Skip to main content

بَلٰى مَنْ كَسَبَ سَيِّئَةً وَّاَحَاطَتْ بِهٖ خَطِيْۤـَٔتُهٗ فَاُولٰۤىِٕكَ اَصْحٰبُ النَّارِ ۚ هُمْ فِيْهَا خٰلِدُوْنَ   ( البقرة: ٨١ )

balā
بَلَىٰ
അങ്ങനെയല്ലാ, ഇല്ലാതെ (ഉണ്ട്)
man kasaba
مَن كَسَبَ
ആര്‍ (വല്ലവരും) നേടി
sayyi-atan
سَيِّئَةً
വല്ല തിന്‍മയും
wa-aḥāṭat
وَأَحَٰطَتْ
വലയം ചെയ്യുകയും ചെയ്തു
bihi
بِهِۦ
അവനെ
khaṭīatuhu
خَطِيٓـَٔتُهُۥ
അവന്റെ തെറ്റുകുറ്റം (പാപം)
fa-ulāika
فَأُو۟لَٰٓئِكَ
എന്നാല്‍ അക്കൂട്ടര്‍
aṣḥābu
أَصْحَٰبُ
ആള്‍ക്കാരാണ്
l-nāri
ٱلنَّارِۖ
നരകത്തിന്റെ
hum
هُمْ
അവര്‍
fīhā
فِيهَا
അതില്‍
khālidūna
خَٰلِدُونَ
നിത്യവാസികളാണ്

എന്നാല്‍ അറിയുക: ആര്‍ പാപം പ്രവര്‍ത്തിക്കുകയും പാപം അവനെ വലയം ചെയ്യുകയും ചെയ്യുന്നുവോ അവരാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും.

തഫ്സീര്‍

وَالَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ اُولٰۤىِٕكَ اَصْحٰبُ الْجَنَّةِ ۚ هُمْ فِيْهَا خٰلِدُوْنَ ࣖ  ( البقرة: ٨٢ )

wa-alladhīna
وَٱلَّذِينَ
യാതൊരു കൂട്ടര്‍
āmanū
ءَامَنُوا۟
അവര്‍ വിശ്വസിച്ചു
waʿamilū
وَعَمِلُوا۟
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
l-ṣāliḥāti
ٱلصَّٰلِحَٰتِ
സല്‍കര്‍മങ്ങള്‍
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
aṣḥābu
أَصْحَٰبُ
ആള്‍ക്കാരാണ്
l-janati
ٱلْجَنَّةِۖ
സ്വര്‍ഗത്തിന്റെ
hum fīhā
هُمْ فِيهَا
അവര്‍ അതില്‍
khālidūna
خَٰلِدُونَ
നിത്യ (ശാശ്വത) വാസികളായിരിക്കും

സത്യവിശ്വാസം ഉള്‍ക്കൊള്ളുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ആരോ അവരാണ് സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.

തഫ്സീര്‍

وَاِذْ اَخَذْنَا مِيْثَاقَ بَنِيْٓ اِسْرَاۤءِيْلَ لَا تَعْبُدُوْنَ اِلَّا اللّٰهَ وَبِالْوَالِدَيْنِ اِحْسَانًا وَّذِى الْقُرْبٰى وَالْيَتٰمٰى وَالْمَسٰكِيْنِ وَقُوْلُوْا لِلنَّاسِ حُسْنًا وَّاَقِيْمُوا الصَّلٰوةَ وَاٰتُوا الزَّكٰوةَۗ ثُمَّ تَوَلَّيْتُمْ اِلَّا قَلِيْلًا مِّنْكُمْ وَاَنْتُمْ مُّعْرِضُوْنَ   ( البقرة: ٨٣ )

