Skip to main content

فَرَاغَ اِلٰٓى اٰلِهَتِهِمْ فَقَالَ اَلَا تَأْكُلُوْنَۚ   ( الصافات: ٩١ )

farāgha
فَرَاغَ
അപ്പോള്‍ അദ്ദേഹം തിരിഞ്ഞു, ഒളിഞ്ഞുചെന്നു
ilā ālihatihim
إِلَىٰٓ ءَالِهَتِهِمْ
അവരുടെ ദൈവങ്ങളിലേക്കു, ആരാധ്യവസ്തുക്കളിലേക്കു
faqāla
فَقَالَ
എന്നിട്ടു പറഞ്ഞു
alā takulūna
أَلَا تَأْكُلُونَ
നിങ്ങള്‍ തിന്നുന്നില്ലേ

അങ്ങനെ അദ്ദേഹം അവരുടെ ദൈവങ്ങളുടെനേരെ തിരിഞ്ഞു. അദ്ദേഹം ചോദിച്ചു: ''നിങ്ങള്‍ തിന്നുന്നില്ലേ?

തഫ്സീര്‍

مَا لَكُمْ لَا تَنْطِقُوْنَ  ( الصافات: ٩٢ )

mā lakum
مَا لَكُمْ
നിങ്ങള്‍ക്കെന്താണ്
lā tanṭiqūna
لَا تَنطِقُونَ
നിങ്ങള്‍ മിണ്ടുന്നില്ല, സംസാരിക്കുന്നില്ല

''നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങളൊന്നും മിണ്ടുന്നില്ലല്ലോ!?''

തഫ്സീര്‍

فَرَاغَ عَلَيْهِمْ ضَرْبًا ۢبِالْيَمِيْنِ  ( الصافات: ٩٣ )

farāgha
فَرَاغَ
അങ്ങനെ അദ്ദേഹം തിരിഞ്ഞു
ʿalayhim
عَلَيْهِمْ
അവരില്‍, അവരുടെമേല്‍
ḍarban
ضَرْبًۢا
വെട്ടിക്കൊണ്ടു, അടിച്ചുകൊണ്ടു
bil-yamīni
بِٱلْيَمِينِ
വലങ്കയ്യാല്‍ (ഊക്കോടെ)

പിന്നീട് അദ്ദേഹം അവയുടെ നേരെ നീങ്ങി. അങ്ങനെ തന്റെ വലംകൈകൊണ്ട് അവയെ വെട്ടിവീഴ്ത്തി.

തഫ്സീര്‍

فَاَقْبَلُوْٓا اِلَيْهِ يَزِفُّوْنَ  ( الصافات: ٩٤ )

fa-aqbalū
فَأَقْبَلُوٓا۟
എന്നിട്ടു അവര്‍ മുന്നിട്ടു
ilayhi
إِلَيْهِ
അദ്ദേഹത്തിന്റെ അടുക്കലേക്കു
yaziffūna
يَزِفُّونَ
ധൃതി പിടിച്ചവരായി, തിരക്കിട്ടുകൊണ്ടു

ആളുകള്‍ അദ്ദേഹത്തിന്റെ നേരെ പാഞ്ഞടുത്തു.

തഫ്സീര്‍

قَالَ اَتَعْبُدُوْنَ مَا تَنْحِتُوْنَۙ  ( الصافات: ٩٥ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
ataʿbudūna
أَتَعْبُدُونَ
നിങ്ങള്‍ ആരാധിക്കുകയോ
mā tanḥitūna
مَا تَنْحِتُونَ
നിങ്ങള്‍ കൊത്തിയുണ്ടാക്കുന്ന (ശില്പവേല ചെയ്യുന്ന)തിനെ

അദ്ദേഹം ചോദിച്ചു: ''നിങ്ങള്‍ തന്നെ ചെത്തിയുണ്ടാക്കുന്നവയെയാണോ നിങ്ങള്‍ പൂജിക്കുന്നത്?

