Skip to main content

وَلِيُمَحِّصَ اللّٰهُ الَّذِيْنَ اٰمَنُوْا وَيَمْحَقَ الْكٰفِرِيْنَ  ( آل عمران: ١٤١ )

waliyumaḥḥiṣa
وَلِيُمَحِّصَ
ശുദ്ധിയാക്കി എടുക്കുവാനും, തെളിയിച്ചെടുക്കുവാനും
l-lahu
ٱللَّهُ
അല്ലാഹു
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരെ
wayamḥaqa
وَيَمْحَقَ
(അഭിവൃദ്ധി) മായിക്കുവാനും, നീക്കം ചെയ്യാനും
l-kāfirīna
ٱلْكَٰفِرِينَ
അവിശ്വാസികളെ

അല്ലാഹുവിന് സത്യവിശ്വാസികളെ കറകളഞ്ഞെടുക്കാനാണിത്. സത്യനിഷേധികളെ തകര്‍ക്കാനും.

തഫ്സീര്‍

اَمْ حَسِبْتُمْ اَنْ تَدْخُلُوا الْجَنَّةَ وَلَمَّا يَعْلَمِ اللّٰهُ الَّذِيْنَ جَاهَدُوْا مِنْكُمْ وَيَعْلَمَ الصّٰبِرِيْنَ   ( آل عمران: ١٤٢ )

am ḥasib'tum
أَمْ حَسِبْتُمْ
അതോ (അതല്ല) നിങ്ങള്‍ വിചാരിച്ചുവോ, ഗണിച്ചുവോ
an tadkhulū
أَن تَدْخُلُوا۟
നിങ്ങള്‍ പ്രവേശിക്കുമെന്ന്, നിങ്ങള്‍ക്ക് കടക്കാമെന്ന്
l-janata
ٱلْجَنَّةَ
സ്വര്‍ഗത്തില്‍
walammā yaʿlami
وَلَمَّا يَعْلَمِ
അറിഞ്ഞിട്ടില്ലാതെ, അറിയാതിരിക്കെ
l-lahu
ٱللَّهُ
അല്ലാഹു
alladhīna jāhadū
ٱلَّذِينَ جَٰهَدُوا۟
സമരം (ധര്‍മ യുദ്ധം) ചെയ്തവരെ
minkum
مِنكُمْ
നിങ്ങളില്‍ നിന്ന്
wayaʿlama
وَيَعْلَمَ
അവന്‍ അറിയുകയും (ചെയ്യാതെ)
l-ṣābirīna
ٱلصَّٰبِرِينَ
ക്ഷമിക്കുന്നവരെ, ക്ഷമാലുക്കളെ

അല്ല; നിങ്ങള്‍ വെറുതെയങ്ങ് സ്വര്‍ഗത്തില്‍ കടന്നുകളയാമെന്ന് കരുതുന്നുണ്ടോ, നിങ്ങളില്‍നിന്ന് ദൈവമാര്‍ഗത്തില്‍ സമരം നടത്തുന്നവരെയും ക്ഷമയവലംബിക്കുന്നവരെയും തിരിച്ചറിഞ്ഞിട്ടല്ലാതെ?

തഫ്സീര്‍

وَلَقَدْ كُنْتُمْ تَمَنَّوْنَ الْمَوْتَ مِنْ قَبْلِ اَنْ تَلْقَوْهُۖ فَقَدْ رَاَيْتُمُوْهُ وَاَنْتُمْ تَنْظُرُوْنَ ࣖ  ( آل عمران: ١٤٣ )

walaqad kuntum
وَلَقَدْ كُنتُمْ
തീര്‍ച്ചയായും നിങ്ങള്‍ ആയിരുന്നിട്ടുണ്ട്
tamannawna
تَمَنَّوْنَ
നിങ്ങള്‍ കൊതിക്കുക
l-mawta
ٱلْمَوْتَ
മരണത്തെ
min qabli
مِن قَبْلِ
മുമ്പ്
an talqawhu
أَن تَلْقَوْهُ
നിങ്ങളതിനെ കണ്ടുമുട്ടുന്നതിന്
faqad ra-aytumūhu
فَقَدْ رَأَيْتُمُوهُ
എന്നാല്‍ നിങ്ങള്‍ അതിനെ കണ്ടിട്ടുണ്ട്
wa-antum
وَأَنتُمْ
നിങ്ങള്‍ (ആയിക്കൊണ്ട്)
tanẓurūna
تَنظُرُونَ
നിങ്ങള്‍ നോക്കും

മരണത്തെ നേരില്‍ കാണുംമുമ്പെ നിങ്ങളത് കൊതിക്കുന്നവരായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ നോക്കിനില്‍ക്കെ തന്നെ നിങ്ങളതിനെ നേരില്‍ കണ്ടിരിക്കുന്നു.

