Skip to main content

اِنَّهٗ مِنْ عِبَادِنَا الْمُؤْمِنِيْنَ  ( الصافات: ٨١ )

innahu
إِنَّهُۥ
നിശ്ചയമായും അദ്ദേഹം
min ʿibādinā
مِنْ عِبَادِنَا
നമ്മുടെ അടിയാന്‍മാരില്‍ പെട്ടവനാണ്
l-mu'minīna
ٱلْمُؤْمِنِينَ
സത്യവിശ്വാസികളായ

സംശയമില്ല; അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില്‍ പെട്ടവനാണ്.

തഫ്സീര്‍

ثُمَّ اَغْرَقْنَا الْاٰخَرِيْنَ  ( الصافات: ٨٢ )

thumma aghraqnā
ثُمَّ أَغْرَقْنَا
പിന്നെ നാം മുക്കി
l-ākharīna
ٱلْءَاخَرِينَ
മറ്റേവരെ

പിന്നീട് മറ്റുള്ളവരെ നാം മുക്കിക്കൊന്നു.

തഫ്സീര്‍

وَاِنَّ مِنْ شِيْعَتِهٖ لَاِبْرٰهِيْمَ ۘ   ( الصافات: ٨٣ )

wa-inna min shīʿatihi
وَإِنَّ مِن شِيعَتِهِۦ
നിശ്ചയമായും അദ്ദേഹത്തിന്റെ കക്ഷിയില്‍പെട്ടവന്‍തന്നെ
la-ib'rāhīma
لَإِبْرَٰهِيمَ
ഇബ്രാഹീം

ഉറപ്പായും അദ്ദേഹത്തിന്റെ കക്ഷിയില്‍പെട്ടവന്‍ തന്നെയാണ് ഇബ്‌റാഹീം.

തഫ്സീര്‍

اِذْ جَاۤءَ رَبَّهٗ بِقَلْبٍ سَلِيْمٍۙ  ( الصافات: ٨٤ )

idh jāa
إِذْ جَآءَ
അദ്ദേഹം വന്ന സന്ദര്‍ഭം
rabbahu
رَبَّهُۥ
തന്റെ രക്ഷിതാവിങ്കല്‍
biqalbin
بِقَلْبٍ
ഒരു ഹൃദയവുമായി
salīmin
سَلِيمٍ
നിര്‍ദ്ദോഷമായ, അന്യൂനമായ, സുരക്ഷിതമായ

ശുദ്ധഹൃദയനായി അദ്ദേഹം തന്റെ നാഥന്റെ സന്നിധിയില്‍ ചെന്ന സന്ദര്‍ഭം:

തഫ്സീര്‍

اِذْ قَالَ لِاَبِيْهِ وَقَوْمِهٖ مَاذَا تَعْبُدُوْنَ ۚ   ( الصافات: ٨٥ )

idh qāla
إِذْ قَالَ
അതായതു താന്‍ പറഞ്ഞപ്പോള്‍
li-abīhi
لِأَبِيهِ
തന്റെ പിതാവിനോടു
waqawmihi
وَقَوْمِهِۦ
തന്റെ ജനതയോടും
mādhā taʿbudūna
مَاذَا تَعْبُدُونَ
എന്തിനെയാണ് നിങ്ങളാരാധിക്കുന്നതു

അദ്ദേഹം തന്റെ പിതാവിനോടും ജനതയോടും ചോദിച്ചു: ''നിങ്ങള്‍ എന്തിനെയാണ് പൂജിച്ചുകൊണ്ടിരിക്കുന്നത്?

തഫ്സീര്‍

اَىِٕفْكًا اٰلِهَةً دُوْنَ اللّٰهِ تُرِيْدُوْنَۗ   ( الصافات: ٨٦ )

a-if'kan
أَئِفْكًا
കള്ളമായിട്ടോ
ālihatan
ءَالِهَةً
പല ആരാധ്യവസ്തുക്കളെ
dūna l-lahi
دُونَ ٱللَّهِ
അല്ലാഹുവിനുപുറമെ
turīdūna
تُرِيدُونَ
നിങ്ങളുദ്ദേശിക്കുന്നു

''അല്ലാഹുവെവെടിഞ്ഞ് വ്യാജദൈവങ്ങളെ പൂജിക്കാനാണോ നിങ്ങളാഗ്രഹിക്കുന്നത്?

തഫ്സീര്‍

فَمَا ظَنُّكُمْ بِرَبِّ الْعٰلَمِيْنَ  ( الصافات: ٨٧ )

famā ẓannukum
فَمَا ظَنُّكُم
അപ്പോള്‍ നിങ്ങളുടെ ധാരണ (വിചാരം) എന്താണ്
birabbi l-ʿālamīna
بِرَبِّ ٱلْعَٰلَمِينَ
ലോക(രുടെ) രക്ഷിതാവിനെപ്പറ്റി

''അപ്പോള്‍ പ്രപഞ്ചനാഥനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്?''

തഫ്സീര്‍

فَنَظَرَ نَظْرَةً فِى النُّجُوْمِۙ  ( الصافات: ٨٨ )

fanaẓara
فَنَظَرَ
അങ്ങനെ അദ്ദേഹം നോക്കി
naẓratan
نَظْرَةً
ഒരു നോട്ടം
fī l-nujūmi
فِى ٱلنُّجُومِ
നക്ഷത്രങ്ങളില്‍

പിന്നെ അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ നോക്കി.

തഫ്സീര്‍

فَقَالَ اِنِّيْ سَقِيْمٌ  ( الصافات: ٨٩ )

faqāla
فَقَالَ
എന്നിട്ടു പറഞ്ഞു
innī
إِنِّى
നിശ്ചയമായും ഞാന്‍
saqīmun
سَقِيمٌ
അസുഖമുള്ളവനാണ്, രോഗിയാണ്, അനാരോഗ്യനാണ്

എന്നിട്ടിങ്ങനെ പറഞ്ഞു: ''എനിക്കു സുഖമില്ല.''

തഫ്സീര്‍

فَتَوَلَّوْا عَنْهُ مُدْبِرِيْنَ  ( الصافات: ٩٠ )

fatawallaw
فَتَوَلَّوْا۟
അപ്പോള്‍ അവര്‍ തിരിഞ്ഞുപോയി
ʿanhu
عَنْهُ
അദ്ദേഹത്തില്‍ നിന്നു
mud'birīna
مُدْبِرِينَ
പിന്നിട്ടവരായി

അപ്പോള്‍ അവര്‍ അദ്ദേഹത്തെ വിട്ട് പിരിഞ്ഞുപോയി.

തഫ്സീര്‍