Skip to main content

وَيَقُوْلُوْنَ مَتٰى هٰذَا الْوَعْدُ اِنْ كُنْتُمْ صٰدِقِيْنَ   ( النمل: ٧١ )

wayaqūlūna
وَيَقُولُونَ
അവര്‍ പറയുന്നു, പറയും
matā
مَتَىٰ
എപ്പോഴാണ്
hādhā l-waʿdu
هَٰذَا ٱلْوَعْدُ
ഈ വാഗ്ദാനം, കരാര്‍
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
ṣādiqīna
صَٰدِقِينَ
സത്യം പറയുന്നവര്‍

അവര്‍ ചോദിക്കുന്നു: ''ഈ വാഗ്ദാനം എപ്പോഴാണ് പുലരുക? നിങ്ങള്‍ സത്യവാദികളെങ്കില്‍!''

തഫ്സീര്‍

قُلْ عَسٰٓى اَنْ يَّكُوْنَ رَدِفَ لَكُمْ بَعْضُ الَّذِيْ تَسْتَعْجِلُوْنَ   ( النمل: ٧٢ )

qul
قُلْ
പറയുക
ʿasā an yakūna
عَسَىٰٓ أَن يَكُونَ
ആയേക്കാം, ഉണ്ടായേക്കാം
radifa lakum
رَدِفَ لَكُم
നിങ്ങള്‍ക്ക് തുടര്‍ന്നുവരുക, അടുത്തുവരിക
baʿḍu
بَعْضُ
ചിലതു
alladhī tastaʿjilūna
ٱلَّذِى تَسْتَعْجِلُونَ
നിങ്ങള്‍ ധൃതി കൂട്ടുന്നതില്‍

പറയുക: ''ഏതൊരു ശിക്ഷക്കുവേണ്ടിയാണോ നിങ്ങള്‍ തിടുക്കം കൂട്ടുന്നത് അതിന്റെ ഒരു ഭാഗം ഒരുവേള നിങ്ങളുടെ തൊട്ടുപിന്നില്‍ എത്തിക്കഴിഞ്ഞിട്ടുണ്ടാവാം.''

തഫ്സീര്‍

وَاِنَّ رَبَّكَ لَذُوْ فَضْلٍ عَلَى النَّاسِ وَلٰكِنَّ اَكْثَرَهُمْ لَا يَشْكُرُوْنَ  ( النمل: ٧٣ )

wa-inna rabbaka
وَإِنَّ رَبَّكَ
നിശ്ചയമായും നിന്‍റെ റബ്ബ്
ladhū faḍlin
لَذُو فَضْلٍ
അനുഗ്രഹമുള്ളവന്‍ തന്നെ
ʿalā l-nāsi
عَلَى ٱلنَّاسِ
മനുഷ്യരുടെ മേല്‍
walākinna
وَلَٰكِنَّ
എങ്കിലും, പക്ഷെ
aktharahum
أَكْثَرَهُمْ
അവരില്‍ അധികവും
lā yashkurūna
لَا يَشْكُرُونَ
നന്ദി കാണിക്കുന്നില്ല

സംശയമില്ല; നിന്റെ നാഥന്‍ ജനങ്ങളോട് അത്യുദാരനാണ്. എന്നാല്‍ അവരിലേറെ പേരും നന്ദി കാണിക്കുന്നവരല്ല.

