Skip to main content

فَضَرَبْنَا عَلٰٓى اٰذَانِهِمْ فِى الْكَهْفِ سِنِيْنَ عَدَدًاۙ   ( الكهف: ١١ )

faḍarabnā
فَضَرَبْنَا
അങ്ങനെ നാം അടിച്ചു (അടച്ചുകളഞ്ഞു)
ʿalā ādhānihim
عَلَىٰٓ ءَاذَانِهِمْ
അവരുടെ കാതുകള്‍ക്കു (കര്‍ണ്ണപുടങ്ങളെ)
fī l-kahfi
فِى ٱلْكَهْفِ
ഗുഹയില്‍ വെച്ചു
sinīna
سِنِينَ
വര്‍ഷങ്ങള്‍, കൊല്ലങ്ങള്‍
ʿadadan
عَدَدًا
ഗണ്യമായ, കുറെ എണ്ണം

അങ്ങനെ കുറേയേറെ കൊല്ലം അതേ ഗുഹയില്‍ നാം അവരെ ഉറക്കിക്കിടത്തി.

തഫ്സീര്‍

ثُمَّ بَعَثْنٰهُمْ لِنَعْلَمَ اَيُّ الْحِزْبَيْنِ اَحْصٰى لِمَا لَبِثُوْٓا اَمَدًا ࣖ  ( الكهف: ١٢ )

thumma
ثُمَّ
പിന്നെ, പിന്നീടു
baʿathnāhum
بَعَثْنَٰهُمْ
നാം അവരെ എഴുന്നേല്‍പിച്ചു
linaʿlama
لِنَعْلَمَ
നാം (നമുക്കു) അറിയുവാന്‍ വേണ്ടി,
ayyu l-ḥiz'bayni
أَىُّ ٱلْحِزْبَيْنِ
രണ്ടു കക്ഷികളില്‍ ഏതാണു (എന്നു)
aḥṣā
أَحْصَىٰ
തിട്ടപ്പെടുത്തി, സൂക്ഷിച്ചു, വിലയിരുത്തി, അധികം കണക്കാക്കിയവര്‍
limā labithū
لِمَا لَبِثُوٓا۟
അവര്‍ താമസിച്ചതിനെ, കഴിച്ചുകൂട്ടിയതിനെ
amadan
أَمَدًا
കാലം

പിന്നീട് നാം അവരെ ഉണര്‍ത്തി. ആ ഇരുകക്ഷികളില്‍ ആരാണ് തങ്ങളുടെ ഗുഹാവാസക്കാലം കൃത്യമായി അറിയുകയെന്ന് മനസ്സിലാക്കാന്‍.

തഫ്സീര്‍

نَحْنُ نَقُصُّ عَلَيْكَ نَبَاَهُمْ بِالْحَقِّۗ اِنَّهُمْ فِتْيَةٌ اٰمَنُوْا بِرَبِّهِمْ وَزِدْنٰهُمْ هُدًىۖ   ( الكهف: ١٣ )

naḥnu
نَّحْنُ
നാം, നമ്മള്‍
naquṣṣu
نَقُصُّ
(നാം) വിവരിച്ചുതരുന്നു
ʿalayka
عَلَيْكَ
നിനക്കു
naba-ahum
نَبَأَهُم
അവരുടെ വര്‍ത്തമാനം
bil-ḥaqi
بِٱلْحَقِّۚ
യഥാര്‍ത്ഥത്തില്‍, ശരിക്കു
innahum
إِنَّهُمْ
നിശ്ചയമായും അവര്‍
fit'yatun
فِتْيَةٌ
(കുറച്ചു) യുവാക്കളാണ്
āmanū
ءَامَنُوا۟
അവര്‍ വിശ്വസിച്ചു
birabbihim
بِرَبِّهِمْ
അവരുടെ രക്ഷിതാവില്‍
wazid'nāhum
وَزِدْنَٰهُمْ
അവര്‍ക്കു നാം വര്‍ദ്ധിപ്പിക്കുകയും ചെയ്തു
hudan
هُدًى
സന്മാര്‍ഗ്ഗം, സന്മാര്‍ഗ്ഗബോധം

അവരുടെ വിവരം നിനക്കു നാം ശരിയാംവിധം വിശദീകരിച്ചു തരാം: തങ്ങളുടെ നാഥനില്‍ വിശ്വസിച്ച ഒരുപറ്റം ചെറുപ്പക്കാരായിരുന്നു അവര്‍. അവര്‍ക്കു നാം നേര്‍വഴിയില്‍ വമ്പിച്ച വളര്‍ച്ച നല്‍കി.

