Skip to main content

قُلْ مَنْ يَّرْزُقُكُمْ مِّنَ السَّمَاۤءِ وَالْاَرْضِ اَمَّنْ يَّمْلِكُ السَّمْعَ وَالْاَبْصَارَ وَمَنْ يُّخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَنْ يُّدَبِّرُ الْاَمْرَۗ فَسَيَقُوْلُوْنَ اللّٰهُ ۚفَقُلْ اَفَلَا تَتَّقُوْنَ   ( يونس: ٣١ )

qul
قُلْ
നീ പറയുക
man yarzuqukum
مَن يَرْزُقُكُم
നിങ്ങള്‍ക്ക്‌ ആഹാരം (ഉപജീവനം) നല്‍കുന്നത്‌ ആര്‍
mina l-samāi
مِّنَ ٱلسَّمَآءِ
ആകാശത്തുനിന്ന്‌
wal-arḍi
وَٱلْأَرْضِ
ഭൂമിയില്‍ നിന്നും
amman yamliku
أَمَّن يَمْلِكُ
അല്ലാത്തപക്ഷം, അതല്ലെങ്കില്‍ അധീനമാക്കുന്നത്‌ ആരാണ്‌
l-samʿa
ٱلسَّمْعَ
കേള്‍വിയെ
wal-abṣāra
وَٱلْأَبْصَٰرَ
കാഴ്‌ചകളെയും
waman yukh'riju
وَمَن يُخْرِجُ
പുറപ്പെടുവിക്കുന്നതും ആര്‍
l-ḥaya
ٱلْحَىَّ
ജീവനുളളതിനെ
mina l-mayiti
مِنَ ٱلْمَيِّتِ
നിര്‍ജ്ജീവമായതില്‍ നിന്ന്‌
wayukh'riju
وَيُخْرِجُ
പുറപ്പെടുവിക്കുകയും
l-mayita
ٱلْمَيِّتَ
നിര്‍ജ്ജീവമായതിനെ
mina l-ḥayi
مِنَ ٱلْحَىِّ
ജീവനുള്ളതില്‍ നിന്ന്‌
waman yudabbiru
وَمَن يُدَبِّرُ
നിയന്ത്രിക്കുന്നതും ആര്‍
l-amra
ٱلْأَمْرَۚ
കാര്യം
fasayaqūlūna
فَسَيَقُولُونَ
എന്നാല്‍ അവര്‍ പറയും
l-lahu
ٱللَّهُۚ
അല്ലാഹു (എന്ന്‌)
faqul
فَقُلْ
അപ്പോള്‍ നീ പറയുക
afalā tattaqūna
أَفَلَا تَتَّقُونَ
എന്നാല്‍ (എന്നിരിക്കെ) നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?

ചോദിക്കുക: ആകാശഭൂമികളില്‍ നിന്ന് നിങ്ങള്‍ക്ക് അന്നം നല്‍കുന്നത് ആരാണ്? കേള്‍വിയും കാഴ്ചയും ആരുടെ അധീനതയിലാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതിനെയും ജീവനുള്ളതില്‍നിന്ന് ജീവനില്ലാത്തതിനെയും പുറത്തെടുക്കുന്നതാരാണ്? കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നതാരാണ്? അവര്‍ പറയും: ''അല്ലാഹു.'' അവരോടു ചോദിക്കുക: ''എന്നിട്ടും നിങ്ങള്‍ സൂക്ഷ്മതയുള്ളവരാവുന്നില്ലേ?''

തഫ്സീര്‍

فَذٰلِكُمُ اللّٰهُ رَبُّكُمُ الْحَقُّۚ فَمَاذَا بَعْدَ الْحَقِّ اِلَّا الضَّلٰلُ ۖفَاَنّٰى تُصْرَفُوْنَ   ( يونس: ٣٢ )

fadhālikumu
فَذَٰلِكُمُ
എന്നാല്‍ (എന്നിരിക്കെ) അതാണ്‌, അവനത്രെ
l-lahu rabbukumu
ٱللَّهُ رَبُّكُمُ
നിങ്ങളുടെ റബ്ബായ അല്ലാഹു
l-ḥaqu
ٱلْحَقُّۖ
യഥാര്‍ത്ഥമായ
famādhā
فَمَاذَا
എന്നിരിക്കെ (എനി) എന്തൊന്നാണ്‌
baʿda l-ḥaqi
بَعْدَ ٱلْحَقِّ
യഥാര്‍ത്ഥത്തിന്‌ ശേഷം (പുറമെ)
illā l-ḍalālu
إِلَّا ٱلضَّلَٰلُۖ
ദുര്‍മാര്‍ഗം (വഴിപിഴവ്‌) അല്ലാതെ
fa-annā
فَأَنَّىٰ
അപ്പോള്‍ എങ്ങിനെയാണ്‌
tuṣ'rafūna
تُصْرَفُونَ
നിങ്ങള്‍ തിരിച്ചുവിടപ്പെടുന്നത്‌

