Skip to main content

قَالُوْا سَنُرَاوِدُ عَنْهُ اَبَاهُ وَاِنَّا لَفَاعِلُوْنَ  ( يوسف: ٦١ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
sanurāwidu
سَنُرَٰوِدُ
ഞങ്ങള്‍ ശ്രമം നടത്തി നോക്കാം
ʿanhu
عَنْهُ
അവനുവേണ്ടി
abāhu
أَبَاهُ
അവന്‍റെ പിതാവിനോടു
wa-innā
وَإِنَّا
നിശ്ചയമായും ഞങ്ങള്‍
lafāʿilūna
لَفَٰعِلُونَ
ചെയ്യുന്നവര്‍ തന്നെയാണു.

അവര്‍ പറഞ്ഞു: ''അവന്റെ കാര്യത്തില്‍ പിതാവിനെ സമ്മതിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കാം. തീര്‍ച്ചയായും ഞങ്ങളങ്ങനെ ചെയ്യാം.''

തഫ്സീര്‍

وَقَالَ لِفِتْيٰنِهِ اجْعَلُوْا بِضَاعَتَهُمْ فِيْ رِحَالِهِمْ لَعَلَّهُمْ يَعْرِفُوْنَهَآ اِذَا انْقَلَبُوْٓا اِلٰٓى اَهْلِهِمْ لَعَلَّهُمْ يَرْجِعُوْنَ  ( يوسف: ٦٢ )

waqāla
وَقَالَ
അദ്ദേഹം പറയുകയും ചെയ്തു
lifit'yānihi
لِفِتْيَٰنِهِ
അദ്ദേഹത്തിന്‍റെ വാലിയക്കാരോടു, ഭൃത്യന്‍മാരോടു
ij'ʿalū
ٱجْعَلُوا۟
നിങ്ങള്‍ ആക്കുവിന്‍
biḍāʿatahum
بِضَٰعَتَهُمْ
അവരുടെ ചരക്കു, സാമാനം
fī riḥālihim
فِى رِحَالِهِمْ
അവരുടെ വാഹനക്കെട്ടുകളില്‍ (യാത്രാ സാമാനങ്ങളില്‍)
laʿallahum
لَعَلَّهُمْ
അവരായേക്കാം, ആകുവാന്‍ വേണ്ടി
yaʿrifūnahā
يَعْرِفُونَهَآ
അതിനെ അറിയുക
idhā inqalabū
إِذَا ٱنقَلَبُوٓا۟
അവര്‍ തിരിഞ്ഞു ചെന്നാല്‍, തിരിച്ചെത്തുമ്പോള്‍
ilā ahlihim
إِلَىٰٓ أَهْلِهِمْ
അവരുടെ കുടുംബത്തിലേക്കു, ആള്‍ക്കാരിലേക്കു
laʿallahum
لَعَلَّهُمْ
അവരായേക്കാം, ആകുവാന്‍
yarjiʿūna
يَرْجِعُونَ
അവര്‍ മടങ്ങും.

യൂസുഫ് തന്റെ ഭൃത്യന്മാരോടു പറഞ്ഞു: ''അവര്‍ പകരം തന്ന ചരക്കുകള്‍ അവരുടെ ഭാണ്ഡങ്ങളില്‍ തന്നെ വെച്ചേക്കുക. അവര്‍ തങ്ങളുടെ കുടുംബത്തില്‍ തിരിച്ചെത്തിയാലത് തിരിച്ചറിഞ്ഞുകൊള്ളും. അവര്‍ വീണ്ടും വന്നേക്കും.''

