികള്‍ക്കുള്ള പ്രതിഫലം അല്ലാഹു ഒട്ടും നഷ്ടപ്പെടുത്തുകയില്ല; ഉറപ്പ്.

തഫ്സീര്‍

فَلَوْلَا كَانَ مِنَ الْقُرُوْنِ مِنْ قَبْلِكُمْ اُولُوْا بَقِيَّةٍ يَّنْهَوْنَ عَنِ الْفَسَادِ فِى الْاَرْضِ اِلَّا قَلِيْلًا مِّمَّنْ اَنْجَيْنَا مِنْهُمْ ۚوَاتَّبَعَ الَّذِيْنَ ظَلَمُوْا مَآ اُتْرِفُوْا فِيْهِ وَكَانُوْا مُجْرِمِيْنَ  ( هود: ١١٦ )

falawlā kāna
فَلَوْلَا كَانَ
എന്നാല്‍ (അപ്പോള്‍) എന്തുകൊണ്ടുണ്ടായില്ല, ഉണ്ടായിരുന്നുകൂടേ
mina l-qurūni
مِنَ ٱلْقُرُونِ
തലമുറകളില്‍ നിന്നും
min qablikum
مِن قَبْلِكُمْ
നിങ്ങളുടെ മുമ്പുള്ള
ulū baqiyyatin
أُو۟لُوا۟ بَقِيَّةٍ
അവശിഷ്ടമുള്ള (പാരമ്പര്യമുള്ള)വര്‍ (നല്ലവര്‍)
yanhawna
يَنْهَوْنَ
വിരോധിക്കുന്ന
ʿani l-fasādi
عَنِ ٱلْفَسَادِ
കുഴപ്പത്തെപ്പറ്റി, നാശത്തെ സംബന്ധിച്ചു
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
illā qalīlan
إِلَّا قَلِيلًا
അല്‍പം ആളുകളൊഴികെ
mimman anjaynā
مِّمَّنْ أَنجَيْنَا
നാം രക്ഷപ്പെടുത്തിയവരില്‍ പെട്ട
min'hum
مِنْهُمْۗ
അവരില്‍ നിന്നു
wa-ittabaʿa
وَٱتَّبَعَ
പിന്‍പറ്റുകയും ചെയ്തു
alladhīna ẓalamū
ٱلَّذِينَ ظَلَمُوا۟
അക്രമം പ്രവര്‍ത്തിച്ചവര്‍
مَآ
യാതൊന്നിനെ
ut'rifū
أُتْرِفُوا۟
അവര്‍ക്കു സുഖലോലുപത (ആഡംബരത്വം) നല്‍കപ്പെട്ടു
fīhi
فِيهِ
അതില്‍
wakānū
وَكَانُوا۟
അവരായിരുന്നു താനും
muj'rimīna
مُجْرِمِينَ
കുറ്റവാളികള്‍, മഹാപാപികള്‍.

നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയ തലമുറകളില്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നത് തടയുന്ന ഉത്തമ പാരമ്പര്യമുള്ള ഒരു വിഭാഗം ഉണ്ടാവാതിരുന്നതെന്തുകൊണ്ട്? അവരില്‍ നിന്നും നാം രക്ഷപ്പെടുത്തിയ വളരെ കുറച്ചുപേരൊഴികെ. അക്രമികള്‍ തങ്ങള്‍ക്കു കിട്ടിയ സുഖസൗകര്യങ്ങളുടെ പിറകെ പോവുകയാണുണ്ടായത്. അവര്‍ കുറ്റവാളികളായിരുന്നു.