അവനാണ് നിങ്ങളുടെ യഥാര്‍ഥ സംരക്ഷകനായ അല്ലാഹു. അതിനാല്‍ യഥാര്‍ഥത്തിനപ്പുറം ദുര്‍മാര്‍ഗമല്ലാതെ മറ്റെന്താണുള്ളത്? എന്നിട്ടും നിങ്ങള്‍ എങ്ങോട്ടാണ് വഴിതെറ്റിപ്പോകുന്നത്?

തഫ്സീര്‍

كَذٰلِكَ حَقَّتْ كَلِمَتُ رَبِّكَ عَلَى الَّذِيْنَ فَسَقُوْٓا اَنَّهُمْ لَا يُؤْمِنُوْنَ   ( يونس: ٣٣ )

kadhālika
كَذَٰلِكَ
അപ്രകാരം
ḥaqqat
حَقَّتْ
യഥാര്‍ത്ഥമായി, അവകാശപ്പെട്ടു, ന്യായമായി
kalimatu
كَلِمَتُ
വാക്ക്‌, വാക്യം
rabbika
رَبِّكَ
നിന്‍റെ റബ്ബിന്‍റെ
ʿalā alladhīna
عَلَى ٱلَّذِينَ
യാതൊരുവരുടെ മേല്‍
fasaqū
فَسَقُوٓا۟
തോന്നിയവാസം ചെയ്‌ത, ധിക്കരിച്ച
annahum
أَنَّهُمْ
അവര്‍ (ആണ്‌) എന്നതിനാല്‍, ആണെന്നുളളത്‌
lā yu'minūna
لَا يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നില്ല (എന്നതിനാല്‍ - എന്ന്‌)

അങ്ങനെ ധിക്കാരികളുടെ കാര്യത്തില്‍ 'അവര്‍ വിശ്വസിക്കുകയില്ല' എന്ന നിന്റെ നാഥന്റെ വചനം സത്യമായി പുലര്‍ന്നിരിക്കുന്നു.

തഫ്സീര്‍

قُلْ هَلْ مِنْ شُرَكَاۤىِٕكُمْ مَّنْ يَّبْدَؤُا الْخَلْقَ ثُمَّ يُعِيْدُهٗۗ قُلِ اللّٰهُ يَبْدَؤُا الْخَلْقَ ثُمَّ يُعِيْدُهٗ فَاَنّٰى تُؤْفَكُوْنَ   ( يونس: ٣٤ )

qul
قُلْ
നീ പറയുക
hal
هَلْ
ഉണ്ടോ, ഓ
min shurakāikum
مِن شُرَكَآئِكُم
നിങ്ങളുടെ പങ്കാളികളില്‍ (പങ്കുകാരില്‍)പെട്ട
man yabda-u
مَّن يَبْدَؤُا۟
ആദ്യമുണ്ടാക്കുന്നവന്‍, ആരംഭിക്കുന്നവര്‍
l-khalqa
ٱلْخَلْقَ
സൃഷ്‌ടിക്കല്‍, സൃഷ്‌ടിയെ
thumma yuʿīduhu
ثُمَّ يُعِيدُهُۥۚ
പിന്നെ അതിനെ മടക്കുന്ന, ആവര്‍ത്തിക്കുന്ന, വീണ്ടും ഉണ്ടാക്കുന്ന
quli
قُلِ
പറയുക
l-lahu
ٱللَّهُ
അല്ലാഹു
yabda-u
يَبْدَؤُا۟
ആരംഭിക്കുന്നു. ആദ്യം ഉണ്ടാക്കുന്നു
l-khalqa
ٱلْخَلْقَ
സൃഷ്‌ടിയെ, സൃഷ്‌ടിക്കല്‍
thumma yuʿīduhu
ثُمَّ يُعِيدُهُۥۖ
പിന്നെ അതിനെ മടക്കിയുണ്ടാക്കുന്നു, ആവര്‍ത്തിക്കും
fa-annā
فَأَنَّىٰ
അപ്പോള്‍ (എന്നിരിക്കെ) എങ്ങിനെ
tu'fakūna
تُؤْفَكُونَ
നിങ്ങള്‍ തെറ്റിക്കപ്പെടുന്നു

