Skip to main content

مَا اتَّخَذَ اللّٰهُ مِنْ وَّلَدٍ وَّمَا كَانَ مَعَهٗ مِنْ اِلٰهٍ اِذًا لَّذَهَبَ كُلُّ اِلٰهٍۢ بِمَا خَلَقَ وَلَعَلَا بَعْضُهُمْ عَلٰى بَعْضٍۗ سُبْحٰنَ اللّٰهِ عَمَّا يَصِفُوْنَ ۙ  ( المؤمنون: ٩١ )

mā ittakhadha l-lahu
مَا ٱتَّخَذَ ٱللَّهُ
അല്ലാഹു സ്വീകരിച്ചിട്ടില്ല, ഏര്‍പ്പെടുത്തിയിട്ടില്ല
min waladin
مِن وَلَدٍ
യാതൊരു സന്താനത്തെയും
wamā kāna
وَمَا كَانَ
ഇല്ലതാനും
maʿahu
مَعَهُۥ
അവനോടൊപ്പം
min ilāhin
مِنْ إِلَٰهٍۚ
ഒരു ഇലാഹും, ആരാധ്യനും
idhan
إِذًا
എന്നു വരികില്‍, അങ്ങിനെയാണെങ്കില്‍
ladhahaba
لَّذَهَبَ
പോകുമായിരുന്നു
kullu ilāhin
كُلُّ إِلَٰهٍۭ
ഓരോ ഇലാഹും
bimā khalaqa
بِمَا خَلَقَ
താന്‍ സൃഷ്ടിച്ചതും കൊണ്ടു
walaʿalā
وَلَعَلَا
പൊങ്ങച്ചം കാണിക്കുകയും ചെയ്യും, ഔന്നത്യം കാണിക്കയും ചെയ്യും
baʿḍuhum
بَعْضُهُمْ
അവരില്‍ ചിലര്‍
ʿalā baʿḍin
عَلَىٰ بَعْضٍۚ
ചിലരുടെമേല്‍, ചിലരോടു
sub'ḥāna l-lahi
سُبْحَٰنَ ٱللَّهِ
അല്ലാഹു പരിശുദ്ധന്‍
ʿammā yaṣifūna
عَمَّا يَصِفُونَ
അവര്‍ വര്‍ണ്ണിച്ചു പറയുന്നതില്‍ നിന്നു

അല്ലാഹു ആരെയും പുത്രനാക്കി വെച്ചിട്ടില്ല. അവനോടൊപ്പം വേറെ ദൈവമില്ല. ഉണ്ടായിരുന്നെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുമായിരുന്നു. അവര്‍ പരസ്പരം കീഴ്‌പെടുത്തുമായിരുന്നു. അവര്‍ പറഞ്ഞുപരത്തുന്നതില്‍നിന്നെല്ലാം എത്രയോ പരിശുദ്ധനാണ് അല്ലാഹു.

തഫ്സീര്‍

عٰلِمِ الْغَيْبِ وَالشَّهَادَةِ فَتَعٰلٰى عَمَّا يُشْرِكُوْنَ ࣖ  ( المؤمنون: ٩٢ )

ʿālimi l-ghaybi
عَٰلِمِ ٱلْغَيْبِ
അദൃശ്യത്തെ അറിയുന്നവനാണ്
wal-shahādati
وَٱلشَّهَٰدَةِ
ദൃശ്യത്തെയും
fataʿālā
فَتَعَٰلَىٰ
അപ്പോള്‍ അവന്‍ മഹോന്നതനാകുന്നു, വളരെ ഉന്നതനായിരിക്കുന്നു
ʿammā yush'rikūna
عَمَّا يُشْرِكُونَ
അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു

ഒളിഞ്ഞതും തെളിഞ്ഞതും അറിയുന്നവനാണ് അവന്‍. അവര്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നെല്ലാം അതീതനും.