തഫ്സീര്‍

فَلَمَّا رَجَعُوْٓا اِلٰٓى اَبِيْهِمْ قَالُوْا يٰٓاَبَانَا مُنِعَ مِنَّا الْكَيْلُ فَاَرْسِلْ مَعَنَآ اَخَانَا نَكْتَلْ وَاِنَّا لَهٗ لَحٰفِظُوْنَ  ( يوسف: ٦٣ )

falammā rajaʿū
فَلَمَّا رَجَعُوٓا۟
അങ്ങനെ (എന്നിട്ടു) അവര്‍ മടങ്ങിയപ്പോള്‍
ilā abīhim
إِلَىٰٓ أَبِيهِمْ
അവരുട ബാപ്പയുടെ (പിതാവിന്‍റെ) അടുത്തേക്കു
qālū
قَالُوا۟
അവര്‍ പറഞ്ഞു
yāabānā
يَٰٓأَبَانَا
ഞങ്ങളുടെ പിതാവേ, ബാപ്പാ
muniʿa minnā
مُنِعَ مِنَّا
ഞങ്ങളെപ്പറ്റി (ഞങ്ങള്‍ക്കു) മുടക്കപ്പെട്ടിരിക്കുന്നു
l-kaylu
ٱلْكَيْلُ
അളവു
fa-arsil
فَأَرْسِلْ
അതിനാല്‍ അയച്ചു തരണം
maʿanā
مَعَنَآ
ഞങ്ങളോടൊപ്പം
akhānā
أَخَانَا
ഞങ്ങളുടെ സഹോദരനെ
naktal
نَكْتَلْ
ഞങ്ങള്‍ അളന്നു വാങ്ങാം, ഞങ്ങള്‍ക്കു അളവു കിട്ടും
wa-innā lahu
وَإِنَّا لَهُۥ
നിശ്ചയമായും ഞങ്ങള്‍ അവനെ
laḥāfiẓūna
لَحَٰفِظُونَ
കാക്കുന്ന(സൂക്ഷിക്കുന്ന)വര്‍ തന്നെ.

അവര്‍ തങ്ങളുടെ പിതാവിന്റെ അടുത്ത് മടങ്ങിയെത്തിയപ്പോള്‍ പറഞ്ഞു: ''ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ക്ക് അളന്നുകിട്ടുന്നത് തടയപ്പെട്ടിരിക്കുന്നു. അതിനാല്‍ ഞങ്ങളോടൊത്ത് ഞങ്ങളുടെ സഹോദരനെ കൂടി അയച്ചുതരിക. എങ്കില്‍ ഞങ്ങള്‍ക്ക് ധാന്യം അളന്നുകിട്ടും. തീര്‍ച്ചയായും ഞങ്ങളവനെ വേണ്ടപോലെ കാത്തുരക്ഷിക്കും.''

തഫ്സീര്‍

قَالَ هَلْ اٰمَنُكُمْ عَلَيْهِ اِلَّا كَمَآ اَمِنْتُكُمْ عَلٰٓى اَخِيْهِ مِنْ قَبْلُۗ فَاللّٰهُ خَيْرٌ حٰفِظًا وَّهُوَ اَرْحَمُ الرّٰحِمِيْنَ  ( يوسف: ٦٤ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
hal āmanukum
هَلْ ءَامَنُكُمْ
ഞാന്‍ നിങ്ങളെ വിശ്വസിക്കുമോ, എനിക്കു വിശ്വസിക്കാമോ
ʿalayhi
عَلَيْهِ
അവനെപ്പറ്റി
illā
إِلَّا
അല്ലാതെ
kamā amintukum
كَمَآ أَمِنتُكُمْ
നിങ്ങളെ ഞാന്‍ വിശ്വസിച്ചപോലെ
ʿalā akhīhi
عَلَىٰٓ أَخِيهِ
അവന്‍റെ സഹോദരനെപ്പറ്റി
min qablu
مِن قَبْلُۖ
മുമ്പു
fal-lahu
فَٱللَّهُ
എന്നാല്‍ അല്ലാഹു
khayrun
خَيْرٌ
(ഏറ്റം) ഉത്തമനാണു
ḥāfiẓan
حَٰفِظًاۖ
കാക്കുന്നവനായി
wahuwa arḥamu
وَهُوَ أَرْحَمُ
അവന്‍ അധികം കരുണ ചെയ്യുന്നവനാണു
l-rāḥimīna
ٱلرَّٰحِمِينَ
കരുണ ചെയ്യുന്നവരില്‍.