തഫ്സീര്‍

وَمَا مُحَمَّدٌ اِلَّا رَسُوْلٌۚ قَدْ خَلَتْ مِنْ قَبْلِهِ الرُّسُلُ ۗ اَفَا۟ىِٕنْ مَّاتَ اَوْ قُتِلَ انْقَلَبْتُمْ عَلٰٓى اَعْقَابِكُمْ ۗ وَمَنْ يَّنْقَلِبْ عَلٰى عَقِبَيْهِ فَلَنْ يَّضُرَّ اللّٰهَ شَيْـًٔا ۗوَسَيَجْزِى اللّٰهُ الشّٰكِرِيْنَ   ( آل عمران: ١٤٤ )

wamā muḥammadun
وَمَا مُحَمَّدٌ
മുഹമ്മദല്ല
illā rasūlun
إِلَّا رَسُولٌ
ഒരു റസൂലല്ലാതെ
qad khalat
قَدْ خَلَتْ
കഴിഞ്ഞുപോയിട്ടുണ്ട്
min qablihi
مِن قَبْلِهِ
അദ്ദേഹത്തിനുമുമ്പ്
l-rusulu
ٱلرُّسُلُۚ
റസൂലുകള്‍
afa-in māta
أَفَإِي۟ن مَّاتَ
എന്നിരിക്കെ അദ്ദേഹം മരണപ്പെട്ടെങ്കില്‍
aw qutila
أَوْ قُتِلَ
അല്ലെങ്കില്‍ കൊല്ലപ്പെട്ടു (വെങ്കില്‍)
inqalabtum
ٱنقَلَبْتُمْ
നിങ്ങള്‍ മാറി (തിരിച്ചു)പ്പോകുക(യോ)
ʿalā aʿqābikum
عَلَىٰٓ أَعْقَٰبِكُمْۚ
നിങ്ങളുടെ മടമ്പുകാലുകളിലായി
waman yanqalib
وَمَن يَنقَلِبْ
ആരെങ്കിലും (വല്ലവരും) മാറി (തിരിഞ്ഞു- തിരിച്ചു) പോകുന്ന പക്ഷം
ʿalā ʿaqibayhi
عَلَىٰ عَقِبَيْهِ
തന്‍റെ (രണ്ട്) മടമ്പുകാലുകളില്‍
falan yaḍurra
فَلَن يَضُرَّ
എന്നാലവന്‍ ദ്രോഹം വരുത്തുന്നതേയല്ല
l-laha
ٱللَّهَ
അല്ലാഹുവിന്
shayan
شَيْـًٔاۗ
യാതൊന്നും, ഒട്ടും
wasayajzī
وَسَيَجْزِى
വഴിയെ പ്രതിഫലം കൊടുക്കുകയും ചെയ്യും
l-lahu
ٱللَّهُ
അല്ലാഹു
l-shākirīna
ٱلشَّٰكِرِينَ
നന്ദി ചെയ്യുന്ന (കാണിക്കുന്ന) വര്‍ക്ക്

മുഹമ്മദ് ദൈവദൂതനല്ലാതാരുമല്ല. അദ്ദേഹത്തിനുമുമ്പും ദൈവദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്‍തിരിഞ്ഞുപോവുകയോ? ആരെങ്കിലും പിന്‍തിരിഞ്ഞുപോകുന്നുവെങ്കില്‍ അറിയുക: അവന്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്തുകയില്ല. അതോടൊപ്പം, നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കും.

