Skip to main content

اُولٰۤىِٕكَ هُمُ الْكٰفِرُوْنَ حَقًّا ۚوَاَعْتَدْنَا لِلْكٰفِرِيْنَ عَذَابًا مُّهِيْنًا  ( النساء: ١٥١ )

ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
humu
هُمُ
അവര്‍ (തന്നെ)
l-kāfirūna
ٱلْكَٰفِرُونَ
അവിശ്വാസികള്‍
ḥaqqan
حَقًّاۚ
യഥാര്‍ത്ഥത്തില്‍, സത്യമായും, ശരിക്ക്
wa-aʿtadnā
وَأَعْتَدْنَا
നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു
lil'kāfirīna
لِلْكَٰفِرِينَ
അവിശ്വാസികള്‍ക്ക്
ʿadhāban
عَذَابًا
ശിക്ഷ
muhīnan
مُّهِينًا
അപമാനകരമായ, നിന്ദ്യമായ

അറിയുക: അവര്‍ തന്നെയാണ് യഥാര്‍ഥ സത്യനിഷേധികള്‍. അത്തരം സത്യനിഷേധികള്‍ക്കു നാം നിന്ദ്യമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.

തഫ്സീര്‍

وَالَّذِيْنَ اٰمَنُوْا بِاللّٰهِ وَرُسُلِهٖ وَلَمْ يُفَرِّقُوْا بَيْنَ اَحَدٍ مِّنْهُمْ اُولٰۤىِٕكَ سَوْفَ يُؤْتِيْهِمْ اُجُوْرَهُمْ ۗوَكَانَ اللّٰهُ غَفُوْرًا رَّحِيْمًا ࣖ   ( النساء: ١٥٢ )

wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരാകട്ടെ
bil-lahi warusulihi
بِٱللَّهِ وَرُسُلِهِۦ
അല്ലാഹുവിലും, അവന്‍റെ റസൂലുകളിലും
walam yufarriqū
وَلَمْ يُفَرِّقُوا۟
അവര്‍ വ്യത്യാസം വരുത്തിയതുമില്ല
bayna aḥadin
بَيْنَ أَحَدٍ
ഒരാള്‍ക്കിടയിലും
min'hum
مِّنْهُمْ
അവരില്‍ നിന്ന്
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
sawfa yu'tīhim
سَوْفَ يُؤْتِيهِمْ
വഴിയെ അവന്‍ അവര്‍ക്ക് കൊടുക്കും
ujūrahum
أُجُورَهُمْۗ
അവരുടെ പ്രതിഫലങ്ങള്‍
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നുതാനും
ghafūran
غَفُورًا
വളരെ പൊറുക്കുന്നവന്‍
raḥīman
رَّحِيمًا
കരുണാനിധി

എന്നാല്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുകയും അവരില്‍ ആര്‍ക്കിടയിലും ഒരുവിധ വിവേചനവും കാണിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു അതിനൊത്ത പ്രതിഫലം നല്‍കും. അല്ലാഹു ഏറെ പൊറുക്കുന്നവനാണ്; പരമദയാലുവും.

തഫ്സീര്‍

يَسْـَٔلُكَ اَهْلُ الْكِتٰبِ اَنْ تُنَزِّلَ عَلَيْهِمْ كِتٰبًا مِّنَ السَّمَاۤءِ فَقَدْ سَاَلُوْا مُوْسٰٓى اَكْبَرَ مِنْ ذٰلِكَ فَقَالُوْٓا اَرِنَا اللّٰهَ جَهْرَةً فَاَخَذَتْهُمُ الصَّاعِقَةُ بِظُلْمِهِمْۚ ثُمَّ اتَّخَذُوا الْعِجْلَ مِنْۢ بَعْدِ مَا جَاۤءَتْهُمُ الْبَيِّنٰتُ فَعَفَوْنَا عَنْ ذٰلِكَ ۚ وَاٰتَيْنَا مُوْسٰى سُلْطٰنًا مُّبِيْنًا  ( النساء: ١٥٣ )