തഫ്സീര്‍

وَاِنَّ رَبَّكَ لَيَعْلَمُ مَا تُكِنُّ صُدُوْرُهُمْ وَمَا يُعْلِنُوْنَ   ( النمل: ٧٤ )

wa-inna rabbaka
وَإِنَّ رَبَّكَ
നിശ്ചയമായും നിന്‍റെ റബ്ബ്
layaʿlamu
لَيَعْلَمُ
അറിയുന്നതാണ്
mā tukinnu
مَا تُكِنُّ
ഗോപ്യമാക്കി(മറച്ചു) വെക്കുന്നതു
ṣudūruhum
صُدُورُهُمْ
അവരുടെ നെഞ്ഞുകള്‍ (ഹൃദയങ്ങള്‍)
wamā yuʿ'linūna
وَمَا يُعْلِنُونَ
അവര്‍ പരസ്യമാക്കുന്നതും

അവരുടെ മനസ്സുകള്‍ മറച്ചുവെക്കുന്നതും അവര്‍ പരസ്യമാക്കുന്നതുമെല്ലാം നിന്റെ നാഥന്‍ നന്നായറിയുന്നുണ്ട്.

തഫ്സീര്‍

وَمَا مِنْ غَاۤىِٕبَةٍ فِى السَّمَاۤءِ وَالْاَرْضِ اِلَّا فِيْ كِتٰبٍ مُّبِيْنٍ   ( النمل: ٧٥ )

wamā min ghāibatin
وَمَا مِنْ غَآئِبَةٍ
യാതൊരു മറഞ്ഞ കാര്യവുമില്ല
fī l-samāi
فِى ٱلسَّمَآءِ
ആകാശത്തില്‍
wal-arḍi
وَٱلْأَرْضِ
ഭൂമിയിലും
illā fī kitābin
إِلَّا فِى كِتَٰبٍ
ഒരു ഗ്രന്ഥത്തില്‍ ഇല്ലാതെ
mubīnin
مُّبِينٍ
സ്പഷ്ടമായ, വ്യക്തമായ

സ്പഷ്ടമായ മൂലപ്രമാണത്തില്‍ രേഖപ്പെടുത്താത്ത ഒന്നും ആകാശഭൂമികളില്‍ ഒളിഞ്ഞുകിടക്കുന്നില്ല.

തഫ്സീര്‍

اِنَّ هٰذَا الْقُرْاٰنَ يَقُصُّ عَلٰى بَنِيْٓ اِسْرَاۤءِيْلَ اَكْثَرَ الَّذِيْ هُمْ فِيْهِ يَخْتَلِفُوْنَ   ( النمل: ٧٦ )

inna hādhā l-qur'āna
إِنَّ هَٰذَا ٱلْقُرْءَانَ
നിശ്ചയമായും ഈ ഖുര്‍ആന്‍
yaquṣṣu
يَقُصُّ
വിവരിച്ചുകൊടുക്കുന്നു , കഥനം ചെയ്യുന്നു
ʿalā banī is'rāīla
عَلَىٰ بَنِىٓ إِسْرَٰٓءِيلَ
ഇസ്രാഈല്‍ സന്തതികള്‍ക്കു
akthara alladhī
أَكْثَرَ ٱلَّذِى
യാതൊന്നില്‍ മിക്കഭാഗവും
hum
هُمْ
അവര്‍
fīhi
فِيهِ
അതില്‍
yakhtalifūna
يَخْتَلِفُونَ
ഭിന്നാഭിപ്രായപ്പെട്ടുകൊണ്ടിരിക്കുന്നു

ഇസ്രയേല്‍ മക്കള്‍ ഭിന്നത പുലര്‍ത്തുന്ന മിക്ക കാര്യങ്ങളുടെയും നിജസ്ഥിതി ഈ ഖുര്‍ആന്‍ അവര്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നു.

തഫ്സീര്‍

وَاِنَّهٗ لَهُدًى وَّرَحْمَةٌ لِّلْمُؤْمِنِيْنَ   ( النمل: ٧٧ )

wa-innahu
وَإِنَّهُۥ
നിശ്ചയമായും അതു
lahudan
لَهُدًى
മാര്‍ഗ്ഗദര്‍ശനം തന്നെ,
waraḥmatun
وَرَحْمَةٌ
കാരുണ്യവും, അനുഗ്രഹവും
lil'mu'minīna
لِّلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്കു

തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിത് നല്ലൊരു വഴികാട്ടിയാണ്. മഹത്തായ അനുഗ്രഹവും.