തഫ്സീര്‍

وَمَا كَانَ لِنَفْسٍ اَنْ تَمُوْتَ اِلَّا بِاِذْنِ اللّٰهِ كِتٰبًا مُّؤَجَّلًا ۗ وَمَنْ يُّرِدْ ثَوَابَ الدُّنْيَا نُؤْتِهٖ مِنْهَاۚ وَمَنْ يُّرِدْ ثَوَابَ الْاٰخِرَةِ نُؤْتِهٖ مِنْهَا ۗ وَسَنَجْزِى الشّٰكِرِيْنَ   ( آل عمران: ١٤٥ )

wamā kāna
وَمَا كَانَ
ഉണ്ടാകാവതല്ല (നിവൃത്തിയില്ല- പാടില്ല)
linafsin
لِنَفْسٍ
ഒരു ദേഹത്തിനും, വ്യക്തിക്കും
an tamūta
أَن تَمُوتَ
അത് മരണപ്പെടല്‍
illā bi-idh'ni
إِلَّا بِإِذْنِ
അനുമതിയോടെയല്ലാതെ
l-lahi
ٱللَّهِ
അല്ലാഹുവിന്‍റെ
kitāban
كِتَٰبًا
രേഖയായിട്ട്, നിശ്ചയമായി
mu-ajjalan
مُّؤَجَّلًاۗ
അവധി നിശ്ചയിക്കപ്പെട്ട
waman yurid
وَمَن يُرِدْ
ആരെങ്കിലും ഉദ്ദേശിക്കുന്നപക്ഷം
thawāba l-dun'yā
ثَوَابَ ٱلدُّنْيَا
ഇഹത്തിലെ പ്രതിഫലം
nu'tihi
نُؤْتِهِۦ
അവന് നാം നല്‍കും
min'hā
مِنْهَا
അതില്‍ നിന്ന് (അതില്‍വെച്ച്)
waman yurid
وَمَن يُرِدْ
ആരെങ്കിലും ഉദ്ദേശിക്കുന്നപക്ഷം
thawāba l-ākhirati
ثَوَابَ ٱلْءَاخِرَةِ
പരലോകത്തെ പ്രതിഫലം
nu'tihi min'hā
نُؤْتِهِۦ مِنْهَاۚ
അവന് അതില്‍ നിന്ന് (അതില്‍ വെച്ച്) നാം നല്‍കും
wasanajzī
وَسَنَجْزِى
വഴിയെ നാം പ്രതിഫലം കൊടുക്കുകയും ചെയ്യും
l-shākirīna
ٱلشَّٰكِرِينَ
നന്ദി കാണിക്കുന്നവര്‍ക്ക്

ദൈവഹിതമനുസരിച്ചല്ലാതെ ആര്‍ക്കും മരിക്കാനാവില്ല. മരണസമയം നിര്‍ണിതമാണ്. ആരെങ്കിലും ഇഹലോകത്തിലെ പ്രതിഫലമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതില്‍നിന്ന് നാമവന് നല്‍കും. ആരെങ്കിലും പരലോകത്തെ പ്രതിഫലമാണ് കൊതിക്കുന്നതെങ്കില്‍ നാമവന് അതില്‍നിന്നും നല്‍കും. നന്ദി കാണിക്കുന്നവര്‍ക്ക് നാം നല്ല പ്രതിഫലം നല്‍കും.

തഫ്സീര്‍

وَكَاَيِّنْ مِّنْ نَّبِيٍّ قَاتَلَۙ مَعَهٗ رِبِّيُّوْنَ كَثِيْرٌۚ فَمَا وَهَنُوْا لِمَآ اَصَابَهُمْ فِيْ سَبِيْلِ اللّٰهِ وَمَا ضَعُفُوْا وَمَا اسْتَكَانُوْا ۗ وَاللّٰهُ يُحِبُّ الصّٰبِرِيْنَ   ( آل عمران: ١٤٦ )

