Skip to main content

سَلْ بَنِيْٓ اِسْرَاۤءِيْلَ كَمْ اٰتَيْنٰهُمْ مِّنْ اٰيَةٍ ۢ بَيِّنَةٍ ۗ وَمَنْ يُّبَدِّلْ نِعْمَةَ اللّٰهِ مِنْۢ بَعْدِ مَا جَاۤءَتْهُ فَاِنَّ اللّٰهَ شَدِيْدُ الْعِقَابِ   ( البقرة: ٢١١ )

sal
سَلْ
നീ ചോദിക്കുക
banī is'rāīla
بَنِىٓ إِسْرَٰٓءِيلَ
ഇസ്‌റാഈല്‍ സന്തതികളോട്
kam
كَمْ
എത്ര(യധികം)
ātaynāhum
ءَاتَيْنَٰهُم
അവര്‍ക്ക് നാം നല്‍കിയിരിക്കുന്നു
min āyatin
مِّنْ ءَايَةٍۭ
ദൃഷ്ടാന്തമായിട്ട്
bayyinatin
بَيِّنَةٍۗ
വ്യക്തമായ, തെളിവായ
waman yubaddil
وَمَن يُبَدِّلْ
ആരെങ്കിലും പകരമാക്കിയാല്‍, മാറ്റിമറിച്ചെങ്കില്‍
niʿ'mata l-lahi
نِعْمَةَ ٱللَّهِ
അല്ലാഹുവിന്‍റെ അനുഗ്രഹത്തെ
min baʿdi
مِنۢ بَعْدِ
ശേഷം, ശേഷമായി
mā jāathu
مَا جَآءَتْهُ
അതവന്ന് വന്നതിന്
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
shadīdu
شَدِيدُ
കഠിനമായവനാണ്
l-ʿiqābi
ٱلْعِقَابِ
ശിക്ഷാനടപടി

ഇസ്രയേല്‍ മക്കളോട് ചോദിക്കുക, എത്രയെത്ര വ്യക്തമായ തെളിവുകളാണ് നാം അവര്‍ക്കു നല്‍കിയതെന്ന്. അല്ലാഹുവിന്റെ അനുഗ്രഹം വന്നെത്തിയശേഷം അതിനെ മാറ്റിമറിക്കാന്‍ ശ്രമിക്കുന്നവന്‍ അറിയട്ടെ: അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.

തഫ്സീര്‍

زُيِّنَ لِلَّذِيْنَ كَفَرُوا الْحَيٰوةُ الدُّنْيَا وَيَسْخَرُوْنَ مِنَ الَّذِيْنَ اٰمَنُوْا ۘ وَالَّذِيْنَ اتَّقَوْا فَوْقَهُمْ يَوْمَ الْقِيٰمَةِ ۗ وَاللّٰهُ يَرْزُقُ مَنْ يَّشَاۤءُ بِغَيْرِ حِسَابٍ  ( البقرة: ٢١٢ )

zuyyina
زُيِّنَ
ഭംഗിയാക്കപ്പെട്ടിരിക്കുന്നു, അലങ്കാരമാക്കപ്പെട്ട
lilladhīna
لِلَّذِينَ
യാതൊരുവര്‍ക്ക്
kafarū
كَفَرُوا۟
അവര്‍ അവിശ്വസിച്ചു
l-ḥayatu l-dun'yā
ٱلْحَيَوٰةُ ٱلدُّنْيَا
ഐഹിക ജീവിതം
wayaskharūna
وَيَسْخَرُونَ
അവര്‍ പരിഹസിക്കുകയും ചെയ്യും
mina alladhīna āmanū
مِنَ ٱلَّذِينَ ءَامَنُواۘ
വിശ്വസിച്ചവരെ
wa-alladhīna ittaqaw
وَٱلَّذِينَ ٱتَّقَوْا۟
സൂക്ഷ്മത പാലിച്ചവരാകട്ടെ
fawqahum
فَوْقَهُمْ
അവരുടെ മീതെയായിരിക്കും
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِۗ
ക്വിയാമത്തുനാളില്‍
wal-lahu yarzuqu
وَٱللَّهُ يَرْزُقُ
അല്ലാഹു നല്‍കും
man yashāu
مَن يَشَآءُ
അവന്‍ ഉദ്ദേ ശിക്കുന്നവര്‍ക്ക്
bighayri ḥisābin
بِغَيْرِ حِسَابٍ
കണക്കില്ലാതെ

സത്യനിഷേധികള്‍ക്ക് ഈ ലോകജീവിതം ഏറെ ചേതോഹരമായി തോന്നിയിരിക്കുന്നു. സത്യവിശ്വാസികളെ അവര്‍ പരിഹസിക്കുകയാണ്. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ സൂക്ഷ്മത പാലിച്ചവരായിരിക്കും അവരെക്കാള്‍ ഉന്നതന്മാര്‍. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് കണക്കില്ലാതെ വിഭവങ്ങള്‍ നല്‍കുന്നു.

