Skip to main content

وَّاَخْذِهِمُ الرِّبٰوا وَقَدْ نُهُوْا عَنْهُ وَاَكْلِهِمْ اَمْوَالَ النَّاسِ بِالْبَاطِلِ ۗوَاَعْتَدْنَا لِلْكٰفِرِيْنَ مِنْهُمْ عَذَابًا اَلِيْمًا  ( النساء: ١٦١ )

wa-akhdhihimu
وَأَخْذِهِمُ
അവര്‍ വാങ്ങിയതും
l-riba
ٱلرِّبَوٰا۟
പലിശ
waqad nuhū
وَقَدْ نُهُوا۟
അവര്‍ വിരോധിക്കപ്പെട്ടിട്ടുണ്ടു താനും
ʿanhu
عَنْهُ
അതിനെപ്പറ്റി
wa-aklihim
وَأَكْلِهِمْ
അവര്‍ തിന്നതും
amwāla l-nāsi
أَمْوَٰلَ ٱلنَّاسِ
മനുഷ്യരുടെ സ്വത്തുക്കള്‍
bil-bāṭili
بِٱلْبَٰطِلِۚ
അന്യായമായി
wa-aʿtadnā
وَأَعْتَدْنَا
നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു
lil'kāfirīna min'hum
لِلْكَٰفِرِينَ مِنْهُمْ
അവരില്‍ നിന്നുളള അവിശ്വാസികള്‍ക്ക്
ʿadhāban alīman
عَذَابًا أَلِيمًا
വേദനയേറിയ ശിക്ഷ

പലിശ അവര്‍ക്ക് വിരോധിക്കപ്പെട്ടതായിരുന്നിട്ടും അവരതനുഭവിച്ചു. അവര്‍ അവിഹിതമായി ജനങ്ങളുടെ സ്വത്ത് കവര്‍ന്നെടുത്ത് ആഹരിച്ചു. അവരിലെ സത്യനിഷേധികള്‍ക്കു നാം നോവേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.

തഫ്സീര്‍

لٰكِنِ الرَّاسِخُوْنَ فِى الْعِلْمِ مِنْهُمْ وَالْمُؤْمِنُوْنَ يُؤْمِنُوْنَ بِمَآ اُنْزِلَ اِلَيْكَ وَمَآ اُنْزِلَ مِنْ قَبْلِكَ وَالْمُقِيْمِيْنَ الصَّلٰوةَ وَالْمُؤْتُوْنَ الزَّكٰوةَ وَالْمُؤْمِنُوْنَ بِاللّٰهِ وَالْيَوْمِ الْاٰخِرِۗ اُولٰۤىِٕكَ سَنُؤْتِيْهِمْ اَجْرًا عَظِيْمًا ࣖ  ( النساء: ١٦٢ )

lākini
لَّٰكِنِ
എങ്കിലും
l-rāsikhūna
ٱلرَّٰسِخُونَ
അടിയുറച്ചവര്‍, പൂണ്ടു പിടിച്ചവര്‍
fī l-ʿil'mi
فِى ٱلْعِلْمِ
അറിവില്‍, ജ്ഞാനത്തില്‍
min'hum
مِنْهُمْ
അവരില്‍ നിന്ന്
wal-mu'minūna
وَٱلْمُؤْمِنُونَ
വിശ്വാസികളും
yu'minūna
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നതാണ്
bimā unzila
بِمَآ أُنزِلَ
ഇറക്കപ്പെട്ടതില്‍
ilayka
إِلَيْكَ
നിനക്ക്, നിന്നിലേക്ക്
wamā unzila
وَمَآ أُنزِلَ
ഇറക്കപ്പെട്ടതിലും
min qablika
مِن قَبْلِكَۚ
നിനക്കു മുമ്പായി
wal-muqīmīna
وَٱلْمُقِيمِينَ
നിലനിര്‍ത്തുന്നവരെയും (പ്രത്യേകം പറയുന്നു)
l-ṣalata
ٱلصَّلَوٰةَۚ
നമസ്‌കാരം
wal-mu'tūna
وَٱلْمُؤْتُونَ
കൊടുക്കുന്നവരും
l-zakata
ٱلزَّكَوٰةَ
സകാത്ത്
wal-mu'minūna
وَٱلْمُؤْمِنُونَ
വിശ്വസിക്കുന്നവരും
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
wal-yawmi l-ākhiri
وَٱلْيَوْمِ ٱلْءَاخِرِ
അന്ത്യനാളിലും
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
sanu'tīhim
سَنُؤْتِيهِمْ
വഴിയെ അവര്‍ക്കു നാം കൊടുക്കും
ajran
أَجْرًا
പ്രതിഫലം
ʿaẓīman
عَظِيمًا
വമ്പിച്ച, മഹത്തായ

