Skip to main content

ظَهَرَ الْفَسَادُ فِى الْبَرِّ وَالْبَحْرِ بِمَا كَسَبَتْ اَيْدِى النَّاسِ لِيُذِيْقَهُمْ بَعْضَ الَّذِيْ عَمِلُوْا لَعَلَّهُمْ يَرْجِعُوْنَ  ( الروم: ٤١ )

ẓahara
ظَهَرَ
വെളിപ്പെട്ടു, പ്രത്യക്ഷമായി
l-fasādu
ٱلْفَسَادُ
കുഴപ്പം, നാശം
fī l-bari
فِى ٱلْبَرِّ
കരയില്‍
wal-baḥri
وَٱلْبَحْرِ
സമുദ്രത്തിലും
bimā kasabat
بِمَا كَسَبَتْ
പ്രവര്‍ത്തിച്ചതു നിമിത്തം
aydī l-nāsi
أَيْدِى ٱلنَّاسِ
മനുഷ്യരുടെ കൈകള്‍
liyudhīqahum
لِيُذِيقَهُم
അവന്‍ അവര്‍ക്കു ആസ്വദിപ്പിക്കുവാന്‍
baʿḍa
بَعْضَ
ചിലതു
alladhī ʿamilū
ٱلَّذِى عَمِلُوا۟
അവര്‍ പ്രവര്‍ത്തിച്ച
laʿallahum
لَعَلَّهُمْ
അവരായേക്കാം, ആകുവാന്‍
yarjiʿūna
يَرْجِعُونَ
മടങ്ങും

മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രകടമായിരിക്കുന്നു. അവര്‍ ചെയ്തുകൂട്ടിയതില്‍ ചിലതിന്റെയെങ്കിലും ഫലം ഇവിടെ വെച്ചുതന്നെ ആസ്വദിപ്പിക്കാനാണത്. അവര്‍ ഒരുവേള നന്മയിലേക്കു മടങ്ങിയെങ്കിലോ?

തഫ്സീര്‍

قُلْ سِيْرُوْا فِى الْاَرْضِ فَانْظُرُوْا كَيْفَ كَانَ عَاقِبَةُ الَّذِيْنَ مِنْ قَبْلُۗ كَانَ اَكْثَرُهُمْ مُّشْرِكِيْنَ  ( الروم: ٤٢ )

qul
قُلْ
പറയുക
sīrū
سِيرُوا۟
നിങ്ങള്‍ നടക്കുവിന്‍, സഞ്ചരിക്കുവിന്‍
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
fa-unẓurū
فَٱنظُرُوا۟
എന്നിട്ടു നോക്കുവിന്‍
kayfa kāna
كَيْفَ كَانَ
എങ്ങനെയായിരുന്നു
ʿāqibatu
عَٰقِبَةُ
പര്യവസാനം, കലാശം
alladhīna min qablu
ٱلَّذِينَ مِن قَبْلُۚ
മുമ്പുള്ളവരുടെ
kāna aktharuhum
كَانَ أَكْثَرُهُم
അവരിലധികവും ആയിരുന്നു
mush'rikīna
مُّشْرِكِينَ
മുശ്‌രിക്കുകള്‍, പരദൈവ വിശ്വാസികള്‍

പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കുക. എന്നിട്ട് മുമ്പുണ്ടായിരുന്നവരുടെ ഒടുക്കം എവ്വിധമായിരുന്നുവെന്ന് നോക്കുക. അവരിലേറെ പേരും ബഹുദൈവാരാധകരായിരുന്നു.

തഫ്സീര്‍

فَاَقِمْ وَجْهَكَ لِلدِّيْنِ الْقَيِّمِ مِنْ قَبْلِ اَنْ يَّأْتِيَ يَوْمٌ لَّا مَرَدَّ لَهٗ مِنَ اللّٰهِ يَوْمَىِٕذٍ يَّصَّدَّعُوْنَ  ( الروم: ٤٣ )