തഫ്സീര്‍

كَانَ النَّاسُ اُمَّةً وَّاحِدَةً ۗ فَبَعَثَ اللّٰهُ النَّبِيّٖنَ مُبَشِّرِيْنَ وَمُنْذِرِيْنَ ۖ وَاَنْزَلَ مَعَهُمُ الْكِتٰبَ بِالْحَقِّ لِيَحْكُمَ بَيْنَ النَّاسِ فِيْمَا اخْتَلَفُوْا فِيْهِ ۗ وَمَا اخْتَلَفَ فِيْهِ اِلَّا الَّذِيْنَ اُوْتُوْهُ مِنْۢ بَعْدِ مَا جَاۤءَتْهُمُ الْبَيِّنٰتُ بَغْيًا ۢ بَيْنَهُمْ ۚ فَهَدَى اللّٰهُ الَّذِيْنَ اٰمَنُوْا لِمَا اخْتَلَفُوْا فِيْهِ مِنَ الْحَقِّ بِاِذْنِهٖ ۗ وَاللّٰهُ يَهْدِيْ مَنْ يَّشَاۤءُ اِلٰى صِرَاطٍ مُّسْتَقِيْمٍ   ( البقرة: ٢١٣ )

kāna l-nāsu
كَانَ ٱلنَّاسُ
മനുഷ്യരായിരുന്നു
ummatan wāḥidatan
أُمَّةً وَٰحِدَةً
ഒരേ സമുദായം
fabaʿatha
فَبَعَثَ
എന്നിട്ട് (അങ്ങനെ) അയച്ചു, നിയോഗിച്ചു
l-lahu
ٱللَّهُ
അല്ലാഹു
l-nabiyīna
ٱلنَّبِيِّۦنَ
പ്രവാചകന്‍മാരെ
mubashirīna
مُبَشِّرِينَ
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായി
wamundhirīna
وَمُنذِرِينَ
താക്കീത് (മുന്നറിയിപ്പ്) നല്‍കുന്നവരായും
wa-anzala
وَأَنزَلَ
അവതരിപ്പിക്കുകയും ചെയ്തു
maʿahumu
مَعَهُمُ
അവരോടൊപ്പം
l-kitāba
ٱلْكِتَٰبَ
(വേദ)ഗ്രന്ഥം
bil-ḥaqi
بِٱلْحَقِّ
യാഥാര്‍ത്ഥ്യവുമായി
liyaḥkuma
لِيَحْكُمَ
അത് (അവന്‍- അദ്ദേഹം) വിധിക്കുവാന്‍ വേണ്ടി
bayna l-nāsi
بَيْنَ ٱلنَّاسِ
മനുഷ്യര്‍ക്കിടയില്‍
fīmā
فِيمَا
യാതൊന്നില്‍
ikh'talafū
ٱخْتَلَفُوا۟
അവര്‍ ഭിന്നിച്ചു (ഭിന്നാഭിപ്രായത്തിലായി), വ്യത്യാസപ്പെട്ടു
fīhi
فِيهِۚ
അതില്‍
wamā ikh'talafa
وَمَا ٱخْتَلَفَ
ഭിന്നിച്ചതുമില്ല
fīhi
فِيهِ
അതില്‍
illā alladhīna
إِلَّا ٱلَّذِينَ
യാതൊരുവരൊഴികെ
ūtūhu
أُوتُوهُ
അവര്‍ക്കത് നല്‍കപ്പെട്ടു
min baʿdi
مِنۢ بَعْدِ
ശേഷം
mā jāathumu
مَا جَآءَتْهُمُ
അവര്‍ക്ക് വന്നതിന്
l-bayinātu
ٱلْبَيِّنَٰتُ
തെളിവുകള്‍
baghyan
بَغْيًۢا
സ്പര്‍ദ്ധ (അതിക്രമം- ധിക്കാരം- മാല്‍സര്യം- അസൂയ) നിമിത്തം
baynahum
بَيْنَهُمْۖ
അവര്‍ക്കിടയില്‍
fahadā l-lahu
فَهَدَى ٱللَّهُ
അപ്പോള്‍ അല്ലാഹു മാര്‍ഗദര്‍ശനം നല്‍കി
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരെ
limā
لِمَا
യാതൊന്നിലേക്ക്
ikh'talafū fīhi
ٱخْتَلَفُوا۟ فِيهِ
അതില്‍ അവര്‍ ഭിന്നിച്ചിരിക്കുന്നു
mina l-ḥaqi
مِنَ ٱلْحَقِّ
യാഥാര്‍ത്ഥ്യത്തില്‍ നിന്നും, യഥാര്‍ത്ഥമാകുന്ന
bi-idh'nihi
بِإِذْنِهِۦۗ
അവന്‍റെ അനുമതി (സമ്മത) പ്രകാരം, അനുവാദംകൊണ്ട്
wal-lahu yahdī
وَٱللَّهُ يَهْدِى
അല്ലാഹു മാര്‍ഗദര്‍ശനം നല്‍കുന്നു, വഴി കാട്ടുന്നു, ചേര്‍ക്കുന്നു
man yashāu
مَن يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നവരെ
ilā ṣirāṭin
إِلَىٰ صِرَٰطٍ
പാതയിലേക്ക്
mus'taqīmin
مُّسْتَقِيمٍ
നേരെയുള്ള, ചൊവ്വായ

