Skip to main content

وَكَذٰلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا مِّنَ الْمُجْرِمِيْنَۗ وَكَفٰى بِرَبِّكَ هَادِيًا وَّنَصِيْرًا   ( الفرقان: ٣١ )

wakadhālika
وَكَذَٰلِكَ
അപ്രകാരം
jaʿalnā
جَعَلْنَا
നാം ആക്കിയിരിക്കുന്നു
likulli nabiyyin
لِكُلِّ نَبِىٍّ
എല്ലാ നബിമാര്‍ക്കും
ʿaduwwan
عَدُوًّا
ഓരോ ശത്രുവെ
mina l-muj'rimīna
مِّنَ ٱلْمُجْرِمِينَۗ
കുറ്റവാളികളില്‍ പെട്ട
wakafā birabbika
وَكَفَىٰ بِرَبِّكَ
നിന്റെ റബ്ബ് തന്നെ മതി
hādiyan
هَادِيًا
മാര്‍ഗ്ഗദര്‍ശകനായിട്ടു
wanaṣīran
وَنَصِيرًا
സഹായകനായും

അവ്വിധം എല്ലാ പ്രവാചകന്മാര്‍ക്കും കുറ്റവാളികളായ ചില ശത്രുക്കളെ നാം ഉണ്ടാക്കിയിരിക്കുന്നു. വഴികാട്ടിയായും സഹായിയായും നിന്റെ നാഥന്‍ തന്നെ മതി.

തഫ്സീര്‍

وَقَالَ الَّذِيْنَ كَفَرُوْا لَوْلَا نُزِّلَ عَلَيْهِ الْقُرْاٰنُ جُمْلَةً وَّاحِدَةً ۛ كَذٰلِكَ ۛ لِنُثَبِّتَ بِهٖ فُؤَادَكَ وَرَتَّلْنٰهُ تَرْتِيْلًا   ( الفرقان: ٣٢ )

waqāla
وَقَالَ
പറയുന്നു, പറഞ്ഞു
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
lawlā nuzzila
لَوْلَا نُزِّلَ
എന്തുകൊണ്ടു ഇറക്കപ്പെട്ടില്ല, അവതരിപ്പിക്കപ്പെടരുതോ
ʿalayhi
عَلَيْهِ
അവന്റെമേല്‍, അദ്ദേഹത്തിനു
l-qur'ānu
ٱلْقُرْءَانُ
ഖുര്‍ആന്‍
jum'latan
جُمْلَةً
ഒട്ടാകെ, മൊത്തമായി
wāḥidatan
وَٰحِدَةًۚ
ഒന്നായി, ഒരേ ഒരു
kadhālika
كَذَٰلِكَ
അപ്രകാരംതന്നെ
linuthabbita
لِنُثَبِّتَ
നാം സ്ഥിരപ്പെടുത്തുവാനാണു, ഉറപ്പിക്കാന്‍വേണ്ടി
bihi
بِهِۦ
അതുകൊണ്ടു
fuādaka
فُؤَادَكَۖ
നിന്റെ ഹൃദയത്തെ
warattalnāhu
وَرَتَّلْنَٰهُ
നാമതിനെ സാവകാശക്രമം വായിച്ചുതന്നിരിക്കുന്നു, സാവകാശത്തിലാക്കിത്തന്നു
tartīlan
تَرْتِيلًا
ഒരുതരം (ശരിക്കുള്ള) സാവകാശക്രമം

സത്യനിഷേധികള്‍ ചോദിക്കുന്നു: ''ഇയാള്‍ക്ക് ഈ ഖുര്‍ആന്‍ മുഴുവനും ഒന്നിച്ച് ഒരേസമയം ഇറക്കിക്കൊടുക്കാത്തതെന്ത്?'' എന്നാല്‍ അത് ഇങ്ങനെത്തന്നെയാണ് വേണ്ടത്. നിന്റെ ഹൃദയത്തെ ഉറപ്പിച്ചുനിര്‍ത്താനാണിത്. നാമിത് ഇടവിട്ട് ഇടവിട്ട് പലതവണയായി ഓതിക്കേള്‍പ്പിക്കുന്നു.