yasaluka
يَسْـَٔلُكَ
നിന്നോടു ചോദിക്കുന്നു
ahlu l-kitābi
أَهْلُ ٱلْكِتَٰبِ
വേദ (ഗ്രന്ഥ)ക്കാര്‍
an tunazzila
أَن تُنَزِّلَ
നീ ഇറക്കിക്കൊടുക്കുവാന്‍
ʿalayhim
عَلَيْهِمْ
അവരുടെമേല്‍, അവര്‍ക്ക്
kitāban
كِتَٰبًا
ഒരു ഗ്രന്ഥം
mina l-samāi
مِّنَ ٱلسَّمَآءِۚ
ആകാശത്തു നിന്ന്
faqad sa-alū
فَقَدْ سَأَلُوا۟
എന്നാല്‍ അവര്‍ ചോദിച്ചിട്ടുണ്ട്
mūsā
مُوسَىٰٓ
മൂസായോട്
akbara
أَكْبَرَ
കൂടുതല്‍ (വളരെ) വലിയത്
min dhālika
مِن ذَٰلِكَ
അതിനെക്കാള്‍
faqālū
فَقَالُوٓا۟
അതായത് അവര്‍ പറഞ്ഞു
arinā
أَرِنَا
ഞങ്ങള്‍ക്കു നീ കാണിച്ചുതരുക
l-laha
ٱللَّهَ
അല്ലാഹുവിനെ
jahratan
جَهْرَةً
പരസ്യമായി, പ്രത്യക്ഷത്തില്‍
fa-akhadhathumu
فَأَخَذَتْهُمُ
അങ്ങിനെ (എന്നിട്ട് ) അവരെ പിടികൂടി
l-ṣāʿiqatu
ٱلصَّٰعِقَةُ
ഇടിത്തീ
biẓul'mihim
بِظُلْمِهِمْۚ
അവരുടെ അക്രമം നിമിത്തം
thumma ittakhadhū
ثُمَّ ٱتَّخَذُوا۟
പിന്നെ അവര്‍ ഉണ്ടാക്കി, സ്വീകരിച്ചു
l-ʿij'la
ٱلْعِجْلَ
പശു (മൂരി) ക്കുട്ടിയെ
min baʿdi
مِنۢ بَعْدِ
ശേഷമായി
mā jāathumu
مَا جَآءَتْهُمُ
അവര്‍ക്ക് വന്നതിന്‍റെ
l-bayinātu
ٱلْبَيِّنَٰتُ
(വ്യക്തമായ) തെളിവുകള്‍
faʿafawnā
فَعَفَوْنَا
എന്നിട്ട് നാം മാപ്പ് ചെയ്തു
ʿan dhālika
عَن ذَٰلِكَۚ
അതിനെക്കുറിച്ചു
waātaynā mūsā
وَءَاتَيْنَا مُوسَىٰ
മൂസാക്കു നാം നല്‍കുകയും ചെയ്തു
sul'ṭānan
سُلْطَٰنًا
അധികാരശക്തി (അധികൃതരേഖ- തെളിവ്)
mubīnan
مُّبِينًا
വ്യക്തമായ

വേദക്കാര്‍ നിന്നോടാവശ്യപ്പെടുന്നു: അവര്‍ക്ക് വാനലോകത്തുനിന്ന് നീയൊരു ഗ്രന്ഥം ഇറക്കിക്കൊടുക്കണമെന്ന്. ഇതിനെക്കാള്‍ ഗുരുതരമായ ആവശ്യം അവര്‍ മൂസായോട് ഉന്നയിച്ചിട്ടുണ്ട്. അവര്‍ പറഞ്ഞു: ''നീ ഞങ്ങള്‍ക്ക് അല്ലാഹുവെ നേരില്‍ കാണിച്ചുതരണം.'' അവരുടെ ഈ ധിക്കാരം കാരണം പെട്ടെന്നൊരു ഇടിനാദം അവരെ പിടികൂടി. പിന്നെ, വ്യക്തമായ തെളിവുകള്‍ വന്നെത്തിയിട്ടും അവര്‍ പശുക്കുട്ടിയെ ഉണ്ടാക്കി ദൈവമാക്കി. അതും നാം പൊറുത്തുകൊടുത്തു. തുടര്‍ന്ന് മൂസാക്കു നാം വ്യക്തമായ ന്യായപ്രമാണം നല്‍കുകയും ചെയ്തു.