fa-aqim
فَأَقِمْ
അതുകൊണ്ടു ശരിക്കു നിറുത്തുക
wajhaka
وَجْهَكَ
നിന്റെ മുഖം
lilddīni
لِلدِّينِ
മതത്തിലേക്കു
l-qayimi
ٱلْقَيِّمِ
ശരിയായി നിലകൊള്ളുന്ന (വക്രതയില്ലാത്ത)
min qabli an yatiya
مِن قَبْلِ أَن يَأْتِىَ
വരുന്നതിനുമുമ്പ്
yawmun
يَوْمٌ
ഒരു ദിവസം
lā maradda
لَّا مَرَدَّ
യാതൊരു തടവും (പ്രതിരോധവും) ഇല്ലാത്ത
lahu
لَهُۥ
അതിനു
mina l-lahi
مِنَ ٱللَّهِۖ
അല്ലാഹുവിങ്കല്‍നിന്നു
yawma-idhin
يَوْمَئِذٍ
അന്നത്തെ ദിവസം
yaṣṣaddaʿūna
يَصَّدَّعُونَ
അവര്‍ പിളരുന്നതാണ്, പിരിയും

അതിനാല്‍ അല്ലാഹുവില്‍ നിന്ന് ആര്‍ക്കും തടുത്തുനിര്‍ത്താനാവാത്ത ഒരുനാള്‍ വന്നെത്തും മുമ്പെ നീ നിന്റെ മുഖത്തെ സത്യവ്യവസ്ഥക്കു നേരെ തിരിച്ചുനിര്‍ത്തുക. അന്നാളില്‍ ജനം പലവിഭാഗമായി പിരിയും.

തഫ്സീര്‍

مَنْ كَفَرَ فَعَلَيْهِ كُفْرُهٗۚ وَمَنْ عَمِلَ صَالِحًا فَلِاَنْفُسِهِمْ يَمْهَدُوْنَۙ  ( الروم: ٤٤ )

man kafara
مَن كَفَرَ
ആര്‍ അവിശ്വസിച്ചു
faʿalayhi
فَعَلَيْهِ
എന്നാല്‍ അവന്റെമേല്‍ തന്നെയാണ്
kuf'ruhu
كُفْرُهُۥۖ
അവന്റെ അവിശ്വാസം
waman ʿamila
وَمَنْ عَمِلَ
ആര്‍ പ്രവര്‍ത്തിച്ചു
ṣāliḥan
صَٰلِحًا
സല്‍ക്കര്‍മ്മം, നല്ലതു
fali-anfusihim
فَلِأَنفُسِهِمْ
എന്നാല്‍ തനിക്കുതന്നെ
yamhadūna
يَمْهَدُونَ
അവര്‍ സൗകര്യമൊരുക്കുന്നു, തയ്യാറാക്കിവെക്കുന്നു

ആര്‍ സത്യത്തെ തള്ളിപ്പറയുന്നുവോ ആ സത്യനിഷേധത്തിന്റെ ഫലം അവനുതന്നെയാണുണ്ടാവുക. വല്ലവരും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അവര്‍ തങ്ങള്‍ക്കുവേണ്ടിത്തന്നെയാണ് സൗകര്യമൊരുക്കുന്നത്.

തഫ്സീര്‍

لِيَجْزِيَ الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ مِنْ فَضْلِهٖۗ اِنَّهٗ لَا يُحِبُّ الْكٰفِرِيْنَ  ( الروم: ٤٥ )

liyajziya
لِيَجْزِىَ
അവന്‍ പ്രതിഫലം കൊടുക്കുവാന്‍വേണ്ടി
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവര്‍ക്ക്
waʿamilū l-ṣāliḥāti
وَعَمِلُوا۟ ٱلصَّٰلِحَٰتِ
സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത
min faḍlihi
مِن فَضْلِهِۦٓۚ
അവന്റെ അനുഗ്രഹത്തില്‍ നിന്ന്, അനുഗ്രഹത്താല്‍
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
lā yuḥibbu
لَا يُحِبُّ
ഇഷ്ടപ്പെടുന്നതല്ല, സ്നേഹിക്കുന്നില്ല
l-kāfirīna
ٱلْكَٰفِرِينَ
അവിശ്വാസികളെ

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് പ്രതിഫലം നല്‍കാന്‍ വേണ്ടിയാണിത്. സംശയമില്ല; അല്ലാഹു സത്യനിഷേധികളെ ഇഷ്ടപ്പെടുന്നില്ല.