തഫ്സീര്‍

وَّرَبَطْنَا عَلٰى قُلُوْبِهِمْ اِذْ قَامُوْا فَقَالُوْا رَبُّنَا رَبُّ السَّمٰوٰتِ وَالْاَرْضِ لَنْ نَّدْعُوَا۟ مِنْ دُوْنِهٖٓ اِلٰهًا لَّقَدْ قُلْنَآ اِذًا شَطَطًا  ( الكهف: ١٤ )

warabaṭnā
وَرَبَطْنَا
നാം ദാര്‍ഢ്യം (ഉറപ്പു) നല്‍കുകയും ചെയ്തു
ʿalā qulūbihim
عَلَىٰ قُلُوبِهِمْ
അവരുടെ ഹൃദയങ്ങള്‍ക്കു
idh qāmū
إِذْ قَامُوا۟
അവര്‍ നിന്നപ്പോള്‍, അവര്‍ നിലകൊണ്ടപ്പോള്‍
faqālū
فَقَالُوا۟
അപ്പോള്‍ അവര്‍ പറഞ്ഞു
rabbunā
رَبُّنَا
നമ്മുടെ റബ്ബ്, രക്ഷിതാവ്
rabbu l-samāwāti
رَبُّ ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ റബ്ബാണ്
wal-arḍi
وَٱلْأَرْضِ
ഭൂമിയുടേയും
lan nadʿuwā
لَن نَّدْعُوَا۟
നാം പ്രാര്‍ത്ഥിക്കുന്നതേയല്ല, വിളിക്കുന്നതേയല്ല
min dūnihi
مِن دُونِهِۦٓ
അവനു പുറമെ, അവനെ കൂടാതെ
ilāhan
إِلَٰهًاۖ
ഒരു ഇലാഹിനെയും, ആരാധ്യനേയും
laqad qul'nā
لَّقَدْ قُلْنَآ
തീര്‍ച്ചയായും നാം പറഞ്ഞു പോകും (പറഞ്ഞതായിത്തീരും)
idhan
إِذًا
അപ്പോള്‍, അങ്ങിനെയായാല്‍
shaṭaṭan
شَطَطًا
അക്രമം, അനീതി

''ഞങ്ങളുടെ നാഥന്‍ ആകാശഭൂമികളുടെ നാഥനാണ്. അവനെവിട്ട് മറ്റൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ഥിക്കുകയില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ അന്യായം പറഞ്ഞവരായിത്തീരും'' എന്ന് അവര്‍ എഴുന്നേറ്റു നിന്ന് പ്രഖ്യാപിച്ചപ്പോള്‍ നാം അവരുടെ മനസ്സുകള്‍ക്ക് കരുത്തേകി.

തഫ്സീര്‍

هٰٓؤُلَاۤءِ قَوْمُنَا اتَّخَذُوْا مِنْ دُوْنِهٖٓ اٰلِهَةًۗ لَوْلَا يَأْتُوْنَ عَلَيْهِمْ بِسُلْطٰنٍۢ بَيِّنٍۗ فَمَنْ اَظْلَمُ مِمَّنِ افْتَرٰى عَلَى اللّٰهِ كَذِبًاۗ   ( الكهف: ١٥ )

