Skip to main content

۞ وَعَنَتِ الْوُجُوْهُ لِلْحَيِّ الْقَيُّوْمِۗ وَقَدْ خَابَ مَنْ حَمَلَ ظُلْمًا   ( طه: ١١١ )

waʿanati
وَعَنَتِ
കീഴൊതുങ്ങി, കീഴൊതുങ്ങുന്നതാണ്
l-wujūhu
ٱلْوُجُوهُ
മുഖങ്ങള്‍
lil'ḥayyi
لِلْحَىِّ
ജീവത്തായുള്ളവനു, സജീവമായുള്ളവനു
l-qayūmi
ٱلْقَيُّومِۖ
സര്‍വ്വനിയന്താവായ
waqad khāba
وَقَدْ خَابَ
തീര്‍ച്ചയായും ഇച്ഛാഭംഗപ്പെട്ടു
man ḥamala
مَنْ حَمَلَ
വഹിച്ചവന്‍
ẓul'man
ظُلْمًا
അക്രമത്തെ

എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നോക്കിനടത്തുന്നവനുമായ അല്ലാഹുവിന് സകല മനുഷ്യരും അന്ന് കീഴൊതുങ്ങും. അക്രമത്തിന്റെ പാപഭാരം പേറിവന്നവര്‍ അന്ന് തുലഞ്ഞതുതന്നെ.

തഫ്സീര്‍

وَمَنْ يَّعْمَلْ مِنَ الصّٰلِحٰتِ وَهُوَ مُؤْمِنٌ فَلَا يَخٰفُ ظُلْمًا وَّلَا هَضْمًا   ( طه: ١١٢ )

waman yaʿmal
وَمَن يَعْمَلْ
ആര്‍ പ്രവര്‍ത്തിക്കുന്നുവോ
mina l-ṣāliḥāti
مِنَ ٱلصَّٰلِحَٰتِ
സല്‍ക്കര്‍മ്മങ്ങളില്‍ നിന്നു (വല്ലതും)
wahuwa mu'minun
وَهُوَ مُؤْمِنٌ
അവന്‍ സത്യവിശ്വാസിയായിക്കൊണ്ടു
falā yakhāfu
فَلَا يَخَافُ
എന്നാലവന്‍ പേടിക്കുകയില്ല, പേടിക്കേണ്ടതില്ല
ẓul'man
ظُلْمًا
ഒരു അക്രമവും
walā haḍman
وَلَا هَضْمًا
അനീതിയെയും (ഇല്ല)

എന്നാല്‍ സത്യവിശ്വാസിയായി സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നവന്‍ അക്രമത്തെയോ അനീതിയെയോ അല്‍പവും ഭയപ്പെടേണ്ടിവരില്ല.

തഫ്സീര്‍

وَكَذٰلِكَ اَنْزَلْنٰهُ قُرْاٰنًا عَرَبِيًّا وَّصَرَّفْنَا فِيْهِ مِنَ الْوَعِيْدِ لَعَلَّهُمْ يَتَّقُوْنَ اَوْ يُحْدِثُ لَهُمْ ذِكْرًا   ( طه: ١١٣ )

wakadhālika
وَكَذَٰلِكَ
അപ്രകാരം
anzalnāhu
أَنزَلْنَٰهُ
നാം അതു അവതരിപ്പിച്ചിരിക്കുന്നു
qur'ānan
قُرْءَانًا
ഖുര്‍ആനായി (വായിക്കപ്പെടുന്ന ഒരു ഗ്രന്ഥമായി)
ʿarabiyyan
عَرَبِيًّا
അറബിഭാഷയിലുള്ള
waṣarrafnā
وَصَرَّفْنَا
നാം വിവിധരൂപത്തില്‍ വിവരിക്കുകയും ചെയ്തിരിക്കുന്നു
fīhi
فِيهِ
അതില്‍
mina l-waʿīdi
مِنَ ٱلْوَعِيدِ
താക്കീതുകളെ
laʿallahum yattaqūna
لَعَلَّهُمْ يَتَّقُونَ
അവര്‍ സൂക്ഷിച്ചേക്കാം
aw yuḥ'dithu
أَوْ يُحْدِثُ
അല്ലെങ്കില്‍ അതു ഉളവാക്കി (ഉണ്ടാക്കി) യേക്കാം
lahum
لَهُمْ
അവര്‍ക്കു
dhik'ran
ذِكْرًا
ഒരു ബോധം, സ്മരണ, ഓര്‍മ്മ