എന്നാല്‍ അവരിലെ അഗാധജ്ഞാനമുള്ളവരും സത്യവിശ്വാസികളും നിനക്ക് ഇറക്കിത്തന്നതിലും നിനക്ക് മുമ്പെ ഇറക്കിക്കൊടുത്തതിലും വിശ്വസിക്കുന്നു. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരാണവര്‍. സകാത്ത് നല്‍കുന്നവരും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുമാണ്. അവര്‍ക്ക് നാം മഹത്തായ പ്രതിഫലം നല്‍കും.

തഫ്സീര്‍

۞ اِنَّآ اَوْحَيْنَآ اِلَيْكَ كَمَآ اَوْحَيْنَآ اِلٰى نُوْحٍ وَّالنَّبِيّٖنَ مِنْۢ بَعْدِهٖۚ وَاَوْحَيْنَآ اِلٰٓى اِبْرٰهِيْمَ وَاِسْمٰعِيْلَ وَاِسْحٰقَ وَيَعْقُوْبَ وَالْاَسْبَاطِ وَعِيْسٰى وَاَيُّوْبَ وَيُوْنُسَ وَهٰرُوْنَ وَسُلَيْمٰنَ ۚوَاٰتَيْنَا دَاوٗدَ زَبُوْرًاۚ   ( النساء: ١٦٣ )

innā awḥaynā
إِنَّآ أَوْحَيْنَآ
നിശ്ചയമായും നാം വഹ്‌യ് നല്‍കിയിരിക്കുന്നു
ilayka
إِلَيْكَ
നിനക്ക്
kamā awḥaynā
كَمَآ أَوْحَيْنَآ
നാം വഹ്‌യ് നല്‍കിയപോലെ
ilā nūḥin
إِلَىٰ نُوحٍ
നൂഹിന്, നൂഹിലേക്ക്
wal-nabiyīna
وَٱلنَّبِيِّۦنَ
നബിമാര്‍ക്കും
min baʿdihi
مِنۢ بَعْدِهِۦۚ
അദ്ദേഹത്തിനു ശേഷമുളള
wa-awḥaynā
وَأَوْحَيْنَآ
നാം വഹ്‌യ് നല്‍കുകയും ചെയ്തു
ilā ib'rāhīma
إِلَىٰٓ إِبْرَٰهِيمَ
ഇബ്‌റാഹീമിന്
wa-is'māʿīla
وَإِسْمَٰعِيلَ
ഇസ്മാഈലിനും
wa-is'ḥāqa
وَإِسْحَٰقَ
ഇസ്ഹാക്വിനും
wayaʿqūba
وَيَعْقُوبَ
യഅ്ക്വൂബിനും
wal-asbāṭi
وَٱلْأَسْبَاطِ
സന്തതികള്‍ക്കും
waʿīsā
وَعِيسَىٰ
ഈസാക്കും
wa-ayyūba
وَأَيُّوبَ
അയ്യൂബിനും
wayūnusa
وَيُونُسَ
യൂനുസിനും
wahārūna
وَهَٰرُونَ
ഹാറൂന്നും
wasulaymāna
وَسُلَيْمَٰنَۚ
സുലൈമാനും
waātaynā
وَءَاتَيْنَا
കൊടുക്കുകയും ചെയ്തു
dāwūda
دَاوُۥدَ
ദാവൂദിന്
zabūran
زَبُورًا
ഒരു ഏട്, സബൂര്‍

നൂഹിനും തുടര്‍ന്നുവന്ന പ്രവാചകന്മാര്‍ക്കും നാം ബോധനം നല്‍കിയപോലെത്തന്നെ നിനക്കും നാം ബോധനം നല്‍കിയിരിക്കുന്നു. ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ് സന്തതികള്‍, ഈസാ, അയ്യൂബ്, യൂനുസ്, ഹാറൂന്‍, സുലൈമാന്‍ എന്നിവര്‍ക്കും നാം ബോധനം നല്‍കിയിരിക്കുന്നു. ദാവൂദിന് സങ്കീര്‍ത്തനവും നല്‍കി.

