Skip to main content
bismillah

اَتٰىٓ اَمْرُ اللّٰهِ فَلَا تَسْتَعْجِلُوْهُ ۗسُبْحٰنَهٗ وَتَعٰلٰى عَمَّا يُشْرِكُوْنَ   ( النحل: ١ )

atā
أَتَىٰٓ
വന്നു, വന്നിരിക്കുന്നു
amru l-lahi
أَمْرُ ٱللَّهِ
അല്ലാഹുവിന്റെ കല്പന, കാര്യം
falā tastaʿjilūhu
فَلَا تَسْتَعْجِلُوهُۚ
അതിനാല്‍ (എന്നാല്‍) നിങ്ങളതിനു ധൃതികൂട്ടേണ്ട
sub'ḥānahu
سُبْحَٰنَهُۥ
അവന്‍ മഹാ പരിശുദ്ധന്‍ (അവനു സ്തോത്രം)
wataʿālā
وَتَعَٰلَىٰ
അവന്‍ അത്യുന്നതി പ്രാപിക്കുകയും ചെയ്തിരിക്കുന്നു, അത്യുന്നതനുമാകുന്നു
ʿammā yush'rikūna
عَمَّا يُشْرِكُونَ
അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നു.

അല്ലാഹുവിന്റെ തീരുമാനം വന്നിരിക്കുന്നു. അതിനാല്‍ നിങ്ങളിനി അതിന് ധൃതികാണിക്കേണ്ട. അവര്‍ പങ്കുചേര്‍ക്കുന്നവരില്‍ നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനും ഉന്നതനുമാണ്.

തഫ്സീര്‍

يُنَزِّلُ الْمَلٰۤىِٕكَةَ بِالرُّوْحِ مِنْ اَمْرِهٖ عَلٰى مَنْ يَّشَاۤءُ مِنْ عِبَادِهٖٓ اَنْ اَنْذِرُوْٓا اَنَّهٗ لَآ اِلٰهَ اِلَّآ اَنَا۠ فَاتَّقُوْنِ   ( النحل: ٢ )

yunazzilu
يُنَزِّلُ
അവന്‍ ഇറക്കുന്നു
l-malāikata
ٱلْمَلَٰٓئِكَةَ
മലക്കുകളെ
bil-rūḥi
بِٱلرُّوحِ
ആത്മാവു (ജീവനു)മായി
min amrihi
مِنْ أَمْرِهِۦ
അവന്റെ കല്‍പനയാകുന്ന, കല്‍പനയില്‍ നിന്ന്
ʿalā man
عَلَىٰ مَن
യാതൊരുവരുടെമേല്‍, ചിലര്‍ക്കു
yashāu
يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നു
min ʿibādihi
مِنْ عِبَادِهِۦٓ
അവന്റെ അടിയാന്‍മാരില്‍നിന്ന്
an andhirū
أَنْ أَنذِرُوٓا۟
നിങ്ങള്‍ താക്കീതു ചെയ്യണമെന്നു
annahu lā ilāha
أَنَّهُۥ لَآ إِلَٰهَ
ഒരു ആരാധ്യനുമില്ലെന്ന്
illā anā
إِلَّآ أَنَا۠
ഞാനല്ലാതെ
fa-ittaqūni
فَٱتَّقُونِ
അതിനാല്‍ എന്നെ നിങ്ങള്‍ സൂക്ഷിക്കുവിന്‍.

അല്ലാഹു തന്റെ ദാസന്മാരില്‍ നിന്ന് താനിച്ഛിക്കുന്നവരുടെ മേല്‍ തന്റെ തീരുമാനപ്രകാരം ദിവ്യചൈതന്യവുമായി മലക്കുകളെ ഇറക്കുന്നു. ''നിങ്ങള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുക: ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ എന്നെ സൂക്ഷിച്ചു ജീവിക്കുക.''