ഇങ്ങനെ നാമിതിനെ അറബി ഭാഷയിലുള്ള ഖുര്‍ആന്‍ ആയി ഇറക്കിത്തന്നിരിക്കുന്നു. നാം ഇതില്‍ പലതരം താക്കീതുകള്‍ നല്‍കിയിരിക്കുന്നു. ഒരുവേള ഇക്കൂട്ടര്‍ സൂക്ഷ്മതയുള്ളവരായെങ്കിലോ; അല്ലെങ്കില്‍ ഇവര്‍ കാര്യബോധമുള്ളവരായെങ്കിലോ!

തഫ്സീര്‍

فَتَعٰلَى اللّٰهُ الْمَلِكُ الْحَقُّۚ وَلَا تَعْجَلْ بِالْقُرْاٰنِ مِنْ قَبْلِ اَنْ يُّقْضٰٓى اِلَيْكَ وَحْيُهٗ ۖوَقُلْ رَّبِّ زِدْنِيْ عِلْمًا   ( طه: ١١٤ )

fataʿālā
فَتَعَٰلَى
അപ്പോള്‍ സര്‍വ്വോന്നതനാകുന്നു, അതിപരിശുദ്ധനാകുന്നു
l-lahu l-maliku
ٱللَّهُ ٱلْمَلِكُ
രാജാവായ അല്ലാഹു
l-ḥaqu
ٱلْحَقُّۗ
സാക്ഷാലുള്ള, യഥാര്‍ത്ഥമായ
walā taʿjal
وَلَا تَعْجَلْ
നീ ധൃതിപ്പെടരുത് (ധൃതിപ്പെട്ടു ഓതരുത്)
bil-qur'āni
بِٱلْقُرْءَانِ
ഖുര്‍ആനിനെ
min qabli
مِن قَبْلِ
മുമ്പായി
an yuq'ḍā
أَن يُقْضَىٰٓ
പൂര്‍ത്തിയായി നിര്‍വ്വഹിക്കപ്പെടുന്നതിനു
ilayka
إِلَيْكَ
നിനക്കു
waḥyuhu
وَحْيُهُۥۖ
അതിന്റെ വഹ്യു, ബോധനം
waqul
وَقُل
നീ പറയുക
rabbi
رَّبِّ
എന്റെ റബ്ബേ
zid'nī
زِدْنِى
എനിക്കു വര്‍ദ്ധിപ്പിച്ചു തരേണമേ
ʿil'man
عِلْمًا
അറിവു

സാക്ഷാല്‍ അധിപതിയായ അല്ലാഹു അത്യുന്നതനാണ്. ഖുര്‍ആന്‍ നിനക്കു ബോധനം നല്‍കിക്കഴിയും മുമ്പെ നീയതു വായിക്കാന്‍ ധൃതികാണിക്കരുത്. നീയിങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക: ''എന്റെ നാഥാ! എനിക്കു നീ വിജ്ഞാനം വര്‍ധിപ്പിച്ചു തരേണമേ.''

