Skip to main content

وَيَقُوْلُوْنَ طَاعَةٌ ۖ فَاِذَا بَرَزُوْا مِنْ عِنْدِكَ بَيَّتَ طَاۤىِٕفَةٌ مِّنْهُمْ غَيْرَ الَّذِيْ تَقُوْلُ ۗ وَاللّٰهُ يَكْتُبُ مَا يُبَيِّتُوْنَ ۚ فَاَعْرِضْ عَنْهُمْ وَتَوَكَّلْ عَلَى اللّٰهِ ۗ وَكَفٰى بِاللّٰهِ وَكِيْلًا   ( النساء: ٨١ )

wayaqūlūna
وَيَقُولُونَ
അവര്‍ പറയും; പറയുകയും ചെയ്യുന്നു
ṭāʿatun
طَاعَةٌ
അനുസരണം
fa-idhā barazū
فَإِذَا بَرَزُوا۟
എന്നിട്ടവര്‍ വെളിയില്‍ പോയാല്‍
min ʿindika
مِنْ عِندِكَ
നിന്‍റെ അടുക്കല്‍ നിന്ന്
bayyata
بَيَّتَ
രാത്രി പരിപാടിയിടും, ഗൂഢാലോചന നടത്തുകയായി
ṭāifatun
طَآئِفَةٌ
ഒരു വിഭാഗം, കൂട്ടര്‍
min'hum
مِّنْهُمْ
അവരില്‍ നിന്ന്
ghayra alladhī
غَيْرَ ٱلَّذِى
യാതൊന്നല്ലാത്തതിന്
taqūlu
تَقُولُۖ
അത് (അവര്‍) പറയുന്നു
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
yaktubu
يَكْتُبُ
രേഖപ്പെടുത്തുന്നു, എഴുതിവെക്കും
mā yubayyitūna
مَا يُبَيِّتُونَۖ
അവര്‍ രാപരിപാടിയിടുന്നത്
fa-aʿriḍ
فَأَعْرِضْ
അതിനാല്‍ നീ തിരിഞ്ഞു കളയുക (അവഗണിക്കുക)
ʿanhum
عَنْهُمْ
അവരെപ്പറ്റി
watawakkal
وَتَوَكَّلْ
ഭരമേല്‍പിക്കുകയും ചെയ്യുക
ʿalā l-lahi
عَلَى ٱللَّهِۚ
അല്ലാഹുവിന്‍റെ മേല്‍
wakafā bil-lahi
وَكَفَىٰ بِٱللَّهِ
അല്ലാഹു മതി
wakīlan
وَكِيلًا
ഭരമേല്‍പിക്കപ്പെടുന്നവനായി, ഭരമേല്‍ക്കുന്നവന്‍

തങ്ങള്‍ അനുസരണമുള്ളവരാണെന്ന് അവര്‍ പറയും. എന്നാല്‍ നിന്റെ അടുത്തുനിന്ന് പോയാല്‍ അവരില്‍ ചിലര്‍ തങ്ങള്‍ പറയുന്നതിന് വിരുദ്ധമായി രാത്രിയില്‍ ഒത്തുകൂടി നിനക്കെതിരെ ഗൂഢാലോചന നടത്തുന്നു. രാത്രിയിലെ അവരുടെ ഈ ചെയ്തികളൊക്കെയും അല്ലാഹു രേഖപ്പെടുത്തുന്നുണ്ട്. അതിനാല്‍ നീ അവരെ അവഗണിക്കുക. എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിക്കുക. ഭരമേല്‍പിക്കാന്‍ അല്ലാഹു തന്നെ മതി.