തഫ്സീര്‍

وَلَا يَأْتُوْنَكَ بِمَثَلٍ اِلَّا جِئْنٰكَ بِالْحَقِّ وَاَحْسَنَ تَفْسِيْرًا ۗ  ( الفرقان: ٣٣ )

walā yatūnaka
وَلَا يَأْتُونَكَ
അവര്‍ നിന്റെ അടുക്കല്‍ വരികയില്ല, കൊണ്ടുവരികയില്ല
bimathalin
بِمَثَلٍ
ഒരു ഉപമയുംകൊണ്ടു, മാതൃകയുമായി, ഉദാഹരണത്തെ (ഒരു പ്രശ്നവും)
illā ji'nāka
إِلَّا جِئْنَٰكَ
നിന്റെ അടുക്കല്‍ നാം വരാതെ, നിനക്കു നാം കൊണ്ടുവരാതെ
bil-ḥaqi
بِٱلْحَقِّ
യഥാര്‍ത്ഥവും കൊണ്ടു, സത്യത്തെ, ന്യായവുമായി
wa-aḥsana
وَأَحْسَنَ
ഏറ്റവും നല്ലതിനെയും, നല്ലതുകൊണ്ടും
tafsīran
تَفْسِيرًا
വ്യാഖ്യാനം, വിവരണത്താല്‍

അവര്‍ ഏതൊരു പ്രശ്‌നവുമായി നിന്നെ സമീപിക്കുകയാണെങ്കിലും അവയ്‌ക്കെല്ലാം ശക്തമായ ന്യായവും വ്യക്തമായ വിശദീകരണവും നിനക്കു നാമെത്തിച്ചുതരാതിരിക്കില്ല.

തഫ്സീര്‍

اَلَّذِيْنَ يُحْشَرُوْنَ عَلٰى وُجُوْهِهِمْ اِلٰى جَهَنَّمَۙ اُولٰۤىِٕكَ شَرٌّ مَّكَانًا وَّاَضَلُّ سَبِيْلًا ࣖ   ( الفرقان: ٣٤ )

alladhīna
ٱلَّذِينَ
യാതൊരു കൂട്ടര്‍
yuḥ'sharūna
يُحْشَرُونَ
ഒരുമിച്ചുകൂട്ടപ്പെടും
ʿalā wujūhihim
عَلَىٰ وُجُوهِهِمْ
തങ്ങളുടെ മുഖങ്ങളിലായി
ilā jahannama
إِلَىٰ جَهَنَّمَ
(ജഹന്നമാകുന്ന) നരകത്തിലേക്കു
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
sharrun
شَرٌّ
(ഏറ്റവും) മോശപ്പെട്ടവരാണ്, ചീത്തപ്പെട്ടവരാണ്
makānan
مَّكَانًا
സ്ഥാനം, സ്ഥാനത്താല്‍
wa-aḍallu
وَأَضَلُّ
ഏറ്റവും പിഴച്ചവരുമാണ്
sabīlan
سَبِيلًا
വഴി, മാര്‍ഗ്ഗത്താല്‍

മുഖംകുത്തി നരകത്തീയിലേക്കു തള്ളപ്പെടുന്നവരാണ് ഏറ്റം നീചാവസ്ഥയിലുള്ളവര്‍. അങ്ങേയറ്റം പിഴച്ചവരും അവര്‍ തന്നെ.

തഫ്സീര്‍

وَلَقَدْ اٰتَيْنَا مُوْسَى الْكِتٰبَ وَجَعَلْنَا مَعَهٗٓ اَخَاهُ هٰرُوْنَ وَزِيْرًا ۚ   ( الفرقان: ٣٥ )

walaqad ātaynā
وَلَقَدْ ءَاتَيْنَا
നാം കൊടുക്കുകയുണ്ടായി, തീര്‍ച്ചയായും നൽകി
mūsā
مُوسَى
നല്‍കി മൂസാ (നബി)ക്ക്
l-kitāba
ٱلْكِتَٰبَ
വേദഗ്രന്ഥം
wajaʿalnā
وَجَعَلْنَا
നാം ആക്കുകയും ചെയ്തു, നിശ്ചയിക്കയും ചെയ്തു
maʿahu
مَعَهُۥٓ
അദ്ദേഹത്തിന്റെകൂടെ
akhāhu hārūna
أَخَاهُ هَٰرُونَ
തന്റെ സഹോദരന്‍ ഹാറൂനെ
wazīran
وَزِيرًا
സഹായി, സഹായകനായി

മൂസാക്കു നാം വേദപുസ്തകം നല്‍കി. അദ്ദേഹത്തോടൊപ്പം സഹോദരന്‍ ഹാറൂനെ സഹായിയായി നിശ്ചയിച്ചു.