തഫ്സീര്‍

وَرَفَعْنَا فَوْقَهُمُ الطُّوْرَ بِمِيْثَاقِهِمْ وَقُلْنَا لَهُمُ ادْخُلُوا الْبَابَ سُجَّدًا وَّقُلْنَا لَهُمْ لَا تَعْدُوْا فِى السَّبْتِ وَاَخَذْنَا مِنْهُمْ مِّيْثَاقًا غَلِيْظًا  ( النساء: ١٥٤ )

warafaʿnā
وَرَفَعْنَا
നാം ഉയര്‍ത്തുകയും ചെയ്തു
fawqahumu
فَوْقَهُمُ
അവര്‍ക്കുമീതെ
l-ṭūra
ٱلطُّورَ
ത്വൂറിനെ (പര്‍വ്വതത്തെ - സീനാമലയെ)
bimīthāqihim
بِمِيثَٰقِهِمْ
അവരുടെ ഉറപ്പ് (കരാര്‍) സംബന്ധിച്ചു (നിമിത്തം)
waqul'nā lahumu
وَقُلْنَا لَهُمُ
അവരോട് നാം പറയുകയും ചെയ്തു
ud'khulū
ٱدْخُلُوا۟
നിങ്ങള്‍ പ്രവേശിക്കുവിന്‍
l-bāba
ٱلْبَابَ
(പടി) വാതില്‍
sujjadan
سُجَّدًا
സുജൂദ് ചെയ്യുന്നവരായി (ചെയ്തുകൊണ്ട്)
waqul'nā lahum
وَقُلْنَا لَهُمْ
അവരോട് നാം പറയുകയും ചെയ്തു
lā taʿdū
لَا تَعْدُوا۟
നിങ്ങള്‍ അതിക്രമിക്കരുത്, ക്രമം തെറ്റരുത്
fī l-sabti
فِى ٱلسَّبْتِ
സബ്തില്‍, ശബ്ബത്താചരണത്തില്‍
wa-akhadhnā
وَأَخَذْنَا
നാം എടുക്കുക (വാങ്ങുക) യും ചെയ്തു
min'hum
مِنْهُم
അവരില്‍ നിന്ന്, അവരോട്
mīthāqan
مِّيثَٰقًا
ഉറപ്പ്, കരാര്‍, ഉടമ്പടി
ghalīẓan
غَلِيظًا
കനത്ത, ശക്തമായ, കടുത്ത

അവരോട് ഉറപ്പ് വാങ്ങാനായി പര്‍വതത്തെ നാം അവര്‍ക്കുമീതെ ഉയര്‍ത്തിക്കാട്ടി. നഗരകവാടം കടക്കുന്നത് പ്രണാമമര്‍പ്പിച്ചുകൊണ്ടാവണമെന്ന് നാമവരോട് കല്‍പിച്ചു; സാബത്ത് നാളില്‍ അതിക്രമം കാട്ടരുതെന്നും. അക്കാര്യത്തില്‍ നാം അവരോട് സുദൃഢമായ കരാര്‍ വാങ്ങുകയും ചെയ്തു.

തഫ്സീര്‍

فَبِمَا نَقْضِهِمْ مِّيْثَاقَهُمْ وَكُفْرِهِمْ بِاٰيٰتِ اللّٰهِ وَقَتْلِهِمُ الْاَنْۢبِيَاۤءَ بِغَيْرِ حَقٍّ وَّقَوْلِهِمْ قُلُوْبُنَا غُلْفٌ ۗ بَلْ طَبَعَ اللّٰهُ عَلَيْهَا بِكُفْرِهِمْ فَلَا يُؤْمِنُوْنَ اِلَّا قَلِيْلًاۖ   ( النساء: ١٥٥ )