തഫ്സീര്‍

وَمِنْ اٰيٰتِهٖٓ اَنْ يُّرْسِلَ الرِّيٰحَ مُبَشِّرٰتٍ وَّلِيُذِيْقَكُمْ مِّنْ رَّحْمَتِهٖ وَلِتَجْرِيَ الْفُلْكُ بِاَمْرِهٖ وَلِتَبْتَغُوْا مِنْ فَضْلِهٖ وَلَعَلَّكُمْ تَشْكُرُوْنَ  ( الروم: ٤٦ )

wamin āyātihi
وَمِنْ ءَايَٰتِهِۦٓ
അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതാണ്
an yur'sila
أَن يُرْسِلَ
അവന്‍ അയക്കുന്നതു
l-riyāḥa
ٱلرِّيَاحَ
കാറ്റുകളെ
mubashirātin
مُبَشِّرَٰتٍ
സന്തോഷവാര്‍ത്ത അറിയിക്കുന്നവയായിട്ടു
waliyudhīqakum
وَلِيُذِيقَكُم
നിങ്ങള്‍ക്കു ആസ്വദിപ്പിക്കുവാനും
min raḥmatihi
مِّن رَّحْمَتِهِۦ
അവന്റെ കാരുണ്യത്തില്‍നിന്നു
walitajriya
وَلِتَجْرِىَ
നടക്കുവാനും, സഞ്ചരിക്കുവാനും
l-ful'ku
ٱلْفُلْكُ
കപ്പല്‍
bi-amrihi
بِأَمْرِهِۦ
അവന്റെ കൽപനപ്രകാരം
walitabtaghū
وَلِتَبْتَغُوا۟
നിങ്ങള്‍ അന്വേഷിക്കുവാനും, തേടുവാനും
min faḍlihi
مِن فَضْلِهِۦ
അവന്റെ അനുഗ്രഹത്തില്‍നിന്ന്
walaʿallakum
وَلَعَلَّكُمْ
നിങ്ങള്‍ ആയേക്കുവാനും, ആയേക്കാം
tashkurūna
تَشْكُرُونَ
നന്ദി ചെയ്യുന്ന, നന്ദി കാണിക്കുന്ന(വര്‍)

സന്തോഷസൂചകമായി കാറ്റുകളെ അയക്കുന്നത് അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. അവന്റെ അനുഗ്രഹം നിങ്ങളെ ആസ്വദിപ്പിക്കുക; അവന്റെ ഹിതാനുസൃതം കപ്പല്‍ സഞ്ചരിക്കുക; അവന്റെ അനുഗ്രഹത്തില്‍നിന്ന് നിങ്ങള്‍ക്കു അന്നം തേടാനവസരമുണ്ടാവുക; അങ്ങനെ നിങ്ങള്‍ നന്ദിയുള്ളവരായിത്തീരുക; ഇതിനെല്ലാം വേണ്ടിയാണത്.

തഫ്സീര്‍

وَلَقَدْ اَرْسَلْنَا مِنْ قَبْلِكَ رُسُلًا اِلٰى قَوْمِهِمْ فَجَاۤءُوْهُمْ بِالْبَيِّنٰتِ فَانْتَقَمْنَا مِنَ الَّذِيْنَ اَجْرَمُوْاۗ وَكَانَ حَقًّاۖ عَلَيْنَا نَصْرُ الْمُؤْمِنِيْنَ  ( الروم: ٤٧ )

walaqad arsalnā
وَلَقَدْ أَرْسَلْنَا
നാം അയക്കുകയുണ്ടായിട്ടുണ്ട്
min qablika
مِن قَبْلِكَ
നിനക്കുമുമ്പ്
rusulan
رُسُلًا
പല റസൂലുകളെയും
ilā qawmihim
إِلَىٰ قَوْمِهِمْ
അവരുടെ ജനതയിലേക്ക്‌
fajāūhum
فَجَآءُوهُم
എന്നിട്ടവര്‍ അവരുടെ അടുക്കല്‍ചെന്നു
bil-bayināti
بِٱلْبَيِّنَٰتِ
തെളിവുകളും കൊണ്ടു
fa-intaqamnā
فَٱنتَقَمْنَا
അപ്പോള്‍ നാം പ്രതികാരനടപടി എടുത്തു
mina alladhīna ajramū
مِنَ ٱلَّذِينَ أَجْرَمُوا۟ۖ
കുറ്റം പ്രവര്‍ത്തിച്ചവരോടു
wakāna
وَكَانَ
ആയിരുന്നു, ആകുന്നു
ḥaqqan
حَقًّا
കടമ, മുറ
ʿalaynā
عَلَيْنَا
നമ്മുടെ മേല്‍
naṣru l-mu'minīna
نَصْرُ ٱلْمُؤْمِنِينَ
സത്യവിശ്വാസികളെ സഹായിക്കല്‍