തഫ്സീര്‍

اَفَلَا يَتَدَبَّرُوْنَ الْقُرْاٰنَ ۗ وَلَوْ كَانَ مِنْ عِنْدِ غَيْرِ اللّٰهِ لَوَجَدُوْا فِيْهِ اخْتِلَافًا كَثِيْرًا   ( النساء: ٨٢ )

afalā yatadabbarūna
أَفَلَا يَتَدَبَّرُونَ
അപ്പോള്‍ അവര്‍ ഉറ്റാലോചിക്കുന്നില്ലേ
l-qur'āna
ٱلْقُرْءَانَۚ
ക്വുര്‍ആനെ
walaw kāna
وَلَوْ كَانَ
അതായിരുന്നെങ്കില്‍
min ʿindi
مِنْ عِندِ
അടുക്കല്‍ നിന്ന്
ghayri l-lahi
غَيْرِ ٱللَّهِ
അല്ലാഹു അല്ലാത്തവരുടെ
lawajadū
لَوَجَدُوا۟
അവര്‍ കണ്ടെത്തുകതന്നെ ചെയ്യുമായിരുന്നു
fīhi
فِيهِ
അതില്‍
ikh'tilāfan
ٱخْتِلَٰفًا
പരസ്പരവ്യത്യാസം, ഭിന്നിപ്പ്, വിയോജിപ്പ്
kathīran
كَثِيرًا
വളരെ, ധാരാളം

അവര്‍ ഖുര്‍ആനെ സംബന്ധിച്ച് ചിന്തിക്കുന്നില്ലേ? അല്ലാഹു അല്ലാത്ത ആരില്‍ നിന്നെങ്കിലുമായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യങ്ങള്‍ കണ്ടെത്തുമായിരുന്നു.

തഫ്സീര്‍

وَاِذَا جَاۤءَهُمْ اَمْرٌ مِّنَ الْاَمْنِ اَوِ الْخَوْفِ اَذَاعُوْا بِهٖ ۗ وَلَوْ رَدُّوْهُ اِلَى الرَّسُوْلِ وَاِلٰٓى اُولِى الْاَمْرِ مِنْهُمْ لَعَلِمَهُ الَّذِيْنَ يَسْتَنْۢبِطُوْنَهٗ مِنْهُمْ ۗ وَلَوْلَا فَضْلُ اللّٰهِ عَلَيْكُمْ وَرَحْمَتُهٗ لَاتَّبَعْتُمُ الشَّيْطٰنَ اِلَّا قَلِيْلًا   ( النساء: ٨٣ )

wa-idhā jāahum
وَإِذَا جَآءَهُمْ
അവര്‍ക്ക് വന്നാല്‍
amrun
أَمْرٌ
വല്ല കാര്യവും
mina l-amni
مِّنَ ٱلْأَمْنِ
അഭയത്തെ (സമാധാനത്തെ) സംബന്ധിച്ച്
awi l-khawfi
أَوِ ٱلْخَوْفِ
അല്ലെങ്കില്‍ ഭയത്തെ
adhāʿū
أَذَاعُوا۟
അവര്‍ പ്രചരിപ്പിക്കും, പരത്തുകയായി
bihi
بِهِۦۖ
അതിനെ, അത് സംബന്ധിച്ച്
walaw raddūhu
وَلَوْ رَدُّوهُ
അതിനെ അവര്‍ മടക്കി(ആക്കി)യെങ്കില്‍
ilā l-rasūli
إِلَى ٱلرَّسُولِ
റസൂലിലേക്ക്
wa-ilā ulī
وَإِلَىٰٓ أُو۟لِى
ഉള്ളവരിലേക്കും
l-amri
ٱلْأَمْرِ
കാര്യം (കാര്യവിവരം)
min'hum
مِنْهُمْ
അവരിലുള്ള, അവരില്‍ നിന്ന്
laʿalimahu
لَعَلِمَهُ
അതിനെ അറിയുമായിരുന്നു, അറിയുകതന്നെ ചെയ്യും
alladhīna
ٱلَّذِينَ
യാതൊരുകൂട്ടര്‍
yastanbiṭūnahu
يَسْتَنۢبِطُونَهُۥ
അതിനെ ആരാഞ്ഞെടുക്കുന്ന (പുറത്ത് കൊണ്ടുവരുന്ന) നിരീക്ഷിച്ചെടുക്കുന്ന
min'hum
مِنْهُمْۗ
അവരില്‍നിന്ന്
walawlā
وَلَوْلَا
ഇല്ലായിരുന്നെങ്കില്‍, ഇല്ലെങ്കില്‍
faḍlu l-lahi
فَضْلُ ٱللَّهِ
അല്ലാഹുവിന്‍റെ അനുഗ്രഹം, ഔദാര്യം
ʿalaykum
عَلَيْكُمْ
നിങ്ങളുടെമേല്‍
waraḥmatuhu
وَرَحْمَتُهُۥ
അവന്‍റെ കാരുണ്യവും
la-ittabaʿtumu
لَٱتَّبَعْتُمُ
നിങ്ങള്‍ പിന്‍പറ്റുകതന്നെ ചെയ്യും
l-shayṭāna
ٱلشَّيْطَٰنَ
പിശാചിനെ
illā qalīlan
إِلَّا قَلِيلًا
അല്‍പം (ആളുകള്‍) ഒഴികെ