തഫ്സീര്‍

وَلَقَدْ عَهِدْنَآ اِلٰٓى اٰدَمَ مِنْ قَبْلُ فَنَسِيَ وَلَمْ نَجِدْ لَهٗ عَزْمًا ࣖ  ( طه: ١١٥ )

walaqad ʿahid'nā
وَلَقَدْ عَهِدْنَآ
തീര്‍ച്ചയായും നാം നിര്‍ദ്ദേശം കൊടുത്തു, കല്‍പന കൊടുത്തു
ilā ādama
إِلَىٰٓ ءَادَمَ
ആദമിനു
min qablu
مِن قَبْلُ
മുമ്പു
fanasiya
فَنَسِىَ
എന്നിട്ടു അദ്ദേഹം മറന്നു, വിസ്മരിച്ചു
walam najid
وَلَمْ نَجِدْ
നാം കണ്ടില്ല, കണ്ടെത്തിയില്ല
lahu
لَهُۥ
അദ്ദേഹത്തിനു
ʿazman
عَزْمًا
സ്ഥിരചിത്തത, ദൃഢനിശ്ചയം

നാം ഇതിനു മുമ്പ് ആദമിനോടും കരാര്‍ ചെയ്തിരുന്നു. പക്ഷേ, അദ്ദേഹമത് മറന്നു. അദ്ദേഹത്തെ നാം ഇച്ഛാശക്തിയുള്ളവനായി കണ്ടില്ല.

തഫ്സീര്‍

وَاِذْ قُلْنَا لِلْمَلٰۤىِٕكَةِ اسْجُدُوْا لِاٰدَمَ فَسَجَدُوْٓا اِلَّآ اِبْلِيْسَ اَبٰى ۗ  ( طه: ١١٦ )

wa-idh qul'nā
وَإِذْ قُلْنَا
നാം പറഞ്ഞ സന്ദര്‍ഭം
lil'malāikati
لِلْمَلَٰٓئِكَةِ
മലക്കുകളോടു
us'judū
ٱسْجُدُوا۟
നിങ്ങള്‍ സുജൂദുചെയ്‍വിന്‍, തലകുനിക്കുവിന്‍
liādama
لِءَادَمَ
ആദമിനു
fasajadū
فَسَجَدُوٓا۟
അപ്പോള്‍ അവര്‍ സുജൂദു ചെയ്തു
illā ib'līsa
إِلَّآ إِبْلِيسَ
ഇബ്ലീസ്‌ ഒഴികെ
abā
أَبَىٰ
അവന്‍ വിസമ്മതിച്ചു, കൂട്ടാക്കാതിരുന്നു

നാം മലക്കുകളോട് പറഞ്ഞതോര്‍ക്കുക: ''നിങ്ങള്‍ ആദമിന് സാഷ്ടാംഗം പ്രണമിക്കുക.'' അപ്പോള്‍ അവരെല്ലാം പ്രണമിച്ചു; ഇബ്‌ലീസൊഴികെ. അവന്‍ വിസമ്മതിച്ചു.

തഫ്സീര്‍

فَقُلْنَا يٰٓاٰدَمُ اِنَّ هٰذَا عَدُوٌّ لَّكَ وَلِزَوْجِكَ فَلَا يُخْرِجَنَّكُمَا مِنَ الْجَنَّةِ فَتَشْقٰى   ( طه: ١١٧ )

faqul'nā
فَقُلْنَا
അപ്പോള്‍ നാം പറഞ്ഞു
yāādamu
يَٰٓـَٔادَمُ
ആദമേ
inna hādhā
إِنَّ هَٰذَا
നിശ്ചയമായും ഇവന്‍
ʿaduwwun laka
عَدُوٌّ لَّكَ
നിനക്കു ശത്രുവാണ്
walizawjika
وَلِزَوْجِكَ
നിന്റെ ഭാര്യക്കും
falā yukh'rijannakumā
فَلَا يُخْرِجَنَّكُمَا
അതിനാല്‍ നിങ്ങളെ അവന്‍ പുറത്താക്കാതിരിക്കട്ടെ
mina l-janati
مِنَ ٱلْجَنَّةِ
സ്വര്‍ഗ്ഗത്തില്‍നിന്നു
fatashqā
فَتَشْقَىٰٓ
അപ്പോള്‍ നീ വിഷമിക്കേണ്ടിവരും

അപ്പോള്‍ നാം പറഞ്ഞു: ''ആദമേ, തീര്‍ച്ചയായും അവന്‍ നിന്റെയും നിന്റെ ഇണയുടെയും ശത്രുവാണ്. അതിനാല്‍ അവന്‍ നിങ്ങളിരുവരെയും സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കാന്‍ ഇടവരാതിരിക്കട്ടെ. അങ്ങനെ സംഭവിച്ചാല്‍ നീ കഷ്ടപ്പെടുന്നവനായിത്തീരും.