പിതാവ് പറഞ്ഞു: ''അവന്റെ കാര്യത്തില്‍ എനിക്ക് നിങ്ങളെ വിശ്വസിക്കാനാവുമോ? നേരത്തെ അവന്റെ സഹോദരന്റെ കാര്യത്തില്‍ നിങ്ങളെ വിശ്വസിച്ചപോലെയല്ലേ ഇതും? അല്ലാഹുവാണ് ഏറ്റവും നല്ല സംരക്ഷകന്‍. അവന്‍ കാരുണികരില്‍ പരമകാരുണികനാകുന്നു.''

തഫ്സീര്‍

وَلَمَّا فَتَحُوْا مَتَاعَهُمْ وَجَدُوْا بِضَاعَتَهُمْ رُدَّتْ اِلَيْهِمْۗ قَالُوْا يٰٓاَبَانَا مَا نَبْغِيْۗ هٰذِهٖ بِضَاعَتُنَا رُدَّتْ اِلَيْنَا وَنَمِيْرُ اَهْلَنَا وَنَحْفَظُ اَخَانَا وَنَزْدَادُ كَيْلَ بَعِيْرٍۗ ذٰلِكَ كَيْلٌ يَّسِيْرٌ  ( يوسف: ٦٥ )

walammā fataḥū
وَلَمَّا فَتَحُوا۟
അവര്‍ തുറന്നപ്പോള്‍
matāʿahum
مَتَٰعَهُمْ
അവരുടെ സാമാനം, ചരക്കു
wajadū
وَجَدُوا۟
അവര്‍ കണ്ടെത്തി
biḍāʿatahum
بِضَٰعَتَهُمْ
അവരുടെ ചരക്കു (ദ്രവ്യം)
ruddat
رُدَّتْ
മടക്ക(തിരിച്ചു കൊടുക്ക)പ്പെട്ടതായി
ilayhim
إِلَيْهِمْۖ
അവരിലേക്കു
qālū
قَالُوا۟
അവര്‍ പറഞ്ഞു
yāabānā
يَٰٓأَبَانَا
ഞങ്ങളുടെ പിതാവേ
mā nabghī
مَا نَبْغِىۖ
നാം എന്തു ആവശ്യപ്പെടുന്നു, (നമുക്കു എന്തു വേണം)
hādhihi
هَٰذِهِۦ
ഇതാ
biḍāʿatunā
بِضَٰعَتُنَا
നമ്മുടെ ചരക്കു (ദ്രവ്യം)
ruddat
رُدَّتْ
മടക്കപ്പെട്ടിരിക്കുന്നു
ilaynā
إِلَيْنَاۖ
നമ്മിലേക്കു
wanamīru
وَنَمِيرُ
ഞങ്ങള്‍ ആഹാരം കൊണ്ടുവരുന്നതുമാണു
ahlanā
أَهْلَنَا
നമ്മുടെ കുടുംബത്തിനു
wanaḥfaẓu
وَنَحْفَظُ
ഞങ്ങള്‍ കാക്കുക(സൂക്ഷിക്കുക)യും ചെയ്യും
akhānā
أَخَانَا
ഞങ്ങളുടെ സഹോദരനെ
wanazdādu
وَنَزْدَادُ
ഞങ്ങള്‍ക്കു കൂടുതല്‍ ലഭിക്കുകയും ചെയ്യും
kayla
كَيْلَ
അളവു
baʿīrin
بَعِيرٍۖ
ഒരൊട്ടകത്തിന്‍റെ
dhālika
ذَٰلِكَ
അതു
kaylun
كَيْلٌ
ഒരളവാകുന്നു
yasīrun
يَسِيرٌ
കുറഞ്ഞ, നിസ്സാര, സ്വല്‍പം.