waka-ayyin
وَكَأَيِّن
എത്രയോ
min nabiyyin
مِّن نَّبِىٍّ
നബിയായി
qātala
قَٰتَلَ
യുദ്ധം ചെയ്തിരിക്കുന്നു
maʿahu
مَعَهُۥ
അദ്ദേഹത്തോടൊപ്പം (അവരോടുകൂടി)
ribbiyyūna
رِبِّيُّونَ
രിബ്ബീകള്‍ (പുണ്യപുരുഷന്‍മാര്‍)
kathīrun
كَثِيرٌ
വളരെ
famā wahanū
فَمَا وَهَنُوا۟
എന്നിട്ട് അവര്‍ അധൈര്യപ്പട്ടില്ല
limā aṣābahum
لِمَآ أَصَابَهُمْ
അവര്‍ക്ക് ബാധിച്ചതിനാല്‍
fī sabīli
فِى سَبِيلِ
മാര്‍ഗത്തില്‍
l-lahi
ٱللَّهِ
അല്ലാഹുവിന്‍റെ
wamā ḍaʿufū
وَمَا ضَعُفُوا۟
അവര്‍ ബലഹീനരായതുമില്ല
wamā is'takānū
وَمَا ٱسْتَكَانُوا۟ۗ
അവര്‍ ഒതുങ്ങിക്കൊടുത്തതുമില്ല
wal-lahu
وَٱللَّهُ
അല്ലാഹു, അല്ലാഹുവാകട്ടെ
yuḥibbu
يُحِبُّ
അവന്‍ സ്‌നേഹിക്കുന്നു
l-ṣābirīna
ٱلصَّٰبِرِينَ
ക്ഷമിക്കുന്നവരെ

എത്രയോ പ്രവാചകന്മാരാണ്; അവരോടൊപ്പം നിരവധി ദൈവഭക്തന്മാര്‍ പോരാടിയിട്ടുള്ളത്! എന്നിട്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അനുഭവിച്ച ദുരിതങ്ങള്‍കൊണ്ടൊന്നും അവര്‍ തളര്‍ന്നില്ല. അവര്‍ ദുര്‍ബലരാവുകയോ കീഴടങ്ങുകയോ ചെയ്തില്ല. ക്ഷമാശീലരെ അല്ലാഹു ഇഷ്ടപ്പെടുന്നു.

തഫ്സീര്‍

وَمَا كَانَ قَوْلَهُمْ اِلَّآ اَنْ قَالُوْا رَبَّنَا اغْفِرْ لَنَا ذُنُوْبَنَا وَاِسْرَافَنَا فِيْٓ اَمْرِنَا وَثَبِّتْ اَقْدَامَنَا وَانْصُرْنَا عَلَى الْقَوْمِ الْكٰفِرِيْنَ   ( آل عمران: ١٤٧ )

wamā kāna
وَمَا كَانَ
ആയിരുന്നതുമില്ല
qawlahum
قَوْلَهُمْ
അവരുടെ വാക്ക്
illā an qālū
إِلَّآ أَن قَالُوا۟
അവര്‍ പറഞ്ഞതല്ലാതെ
rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
igh'fir lanā
ٱغْفِرْ لَنَا
ഞങ്ങള്‍ക്ക് നീ പൊറുത്ത് തരണേ
dhunūbanā
ذُنُوبَنَا
ഞങ്ങളുടെ പാപങ്ങള്‍
wa-is'rāfanā
وَإِسْرَافَنَا
ഞങ്ങളുടെ അതിര് കവിയലും
fī amrinā
فِىٓ أَمْرِنَا
ഞങ്ങളുടെ കാര്യത്തില്‍
wathabbit
وَثَبِّتْ
നീ സ്ഥിരപ്പെടുത്തുക (ഉറപ്പിക്കുക)യും വേണമേ
aqdāmanā
أَقْدَامَنَا
ഞങ്ങളുടെ പാദങ്ങള്‍
wa-unṣur'nā
وَٱنصُرْنَا
നീ ഞങ്ങളെ സഹായിക്കുകയും വേണമേ
ʿalā l-qawmi
عَلَى ٱلْقَوْمِ
ജനങ്ങള്‍ക്കെതിരെ
l-kāfirīna
ٱلْكَٰفِرِينَ
അവിശ്വാസികളായ

അവരുടെ പ്രാര്‍ഥന ഇതുമാത്രമായിരുന്നു: ''ഞങ്ങളുടെ നാഥാ! ഞങ്ങളുടെ പാപങ്ങളും ഞങ്ങളുടെ കാര്യത്തില്‍ സംഭവിച്ചുപോയ അതിരുകവിച്ചിലുകളും ഞങ്ങള്‍ക്കു നീ പൊറുത്തുതരേണമേ. ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചുനിര്‍ത്തേണമേ. സത്യനിഷേധികളായ ജനത്തിനെതിരെ ഞങ്ങളെ സഹായിക്കേണമേ!''

