Skip to main content

اِرْجِعُوْٓا اِلٰٓى اَبِيْكُمْ فَقُوْلُوْا يٰٓاَبَانَآ اِنَّ ابْنَكَ سَرَقَۚ وَمَا شَهِدْنَآ اِلَّا بِمَا عَلِمْنَا وَمَا كُنَّا لِلْغَيْبِ حٰفِظِيْنَ  ( يوسف: ٨١ )

ir'jiʿū
ٱرْجِعُوٓا۟
നിങ്ങള്‍ മടങ്ങുവിന്‍
ilā abīkum
إِلَىٰٓ أَبِيكُمْ
നിങ്ങളുടെ പിതാവിങ്കലേക്കു
faqūlū
فَقُولُوا۟
എന്നിട്ടു പറയുവിന്‍
yāabānā
يَٰٓأَبَانَآ
ഞങ്ങളുടെ പിതാവേ
inna ib'naka
إِنَّ ٱبْنَكَ
നിശ്ചയമായും നിങ്ങളുടെ മേല്‍
saraqa
سَرَقَ
മോഷ്ടിച്ചു, കട്ടു
wamā shahid'nā
وَمَا شَهِدْنَآ
ഞങ്ങള്‍ സാക്ഷ്യം പറഞ്ഞതുമില്ല
illā bimā
إِلَّا بِمَا
യാതൊന്നനുസരിച്ചല്ലാതെ
ʿalim'nā
عَلِمْنَا
ഞങ്ങള്‍ അറിഞ്ഞു
wamā kunnā
وَمَا كُنَّا
ഞങ്ങളായിട്ടുമില്ല, അല്ലതാനും
lil'ghaybi
لِلْغَيْبِ
അദൃശ്യകാര്യത്തെ, മറഞ്ഞകാര്യത്തെ
ḥāfiẓīna
حَٰفِظِينَ
പഠിച്ചവര്‍, അറിഞ്ഞവര്‍, സൂക്ഷിക്കുന്നവര്‍.

''നിങ്ങള്‍ നിങ്ങളുടെ പിതാവിന്റെ അടുത്ത് മടങ്ങിച്ചെന്ന് പറയുക: 'ഞങ്ങളുടെ പിതാവേ, അങ്ങയുടെ മകന്‍ കളവു നടത്തി. ഞങ്ങള്‍ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഞങ്ങള്‍ സാക്ഷ്യം വഹിച്ചത്. അദൃശ്യകാര്യം ഞങ്ങള്‍ക്ക് അറിയില്ലല്ലോ.

തഫ്സീര്‍

وَسْـَٔلِ الْقَرْيَةَ الَّتِيْ كُنَّا فِيْهَا وَالْعِيْرَ الَّتِيْٓ اَقْبَلْنَا فِيْهَاۗ وَاِنَّا لَصٰدِقُوْنَ  ( يوسف: ٨٢ )

wasali
وَسْـَٔلِ
ചോദിക്കുകയും ചെയ്യുക
l-qaryata allatī
ٱلْقَرْيَةَ ٱلَّتِى
യാതൊരു രാജ്യത്തോട്
kunnā
كُنَّا
ഞങ്ങളായിരുന്നു
fīhā
فِيهَا
അതില്‍
wal-ʿīra allatī
وَٱلْعِيرَ ٱلَّتِىٓ
യാതൊരു വാഹനസംഘത്തോടും
aqbalnā fīhā
أَقْبَلْنَا فِيهَاۖ
അതിലായി ഞങ്ങള്‍ മുന്നിട്ടു വന്നിരിക്കുന്നു
wa-innā
وَإِنَّا
നിശ്ചയമായും ഞങ്ങള്‍
laṣādiqūna
لَصَٰدِقُونَ
സത്യം പറയുന്നവര്‍ തന്നെ.

'ഞങ്ങള്‍ താമസിച്ചുപോന്ന നാട്ടുകാരോട് ചോദിച്ചു നോക്കുക. ഞങ്ങളോടൊന്നിച്ചുണ്ടായിരുന്ന യാത്രാസംഘത്തോടും അങ്ങയ്ക്ക് അന്വേഷിക്കാം. ഞങ്ങള്‍ സത്യമേ പറയുന്നുള്ളൂ.''