hāulāi
هَٰٓؤُلَآءِ
ഇക്കൂട്ടര്‍, ഇവര്‍
qawmunā
قَوْمُنَا
നമ്മുടെ ജനങ്ങള്‍
ittakhadhū
ٱتَّخَذُوا۟
അവര്‍ ഉണ്ടാക്കിയിരിക്കുന്നു, സ്വീകരിച്ചിരിക്കുന്നു
min dūnihi
مِن دُونِهِۦٓ
അവനു പുറമെ, അവനെക്കൂടാതെ
ālihatan
ءَالِهَةًۖ
പല ആരാധ്യന്‍മാരേ, പല ദൈവങ്ങളെ
lawlā yatūna
لَّوْلَا يَأْتُونَ
അവര്‍ വരാത്തതെന്ത്, അവര്‍ക്കു വന്നുകൂടേ
ʿalayhim
عَلَيْهِم
അവരെ സംബന്ധിച്ചു
bisul'ṭānin
بِسُلْطَٰنٍۭ
വല്ല ലക്ഷ്യവും (വല്ല തെളിവും) കൊണ്ടു
bayyinin
بَيِّنٍۖ
വ്യക്തമായ
faman
فَمَنْ
അപ്പോള്‍ ആരാണ്
aẓlamu
أَظْلَمُ
അധികം അക്രമി
mimmani if'tarā
مِمَّنِ ٱفْتَرَىٰ
കെട്ടിച്ചമച്ചവനേക്കാള്‍, കെട്ടിയുണ്ടാക്കുന്നവനേക്കാള്‍
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്റെ മേല്‍
kadhiban
كَذِبًا
കളവ്, വ്യാജം.

അവര്‍ പറഞ്ഞു: നമ്മുടെ ഈ ജനം അല്ലാഹുവെവിട്ട് പല ദൈവങ്ങളെയും സങ്കല്‍പിച്ചുവെച്ചിരിക്കുന്നു. എന്നിട്ടും അവരതിന് വ്യക്തമായ തെളിവുകളൊന്നും കൊണ്ടുവരാത്തതെന്ത്? അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുന്നവനേക്കാള്‍ കടുത്ത അക്രമി ആരുണ്ട്?

തഫ്സീര്‍

وَاِذِ اعْتَزَلْتُمُوْهُمْ وَمَا يَعْبُدُوْنَ اِلَّا اللّٰهَ فَأْوٗٓا اِلَى الْكَهْفِ يَنْشُرْ لَكُمْ رَبُّكُمْ مِّنْ رَّحْمَتِهٖ وَيُهَيِّئْ لَكُمْ مِّنْ اَمْرِكُمْ مِّرْفَقًا  ( الكهف: ١٦ )

wa-idhi iʿ'tazaltumūhum
وَإِذِ ٱعْتَزَلْتُمُوهُمْ
നിങ്ങള്‍ അവരെ വിട്ടകന്നുനിന്ന സ്ഥിതിക്ക്
wamā yaʿbudūna
وَمَا يَعْبُدُونَ
അവര്‍ ആരാധിക്കുന്നതിനെയും
illā l-laha
إِلَّا ٱللَّهَ
അല്ലാഹുവിനെ ഒഴികെ
fawū
فَأْوُۥٓا۟
അതുകൊണ്ട് അഭയം പ്രാപിക്കുവിന്‍
ilā l-kahfi
إِلَى ٱلْكَهْفِ
ഗുഹയിലേക്കു (ചെന്നു)
yanshur
يَنشُرْ
വിശാലപ്പെടുത്തിത്തരും
lakum
لَكُمْ
നിങ്ങള്‍ക്കു
rabbukum
رَبُّكُم
നിങ്ങളുടെ റബ്ബ്, രക്ഷിതാവ്
min raḥmatihi
مِّن رَّحْمَتِهِۦ
അവന്റെ കാരുണ്യത്തില്‍ നിന്ന്, കാരുണ്യത്തെ
wayuhayyi
وَيُهَيِّئْ
സജ്ജമാക്കി (ശരിപ്പെടുത്തി) ത്തരികയും ചെയ്യും
lakum
لَكُم
നിങ്ങള്‍ക്ക്
min amrikum
مِّنْ أَمْرِكُم
നിങ്ങളുടെ കാര്യത്തെ സംബന്ധിച്ച്
mir'faqan
مِّرْفَقًا
സൗകര്യത്തെ, ആവശ്യമായകാര്യത്തെ

നിങ്ങളിപ്പോള്‍ അവരെയും അല്ലാഹുവെവിട്ട് അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നവയെയും കൈവെടിഞ്ഞിരിക്കയാണല്ലോ. അതിനാല്‍ നിങ്ങള്‍ ആ ഗുഹയില്‍ അഭയം തേടിക്കൊള്ളുക. നിങ്ങളുടെ നാഥന്‍ തന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ചൊരിഞ്ഞുതരും. നിങ്ങളുടെ കാര്യം നിങ്ങള്‍ക്ക് സുഗമവും സൗകര്യപ്രദവുമാക്കിത്തരും.''