സമാധാനത്തിന്റെയോ ഭയത്തിന്റെയോ വല്ല വാര്‍ത്തയും വന്നുകിട്ടിയാല്‍ അവരത് കൊട്ടിഘോഷിക്കും. മറിച്ച് അവരത് ദൈവദൂതന്നും അവരിലെത്തന്നെ ഉത്തരവാദപ്പെട്ടവര്‍ക്കും എത്തിച്ചിരുന്നെങ്കില്‍ ഉറപ്പായും അവരിലെ നിരീക്ഷണപാടവമുള്ളവര്‍ അതിന്റെ സത്യാവസ്ഥ മനസ്സിലാക്കുമായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍, നിങ്ങളെല്ലാവരും പിശാചിന്റെ പിറകെ പോകുമായിരുന്നു, ഏതാനും ചിലരൊഴികെ.

തഫ്സീര്‍

فَقَاتِلْ فِيْ سَبِيْلِ اللّٰهِ ۚ لَا تُكَلَّفُ اِلَّا نَفْسَكَ وَحَرِّضِ الْمُؤْمِنِيْنَ ۚ عَسَى اللّٰهُ اَنْ يَّكُفَّ بَأْسَ الَّذِيْنَ كَفَرُوْا ۗوَاللّٰهُ اَشَدُّ بَأْسًا وَّاَشَدُّ تَنْكِيْلًا   ( النساء: ٨٤ )

faqātil
فَقَٰتِلْ
എന്നാല്‍ (ആകയാല്‍) നീ യുദ്ധം ചെയ്യുക
fī sabīli l-lahi
فِى سَبِيلِ ٱللَّهِ
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍
lā tukallafu
لَا تُكَلَّفُ
നീ (നിന്നോട്) ശാസിക്ക (നിര്‍ബ്ബന്ധിക്ക)പ്പെടുകയില്ല, ഹേമിക്കപ്പെടുന്നില്ല
illā nafsaka
إِلَّا نَفْسَكَۚ
നിന്‍റെ സ്വന്തത്തെ (ദേഹത്തെ)ക്കുറിച്ചല്ലാതെ
waḥarriḍi
وَحَرِّضِ
നീ പ്രേരിപ്പിക്കുക (പ്രോത്സാഹിപ്പിക്കുക)യും ചെയ്യുക
l-mu'minīna
ٱلْمُؤْمِنِينَۖ
സത്യവിശ്വാസികളെ
ʿasā l-lahu
عَسَى ٱللَّهُ
അല്ലാഹു ആയേക്കാം
an yakuffa
أَن يَكُفَّ
അവന്‍ തടുക്കുവാന്‍, തടയുവാന്‍
basa
بَأْسَ
ശൗര്യം, സമരശക്തി
alladhīna kafarū
ٱلَّذِينَ كَفَرُوا۟ۚ
അവിശ്വസിച്ചവരുടെ
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
ashaddu
أَشَدُّ
ഏറ്റവും കഠിനമായവനാണ്
basan
بَأْسًا
ശൗര്യം, സമരശക്തിയില്‍
wa-ashaddu
وَأَشَدُّ
അധികം കഠിനമായവനുമാണ്
tankīlan
تَنكِيلًا
(മാതൃകാ)ശിക്ഷനല്‍കല്‍, ശിക്ഷ നല്‍കുന്നതില്‍

അതിനാല്‍ നീ ദൈവമാര്‍ഗത്തില്‍ യുദ്ധം ചെയ്യുക. നിന്റെ സ്വന്തം കാര്യത്തിലല്ലാതെ ആരുടെമേലും നിനക്കൊരു ബാധ്യതയുമില്ല. സത്യവിശ്വാസികളെ യുദ്ധത്തിന് പ്രേരിപ്പിക്കുക. സത്യനിഷേധികളുടെ കടന്നാക്രമണ കഴിവിനെ അല്ലാഹു തടഞ്ഞുനിര്‍ത്തിയേക്കാം. അല്ലാഹു ഏറെ ആക്രമണശേഷിയുള്ളവനാണ്. കൊടിയ ശിക്ഷ കൊടുക്കുന്നവനും.