അവര്‍ തങ്ങളുടെ കെട്ടുകള്‍ തുറന്നുനോക്കിയപ്പോള്‍ തങ്ങള്‍ കൊണ്ടുപോയ ചരക്കുകള്‍ തങ്ങള്‍ക്കു തന്നെ തിരിച്ചുകിട്ടിയതായി കണ്ടു. അപ്പോഴവര്‍ പറഞ്ഞു: ''ഞങ്ങളുടെ പിതാവേ, നമുക്കിനിയെന്തുവേണം? നമ്മുടെ ചരക്കുകളിതാ നമുക്കു തന്നെ തിരിച്ചുകിട്ടിയിരിക്കുന്നു. ഞങ്ങള്‍ പോയി കുടുംബത്തിന് ആവശ്യമായ ആഹാരസാധനങ്ങള്‍ കൊണ്ടുവരാം. ഞങ്ങളുടെ സഹോദരനെ കാത്തുരക്ഷിക്കുകയും ചെയ്യാം. ഒരൊട്ടകത്തിന് ചുമക്കാവുന്നത്ര ധാന്യം നമുക്കു കൂടുതല്‍ കിട്ടുമല്ലോ. അത്രയും കൂടുതല്‍ അളന്നുകിട്ടുകയെന്നത് വളരെ വേഗം സാധിക്കുന്ന കാര്യമത്രെ.''

തഫ്സീര്‍

قَالَ لَنْ اُرْسِلَهٗ مَعَكُمْ حَتّٰى تُؤْتُوْنِ مَوْثِقًا مِّنَ اللّٰهِ لَتَأْتُنَّنِيْ بِهٖٓ اِلَّآ اَنْ يُّحَاطَ بِكُمْۚ فَلَمَّآ اٰتَوْهُ مَوْثِقَهُمْ قَالَ اللّٰهُ عَلٰى مَا نَقُوْلُ وَكِيْلٌ  ( يوسف: ٦٦ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
lan ur'silahu
لَنْ أُرْسِلَهُۥ
അവനെ ഞാന്‍ അയക്കുകയില്ല തന്നെ
maʿakum
مَعَكُمْ
നിങ്ങളോടൊപ്പം
ḥattā tu'tūni
حَتَّىٰ تُؤْتُونِ
നിങ്ങള്‍ എനിക്കു നല്‍കുന്നതുവരെ (നല്‍കാതെ)
mawthiqan
مَوْثِقًا
ഒരു ഉറപ്പു, കരാറു
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവിങ്കല്‍ നിന്നുള്ള
latatunnanī
لَتَأْتُنَّنِى
തീര്‍ച്ചയായും നിങ്ങള്‍ എന്‍റെ അടുക്കല്‍ വരു(തരു)മെന്നു
bihi
بِهِۦٓ
അവനെക്കൊണ്ടു, അവനെ
illā an yuḥāṭa
إِلَّآ أَن يُحَاطَ
വലയം ചെയ്യപ്പെട്ടാലൊഴികെ
bikum
بِكُمْۖ
നിങ്ങള്‍
falammā ātawhu
فَلَمَّآ ءَاتَوْهُ
അങ്ങനെ അവര്‍ അദ്ദേഹത്തിനു നല്‍കിയപ്പോള്‍
mawthiqahum
مَوْثِقَهُمْ
അവരുടെ ഉറപ്പു
qāla
قَالَ
അദ്ദേഹം പറഞ്ഞു
l-lahu
ٱللَّهُ
അല്ലാഹു
ʿalā mā naqūlu
عَلَىٰ مَا نَقُولُ
നാം പറയുന്നതിന്‍റെമേല്‍
wakīlun
وَكِيلٌ
ഭരമേല്‍പിക്കപ്പെട്ടവനാണ്.

പിതാവ് പറഞ്ഞു: ''നിങ്ങള്‍ വല്ല അപകടത്തിലും അകപ്പെട്ടില്ലെങ്കില്‍ അവനെ എന്റെ അടുത്ത് തിരിച്ചുകൊണ്ടുവരുമെന്ന് അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ ഉറപ്പ് തരുംവരെ ഞാനവനെ നിങ്ങളോടൊപ്പം അയക്കുകയില്ല.'' അങ്ങനെ അവരദ്ദേഹത്തിന് ഉറപ്പ് നല്‍കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ''നാം ഇപ്പറയുന്നതിന് കാവല്‍ നില്‍ക്കുന്നവന്‍ അല്ലാഹുവാണ്.''