തഫ്സീര്‍

قَالَ بَلْ سَوَّلَتْ لَكُمْ اَنْفُسُكُمْ اَمْرًاۗ فَصَبْرٌ جَمِيْلٌ ۗعَسَى اللّٰهُ اَنْ يَّأْتِيَنِيْ بِهِمْ جَمِيْعًاۗ اِنَّهٗ هُوَ الْعَلِيْمُ الْحَكِيْمُ  ( يوسف: ٨٣ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
bal
بَلْ
പക്ഷേ, എങ്കിലും
sawwalat lakum
سَوَّلَتْ لَكُمْ
നിങ്ങള്‍ക്കു ഭംഗിയാക്കി തന്നു
anfusukum
أَنفُسُكُمْ
നിങ്ങളുടെ സ്വന്തങ്ങള്‍ (മനസ്സുകള്‍)
amran
أَمْرًاۖ
ഒരു കാര്യം
faṣabrun
فَصَبْرٌ
എനി (അതുകൊണ്ടു) ക്ഷമ, ക്ഷമിക്കുക
jamīlun
جَمِيلٌۖ
ഭംഗിയായ
ʿasā l-lahu
عَسَى ٱللَّهُ
അല്ലാഹു ആയേക്കാം
an yatiyanī
أَن يَأْتِيَنِى
എനിക്കു വരുക, നല്‍കുവാന്‍
bihim
بِهِمْ
അവരെക്കൊണ്ടു, അവരെ
jamīʿan
جَمِيعًاۚ
എല്ലാം, മുഴുവനും
innahu huwa
إِنَّهُۥ هُوَ
നിശ്ചയമായും അവന്‍ തന്നെ
l-ʿalīmu
ٱلْعَلِيمُ
(എല്ലാം) അറിയുന്നവന്‍, സര്‍വ്വജ്ഞന്‍
l-ḥakīmu
ٱلْحَكِيمُ
അഗാധജ്ഞന്‍, യുക്തിമാന്‍.

പിതാവ് പറഞ്ഞു: ''അല്ല, നിങ്ങളുടെ മനസ്സ് നിങ്ങളെ ഒരു കാര്യത്തിന് പ്രേരിപ്പിച്ചു. അതു നിങ്ങള്‍ക്ക് ചേതോഹരമായി തോന്നി. അതിനാല്‍ നന്നായി ക്ഷമിക്കുക തന്നെ. ഒരുവേള അല്ലാഹു അവരെയെല്ലാവരെയും എന്റെ അടുത്തെത്തിച്ചേക്കാം. അവന്‍ എല്ലാം അറിയുന്നവനും യുക്തിജ്ഞനും തന്നെ.''

തഫ്സീര്‍

وَتَوَلّٰى عَنْهُمْ وَقَالَ يٰٓاَسَفٰى عَلٰى يُوْسُفَ وَابْيَضَّتْ عَيْنٰهُ مِنَ الْحُزْنِ فَهُوَ كَظِيْمٌ   ( يوسف: ٨٤ )

watawallā
وَتَوَلَّىٰ
അദ്ദേഹം വിട്ടുമാറുകയും ചെയ്തു
ʿanhum
عَنْهُمْ
അവരില്‍നിന്ന്
waqāla
وَقَالَ
പറയുകയും ചെയ്തു
yāasafā
يَٰٓأَسَفَىٰ
എന്‍റെ സങ്കടമേ, വിഷാദമേ, വ്യസനമേ
ʿalā yūsufa
عَلَىٰ يُوسُفَ
യൂസുഫിന്‍റെ പേരില്‍, യൂസുഫിനെപ്പറ്റി
wa-ib'yaḍḍat
وَٱبْيَضَّتْ
വെളുക്കുകയും ചെയ്തു
ʿaynāhu
عَيْنَاهُ
അദ്ദേഹത്തിന്‍റെ ഇരുകണ്ണുകള്‍
mina l-ḥuz'ni
مِنَ ٱلْحُزْنِ
വ്യസനത്താല്‍
fahuwa
فَهُوَ
എന്നിട്ടദ്ദേഹം
kaẓīmun
كَظِيمٌ
(കോപം) ഒതുക്കിവെച്ചവന്‍, (വ്യസനം) നിറഞ്ഞവന്‍, (കോപം കൊണ്ടോ, വ്യസനം കൊണ്ടോ) വിങ്ങിയവന്‍ (ആകുന്നു).

അദ്ദേഹം അവരില്‍നിന്ന് പിന്തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: ''ഹാ, യൂസുഫിന്റെ കാര്യമെത്ര കഷ്ടം!'' ദുഃഖം കൊണ്ട് അദ്ദേഹത്തിന്റെ ഇരുകണ്ണുകളും വെളുത്തുവിളറി. അദ്ദേഹം അതീവ ദുഃഖിതനായി.