തഫ്സീര്‍

مَنْ يَّشْفَعْ شَفَاعَةً حَسَنَةً يَّكُنْ لَّهٗ نَصِيْبٌ مِّنْهَا ۚ وَمَنْ يَّشْفَعْ شَفَاعَةً سَيِّئَةً يَّكُنْ لَّهٗ كِفْلٌ مِّنْهَا ۗ وَكَانَ اللّٰهُ عَلٰى كُلِّ شَيْءٍ مُّقِيْتًا   ( النساء: ٨٥ )

man yashfaʿ
مَّن يَشْفَعْ
ആരെങ്കിലും (വല്ലവരും) ശുപാര്‍ശ ചെയ്യുന്നപക്ഷം
shafāʿatan
شَفَٰعَةً
ശുപാര്‍ശ
ḥasanatan
حَسَنَةً
നല്ലതായ, നന്മയായ
yakun lahu
يَكُن لَّهُۥ
അവന്നുണ്ടായിരിക്കും
naṣībun
نَصِيبٌ
ഒരു ഓഹരി, പങ്ക്, ഭാഗം
min'hā
مِّنْهَاۖ
അതില്‍ നിന്ന്
waman yashfaʿ
وَمَن يَشْفَعْ
ആരെങ്കിലും ശുപാര്‍ശ ചെയ്യുന്ന പക്ഷം
shafāʿatan
شَفَٰعَةً
ഒരു ശുപാര്‍ശ
sayyi-atan
سَيِّئَةً
ദുഷിച്ച, തിന്മയായ
yakun lahu
يَكُن لَّهُۥ
അവന്നുണ്ടായിരിക്കും
kif'lun
كِفْلٌ
ഒരുപങ്ക്, ഓഹരി
min'hā
مِّنْهَاۗ
അതില്‍നിന്ന്
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നു
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാകാര്യത്തിനും
muqītan
مُّقِيتًا
കഴിവുറ്റവന്‍, മേല്‍നോട്ടം ചെയ്യുന്നവന്‍, സൂക്ഷിച്ചു പോരുന്നവന്‍

നന്മ ശിപാര്‍ശ ചെയ്യുന്നവന് അതിലൊരു പങ്കു ലഭിക്കും. തിന്മ ശിപാര്‍ശ ചെയ്യുന്നവന് അതിലൊരു വിഹിതവുമുണ്ടാകും. അല്ലാഹു എല്ലാ കാര്യങ്ങളുടെയും മേല്‍നോട്ടം വഹിക്കുന്നവനത്രേ.

തഫ്സീര്‍

وَاِذَا حُيِّيْتُمْ بِتَحِيَّةٍ فَحَيُّوْا بِاَحْسَنَ مِنْهَآ اَوْ رُدُّوْهَا ۗ اِنَّ اللّٰهَ كَانَ عَلٰى كُلِّ شَيْءٍ حَسِيْبًا  ( النساء: ٨٦ )

wa-idhā ḥuyyītum
وَإِذَا حُيِّيتُم
നിങ്ങള്‍ക്ക് അഭിവാദ്യം നല്‍കപ്പെട്ടാല്‍, കാഴ്ചവെക്കപ്പെട്ടാല്‍
bitaḥiyyatin
بِتَحِيَّةٍ
വല്ല ഉപചാരത്തെയും, കാഴ്ചയെയും
faḥayyū
فَحَيُّوا۟
എന്നാല്‍ നിങ്ങള്‍ അഭിവാദ്യം ചെയ്‌വിന്‍, കാഴ്ച്ചവെക്കുവിന്‍
bi-aḥsana min'hā
بِأَحْسَنَ مِنْهَآ
അതിനെക്കാള്‍ നല്ലതിനെ (നല്ലതുമായി)
aw ruddūhā
أَوْ رُدُّوهَآۗ
അല്ലെങ്കില്‍ അത് മടക്കുവിന്‍
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
kāna
كَانَ
ആകുന്നു, ആയിരിക്കുന്നു
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാകാര്യത്തെപ്പറ്റിയും
ḥasīban
حَسِيبًا
കണക്കുനോക്കുന്നവന്‍