തഫ്സീര്‍

وَقَالَ يٰبَنِيَّ لَا تَدْخُلُوْا مِنْۢ بَابٍ وَّاحِدٍ وَّادْخُلُوْا مِنْ اَبْوَابٍ مُّتَفَرِّقَةٍۗ وَمَآ اُغْنِيْ عَنْكُمْ مِّنَ اللّٰهِ مِنْ شَيْءٍۗ اِنِ الْحُكْمُ اِلَّا لِلّٰهِ ۗعَلَيْهِ تَوَكَّلْتُ وَعَلَيْهِ فَلْيَتَوَكَّلِ الْمُتَوَكِّلُوْنَ  ( يوسف: ٦٧ )

waqāla
وَقَالَ
അദ്ദേഹം പറയുകയും ചെയ്തു
yābaniyya
يَٰبَنِىَّ
എന്‍റെ പുത്രന്‍മാരേ (മക്കളേ)
lā tadkhulū
لَا تَدْخُلُوا۟
നിങ്ങള്‍ പ്രവേശിക്കരുത്
min bābin
مِنۢ بَابٍ
വാതിലില്‍ (കവാടത്തില്‍) കൂടി
wāḥidin
وَٰحِدٍ
ഒരേ
wa-ud'khulū
وَٱدْخُلُوا۟
പ്രവേശിക്കുകയും ചെയ്‍വിന്‍
min abwābin
مِنْ أَبْوَٰبٍ
വാതിലുകളില്‍കൂടി
mutafarriqatin
مُّتَفَرِّقَةٍۖ
ഭിന്നമായ, വ്യത്യസ്തമായ
wamā ugh'nī
وَمَآ أُغْنِى
ഞാന്‍ ധന്യമാക്കുക (തടുക്കുക)യുമില്ല
ʿankum
عَنكُم
നിങ്ങളില്‍നിന്നു, നിങ്ങള്‍ക്കു
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവില്‍ നിന്നു
min shayin
مِن شَىْءٍۖ
യാതൊന്നിനെയും
ini l-ḥuk'mu
إِنِ ٱلْحُكْمُ
വിധിഇല്ല
illā lillahi
إِلَّا لِلَّهِۖ
അല്ലാഹുവിന്നല്ലാതെ
ʿalayhi
عَلَيْهِ
അവന്‍റെമേല്‍
tawakkaltu
تَوَكَّلْتُۖ
ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു
waʿalayhi
وَعَلَيْهِ
അവന്‍റെ മേല്‍ തന്നെ
falyatawakkali
فَلْيَتَوَكَّلِ
ഭരമേല്‍പിച്ചു കൊള്ളട്ടെ
l-mutawakilūna
ٱلْمُتَوَكِّلُونَ
ഭരമേല്‍പിക്കുന്നവര്‍.

അദ്ദേഹം അവരോട് പറഞ്ഞു: ''എന്റെ മക്കളേ, നിങ്ങള്‍ ഒരേ വാതിലിലൂടെ പ്രവേശിക്കരുത്. വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക. ദൈവവിധിയില്‍ നിന്ന്ഒന്നുപോലും നിങ്ങളില്‍ നിന്ന് തടഞ്ഞുനിര്‍ത്താന്‍ എനിക്കു സാധ്യമല്ല. വിധിനിശ്ചയം അല്ലാഹുവിന്റേതു മാത്രമാണല്ലോ. ഞാനിതാ അവനില്‍ ഭരമേല്‍പിക്കുന്നു. ഭരമേല്‍പിക്കുന്നവര്‍ അവനിലാണ് ഭരമേല്‍പിക്കേണ്ടത്.''