മനുഷ്യരാശി ഒരൊറ്റ സമുദായമായിരുന്നു. പിന്നീട് ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളില്‍ തീര്‍പ്പുകല്‍പിക്കാനായി അവരോടൊപ്പം സത്യവേദ പുസ്തകവും അവതരിപ്പിച്ചു. വേദം ലഭിച്ചവര്‍ തന്നെയാണ് വ്യക്തമായ തെളിവുകള്‍ വന്നെത്തിയശേഷവും അതില്‍ ഭിന്നിച്ചത്. അവര്‍ക്കിടയിലെ കിടമത്സരം കാരണമാണത്. എന്നാല്‍ സത്യവിശ്വാസികളെ ജനം ഭിന്നിച്ചകന്നുപോയ സത്യത്തിലേക്ക് അല്ലാഹു തന്റെ ഹിതമനുസരിച്ച് വഴിനടത്തി. അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലേക്കു നയിക്കുന്നു.

തഫ്സീര്‍

اَمْ حَسِبْتُمْ اَنْ تَدْخُلُوا الْجَنَّةَ وَلَمَّا يَأْتِكُمْ مَّثَلُ الَّذِيْنَ خَلَوْا مِنْ قَبْلِكُمْ ۗ مَسَّتْهُمُ الْبَأْسَاۤءُ وَالضَّرَّاۤءُ وَزُلْزِلُوْا حَتّٰى يَقُوْلَ الرَّسُوْلُ وَالَّذِيْنَ اٰمَنُوْا مَعَهٗ مَتٰى نَصْرُ اللّٰهِ ۗ اَلَآ اِنَّ نَصْرَ اللّٰهِ قَرِيْبٌ   ( البقرة: ٢١٤ )

am
أَمْ
അതല്ല, അതോ
ḥasib'tum
حَسِبْتُمْ
നിങ്ങള്‍ ഗണിച്ചു, ധരിച്ചു(വോ)
an tadkhulū
أَن تَدْخُلُوا۟
നിങ്ങള്‍ കടക്കുമെന്ന്, നിങ്ങള്‍ക്ക് പ്രവേശിക്കാമെന്ന്
l-janata
ٱلْجَنَّةَ
സ്വര്‍ഗത്തില്‍
walammā yatikum
وَلَمَّا يَأْتِكُم
നിങ്ങള്‍ക്ക് വന്നിട്ടുമില്ല, വരാതെ
mathalu alladhīna
مَّثَلُ ٱلَّذِينَ
യാതൊരു കൂട്ടരുടെ മാതൃക, മാതിരി
khalaw
خَلَوْا۟
അവര്‍ കഴിഞ്ഞുകടന്നു
min qablikum
مِن قَبْلِكُمۖ
നിങ്ങളുടെ മുമ്പ്
massathumu
مَّسَّتْهُمُ
അവരെ സ്പര്‍ശിച്ചു, ബാധിച്ചു
l-basāu
ٱلْبَأْسَآءُ
വിഷമത, ബുദ്ധിമുട്ട്
wal-ḍarāu
وَٱلضَّرَّآءُ
കഷ്ടപ്പാടും, ദുരിതവും
wazul'zilū
وَزُلْزِلُوا۟
അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു
ḥattā yaqūla
حَتَّىٰ يَقُولَ
പറയും വരെ, പറയുമാറ്
l-rasūlu
ٱلرَّسُولُ
(ദൈവ)ദൂതന്‍
wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരും
maʿahu
مَعَهُۥ
അദ്ദേഹത്തോടൊപ്പം
matā
مَتَىٰ
എപ്പോഴാണ്
naṣru l-lahi
نَصْرُ ٱللَّهِۗ
അല്ലാഹുവിന്‍റെ സഹായം
alā
أَلَآ
അറിയുക, അല്ലാ
inna naṣra l-lahi
إِنَّ نَصْرَ ٱللَّهِ
നിശ്ചയമായും അല്ലാഹുവിന്‍റെ സഹായം
qarībun
قَرِيبٌ
അടുത്തതാണ്; സമീപത്തുള്ളതാണ്

അല്ല; നിങ്ങളുടെ മുന്‍ഗാമികളെ ബാധിച്ച ദുരിതങ്ങളൊന്നും നിങ്ങള്‍ക്കു വന്നെത്താതെതന്നെ നിങ്ങള്‍ സ്വര്‍ഗത്തിലങ്ങ് കടന്നുകളയാമെന്ന് കരുതുന്നുണ്ടോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിച്ചു. ദൈവദൂതനും കൂടെയുള്ള വിശ്വാസികളും 'ദൈവ സഹായം എപ്പോഴാണുണ്ടാവുക'യെന്ന് വിലപിക്കേണ്ടിവരുമാറ് കിടിലംകൊള്ളിക്കുന്ന അവസ്ഥ അവര്‍ക്കുണ്ടായി. അറിയുക: അല്ലാഹുവിന്റെ സഹായം അടുത്തുതന്നെയുണ്ടാകും.