തഫ്സീര്‍

قَالُوْا تَاللّٰهِ تَفْتَؤُا تَذْكُرُ يُوْسُفَ حَتّٰى تَكُوْنَ حَرَضًا اَوْ تَكُوْنَ مِنَ الْهَالِكِيْنَ  ( يوسف: ٨٥ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
tal-lahi
تَٱللَّهِ
അല്ലാഹുവിനെത്തന്നെയാണ (സത്യം)
tafta-u
تَفْتَؤُا۟
നിങ്ങള്‍ ആയിക്കൊണ്ടിരിക്കും
tadhkuru
تَذْكُرُ
നിങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ടു
yūsufa
يُوسُفَ
യൂസുഫിനെ
ḥattā takūna
حَتَّىٰ تَكُونَ
നിങ്ങള്‍ ആയിത്തീരുന്നതുവരെ
ḥaraḍan
حَرَضًا
മരിക്കാറായവന്‍, ജീവശ്ശവം
aw takūna
أَوْ تَكُونَ
അല്ലെങ്കില്‍ ആയിരിക്കുന്നതു
mina l-hālikīna
مِنَ ٱلْهَٰلِكِينَ
നാശമടഞ്ഞവരില്‍പെട്ട(വന്‍).

അവര്‍ പറഞ്ഞു: ''അല്ലാഹു സത്യം! അങ്ങ് യൂസുഫിനെത്തന്നെ ഓര്‍ത്തുകൊണ്ടേയിരിക്കുകയാണ്. അങ്ങ് പറ്റെ അവശനാവുകയോ ജീവന്‍ വെടിയുകയോ ചെയ്യുമെന്ന് ഞങ്ങളാശങ്കിക്കുന്നു.''

തഫ്സീര്‍

قَالَ اِنَّمَآ اَشْكُوْا بَثِّيْ وَحُزْنِيْٓ اِلَى اللّٰهِ وَاَعْلَمُ مِنَ اللّٰهِ مَا لَا تَعْلَمُوْنَ  ( يوسف: ٨٦ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
innamā ashkū
إِنَّمَآ أَشْكُوا۟
ഞാന്‍ പരാതിപ്പെടുക (സങ്കടപ്പെടുക) മാത്രം ചെയ്യുന്നു
bathī
بَثِّى
എന്‍റെ വേവലാതി
waḥuz'nī
وَحُزْنِىٓ
എന്‍റെ വ്യസനവും
ilā l-lahi
إِلَى ٱللَّهِ
അല്ലാഹുവിലേക്കു (മാത്രം)
wa-aʿlamu
وَأَعْلَمُ
ഞാന്‍ അറിയുകയും ചെയ്യുന്നു, എനിക്കറിയാം
mina l-lahi
مِنَ ٱللَّهِ
അല്ലാഹുവില്‍നിന്നു
mā lā taʿlamūna
مَا لَا تَعْلَمُونَ
നിങ്ങള്‍(ക്കു) അറിയാത്തതു.

അദ്ദേഹം പറഞ്ഞു: ''എന്റെ വേദനയെയും വ്യസനത്തെയും സംബന്ധിച്ച് ഞാന്‍ അല്ലാഹുവോട് മാത്രമാണ് ആവലാതിപ്പെടുന്നത്. നിങ്ങള്‍ക്കറിയാത്ത പലതും അല്ലാഹുവില്‍നിന്ന് ഞാനറിയുന്നു.

തഫ്സീര്‍

يٰبَنِيَّ اذْهَبُوْا فَتَحَسَّسُوْا مِنْ يُّوْسُفَ وَاَخِيْهِ وَلَا تَا۟يْـَٔسُوْا مِنْ رَّوْحِ اللّٰهِ ۗاِنَّهٗ لَا يَا۟يْـَٔسُ مِنْ رَّوْحِ اللّٰهِ اِلَّا الْقَوْمُ الْكٰفِرُوْنَ  ( يوسف: ٨٧ )