fabimā
فَبِمَا
എന്നിട്ടു (അങ്ങനെ)
naqḍihim
نَقْضِهِم
അവരുടെ ലംഘനം കൊണ്ട്
mīthāqahum
مِّيثَٰقَهُمْ
അവരുടെ ഉറപ്പിനെ, കരാറിനെ
wakuf'rihim
وَكُفْرِهِم
അവരുടെ അവിശ്വാസം
biāyāti l-lahi
بِـَٔايَٰتِ ٱللَّهِ
അല്ലാഹുവിന്‍റെ ആയത്തു (ലക്ഷ്യം -ദൃഷ്ടാന്തം- വചനം) കളില്‍
waqatlihimu
وَقَتْلِهِمُ
അവരുടെ കൊലചെയ്യലും
l-anbiyāa
ٱلْأَنۢبِيَآءَ
നബി (പ്രവാചകന്‍) മാരെ
bighayri ḥaqqin
بِغَيْرِ حَقٍّ
ഒരു കാര്യം (ന്യായം - അവകാശം) ഇല്ലാതെ
waqawlihim
وَقَوْلِهِمْ
അവരുടെ വാക്കും, അവര്‍ പറഞ്ഞതും
qulūbunā
قُلُوبُنَا
ഞങ്ങളുടെ ഹൃദയങ്ങള്‍
ghul'fun
غُلْفٌۢۚ
മൂടി (ഉറ) ഇടപ്പെട്ടവയാണ്
bal ṭabaʿa
بَلْ طَبَعَ
പക്ഷേ മുദ്രകുത്തിയിരിക്കയാണ്
l-lahu
ٱللَّهُ
അല്ലാഹു
ʿalayhā
عَلَيْهَا
അവക്കു, അവയുടെ മേല്‍
bikuf'rihim
بِكُفْرِهِمْ
അവരുടെ അവിശ്വാസം നിമിത്തം
falā yu'minūna
فَلَا يُؤْمِنُونَ
അതിനാല്‍ (എനി) അവര്‍ വിശ്വസിക്കയില്ല
illā qalīlan
إِلَّا قَلِيلًا
അല്‍പമല്ലാതെ

എന്നിട്ടും അവര്‍ കരാര്‍ ലംഘിച്ചു. ദൈവിക വചനങ്ങളെ ധിക്കരിച്ചു. അന്യായമായി പ്രവാചകന്മാരെ കൊന്നു. തങ്ങളുടെ ഹൃദയങ്ങള്‍ മൂടിക്കുള്ളില്‍ ഭദ്രമാണെന്ന് വീമ്പുപറഞ്ഞു. അങ്ങനെ അവരുടെ നിഷേധഫലമായി അല്ലാഹു അവരുടെ മനസ്സുകള്‍ അടച്ചുപൂട്ടി മുദ്രവെച്ചു. അതിനാല്‍ അവര്‍ വളരെ കുറച്ചേ വിശ്വസിക്കുന്നുള്ളൂ.

തഫ്സീര്‍

وَّبِكُفْرِهِمْ وَقَوْلِهِمْ عَلٰى مَرْيَمَ بُهْتَانًا عَظِيْمًاۙ   ( النساء: ١٥٦ )

wabikuf'rihim
وَبِكُفْرِهِمْ
അവരുടെ അവിശ്വാസം കൊണ്ടും
waqawlihim
وَقَوْلِهِمْ
അവരുടെ വാക്കു (പറയല്‍) കൊണ്ടും
ʿalā maryama
عَلَىٰ مَرْيَمَ
മര്‍യമിന്‍റെ മേല്‍
buh'tānan
بُهْتَٰنًا
കളളാരോപണം, നുണ
ʿaẓīman
عَظِيمًا
വമ്പിച്ച

അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്റെ പേരില്‍ ഗുരുതരമായ അപവാദം പറഞ്ഞതിനാലുമാണത്.