തഫ്സീര്‍

فَاٰتٰىهُمُ اللّٰهُ ثَوَابَ الدُّنْيَا وَحُسْنَ ثَوَابِ الْاٰخِرَةِ ۗ وَاللّٰهُ يُحِبُّ الْمُحْسِنِيْنَ ࣖ   ( آل عمران: ١٤٨ )

faātāhumu
فَـَٔاتَىٰهُمُ
അങ്ങനെ (അതിനാല്‍- എന്നിട്ട്) അവര്‍ക്ക് നല്‍കി
l-lahu
ٱللَّهُ
അല്ലാഹു
thawāba l-dun'yā
ثَوَابَ ٱلدُّنْيَا
ഇഹത്തിലെ പ്രതിഫലം
waḥus'na thawābi
وَحُسْنَ ثَوَابِ
നല്ല പ്രതിഫലവും
l-ākhirati
ٱلْءَاخِرَةِۗ
പരലോകത്തെ
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
yuḥibbu
يُحِبُّ
ഇഷ്ടപ്പെടുന്നു
l-muḥ'sinīna
ٱلْمُحْسِنِينَ
നന്മ ചെയ്യുന്നവരെ

അതിനാല്‍ അല്ലാഹു അവര്‍ക്ക് ഐഹികമായ പ്രതിഫലം നല്‍കി; കൂടുതല്‍ മെച്ചമായ പാരത്രിക ഫലവും. സല്‍സ്വഭാവികളെ അല്ലാഹു ഇഷ്ടപ്പെടുന്നു.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اِنْ تُطِيْعُوا الَّذِيْنَ كَفَرُوْا يَرُدُّوْكُمْ عَلٰٓى اَعْقَابِكُمْ فَتَنْقَلِبُوْا خٰسِرِيْنَ   ( آل عمران: ١٤٩ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟
ഹേ വിശ്വസിച്ചവരേ
in tuṭīʿū
إِن تُطِيعُوا۟
നിങ്ങള്‍ അനുസരിക്കുന്ന പക്ഷം
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരെ
yaruddūkum
يَرُدُّوكُمْ
അവര്‍ നിങ്ങളെ മടക്കും, തള്ളിവിടും
ʿalā aʿqābikum
عَلَىٰٓ أَعْقَٰبِكُمْ
നിങ്ങളുടെ മടമ്പുകാലുകളില്‍ (പിന്നോക്കം)
fatanqalibū
فَتَنقَلِبُوا۟
അങ്ങനെ (അപ്പോള്‍) നിങ്ങള്‍ മറിയും, മാറും, മടങ്ങും
khāsirīna
خَٰسِرِينَ
നഷ്ടപ്പെട്ടവരായി

വിശ്വസിച്ചവരേ, നിങ്ങള്‍ സത്യനിഷേധികളെ അനുസരിച്ചു ജീവിച്ചാല്‍ അവര്‍ നിങ്ങളെ പിറകോട്ടു തിരിച്ചുകൊണ്ടുപോകും. അങ്ങനെ നിങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവരായിത്തീരും.

തഫ്സീര്‍

بَلِ اللّٰهُ مَوْلٰىكُمْ ۚ وَهُوَ خَيْرُ النّٰصِرِيْنَ   ( آل عمران: ١٥٠ )

bali l-lahu
بَلِ ٱللَّهُ
എങ്കിലും (പക്ഷേ- എന്നാല്‍) അല്ലാഹു
mawlākum
مَوْلَىٰكُمْۖ
നിങ്ങളുടെ യജമാനനാകുന്നു
wahuwa
وَهُوَ
അവനാകട്ടെ
khayru l-nāṣirīna
خَيْرُ ٱلنَّٰصِرِينَ
സഹായികളില്‍ ഉത്തമനാണ്

എന്നാല്‍ നിങ്ങളുടെ രക്ഷകന്‍ അല്ലാഹുവാണ്. സഹായികളില്‍ ഏറെ നല്ലവനും അവന്‍ തന്നെ.

തഫ്സീര്‍