Skip to main content

قَالُوْا يٰشُعَيْبُ مَا نَفْقَهُ كَثِيْرًا مِّمَّا تَقُوْلُ وَاِنَّا لَنَرٰىكَ فِيْنَا ضَعِيْفًا ۗوَلَوْلَا رَهْطُكَ لَرَجَمْنٰكَ ۖوَمَآ اَنْتَ عَلَيْنَا بِعَزِيْزٍ   ( هود: ٩١ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
yāshuʿaybu
يَٰشُعَيْبُ
ശുഐബേ
mā nafqahu
مَا نَفْقَهُ
ഞങ്ങള്‍ ഗ്രഹിക്കുന്നില്ല, ഞങ്ങള്‍ക്കു മനസ്സിലാ കുന്നില്ല
kathīran
كَثِيرًا
വളരെ, പലതും, മിക്കതും
mimmā taqūlu
مِّمَّا تَقُولُ
നീ പറയുന്നതില്‍ നിന്നു
wa-innā
وَإِنَّا
നിശ്ചയമായും ഞങ്ങ ള്‍
lanarāka
لَنَرَىٰكَ
നിന്നെ ഞങ്ങള്‍ കാണുക തന്നെ ചെയ്യുന്നു
fīnā
فِينَا
ഞങ്ങളില്‍, ഞങ്ങളുടെ കൂട്ടത്തില്‍
ḍaʿīfan
ضَعِيفًاۖ
ഒരു ബലഹീനനായി, ദുര്‍ബ്ബലനായി
walawlā
وَلَوْلَا
ഇല്ലായിരുന്നെങ്കില്‍
rahṭuka
رَهْطُكَ
നിന്‍റെ കൂട്ടം (കൂട്ടുകുടുംബ ങ്ങള്‍)
larajamnāka
لَرَجَمْنَٰكَۖ
ഞങ്ങള്‍ നിന്നെ എറിഞ്ഞു കൊല്ലുക (എറിഞ്ഞാട്ടുക) തന്നെ ചെയ്തിരുന്നു
wamā anta
وَمَآ أَنتَ
നീ അല്ലതാനും
ʿalaynā
عَلَيْنَا
ഞങ്ങള്‍ക്കു, ഞങ്ങളുടെ അടുക്കല്‍
biʿazīzin
بِعَزِيزٍ
ഒരു പ്രതാപശാലി, ഊക്കന്‍.

അവര്‍ പറഞ്ഞു: ''ശുഐബേ, നീ പറയുന്നവയില്‍ ഏറെയും ഞങ്ങള്‍ക്ക് മനസ്സിലാകുന്നേയില്ല. തീര്‍ച്ചയായും ഞങ്ങളറിയുന്നു; ഞങ്ങളെക്കാള്‍ ഏറെ ദുര്‍ബലനാണ് നീയെന്ന്. നിന്റെ കുടുംബമില്ലായിരുന്നെങ്കില്‍ എന്നോ നിന്നെ ഞങ്ങള്‍ കല്ലെറിഞ്ഞു കൊല്ലുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം നീയൊട്ടും അജയ്യനല്ല.''