തഫ്സീര്‍

قُلْ رَّبِّ اِمَّا تُرِيَنِّيْ مَا يُوْعَدُوْنَ ۙ  ( المؤمنون: ٩٣ )

qul
قُل
പറയുക
rabbi
رَّبِّ
എന്റെ റബ്ബേ
immā turiyannī
إِمَّا تُرِيَنِّى
നീ എനിക്കു (വല്ലപ്പോഴും) കാണിച്ചുതരികയാണെങ്കില്‍
mā yūʿadūna
مَا يُوعَدُونَ
അവരോടു താക്കീതു ചെയ്യപ്പെടുന്നതു

പറയുക: ''നാഥാ, ഇവരെ താക്കീതു ചെയ്തുകൊണ്ടിരിക്കുന്ന ശിക്ഷ കാണേണ്ട അവസ്ഥ എനിക്കുണ്ടാവുകയാണെങ്കില്‍,

തഫ്സീര്‍

رَبِّ فَلَا تَجْعَلْنِيْ فِى الْقَوْمِ الظّٰلِمِيْنَ  ( المؤمنون: ٩٤ )

rabbi
رَبِّ
എന്റെ റബ്ബേ, രക്ഷിതാവേ
falā tajʿalnī
فَلَا تَجْعَلْنِى
അപ്പോള്‍ എന്നെ നീ ആക്കരുതേ (പെടുത്തരുതേ)
fī l-qawmi
فِى ٱلْقَوْمِ
ജനങ്ങളില്‍
l-ẓālimīna
ٱلظَّٰلِمِينَ
അക്രമികളായ

''എന്റെ നാഥാ, നീ എന്നെ അക്രമികളായ ജനത്തില്‍ പെടുത്തരുതേ.''

തഫ്സീര്‍

وَاِنَّا عَلٰٓى اَنْ نُّرِيَكَ مَا نَعِدُهُمْ لَقٰدِرُوْنَ  ( المؤمنون: ٩٥ )

wa-innā
وَإِنَّا
നിശ്ചയമായും നാമാകട്ടെ
ʿalā an nuriyaka
عَلَىٰٓ أَن نُّرِيَكَ
നിനക്കു കാണിച്ചുതരുവാന്‍
mā naʿiduhum
مَا نَعِدُهُمْ
നാം അവരോടു താക്കീതു ചെയ്യുന്നതിനെ
laqādirūna
لَقَٰدِرُونَ
കഴിവുള്ളവര്‍ തന്നെയാണ്

അവരെ താക്കീതു ചെയ്തുകൊണ്ടിരിക്കുന്ന ശിക്ഷ നിനക്കു കാണിച്ചുതരാന്‍ തീര്‍ച്ചയായും കഴിവുറ്റവന്‍ തന്നെ നാം.

തഫ്സീര്‍

اِدْفَعْ بِالَّتِيْ هِيَ اَحْسَنُ السَّيِّئَةَۗ نَحْنُ اَعْلَمُ بِمَا يَصِفُوْنَ   ( المؤمنون: ٩٦ )

id'faʿ
ٱدْفَعْ
നീ തടുക്കുക, തടയുക
bi-allatī
بِٱلَّتِى
യാതൊരു കാര്യംകൊണ്ടു
hiya aḥsanu
هِىَ أَحْسَنُ
അതു ഏറ്റവും നല്ലതാണു
l-sayi-ata
ٱلسَّيِّئَةَۚ
തിന്‍മയെ
naḥnu
نَحْنُ
നാം
aʿlamu
أَعْلَمُ
നല്ലവണ്ണം (ഏറ്റവും) അറിയുന്നവനാണ്
bimā yaṣifūna
بِمَا يَصِفُونَ
അവര്‍ വര്‍ണ്ണിച്ചു പറയുന്നതിനെപ്പറ്റി

ഏറ്റവും നല്ലതുകൊണ്ട് നീ തിന്മയെ തടയുക. അവര്‍ പറഞ്ഞുപരത്തുന്നതിനെപ്പറ്റി നന്നായറിയുന്നവനാണ് നാം.

തഫ്സീര്‍

وَقُلْ رَّبِّ اَعُوْذُ بِكَ مِنْ هَمَزٰتِ الشَّيٰطِيْنِ ۙ  ( المؤمنون: ٩٧ )

waqul
وَقُل
പറയുകയും ചെയ്യുക
rabbi
رَّبِّ
എന്റെ റബ്ബേ
aʿūdhu
أَعُوذُ
ഞാന്‍ രക്ഷ തേടുന്നു, ശരണം തേടുന്നു
bika
بِكَ
നിന്നോടു, നിന്നില്‍
min hamazāti
مِنْ هَمَزَٰتِ
ദുര്‍മ്മന്ത്രങ്ങളില്‍ നിന്ന്, ദുര്‍ബോധനങ്ങളില്‍ നിന്ന്
l-shayāṭīni
ٱلشَّيَٰطِينِ
പിശാചുക്കളുടെ

പറയുക: ''എന്റെ നാഥാ, പിശാചിന്റെ പ്രലോഭനങ്ങളില്‍നിന്ന് ഞാനിതാ നിന്നിലഭയം തേടുന്നു.