തഫ്സീര്‍

خَلَقَ السَّمٰوٰتِ وَالْاَرْضَ بِالْحَقِّۗ تَعٰلٰى عَمَّا يُشْرِكُوْنَ   ( النحل: ٣ )

khalaqa
خَلَقَ
അവന്‍ സൃഷ്ടിച്ചു
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളെ
wal-arḍa
وَٱلْأَرْضَ
ഭൂമിയെയും
bil-ḥaqi
بِٱلْحَقِّۚ
യഥാര്‍ത്ഥപ്രകാരം
taʿālā
تَعَٰلَىٰ
അവന്‍ അത്യുന്നതനായി (വളരെ മേലെയായി)രിക്കുന്നു
ʿammā yush'rikūna
عَمَّا يُشْرِكُونَ
അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന്.

ആകാശഭൂമികളെ അവന്‍ യാഥാര്‍ഥ്യബോധത്തോടെ സൃഷ്ടിച്ചിരിക്കുന്നു. അവര്‍ പങ്കുചേര്‍ക്കുന്നവക്കെല്ലാം അതീതനാണവന്‍.

തഫ്സീര്‍

خَلَقَ الْاِنْسَانَ مِنْ نُّطْفَةٍ فَاِذَا هُوَ خَصِيْمٌ مُّبِيْنٌ   ( النحل: ٤ )

khalaqa l-insāna
خَلَقَ ٱلْإِنسَٰنَ
മനുഷ്യനെ അവന്‍ സൃഷ്ടിച്ചു
min nuṭ'fatin
مِن نُّطْفَةٍ
ഒരു ഇന്ദ്രിയത്തുള്ളിയില്‍ നിന്നു, ഇന്ദ്രിയത്താല്‍
fa-idhā huwa
فَإِذَا هُوَ
എന്നിട്ടു അവന്‍ (അതാ)
khaṣīmun
خَصِيمٌ
ഒരു എതിര്‍വാദി
mubīnun
مُّبِينٌ
പ്രത്യക്ഷ(സ്പഷ്ട)മായ.

അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് ഒരു ശുക്ലകണത്തില്‍ നിന്നാണ്. എന്നിട്ടും അവനിതാ തികഞ്ഞ താര്‍ക്കികനായിരിക്കുന്നു.

തഫ്സീര്‍

وَالْاَنْعَامَ خَلَقَهَا لَكُمْ فِيْهَا دِفْءٌ وَّمَنَافِعُ وَمِنْهَا تَأْكُلُوْنَ   ( النحل: ٥ )

wal-anʿāma
وَٱلْأَنْعَٰمَ
കാലികളെയും (തന്നെ)
khalaqahā
خَلَقَهَاۗ
അവയെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു
lakum
لَكُمْ
നിങ്ങള്‍ക്കുണ്ട്‌
fīhā
فِيهَا
അവയില്‍
dif'on
دِفْءٌ
ചൂടു നല്‍കല്‍, ശൈത്യശമനം
wamanāfiʿu
وَمَنَٰفِعُ
പല പ്രയോജന (ഉപകാര)ങ്ങളും
wamin'hā
وَمِنْهَا
അവയില്‍ നിന്നു (തന്നെ)
takulūna
تَأْكُلُونَ
നിങ്ങള്‍ തിന്നുകയും ചെയ്യുന്നു

അല്ലാഹു കന്നുകാലികളെ സൃഷ്ടിച്ചു. അവയില്‍ നിങ്ങള്‍ക്ക് തണുപ്പകറ്റാനുള്ള വസ്ത്രമുണ്ട്. മറ്റുപകാരങ്ങളും. നിങ്ങളവയെ തിന്നുകയും ചെയ്യുന്നു.

തഫ്സീര്‍

وَلَكُمْ فِيْهَا جَمَالٌ حِيْنَ تُرِيْحُوْنَ وَحِيْنَ تَسْرَحُوْنَۖ  ( النحل: ٦ )

walakum
وَلَكُمْ
നിങ്ങള്‍ക്കുണ്ട്‌
fīhā
فِيهَا
അവയില്‍
jamālun
جَمَالٌ
സൗന്ദര്യം, ഭംഗി
ḥīna
حِينَ
സമയത്തു
turīḥūna
تُرِيحُونَ
നിങ്ങള്‍ വിശ്രമത്തിനു (ആലയിലേക്കു) കൊണ്ടുവരുന്ന
waḥīna
وَحِينَ
സമയത്തും
tasraḥūna
تَسْرَحُونَ
നിങ്ങള്‍ മേയാന്‍ വിടുന്ന

നിങ്ങള്‍ കൗതുകത്തോടെയാണ് അവയെ മേച്ചില്‍ സ്ഥലത്തു നിന്ന് തിരിച്ചുകൊണ്ടുവരുന്നത്. മേയാന്‍ വിടുന്നതും അവ്വിധംതന്നെ.