തഫ്സീര്‍

۞ وَتَرَى الشَّمْسَ اِذَا طَلَعَتْ تَّزَاوَرُ عَنْ كَهْفِهِمْ ذَاتَ الْيَمِيْنِ وَاِذَا غَرَبَتْ تَّقْرِضُهُمْ ذَاتَ الشِّمَالِ وَهُمْ فِيْ فَجْوَةٍ مِّنْهُۗ ذٰلِكَ مِنْ اٰيٰتِ اللّٰهِ ۗمَنْ يَّهْدِ اللّٰهُ فَهُوَ الْمُهْتَدِ وَمَنْ يُّضْلِلْ فَلَنْ تَجِدَ لَهٗ وَلِيًّا مُّرْشِدًا ࣖ   ( الكهف: ١٧ )

watarā
وَتَرَى
നിനക്കു കാണാം, നീ കാണും
l-shamsa
ٱلشَّمْسَ
സൂര്യനെ
idhā ṭalaʿat
إِذَا طَلَعَت
അത് ഉദിക്കുമ്പോള്‍, ഉദിച്ചാല്‍
tazāwaru
تَّزَٰوَرُ
തെറ്റുന്നതായി, ചായുന്നതായി
ʿan kahfihim
عَن كَهْفِهِمْ
അവരുടെ ഗുഹ വിട്ടു
dhāta l-yamīni
ذَاتَ ٱلْيَمِينِ
വലഭാഗം, വലത്തോട്ട്
wa-idhā gharabat
وَإِذَا غَرَبَت
അത് അസ്തമിക്കുമ്പോള്‍, അസ്തമിച്ചാല്‍
taqriḍuhum
تَّقْرِضُهُمْ
അതവരെ മുറിച്ചു കടക്കും
dhāta l-shimāli
ذَاتَ ٱلشِّمَالِ
ഇടഭാഗം, ഇടത്തോട്ട്
wahum
وَهُمْ
അവരാകട്ടെ
fī fajwatin
فِى فَجْوَةٍ
ഒരു വിശാലസ്ഥലത്തിലാണ്
min'hu
مِّنْهُۚ
അതില്‍ നിന്ന്
dhālika
ذَٰلِكَ
അതു
min āyāti l-lahi
مِنْ ءَايَٰتِ ٱللَّهِۗ
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്
man
مَن
ആരെയെങ്കിലും
yahdi l-lahu
يَهْدِ ٱللَّهُ
അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നതായാല്‍
fahuwa
فَهُوَ
എന്നാല്‍ അവനാണ്
l-muh'tadi
ٱلْمُهْتَدِۖ
നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചവന്‍
waman yuḍ'lil
وَمَن يُضْلِلْ
ആരെയെങ്കിലും അവന്‍ വഴിപിഴപ്പിക്കുന്നതായാല്‍
falan tajida
فَلَن تَجِدَ
എന്നാല്‍ നീ കണ്ടെത്തുന്നതേയല്ല, കണ്ടെത്തുകയില്ലതന്നെ
lahu
لَهُۥ
അവന്
waliyyan
وَلِيًّا
ഒരു ബന്ധുവെ
mur'shidan
مُّرْشِدًا
നേര്‍മ്മാര്‍ഗ്ഗം നല്‍കുന്ന, തന്റേടം നല്‍കുന്ന

സൂര്യന്‍ ഉദയവേളയില്‍ ആ ഗുഹയുടെ വലതുഭാഗത്തേക്ക് മാറിപ്പോകുന്നതായും അസ്തമയസമയത്ത് അവരെ വിട്ടുകടന്ന് ഇടത്തോട്ടുപോകുന്നതായും നിനക്കു കാണാം. അവരോ, ഗുഹക്കകത്ത് വിശാലമായ ഒരിടത്താകുന്നു. ഇത് അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാണ്. അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്മാര്‍ഗം പ്രാപിച്ചവന്‍. അവന്‍ ആരെ വഴികേടിലാക്കുന്നുവോ അവനെ നേര്‍വഴിയിലാക്കുന്ന ഒരു രക്ഷകനേയും നിനക്കു കണ്ടെത്താനാവില്ല.