നിങ്ങളെ ആരെങ്കിലും അഭിവാദ്യം ചെയ്താല്‍ നിങ്ങള്‍ അതിലും നന്നായി പ്രത്യഭിവാദ്യം ചെയ്യുക. അല്ലെങ്കില്‍ അവ്വിധമെങ്കിലും തിരിച്ചുനല്‍കുക. അല്ലാഹു എല്ലാ കാര്യങ്ങളുടെയും കണക്ക് കൃത്യമായി നോക്കുന്നവനാണ്.

തഫ്സീര്‍

اَللّٰهُ لَآ اِلٰهَ اِلَّا هُوَۗ لَيَجْمَعَنَّكُمْ اِلٰى يَوْمِ الْقِيٰمَةِ لَا رَيْبَ فِيْهِ ۗ وَمَنْ اَصْدَقُ مِنَ اللّٰهِ حَدِيْثًا ࣖ  ( النساء: ٨٧ )

al-lahu
ٱللَّهُ
അല്ലാഹു
lā ilāha
لَآ إِلَٰهَ
ഒരു ഇലാഹുമില്ല, ആരാധ്യനേ ഇല്ല, ദൈവമില്ല
illā huwa
إِلَّا هُوَۚ
അവനല്ലാതെ
layajmaʿannakum
لَيَجْمَعَنَّكُمْ
തീര്‍ച്ചയായും അവന്‍ നിങ്ങളെ ഒരുമിച്ചു കൂട്ടും
ilā yawmi l-qiyāmati
إِلَىٰ يَوْمِ ٱلْقِيَٰمَةِ
ക്വിയാമത്ത് നാളിലേക്ക്
lā rayba
لَا رَيْبَ
സന്ദേഹമേ ഇല്ല, സംശയമില്ല
fīhi
فِيهِۗ
അതില്‍
waman
وَمَنْ
ആര്‍, ആരാണ്
aṣdaqu
أَصْدَقُ
അധികം സത്യവാന്‍, സത്യം പറയുന്നവന്‍
mina l-lahi
مِنَ ٱللَّهِ
അല്ലാഹുവിനെക്കാള്‍
ḥadīthan
حَدِيثًا
വര്‍ത്തമാനം, വര്‍ത്തമാനത്തില്‍

അല്ലാഹു അല്ലാതെ ദൈവമില്ല. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും. അതിലൊട്ടും സംശയമില്ല. അല്ലാഹുവെക്കാള്‍ വസ്തുനിഷ്ഠമായി വിവരം തരുന്ന ആരുണ്ട്?

തഫ്സീര്‍

۞ فَمَا لَكُمْ فِى الْمُنٰفِقِيْنَ فِئَتَيْنِ وَاللّٰهُ اَرْكَسَهُمْ بِمَا كَسَبُوْا ۗ اَتُرِيْدُوْنَ اَنْ تَهْدُوْا مَنْ اَضَلَّ اللّٰهُ ۗوَمَنْ يُّضْلِلِ اللّٰهُ فَلَنْ تَجِدَ لَهٗ سَبِيْلًا   ( النساء: ٨٨ )