yābaniyya
يَٰبَنِىَّ
എന്‍റെ മക്കളേ, പുത്രന്‍മാരേ
idh'habū
ٱذْهَبُوا۟
നിങ്ങള്‍ പോകുവിന്‍
fataḥassasū
فَتَحَسَّسُوا۟
എന്നിട്ടു അന്വേഷിച്ചറിയുവിന്‍
min yūsufa
مِن يُوسُفَ
യൂസുഫിനെപ്പറ്റി
wa-akhīhi
وَأَخِيهِ
അവന്‍റെ സഹോദരനെയും
walā tāy'asū
وَلَا تَا۟يْـَٔسُوا۟
നിങ്ങള്‍ നിരാശപ്പെടുകയും അരുതു
min rawḥi
مِن رَّوْحِ
ആശ്വാസത്തെ (തുറവിയെ) ക്കുറിച്ചു
l-lahi
ٱللَّهِۖ
അല്ലാഹുവിന്‍റെ
innahu
إِنَّهُۥ
നിശ്ചയമായും അതു (കാര്യം)
lā yāy'asu
لَا يَا۟يْـَٔسُ
നിരാശപ്പെടുകയില്ല, ആശ മുറിയുകയില്ല
min rawḥi
مِن رَّوْحِ
ആശ്വാസത്തെക്കുറിച്ചു
l-lahi
ٱللَّهِ
അല്ലാഹുവിന്‍റെ
illā l-qawmu
إِلَّا ٱلْقَوْمُ
ജനങ്ങളല്ലാതെ
l-kāfirūna
ٱلْكَٰفِرُونَ
അവിശ്വാസികളായ.

''എന്റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ചു നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവരുത്. സത്യനിഷേധികളായ ജനമല്ലാതെ അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവുകയില്ല.''

തഫ്സീര്‍

فَلَمَّا دَخَلُوْا عَلَيْهِ قَالُوْا يٰٓاَيُّهَا الْعَزِيْزُ مَسَّنَا وَاَهْلَنَا الضُّرُّ وَجِئْنَا بِبِضَاعَةٍ مُّزْجٰىةٍ فَاَوْفِ لَنَا الْكَيْلَ وَتَصَدَّقْ عَلَيْنَاۗ اِنَّ اللّٰهَ يَجْزِى الْمُتَصَدِّقِيْنَ  ( يوسف: ٨٨ )

falammā dakhalū
فَلَمَّا دَخَلُوا۟
അങ്ങനെ അവര്‍ പ്രവേശിച്ചപ്പോള്‍
ʿalayhi
عَلَيْهِ
അദ്ദേഹത്തിന്‍റെ അടുക്കല്‍
qālū
قَالُوا۟
അവര്‍ പറഞ്ഞു
yāayyuhā l-ʿazīzu
يَٰٓأَيُّهَا ٱلْعَزِيزُ
ഹേ, അസീസേ
massanā
مَسَّنَا
ഞങ്ങളെ ബാധിച്ചിരിക്കുന്നു, സ്പര്‍ശിച്ചു
wa-ahlanā
وَأَهْلَنَا
ഞങ്ങളുടെ കുടുംബത്തെ (ആള്‍ക്കാരെ)യും
l-ḍuru
ٱلضُّرُّ
ദുരിതം, വിഷമം, ഉപദ്രവം, ബുദ്ധിമുട്ടു
waji'nā
وَجِئْنَا
ഞങ്ങള്‍ വരുകയും ചെയ്തിരിക്കുന്നു, വന്നിരിക്കുകയാണ്
bibiḍāʿatin
بِبِضَٰعَةٍ
ഒരു ചരക്കു (സാമാന ദ്രവ്യവു)മായി
muz'jātin
مُّزْجَىٰةٍ
താണ തരത്തിലുള്ള, ചിലവാകാത്ത, പോരായ്മയുള്ള
fa-awfi
فَأَوْفِ
അതിനാല്‍ പൂര്‍ത്തിയാക്കിത്തരണം
lanā
لَنَا
ഞങ്ങള്‍ക്കു
l-kayla
ٱلْكَيْلَ
അളവു
wataṣaddaq
وَتَصَدَّقْ
ധര്‍മ്മം ചെയ്യുകയും ചെയ്യണം
ʿalaynā
عَلَيْنَآۖ
ഞങ്ങള്‍ക്കു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yajzī
يَجْزِى
പ്രതിഫലം നല്‍കും
l-mutaṣadiqīna
ٱلْمُتَصَدِّقِينَ
ധര്‍മ്മം (ദാനം) ചെയ്യുന്നവര്‍ക്കു.

അങ്ങനെ അവര്‍ യൂസുഫിന്റെ അടുത്ത് കടന്നുചെന്നു. അവര്‍ പറഞ്ഞു: ''പ്രഭോ, ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും വറുതി ബാധിച്ചിരിക്കുന്നു. താണതരം ചരക്കുമായാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. അതിനാല്‍ അങ്ങ് ഞങ്ങള്‍ക്ക് അളവ് പൂര്‍ത്തീകരിച്ചുതരണം. ഞങ്ങള്‍ക്ക് ദാനമായും നല്‍കണം. ധര്‍മിഷ്ഠര്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കും; തീര്‍ച്ച.''