തഫ്സീര്‍

يَسْـَٔلُوْنَكَ مَاذَا يُنْفِقُوْنَ ۗ قُلْ مَآ اَنْفَقْتُمْ مِّنْ خَيْرٍ فَلِلْوَالِدَيْنِ وَالْاَقْرَبِيْنَ وَالْيَتٰمٰى وَالْمَسٰكِيْنِ وَابْنِ السَّبِيْلِ ۗ وَمَا تَفْعَلُوْا مِنْ خَيْرٍ فَاِنَّ اللّٰهَ بِهٖ عَلِيْمٌ   ( البقرة: ٢١٥ )

yasalūnaka
يَسْـَٔلُونَكَ
അവര്‍ നിന്നോട് ചോദിക്കും, ചോദിക്കുന്നു
mādhā
مَاذَا
എന്തൊന്ന്
yunfiqūna
يُنفِقُونَۖ
അവര്‍ ചിലവഴിക്കും, ചിലവാക്കണം
qul
قُلْ
നീ പറയുക
mā anfaqtum
مَآ أَنفَقْتُم
നിങ്ങള്‍ എന്ത് ചിലവഴിച്ചുവോ, എന്ത് ചിലവഴിച്ചാലും
min khayrin
مِّنْ خَيْرٍ
നല്ലതായി, നല്ലതില്‍പെട്ട
falil'wālidayni
فَلِلْوَٰلِدَيْنِ
(അത്) മാതാപിതാക്കള്‍ക്കാണ് (വേണ്ടത്)
wal-aqrabīna
وَٱلْأَقْرَبِينَ
അടുത്തവര്‍ (ബന്ധു കുടുംബങ്ങള്‍)ക്കും
wal-yatāmā
وَٱلْيَتَٰمَىٰ
അനാഥകള്‍ക്കും
wal-masākīni
وَٱلْمَسَٰكِينِ
അഗതികള്‍ക്കും, പാവങ്ങള്‍ക്കും
wa-ib'ni l-sabīli
وَٱبْنِ ٱلسَّبِيلِۗ
വഴിപോക്കനും
wamā tafʿalū
وَمَا تَفْعَلُوا۟
നിങ്ങള്‍ എന്തു ചെയ്യുന്നുവോ
min khayrin
مِنْ خَيْرٍ
നല്ലതായിട്ട്, വല്ല നന്മയും
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
bihi ʿalīmun
بِهِۦ عَلِيمٌ
അതിനെപ്പറ്റി അറിയുന്നവനാകുന്നു

അവര്‍ നിന്നോടു ചോദിക്കുന്നു: അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്? പറയുക: നിങ്ങള്‍ ചെലവഴിക്കുന്ന ധനമേതും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമാണ് നല്‍കേണ്ടത്. നിങ്ങള്‍ നല്ലതെന്തു ചെയ്താലും തീര്‍ച്ചയായും അല്ലാഹു അതെല്ലാമറിയും.

തഫ്സീര്‍

كُتِبَ عَلَيْكُمُ الْقِتَالُ وَهُوَ كُرْهٌ لَّكُمْ ۚ وَعَسٰٓى اَنْ تَكْرَهُوْا شَيْـًٔا وَّهُوَ خَيْرٌ لَّكُمْ ۚ وَعَسٰٓى اَنْ تُحِبُّوْا شَيْـًٔا وَّهُوَ شَرٌّ لَّكُمْ ۗ وَاللّٰهُ يَعْلَمُ وَاَنْتُمْ لَا تَعْلَمُوْنَ ࣖ  ( البقرة: ٢١٦ )