നിനക്കുമുമ്പു നാം നിരവധി ദൂതന്മാരെ അവരുടെ ജനതയിലേക്ക് അയച്ചിട്ടുണ്ട്. അവര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്തുചെന്നു. അപ്പോള്‍ പാപം പ്രവര്‍ത്തിച്ചവരോട് നാം പ്രതികാരം ചെയ്തു. സത്യവിശ്വാസികളെ സഹായിക്കുകയെന്നത് നമ്മുടെ ബാധ്യതയാണ്.

തഫ്സീര്‍

اَللّٰهُ الَّذِيْ يُرْسِلُ الرِّيٰحَ فَتُثِيْرُ سَحَابًا فَيَبْسُطُهٗ فِى السَّمَاۤءِ كَيْفَ يَشَاۤءُ وَيَجْعَلُهٗ كِسَفًا فَتَرَى الْوَدْقَ يَخْرُجُ مِنْ خِلٰلِهٖۚ فَاِذَآ اَصَابَ بِهٖ مَنْ يَّشَاۤءُ مِنْ عِبَادِهٖٓ اِذَا هُمْ يَسْتَبْشِرُوْنَۚ  ( الروم: ٤٨ )

al-lahu alladhī
ٱللَّهُ ٱلَّذِى
അല്ലാഹു യാതൊരുവനത്രെ
yur'silu
يُرْسِلُ
അയക്കുന്നു
l-riyāḥa
ٱلرِّيَٰحَ
കാറ്റുകളെ
fatuthīru
فَتُثِيرُ
എന്നിട്ടവ ഇളക്കിവിടുന്നു
saḥāban
سَحَابًا
മേഘത്തെ
fayabsuṭuhu
فَيَبْسُطُهُۥ
എന്നിട്ടതിനെ അവന്‍ പരത്തുന്നു
fī l-samāi
فِى ٱلسَّمَآءِ
ആകാശത്തില്‍
kayfa yashāu
كَيْفَ يَشَآءُ
അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം
wayajʿaluhu
وَيَجْعَلُهُۥ
അതിനെ അവന്‍ ആക്കുകയും ചെയ്യുന്നു
kisafan
كِسَفًا
തുണ്ടങ്ങള്‍
fatarā
فَتَرَى
അപ്പോള്‍ നീ കാണും, നിനക്കു കാണാം
l-wadqa
ٱلْوَدْقَ
മഴ
yakhruju
يَخْرُجُ
പുറത്തുവരുന്നതായി
min khilālihi
مِنْ خِلَٰلِهِۦۖ
അതിന്‍റെ ഇടയില്‍ നിന്നു
fa-idhā aṣāba
فَإِذَآ أَصَابَ
എന്നിട്ടവന്‍ എത്തിച്ചാല്‍, ബാധിപ്പിച്ചാല്‍
bihi
بِهِۦ
അതിനെ
man yashāu
مَن يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു
min ʿibādihi
مِنْ عِبَادِهِۦٓ
തന്‍റെ അടിയാന്മാരില്‍ നിന്നു
idhā hum
إِذَا هُمْ
അപ്പോഴതാ അവര്‍
yastabshirūna
يَسْتَبْشِرُونَ
സന്തോഷം പ്രകടിപ്പിക്കുന്നു