wa-idh akhadhnā
وَإِذْ أَخَذْنَا
നാം വാങ്ങിയ സന്ദര്‍ഭം
mīthāqa
مِيثَٰقَ
ഉറപ്പ്
banī is'rāīla
بَنِىٓ إِسْرَٰٓءِيلَ
ഇസ്‌റാഈല്‍ സന്തതികളുടെ
lā taʿbudūna
لَا تَعْبُدُونَ
നിങ്ങള്‍ ആരാധിക്കുകയില്ല എന്ന്
illā l-laha
إِلَّا ٱللَّهَ
അല്ലാഹുവിനെയല്ലാതെ
wabil-wālidayni
وَبِٱلْوَٰلِدَيْنِ
മാതാപിതാക്കള്‍ക്ക്
iḥ'sānan
إِحْسَانًا
നന്മചെയ്യല്‍ (വേണം)
wadhī l-qur'bā
وَذِى ٱلْقُرْبَىٰ
അടുത്ത ബന്ധമുള്ളവര്‍ക്കും
wal-yatāmā
وَٱلْيَتَٰمَىٰ
അനാഥകള്‍ക്കും
wal-masākīni
وَٱلْمَسَٰكِينِ
അഗതികള്‍ക്കും
waqūlū
وَقُولُوا۟
നിങ്ങള്‍ പറയുകയും ചെയ്യുവിന്‍
lilnnāsi
لِلنَّاسِ
മനുഷ്യരോട്
ḥus'nan
حُسْنًا
നല്ലത്
wa-aqīmū
وَأَقِيمُوا۟
നിങ്ങള്‍ നിലനിറുത്തുകയും ചെയ്യുവിന്‍
l-ṣalata
ٱلصَّلَوٰةَ
നമസ്‌കാരം
waātū
وَءَاتُوا۟
നിങ്ങള്‍ കൊടുക്കുകയും ചെയ്യുവിന്‍
l-zakata
ٱلزَّكَوٰةَ
സക്കാത്ത്
thumma tawallaytum
ثُمَّ تَوَلَّيْتُمْ
പിന്നെ നിങ്ങള്‍ തിരിഞ്ഞുപോയി
illā qalīlan
إِلَّا قَلِيلًا
അല്‍പം (ആളുകള്‍) ഒഴികെ
minkum
مِّنكُمْ
നിങ്ങളില്‍ നിന്ന്
wa-antum
وَأَنتُم
നിങ്ങളാകട്ടെ
muʿ'riḍūna
مُّعْرِضُونَ
തിരിഞ്ഞു (അവഗണിച്ചു) കളയുന്നവരാണ്

ഓര്‍ക്കുക: ഇസ്രയേല്‍ മക്കളില്‍നിന്ന് നാം ഉറപ്പുവാങ്ങി: അല്ലാഹുവിനല്ലാതെ നിങ്ങള്‍ വഴിപ്പെടരുത്. മാതാപിതാക്കളോടും അടുത്ത ബന്ധുക്കളോടും അനാഥകളോടും അഗതികളോടും നല്ല നിലയില്‍ വര്‍ത്തിക്കണം; ജനങ്ങളോട് നല്ലതു പറയണം; നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കണം; സകാത്ത് നല്‍കണം. പക്ഷേ, പിന്നീട് നിങ്ങള്‍ പുറം തിരിഞ്ഞു; നിങ്ങളില്‍ അല്‍പം ചിലരൊഴികെ.

തഫ്സീര്‍

وَاِذْ اَخَذْنَا مِيْثَاقَكُمْ لَا تَسْفِكُوْنَ دِمَاۤءَكُمْ وَلَا تُخْرِجُوْنَ اَنْفُسَكُمْ مِّنْ دِيَارِكُمْ ۖ ثُمَّ اَقْرَرْتُمْ وَاَنْتُمْ تَشْهَدُوْنَ   ( البقرة: ٨٤ )