തഫ്സീര്‍

وَتَحْسَبُهُمْ اَيْقَاظًا وَّهُمْ رُقُوْدٌ ۖوَّنُقَلِّبُهُمْ ذَاتَ الْيَمِيْنِ وَذَاتَ الشِّمَالِ ۖوَكَلْبُهُمْ بَاسِطٌ ذِرَاعَيْهِ بِالْوَصِيْدِۗ لَوِ اطَّلَعْتَ عَلَيْهِمْ لَوَلَّيْتَ مِنْهُمْ فِرَارًا وَّلَمُلِئْتَ مِنْهُمْ رُعْبًا  ( الكهف: ١٨ )

wataḥsabuhum
وَتَحْسَبُهُمْ
നീ അവരെ വിചാരിക്കും, ഗണിക്കും
ayqāẓan
أَيْقَاظًا
ഉണര്‍ന്നിരിക്കുന്നവരാണെന്ന്
wahum
وَهُمْ
അവരാകട്ടെ
ruqūdun
رُقُودٌۚ
ഉറങ്ങുന്നവരാണ്
wanuqallibuhum
وَنُقَلِّبُهُمْ
നാം അവരെ മറിച്ചിട്ടുകൊണ്ടിരിക്കുന്നു
dhāta l-yamīni
ذَاتَ ٱلْيَمِينِ
വലത്തോട്ടു
wadhāta l-shimāli
وَذَاتَ ٱلشِّمَالِۖ
ഇടത്തോട്ടും
wakalbuhum
وَكَلْبُهُم
അവരുടെ നായ
bāsiṭun
بَٰسِطٌ
നീട്ടിയതാണ്, നീട്ടിവെച്ചിരിക്കയാണ്
dhirāʿayhi
ذِرَاعَيْهِ
അതിന്റെ രണ്ടു മുഴങ്കൈകള്‍
bil-waṣīdi
بِٱلْوَصِيدِۚ
ഗുഹാമുഖത്തു, ഉമ്മരത്തു
lawi iṭṭalaʿta
لَوِ ٱطَّلَعْتَ
നീ എത്തിനോക്കിയിരുന്നുവെങ്കില്‍, നീ കണ്ടിരുന്നുവെങ്കില്‍
ʿalayhim
عَلَيْهِمْ
അവരുടെ മേല്‍, അവരെ
lawallayta
لَوَلَّيْتَ
നീ പിന്‍മാറിക്കളയും, നീ പിന്തിരിയും
min'hum
مِنْهُمْ
അവരില്‍നിന്ന്
firāran
فِرَارًا
പേടിച്ചോടിക്കൊണ്ട്
walamuli'ta
وَلَمُلِئْتَ
നീ നിറക്കപ്പെടുകയും ചെയ്യും, നീ നിര്‍ഭരനാകുകയും ചെയ്യും
min'hum
مِنْهُمْ
അവരാല്‍, അവര്‍ നിമിത്തം
ruʿ'ban
رُعْبًا
ഭയത്താല്‍

അവര്‍ ഉണര്‍ന്നിരിക്കുന്നവരാണെന്ന് നിനക്കു തോന്നും. യഥാര്‍ഥത്തിലവര്‍ ഉറങ്ങുന്നവരാണ്. നാമവരെ വലത്തോട്ടും ഇടത്തോട്ടും തിരിച്ചുകിടത്തിക്കൊണ്ടിരിക്കുന്നു. അവരുടെ നായ മുന്‍കാലുകള്‍ നീട്ടി ഗുഹാമുഖത്ത് ഇരിപ്പുണ്ട്. നീയെങ്ങാനും അവരെ എത്തിനോക്കിയാല്‍ ഉറപ്പായും അവരില്‍ നിന്ന് പുറംതിരിഞ്ഞോടുമായിരുന്നു. അവരെപ്പറ്റി പേടിച്ചരണ്ടവനായിത്തീരുകയും ചെയ്യും.