തഫ്സീര്‍

وَرُسُلًا قَدْ قَصَصْنٰهُمْ عَلَيْكَ مِنْ قَبْلُ وَرُسُلًا لَّمْ نَقْصُصْهُمْ عَلَيْكَ ۗوَكَلَّمَ اللّٰهُ مُوْسٰى تَكْلِيْمًاۚ   ( النساء: ١٦٤ )

warusulan
وَرُسُلًا
കുറെ (ചില) റസൂലുകളെയും
qad qaṣaṣnāhum
قَدْ قَصَصْنَٰهُمْ
അവരെ നാം വിവരിച്ചു (കഥനം ചെയ്തു) തന്നിട്ടുണ്ട്
ʿalayka
عَلَيْكَ
നിനക്ക്
min qablu
مِن قَبْلُ
മുമ്പേ, മുമ്പ്
warusulan
وَرُسُلًا
ചില (കുറെ) റസൂലുകളെയും
lam naqṣuṣ'hum
لَّمْ نَقْصُصْهُمْ
അവരെ നാം വിവരിച്ചു തന്നിട്ടില്ല
ʿalayka
عَلَيْكَۚ
നിനക്ക്
wakallama l-lahu
وَكَلَّمَ ٱللَّهُ
അല്ലാഹു സംസാരിക്കയും ചെയ്തു
mūsā
مُوسَىٰ
മൂസായോട്
taklīman
تَكْلِيمًا
ഒരു (നേരിലുളള - ശരിക്കുളള) സംസാരം

ഇതിനുമുമ്പ് നിനക്കു നാം പറഞ്ഞുതന്നതും ഇനിയും നിന്നെ അറിയിച്ചിട്ടില്ലാത്തതുമായ മറ്റു ദൈവദൂതന്മാര്‍ക്കും നാം ബോധനം നല്‍കിയിട്ടുണ്ട്. മൂസായോട് അല്ലാഹു നേരിട്ടുതന്നെ സംസാരിച്ചു.

തഫ്സീര്‍

رُسُلًا مُّبَشِّرِيْنَ وَمُنْذِرِيْنَ لِئَلَّا يَكُوْنَ لِلنَّاسِ عَلَى اللّٰهِ حُجَّةٌ ۢ بَعْدَ الرُّسُلِ ۗوَكَانَ اللّٰهُ عَزِيْزًا حَكِيْمًا  ( النساء: ١٦٥ )

rusulan
رُّسُلًا
(അതെ) റസൂലുകളെ
mubashirīna
مُّبَشِّرِينَ
സന്തോഷ വാര്‍ത്ത അറിയിക്കുന്നവരായ (ആയിട്ട്)
wamundhirīna
وَمُنذِرِينَ
താക്കീതു (മുന്നറിയിപ്പു - ഭയവാര്‍ത്ത) നല്‍കുന്നവരും
li-allā yakūna
لِئَلَّا يَكُونَ
ഉണ്ടാവാതെ (ഇല്ലാതെ) ഇരിക്കുവാന്‍
lilnnāsi
لِلنَّاسِ
മനുഷ്യര്‍ക്ക്
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്‍റെ മേല്‍ (എതിരെ)
ḥujjatun
حُجَّةٌۢ
ഒരു ന്യായവും
baʿda l-rusuli
بَعْدَ ٱلرُّسُلِۚ
റസൂലുകളുടെ ശേഷം
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നു, ആയിരിക്കുന്നു
ʿazīzan
عَزِيزًا
പ്രതാപ ശാലി
ḥakīman
حَكِيمًا
യുക്തിമാന്‍, അഗാധജ്ഞന്‍

ഇവരൊക്കെയും ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പു നല്‍കുന്നവരുമായ ദൈവദൂതന്മാരായിരുന്നു. അവരുടെ നിയോഗശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരെ ഒരു ന്യായവും പറയാനില്ലാതിരിക്കാനാണിത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്.