wa-idh akhadhnā
وَإِذْ أَخَذْنَا
നാം വാങ്ങിയ സന്ദര്‍ഭം
mīthāqakum
مِيثَٰقَكُمْ
നിങ്ങളുടെ ഉറപ്പ്, കരാര്‍
lā tasfikūna
لَا تَسْفِكُونَ
നിങ്ങള്‍ ചിന്തുക (ഒഴുക്കുക)യില്ല (എന്ന്)
dimāakum
دِمَآءَكُمْ
നിങ്ങളുടെ രക്തങ്ങളെ
walā tukh'rijūna
وَلَا تُخْرِجُونَ
നിങ്ങള്‍ പുറത്താക്കുകയുമില്ല
anfusakum
أَنفُسَكُم
നിങ്ങളെത്തന്നെ
min diyārikum
مِّن دِيَٰرِكُمْ
നിങ്ങളുടെ വീട് (വാസസ്ഥലം)കളില്‍ നിന്ന്
thumma
ثُمَّ
പിന്നെ (അതിനുപുറമെ)
aqrartum
أَقْرَرْتُمْ
നിങ്ങള്‍ സമ്മതിച്ചു, ഏറ്റുപറഞ്ഞു
wa-antum
وَأَنتُمْ
നിങ്ങളാകട്ടെ, നിങ്ങളായിക്കൊണ്ട്
tashhadūna
تَشْهَدُونَ
സാക്ഷ്യംവഹിക്കുന്നു

പരസ്പരം ചോര ചിന്തില്ലെന്നും നിങ്ങളുടെ വീടുകളില്‍നിന്ന് പുറന്തള്ളുകയില്ലെന്നും നാം നിങ്ങളില്‍നിന്ന് ഉറപ്പുവാങ്ങിയതോര്‍ക്കുക. പിന്നെ നിങ്ങളത് സ്ഥിരീകരിച്ചു. നിങ്ങളതിന് സാക്ഷികളുമായിരുന്നു.

തഫ്സീര്‍

ثُمَّ اَنْتُمْ هٰٓؤُلَاۤءِ تَقْتُلُوْنَ اَنْفُسَكُمْ وَتُخْرِجُوْنَ فَرِيْقًا مِّنْكُمْ مِّنْ دِيَارِهِمْۖ تَظٰهَرُوْنَ عَلَيْهِمْ بِالْاِثْمِ وَالْعُدْوَانِۗ وَاِنْ يَّأْتُوْكُمْ اُسٰرٰى تُفٰدُوْهُمْ وَهُوَ مُحَرَّمٌ عَلَيْكُمْ اِخْرَاجُهُمْ ۗ اَفَتُؤْمِنُوْنَ بِبَعْضِ الْكِتٰبِ وَتَكْفُرُوْنَ بِبَعْضٍۚ فَمَا جَزَاۤءُ مَنْ يَّفْعَلُ ذٰلِكَ مِنْكُمْ اِلَّا خِزْيٌ فِى الْحَيٰوةِ الدُّنْيَا ۚوَيَوْمَ الْقِيٰمَةِ يُرَدُّوْنَ اِلٰٓى اَشَدِّ الْعَذَابِۗ وَمَا اللّٰهُ بِغَافِلٍ عَمَّا تَعْمَلُوْنَ   ( البقرة: ٨٥ )

