Skip to main content

وَجَاۤءَتْ كُلُّ نَفْسٍ مَّعَهَا سَاۤىِٕقٌ وَّشَهِيْدٌ   ( ق: ٢١ )

wajāat
وَجَآءَتْ
വരും, വന്നു
kullu nafsin
كُلُّ نَفْسٍ
എല്ലാ ദേഹവും, ആത്മാവും (ആളും)
maʿahā
مَّعَهَا
അതിന്റെ കൂടെയുണ്ടായിരിക്കും
sāiqun
سَآئِقٌ
ഒരു തെളിക്കുന്നവന്‍
washahīdun
وَشَهِيدٌ
സാക്ഷിയും

അന്ന് എല്ലാവരും വന്നെത്തും. നയിച്ച് കൊണ്ടുവരുന്നവനും സാക്ഷിയും കൂടെയുണ്ടാവും.

തഫ്സീര്‍

لَقَدْ كُنْتَ فِيْ غَفْلَةٍ مِّنْ هٰذَا فَكَشَفْنَا عَنْكَ غِطَاۤءَكَ فَبَصَرُكَ الْيَوْمَ حَدِيْدٌ   ( ق: ٢٢ )

laqad kunta
لَّقَدْ كُنتَ
തീര്‍ച്ചയായും നീയായിരുന്നു
fī ghaflatin
فِى غَفْلَةٍ
അശ്രദ്ധയില്‍
min hādhā
مِّنْ هَٰذَا
ഇതിനെപ്പറ്റി
fakashafnā
فَكَشَفْنَا
ഇപ്പോള്‍ നാം തുറന്നു (നീക്കി)
ʿanka
عَنكَ
നിന്നില്‍നിന്നു
ghiṭāaka
غِطَآءَكَ
നിന്റെ മൂടി
fabaṣaruka
فَبَصَرُكَ
ആകയാല്‍ നിന്റെ കാഴ്ച, കണ്ണു
l-yawma
ٱلْيَوْمَ
ഇന്നു
ḥadīdun
حَدِيدٌ
മൂര്‍ച്ചയുള്ളതാണ്

അന്ന് അവരോട് പറയും: തീര്‍ച്ചയായും നീ ഇതേക്കുറിച്ച് അശ്രദ്ധനായിരുന്നു; എന്നാല്‍ നാമിപ്പോള്‍ നിന്നില്‍നിന്ന് ആ മറ എടുത്തുമാറ്റിയിരിക്കുന്നു. അതിനാല്‍ നിന്റെ കാഴ്ച ഇന്ന് മൂര്‍ച്ചയേറിയതത്രെ.

തഫ്സീര്‍

وَقَالَ قَرِيْنُهٗ هٰذَا مَا لَدَيَّ عَتِيْدٌۗ  ( ق: ٢٣ )

waqāla
وَقَالَ
പറയും
qarīnuhu
قَرِينُهُۥ
അവന്റെ കൂട്ടാളി, തുണക്കാരന്‍
hādhā mā
هَٰذَا مَا
ഇതാ യാതൊന്നു
ladayya
لَدَىَّ
എന്റെ അടുക്കല്‍
ʿatīdun
عَتِيدٌ
തയ്യാറായ

അവന്റെ കൂടെയുള്ള മലക്ക് പറയും: ഇതാ ഈ കര്‍മപുസ്തകമാണ് എന്റെ വശം തയ്യാറുള്ളത്.

തഫ്സീര്‍

اَلْقِيَا فِيْ جَهَنَّمَ كُلَّ كَفَّارٍ عَنِيْدٍ   ( ق: ٢٤ )

alqiyā
أَلْقِيَا
ഇട്ടേക്കുവിന്‍
fī jahannama
فِى جَهَنَّمَ
ജഹന്നമില്‍
kulla kaffārin
كُلَّ كَفَّارٍ
എല്ലാ നന്ദികെട്ടവരെ (അവിശ്വാസികളെ)യും
ʿanīdin
عَنِيدٍ
ദുര്‍വ്വാശിക്കാരായ, ശഠിച്ചുനില്‍ക്കുന്ന

അല്ലാഹു കല്‍പിക്കും: ''സത്യനിഷേധിയും ധിക്കാരിയുമായ ഏവരെയും നിങ്ങളിരുവരും ചേര്‍ന്ന് നരകത്തിലിടുക.

തഫ്സീര്‍

مَنَّاعٍ لِّلْخَيْرِ مُعْتَدٍ مُّرِيْبٍۙ  ( ق: ٢٥ )

mannāʿin
مَّنَّاعٍ
മുടക്കുന്നവനായ, തടയുന്ന
lil'khayri
لِّلْخَيْرِ
നന്മയെ, നല്ലകാര്യത്തെ
muʿ'tadin
مُعْتَدٍ
അതിക്രമിയായ, ക്രമം തെറ്റിയ
murībin
مُّرِيبٍ
സംശയാലുവായ, സന്ദേഹക്കാരനായ

''നന്മയെ തടഞ്ഞവനും അതിക്രമിയും സന്ദേഹിയുമായ ഏവരെയും.