ചോദിക്കുക: നിങ്ങള്‍ ദൈവത്തില്‍ പങ്കാളികളാക്കിയവരില്‍ സൃഷ്ടി ആരംഭിക്കുകയും പിന്നെ അതാവര്‍ത്തിക്കുകയും ചെയ്യുന്ന ആരെങ്കിലുമുണ്ടോ? പറയുക: അല്ലാഹു മാത്രമാണ് സൃഷ്ടികര്‍മമാരംഭിക്കുന്നതും പിന്നീട് അതാവര്‍ത്തിക്കുന്നതും. എന്നിട്ടും നിങ്ങളെങ്ങോട്ടാണ് വഴിതെറ്റിപ്പോകുന്നത്?

തഫ്സീര്‍

قُلْ هَلْ مِنْ شُرَكَاۤىِٕكُمْ مَّنْ يَّهْدِيْٓ اِلَى الْحَقِّۗ قُلِ اللّٰهُ يَهْدِيْ لِلْحَقِّۗ اَفَمَنْ يَّهْدِيْٓ اِلَى الْحَقِّ اَحَقُّ اَنْ يُّتَّبَعَ اَمَّنْ لَّا يَهِدِّيْٓ اِلَّآ اَنْ يُّهْدٰىۚ فَمَا لَكُمْۗ كَيْفَ تَحْكُمُوْنَ   ( يونس: ٣٥ )

qul
قُلْ
നീ പറയുക
hal min shurakāikum
هَلْ مِن شُرَكَآئِكُم
നിങ്ങളുടെ പങ്കാളികളിലുണ്ടോ
man yahdī
مَّن يَهْدِىٓ
മാര്‍ഗദര്‍ശനം നല്‍കുന്ന (നേര്‍മാര്‍ഗത്തിലാക്കുന്ന) വര്‍(ന്‍)
ilā l-ḥaqi
إِلَى ٱلْحَقِّۚ
യഥാര്‍ത്ഥ (സത്യ)ത്തിലേക്ക്‌
quli
قُلِ
നീ പറയുക
l-lahu yahdī
ٱللَّهُ يَهْدِى
അല്ലാഹു മാര്‍ഗദര്‍ശനം നല്‍കുന്നു, അല്ലാഹുവത്രെ നേര്‍മാര്‍ഗത്തിലാക്കുന്നത്‌
lil'ḥaqqi
لِلْحَقِّۗ
യഥാര്‍ത്ഥ (സത്യ) ത്തിലേക്ക്‌
afaman
أَفَمَن
അപ്പോള്‍ (ആകയാല്‍) യാതൊരുവനോ
yahdī
يَهْدِىٓ
മാര്‍ഗദര്‍ശനം നല്‍കുന്ന
ilā l-ḥaqi
إِلَى ٱلْحَقِّ
യഥാര്‍ത്ഥത്തിലേക്ക്‌
aḥaqqu
أَحَقُّ
ഏറ്റവും അവകാശപ്പെട്ടവന്‍, തരപ്പെട്ട ആള്‍
an yuttabaʿa
أَن يُتَّبَعَ
പിന്‍പറ്റപ്പെടുവാന്‍
amman
أَمَّن
അതല്ല ഒരുവനോ
lā yahiddī
لَّا يَهِدِّىٓ
അവന്‍ നേര്‍മാര്‍ഗം പ്രാപിക്കുകയില്ല
illā an yuh'dā
إِلَّآ أَن يُهْدَىٰۖ
അവന്‌ മാര്‍ഗദര്‍ശനം ചെയ്യപ്പെടാതെ , അവനെ നേര്‍വഴിക്കാകാതെ
famā lakum
فَمَا لَكُمْ
അപ്പോള്‍ നിങ്ങള്‍ക്കെന്ത്‌
kayfa
كَيْفَ
എങ്ങിനെ
taḥkumūna
تَحْكُمُونَ
നിങ്ങള്‍ വിധി കല്‍പിക്കുന്നു