thumma
ثُمَّ
പിന്നെയും
antum
أَنتُمْ
നിങ്ങള്‍
hāulāi
هَٰٓؤُلَآءِ
ഇങ്ങിനെയുള്ളവരാണ്
taqtulūna
تَقْتُلُونَ
നിങ്ങള്‍ കൊല്ലുന്നു
anfusakum
أَنفُسَكُمْ
നിങ്ങളെതന്നെ
watukh'rijūna farīqan minkum
وَتُخْرِجُونَ فَرِيقًا مِّنكُم
നിങ്ങളില്‍ നിന്നുള്ള ഒരു കൂട്ടരെ നിങ്ങള്‍ പുറത്താക്കുകയും ചെയ്യുന്നു
min diyārihim
مِّن دِيَٰرِهِمْ
അവരുടെ ഭവനങ്ങളില്‍ നിന്ന്
taẓāharūna
تَظَٰهَرُونَ
നിങ്ങള്‍ പരസ്പരം പിന്തുണ നല്‍കികൊണ്ട്
ʿalayhim
عَلَيْهِم
അവരുടെ മേല്‍ (എതിരില്‍)
bil-ith'mi
بِٱلْإِثْمِ
കുറ്റംകൊണ്ട്
wal-ʿud'wāni
وَٱلْعُدْوَٰنِ
അതിക്രമവും
wa-in yatūkum
وَإِن يَأْتُوكُمْ
അവര്‍ നിങ്ങളുടെ അടുക്കല്‍ വന്നാലോ
usārā
أُسَٰرَىٰ
തടവുകാരായി
tufādūhum
تُفَٰدُوهُمْ
നിങ്ങള്‍ അവര്‍ക്ക് മോചനമൂല്യം നല്‍കുന്നു
wahuwa
وَهُوَ
അത് (കാര്യം)ആവട്ടെ
muḥarramun
مُحَرَّمٌ
നിഷിദ്ധമാണ്
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്
ikh'rājuhum
إِخْرَاجُهُمْۚ
അവരെ പുറത്താക്കല്‍
afatu'minūna
أَفَتُؤْمِنُونَ
അപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുകയാണോ
bibaʿḍi l-kitābi
بِبَعْضِ ٱلْكِتَٰبِ
വേദഗ്രന്ഥത്തിന്റെ ചിലതില്‍ (ചിലഭാഗത്തില്‍)
watakfurūna
وَتَكْفُرُونَ
നിങ്ങള്‍ അവിശ്വസിക്കുകയും (ആണോ)
bibaʿḍin
بِبَعْضٍۚ
ചിലതില്‍
famā jazāu
فَمَا جَزَآءُ
എന്നാല്‍ പ്രതിഫലമല്ല
man yafʿalu
مَن يَفْعَلُ
ചെയ്യുന്നവരുടെ
dhālika
ذَٰلِكَ
അത് (പ്രകാരം)
minkum
مِنكُمْ
നിങ്ങളില്‍ നിന്ന്
illā khiz'yun
إِلَّا خِزْىٌ
അപമാനം(നിന്ദ്യത)അല്ലാതെ
fī l-ḥayati
فِى ٱلْحَيَوٰةِ
ജീവിതത്തില്‍
l-dun'yā
ٱلدُّنْيَاۖ
ഐഹിക
wayawma l-qiyāmati
وَيَوْمَ ٱلْقِيَٰمَةِ
ക്വിയാമത്തുനാളിലാകട്ടെ
yuraddūna
يُرَدُّونَ
അവര്‍ തള്ളപ്പെടും, മടക്കപ്പെടും
ilā ashaddi
إِلَىٰٓ أَشَدِّ
ഏറ്റവും കഠിനമായതിലേക്ക്
l-ʿadhābi
ٱلْعَذَابِۗ
ശിക്ഷ (യില്‍വെച്ച്)
wamā l-lahu
وَمَا ٱللَّهُ
അല്ലാഹു അല്ലതാനും
bighāfilin
بِغَٰفِلٍ
ഒട്ടും അശ്രദ്ധന്‍
ʿammā taʿmalūna
عَمَّا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