തഫ്സീര്‍

فَقُلْنَا اذْهَبَآ اِلَى الْقَوْمِ الَّذِيْنَ كَذَّبُوْا بِاٰيٰتِنَاۗ فَدَمَّرْنٰهُمْ تَدْمِيْرًا ۗ  ( الفرقان: ٣٦ )

faqul'nā
فَقُلْنَا
എന്നിട്ട് നാം പറഞ്ഞു
idh'habā
ٱذْهَبَآ
രണ്ടുപേരും പോകുക
ilā l-qawmi
إِلَى ٱلْقَوْمِ
ജനതയുടെ അടുക്കലേക്കു
alladhīna kadhabū
ٱلَّذِينَ كَذَّبُوا۟
വ്യാജമാക്കിയവരായ
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളെ
fadammarnāhum
فَدَمَّرْنَٰهُمْ
എന്നിട്ടു അവരെ നാം തകര്‍ത്തു
tadmīran
تَدْمِيرًا
ഒരു തകര്‍ക്കല്‍

എന്നിട്ടു നാം പറഞ്ഞു: ''നിങ്ങളിരുവരും പോകൂ. നമ്മുടെ വചനങ്ങളെ തള്ളിപ്പറഞ്ഞ ജനത്തിന്റെ അടുത്തേക്ക്.'' അങ്ങനെ നാം അവരെ തകര്‍ത്തുതരിപ്പണമാക്കി.

തഫ്സീര്‍

وَقَوْمَ نُوْحٍ لَّمَّا كَذَّبُوا الرُّسُلَ اَغْرَقْنٰهُمْ وَجَعَلْنٰهُمْ لِلنَّاسِ اٰيَةًۗ وَاَعْتَدْنَا لِلظّٰلِمِيْنَ عَذَابًا اَلِيْمًا ۚ   ( الفرقان: ٣٧ )

waqawma nūḥin
وَقَوْمَ نُوحٍ
നൂഹിന്റെ ജനതയെയും തന്നെ
lammā kadhabū
لَّمَّا كَذَّبُوا۟
അവര്‍ വ്യാജമാക്കിയപ്പോള്‍
l-rusula
ٱلرُّسُلَ
റസൂലുകളെ, ദൈവദൂതന്‍മാരെ
aghraqnāhum
أَغْرَقْنَٰهُمْ
നാം അവരെ മുക്കി (നശിപ്പിച്ചു)
wajaʿalnāhum
وَجَعَلْنَٰهُمْ
അവരെ നാം ആക്കുകയും ചെയ്തു
lilnnāsi
لِلنَّاسِ
ജനങ്ങള്‍ക്ക്‌, മനുഷ്യര്‍ക്കു
āyatan
ءَايَةًۖ
ഒരു ദൃഷ്ടാന്തം, ലക്‌ഷ്യം
wa-aʿtadnā
وَأَعْتَدْنَا
നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു
lilẓẓālimīna
لِلظَّٰلِمِينَ
അക്രമകാരികള്‍ക്ക്‌
ʿadhāban
عَذَابًا
ശിക്ഷ
alīman
أَلِيمًا
വേദനയേറിയ

നൂഹിന്റെ ജനതയെയും നാം അതുതന്നെ ചെയ്തു. അവര്‍ ദൈവദൂതന്മാരെ കള്ളമാക്കി തള്ളി. അപ്പോള്‍ നാം അവരെ മുക്കിക്കൊന്നു. അങ്ങനെ നാം അവരെ ജനങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തമാക്കി. അക്രമികള്‍ക്കു നാം നോവേറിയശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.