തഫ്സീര്‍

لٰكِنِ اللّٰهُ يَشْهَدُ بِمَآ اَنْزَلَ اِلَيْكَ اَنْزَلَهٗ بِعِلْمِهٖ ۚوَالْمَلٰۤىِٕكَةُ يَشْهَدُوْنَ ۗوَكَفٰى بِاللّٰهِ شَهِيْدًاۗ   ( النساء: ١٦٦ )

lākini l-lahu
لَّٰكِنِ ٱللَّهُ
എന്നാല്‍ (എങ്കിലും) അല്ലാഹു
yashhadu
يَشْهَدُ
സാക്ഷ്യം വഹിക്കുന്നു
bimā anzala
بِمَآ أَنزَلَ
അവന്‍ ഇറക്കിയതിന്, ഇറക്കിയതിനെപ്പറ്റി
ilayka
إِلَيْكَۖ
നിനക്ക്, നിന്നിലേക്ക്
anzalahu
أَنزَلَهُۥ
അതവന്‍ ഇറക്കിയിരിക്കുന്നു
biʿil'mihi
بِعِلْمِهِۦۖ
തന്‍റെ അറിവോടെ, അറിവുപ്രകാരം
wal-malāikatu
وَٱلْمَلَٰٓئِكَةُ
മലക്കുകളും
yashhadūna
يَشْهَدُونَۚ
സാക്ഷ്യം വഹിക്കുന്നു
wakafā
وَكَفَىٰ
മതി താനും
bil-lahi
بِٱللَّهِ
അല്ലാഹു തന്നെ
shahīdan
شَهِيدًا
സാക്ഷിയായി

അല്ലാഹു നിനക്ക് ഇറക്കിത്തന്നത് തന്റെ ജ്ഞാനത്തില്‍ നിന്നുതന്നെയാണെന്നതിന് അവന്‍ തന്നെ സാക്ഷ്യം വഹിക്കുന്നുണ്ട്; മലക്കുകളും അതിനു സാക്ഷ്യം വഹിക്കുന്നു. സാക്ഷിയായി അല്ലാഹുതന്നെ ധാരാളമാണെങ്കിലും!

തഫ്സീര്‍

اِنَّ الَّذِيْنَ كَفَرُوْا وَصَدُّوْا عَنْ سَبِيْلِ اللّٰهِ قَدْ ضَلُّوْا ضَلٰلًا ۢ بَعِيْدًا  ( النساء: ١٦٧ )

inna alladhīna kafarū
إِنَّ ٱلَّذِينَ كَفَرُوا۟
നിശ്ചയമായും, അവിശ്വസിച്ചവര്‍
waṣaddū
وَصَدُّوا۟
അവര്‍ തിരിച്ചുകള യുകയും ചെയ്തു, തിരിഞ്ഞു കളയുകയും
ʿan sabīli
عَن سَبِيلِ
മാര്‍ഗത്തില്‍ നിന്ന്
l-lahi
ٱللَّهِ
അല്ലാഹുവിന്‍റെ
qad ḍallū
قَدْ ضَلُّوا۟
അവര്‍ പിഴച്ചു പോയിട്ടുണ്ട്, പിഴച്ചു കഴിഞ്ഞു
ḍalālan
ضَلَٰلًۢا
ഒരു പിഴവ്, വഴിപിഴക്കല്‍
baʿīdan
بَعِيدًا
വിദൂരമായ

സത്യത്തെ തള്ളിപ്പറയുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നവര്‍ വഴികേടില്‍ ഏറെദൂരം പിന്നിട്ടിരിക്കുന്നു.

തഫ്സീര്‍

اِنَّ الَّذِيْنَ كَفَرُوْا وَظَلَمُوْا لَمْ يَكُنِ اللّٰهُ لِيَغْفِرَ لَهُمْ وَلَا لِيَهْدِيَهُمْ طَرِيْقًاۙ   ( النساء: ١٦٨ )

inna alladhīna kafarū
إِنَّ ٱلَّذِينَ كَفَرُوا۟
നിശ്ചയമായും, അവിശ്വസിച്ചവര്‍
waẓalamū
وَظَلَمُوا۟
അവര്‍ അക്രമം ചെയ്കയും ചെയ്തു
lam yakuni
لَمْ يَكُنِ
ഇല്ലാ, ആകുകയില്ല
l-lahu
ٱللَّهُ
അല്ലാഹു
liyaghfira
لِيَغْفِرَ
പൊറുക്കുക, പൊറുക്കുവാന്‍ (ഉദ്ദേശ്യം - ഒരുക്കം)
lahum
لَهُمْ
അവര്‍ക്ക്
walā liyahdiyahum
وَلَا لِيَهْدِيَهُمْ
അവരെ വഴികാട്ടുകയുമില്ല, കാട്ടുവാനും ഇല്ല
ṭarīqan
طَرِيقًا
ഒരു വഴിയും

