Skip to main content

اِلَّآ اِبْلِيْسَۗ اَبٰىٓ اَنْ يَّكُوْنَ مَعَ السّٰجِدِيْنَ   ( الحجر: ٣١ )

illā ib'līsa
إِلَّآ إِبْلِيسَ
ഇബ്ലീസു ഒഴികെ
abā
أَبَىٰٓ
അവന്‍ വിസമ്മതിച്ചു, വിലക്കി, സമ്മതിക്കാതിരുന്നു
an yakūna
أَن يَكُونَ
അവനായിരിക്കുവാന്‍
maʿa l-sājidīna
مَعَ ٱلسَّٰجِدِينَ
സുജൂദു ചെയ്യുന്നവരുടെ ഒപ്പം (കൂടെ)

ഇബ്‌ലീസൊഴികെ. പ്രണാമമര്‍പ്പിക്കുന്നവരോടൊപ്പം ചേരാന്‍ അവന്‍ വിസമ്മതിച്ചു.

തഫ്സീര്‍

قَالَ يٰٓاِبْلِيْسُ مَا لَكَ اَلَّا تَكُوْنَ مَعَ السّٰجِدِيْنَ   ( الحجر: ٣٢ )

qāla
قَالَ
അവന്‍ പറഞ്ഞു
yāib'līsu
يَٰٓإِبْلِيسُ
ഇബ്ലീസേ
mā laka
مَا لَكَ
നിനക്കെന്താണു
allā takūna
أَلَّا تَكُونَ
നീ ആകാതിരിക്കുവാന്‍
maʿa l-sājidīna
مَعَ ٱلسَّٰجِدِينَ
സുജൂദ് ചെയ്യുന്നവരോടൊപ്പം

അല്ലാഹു ചോദിച്ചു: ''പ്രണാമം ചെയ്തവരോടൊപ്പം ചേരാതിരിക്കാന്‍ നിന്നെ പ്രേരിപ്പിച്ചതെന്ത്?''

തഫ്സീര്‍

قَالَ لَمْ اَكُنْ لِّاَسْجُدَ لِبَشَرٍ خَلَقْتَهٗ مِنْ صَلْصَالٍ مِّنْ حَمَاٍ مَّسْنُوْنٍ   ( الحجر: ٣٣ )

qāla
قَالَ
അവന്‍ പറഞ്ഞു
lam akun
لَمْ أَكُن
ഞാന്‍ ആയിട്ടില്ല, ഞാന്‍ ഇല്ല, ആകാവതല്ല
li-asjuda
لِّأَسْجُدَ
ഞാന്‍ സുജൂദു ചെയ്‌വാന്‍
libasharin
لِبَشَرٍ
ഒരു മനുഷ്യനു
khalaqtahu
خَلَقْتَهُۥ
നീ അവനെ സൃഷ്ടിച്ചു
min ṣalṣālin
مِن صَلْصَٰلٍ
ചിലപ്പുണ്ടാക്കുന്നതിനാല്‍
min ḥama-in
مِّنْ حَمَإٍ
കളിമണ്ണില്‍ നിന്ന്‍
masnūnin
مَّسْنُونٍ
പാകപ്പെടുത്തപ്പെട്ട, രൂപപ്പെടുത്തപ്പെട്ട

ഇബ്‌ലീസ് പറഞ്ഞു: ''മുട്ടിയാല്‍ മുഴങ്ങുന്ന, ഗന്ധമുള്ള കറുത്ത കളിമണ്ണില്‍ നിന്ന് നീ സൃഷ്ടിച്ച മനുഷ്യനെ പ്രണമിക്കേണ്ടവനല്ല ഞാന്‍.''

തഫ്സീര്‍

قَالَ فَاخْرُجْ مِنْهَا فَاِنَّكَ رَجِيْمٌۙ  ( الحجر: ٣٤ )

qāla
قَالَ
അവന്‍ പറഞ്ഞു
fa-ukh'ruj
فَٱخْرُجْ
എന്നാല്‍ നീ പുറത്തു പോകുക
min'hā
مِنْهَا
ഇതില്‍ (ഇവിടെ) നിന്ന്
fa-innaka
فَإِنَّكَ
കാരണം നിശ്ചയമായും നീ
rajīmun
رَجِيمٌ
ആട്ടപ്പെട്ടവനാണ്

അല്ലാഹു കല്‍പിച്ചു: ''എങ്കില്‍ നീ ഇവിടെനിന്നിറങ്ങിപ്പോവുക. നീ ഭ്രഷ്ടനാണ്.

തഫ്സീര്‍

وَّاِنَّ عَلَيْكَ اللَّعْنَةَ اِلٰى يَوْمِ الدِّيْنِ   ( الحجر: ٣٥ )

wa-inna ʿalayka
وَإِنَّ عَلَيْكَ
നിശ്ചയമായും നിന്റെ മേല്‍ ഉണ്ട് താനും
l-laʿnata
ٱللَّعْنَةَ
ശാപം
ilā yawmi
إِلَىٰ يَوْمِ
ദിവസം വരെ
l-dīni
ٱلدِّينِ
പ്രതിഫല നടപടിയുടെ

''ന്യായവിധിയുടെ നാള്‍വരെ നിനക്കു ശാപമുണ്ടായിരിക്കും.''