kutiba
كُتِبَ
നിയമിക്ക (വിധിക്ക, രേഖപ്പെടുത്ത)പ്പെട്ടിരിക്കുന്നു
ʿalaykumu
عَلَيْكُمُ
നിങ്ങളുടെ മേല്‍
l-qitālu
ٱلْقِتَالُ
യുദ്ധം
wahuwa
وَهُوَ
അത്, അതാകട്ടെ
kur'hun
كُرْهٌ
അനിഷ്ടമാണ്
lakum
لَّكُمْۖ
നിങ്ങള്‍ക്ക്
waʿasā
وَعَسَىٰٓ
ആയേക്കാവുന്നതുമാണ്
an takrahū
أَن تَكْرَهُوا۟
നിങ്ങള്‍ വെറുക്കുക
shayan
شَيْـًٔا
ഒരു കാര്യം, വസ്തു
wahuwa
وَهُوَ
അത്, അതാകട്ടെ
khayrun lakum
خَيْرٌ لَّكُمْۖ
നിങ്ങള്‍ക്ക് ഗുണം (നല്ലത്) ആയിരിക്കും
waʿasā
وَعَسَىٰٓ
ആയേക്കുകയും ചെയ്യാം
an tuḥibbū
أَن تُحِبُّوا۟
നിങ്ങള്‍ ഇഷ്ടപ്പെടുക
shayan
شَيْـًٔا
ഒരു കാര്യം
wahuwa sharrun
وَهُوَ شَرٌّ
അത് ദോഷവുമാണ്, മോശമാകുന്നു
lakum
لَّكُمْۗ
നിങ്ങള്‍ക്ക്
wal-lahu yaʿlamu
وَٱللَّهُ يَعْلَمُ
അല്ലാഹു അറിയുന്നു
wa-antum
وَأَنتُمْ
നിങ്ങള്‍, നിങ്ങളാകട്ടെ
lā taʿlamūna
لَا تَعْلَمُونَ
അറിയുന്നതല്ല (താനും)

യുദ്ധം നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു; അത് നിങ്ങള്‍ക്ക് അനിഷ്ടകരമായിരിക്കെ. എന്നാല്‍ ഗുണകരമായ കാര്യം നിങ്ങള്‍ക്ക് അനിഷ്ടകരമായേക്കാം. ദോഷകരമായത് ഇഷ്ടകരവുമായേക്കാം. അല്ലാഹു അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല.

തഫ്സീര്‍

يَسْـَٔلُوْنَكَ عَنِ الشَّهْرِ الْحَرَامِ قِتَالٍ فِيْهِۗ قُلْ قِتَالٌ فِيْهِ كَبِيْرٌ ۗ وَصَدٌّ عَنْ سَبِيْلِ اللّٰهِ وَكُفْرٌۢ بِهٖ وَالْمَسْجِدِ الْحَرَامِ وَاِخْرَاجُ اَهْلِهٖ مِنْهُ اَكْبَرُ عِنْدَ اللّٰهِ ۚ وَالْفِتْنَةُ اَكْبَرُ مِنَ الْقَتْلِ ۗ وَلَا يَزَالُوْنَ يُقَاتِلُوْنَكُمْ حَتّٰى يَرُدُّوْكُمْ عَنْ دِيْنِكُمْ اِنِ اسْتَطَاعُوْا ۗ وَمَنْ يَّرْتَدِدْ مِنْكُمْ عَنْ دِيْنِهٖ فَيَمُتْ وَهُوَ كَافِرٌ فَاُولٰۤىِٕكَ حَبِطَتْ اَعْمَالُهُمْ فِى الدُّنْيَا وَالْاٰخِرَةِ ۚ وَاُولٰۤىِٕكَ اَصْحٰبُ النَّارِۚ هُمْ فِيْهَا خٰلِدُوْنَ   ( البقرة: ٢١٧ )