തഫ്സീര്‍

وَكَذٰلِكَ بَعَثْنٰهُمْ لِيَتَسَاۤءَلُوْا بَيْنَهُمْۗ قَالَ قَاۤىِٕلٌ مِّنْهُمْ كَمْ لَبِثْتُمْۗ قَالُوْا لَبِثْنَا يَوْمًا اَوْ بَعْضَ يَوْمٍۗ قَالُوْا رَبُّكُمْ اَعْلَمُ بِمَا لَبِثْتُمْۗ فَابْعَثُوْٓا اَحَدَكُمْ بِوَرِقِكُمْ هٰذِهٖٓ اِلَى الْمَدِيْنَةِ فَلْيَنْظُرْ اَيُّهَآ اَزْكٰى طَعَامًا فَلْيَأْتِكُمْ بِرِزْقٍ مِّنْهُ وَلْيَتَلَطَّفْ وَلَا يُشْعِرَنَّ بِكُمْ اَحَدًا   ( الكهف: ١٩ )

wakadhālika
وَكَذَٰلِكَ
അപ്രകാരം
baʿathnāhum
بَعَثْنَٰهُمْ
നാം അവരെ എഴുന്നേല്‍പിച്ചു
liyatasāalū
لِيَتَسَآءَلُوا۟
അവര്‍ അന്യോന്യം ചോദിക്കുവാനായി
baynahum
بَيْنَهُمْۚ
അവര്‍ക്കിടയില്‍, അവര്‍ തമ്മില്‍
qāla
قَالَ
പറഞ്ഞു
qāilun
قَآئِلٌ
ഒരു പറയുന്നവന്‍ (ഒരാള്‍), ഒരു വക്താവ്
min'hum
مِّنْهُمْ
അവരില്‍ നിന്ന്
kam
كَمْ
എത്ര (കാലം)
labith'tum
لَبِثْتُمْۖ
നിങ്ങള്‍ പാര്‍ത്തു, കഴിഞ്ഞുകൂടി
qālū
قَالُوا۟
അവര്‍ പറഞ്ഞു
labith'nā
لَبِثْنَا
നാം പാര്‍ത്തു, കഴിഞ്ഞുകൂടി
yawman
يَوْمًا
ഒരു ദിവസം
aw
أَوْ
അല്ലെങ്കില്‍
baʿḍa yawmin
بَعْضَ يَوْمٍۚ
ഒരു ദിവസത്തിന്റെ കുറച്ചു ഭാഗം
qālū
قَالُوا۟
അവര്‍ പറഞ്ഞു
rabbukum
رَبُّكُمْ
നിങ്ങളുടെ രക്ഷിതാവ്
aʿlamu
أَعْلَمُ
കൂടുതല്‍ (നല്ലവണ്ണം) അറിയുന്നവനാണ്
bimā labith'tum
بِمَا لَبِثْتُمْ
നിങ്ങള്‍ കഴിഞ്ഞു കൂടിയതിനെപ്പറ്റി
fa-ib'ʿathū
فَٱبْعَثُوٓا۟
എന്നാല്‍ നിങ്ങള്‍ അയക്കുവിന്‍
aḥadakum
أَحَدَكُم
നിങ്ങളിലൊരാളെ
biwariqikum
بِوَرِقِكُمْ
നിങ്ങളുടെ വെള്ളിയുമായി
hādhihi
هَٰذِهِۦٓ
ഇത് (ഈ)
ilā l-madīnati
إِلَى ٱلْمَدِينَةِ
പട്ടണത്തിലേക്ക്
falyanẓur
فَلْيَنظُرْ
എന്നിട്ട് അവന്‍ നോക്കട്ടെ
ayyuhā
أَيُّهَآ
അതില്‍ ഏതാണ് (ഏതു സ്ഥലമാണ്)
azkā
أَزْكَىٰ
കൂടുതല്‍ നല്ലത്
ṭaʿāman
طَعَامًا
ഭക്ഷണസാധനം
falyatikum
فَلْيَأْتِكُم
എന്നിട്ടു നിങ്ങള്‍ക്ക് അവന്‍ കൊണ്ടുവരട്ടെ
biriz'qin
بِرِزْقٍ
ആഹാരത്തെ
min'hu
مِّنْهُ
അതില്‍ നിന്നു (അവിടെ നിന്ന്)
walyatalaṭṭaf
وَلْيَتَلَطَّفْ
അവന്‍ സൂക്ഷ്മ നയം (സൗമ്യം) സ്വീകരിക്കുകയും ചെയ്യട്ടെ
walā yush'ʿiranna
وَلَا يُشْعِرَنَّ
അവന്‍ അറിയിക്കാതെയും ഇരിക്കട്ടെ
bikum
بِكُمْ
നിങ്ങളെപ്പറ്റി
aḥadan
أَحَدًا
ഒരാളെയും