തഫ്സീര്‍

وَّقَوْلِهِمْ اِنَّا قَتَلْنَا الْمَسِيْحَ عِيْسَى ابْنَ مَرْيَمَ رَسُوْلَ اللّٰهِۚ وَمَا قَتَلُوْهُ وَمَا صَلَبُوْهُ وَلٰكِنْ شُبِّهَ لَهُمْ ۗوَاِنَّ الَّذِيْنَ اخْتَلَفُوْا فِيْهِ لَفِيْ شَكٍّ مِّنْهُ ۗمَا لَهُمْ بِهٖ مِنْ عِلْمٍ اِلَّا اتِّبَاعَ الظَّنِّ وَمَا قَتَلُوْهُ يَقِيْنًاۢ ۙ   ( النساء: ١٥٧ )

waqawlihim
وَقَوْلِهِمْ
അവരുടെ വാക്കും, പറയലും
innā qatalnā
إِنَّا قَتَلْنَا
നിശ്ചയമായും ഞങ്ങള്‍ കൊലപ്പെടുത്തി
l-masīḥa
ٱلْمَسِيحَ
മസീഹിനെ
ʿīsā ib'na maryama
عِيسَى ٱبْنَ مَرْيَمَ
മര്‍യമിന്‍റെ മകന്‍ ഈസായെ
rasūla l-lahi
رَسُولَ ٱللَّهِ
അല്ലാഹുവിന്‍റെ റസൂലായ
wamā qatalūhu
وَمَا قَتَلُوهُ
അദ്ദേഹത്തെ അവര്‍ കൊലചെയ്തിട്ടില്ല താനും
wamā ṣalabūhu
وَمَا صَلَبُوهُ
അദ്ദേഹത്തെ അവര്‍ ക്രൂശിച്ചിട്ടുമില്ല
walākin
وَلَٰكِن
പക്ഷേ
shubbiha
شُبِّهَ
തിരിച്ചറിയാതാക്കപ്പെട്ടിരിക്കയാണ് (യഥാര്‍ത്ഥം തിരിയാതായി)
lahum
لَهُمْۚ
അവര്‍ക്ക്
wa-inna alladhīna
وَإِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരു കൂട്ടര്‍
ikh'talafū
ٱخْتَلَفُوا۟
അവര്‍ ഭിന്നാഭിപ്രായത്തിലായി
fīhi
فِيهِ
അദ്ദേഹത്തി (ന്‍റെകാര്യത്തി)ല്‍
lafī shakkin
لَفِى شَكٍّ
സംശയത്തില്‍ തന്നെയാണ്
min'hu
مِّنْهُۚ
അദ്ദേഹത്തെപ്പറ്റി
mā lahum bihi
مَا لَهُم بِهِۦ
അദ്ദേഹത്തെ (അതിനെ) കുറിച്ചു അവര്‍ക്കില്ല
min ʿil'min
مِنْ عِلْمٍ
അറിവില്‍ നിന്ന് (ഒന്നും), ഒരറിവും
illā ittibāʿa
إِلَّا ٱتِّبَاعَ
പിന്‍പറ്റലല്ലാതെ
l-ẓani
ٱلظَّنِّۚ
ഊഹത്തെ , ധാരണയെ
wamā qatalūhu
وَمَا قَتَلُوهُ
അദ്ദേഹത്തെ അവര്‍കൊലപ്പെടുത്തിയിട്ടില്ല
yaqīnan
يَقِينًۢا
ഉറപ്പായിട്ട്

ദൈവദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നുവെന്ന് വാദിച്ചതിനാലും. സത്യത്തിലവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവര്‍ ആശയക്കുഴപ്പത്തിലാവുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവര്‍ അതേപ്പറ്റി സംശയത്തില്‍ തന്നെയാണ്. കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. അവരദ്ദേഹത്തെ കൊന്നിട്ടില്ല; ഉറപ്പ്.

തഫ്സീര്‍

بَلْ رَّفَعَهُ اللّٰهُ اِلَيْهِ ۗوَكَانَ اللّٰهُ عَزِيْزًا حَكِيْمًا  ( النساء: ١٥٨ )

bal
بَل
പക്ഷേ, എന്നാല്‍
rafaʿahu l-lahu
رَّفَعَهُ ٱللَّهُ
അല്ലാഹു അദ്ദേഹത്തെ ഉയര്‍ത്തിയി രിക്കയാണ്
ilayhi
إِلَيْهِۚ
അവങ്കലേക്ക്, തന്നിലേക്ക്
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നു
ʿazīzan
عَزِيزًا
താപശാലി
ḥakīman
حَكِيمًا
അഗാധജ്ഞന്‍, യുക്തിമാന്‍

എന്നാല്‍ അല്ലാഹു അദ്ദേഹത്തെ തന്നിലേക്കുയര്‍ത്തുകയാണുണ്ടായത്. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ.