ചോദിക്കുക: നിങ്ങള്‍ പങ്കാളികളാക്കിയ ദൈവങ്ങളില്‍ സത്യത്തിലേക്ക് നയിക്കുന്ന വല്ലവരുമുണ്ടോ? പറയുക: അല്ലാഹുവാണ് സത്യത്തിലേക്ക് നയിക്കുന്നവന്‍. അപ്പോള്‍ സത്യത്തിലേക്ക് നയിക്കുന്നവനോ, അതല്ല മാര്‍ഗദര്‍ശനം നല്‍കപ്പെട്ടാലല്ലാതെ സ്വയം നേര്‍വഴി കാണാന്‍ കഴിയാത്തവനോ പിന്‍പറ്റാന്‍ ഏറ്റം അര്‍ഹന്‍? നിങ്ങള്‍ക്കെന്തു പറ്റി? എങ്ങനെയൊക്കെയാണ് നിങ്ങള്‍ തീരുമാനമെടുക്കുന്നത്!

തഫ്സീര്‍

وَمَا يَتَّبِعُ اَكْثَرُهُمْ اِلَّا ظَنًّاۗ اِنَّ الظَّنَّ لَا يُغْنِيْ مِنَ الْحَقِّ شَيْـًٔاۗ اِنَّ اللّٰهَ عَلِيْمٌ ۢبِمَا يَفْعَلُوْنَ   ( يونس: ٣٦ )

wamā yattabiʿu
وَمَا يَتَّبِعُ
പിന്‍പറ്റുന്നില്ല
aktharuhum
أَكْثَرُهُمْ
അവരില്‍ അധികഭാഗവും (ആളും)
illā ẓannan
إِلَّا ظَنًّاۚ
ഊഹത്തെയല്ലാതെ
inna l-ẓana
إِنَّ ٱلظَّنَّ
നിശ്ചയമായും ഊഹം
lā yugh'nī
لَا يُغْنِى
അത്‌ പര്യാപ്‌തമാക്കുകയില്ല, ധന്യമാക്കുകയില്ല
mina l-ḥaqi
مِنَ ٱلْحَقِّ
യഥാര്‍ത്ഥത്തെക്കുറിച്ച്‌
shayan
شَيْـًٔاۚ
യാതൊന്നും, ഒട്ടും
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿalīmun
عَلِيمٌۢ
അറിയുന്നവനാണ്‌
bimā yafʿalūna
بِمَا يَفْعَلُونَ
അവര്‍ ചെയ്യുന്നതിനെപ്പറ്റി

അവരിലേറെപ്പേരും ഊഹാപോഹത്തെ മാത്രമാണ് ആശ്രയിക്കുന്നത്. സത്യം മനസ്സിലാക്കാന്‍ ഊഹം ഒട്ടും ഉപകരിക്കുകയില്ല. അല്ലാഹു അവര്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ്; തീര്‍ച്ച.

തഫ്സീര്‍

وَمَا كَانَ هٰذَا الْقُرْاٰنُ اَنْ يُّفْتَرٰى مِنْ دُوْنِ اللّٰهِ وَلٰكِنْ تَصْدِيْقَ الَّذِيْ بَيْنَ يَدَيْهِ وَتَفْصِيْلَ الْكِتٰبِ لَا رَيْبَ فِيْهِ مِنْ رَّبِّ الْعٰلَمِيْنَۗ   ( يونس: ٣٧ )