എന്നിട്ടും പിന്നെയുമിതാ നിങ്ങള്‍ സ്വന്തക്കാരെ കൊല്ലുന്നു. സ്വജനങ്ങളിലൊരു വിഭാഗത്തെ അവരുടെ വീടുകളില്‍നിന്ന് ആട്ടിപ്പുറത്താക്കുന്നു. കുറ്റകരമായും ശത്രുതാപരമായും നിങ്ങള്‍ അവര്‍ക്കെതിരെ പരസ്പരം സഹായിക്കുന്നു. അവര്‍ നിങ്ങളുടെ അടുത്ത് യുദ്ധത്തടവുകാരായെത്തിയാല്‍ നിങ്ങള്‍ അവര്‍ക്കായി മോചനദ്രവ്യം നല്‍കുന്നു. അവരെ തങ്ങളുടെ വീടുകളില്‍ നിന്ന് പുറന്തള്ളുന്നതുതന്നെ നിങ്ങള്‍ക്കു നിഷിദ്ധമത്രെ. നിങ്ങള്‍ വേദപുസ്തകത്തിലെ ചിലവശങ്ങള്‍ വിശ്വസിക്കുകയും ചിലവശങ്ങള്‍ തള്ളിക്കളയുകയുമാണോ? നിങ്ങളില്‍ അവ്വിധം ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം ഐഹികജീവിതത്തില്‍ നിന്ദ്യത മാത്രമായിരിക്കും. ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ കൊടിയ ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടും. നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി അല്ലാഹു ഒട്ടും അശ്രദ്ധനല്ല.

തഫ്സീര്‍

اُولٰۤىِٕكَ الَّذِيْنَ اشْتَرَوُا الْحَيٰوةَ الدُّنْيَا بِالْاٰخِرَةِ ۖ فَلَا يُخَفَّفُ عَنْهُمُ الْعَذَابُ وَلَا هُمْ يُنْصَرُوْنَ ࣖ  ( البقرة: ٨٦ )

ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
alladhīna
ٱلَّذِينَ
യാതൊരുകൂട്ടരാണ്
ish'tarawū
ٱشْتَرَوُا۟
അവര്‍ വാങ്ങിയിരിക്കുന്നു
l-ḥayata l-dun'yā
ٱلْحَيَوٰةَ ٱلدُّنْيَا
ഐഹിക ജീവതത്തെ
bil-ākhirati
بِٱلْءَاخِرَةِۖ
പരലോകത്തിന് (പകരം)
falā yukhaffafu
فَلَا يُخَفَّفُ
അതിനാല്‍ ലഘുവാക്കപ്പെടുകയില്ല
ʿanhumu
عَنْهُمُ
അവര്‍ക്ക്
l-ʿadhābu
ٱلْعَذَابُ
ശിക്ഷ
walā hum yunṣarūna
وَلَا هُمْ يُنصَرُونَ
അവര്‍ സഹായിക്കപ്പെടുകയുമില്ല

പരലോകം നല്‍കി ഇഹ ലോകജീവിതം വാങ്ങിയവരാണവര്‍. അതിനാല്‍ അവര്‍ക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കുകയില്ല. അവര്‍ക്ക് ഒരുവിധ സഹായവും കിട്ടുകയുമില്ല.

തഫ്സീര്‍

وَلَقَدْ اٰتَيْنَا مُوْسَى الْكِتٰبَ وَقَفَّيْنَا مِنْۢ بَعْدِهٖ بِالرُّسُلِ ۖ وَاٰتَيْنَا عِيْسَى ابْنَ مَرْيَمَ الْبَيِّنٰتِ وَاَيَّدْنٰهُ بِرُوْحِ الْقُدُسِۗ اَفَكُلَّمَا جَاۤءَكُمْ رَسُوْلٌۢ بِمَا لَا تَهْوٰىٓ اَنْفُسُكُمُ اسْتَكْبَرْتُمْ ۚ فَفَرِيْقًا كَذَّبْتُمْ وَفَرِيْقًا تَقْتُلُوْنَ   ( البقرة: ٨٧ )