തഫ്സീര്‍

وَاِنْ مِّنْ اَهْلِ الْكِتٰبِ اِلَّا لَيُؤْمِنَنَّ بِهٖ قَبْلَ مَوْتِهٖ ۚوَيَوْمَ الْقِيٰمَةِ يَكُوْنُ عَلَيْهِمْ شَهِيْدًاۚ   ( النساء: ١٥٩ )

wa-in
وَإِن
ഇല്ല
min ahli l-kitābi
مِّنْ أَهْلِ ٱلْكِتَٰبِ
വേദക്കാരില്‍ നിന്ന് (ആരും)
illā layu'minanna
إِلَّا لَيُؤْمِنَنَّ
തീര്‍ച്ചയായും (അവന്‍) വിശ്വസിക്കാതെ
bihi
بِهِۦ
അദ്ദേഹത്തില്‍
qabla mawtihi
قَبْلَ مَوْتِهِۦۖ
അദ്ദേഹത്തിന്‍റെ (അവന്‍റെ) മരണത്തിന്മുമ്പ്
wayawma l-qiyāmati
وَيَوْمَ ٱلْقِيَٰمَةِ
ക്വിയാമത്തു നാളിലാകട്ടെ
yakūnu
يَكُونُ
അദ്ദേഹമായിരിക്കും
ʿalayhim
عَلَيْهِمْ
അവരുടെ മേല്‍
shahīdan
شَهِيدًا
സാക്ഷി

ഈസായുടെ മരണത്തിനു മുമ്പെ അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി വേദക്കാരിലാരുമുണ്ടാവില്ല. ഉയിര്‍ത്തെഴുന്നേല്‍പു നാളിലോ ഉറപ്പായും അദ്ദേഹം അവര്‍ക്കെതിരെ സാക്ഷിയാവുകയും ചെയ്യും.

തഫ്സീര്‍

فَبِظُلْمٍ مِّنَ الَّذِيْنَ هَادُوْا حَرَّمْنَا عَلَيْهِمْ طَيِّبٰتٍ اُحِلَّتْ لَهُمْ وَبِصَدِّهِمْ عَنْ سَبِيْلِ اللّٰهِ كَثِيْرًاۙ   ( النساء: ١٦٠ )

fabiẓul'min
فَبِظُلْمٍ
അങ്ങനെ ഒരു (വമ്പിച്ച) അക്രമം കൊണ്ട് (നിമിത്തം)
mina alladhīna
مِّنَ ٱلَّذِينَ
യാതൊരുവരില്‍ നിന്ന്
hādū
هَادُوا۟
യഹൂദികളായ
ḥarramnā
حَرَّمْنَا
നാം നിഷിദ്ധമാക്കി
ʿalayhim
عَلَيْهِمْ
അവരുടെ മേല്‍
ṭayyibātin
طَيِّبَٰتٍ
ചില നല്ല വസ്തുക്കളെ
uḥillat
أُحِلَّتْ
അനുവദനീയമാക്കപ്പെട്ട
lahum
لَهُمْ
അവര്‍ക്ക്
wabiṣaddihim
وَبِصَدِّهِمْ
അവര്‍ തിരിച്ചു വിട്ടതുകൊണ്ടും, തിരിഞ്ഞു പോയതു നിമിത്തവും
ʿan sabīli l-lahi
عَن سَبِيلِ ٱللَّهِ
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്
kathīran
كَثِيرًا
വളരെ ആളുകളെ, ധാരാളമായി

ജൂതന്മാര്‍ക്ക് അനുവദിച്ചിരുന്ന പല നല്ല വസ്തുക്കളും അവരുടെ അക്രമം കാരണമായും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒട്ടേറെ തടസ്സങ്ങള്‍ സൃഷ്ടിച്ചതിനാലും നാമവര്‍ക്ക് നിഷിദ്ധമാക്കി.

തഫ്സീര്‍