തഫ്സീര്‍

قَالَ يٰقَوْمِ اَرَهْطِيْٓ اَعَزُّ عَلَيْكُمْ مِّنَ اللّٰهِ ۗوَاتَّخَذْتُمُوْهُ وَرَاۤءَكُمْ ظِهْرِيًّا ۗاِنَّ رَبِّيْ بِمَا تَعْمَلُوْنَ مُحِيْطٌ  ( هود: ٩٢ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
yāqawmi
يَٰقَوْمِ
എന്‍റെ ജനങ്ങളേ
arahṭī
أَرَهْطِىٓ
എന്‍റെ കൂട്ടു കുടുംബമോ, കൂട്ടമോ
aʿazzu
أَعَزُّ
അധികം പ്രതാപം ഉള്ള (കൂടുതല്‍ പരിഗണനീയം)
ʿalaykum
عَلَيْكُم
നിങ്ങള്‍ക്കു (നിങ്ങളുടെ അടുക്കല്‍)
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവിനെക്കാള്‍
wa-ittakhadhtumūhu
وَٱتَّخَذْتُمُوهُ
അവനെ നിങ്ങള്‍ ആക്കുകയും ചെയ്തിരിക്കുന്നു(വോ)
warāakum
وَرَآءَكُمْ
നിങ്ങ ളുടെ പിന്നില്‍, അപ്പുറം
ẓih'riyyan
ظِهْرِيًّاۖ
പുറം തള്ളപ്പെട്ടവന്‍, പിറകോട്ടിടപ്പെട്ടതു
inna rabbī
إِنَّ رَبِّى
നിശ്ചയമായും എന്‍റെ റബ്ബു
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ
muḥīṭun
مُحِيطٌ
വലയം ചെയ്യുന്ന (സൂക്ഷമമായി) അറിയുന്ന)വനാണു.

ശുഐബ് ചോദിച്ചു: ''എന്റെ ജനമേ, എന്റെ കുടുംബമാണോ അല്ലാഹുവിനെക്കാള്‍ നിങ്ങള്‍ക്ക് പ്രധാനം? അങ്ങനെ നിങ്ങളവനെ നിസ്സാരമാക്കി പുറംതള്ളുകയാണോ? എന്റെ നാഥന്‍ നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചൊക്കെ സൂക്ഷ്മമായി അറിയുന്നവനാണ്; തീര്‍ച്ച.

തഫ്സീര്‍

وَيٰقَوْمِ اعْمَلُوْا عَلٰى مَكَانَتِكُمْ اِنِّيْ عَامِلٌ ۗسَوْفَ تَعْلَمُوْنَۙ مَنْ يَّأْتِيْهِ عَذَابٌ يُّخْزِيْهِ وَمَنْ هُوَ كَاذِبٌۗ وَارْتَقِبُوْٓا اِنِّيْ مَعَكُمْ رَقِيْبٌ  ( هود: ٩٣ )

wayāqawmi
وَيَٰقَوْمِ
എന്‍റെ ജനങ്ങളേ
iʿ'malū
ٱعْمَلُوا۟
നിങ്ങള്‍ പ്രവര്‍ത്തിക്കുവിന്‍
ʿalā makānatikum
عَلَىٰ مَكَانَتِكُمْ
നിങ്ങളുടെ സ്ഥാനം (നിലപാടു - സ്ഥിതി) അനുസരിച്ച്
innī
إِنِّى
നിശ്ചയമായും ഞാന്‍
ʿāmilun
عَٰمِلٌۖ
പ്രവര്‍ത്തിക്കുന്നവനണു
sawfa
سَوْفَ
വഴിയെ, പിറകെ
taʿlamūna
تَعْلَمُونَ
നിങ്ങള്‍ അറിയും
man
مَن
ആര്‍ക്കാണു, ആരാണു
yatīhi
يَأْتِيهِ
അവനു വരും, വന്നെ ത്തുന്നതു
ʿadhābun
عَذَابٌ
(ഒരു) ശിക്ഷ
yukh'zīhi
يُخْزِيهِ
അവനെ അപമാനപ്പെടുത്തുന്ന
waman
وَمَنْ
ആരാണെന്നും
huwa
هُوَ
അവന്‍
kādhibun
كَٰذِبٌۖ
കളവു (വ്യാജം) പറയുന്നവനാണു
wa-ir'taqibū
وَٱرْتَقِبُوٓا۟
നിങ്ങള്‍ പ്രതീക്ഷിക്കുക (നോക്കിയിരിക്കുക)യും ചെയ്യുവിന്‍
innī
إِنِّى
നിശ്ചയമായും ഞാന്‍
maʿakum
مَعَكُمْ
നിങ്ങളോടൊപ്പം
raqībun
رَقِيبٌ
പ്രതീക്ഷിക്കുന്ന (നോക്കിയിരി ക്കുന്ന)വനാണു.