wamā kāna
وَمَا كَانَ
ആകുകയില്ല, ആകാവതല്ല
hādhā l-qur'ānu
هَٰذَا ٱلْقُرْءَانُ
ഈ ക്വുര്‍ആന്‍
an yuf'tarā
أَن يُفْتَرَىٰ
കെട്ടിച്ചമക്ക (കെട്ടിയുണ്ടാക്ക) പ്പെടുവാന്‍
min dūni
مِن دُونِ
കൂടാതെ
l-lahi
ٱللَّهِ
അല്ലാഹുവിനെ
walākin
وَلَٰكِن
പക്ഷേ, എങ്കിലും, എന്നാല്‍
taṣdīqa
تَصْدِيقَ
സത്യമാക്കല്‍ (സത്യസാക്ഷീകരണം) ആണ്‌
alladhī
ٱلَّذِى
യാതൊന്നിന്‍റെ, യാതൊന്നിനെ
bayna yadayhi
بَيْنَ يَدَيْهِ
അതിന്‍റെ മുമ്പിലുള്ള
watafṣīla
وَتَفْصِيلَ
വിശദീകരണവും
l-kitābi
ٱلْكِتَٰبِ
(വേദ) ഗ്രന്ഥത്തിന്‍റെ
lā rayba
لَا رَيْبَ
സന്ദേഹ (സംശയ)മേ ഇല്ല
fīhi
فِيهِ
അതില്‍
min rabbi
مِن رَّبِّ
റബ്ബിങ്കല്‍ (രക്ഷിതാവില്‍) നിന്നാണ്‌
l-ʿālamīna
ٱلْعَٰلَمِينَ
ലോകരുടെ

അല്ലാഹുവല്ലാത്തവര്‍ക്ക് പടച്ചുണ്ടാക്കാനാവുന്നതല്ല ഈ ഖുര്‍ആന്‍. മുമ്പുള്ള വേദപുസ്തകങ്ങളെ സത്യപ്പെടുത്തുന്നതും ദൈവിക വചനങ്ങളുടെ വിശദീകരണവുമാണിത്. ഇതിലൊട്ടും സംശയിക്കേണ്ടതില്ല. ഇതു ലോകനാഥനില്‍ നിന്നുള്ളതുതന്നെയാണ്.

തഫ്സീര്‍

اَمْ يَقُوْلُوْنَ افْتَرٰىهُ ۗ قُلْ فَأْتُوْا بِسُوْرَةٍ مِّثْلِهٖ وَادْعُوْا مَنِ اسْتَطَعْتُمْ مِّنْ دُوْنِ اللّٰهِ اِنْ كُنْتُمْ صٰدِقِيْنَ  ( يونس: ٣٨ )

am
أَمْ
അതല്ല (അതോ - അല്ലെങ്കില്‍)
yaqūlūna
يَقُولُونَ
അവര്‍ പറയുന്നുവോ
if'tarāhu
ٱفْتَرَىٰهُۖ
അതിനെ അവന്‍ കെട്ടിച്ചമച്ചുവെന്ന്‌
qul
قُلْ
നീ പറയുക
fatū
فَأْتُوا۟
എന്നാല്‍ നിങ്ങള്‍ വരുവിന്‍
bisūratin
بِسُورَةٍ
ഒരു സൂറത്തും, അദ്ധ്യായം കൊണ്ട്‌
mith'lihi
مِّثْلِهِۦ
അതുപോലെയുള്ള
wa-id'ʿū
وَٱدْعُوا۟
നിങ്ങള്‍ വിളിക്കുക (ക്ഷണിക്കുക) യും ചെയ്യുവിന്‍
mani is'taṭaʿtum
مَنِ ٱسْتَطَعْتُم
നിങ്ങള്‍ക്ക്‌ സാധിക്കുന്നവരെ
min dūni l-lahi
مِّن دُونِ ٱللَّهِ
അല്ലാഹുവിന്‌ പുറമെ (കൂടാതെ)
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
ṣādiqīna
صَٰدِقِينَ
സത്യവാന്‍മാര്‍, സത്യം പറയുന്നവര്‍

അതല്ല; ഇതു പ്രവാചകന്‍ കെട്ടിച്ചമച്ചതാണെന്നാണോ അവര്‍ പറയുന്നത്? പറയുക: ''അങ്ങനെയെങ്കില്‍ അതിനു സമാനമായ ഒരധ്യായം നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവൊഴികെ നിങ്ങള്‍ക്ക് കിട്ടാവുന്നവരെയൊക്കെ സഹായത്തിനു വിളിച്ചുകൊള്ളുക; നിങ്ങള്‍ സത്യവാന്മാരെങ്കില്‍!''