തഫ്സീര്‍

وَاللّٰهُ خَلَقَكُمْ وَمَا تَعْمَلُوْنَ  ( الصافات: ٩٦ )

wal-lahu
وَٱللَّهُ
അല്ലാഹുവാണല്ലോ, അല്ലാഹുവത്രെ
khalaqakum
خَلَقَكُمْ
നിങ്ങളെ സൃഷ്ടിച്ചതു
wamā taʿmalūna
وَمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിച്ചുണ്ടാക്കുന്നതിനെയും

''അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയും സൃഷ്ടിച്ചത്.''

തഫ്സീര്‍

قَالُوا ابْنُوْا لَهٗ بُنْيَانًا فَاَلْقُوْهُ فِى الْجَحِيْمِ  ( الصافات: ٩٧ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
ib'nū
ٱبْنُوا۟
നിങ്ങള്‍ പടുത്തുണ്ടാക്കുവിന്‍, സ്ഥാപിക്കുവിന്‍
lahu
لَهُۥ
അവനുവേണ്ടി
bun'yānan
بُنْيَٰنًا
ഒരു എടുപ്പ്, കെട്ടിടം
fa-alqūhu
فَأَلْقُوهُ
എന്നിട്ടവനെ ഇടുവിന്‍
fī l-jaḥīmi
فِى ٱلْجَحِيمِ
ജ്വലിക്കുന്ന തീയില്‍

അവര്‍ പരസ്പരം പറഞ്ഞു: ''ഇവനുവേണ്ടി ഒരു തീക്കുണ്ഡമുണ്ടാക്കുക. എന്നിട്ടിവനെ കത്തിക്കാളുന്ന തിയ്യിലെറിയുക.''

തഫ്സീര്‍

فَاَرَادُوْا بِهٖ كَيْدًا فَجَعَلْنٰهُمُ الْاَسْفَلِيْنَ  ( الصافات: ٩٨ )

fa-arādū
فَأَرَادُوا۟
അങ്ങനെ അവര്‍ ഉദ്ദേശിച്ചു
bihi
بِهِۦ
അദ്ദേഹത്തെക്കൊണ്ടു
kaydan
كَيْدًا
ഒരു തന്ത്രം, ഉപായം
fajaʿalnāhumu
فَجَعَلْنَٰهُمُ
എന്നാല്‍ നാമവരെ ആക്കി
l-asfalīna
ٱلْأَسْفَلِينَ
ഏറ്റവും അധമന്‍മാര്‍, താണവര്‍

അങ്ങനെ അവരദ്ദേഹത്തിനെതിരെ തന്ത്രം മെനഞ്ഞു. പക്ഷേ, നാമവരെ പറ്റെ പതിതരാക്കി.

തഫ്സീര്‍

وَقَالَ اِنِّيْ ذَاهِبٌ اِلٰى رَبِّيْ سَيَهْدِيْنِ  ( الصافات: ٩٩ )

waqāla
وَقَالَ
അദ്ദേഹം പറഞ്ഞു
innī
إِنِّى
നിശ്ചയമായും ഞാന്‍
dhāhibun
ذَاهِبٌ
പോകുന്നവനാണ്
ilā rabbī
إِلَىٰ رَبِّى
എന്റെ റബ്ബിങ്കലേക്ക്
sayahdīni
سَيَهْدِينِ
അവന്‍ എനിക്കു മാര്‍ഗ്ഗദര്‍ശനം നല്‍കിക്കൊള്ളും

ഇബ്‌റാഹീം പറഞ്ഞു: ''ഞാനെന്റെ നാഥന്റെ അടുത്തേക്കു പോവുകയാണ്. അവനെന്നെ നേര്‍വഴിയില്‍ നയിക്കും.

തഫ്സീര്‍

رَبِّ هَبْ لِيْ مِنَ الصّٰلِحِيْنَ  ( الصافات: ١٠٠ )

rabbi
رَبِّ
എന്റെ രക്ഷിതാവേ
hab lī
هَبْ لِى
എനിക്കു പ്രദാനം ചെയ്യേണമേ
mina l-ṣāliḥīna
مِنَ ٱلصَّٰلِحِينَ
സദ്‌വൃത്തന്മാരില്‍ നിന്നു, നല്ല ആളുകളില്‍ പെട്ട(വരെ)

''എന്റെ നാഥാ, എനിക്കു നീ സച്ചരിതനായ ഒരു മകനെ നല്‍കേണമേ.''

തഫ്സീര്‍