''എന്റെ ജനമേ, നിങ്ങള്‍ നിങ്ങളുടെ നിലപാടുപോലെ പ്രവര്‍ത്തിച്ചുകൊള്ളുക. തീര്‍ച്ചയായും ഞാനും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ആര്‍ക്കാണ് അപമാനകരമായ ശിക്ഷ വന്നെത്തുകയെന്നും ആരാണ് കള്ളം പറയുന്നതെന്നും ഉറപ്പായും നിങ്ങള്‍ അടുത്തുതന്നെ അറിയും. നിങ്ങള്‍ കാത്തിരുന്നുകൊള്ളുക. ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കാം.''

തഫ്സീര്‍

وَلَمَّا جَاۤءَ اَمْرُنَا نَجَّيْنَا شُعَيْبًا وَّالَّذِيْنَ اٰمَنُوْا مَعَهٗ بِرَحْمَةٍ مِّنَّاۚ وَاَخَذَتِ الَّذِيْنَ ظَلَمُوا الصَّيْحَةُ فَاَصْبَحُوْا فِيْ دِيَارِهِمْ جٰثِمِيْنَۙ   ( هود: ٩٤ )

walammā jāa
وَلَمَّا جَآءَ
വന്നപ്പോള്‍
amrunā
أَمْرُنَا
നമ്മുടെ കല്‍പന
najjaynā
نَجَّيْنَا
നാം രക്ഷപ്പെടുത്തി
shuʿayban
شُعَيْبًا
ശുഐബിനെ
wa-alladhīna
وَٱلَّذِينَ
യതൊരുവരെയും
āmanū maʿahu
ءَامَنُوا۟ مَعَهُۥ
അദ്ദേഹത്തിന്‍റെ കൂടെ വിശ്വസിച്ച
biraḥmatin
بِرَحْمَةٍ
കാരുണ്യം കൊണ്ടു
minnā
مِّنَّا
നമ്മില്‍ നിന്നുള്ള, നമ്മുടെ വക
wa-akhadhati
وَأَخَذَتِ
പിടികൂടുകയും ചെയ്തു
alladhīna
ٱلَّذِينَ
യതൊരുവരെ
ẓalamū
ظَلَمُوا۟
അക്രമം ചെയ്ത
l-ṣayḥatu
ٱلصَّيْحَةُ
ഘോര ശബ്ദം, അട്ടഹാസം
fa-aṣbaḥū
فَأَصْبَحُوا۟
അങ്ങനെ (എന്നിട്ടു) അവരായി (രാവിലെ)
fī diyārihim
فِى دِيَٰرِهِمْ
അവരുടെ വസതി (പാര്‍പ്പിടം) കളില്‍
jāthimīna
جَٰثِمِينَ
കമിഴ്ന്നു വീണവര്‍.

അവസാനം നമ്മുടെ വിധി വന്നപ്പോള്‍ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നാം നമ്മുടെ കാരുണ്യത്താല്‍ രക്ഷപ്പെടുത്തി. അക്രമം കാണിച്ചവരെ ഘോരഗര്‍ജനം പിടികൂടി. അങ്ങനെ അവര്‍ പ്രഭാതത്തില്‍ തങ്ങളുടെ വീടുകളില്‍ കമിഴ്ന്നുവീണു കിടക്കുന്നവരായിത്തീര്‍ന്നു;

തഫ്സീര്‍

كَاَنْ لَّمْ يَغْنَوْا فِيْهَا ۗ اَلَا بُعْدًا لِّمَدْيَنَ كَمَا بَعِدَتْ ثَمُوْدُ ࣖ   ( هود: ٩٥ )

ka-an lam yaghnaw
كَأَن لَّمْ يَغْنَوْا۟
അവര്‍ ധന്യമാകാത്ത (ഉണ്ടാവാത്ത - നിവസിക്കാത്ത) പോലെ
fīhā
فِيهَآۗ
അവയില്‍, അവിടത്തി
alā
أَلَا
അല്ലാ, അറിയുക
buʿ'dan
بُعْدًا
വിദൂരത
limadyana
لِّمَدْيَنَ
മദ്‌-യന്നു
kamā baʿidat
كَمَا بَعِدَتْ
ദൂരപ്പെട്ടതുപോലെ
thamūdu
ثَمُودُ
ഥമൂദ്.

