Skip to main content

يٰٓاَيُّهَا الرُّسُلُ كُلُوْا مِنَ الطَّيِّبٰتِ وَاعْمَلُوْا صَالِحًاۗ اِنِّيْ بِمَا تَعْمَلُوْنَ عَلِيْمٌ ۗ  ( المؤمنون: ٥١ )

yāayyuhā l-rusulu
يَٰٓأَيُّهَا ٱلرُّسُلُ
ഹേ റസൂലുകളേ
kulū
كُلُوا۟
നിങ്ങള്‍ തിന്നുകൊള്ളുവിന്‍
mina l-ṭayibāti
مِنَ ٱلطَّيِّبَٰتِ
വിശിഷ്ട (നല്ല) വസ്തുക്കളില്‍നിന്നു്
wa-iʿ'malū
وَٱعْمَلُوا۟
പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍
ṣāliḥan
صَٰلِحًاۖ
സല്‍ക്കര്‍മ്മം, നല്ല പ്രവൃത്തി
innī
إِنِّى
നിശ്ചയമായും ഞാന്‍
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്താണെന്ന്
ʿalīmun
عَلِيمٌ
അറിയുന്നവനാണ്

അല്ലാഹുവിന്റെ ദൂതന്മാരേ, നല്ല ആഹാരപദാര്‍ഥങ്ങള്‍ ഭക്ഷിക്കുക. സല്‍ക്കര്‍മങ്ങള്‍ ചെയ്യുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം നന്നായറിയുന്നവനാണ് നാം.

തഫ്സീര്‍

وَاِنَّ هٰذِهٖٓ اُمَّتُكُمْ اُمَّةً وَّاحِدَةً وَّاَنَا۠ رَبُّكُمْ فَاتَّقُوْنِ  ( المؤمنون: ٥٢ )

wa-inna hādhihi
وَإِنَّ هَٰذِهِۦٓ
നിശ്ചയമായും ഇത്, ഇതാണ്
ummatukum
أُمَّتُكُمْ
നിങ്ങളുടെ സമുദായം
ummatan wāḥidatan
أُمَّةً وَٰحِدَةً
ഏക സമുദായം
wa-anā
وَأَنَا۠
ഞാന്‍, ഞാനാകട്ടെ
rabbukum
رَبُّكُمْ
നിങ്ങളുടെ റബ്ബുമാണ്
fa-ittaqūni
فَٱتَّقُونِ
അതിനാല്‍ എന്നോട് ഭക്തികാണിക്കുവിന്‍, എന്നെ സൂക്ഷിക്കുവിന്‍

നിശ്ചയമായും ഇതാണ് നിങ്ങളുടെ സമുദായം; ഏകസമുദായം. ഞാനാണ് നിങ്ങളുടെ നാഥന്‍. അതിനാല്‍ എന്നോട് ഭക്തിയുള്ളവരാവുക.

തഫ്സീര്‍

فَتَقَطَّعُوْٓا اَمْرَهُمْ بَيْنَهُمْ زُبُرًاۗ كُلُّ حِزْبٍۢ بِمَا لَدَيْهِمْ فَرِحُوْنَ   ( المؤمنون: ٥٣ )

fataqaṭṭaʿū
فَتَقَطَّعُوٓا۟
എന്നാല്‍ അവര്‍ മുറിച്ചെടുത്തു
amrahum
أَمْرَهُم
അവരുടെ കാര്യം
baynahum
بَيْنَهُمْ
തങ്ങള്‍ക്കിടയില്‍
zuburan
زُبُرًاۖ
കഷ്ണങ്ങളായി, തുണ്ടം തുണ്ടമായി
kullu ḥiz'bin
كُلُّ حِزْبٍۭ
എല്ലാ കക്ഷിയും
bimā ladayhim
بِمَا لَدَيْهِمْ
തങ്ങളുടെ പക്കല്‍ ഉള്ളതുകൊണ്ട്, ഉള്ളതില്‍
fariḥūna
فَرِحُونَ
സംതൃപ്തരാണ്, സന്തുഷ്ടരാണ്

പക്ഷേ, പിന്നീടവര്‍ കക്ഷികളായിപ്പിരിഞ്ഞ് തങ്ങളുടെ മതത്തെ തുണ്ടംതുണ്ടമാക്കി. ഓരോ കക്ഷിയും തങ്ങളുടെ വശമുള്ളതില്‍ ഊറ്റം കൊള്ളുന്നവരാണ്.

തഫ്സീര്‍

فَذَرْهُمْ فِيْ غَمْرَتِهِمْ حَتّٰى حِيْنٍ   ( المؤمنون: ٥٤ )

fadharhum
فَذَرْهُمْ
എന്നാല്‍ അവരെ വിട്ടേക്കുക
fī ghamratihim
فِى غَمْرَتِهِمْ
അവരുടെ വിഡ്ഢിത്തത്തില്‍, മൂഢതയില്‍, അശ്രദ്ധയില്‍, അന്ധതയില്‍
ḥattā ḥīnin
حَتَّىٰ حِينٍ
കുറച്ചുകാലം വരെ

അതിനാല്‍ ഒരു നിശ്ചിതകാലംവരെ അവരെ തങ്ങളുടെ 'ബോധംകെട്ട' അവസ്ഥയില്‍ തുടരാന്‍ വിട്ടേക്കുക.