walaqad
وَلَقَدْ
തീര്‍ച്ചയായും ഉണ്ട്
ātaynā
ءَاتَيْنَا
നാം നല്‍കുകയുണ്ടായി
mūsā
مُوسَى
മൂസാക്ക്
l-kitāba
ٱلْكِتَٰبَ
(വേദ) ഗ്രന്ഥം
waqaffaynā
وَقَفَّيْنَا
നാം തുടര്‍ത്തുകയും ചെയ്തു
min baʿdihi
مِنۢ بَعْدِهِۦ
അദ്ദേഹത്തിന് ശേഷം
bil-rusuli
بِٱلرُّسُلِۖ
ദൂതന്മാരെ
waātaynā
وَءَاتَيْنَا
നാം നല്‍കുകയും ചെയ്തു
ʿīsā
عِيسَى
ഈസാക്ക്
ib'na maryama
ٱبْنَ مَرْيَمَ
മര്‍യമിന്റെ മകന്‍
l-bayināti
ٱلْبَيِّنَٰتِ
വ്യക്തമായ തെളിവുകള്‍
wa-ayyadnāhu
وَأَيَّدْنَٰهُ
അദ്ദേഹത്തെ നാം ബലപ്പെടുത്തുകയുംചെയ്തു
birūḥi l-qudusi
بِرُوحِ ٱلْقُدُسِۗ
പരിശുദ്ധാത്മാവിനെക്കൊണ്ട്
afakullamā jāakum
أَفَكُلَّمَا جَآءَكُمْ
എപ്പോള്‍ (എന്നിട്ട്) നിങ്ങള്‍ക്ക് വരുമ്പോഴൊക്കെയുമോ
rasūlun
رَسُولٌۢ
ഒരു ദൂതന്‍, വല്ല റസൂലും
bimā
بِمَا
യാതൊന്നുമായി
lā tahwā
لَا تَهْوَىٰٓ
ഇഷ്ടപ്പെടുന്നില്ല
anfusukumu
أَنفُسُكُمُ
നിങ്ങളുടെ ദേഹങ്ങള്‍, മനസ്സുകള്‍
is'takbartum
ٱسْتَكْبَرْتُمْ
നിങ്ങള്‍ അഹംഭാവം കാണിച്ചു(വോ)
fafarīqan
فَفَرِيقًا
എന്നിട്ട് ഒരു വിഭാഗത്തെ
kadhabtum
كَذَّبْتُمْ
നിങ്ങള്‍ കളവാക്കി
wafarīqan
وَفَرِيقًا
ഒരു കൂട്ടരെ
taqtulūna
تَقْتُلُونَ
നിങ്ങള്‍ വധിക്കുന്നു

നിശ്ചയമായും മൂസാക്കു നാം വേദം നല്‍കി. അദ്ദേഹത്തിനുശേഷം നാം തുടരെത്തുടരെ ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെ മകന്‍ ഈസാക്കു നാം വ്യക്തമായ അടയാളങ്ങള്‍ നല്‍കി. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ പ്രബലനാക്കുകയും ചെയ്തു. നിങ്ങളുടെ ഇച്ഛക്കിണങ്ങാത്ത കാര്യങ്ങളുമായി ദൈവദൂതന്‍ നിങ്ങള്‍ക്കിടയില്‍ വന്നപ്പോഴെല്ലാം നിങ്ങള്‍ അഹങ്കാരികളായിത്തീരുകയോ? അവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ തള്ളിപ്പറഞ്ഞു. മറ്റൊരു കൂട്ടരെ കൊല്ലുകയും ചെയ്തു.

തഫ്സീര്‍

وَقَالُوْا قُلُوْبُنَا غُلْفٌ ۗ بَلْ لَّعَنَهُمُ اللّٰهُ بِكُفْرِهِمْ فَقَلِيْلًا مَّا يُؤْمِنُوْنَ   ( البقرة: ٨٨ )

waqālū
وَقَالُوا۟
അവര്‍ പറഞ്ഞു, പറയുകയും ചെയ്യുന്നു
qulūbunā
قُلُوبُنَا
ഞങ്ങളുടെ ഹൃദയങ്ങള്‍
ghul'fun
غُلْفٌۢۚ
ഉറയിടപ്പെട്ടതാണ്, മൂടിക്കിടക്കുന്നവയാണ്
bal
بَل
പക്ഷേ
laʿanahumu
لَّعَنَهُمُ
അവരെ ശപിച്ചിരിക്കുന്നു
l-lahu
ٱللَّهُ
അല്ലാഹു
bikuf'rihim
بِكُفْرِهِمْ
അവരുടെ അവിശ്വാസം നിമിത്തം
faqalīlan
فَقَلِيلًا
വളരെ കുറച്ച് (മാത്രം)
mā yu'minūna
مَّا يُؤْمِنُونَ
അവര്‍ വിശ്വസിക്കും