തഫ്സീര്‍

وَمَا كَانَ رَبُّكَ لِيُهْلِكَ الْقُرٰى بِظُلْمٍ وَّاَهْلُهَا مُصْلِحُوْنَ  ( هود: ١١٧ )

wamā kāna
وَمَا كَانَ
ആകുകയില്ല, ഉണ്ടാവില്ല
rabbuka
رَبُّكَ
നിന്‍റെ റബ്ബ്
liyuh'lika
لِيُهْلِكَ
നശിപ്പിക്കുവാന്‍, നശിപ്പിക്കുക
l-qurā
ٱلْقُرَىٰ
രാജ്യങ്ങളെ
biẓul'min
بِظُلْمٍ
വല്ല അക്രമവും നിമിത്തം, അക്രമമായിട്ടു
wa-ahluhā
وَأَهْلُهَا
അവയിലെ ആള്‍ക്കാരാകട്ടെ, ആള്‍ക്കാരായിരിക്കെ
muṣ'liḥūna
مُصْلِحُونَ
നന്‍മ പ്രവര്‍ത്തിക്കുന്ന (നല്ലതു ചെയ്യുന്ന) വരാണു.

നാട്ടുകാര്‍ സല്‍കൃത്യങ്ങള്‍ ചെയ്യുന്നവരായിരിക്കെ അല്ലാഹു അക്രമമായി ആ നാടുകളെ നശിപ്പിക്കുകയില്ല.

തഫ്സീര്‍

وَلَوْ شَاۤءَ رَبُّكَ لَجَعَلَ النَّاسَ اُمَّةً وَّاحِدَةً وَّلَا يَزَالُوْنَ مُخْتَلِفِيْنَۙ   ( هود: ١١٨ )

walaw shāa
وَلَوْ شَآءَ
ഉദ്ദേശിച്ചിരുന്നെങ്കില്‍
rabbuka
رَبُّكَ
നിന്‍റെ റബ്ബ്
lajaʿala
لَجَعَلَ
അവന്‍ ആക്കുക തന്നെ ചെയ്തിരുന്നു
l-nāsa
ٱلنَّاسَ
മനുഷ്യരെ
ummatan
أُمَّةً
ഒരു സമുദായം
wāḥidatan
وَٰحِدَةًۖ
ഒരേ, ഏക
walā yazālūna
وَلَا يَزَالُونَ
അവര്‍ ആയിക്കൊണ്ടേയിരിക്കയും ചെയ്യും, (വിട്ടുമാറാതെയുമിരിക്കുന്നു)
mukh'talifīna
مُخْتَلِفِينَ
ഭിന്നാഭിപ്രായക്കാരായിക്കൊണ്ടു, വ്യത്യസ്തരായിട്ടു, ഭിന്നിച്ചവരായി.

നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നുവെങ്കില്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ അവര്‍ ഭിന്നിച്ചുകൊണ്ടേയിരിക്കും.

തഫ്സീര്‍

اِلَّا مَنْ رَّحِمَ رَبُّكَ ۗوَلِذٰلِكَ خَلَقَهُمْ ۗوَتَمَّتْ كَلِمَةُ رَبِّكَ لَاَمْلَـَٔنَّ جَهَنَّمَ مِنَ الْجِنَّةِ وَالنَّاسِ اَجْمَعِيْنَ  ( هود: ١١٩ )

illā man raḥima
إِلَّا مَن رَّحِمَ
കരുണ ചെയ്തവരൊഴികെ
rabbuka
رَبُّكَۚ
നിന്‍റെ റബ്ബു
walidhālika
وَلِذَٰلِكَ
അതിനുവേണ്ടി (തന്നെ), അതിനായിട്ടുമാണു
khalaqahum
خَلَقَهُمْۗ
അവന്‍ അവരെ സൃഷ്ടിച്ചു, സൃഷ്ടിച്ചതു
watammat
وَتَمَّتْ
പൂര്‍ത്തിയാകുകയും ചെയ്തിരിക്കുന്നു
kalimatu rabbika
كَلِمَةُ رَبِّكَ
നിന്‍റെ റബ്ബിന്‍റെ വാക്കു (വാക്യം)
la-amla-anna
لَأَمْلَأَنَّ
നിശ്ചയമായും ഞാന്‍ നിറക്കും
jahannama
جَهَنَّمَ
ജഹന്നമിനെ (നരകത്തെ)
mina l-jinati
مِنَ ٱلْجِنَّةِ
ജിന്നുകളില്‍ നിന്നും, ജിന്നുകളാലും
wal-nāsi
وَٱلنَّاسِ
മനുഷ്യരില്‍ നിന്നും, മനുഷ്യരാലും
ajmaʿīna
أَجْمَعِينَ
എല്ലാം.