തഫ്സീര്‍

اِنَّ رَبَّكَ يَقْضِيْ بَيْنَهُمْ بِحُكْمِهٖۚ وَهُوَ الْعَزِيْزُ الْعَلِيْمُۚ   ( النمل: ٧٨ )

inna rabbaka
إِنَّ رَبَّكَ
നിശ്ചയമായും നിന്‍റെ റബ്ബ്
yaqḍī
يَقْضِى
തീര്‍പ്പ്‌ കല്‍പിക്കുന്നു, വിധി നടത്തുന്നു
baynahum
بَيْنَهُم
അവര്‍ക്കിടയില്‍
biḥuk'mihi
بِحُكْمِهِۦۚ
അവന്‍റെ വിധികൊണ്ടു, നിയമപ്രകാരം
wahuwa
وَهُوَ
അവനത്രെ
l-ʿazīzu
ٱلْعَزِيزُ
പ്രതാപശാലി
l-ʿalīmu
ٱلْعَلِيمُ
സര്‍വ്വജ്ഞനായ

സംശയമില്ല; നിന്റെ നാഥന്‍ തന്റെ വിധിയിലൂടെ അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കും. അവന്‍ പ്രതാപിയാണ്. എല്ലാം അറിയുന്നവനും.

തഫ്സീര്‍

فَتَوَكَّلْ عَلَى اللّٰهِ ۗاِنَّكَ عَلَى الْحَقِّ الْمُبِيْنِ   ( النمل: ٧٩ )

fatawakkal
فَتَوَكَّلْ
അതിനാല്‍ നീ ഭരമേല്‍പിക്കുക
ʿalā l-lahi
عَلَى ٱللَّهِۖ
അല്ലാഹുവിന്‍റെമേല്‍
innaka
إِنَّكَ
നിശ്ചയമായും നീ
ʿalā l-ḥaqi
عَلَى ٱلْحَقِّ
പരമാര്‍ത്ഥ (സത്യ - ന്യായ)ത്തിലാണ്
l-mubīni
ٱلْمُبِينِ
വ്യക്തമായ, സ്പഷ്ടമായ

അതിനാല്‍ നീ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. ഉറപ്പായും നീ സുവ്യക്തമായ സത്യത്തില്‍ തന്നെയാണ്.

തഫ്സീര്‍

اِنَّكَ لَا تُسْمِعُ الْمَوْتٰى وَلَا تُسْمِعُ الصُّمَّ الدُّعَاۤءَ اِذَا وَلَّوْا مُدْبِرِيْنَ   ( النمل: ٨٠ )

innaka
إِنَّكَ
നിശ്ചയമായും നീ
lā tus'miʿu
لَا تُسْمِعُ
നീ കേള്‍പ്പിക്കയില്ല
l-mawtā
ٱلْمَوْتَىٰ
മരണപ്പെട്ടവര്‍ക്കു
walā tus'miʿu
وَلَا تُسْمِعُ
നീ കേള്‍പ്പിക്കുന്നതല്ല
l-ṣuma
ٱلصُّمَّ
ബധിരന്മാര്‍ക്കു, കാതു കേള്‍ക്കാത്തവരെ
l-duʿāa
ٱلدُّعَآءَ
വിളി
idhā wallaw
إِذَا وَلَّوْا۟
അവര്‍ തിരിഞ്ഞു(മാറി)പോയാല്‍
mud'birīna
مُدْبِرِينَ
പിന്നോക്കം തിരിഞ്ഞുകൊണ്ട്, പിന്നിട്ടവരായി

മരിച്ചവരെയും കാതുപൊട്ടന്മാരെയും കേള്‍പ്പിക്കാന്‍ നിനക്കാവില്ല. അവര്‍ പിന്തിരിഞ്ഞു പോയാല്‍.

തഫ്സീര്‍