yasalūnaka
يَسْـَٔلُونَكَ
അവര്‍ നിന്നോട് ചോദിക്കുന്നു, ചോദിക്കും
ʿani l-shahri
عَنِ ٱلشَّهْرِ
മാസത്തപ്പെറ്റി
l-ḥarāmi
ٱلْحَرَامِ
ഹറാമായ, അലംഘനീയമായ, പവിത്രമായ
qitālin fīhi
قِتَالٍ فِيهِۖ
അതായത് അതില്‍ യുദ്ധം ചെയ്യലിനെ(പ്പറ്റി)
qul
قُلْ
നീ പറയുക
qitālun fīhi
قِتَالٌ فِيهِ
അതില്‍ യുദ്ധം ചെയ്യല്‍
kabīrun
كَبِيرٌۖ
വലുതാണ്, വലിയൊരു കാര്യമാണ്
waṣaddun
وَصَدٌّ
തടയല്‍, തിരിച്ചുവിടല്‍
ʿan sabīli l-lahi
عَن سَبِيلِ ٱللَّهِ
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്
wakuf'run bihi
وَكُفْرٌۢ بِهِۦ
അവനില്‍ അവിശ്വസിക്കലും
wal-masjidi l-ḥarāmi
وَٱلْمَسْجِدِ ٱلْحَرَامِ
മസ്ജിദുല്‍ ഹറാമില്‍ നിന്നും
wa-ikh'rāju
وَإِخْرَاجُ
ബഹിഷ്‌കരിക്കലും
ahlihi
أَهْلِهِۦ
അതിന്‍റെ ആള്‍ക്കാരെ (അവിടത്തുകാരെ)
min'hu
مِنْهُ
അതില്‍ നിന്ന്
akbaru
أَكْبَرُ
കൂടുതല്‍ (ഏറ്റം) വലുതാകുന്നു
ʿinda l-lahi
عِندَ ٱللَّهِۚ
അല്ലാഹുവിന്‍റെ അടുക്കല്‍
wal-fit'natu
وَٱلْفِتْنَةُ
ഫിത്‌ന, കുഴപ്പം
akbaru
أَكْبَرُ
അധികം വലിയതാണ്
mina l-qatli
مِنَ ٱلْقَتْلِۗ
കൊലയെക്കാള്‍
walā yazālūna
وَلَا يَزَالُونَ
അവര്‍ ആയിക്കൊണ്ടിരിക്കും
yuqātilūnakum
يُقَٰتِلُونَكُمْ
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യും
ḥattā yaruddūkum
حَتَّىٰ يَرُدُّوكُمْ
നിങ്ങളെ അവര്‍ മടക്കുന്നത് (പിന്‍തിരിപ്പിക്കുന്നത്) വരേക്കും
ʿan dīnikum
عَن دِينِكُمْ
നിങ്ങളുടെ മതത്തില്‍ നിന്ന്
ini is'taṭāʿū
إِنِ ٱسْتَطَٰعُوا۟ۚ
അവര്‍ക്ക് സാധ്യമായെങ്കില്‍
waman
وَمَن
ആരെങ്കിലും
yartadid
يَرْتَدِدْ
പിൻതിരിയുന്ന (മടങ്ങുന്ന) തായാൽ
minkum
مِنكُمْ
നിങ്ങളില്‍ നിന്ന്
ʿan dīnihi
عَن دِينِهِۦ
തന്റെ മതത്തില്‍ നിന്ന്
fayamut
فَيَمُتْ
എന്നിട്ട് അവന്‍ മരണപ്പെടുന്ന (തായാല്‍)
wahuwa kāfirun
وَهُوَ كَافِرٌ
അവന്‍ അവിശ്വാസിയായും കൊണ്ട്
fa-ulāika
فَأُو۟لَٰٓئِكَ
എന്നാല്‍ അക്കൂട്ടര്‍
ḥabiṭat
حَبِطَتْ
നിഷ്ഫലമായി, വെറുതെയായി
aʿmāluhum
أَعْمَٰلُهُمْ
അവരുടെ കര്‍മങ്ങള്‍
fī l-dun'yā
فِى ٱلدُّنْيَا
ഇഹത്തില്‍
wal-ākhirati
وَٱلْءَاخِرَةِۖ
പരത്തിലും
wa-ulāika
وَأُو۟لَٰٓئِكَ
അക്കൂട്ടരാകട്ടെ
aṣḥābu l-nāri
أَصْحَٰبُ ٱلنَّارِۖ
നരകത്തിന്‍റെ ആള്‍ക്കാരുമാകുന്നു
hum fīhā
هُمْ فِيهَا
അവര്‍ അതില്‍
khālidūna
خَٰلِدُونَ
സ്ഥിരവാസികളാകുന്നു

ആദരണീയ മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെ സംബന്ധിച്ച് അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അതിലെ യുദ്ധം അതീവഗുരുതരം തന്നെ. എന്നാല്‍ ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ വിലക്കുക, അല്ലാഹുവിനെ നിഷേധിക്കുക, മസ്ജിദുല്‍ഹറാമില്‍ വിലക്കേര്‍പ്പെടുത്തുക, അതിന്റെ അവകാശികളെ അവിടെനിന്ന് പുറത്താക്കുക- ഇതെല്ലാം അല്ലാഹുവിങ്കല്‍ അതിലും കൂടുതല്‍ ഗൗരവമുള്ളതാണ്. 'ഫിത്‌ന' കൊലയെക്കാള്‍ ഗുരുതരമാണ്. അവര്‍ക്കു കഴിയുമെങ്കില്‍ നിങ്ങളെ നിങ്ങളുടെ മതത്തില്‍നിന്ന് പിന്തിരിപ്പിക്കും വരെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടേയിരിക്കും. നിങ്ങളാരെങ്കിലും തന്റെ മതത്തില്‍നിന്ന് പിന്മാറി സത്യനിഷേധിയായി മരണമടയുകയാണെങ്കില്‍ അവരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും പാഴായതുതന്നെ. അത്തരക്കാര്‍ നരകത്തില്‍ എക്കാലവും കഴിയേണ്ടിവരും.