നിന്റെ നാഥന്‍ അനുഗ്രഹിച്ചവരൊഴികെ. അതിനുവേണ്ടിയാണ് അവനവരെ സൃഷ്ടിച്ചത്. 'ജിന്നുവര്‍ഗത്തിലും മനുഷ്യവര്‍ഗത്തിലും പെട്ടവരെക്കൊണ്ട് നാം നരകത്തെ നിറക്കുക തന്നെ ചെയ്യു'മെന്ന നിന്റെ നാഥന്റെ പ്രഖ്യാപനം യാഥാര്‍ഥ്യമായിരിക്കുന്നു.

തഫ്സീര്‍

وَكُلًّا نَّقُصُّ عَلَيْكَ مِنْ اَنْۢبَاۤءِ الرُّسُلِ مَا نُثَبِّتُ بِهٖ فُؤَادَكَ وَجَاۤءَكَ فِيْ هٰذِهِ الْحَقُّ وَمَوْعِظَةٌ وَّذِكْرٰى لِلْمُؤْمِنِيْنَ   ( هود: ١٢٠ )

wakullan
وَكُلًّا
എല്ലാം തന്നെ, ഒക്കെയും
naquṣṣu
نَّقُصُّ
നാം കഥനം ചെയ്യുന്നു, വിവരിച്ചു തരുന്നു
ʿalayka
عَلَيْكَ
നിനക്കു
min anbāi
مِنْ أَنۢبَآءِ
വൃത്താന്ത (വര്‍ത്തമാന)ങ്ങളില്‍ നിന്നു
l-rusuli
ٱلرُّسُلِ
റസൂലുകളുടെ
mā nuthabbitu
مَا نُثَبِّتُ
നാം സ്ഥൈര്യം (സ്ഥിരത) നല്‍കുന്നതു, ഉറപ്പിച്ചു നിറുത്തുമാറുള്ളതു
bihi
بِهِۦ
അതുമൂലം
fuādaka
فُؤَادَكَۚ
നിന്‍റെ ഹൃദയത്തിനു, ഹൃദയത്തെ
wajāaka
وَجَآءَكَ
നിനക്കു വരുകയും ചെയ്തിരിക്കുന്നു
fī hādhihi
فِى هَٰذِهِ
ഇതില്‍, ഇവയില്‍, ഇതിലൂടെ, ഇവയിലായി
l-ḥaqu
ٱلْحَقُّ
യഥാര്‍ത്ഥം, വേണ്ടപ്പെട്ടതു
wamawʿiẓatun
وَمَوْعِظَةٌ
സദുപദേശവും
wadhik'rā
وَذِكْرَىٰ
സ്മരണയും, ഉപദേശവും
lil'mu'minīna
لِلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്കു.

ദൈവദൂതന്മാരുടെ വാര്‍ത്തകളില്‍നിന്ന് നിന്റെ മനസ്സിന് ദൃഢത നല്‍കുന്നതെല്ലാം നിനക്കു നാം പറഞ്ഞുതരുന്നു. ഇതിലൂടെ യഥാര്‍ഥ ജ്ഞാനവും സത്യവിശ്വാസികള്‍ക്കുള്ള സദുപദേശവും ഉദ്‌ബോധനവും നിനക്ക് വന്നെത്തിയിരിക്കുന്നു.

തഫ്സീര്‍