കാറ്റുകളെ അയക്കുന്നത് അല്ലാഹുവാണ്. അങ്ങനെ ആ കാറ്റുകള്‍ മേഘത്തെ ചലിപ്പിക്കുന്നു. അവനിച്ഛിക്കുംപോലെ ആ മേഘത്തെ ആകാശത്തു പരത്തുന്നു. അതിനെ പല കഷ്ണങ്ങളാക്കുന്നു. അപ്പോള്‍ അവയ്ക്കിടയില്‍നിന്ന് മഴത്തുള്ളികള്‍ പുറത്തുവരുന്നതായി നിനക്കുകാണാം. അങ്ങനെ അവന്‍ തന്റെ ദാസന്മാരില്‍ നിന്ന് താനിച്ഛിക്കുന്നവര്‍ക്ക് ആ മഴയെത്തിച്ചുകൊടുക്കുന്നു. അതോടെ അവര്‍ ആഹ്ലാദഭരിതരാകുന്നു.

തഫ്സീര്‍

وَاِنْ كَانُوْا مِنْ قَبْلِ اَنْ يُّنَزَّلَ عَلَيْهِمْ مِّنْ قَبْلِهٖ لَمُبْلِسِيْنَۚ  ( الروم: ٤٩ )

wa-in kānū
وَإِن كَانُوا۟
നിശ്ചയമായും അവരായിരുന്നു
min qabli
مِن قَبْلِ
മുമ്പ്
an yunazzala
أَن يُنَزَّلَ
അതു ഇറക്കപ്പെടുന്നതിനു
ʿalayhim
عَلَيْهِم
അവരില്‍
min qablihi
مِّن قَبْلِهِۦ
ഇതിനു മുമ്പായി
lamub'lisīna
لَمُبْلِسِينَ
നിരാശപ്പെട്ടവര്‍ തന്നെ

അതിനുമുമ്പ്, അഥവാ ആ മഴ അവരുടെമേല്‍ പെയ്യും മുമ്പ് അവര്‍ പറ്റെ നിരാശരായിരുന്നു.

തഫ്സീര്‍

فَانْظُرْ اِلٰٓى اٰثٰرِ رَحْمَتِ اللّٰهِ كَيْفَ يُحْيِ الْاَرْضَ بَعْدَ مَوْتِهَاۗ اِنَّ ذٰلِكَ لَمُحْيِ الْمَوْتٰىۚ وَهُوَ عَلٰى كُلِّ شَيْءٍ قَدِيْرٌ  ( الروم: ٥٠ )

fa-unẓur
فَٱنظُرْ
അപ്പോള്‍ നോക്കുക (ആലോചിക്കുക)
ilā āthāri
إِلَىٰٓ ءَاثَٰرِ
ഫലങ്ങളിലേക്ക്, അടയാളങ്ങളിലേക്ക്
raḥmati l-lahi
رَحْمَتِ ٱللَّهِ
അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ
kayfa
كَيْفَ
എപ്രകാരം
yuḥ'yī
يُحْىِ
അവന്‍ ജീവിപ്പിക്കുന്നു
l-arḍa
ٱلْأَرْضَ
ഭൂമിയെ
baʿda mawtihā
بَعْدَ مَوْتِهَآۚ
അതിന്‍റെ നിര്‍ജ്ജീവതക്കുശേഷം
inna dhālika
إِنَّ ذَٰلِكَ
നിശ്ചയമായും (അങ്ങിനെയുള്ള) അവന്‍
lamuḥ'yī l-mawtā
لَمُحْىِ ٱلْمَوْتَىٰۖ
മരണപ്പെട്ടവരെ ജീവിപ്പിക്കുന്നവന്‍ തന്നെ
wahuwa
وَهُوَ
അവന്‍
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാകാര്യത്തിനും
qadīrun
قَدِيرٌ
കഴിവുള്ളവനാണ്‌

നോക്കൂ; ദിവ്യാനുഗ്രഹത്തിന്റെ വ്യക്തമായ അടയാളങ്ങള്‍. ഭൂമിയെ അതിന്റെ മൃതാവസ്ഥക്കുശേഷം അവനെങ്ങനെയാണ് ജീവസ്സുറ്റതാക്കുന്നത്. സംശയമില്ല; അതുചെയ്യുന്നവന്‍ മരിച്ചവരെ ജീവിപ്പിക്കുക തന്നെ ചെയ്യും. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്.

തഫ്സീര്‍