തഫ്സീര്‍

قَالَ هَلْ عَلِمْتُمْ مَّا فَعَلْتُمْ بِيُوْسُفَ وَاَخِيْهِ اِذْ اَنْتُمْ جَاهِلُوْنَ  ( يوسف: ٨٩ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
hal ʿalim'tum
هَلْ عَلِمْتُم
നിങ്ങള്‍ക്കറിയാമോ
mā faʿaltum
مَّا فَعَلْتُم
നിങ്ങള്‍ ചെയ്തതു
biyūsufa
بِيُوسُفَ
യൂസുഫിനെക്കൊണ്ടു
wa-akhīhi
وَأَخِيهِ
അവന്‍റെ സഹോദരനെയും
idh antum
إِذْ أَنتُمْ
നിങ്ങളായിരിക്കെ, ആയിരുന്നപ്പോള്‍
jāhilūna
جَٰهِلُونَ
വിവരമില്ലാത്തവര്‍, വിഡ്ഢികള്‍.

അദ്ദേഹം പറഞ്ഞു: ''നിങ്ങള്‍ അവിവേകികളായിരുന്നപ്പോള്‍ യൂസുഫിനോടും അവന്റെ സഹോദരനോടും ചെയ്തതെന്താണെന്ന് അറിയാമോ?''

തഫ്സീര്‍

قَالُوْٓا ءَاِنَّكَ لَاَنْتَ يُوْسُفُۗ قَالَ اَنَا۠ يُوْسُفُ وَهٰذَآ اَخِيْ قَدْ مَنَّ اللّٰهُ عَلَيْنَاۗ اِنَّهٗ مَنْ يَّتَّقِ وَيَصْبِرْ فَاِنَّ اللّٰهَ لَا يُضِيْعُ اَجْرَ الْمُحْسِنِيْنَ  ( يوسف: ٩٠ )

qālū
قَالُوٓا۟
അവര്‍ പറഞ്ഞു
a-innaka
أَءِنَّكَ
നീയാണോ, നിശ്ചയമായും നിങ്ങളോ
la-anta
لَأَنتَ
നീ (നിങ്ങള്‍) തന്നെ(യോ)
yūsufu
يُوسُفُۖ
യൂസുഫ്
qāla
قَالَ
അദ്ദേഹം പറഞ്ഞു
anā yūsufu
أَنَا۠ يُوسُفُ
ഞാന്‍ യൂസുഫാണ്
wahādhā akhī
وَهَٰذَآ أَخِىۖ
ഇതു എന്‍റെ സഹോദരനും
qad manna
قَدْ مَنَّ
തീര്‍ച്ചയായും ദാക്ഷിണ്യം ചെയ്തു, ഗുണം ചെയ്തു തന്നിട്ടുണ്ടു
l-lahu
ٱللَّهُ
അല്ലാഹു
ʿalaynā
عَلَيْنَآۖ
ഞങ്ങള്‍ക്കു, ഞങ്ങളില്‍
innahu
إِنَّهُۥ
നിശ്ചയമായും അതു (കാര്യം)
man yattaqi
مَن يَتَّقِ
ആരെങ്കിലും സൂക്ഷ്മത പാലിക്കുന്ന പക്ഷം
wayaṣbir
وَيَصْبِرْ
ക്ഷമിക്കുകയും
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
lā yuḍīʿu
لَا يُضِيعُ
പാഴാക്കുകയില്ല
ajra
أَجْرَ
പ്രതിഫലത്തെ
l-muḥ'sinīna
ٱلْمُحْسِنِينَ
സല്‍ഗുണവാന്‍മാരുടെ, നന്‍മചെയ്യുന്നവരുടെ.

അവര്‍ ചോദിച്ചു: ''താങ്കള്‍ തന്നെയാണോ യൂസുഫ്?'' അദ്ദേഹം പറഞ്ഞു: ''ഞാന്‍ തന്നെയാണ് യൂസുഫ്. ഇതെന്റെ സഹോദരനും. അല്ലാഹു ഞങ്ങളോട് ഔദാര്യം കാണിച്ചിരിക്കുന്നു. ആര്‍ സൂക്ഷ്മത പുലര്‍ത്തുകയും ക്ഷമ പാലിക്കുകയും ചെയ്യുന്നുവോ അത്തരം സദ്‌വൃത്തരുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തുകയില്ല; തീര്‍ച്ച.''

തഫ്സീര്‍