തഫ്സീര്‍

وَتَحْمِلُ اَثْقَالَكُمْ اِلٰى بَلَدٍ لَّمْ تَكُوْنُوْا بٰلِغِيْهِ اِلَّا بِشِقِّ الْاَنْفُسِۗ اِنَّ رَبَّكُمْ لَرَءُوْفٌ رَّحِيْمٌۙ  ( النحل: ٧ )

wataḥmilu
وَتَحْمِلُ
അവ വഹിക്കുകയും ചെയ്യും
athqālakum
أَثْقَالَكُمْ
നിങ്ങളുടെ ഭാരങ്ങളെ
ilā baladin
إِلَىٰ بَلَدٍ
ഒരു രാജ്യത്തേക്കു, നാട്ടിലേക്കു
lam takūnū
لَّمْ تَكُونُوا۟
നിങ്ങളായിരുന്നില്ല
bālighīhi
بَٰلِغِيهِ
അവിടെ എത്തിച്ചേരുന്നവര്‍
illā bishiqqi
إِلَّا بِشِقِّ
ഞെരുക്കം (ബുദ്ധിമുട്ടു-പ്രയാസം) കൊണ്ടല്ലാതെ
l-anfusi
ٱلْأَنفُسِۚ
ദേഹങ്ങളുടെ
inna rabbakum
إِنَّ رَبَّكُمْ
നിശ്ചയമായും നിങ്ങളുടെ റബ്ബ്
laraūfun
لَرَءُوفٌ
ദയാലുതന്നെ, കൃപയുള്ളവന്‍ തന്നെ
raḥīmun
رَّحِيمٌ
കരുണാനിധിയാണ്

കടുത്ത ശാരീരിക പ്രയാസത്തോടെയല്ലാതെ നിങ്ങള്‍ക്ക് ചെന്നെത്താനാവാത്ത നാട്ടിലേക്ക് അവ നിങ്ങളുടെ ഭാരങ്ങള്‍ ചുമന്നുകൊണ്ടുപോവുന്നു. നിങ്ങളുടെ നാഥന്‍ അതീവ ദയാലുവും പരമകാരുണികനുമാണ്.

തഫ്സീര്‍

وَّالْخَيْلَ وَالْبِغَالَ وَالْحَمِيْرَ لِتَرْكَبُوْهَا وَزِيْنَةًۗ وَيَخْلُقُ مَا لَا تَعْلَمُوْنَ  ( النحل: ٨ )

wal-khayla
وَٱلْخَيْلَ
കുതിര(കളെ)യും
wal-bighāla
وَٱلْبِغَالَ
കോവര്‍ കഴുതകളെയും
wal-ḥamīra
وَٱلْحَمِيرَ
കഴുതകളെയും
litarkabūhā
لِتَرْكَبُوهَا
നിങ്ങളവയെ സവാരി ചെയ്‌വാന്‍വേണ്ടി, പുറത്തേറുവാന്‍
wazīnatan
وَزِينَةًۚ
ഭംഗിക്കും, സൗന്ദര്യ(അലങ്കാര)ത്തിനായും
wayakhluqu
وَيَخْلُقُ
അവന്‍ സൃഷ്ടിക്കുകയും ചെയ്യുന്നു
mā lā taʿlamūna
مَا لَا تَعْلَمُونَ
നിങ്ങള്‍(ക്കു) അറിയാത്തതിനെ

അവന്‍ കുതിരകളെയും കോവര്‍ കഴുതകളെയും കഴുതകളെയും സൃഷ്ടിച്ചു. നിങ്ങള്‍ക്ക് യാത്രക്കുപയോഗിക്കാനും അലങ്കാരമായും. നിങ്ങള്‍ക്കറിയാത്ത പലതും അവന്‍ സൃഷ്ടിക്കുന്നു.