തഫ്സീര്‍

اِنَّ الَّذِيْنَ اٰمَنُوْا وَالَّذِيْنَ هَاجَرُوْا وَجَاهَدُوْا فِيْ سَبِيْلِ اللّٰهِ ۙ اُولٰۤىِٕكَ يَرْجُوْنَ رَحْمَتَ اللّٰهِ ۗوَاللّٰهُ غَفُوْرٌ رَّحِيْمٌ   ( البقرة: ٢١٨ )

inna alladhīna āmanū
إِنَّ ٱلَّذِينَ ءَامَنُوا۟
നിശ്ചയമായും വിശ്വസിച്ചവര്‍
wa-alladhīna hājarū
وَٱلَّذِينَ هَاجَرُوا۟
ഹിജ്‌റഃ പോയവരും
wajāhadū
وَجَٰهَدُوا۟
അവര്‍ ജിഹാദ് (സമരം) ചെയ്യുകയും ചെയ്തു
fī sabīli l-lahi
فِى سَبِيلِ ٱللَّهِ
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
yarjūna
يَرْجُونَ
അവര്‍ പ്രതീക്ഷിക്കുന്നു, അഭിലഷിക്കുന്നു
raḥmata l-lahi
رَحْمَتَ ٱللَّهِۚ
അല്ലാഹുവിന്‍റെ കാരുണ്യത്തെ
wal-lahu
وَٱللَّهُ
അല്ലാഹു
ghafūrun
غَفُورٌ
(വളരെ) പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
കരുണാനിധിയാണ്‌

എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും അതിന്റെ പേരില്‍ നാടുവെടിയുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് നടത്തുകയും ചെയ്യുന്നവരാണ് അല്ലാഹുവിന്റെ അനുഗ്രഹം പ്രതീക്ഷിക്കാവുന്നവര്‍. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ.

തഫ്സീര്‍

۞ يَسْـَٔلُوْنَكَ عَنِ الْخَمْرِ وَالْمَيْسِرِۗ قُلْ فِيْهِمَآ اِثْمٌ كَبِيْرٌ وَّمَنَافِعُ لِلنَّاسِۖ وَاِثْمُهُمَآ اَكْبَرُ مِنْ نَّفْعِهِمَاۗ وَيَسْـَٔلُوْنَكَ مَاذَا يُنْفِقُوْنَ ەۗ قُلِ الْعَفْوَۗ كَذٰلِكَ يُبَيِّنُ اللّٰهُ لَكُمُ الْاٰيٰتِ لَعَلَّكُمْ تَتَفَكَّرُوْنَۙ  ( البقرة: ٢١٩ )

yasalūnaka
يَسْـَٔلُونَكَ
അവര്‍ നിന്നോട് ചോദിക്കുന്നു
ʿani l-khamri
عَنِ ٱلْخَمْرِ
കള്ളിനെ (മദ്യത്തെ) പ്പറ്റി
wal-maysiri
وَٱلْمَيْسِرِۖ
മൈസിറിനെയും, (ചൂതാട്ടത്തെയും), പന്തയത്തെയും
qul
قُلْ
നീ പറയുക
fīhimā
فِيهِمَآ
ആരിലുമുണ്ട്
ith'mun
إِثْمٌ
കുറ്റം, പാപം, ദോഷം
kabīrun
كَبِيرٌ
വലിയ
wamanāfiʿu
وَمَنَٰفِعُ
ചില പ്രയോജന (ഉപകാര)ങ്ങളും
lilnnāsi
لِلنَّاسِ
മനുഷ്യര്‍ക്ക്
wa-ith'muhumā
وَإِثْمُهُمَآ
അവ രണ്ടിന്‍റെയും കുറ്റം (പാപം -ദോഷം)
akbaru
أَكْبَرُ
അധികം വലുതാണ്
min nafʿihimā
مِن نَّفْعِهِمَاۗ
അവയുടെ പ്രയോജനത്തെക്കാള്‍
wayasalūnaka
وَيَسْـَٔلُونَكَ
അവര്‍ നിന്നോട് ചോദിക്കുകയും ചെയ്യുന്നു
mādhā
مَاذَا
എന്തൊന്ന്
yunfiqūna
يُنفِقُونَ
അവര്‍ ചിലവഴിക്കും (ചിലവഴിക്കണം) എന്ന്
quli
قُلِ
നീ പറയുക
l-ʿafwa
ٱلْعَفْوَۗ
മാപ്പ് (വിട്ടുവീഴ്ച) ചെയ്യാവുന്നത് (സൗകര്യപ്പെട്ടത്, ശിഷ്ടം)
kadhālika
كَذَٰلِكَ
അതുപോലെ, ഇപ്രകാരം
yubayyinu l-lahu
يُبَيِّنُ ٱللَّهُ
അല്ലാഹു വിവരിക്കുന്നു
lakumu
لَكُمُ
നിങ്ങള്‍ക്ക്
l-āyāti
ٱلْءَايَٰتِ
ആയത്ത് (ലക്ഷ്യം- വചനം)കളെ
laʿallakum
لَعَلَّكُمْ
നിങ്ങളാകുവാന്‍, ആയേക്കാം
tatafakkarūna
تَتَفَكَّرُونَ
നിങ്ങള്‍ ചിന്തിക്കുക, ആലോചിച്ചു നോക്കുക

നിന്നോടവര്‍ മദ്യത്തെയും ചൂതിനെയും സംബന്ധിച്ച് ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ കുറ്റമുണ്ട്. മനുഷ്യര്‍ക്ക് ചില ഉപകാരങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപമാണ് പ്രയോജനത്തെക്കാള്‍ ഏറെ വലുത്. തങ്ങള്‍ ചെലവഴിക്കേണ്ടതെന്തെന്നും അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: 'ആവശ്യംകഴിച്ച് മിച്ചമുള്ളത്.' ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് വിധികള്‍ വിവരിച്ചുതരുന്നു. നിങ്ങള്‍ ചിന്തിക്കുന്നവരാകാന്‍.