അവര്‍ പറഞ്ഞു: ''ഞങ്ങളുടെ മനസ്സുകള്‍ അടഞ്ഞുകിടക്കുകയാണ്.'' അല്ല; സത്യനിഷേധം കാരണം അല്ലാഹു അവരെ ശപിച്ചിരിക്കയാണ്. അതിനാല്‍ വളരെക്കുറച്ചേ അവര്‍ വിശ്വസിക്കുന്നുള്ളൂ.

തഫ്സീര്‍

وَلَمَّا جَاۤءَهُمْ كِتٰبٌ مِّنْ عِنْدِ اللّٰهِ مُصَدِّقٌ لِّمَا مَعَهُمْۙ وَكَانُوْا مِنْ قَبْلُ يَسْتَفْتِحُوْنَ عَلَى الَّذِيْنَ كَفَرُوْاۚ فَلَمَّا جَاۤءَهُمْ مَّا عَرَفُوْا كَفَرُوْا بِهٖ ۖ فَلَعْنَةُ اللّٰهِ عَلَى الْكٰفِرِيْنَ   ( البقرة: ٨٩ )

walammā jāahum
وَلَمَّا جَآءَهُمْ
അവര്‍ക്ക് വന്നപ്പോള്‍
kitābun
كِتَٰبٌ
ഒരു (വേദ)ഗ്രന്ഥം
min ʿindi l-lahi
مِّنْ عِندِ ٱللَّهِ
അല്ലാഹുവിന്റെ അടുക്കല്‍ നിന്ന്
muṣaddiqun
مُصَدِّقٌ
സത്യമാക്കുന്ന (ശരിവെക്കുന്ന)
limā maʿahum
لِّمَا مَعَهُمْ
അവരുടെ കൂടെ ഉള്ളതിനെ
wakānū
وَكَانُوا۟
അവരായിരുന്നുതാനും
min qablu
مِن قَبْلُ
മുമ്പ്
yastaftiḥūna
يَسْتَفْتِحُونَ
അവര്‍ വിജയം (സഹായം) അര്‍ത്ഥിക്കും
ʿalā alladhīna
عَلَى ٱلَّذِينَ
യാതൊരു കൂട്ടര്‍ക്ക് (എതിരില്‍)
kafarū
كَفَرُوا۟
അവര്‍ അവിശ്വസിച്ചു
falammā jāahum
فَلَمَّا جَآءَهُم
എന്നിട്ട് അവര്‍ക്ക് വന്നപ്പോള്‍
mā ʿarafū
مَّا عَرَفُوا۟
അവര്‍ക്കറിയാവുന്നത്
kafarū bihi
كَفَرُوا۟ بِهِۦۚ
അതില്‍ അവര്‍ അവിശ്വസിച്ചു
falaʿnatu l-lahi
فَلَعْنَةُ ٱللَّهِ
ആകയാല്‍ അല്ലാഹുവിന്റെ ശാപം
ʿalā l-kāfirīna
عَلَى ٱلْكَٰفِرِينَ
അവിശ്വാസികളുടെ മേല്‍ ഉണ്ടായിരിക്കും

തങ്ങളുടെ വശമുള്ള വേദത്തെ സത്യപ്പെടുത്തുന്ന ഗ്രന്ഥം ദൈവത്തില്‍നിന്ന് അവര്‍ക്ക് വന്നെത്തി. അവരോ, അതിനുമുമ്പ് അത്തരമൊന്നിലൂടെ അവിശ്വാസികളെ പരാജയപ്പെടുത്താനായി പ്രാര്‍ഥിക്കാറുണ്ടായിരുന്നു. എന്നിട്ടും അവര്‍ക്ക് നന്നായറിയാവുന്ന ആ ഗ്രന്ഥം വന്നെത്തിയപ്പോള്‍ അവരതിനെ നിഷേധിച്ചു. അതിനാല്‍ ദൈവശാപം ആ സത്യനിഷേധികള്‍ക്കത്രെ.