famā lakum
فَمَا لَكُمْ
അപ്പോള്‍ (എന്നാല്‍) നിങ്ങള്‍ക്ക് എന്താണ്
fī l-munāfiqīna
فِى ٱلْمُنَٰفِقِينَ
കപടവിശ്വാസികളില്‍, മുനാഫിക്വുകളെപ്പറ്റി
fi-atayni
فِئَتَيْنِ
രണ്ട് കക്ഷികളായിട്ട്, രണ്ട് സംഘം (ആകുവാന്‍)
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
arkasahum
أَرْكَسَهُم
അവരെ (കുത്തനെ) മറിച്ചിട്ടിരിക്കുന്നു, (മുന്‍സ്ഥിതിയിലേക്ക്) തള്ളിയിരിക്കുന്നു
bimā kasabū
بِمَا كَسَبُوٓا۟ۚ
അവര്‍ സമ്പാദിച്ച (ചെയ്തുവെച്ച)ത് നിമിത്തം
aturīdūna
أَتُرِيدُونَ
നിങ്ങള്‍ ഉദ്ദേശിക്കുന്നുവോ, ഉദ്ദേശിക്കുകയോ
an tahdū
أَن تَهْدُوا۟
നിങ്ങള്‍ നേര്‍മാര്‍ഗത്തിലാക്കുവാന്‍, വഴി കാട്ടുവാന്‍
man aḍalla
مَنْ أَضَلَّ
വഴിപിഴവിലാക്കിയവരെ(വനെ)
l-lahu
ٱللَّهُۖ
അല്ലാഹു
waman yuḍ'lili
وَمَن يُضْلِلِ
യാതൊരുവനെ (ആരെ) വഴിപിഴവിലാക്കുന്നുവോ
l-lahu
ٱللَّهُ
അല്ലാഹു
falan tajida
فَلَن تَجِدَ
എന്നാല്‍ നീ കണ്ടെത്തുകയേ ഇല്ല
lahu
لَهُۥ
അവന്
sabīlan
سَبِيلًا
ഒരു മാര്‍ഗം

കപടവിശ്വാസികളുടെ കാര്യത്തില്‍ നിങ്ങളെന്തുകൊണ്ട് രണ്ടു തട്ടുകളിലായി? അവര്‍ സമ്പാദിച്ച തിന്മ കാരണം അല്ലാഹു അവരെ കറക്കിയിട്ടിരിക്കുകയാണ്. അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കിയവനെ നേര്‍വഴിയിലാക്കാനാണോ നിങ്ങള്‍ ശ്രമിക്കുന്നത്? എന്നാല്‍ അല്ലാഹു വഴികേടിലാക്കിയവനെ നേര്‍വഴിയിലാക്കാന്‍ ഒരു വഴിയും നിനക്ക് കണ്ടെത്താനാവില്ല.

തഫ്സീര്‍

وَدُّوْا لَوْ تَكْفُرُوْنَ كَمَا كَفَرُوْا فَتَكُوْنُوْنَ سَوَاۤءً فَلَا تَتَّخِذُوْا مِنْهُمْ اَوْلِيَاۤءَ حَتّٰى يُهَاجِرُوْا فِيْ سَبِيْلِ اللّٰهِ ۗ فَاِنْ تَوَلَّوْا فَخُذُوْهُمْ وَاقْتُلُوْهُمْ حَيْثُ وَجَدْتُّمُوْهُمْ ۖ وَلَا تَتَّخِذُوْا مِنْهُمْ وَلِيًّا وَّلَا نَصِيْرًاۙ   ( النساء: ٨٩ )