തഫ്സീര്‍

قَالَ رَبِّ فَاَنْظِرْنِيْٓ اِلٰى يَوْمِ يُبْعَثُوْنَ   ( الحجر: ٣٦ )

qāla
قَالَ
അവന്‍ പറഞ്ഞു
rabbi
رَبِّ
എന്റെ റബ്ബേ
fa-anẓir'nī
فَأَنظِرْنِىٓ
എന്നാല്‍ നീ എന്നെ ഒഴിവാക്കി (താമസം ചെയ്ത് - നീട്ടിവെച്ച്‌) തരണേ
ilā yawmi
إِلَىٰ يَوْمِ
ദിവസംവരെ
yub'ʿathūna
يُبْعَثُونَ
അവര്‍ എഴുന്നേല്‍പ്പിക്കപ്പെടുന്ന

അവന്‍ പറഞ്ഞു: ''എന്റെ നാഥാ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നാള്‍വരെ എനിക്ക് അവധി തന്നാലും.''

തഫ്സീര്‍

قَالَ فَاِنَّكَ مِنَ الْمُنْظَرِيْنَۙ  ( الحجر: ٣٧ )

qāla
قَالَ
അവന്‍ പറഞ്ഞു
fa-innaka
فَإِنَّكَ
എന്നാല്‍ നിശ്ചയമായും നീ
mina l-munẓarīna
مِنَ ٱلْمُنظَرِينَ
ഒഴിവാക്ക (നീക്കിവെക്ക - താമസം നല്‍ക) പ്പെട്ടവരില്‍ പെട്ട(വന്‍)

അല്ലാഹു അറിയിച്ചു: ''നിനക്ക് അവസരം തന്നിരിക്കുന്നു.

തഫ്സീര്‍

اِلٰى يَوْمِ الْوَقْتِ الْمَعْلُوْمِ   ( الحجر: ٣٨ )

ilā yawmi
إِلَىٰ يَوْمِ
ദിവസം വരെ
l-waqti
ٱلْوَقْتِ
(ആ) സമയത്തിന്റെ
l-maʿlūmi
ٱلْمَعْلُومِ
അറിയപ്പെട്ടതായ (നിശ്ചിത)

''നിശ്ചിതസമയം വന്നെത്തുന്ന ദിനംവരെ.''

തഫ്സീര്‍

قَالَ رَبِّ بِمَآ اَغْوَيْتَنِيْ لَاُزَيِّنَنَّ لَهُمْ فِى الْاَرْضِ وَلَاُغْوِيَنَّهُمْ اَجْمَعِيْنَۙ   ( الحجر: ٣٩ )

qāla
قَالَ
അവന്‍ പറഞ്ഞു
rabbi
رَبِّ
എന്റെ റബ്ബേ
bimā aghwaytanī
بِمَآ أَغْوَيْتَنِى
നീ എന്നെ വഴിപിഴവിലാക്കിയതുകൊണ്ട്
la-uzayyinanna
لَأُزَيِّنَنَّ
ഞാന്‍ ഭംഗിയാക്കികൊടുക്കുകതന്നെ ചെയ്യും
lahum
لَهُمْ
അവര്‍ക്കു
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
wala-ugh'wiyannahum
وَلَأُغْوِيَنَّهُمْ
ഞാനവരെ വഴിപിഴപ്പിക്കുകയും തന്നെ ചെയ്യും
ajmaʿīna
أَجْمَعِينَ
മുഴുവനും

അവന്‍ പറഞ്ഞു: ''എന്റെ നാഥാ, നീ എന്നെ വഴികേടിലാക്കി. അതേപോലെ ഭൂമിയില്‍ ഞാനവര്‍ക്ക് ചീത്തവൃത്തികള്‍ ചേതോഹരമായിത്തോന്നിപ്പിക്കും. അവരെയൊക്കെ ദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും; തീര്‍ച്ച.

തഫ്സീര്‍

اِلَّا عِبَادَكَ مِنْهُمُ الْمُخْلَصِيْنَ   ( الحجر: ٤٠ )

illā ʿibādaka
إِلَّا عِبَادَكَ
നിന്റെ അടിയാന്‍മാരെ ഒഴികെ
min'humu
مِنْهُمُ
അവരില്‍ നിന്നുള്ള
l-mukh'laṣīna
ٱلْمُخْلَصِينَ
നിഷ്കളങ്കരാക്കപ്പെട്ട (തനി ശുദ്ധരാക്കപ്പെട്ട)

''അവരിലെ നിന്റെ ആത്മാര്‍ഥതയുള്ള ദാസന്മാരെയൊഴികെ.''

തഫ്സീര്‍