തഫ്സീര്‍

وَلَمَّا دَخَلُوْا مِنْ حَيْثُ اَمَرَهُمْ اَبُوْهُمْۗ مَا كَانَ يُغْنِيْ عَنْهُمْ مِّنَ اللّٰهِ مِنْ شَيْءٍ اِلَّا حَاجَةً فِيْ نَفْسِ يَعْقُوْبَ قَضٰىهَاۗ وَاِنَّهٗ لَذُوْ عِلْمٍ لِّمَا عَلَّمْنٰهُ وَلٰكِنَّ اَكْثَرَ النَّاسِ لَا يَعْلَمُوْنَ ࣖ  ( يوسف: ٦٨ )

walammā dakhalū
وَلَمَّا دَخَلُوا۟
അവര്‍ പ്രവേശിച്ചപ്പോള്‍
min ḥaythu
مِنْ حَيْثُ
വിധത്തില്‍, ഭാഗത്തൂടെ
amarahum
أَمَرَهُمْ
അവരോടു കല്‍പിച്ചു
abūhum
أَبُوهُم
അവരുടെ പിതാവു
mā kāna
مَّا كَانَ
അദ്ദേഹമായിരുന്നില്ല, അതായിരുന്നില്ല
yugh'nī
يُغْنِى
ധന്യമാക്കു(തടുക്കു)ക
ʿanhum
عَنْهُم
അവരില്‍നിന്നു
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവില്‍നിന്നു
min shayin
مِن شَىْءٍ
യാതൊന്നിനെയും
illā ḥājatan
إِلَّا حَاجَةً
ഒരാവശ്യം ഒഴികെ
fī nafsi
فِى نَفْسِ
സ്വന്തത്തി( മനസ്സി)ലുള്ള
yaʿqūba
يَعْقُوبَ
യഅ്ഖൂബിന്‍റെ
qaḍāhā
قَضَىٰهَاۚ
അതദ്ദേഹം തീര്‍ത്തു (നിര്‍വ്വഹിച്ചു)
wa-innahu
وَإِنَّهُۥ
അദ്ദേഹമാകട്ടെ
ladhū ʿil'min
لَذُو عِلْمٍ
ഒരറിവുള്ളവന്‍ തന്നെ
limā ʿallamnāhu
لِّمَا عَلَّمْنَٰهُ
നാം അദ്ദേഹത്തിനു പഠിപ്പിച്ചു കൊടുത്തതിനാല്‍
walākinna
وَلَٰكِنَّ
എങ്കിലും, പക്ഷേ
akthara l-nāsi
أَكْثَرَ ٱلنَّاسِ
മനുഷ്യരില്‍ അധികവും
lā yaʿlamūna
لَا يَعْلَمُونَ
അറിയുന്നില്ല, അറിയുകയില്ല.

അവരുടെ പിതാവ് കല്‍പിച്ചപോലെ അവര്‍ പ്രവേശിച്ചപ്പോള്‍ അല്ലാഹുവിന്റെ വിധിയില്‍ നിന്ന് ഒന്നും അവരില്‍നിന്ന് തടഞ്ഞുനിര്‍ത്താന്‍ അദ്ദേഹത്തിനു സാധിച്ചില്ല. യഅ്ഖൂബിന്റെ മനസ്സിലുണ്ടായിരുന്ന ഒരാഗ്രഹം അദ്ദേഹം പൂര്‍ത്തീകരിച്ചുവെന്നു മാത്രം. നാം പഠിപ്പിച്ചുകൊടുത്തതിനാല്‍ അദ്ദേഹം അറിവുള്ളവനാണ്. എന്നാല്‍ മനുഷ്യരിലേറെപ്പേരും അറിയുന്നില്ല.