തഫ്സീര്‍

وَعَادًا وَّثَمُوْدَا۟ وَاَصْحٰبَ الرَّسِّ وَقُرُوْنًاۢ بَيْنَ ذٰلِكَ كَثِيْرًا   ( الفرقان: ٣٨ )

waʿādan
وَعَادًا
ആദിനെയും
wathamūdā
وَثَمُودَا۟
ഥമൂദിനെയും
wa-aṣḥāba l-rasi
وَأَصْحَٰبَ ٱلرَّسِّ
റസ്സുകാരെയും
waqurūnan
وَقُرُونًۢا
തലമുറകളെയും, കാലക്കാരെയും
bayna dhālika
بَيْنَ ذَٰلِكَ
അതിന്നിടയില്‍
kathīran
كَثِيرًا
വളരെ, അനേകം

ആദ്, സമൂദ്, റസ്സുകാര്‍, അതിനിടയിലെ നിരവധി തലമുറകള്‍, എല്ലാവരെയും നാം നശിപ്പിച്ചു.

തഫ്സീര്‍

وَكُلًّا ضَرَبْنَا لَهُ الْاَمْثَالَۖ وَكُلًّا تَبَّرْنَا تَتْبِيْرًا   ( الفرقان: ٣٩ )

wakullan
وَكُلًّا
എല്ലാവര്‍ക്കും
ḍarabnā lahu
ضَرَبْنَا لَهُ
അവര്‍ക്കു നാം വിവരിച്ചു കൊടുത്തു, ഏര്‍പ്പെടുത്തിക്കൊടുത്തു
l-amthāla
ٱلْأَمْثَٰلَۖ
ഉദാഹരണങ്ങള്‍, ഉപമകള്‍
wakullan
وَكُلًّا
എല്ലാവരെയും
tabbarnā
تَبَّرْنَا
നാം നശിപ്പിച്ചു, താറുമാറാക്കി
tatbīran
تَتْبِيرًا
ഒരു നശിപ്പിക്കല്‍, താറുമാറാക്കല്‍

എല്ലാവര്‍ക്കും നാം മുന്‍ഗാമികളുടെ ജീവിതാനുഭവങ്ങള്‍ വിവരിച്ചുകൊടുത്തിരുന്നു. അവസാനം അവരെയൊക്കെ നാം തകര്‍ത്ത് തരിപ്പണമാക്കി.

തഫ്സീര്‍

وَلَقَدْ اَتَوْا عَلَى الْقَرْيَةِ الَّتِيْٓ اُمْطِرَتْ مَطَرَ السَّوْءِۗ اَفَلَمْ يَكُوْنُوْا يَرَوْنَهَاۚ بَلْ كَانُوْا لَا يَرْجُوْنَ نُشُوْرًا   ( الفرقان: ٤٠ )

walaqad ataw
وَلَقَدْ أَتَوْا۟
തീര്‍ച്ചയായും അവര്‍ വന്നിട്ടുണ്ട്, ചെന്നിട്ടുണ്ടല്ലോ
ʿalā l-qaryati
عَلَى ٱلْقَرْيَةِ
നാട്ടില്‍, രാജ്യത്തൂടെ
allatī um'ṭirat
ٱلَّتِىٓ أُمْطِرَتْ
മഴ വര്‍ഷിപ്പിക്കപ്പെട്ടതായ
maṭara l-sawi
مَطَرَ ٱلسَّوْءِۚ
ചീത്തമഴ, ദുഷിച്ചമഴ
afalam yakūnū
أَفَلَمْ يَكُونُوا۟
അപ്പോള്‍ അവരായിരുന്നില്ലേ, അവരല്ലേ
yarawnahā
يَرَوْنَهَاۚ
അതിനെ കാണും
bal
بَلْ
പക്ഷേ, എങ്കിലും
kānū
كَانُوا۟
അവരാകുന്നു, ആയിരുന്നു
lā yarjūna
لَا يَرْجُونَ
പ്രതീക്ഷിക്കാതെ, കരുതാതെ, ഭയപ്പെടാത്ത(വര്‍)
nushūran
نُشُورًا
പുനരുത്ഥാനത്തെ, പുനര്‍ജീവിതത്തെ

വിപത്തിന്റെ മഴ പെയ്തിറങ്ങിയ ആ നാട്ടിലൂടെയും ഇവര്‍ കടന്നുപോയിട്ടുണ്ട്. എന്നിട്ടും ഇവരിതൊന്നും കണ്ടിട്ടില്ലേ? യഥാര്‍ഥത്തിലിവര്‍ ഉയിര്‍ത്തെഴുന്നേല്‍പ് ഒട്ടും പ്രതീക്ഷിക്കാത്തവരായിരുന്നു.

തഫ്സീര്‍