തഫ്സീര്‍

بَلْ كَذَّبُوْا بِمَا لَمْ يُحِيْطُوْا بِعِلْمِهٖ وَلَمَّا يَأْتِهِمْ تَأْوِيْلُهٗۗ كَذٰلِكَ كَذَّبَ الَّذِيْنَ مِنْ قَبْلِهِمْ فَانْظُرْ كَيْفَ كَانَ عَاقِبَةُ الظّٰلِمِيْنَ   ( يونس: ٣٩ )

bal
بَلْ
പക്ഷേ, എങ്കിലും, എന്നാല്‍
kadhabū
كَذَّبُوا۟
അവര്‍ വ്യാജമാക്കി
bimā
بِمَا
യാതൊന്നിനെ
lam yuḥīṭū
لَمْ يُحِيطُوا۟
അവര്‍ വലയം ചെയ്‌തിട്ടില്ല (സൂക്ഷ്‌മമാക്കിയിട്ടില്ല)
biʿil'mihi
بِعِلْمِهِۦ
അതിന്‍റെ അറിവിനെ
walammā yatihim
وَلَمَّا يَأْتِهِمْ
അവര്‍ക്ക്‌ വന്നിട്ടുമില്ല
tawīluhu
تَأْوِيلُهُۥۚ
അതിന്‍റെ പുലര്‍ച്ച, പൊരുള്‍, വ്യാഖ്യാനം
kadhālika
كَذَٰلِكَ
അതുപോലെ
kadhaba
كَذَّبَ
വ്യാജമാക്കിയിരിക്കുന്നു
alladhīna min qablihim
ٱلَّذِينَ مِن قَبْلِهِمْۖ
അവരുടെ (ഇവരുടെ) മുമ്പുള്ളവര്‍
fa-unẓur
فَٱنظُرْ
എന്നിട്ട്‌ നോക്കുക
kayfa kāna
كَيْفَ كَانَ
എങ്ങിനെ ആയി (ഉണ്ടായി) എന്ന്‌
ʿāqibatu
عَٰقِبَةُ
കലാശം, പര്യവസാനം, അന്ത്യം
l-ẓālimīna
ٱلظَّٰلِمِينَ
അക്രമികളുടെ

എന്നാല്‍ കാര്യമിതാണ്. തങ്ങള്‍ക്ക് അറിയാന്‍ കഴിയാത്തവയെയൊക്കെ അവര്‍ തള്ളിപ്പറഞ്ഞു. ഏതൊന്നിന്റെ അനുഭവസാക്ഷ്യം തങ്ങള്‍ക്കു വന്നെത്തിയിട്ടില്ലയോ അതിനെയും അവര്‍ തള്ളിപ്പറഞ്ഞു. ഇതുപോലെയാണ് അവരുടെ മുമ്പുള്ളവരും കള്ളമാക്കിത്തള്ളിയത്. നോക്കൂ: ആ അക്രമികളുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്.

തഫ്സീര്‍

وَمِنْهُمْ مَّنْ يُّؤْمِنُ بِهٖ وَمِنْهُمْ مَّنْ لَّا يُؤْمِنُ بِهٖۗ وَرَبُّكَ اَعْلَمُ بِالْمُفْسِدِيْنَ ࣖ   ( يونس: ٤٠ )

wamin'hum
وَمِنْهُم
അവരിലുണ്ട്‌, അവരില്‍ നിന്ന്‌ (ചിലര്‍)
man yu'minu
مَّن يُؤْمِنُ
വിശ്വസിക്കുന്നവര്‍, വിശ്വസിക്കുന്നവരുണ്ട്‌
bihi
بِهِۦ
അതില്‍
wamin'hum
وَمِنْهُم
അവരിലുണ്ട്‌, അവരില്‍ (ചിലര്‍)
man lā yu'minu
مَّن لَّا يُؤْمِنُ
വിശ്വസിക്കാത്തവര്‍, വിശ്വസിക്കാത്തവരാണ്‌
bihi
بِهِۦۚ
അതില്‍
warabbuka
وَرَبُّكَ
നിന്‍റെ റബ്ബാകട്ടെ
aʿlamu
أَعْلَمُ
ഏറ്റവും (നല്ലപോലെ) അറിയുന്നവനാണ്‌
bil-muf'sidīna
بِٱلْمُفْسِدِينَ
നാശം (കുഴപ്പം) ഉണ്ടാക്കുന്നവരെപ്പറ്റി

ഈ ഖുര്‍ആനില്‍ വിശ്വസിക്കുന്ന വര്‍ അവരിലുണ്ട്. വിശ്വസിക്കാത്തവരുമുണ്ട്. കുഴപ്പക്കാരെക്കുറിച്ച് നന്നായറിയുന്നവനാണ് നിന്റെ നാഥന്‍.

തഫ്സീര്‍