തഫ്സീര്‍

وَعَلَى اللّٰهِ قَصْدُ السَّبِيْلِ وَمِنْهَا جَاۤىِٕرٌ ۗوَلَوْ شَاۤءَ لَهَدٰىكُمْ اَجْمَعِيْنَ ࣖ   ( النحل: ٩ )

waʿalā l-lahi
وَعَلَى ٱللَّهِ
അല്ലാഹുവിന്റെ മേലാണു, (ബാധ്യത)
qaṣdu l-sabīli
قَصْدُ ٱلسَّبِيلِ
മിതമാര്‍ഗ്ഗം (കാണിക്കല്‍), മാര്‍ഗ്ഗം വിവരിക്കല്‍
wamin'hā
وَمِنْهَا
അതിലുണ്ട്, അതില്‍തന്നെയുണ്ട്‌
jāirun
جَآئِرٌۚ
തെറ്റിയത്
walaw shāa
وَلَوْ شَآءَ
അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍
lahadākum
لَهَدَىٰكُمْ
നിങ്ങളെ അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകതന്നെ ചെയ്തിരുന്നു
ajmaʿīna
أَجْمَعِينَ
മുഴുവന്‍, എല്ലാവരെയും

നേര്‍വഴി കാണിക്കല്‍ അല്ലാഹുവിന്റെ ബാധ്യതയത്രെ. വഴികളില്‍ പിഴച്ചവയുമുണ്ട്. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ നിങ്ങളെയൊക്കെ അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു.

തഫ്സീര്‍

هُوَ الَّذِيْٓ اَنْزَلَ مِنَ السَّمَاۤءِ مَاۤءً لَّكُمْ مِّنْهُ شَرَابٌ وَّمِنْهُ شَجَرٌ فِيْهِ تُسِيْمُوْنَ   ( النحل: ١٠ )

huwa alladhī
هُوَ ٱلَّذِىٓ
അവന്‍ യാതൊരുവനാണു, അവനത്രെയാതൊരുത്തന്‍
anzala
أَنزَلَ
അവന്‍ ഇറക്കിയിരിക്കുന്നു
mina l-samāi
مِنَ ٱلسَّمَآءِ
ആകാശത്തുനിന്നു
māan
مَآءًۖ
വെള്ളം
lakum
لَّكُم
നിങ്ങള്‍ക്കു
min'hu
مِّنْهُ
അതിലുണ്ടു, അതില്‍ നിന്നു (ചിലതു) ഉണ്ടായിരിക്കും
sharābun
شَرَابٌ
പാനീയം, കുടിനീര്‍
wamin'hu
وَمِنْهُ
അതിലുണ്ടു, അതില്‍നിന്നു (ചിലതു)
shajarun
شَجَرٌ
മരങ്ങളും )ഉണ്ട് - ഉണ്ടായിരിക്കും)
fīhi
فِيهِ
അതില്‍
tusīmūna
تُسِيمُونَ
നിങ്ങള്‍ മേയ്ക്കുന്നു

അവനാണ് മാനത്തുനിന്ന് വെള്ളമിറക്കിയത്. നിങ്ങള്‍ക്കുള്ള കുടിവെള്ളമതാണ്. നിങ്ങള്‍ കാലികളെ മേയാനുപയോഗിക്കുന്ന ചെടികളുണ്ടാവുന്നതും അതിലൂടെയാണ്.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അന്നഹ്ല്‍
القرآن الكريم:النحل
Ayah Sajadat (سجدة):50
സൂറത്തുല്‍ (latin):An-Nahl
സൂറത്തുല്‍:16
ആയത്ത് എണ്ണം:128
ആകെ വാക്കുകൾ:2854
ആകെ പ്രതീകങ്ങൾ:7707
Number of Rukūʿs:16
Revelation Location:മക്കാൻ
Revelation Order:70
ആരംഭിക്കുന്നത്:1901