waddū
وَدُّوا۟
അവര്‍ ആഗ്രഹിക്കുകയാണ്, കൊതിച്ചിരിക്കുന്നു
law takfurūna
لَوْ تَكْفُرُونَ
നിങ്ങള്‍ അവിശ്വസിച്ചിരുന്നുവെങ്കില്‍ (എന്ന്)
kamā kafarū
كَمَا كَفَرُوا۟
അവര്‍ അവിശ്വസിച്ചതുപോലെ
fatakūnūna
فَتَكُونُونَ
അങ്ങിനെ നിങ്ങള്‍ ആയിരിക്കുകയും
sawāan
سَوَآءًۖ
സമം, ഒരുപോലെ
falā tattakhidhū
فَلَا تَتَّخِذُوا۟
അതിനാല്‍ നിങ്ങള്‍ ഉണ്ടാക്കരുത്, സ്വീകരിക്കരുത്
min'hum
مِنْهُمْ
അവരില്‍ നിന്ന്
awliyāa
أَوْلِيَآءَ
മിത്രങ്ങളെ, ബന്ധുക്കളെ
ḥattā yuhājirū
حَتَّىٰ يُهَاجِرُوا۟
അവര്‍ ഹിജ്‌റഃ പോകുന്നതുവരെ
fī sabīli
فِى سَبِيلِ
മാര്‍ഗത്തില്‍
l-lahi
ٱللَّهِۚ
അല്ലാഹുവിന്‍റെ
fa-in tawallaw
فَإِن تَوَلَّوْا۟
എനി അവര്‍ തിരിഞ്ഞു കളഞ്ഞെങ്കില്‍
fakhudhūhum
فَخُذُوهُمْ
എന്നാലവരെ നിങ്ങള്‍ പിടിക്കുവിന്‍
wa-uq'tulūhum
وَٱقْتُلُوهُمْ
അവരെ നിങ്ങള്‍ കൊല്ലുകയും ചെയ്യുവിന്‍
ḥaythu wajadttumūhum
حَيْثُ وَجَدتُّمُوهُمْۖ
നിങ്ങളവരെ കണ്ടുമുട്ടിയേടത്ത് (കിട്ടിയേടത്ത്)വെച്ച്
walā tattakhidhū
وَلَا تَتَّخِذُوا۟
നിങ്ങള്‍ സ്വീകരിക്കുകയും അരുത്
min'hum
مِنْهُمْ
അവരില്‍ നിന്ന്
waliyyan
وَلِيًّا
ഒരു ബന്ധുവിനെയും, ഒരു മിത്രത്തെ
walā naṣīran
وَلَا نَصِيرًا
ഒരു സഹായകനെയും അരുത്

അവര്‍ അവിശ്വസിച്ചപോലെ നിങ്ങളും അവിശ്വസിച്ച് എല്ലാവരും ഒരുപോലെ ആകണമെന്നാണ് അവരാഗ്രഹിക്കുന്നത്. അതിനാല്‍ അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാടുവിട്ടു വരുംവരെ അവരില്‍നിന്നാരെയും നിങ്ങള്‍ കൈകാര്യകര്‍ത്താക്കളാക്കരുത്. അവരതിന് വിസമ്മതിക്കുകയാണെങ്കില്‍ അവരെ കണ്ടേടത്തുവെച്ച് പിടികൂടുകയും വധിക്കുകയും ചെയ്യുക. അവരില്‍ നിന്നാരെയും നിങ്ങള്‍ കൈകാര്യകര്‍ത്താവോ സഹായിയോ ആക്കരുത്.

തഫ്സീര്‍

اِلَّا الَّذِيْنَ يَصِلُوْنَ اِلٰى قَوْمٍۢ بَيْنَكُمْ وَبَيْنَهُمْ مِّيْثَاقٌ اَوْ جَاۤءُوْكُمْ حَصِرَتْ صُدُوْرُهُمْ اَنْ يُّقَاتِلُوْكُمْ اَوْ يُقَاتِلُوْا قَوْمَهُمْ ۗ وَلَوْ شَاۤءَ اللّٰهُ لَسَلَّطَهُمْ عَلَيْكُمْ فَلَقَاتَلُوْكُمْ ۚ فَاِنِ اعْتَزَلُوْكُمْ فَلَمْ يُقَاتِلُوْكُمْ وَاَلْقَوْا اِلَيْكُمُ السَّلَمَ ۙ فَمَا جَعَلَ اللّٰهُ لَكُمْ عَلَيْهِمْ سَبِيْلًا   ( النساء: ٩٠ )