തഫ്സീര്‍

بِئْسَمَا اشْتَرَوْا بِهٖٓ اَنْفُسَهُمْ اَنْ يَّكْفُرُوْا بِمَآ اَنْزَلَ اللّٰهُ بَغْيًا اَنْ يُّنَزِّلَ اللّٰهُ مِنْ فَضْلِهٖ عَلٰى مَنْ يَّشَاۤءُ مِنْ عِبَادِهٖ ۚ فَبَاۤءُوْ بِغَضَبٍ عَلٰى غَضَبٍۗ وَلِلْكٰفِرِيْنَ عَذَابٌ مُّهِيْنٌ  ( البقرة: ٩٠ )

bi'samā
بِئْسَمَا
യാതൊന്ന് വളരെ (എത്രയോ) ചീത്ത
ish'taraw bihi
ٱشْتَرَوْا۟ بِهِۦٓ
അതിന് അവര്‍ വിറ്റു, വാങ്ങി
anfusahum
أَنفُسَهُمْ
അവരുടെ സ്വന്തങ്ങളെ
an yakfurū
أَن يَكْفُرُوا۟
അതായത് അവര്‍ അവിശ്വസിക്കുന്നത്
bimā anzala
بِمَآ أَنزَلَ
അവതരിപ്പിച്ചതില്‍
l-lahu
ٱللَّهُ
അല്ലാഹു
baghyan
بَغْيًا
അക്രമമായിട്ട്, അസൂയകൊണ്ട്
an yunazzila
أَن يُنَزِّلَ
ഇറക്കുന്നതിനാല്‍
l-lahu
ٱللَّهُ
അല്ലാഹു
min faḍlihi
مِن فَضْلِهِۦ
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
ʿalā man
عَلَىٰ مَن
ചിലരുടെമേല്‍, യാതൊരുവന്
yashāu
يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നു
min ʿibādihi
مِنْ عِبَادِهِۦۖ
അവന്റെ അടിയാന്‍മാരില്‍ നിന്ന്
fabāū
فَبَآءُو
അങ്ങനെ അവര്‍മടങ്ങി (അവര്‍ നേടി)
bighaḍabin
بِغَضَبٍ
കോപവും കൊണ്ട്, കോപത്തെ
ʿalā ghaḍabin
عَلَىٰ غَضَبٍۚ
കോപത്തിനു മേല്‍
walil'kāfirīna
وَلِلْكَٰفِرِينَ
അവിശ്വാസികള്‍ക്കുണ്ട് താനും
ʿadhābun
عَذَابٌ
ശിക്ഷ
muhīnun
مُّهِينٌ
നിന്ദ്യകരമായ, അപമാനിക്കുന്ന

അല്ലാഹു അവതരിപ്പിച്ചതിനെ തള്ളിക്കളഞ്ഞതിലൂടെ അവര്‍ സ്വയംവിറ്റുവാങ്ങിയത് എത്ര ചീത്ത. അതിനവരെ പ്രേരിപ്പിച്ചതോ, ദൈവം തന്റെ ഔദാര്യം തന്റെ ദാസന്മാരില്‍ താനിഷ്ടപ്പെടുന്നവര്‍ക്ക് നല്‍കിയതിലെ അമര്‍ഷവും. അതിനാലവര്‍ കൊടിയ ദൈവികകോപത്തിനിരയായി. സത്യനിഷേധികള്‍ക്ക് ഏറെ നിന്ദ്യമായ ശിക്ഷയാണുള്ളത്.

തഫ്സീര്‍