തഫ്സീര്‍

اِنَّ لَكَ اَلَّا تَجُوْعَ فِيْهَا وَلَا تَعْرٰى ۙ  ( طه: ١١٨ )

inna laka
إِنَّ لَكَ
നിശ്ചയമായും നിനക്കുണ്ടു
allā tajūʿa
أَلَّا تَجُوعَ
നിനക്കു വിശക്കാതിരിക്കല്‍
fīhā
فِيهَا
അതില്‍, അവിടെ
walā taʿrā
وَلَا تَعْرَىٰ
നീ നഗ്നമാകാതിരിക്കലും

''തീര്‍ച്ചയായും നിനക്കിവിടെ വിശപ്പറിയാതെയും നഗ്നനാകാതെയും കഴിയാനുള്ള സൗകര്യമുണ്ട്.

തഫ്സീര്‍

وَاَنَّكَ لَا تَظْمَؤُا فِيْهَا وَلَا تَضْحٰى   ( طه: ١١٩ )

wa-annaka lā taẓma-u
وَأَنَّكَ لَا تَظْمَؤُا۟
നിനക്കു ദാഹിക്കാതിരിക്കലും, ദാഹിക്കുകയില്ലെന്നും
fīhā
فِيهَا
അതില്‍, അവിടെ
walā taḍḥā
وَلَا تَضْحَىٰ
നിനക്കു വെയില്‍ (ചൂടു) കൊള്ളുകയില്ലെന്നും

''ദാഹമനുഭവിക്കാതെയും ചൂടേല്‍ക്കാതെയും ജീവിക്കാം.''

തഫ്സീര്‍

فَوَسْوَسَ اِلَيْهِ الشَّيْطٰنُ قَالَ يٰٓاٰدَمُ هَلْ اَدُلُّكَ عَلٰى شَجَرَةِ الْخُلْدِ وَمُلْكٍ لَّا يَبْلٰى   ( طه: ١٢٠ )

fawaswasa
فَوَسْوَسَ
അങ്ങനെ ദുര്‍ബോധനം നടത്തി
ilayhi
إِلَيْهِ
അദ്ദേഹത്തോടു
l-shayṭānu
ٱلشَّيْطَٰنُ
പിശാചു, ചെകുത്താന്‍
qāla
قَالَ
അവന്‍ പറഞ്ഞു
yāādamu
يَٰٓـَٔادَمُ
ആദമേ
hal adulluka
هَلْ أَدُلُّكَ
നിനക്കു ഞാന്‍ അറിയിച്ചു തരട്ടെയോ
ʿalā shajarati l-khul'di
عَلَىٰ شَجَرَةِ ٱلْخُلْدِ
നിത്യവാസത്തിന്റെ വൃക്ഷത്തെപ്പറ്റി
wamul'kin
وَمُلْكٍ
ഒരു രാജത്വത്തെയും
lā yablā
لَّا يَبْلَىٰ
നശിച്ചുപോകാത്ത

എന്നാല്‍ പിശാച് അദ്ദേഹത്തിന് ഇങ്ങനെ ദുര്‍ബോധനം നല്‍കി: ''ആദമേ, താങ്കള്‍ക്ക് നിത്യജീവിതവും അന്യൂനമായ ആധിപത്യവും നല്‍കുന്ന ഒരു വൃക്ഷം കാണിച്ചുതരട്ടെയോ?''

തഫ്സീര്‍