തഫ്സീര്‍

وَلَمَّا دَخَلُوْا عَلٰى يُوْسُفَ اٰوٰٓى اِلَيْهِ اَخَاهُ قَالَ اِنِّيْٓ اَنَا۠ اَخُوْكَ فَلَا تَبْتَىِٕسْ بِمَا كَانُوْا يَعْمَلُوْنَ  ( يوسف: ٦٩ )

walammā dakhalū
وَلَمَّا دَخَلُوا۟
അവര്‍ പ്രവേശിച്ചപ്പോള്‍
ʿalā yūsufa
عَلَىٰ يُوسُفَ
യൂസുഫിന്‍റെ അടുക്കല്‍
āwā ilayhi
ءَاوَىٰٓ إِلَيْهِ
അദ്ദേഹം തന്നിലേക്കു കൂട്ടിച്ചേര്‍ത്തു, അണച്ചുകൂട്ടി
akhāhu
أَخَاهُۖ
തന്‍റെ സഹോദരനെ
qāla
قَالَ
അദ്ദേഹം പറഞ്ഞു
innī anā
إِنِّىٓ أَنَا۠
നിശ്ചയമായും ഞാന്‍ (തന്നെ)
akhūka
أَخُوكَ
നിന്‍റെ സഹോദരന്‍
falā tabta-is
فَلَا تَبْتَئِسْ
അതിനാല്‍ നീ സങ്കടപ്പെടേണ്ട
bimā kānū
بِمَا كَانُوا۟
അവര്‍ ആയിരിക്കുന്നതിനെപ്പറ്റി
yaʿmalūna
يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കും.

അവര്‍ യൂസുഫിന്റെ സന്നിധിയില്‍ പ്രവേശിച്ചപ്പോള്‍ അദ്ദേഹം തന്റെ സഹോദരനെ അടുത്തുവരുത്തി. എന്നിട്ട് അവനോട് പറഞ്ഞു: ''ഞാന്‍ നിന്റെ സഹോദരനാണ്. ഇവര്‍ ചെയ്തുകൂട്ടിയതിനെക്കുറിച്ചൊന്നും നീയിനി ദുഃഖിക്കേണ്ടതില്ല.''

തഫ്സീര്‍

فَلَمَّا جَهَّزَهُمْ بِجَهَازِهِمْ جَعَلَ السِّقَايَةَ فِيْ رَحْلِ اَخِيْهِ ثُمَّ اَذَّنَ مُؤَذِّنٌ اَيَّتُهَا الْعِيْرُ اِنَّكُمْ لَسَارِقُوْنَ  ( يوسف: ٧٠ )

falammā jahhazahum
فَلَمَّا جَهَّزَهُم
എന്നിട്ടു അവരെ അദ്ദേഹം ഒരുക്കി അയച്ചപ്പോള്‍
bijahāzihim
بِجَهَازِهِمْ
ഒരുക്കുസാമാനം
jaʿala
جَعَلَ
അദ്ദേഹം ആക്കി
l-siqāyata
ٱلسِّقَايَةَ
വെള്ളപ്പാത്രം, പാനപാത്രം
fī raḥli
فِى رَحْلِ
യാത്രാസാമാനത്തില്‍
akhīhi
أَخِيهِ
തന്‍റെ സഹോദരന്‍റെ
thumma adhana
ثُمَّ أَذَّنَ
പിന്നെ അറിയിപ്പു നല്‍കി, പ്രഖ്യാപിച്ചു (വിളിച്ചു പറഞ്ഞു)
mu-adhinun
مُؤَذِّنٌ
ഒരു വിളിച്ചു പറയുന്നവന്‍ (ഒരാള്‍)
ayyatuhā l-ʿīru
أَيَّتُهَا ٱلْعِيرُ
ഹേ യാത്രാ സംഘമേ, ഒട്ടക സംഘമേ
innakum
إِنَّكُمْ
നിശ്ചയമായും നിങ്ങള്‍
lasāriqūna
لَسَٰرِقُونَ
മോഷ്ടാക്കള്‍ തന്നെ.

അങ്ങനെ അദ്ദേഹം ചരക്കുകള്‍ ഒരുക്കിക്കൊടുത്തപ്പോള്‍ തന്റെ സഹോദരന്റെ ഭാണ്ഡത്തില്‍ പാനപാത്രം എടുത്തുവെച്ചു. പിന്നീട് ഒരു വിളംബരക്കാരന്‍ വിളിച്ചുപറഞ്ഞു: ''ഹേ, യാത്രാസംഘമേ, നിങ്ങള്‍ കള്ളന്മാരാണ്.''

തഫ്സീര്‍