തഫ്സീര്‍

فِى الدُّنْيَا وَالْاٰخِرَةِ ۗ وَيَسْـَٔلُوْنَكَ عَنِ الْيَتٰمٰىۗ قُلْ اِصْلَاحٌ لَّهُمْ خَيْرٌ ۗ وَاِنْ تُخَالِطُوْهُمْ فَاِخْوَانُكُمْ ۗ وَاللّٰهُ يَعْلَمُ الْمُفْسِدَ مِنَ الْمُصْلِحِ ۗ وَلَوْ شَاۤءَ اللّٰهُ لَاَعْنَتَكُمْ اِنَّ اللّٰهَ عَزِيْزٌ حَكِيْمٌ   ( البقرة: ٢٢٠ )

fī l-dun'yā
فِى ٱلدُّنْيَا
ഇഹത്തി (ന്‍റെ കാര്യത്തി)ല്‍, ഇഹത്തെ സംബന്ധിച്ച്
wal-ākhirati
وَٱلْءَاخِرَةِۗ
പരത്തി(ന്‍റെ കാര്യത്തി)ലും, പരത്തെപ്പറ്റിയും
wayasalūnaka
وَيَسْـَٔلُونَكَ
അവര്‍ നിന്നോട് ചോദിക്കുകയും ചെയ്യുന്നു
ʿani l-yatāmā
عَنِ ٱلْيَتَٰمَىٰۖ
അനാഥകളെപ്പറ്റി
qul
قُلْ
നീ പറയുക
iṣ'lāḥun
إِصْلَاحٌ
നന്മ വരുത്തല്‍, നന്നാക്കിത്തീര്‍ക്കല്‍, നന്മയുണ്ടാക്കല്‍
lahum
لَّهُمْ
അവര്‍ക്ക്
khayrun
خَيْرٌۖ
ഉത്തമമാണ്, നല്ലതാണ്
wa-in tukhāliṭūhum
وَإِن تُخَالِطُوهُمْ
നിങ്ങള്‍ അവരോട് കൂടിക്കലരുന്നുവെങ്കില്‍
fa-ikh'wānukum
فَإِخْوَٰنُكُمْۚ
അപ്പോള്‍ നിങ്ങളുടെ സഹോദരങ്ങളാണ്
wal-lahu
وَٱللَّهُ
അല്ലാഹു
yaʿlamu
يَعْلَمُ
അറിയും, അറിയുന്നു
l-muf'sida
ٱلْمُفْسِدَ
നാശം (കുഴപ്പം) ഉണ്ടാക്കുന്ന (വരുത്തുന്ന)വനെ
mina l-muṣ'liḥi
مِنَ ٱلْمُصْلِحِۚ
നന്മയുണ്ടാക്കുന്നവനില്‍ നിന്ന്
walaw shāa
وَلَوْ شَآءَ
ഉദ്ദേശിച്ചിരുന്നെങ്കില്‍
l-lahu
ٱللَّهُ
അല്ലാഹു
la-aʿnatakum
لَأَعْنَتَكُمْۚ
നിങ്ങളെ അവന്‍ ബുദ്ധിമുട്ടി (വിഷമിപ്പി)ക്കുകതന്നെ ചെയ്യുമായിരുന്നു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿazīzun
عَزِيزٌ
പ്രതാപശാലിയാകുന്നു
ḥakīmun
حَكِيمٌ
അഗാധജ്ഞനാണ്, യുക്തിമാനായ

ഈ ലോകത്തെപ്പറ്റിയും പരലോകത്തെപ്പറ്റിയും. അനാഥകളെ സംബന്ധിച്ചും അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അവര്‍ക്ക് നന്മ വരുത്തുന്നതെല്ലാം നല്ലതാണ്. നിങ്ങള്‍ അവരൊന്നിച്ച് ഇടപഴകുന്നതിലും തെറ്റില്ല. അവര്‍ നിങ്ങളുടെ സഹോദരങ്ങളാണല്ലോ. നാശമുണ്ടാക്കുന്നവനെയും നന്മ വരുത്തുന്നവനെയും അല്ലാഹു വേര്‍തിരിച്ചറിയുന്നു. ദൈവമിച്ഛിച്ചിരുന്നെങ്കില്‍ അവന്‍ നിങ്ങളെ പ്രയാസപ്പെടുത്തുമായിരുന്നു. ഉറപ്പായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.

തഫ്സീര്‍