അവരവിടെ പാര്‍ത്തിട്ടേയില്ലെന്ന പോലെ. അറിയുക: മദ്‌യന്‍ വാസികള്‍ പൂര്‍ണമായും തൂത്തെറിയപ്പെട്ടു. സമൂദ് ഗോത്രം തൂത്തെറിയപ്പെട്ടപോലെത്തന്നെ.

തഫ്സീര്‍

وَلَقَدْ اَرْسَلْنَا مُوْسٰى بِاٰيٰتِنَا وَسُلْطٰنٍ مُّبِيْنٍۙ   ( هود: ٩٦ )

walaqad arsalnā
وَلَقَدْ أَرْسَلْنَا
നാം അയച്ചിട്ടുണ്ടു
mūsā
مُوسَىٰ
മൂസായെ
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളുമായി
wasul'ṭānin
وَسُلْطَٰنٍ
(അധികൃത) രേഖയുമായി
mubīnin
مُّبِينٍ
സ്പഷ്ടമായ.

മൂസായെ നാം നമ്മുടെ പ്രമാണങ്ങളും വ്യക്തമായ അടയാളങ്ങളുമായി അയച്ചു.

തഫ്സീര്‍

اِلٰى فِرْعَوْنَ وَملَا۟ىِٕهٖ فَاتَّبَعُوْٓا اَمْرَ فِرْعَوْنَ ۚوَمَآ اَمْرُ فِرْعَوْنَ بِرَشِيْدٍ  ( هود: ٩٧ )

ilā fir'ʿawna
إِلَىٰ فِرْعَوْنَ
ഫിര്‍ഔന്‍റെ അടുക്കലേക്കു
wamala-ihi
وَمَلَإِي۟هِۦ
അവന്‍റെ പ്രധാനികളുടെയും, സംഘത്തിന്‍റെയും
fa-ittabaʿū
فَٱتَّبَعُوٓا۟
എന്നിട്ടവര്‍ പിന്‍പറ്റി
amra fir'ʿawna
أَمْرَ فِرْعَوْنَۖ
ഫി൪ഔന്‍റെ കല്‍പനയെ
wamā amru
وَمَآ أَمْرُ
കല്പനയല്ലതാനും
fir'ʿawna
فِرْعَوْنَ
ഫി൪ഔന്‍റെ
birashīdin
بِرَشِيدٍ
തന്‍റേടമുള്ളതു, നേര്‍വഴിക്കുള്ളതു.

ഫറവോന്റെയും അവന്റെ പ്രമാണിമാരുടെയും അടുത്തേക്ക്. എന്നിട്ടും അവര്‍ ഫറവോന്റെ കല്‍പന പിന്‍പറ്റുകയാണുണ്ടായത്. ഫറവോന്റെ കല്‍പനയോ, അതൊട്ടും വിവേകപൂര്‍വമായിരുന്നില്ല.

തഫ്സീര്‍

يَقْدُمُ قَوْمَهٗ يَوْمَ الْقِيٰمَةِ فَاَوْرَدَهُمُ النَّارَ ۗوَبِئْسَ الْوِرْدُ الْمَوْرُوْدُ  ( هود: ٩٨ )

yaqdumu
يَقْدُمُ
അവന്‍ മുമ്പിലായി വരും, മുന്നിട്ടു വരും
qawmahu
قَوْمَهُۥ
അവന്‍റെ ജനങ്ങള്‍ക്കു
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
ഖിയാമത്തു നാളില്‍
fa-awradahumu
فَأَوْرَدَهُمُ
എന്നിട്ടവരെ അവന്‍ വരുത്തും (കൊണ്ടുവരും)
l-nāra
ٱلنَّارَۖ
നരകത്തില്‍
wabi'sa
وَبِئْسَ
വളരെ ചീത്തയും, എത്രയോ മോശവും
l-wir'du
ٱلْوِرْدُ
(ആ ദാഹശമനത്തിനുള്ള) വരവു, വരുന്ന താവളം
l-mawrūdu
ٱلْمَوْرُودُ
വരപ്പെടുന്നതായ.

ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ഫറവോന്‍ തന്റെ ജനതയുടെ മുന്നിലുണ്ടായിരിക്കും. അങ്ങനെ അവനവരെ നരകത്തീയിലേക്ക് നയിക്കും. ചെന്നെത്താവുന്നതില്‍ ഏറ്റവും ചീത്തയായ ഇടമാണത്.

തഫ്സീര്‍

وَاُتْبِعُوْا فِيْ هٰذِهٖ لَعْنَةً وَّيَوْمَ الْقِيٰمَةِۗ بِئْسَ الرِّفْدُ الْمَرْفُوْدُ  ( هود: ٩٩ )

wa-ut'biʿū
وَأُتْبِعُوا۟
അവര്‍ തുടര്‍ത്തപ്പെട്ടിരിക്കുന്നു, അവര്‍ക്കു പിന്നാലെ ആക്കപ്പെട്ടിരിക്കുന്നു
fī hādhihi
فِى هَٰذِهِۦ
ഇതില്‍
laʿnatan
لَعْنَةً
ശാപം
wayawma
وَيَوْمَ
ദിവസത്തിലും
l-qiyāmati
ٱلْقِيَٰمَةِۚ
ഖിയാമത്തിന്‍റെ
bi'sa
بِئْسَ
വളരെ മോശം, എത്രയോ ചീത്ത
l-rif'du
ٱلرِّفْدُ
(ആ) കൊടുതി, സമ്മാനം, സഹായം
l-marfūdu
ٱلْمَرْفُودُ
കൊടുക്കപ്പെട്ട, സമ്മാനിക്കപ്പെട്ട.

ഈ ലോകത്ത് ശാപം അവരെ പിന്തുടര്‍ന്നു. ഉയിര്‍ത്തെഴുന്നേല്‍പുനാളിലും അതങ്ങനെത്തന്നെ. കിട്ടാവുന്നതില്‍വെച്ച് ഏറ്റം മോശമായ സമ്മാനമാണത്.

തഫ്സീര്‍

ذٰلِكَ مِنْ اَنْۢبَاۤءِ الْقُرٰى نَقُصُّهٗ عَلَيْكَ مِنْهَا قَاۤىِٕمٌ وَّحَصِيْدٌ  ( هود: ١٠٠ )

dhālika
ذَٰلِكَ
അതു
min anbāi
مِنْ أَنۢبَآءِ
വൃത്താന്ത(വര്‍ത്തമാന)ങ്ങളില്‍ പെട്ടതാണു
l-qurā
ٱلْقُرَىٰ
രാജ്യങ്ങളുടെ
naquṣṣuhu
نَقُصُّهُۥ
നാം അത് കഥനം ചെയ്തു, വിവരിച്ചു
ʿalayka
عَلَيْكَۖ
നിനക്ക്, നിന്‍റെ മേല്‍
min'hā
مِنْهَا
അവയിലുണ്ടു, അവയില്‍ ചിലതു
qāimun
قَآئِمٌ
നിലകൊള്ളുന്നതു, നിലനില്‍ക്കുന്നതാണു
waḥaṣīdun
وَحَصِيدٌ
കൊയ്തെടുക്കപ്പെട്ടതും.

വിവിധ നാടുകളിലെ സംഭവകഥകളില്‍ ചിലതാണിത്. നാമത് നിനക്ക് വിവരിച്ചുതരുന്നു. ആ നാടുകളില്‍ ചിലത് ഇന്നും നിലനില്‍ക്കുന്നുണ്ട്. ചിലത് നിശ്ശേഷം നശിപ്പിക്കപ്പെട്ടിരിക്കുന്നു.

തഫ്സീര്‍