തഫ്സീര്‍

وَاَعُوْذُ بِكَ رَبِّ اَنْ يَّحْضُرُوْنِ   ( المؤمنون: ٩٨ )

wa-aʿūdhu
وَأَعُوذُ
ഞാന്‍ രക്ഷതേടുകയും ചെയ്യുന്നു
bika
بِكَ
നിന്നോട്
rabbi
رَبِّ
എന്റെ റബ്ബേ
an yaḥḍurūni
أَن يَحْضُرُونِ
അവര്‍ എന്റെ അടുക്കല്‍ സന്നിഹിതരാകുന്ന (ഹാജറാകുന്ന)തില്‍ നിന്ന്

''എന്റെ നാഥാ, പിശാചുക്കള്‍ എന്റെയടുത്ത് വരുന്നതില്‍ നിന്നും ഞാനിതാ നിന്നോട് രക്ഷതേടുന്നു.''

തഫ്സീര്‍

حَتّٰٓى اِذَا جَاۤءَ اَحَدَهُمُ الْمَوْتُ قَالَ رَبِّ ارْجِعُوْنِ ۙ  ( المؤمنون: ٩٩ )

ḥattā
حَتَّىٰٓ
അങ്ങനെ (ഇതുവരെക്കും)
idhā jāa
إِذَا جَآءَ
വന്നാല്‍, വരുമ്പോള്‍
aḥadahumu
أَحَدَهُمُ
അവരില്‍ ഒരാള്‍ക്ക്
l-mawtu
ٱلْمَوْتُ
മരണം
qāla
قَالَ
അവന്‍ പറയും
rabbi
رَبِّ
എന്റെ റബ്ബേ
ir'jiʿūni
ٱرْجِعُونِ
എന്നെ മടക്കിത്തരുവിന്‍

അങ്ങനെ അവരിലൊരുവന്ന് മരണം വന്നെത്തുമ്പോള്‍ അവന്‍ കേണുപറയും: ''എന്റെ നാഥാ, നീ എന്നെയൊന്ന് ഭൂമിയിലേക്ക് തിരിച്ചയക്കേണമേ.

തഫ്സീര്‍

لَعَلِّيْٓ اَعْمَلُ صَالِحًا فِيْمَا تَرَكْتُ كَلَّاۗ اِنَّهَا كَلِمَةٌ هُوَ قَاۤىِٕلُهَاۗ وَمِنْ وَّرَاۤىِٕهِمْ بَرْزَخٌ اِلٰى يَوْمِ يُبْعَثُوْنَ   ( المؤمنون: ١٠٠ )

laʿallī aʿmalu
لَعَلِّىٓ أَعْمَلُ
ഞാന്‍ പ്രവര്‍ത്തിച്ചേക്കാം
ṣāliḥan
صَٰلِحًا
നല്ലതു, സല്‍ക്കര്‍മ്മം
fīmā taraktu
فِيمَا تَرَكْتُۚ
ഞാന്‍ ഉപേക്ഷ വരുത്തിയതില്‍, വിട്ടുകളഞ്ഞതില്‍
kallā
كَلَّآۚ
ഒരിക്കലുമില്ല, അങ്ങിനെയല്ല, വേണ്ടാ
innahā
إِنَّهَا
നിശ്ചയമായും അതു
kalimatun
كَلِمَةٌ
ഒരു വാക്യം, വാക്കു
huwa
هُوَ
അവന്‍
qāiluhā
قَآئِلُهَاۖ
അതു പറയുന്നവനാണ് (അതുപറയുന്നു)
wamin warāihim
وَمِن وَرَآئِهِم
അവരുടെ അപ്പുറമുണ്ട്, പിന്നിലുണ്ട്
barzakhun
بَرْزَخٌ
ഒരുമറ, വേലിമറ, തടവ്
ilā yawmi
إِلَىٰ يَوْمِ
ദിവസംവരെ
yub'ʿathūna
يُبْعَثُونَ
അവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന

ഞാന്‍ ഉപേക്ഷ വരുത്തിയ കാര്യത്തില്‍ ഞാന്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവനായേക്കാം.'' ഒരിക്കലുമില്ല. അതൊരു വെറും വാക്കാണ്. അവനതങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും. അവരുടെ പിന്നില്‍ ഒരു മറയുണ്ടായിരിക്കും. അവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കുംവരെ.

തഫ്സീര്‍