തഫ്സീര്‍

ۨالَّذِيْ جَعَلَ مَعَ اللّٰهِ اِلٰهًا اٰخَرَ فَاَلْقِيٰهُ فِى الْعَذَابِ الشَّدِيْدِ   ( ق: ٢٦ )

alladhī jaʿala
ٱلَّذِى جَعَلَ
അതായതു ആക്കിയവന്‍
maʿa l-lahi
مَعَ ٱللَّهِ
അല്ലാഹുവോടൊപ്പം, കൂടെ
ilāhan ākhara
إِلَٰهًا ءَاخَرَ
വേറെ ഇലാഹിനെ, ദൈവത്തെ
fa-alqiyāhu
فَأَلْقِيَاهُ
അതിനാല്‍ അവനെ ഇട്ടേക്കുവിന്‍
fī l-ʿadhābi
فِى ٱلْعَذَابِ
ശിക്ഷയില്‍
l-shadīdi
ٱلشَّدِيدِ
കഠിനമായ

''അല്ലാഹുവോടൊപ്പം വേറെ ദൈവങ്ങളെ കല്‍പിച്ചവനെയും. നിങ്ങളവനെ കഠിനശിക്ഷയിലിടുക.''

തഫ്സീര്‍

۞ قَالَ قَرِيْنُهٗ رَبَّنَا مَآ اَطْغَيْتُهٗ وَلٰكِنْ كَانَ فِيْ ضَلٰلٍۢ بَعِيْدٍ   ( ق: ٢٧ )

qāla qarīnuhu
قَالَ قَرِينُهُۥ
അവന്റെ കൂട്ടുക്കാരന്‍ പറയും
rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
mā aṭghaytuhu
مَآ أَطْغَيْتُهُۥ
ഞാന്‍ അവനെ തെറ്റിച്ചിട്ടില്ല, പിഴപ്പിച്ചിട്ടില്ല
walākin kāna
وَلَٰكِن كَانَ
എങ്കിലും അവനായിരുന്നു
fī ḍalālin
فِى ضَلَٰلٍۭ
വഴിപിഴവില്‍, ദുര്‍മ്മാര്‍ഗ്ഗത്തില്‍
baʿīdin
بَعِيدٍ
വിദൂരമായ

അവന്റെ കൂട്ടാളിയായ പിശാച് പറയും: ഞങ്ങളുടെ നാഥാ! ഞാനിവനെ വഴിപിഴപ്പിച്ചിട്ടില്ല. എന്നാലിവന്‍ സ്വയം തന്നെ വളരെയേറെ വഴികേടിലായിരുന്നു.

തഫ്സീര്‍

قَالَ لَا تَخْتَصِمُوْا لَدَيَّ وَقَدْ قَدَّمْتُ اِلَيْكُمْ بِالْوَعِيْدِ   ( ق: ٢٨ )

qāla
قَالَ
അവന്‍ പറയും
lā takhtaṣimū
لَا تَخْتَصِمُوا۟
നിങ്ങള്‍ വിവാദം (തര്‍ക്കം - വഴക്കു) നടത്തേണ്ടാ
ladayya
لَدَىَّ
എന്റെ അടുക്കല്‍
waqad qaddamtu
وَقَدْ قَدَّمْتُ
ഞാന്‍ മുമ്പു നല്‍കിയിട്ടുണ്ട്
ilaykum
إِلَيْكُم
നിങ്ങള്‍ക്കു
bil-waʿīdi
بِٱلْوَعِيدِ
താക്കീതിനെ

അല്ലാഹു പറയും: നിങ്ങള്‍ എന്റെ മുന്നില്‍ വെച്ച് തര്‍ക്കിക്കേണ്ട. ഞാന്‍ നേരത്തെത്തന്നെ നിങ്ങള്‍ക്ക് താക്കീത് തന്നിട്ടുണ്ട്.

തഫ്സീര്‍

مَا يُبَدَّلُ الْقَوْلُ لَدَيَّ وَمَآ اَنَا۠ بِظَلَّامٍ لِّلْعَبِيْدِ ࣖ   ( ق: ٢٩ )

mā yubaddalu
مَا يُبَدَّلُ
മാറ്റപ്പെടുകയില്ല
l-qawlu
ٱلْقَوْلُ
വാക്കു
ladayya
لَدَىَّ
എന്റെ അടുക്കല്‍
wamā anā
وَمَآ أَنَا۠
ഞാനല്ലതാനും
biẓallāmin
بِظَلَّٰمٍ
(ഒട്ടും) അനീതി (അക്രമം) ചെയ്യുന്നവന്‍
lil'ʿabīdi
لِّلْعَبِيدِ
അടിമകളോടു, അടിയാന്മാരോടു

എന്റെ അടുത്ത് വാക്ക് മാറ്റമില്ല. ഞാന്‍ എന്റെ ദാസന്മാരോട് ഒട്ടും അനീതി കാട്ടുന്നതുമല്ല.

തഫ്സീര്‍

يَوْمَ نَقُوْلُ لِجَهَنَّمَ هَلِ امْتَلَـْٔتِ وَتَقُوْلُ هَلْ مِنْ مَّزِيْدٍ   ( ق: ٣٠ )

yawma naqūlu
يَوْمَ نَقُولُ
നാം പറയുന്ന ദിവസം
lijahannama
لِجَهَنَّمَ
ജഹന്നമിനോടു
hali im'talati
هَلِ ٱمْتَلَأْتِ
നീ നിറഞ്ഞുവോ
wataqūlu
وَتَقُولُ
അതു പറയുകയും ചെയ്യും
hal
هَلْ
ഉണ്ടോ
min mazīdin
مِن مَّزِيدٍ
കൂടുതലായി, വല്ല വര്‍ദ്ധനവും

നാം നരകത്തോട് ചോദിക്കുന്ന ദിനം: ''നീ നിറഞ്ഞു കഴിഞ്ഞോ?'' നരകം തിരിച്ചു ചോദിക്കും: ''ഇനിയുമുണ്ടോ?''

തഫ്സീര്‍