സത്യത്തെ നിഷേധിക്കുകയും അക്രമം കാണിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു ഒരിക്കലും പൊറുത്തുകൊടുക്കുകയില്ല. ഒരു മാര്‍ഗവും അവര്‍ക്ക് കാണിച്ചുകൊടുക്കുകയുമില്ല;

തഫ്സീര്‍

اِلَّا طَرِيْقَ جَهَنَّمَ خٰلِدِيْنَ فِيْهَآ اَبَدًا ۗوَكَانَ ذٰلِكَ عَلَى اللّٰهِ يَسِيْرًا  ( النساء: ١٦٩ )

illā ṭarīqa
إِلَّا طَرِيقَ
വഴിയല്ലാതെ
jahannama
جَهَنَّمَ
ജഹന്നമിന്‍റെ
khālidīna fīhā
خَٰلِدِينَ فِيهَآ
അതില്‍ നിത്യവാസികളായ നിലയില്‍
abadan
أَبَدًاۚ
എന്നെന്നും, എക്കാലവും
wakāna dhālika
وَكَانَ ذَٰلِكَ
അതാകുന്നുതാനും
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്‍റെ മേല്‍
yasīran
يَسِيرًا
എളുപ്പമുളളത് (പ്രയാസമില്ലാത്തത്)

നരകത്തിന്റെ മാര്‍ഗമല്ലാതെ. അവരതില്‍ സ്ഥിരവാസികളായിരിക്കും. അല്ലാഹുവിന് അത് വളരെ എളുപ്പമുള്ള കാര്യമാണ്.

തഫ്സീര്‍

يٰٓاَيُّهَا النَّاسُ قَدْ جَاۤءَكُمُ الرَّسُوْلُ بِالْحَقِّ مِنْ رَّبِّكُمْ فَاٰمِنُوْا خَيْرًا لَّكُمْ ۗوَاِنْ تَكْفُرُوْا فَاِنَّ لِلّٰهِ مَا فِى السَّمٰوٰتِ وَالْاَرْضِۗ وَكَانَ اللّٰهُ عَلِيْمًا حَكِيْمًا  ( النساء: ١٧٠ )

yāayyuhā l-nāsu
يَٰٓأَيُّهَا ٱلنَّاسُ
ഹേ മനുഷ്യരേ
qad jāakumu
قَدْ جَآءَكُمُ
നിങ്ങള്‍ക്ക് വന്നിട്ടുണ്ട്
l-rasūlu
ٱلرَّسُولُ
റസൂല്‍, ദൂതന്‍
bil-ḥaqi
بِٱلْحَقِّ
യഥാര്‍ത്ഥവും കൊണ്ട്, യഥാര്‍ത്ഥ സമേതം
min rabbikum
مِن رَّبِّكُمْ
നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന്
faāminū
فَـَٔامِنُوا۟
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുവിന്‍
khayran lakum
خَيْرًا لَّكُمْۚ
നിങ്ങള്‍ക്കു ഗുണ (കര) മായികൊണ്ട്
wa-in takfurū
وَإِن تَكْفُرُوا۟
നിങ്ങള്‍ അവിശ്വസിക്കുകയാണെങ്കിലോ
fa-inna lillahi
فَإِنَّ لِلَّهِ
എന്നാല്‍ നിശ്ചയമായും അല്ലാഹുവിനുളളതാണ്
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളതും
wal-arḍi
وَٱلْأَرْضِۚ
ഭൂമിയിലും (ഉള്ളതും)
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നു
ʿalīman
عَلِيمًا
അറിയുന്നവന്‍
ḥakīman
حَكِيمًا
അഗാധജ്ഞന്‍

ജനങ്ങളേ, നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള സത്യസന്ദേശവുമായി ദൈവദൂതനിതാ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക. അതാണ് നിങ്ങള്‍ക്കുത്തമം. അഥവാ, നിങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍ അറിയുക: ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാണ്. അല്ലാഹു എല്ലാം അറിയുന്നവനാണ്. യുക്തിമാനും.

തഫ്സീര്‍