illā alladhīna
إِلَّا ٱلَّذِينَ
യാതൊരുവരൊഴികെ
yaṣilūna
يَصِلُونَ
അവര്‍ ചേരുന്നു, ബന്ധപ്പെടുന്നു
ilā qawmin
إِلَىٰ قَوْمٍۭ
ഒരു ജനതയിലേക്ക്
baynakum
بَيْنَكُمْ
നിങ്ങള്‍ക്കിടയിലുണ്ട്
wabaynahum
وَبَيْنَهُم
അവര്‍ക്കിടയിലുമുണ്ട്
mīthāqun
مِّيثَٰقٌ
വല്ല ഉറപ്പും, കരാറും, ഉടമ്പടിയും
aw jāūkum
أَوْ جَآءُوكُمْ
അല്ലെങ്കില്‍ അവര്‍ നിങ്ങളുടെ അടുക്കല്‍ വന്നു
ḥaṣirat
حَصِرَتْ
ഇടുങ്ങിയ നിലയില്‍
ṣudūruhum
صُدُورُهُمْ
അവരുടെ നെഞ്ചുകള്‍ (മനസ്സ്)
an yuqātilūkum
أَن يُقَٰتِلُوكُمْ
അവര്‍ നിങ്ങളുമായി (നിങ്ങളോട്) യുദ്ധം ചെയ്‌വാന്‍
aw yuqātilū
أَوْ يُقَٰتِلُوا۟
അല്ലെങ്കില്‍ അവര്‍ യുദ്ധം ചെയ്‌വാന്‍
qawmahum
قَوْمَهُمْۚ
അവരുടെ (തങ്ങളുടെ) ജനതയോട്
walaw shāa
وَلَوْ شَآءَ
ഉദ്ദേശിച്ചിരുന്നെങ്കില്‍
l-lahu
ٱللَّهُ
അല്ലാഹു
lasallaṭahum
لَسَلَّطَهُمْ
അവരെ അധികാരപ്പെടുത്തുക (നിയോഗിക്കുക) തന്നെ ചെയ്തിരുന്നു
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കെതിരെ
falaqātalūkum
فَلَقَٰتَلُوكُمْۚ
അങ്ങനെ (എന്നിട്ട്) അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുക തന്നെ ചെയ്തിരുന്നു
fa-ini iʿ'tazalūkum
فَإِنِ ٱعْتَزَلُوكُمْ
എന്നാല്‍ അവര്‍ നിങ്ങളെ വിട്ടു നിന്നാല്‍, ഒഴിഞ്ഞു നിന്നെങ്കില്‍
falam yuqātilūkum
فَلَمْ يُقَٰتِلُوكُمْ
എന്നിട്ട് നിങ്ങളോടവര്‍ യുദ്ധം ചെയ്തില്ല
wa-alqaw
وَأَلْقَوْا۟
അവര്‍ ഇടുക (പ്രകടിപ്പിക്കുക - കാണിക്കുക)യും ചെയ്തു
ilaykumu
إِلَيْكُمُ
നിങ്ങളിലേക്ക്, നിങ്ങളോട്
l-salama
ٱلسَّلَمَ
സമാധാനം, ഒതുക്കം, ശാന്തത, സലാം
famā jaʿala
فَمَا جَعَلَ
എന്നാല്‍ ആക്കിയിട്ടില്ല, ഏര്‍പ്പെടുത്തിയിട്ടില്ല
l-lahu
ٱللَّهُ
അല്ലാഹു
lakum ʿalayhim
لَكُمْ عَلَيْهِمْ
നിങ്ങള്‍ക്ക് അവരുടെ മേല്‍
sabīlan
سَبِيلًا
ഒരു മാര്‍ഗം, വഴിയും

എന്നാല്‍ നിങ്ങളുമായി സഖ്യത്തിലുള്ള ജനതയോടൊപ്പം ചേരുന്ന കപടവിശ്വാസികള്‍ ഇതില്‍ നിന്നൊഴിവാണ്. നിങ്ങളോടു യുദ്ധം ചെയ്യാനോ സ്വന്തം ജനത്തോടേറ്റുമുട്ടാനോ കഴിയാതെ മനഃക്ലേശത്തോടെ നിങ്ങളെ സമീപിക്കുന്നവരും അവരില്‍പ്പെടുകയില്ല. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവന്‍ നിങ്ങള്‍ക്കെതിരില്‍ അവര്‍ക്ക് കരുത്തുനല്‍കുകയും അങ്ങനെ അവര്‍ നിങ്ങളോട് യുദ്ധത്തിലേര്‍പ്പെടുകയും ചെയ്യുമായിരുന്നു. അവര്‍ നിങ്ങളോട് യുദ്ധത്തിലേര്‍പ്പെടാതെ മാറിനില്‍ക്കുകയും നിങ്ങളുടെ മുന്നില്‍ സമാധാനം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ പിന്നെ, അവര്‍ക്കെതിരെ ഒരു നടപടിക്കും അല്ലാഹു നിങ്ങള്‍ക്ക് അനുമതി നല്‍കുന്നില്ല.

തഫ്സീര്‍