അങ്ങനെ നാം അവരെ ഉണര്‍ത്തിയെഴുന്നേല്‍പിച്ചു. അവര്‍ അന്യോന്യം അന്വേഷിച്ചറിയാന്‍. അവരിലൊരാള്‍ ചോദിച്ചു: ''നിങ്ങളെത്ര കാലമിങ്ങനെ കഴിച്ചുകൂട്ടി?'' മറ്റുള്ളവര്‍ പറഞ്ഞു: ''നാം ഒരു ദിവസം കഴിച്ചുകൂട്ടിയിട്ടുണ്ടാവും. അല്ലെങ്കില്‍ അതില്‍നിന്ന് അല്‍പസമയം.'' വേറെ ചിലര്‍ പറഞ്ഞു: നിങ്ങളുടെ നാഥനാണ് നിങ്ങള്‍ എത്രകാലമിങ്ങനെ കഴിഞ്ഞുവെന്ന് നന്നായറിയുന്നവന്‍. ഏതായാലും നിങ്ങളിലൊരാളെ നിങ്ങളുടെ ഈ വെള്ളിനാണയങ്ങളുമായി നഗരത്തിലേക്കയക്കുക. അവിടെ എവിടെയാണ് ഏറ്റവും നല്ല ഭക്ഷണമുള്ളതെന്ന് അവന്‍ നോക്കട്ടെ. എന്നിട്ടവിടെ നിന്ന് അവന്‍ നിങ്ങള്‍ക്ക് വല്ല ആഹാരവും വാങ്ങിക്കൊണ്ടുവരട്ടെ. അവന്‍ തികഞ്ഞ ജാഗ്രത പാലിക്കണം. നിങ്ങളെപ്പറ്റി അവന്‍ ആരെയും ഒരു വിവരവും അറിയിക്കരുത്.

തഫ്സീര്‍

اِنَّهُمْ اِنْ يَّظْهَرُوْا عَلَيْكُمْ يَرْجُمُوْكُمْ اَوْ يُعِيْدُوْكُمْ فِيْ مِلَّتِهِمْ وَلَنْ تُفْلِحُوْٓا اِذًا اَبَدًا  ( الكهف: ٢٠ )

innahum
إِنَّهُمْ
നിശ്ചയമായും അവര്‍
in yaẓharū
إِن يَظْهَرُوا۟
അവര്‍ക്കു വ്യക്തമായാല്‍, കണ്ടുമുട്ടിയാല്‍
ʿalaykum
عَلَيْكُمْ
നിങ്ങളെ, നിങ്ങളെപ്പറ്റി
yarjumūkum
يَرْجُمُوكُمْ
അവര്‍ നിങ്ങളെ എറിഞ്ഞുകൊല്ലും
aw
أَوْ
അല്ലാത്ത പക്ഷം, അല്ലെങ്കില്‍
yuʿīdūkum
يُعِيدُوكُمْ
നിങ്ങളെ അവര്‍ മടക്കും (ആക്കിത്തീര്‍ക്കും)
fī millatihim
فِى مِلَّتِهِمْ
അവരുടെ മാര്‍ഗ്ഗത്തില്‍ (മതത്തില്‍)
walan tuf'liḥū
وَلَن تُفْلِحُوٓا۟
നിങ്ങള്‍ വിജയിക്കുന്നതേ അല്ല
idhan
إِذًا
എന്നാല്‍, അപ്പോള്‍, അങ്ങിനെ ആയാല്‍
abadan
أَبَدًا
ഒരിക്കലും

നിങ്ങളെപ്പറ്റി വല്ല വിവരവും കിട്ടിയാല്‍ അവര്‍ നിങ്ങളെ എറിഞ്ഞുകൊല്ലും. അല്ലെങ്കില്‍ അവരുടെ മതത്തിലേക്ക് തിരിച്ചുപോകാനവര്‍ നിര്‍ബന്ധിക്കും. അങ്ങനെ വന്നാല്‍ പിന്നെ, നിങ്ങളൊരിക്കലും വിജയം വരിക്കുകയില്ല.

തഫ്സീര്‍