തഫ്സീര്‍

اَيَحْسَبُوْنَ اَنَّمَا نُمِدُّهُمْ بِهٖ مِنْ مَّالٍ وَّبَنِيْنَ ۙ  ( المؤمنون: ٥٥ )

ayaḥsabūna
أَيَحْسَبُونَ
അവര്‍ വിചാരിക്കുന്നുണ്ടോ
annamā
أَنَّمَا
നിശ്ചയമായും യാതൊന്ന്‍ ആണെന്നു
numidduhum bihi
نُمِدُّهُم بِهِۦ
നാം അവര്‍ക്കു അതു മൂലം സഹായം നല്‍കുന്നു (അങ്ങിനെയുള്ള)
min mālin
مِن مَّالٍ
ധനമായിട്ടും
wabanīna
وَبَنِينَ
മക്കളായിട്ടും

അവര്‍ വിചാരിക്കുന്നോ, സമ്പത്തും സന്താനങ്ങളും നല്‍കി അവരെ നാം സഹായിച്ചുകൊണ്ടിരിക്കുന്നത്-

തഫ്സീര്‍

نُسَارِعُ لَهُمْ فِى الْخَيْرٰتِۗ بَلْ لَّا يَشْعُرُوْنَ  ( المؤمنون: ٥٦ )

nusāriʿu
نُسَارِعُ
നാം ബദ്ധപ്പെട്ട് കൊടുക്കുകയാണ് (എന്ന്)
lahum
لَهُمْ
അവര്‍ക്ക്
fī l-khayrāti
فِى ٱلْخَيْرَٰتِۚ
നന്മകളില്‍, നല്ല കാര്യങ്ങളില്‍
bal
بَل
പക്ഷേ, എന്നാല്‍
lā yashʿurūna
لَّا يَشْعُرُونَ
അവര്‍ ഗ്രഹിക്കുന്നില്ല, അറിയുന്നില്ല

-നാമവര്‍ക്ക് നന്മവരുത്താന്‍ തിടുക്കം കൂട്ടുന്നതിനാലാണെന്ന്? അല്ല; അവര്‍ സത്യാവസ്ഥ തിരിച്ചറിയുന്നില്ല.

തഫ്സീര്‍

اِنَّ الَّذِيْنَ هُمْ مِّنْ خَشْيَةِ رَبِّهِمْ مُّشْفِقُوْنَ ۙ  ( المؤمنون: ٥٧ )

inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും ഒരു കൂട്ടര്‍
hum
هُم
അവര്‍
min khashyati
مِّنْ خَشْيَةِ
പേടിച്ചതു നിമിത്തം
rabbihim
رَبِّهِم
തങ്ങളുടെ റബ്ബിനെ
mush'fiqūna
مُّشْفِقُونَ
ഭയപ്പാടുള്ളവരാണ് (അങ്ങിനെയുള്ളവര്‍)

തീര്‍ച്ചയായും തങ്ങളുടെ നാഥനെ ഭയന്നു നടുങ്ങുന്നവര്‍;

തഫ്സീര്‍

وَالَّذِيْنَ هُمْ بِاٰيٰتِ رَبِّهِمْ يُؤْمِنُوْنَ ۙ  ( المؤمنون: ٥٨ )

wa-alladhīna
وَٱلَّذِينَ
ഒരു കൂട്ടരും
hum
هُم
അവര്‍
biāyāti rabbihim
بِـَٔايَٰتِ رَبِّهِمْ
തങ്ങളുടെ റബ്ബിന്റെ ലക്ഷ്യങ്ങളില്‍
yu'minūna
يُؤْمِنُونَ
വിശ്വസിക്കുന്നു

തങ്ങളുടെ നാഥന്റെ വചനങ്ങളില്‍ വിശ്വസിക്കുന്നവര്‍;

തഫ്സീര്‍

وَالَّذِيْنَ هُمْ بِرَبِّهِمْ لَا يُشْرِكُوْنَ ۙ  ( المؤمنون: ٥٩ )

wa-alladhīna
وَٱلَّذِينَ
യാതൊരു കൂട്ടരും
hum
هُم
അവര്‍
birabbihim
بِرَبِّهِمْ
തങ്ങളുടെ റബ്ബിനോട്
lā yush'rikūna
لَا يُشْرِكُونَ
പങ്കുചേര്‍ക്കുകയില്ല

തങ്ങളുടെ നാഥന്ന് പങ്കാളികളെ കല്‍പിക്കാത്തവര്‍;

തഫ്സീര്‍

وَالَّذِيْنَ يُؤْتُوْنَ مَآ اٰتَوْا وَّقُلُوْبُهُمْ وَجِلَةٌ اَنَّهُمْ اِلٰى رَبِّهِمْ رٰجِعُوْنَ ۙ  ( المؤمنون: ٦٠ )

wa-alladhīna
وَٱلَّذِينَ
യാതൊരു കൂട്ടരും
yu'tūna
يُؤْتُونَ
അവര്‍ കൊടുക്കും
mā ātaw
مَآ ءَاتَوا۟
തങ്ങള്‍ കൊടുക്കുന്നത്
waqulūbuhum
وَّقُلُوبُهُمْ
അവരുടെ ഹൃദയങ്ങള്‍ ആയിക്കൊണ്ട്‌
wajilatun
وَجِلَةٌ
നടുങ്ങിയവ, പേടിച്ചവ
annahum
أَنَّهُمْ
അവര്‍ ആണെന്നതിനാല്‍
ilā rabbihim
إِلَىٰ رَبِّهِمْ
അവരുടെ റബ്ബിങ്കലേക്കു
rājiʿūna
رَٰجِعُونَ
മടങ്ങിച്ചെല്ലുന്നവര്‍ (എന്നതിനാല്‍)

തങ്ങളുടെ നാഥങ്കലേക്ക് തിരിച്ചുചെല്ലേണ്ടവരാണല്ലോ എന്ന വിചാരത്താല്‍ ദാനംചെയ്യുമ്പോള്‍ ഹൃദയം വിറപൂണ്ട് ദാനം നല്‍കുന്നവര്‍;

തഫ്സീര്‍