Skip to main content

وَلَمَّا جَاۤءَتْ رُسُلُنَآ اِبْرٰهِيْمَ بِالْبُشْرٰىۙ قَالُوْٓا اِنَّا مُهْلِكُوْٓا اَهْلِ هٰذِهِ الْقَرْيَةِ ۚاِنَّ اَهْلَهَا كَانُوْا ظٰلِمِيْنَ ۚ  ( العنكبوت: ٣١ )

walammā jāat
وَلَمَّا جَآءَتْ
വന്നപ്പോള്‍
rusulunā
رُسُلُنَآ
നമ്മുടെ ദൂതന്‍മാര്‍
ib'rāhīma
إِبْرَٰهِيمَ
ഇബ്രാഹീമിന്റെ അടുക്കല്‍
bil-bush'rā
بِٱلْبُشْرَىٰ
സന്തോഷവാര്‍ത്തയുംകൊണ്ട്
qālū
قَالُوٓا۟
അവര്‍ പറഞ്ഞു
innā muh'likū
إِنَّا مُهْلِكُوٓا۟
നിശ്ചയമായും ഞങ്ങള്‍ നശിപ്പിക്കുന്നവരാണ്
ahli hādhihi l-qaryati
أَهْلِ هَٰذِهِ ٱلْقَرْيَةِۖ
ഈ രാജ്യക്കാരെ
inna ahlahā
إِنَّ أَهْلَهَا
നിശ്ചയമായും അതിലെ ആള്‍ക്കാര്‍
kānū
كَانُوا۟
ആയിരിക്കുന്നു
ẓālimīna
ظَٰلِمِينَ
അക്രമികള്‍

നമ്മുടെ ദൂതന്മാര്‍ ഇബ്‌റാഹീമിന്റെ അടുത്ത് ശുഭവാര്‍ത്തയുമായെത്തി. അപ്പോള്‍ അവര്‍ പറഞ്ഞു: ''തീര്‍ച്ചയായും ഞങ്ങള്‍ ഇന്നാട്ടുകാരെ നശിപ്പിക്കാന്‍ പോവുകയാണ്; ഉറപ്പായും ഇവിടത്തുകാര്‍ അക്രമികളായിരിക്കുന്നു.''

തഫ്സീര്‍

قَالَ اِنَّ فِيْهَا لُوْطًا ۗقَالُوْا نَحْنُ اَعْلَمُ بِمَنْ فِيْهَا ۖ لَنُنَجِّيَنَّهٗ وَاَهْلَهٗٓ اِلَّا امْرَاَتَهٗ كَانَتْ مِنَ الْغٰبِرِيْنَ   ( العنكبوت: ٣٢ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
inna fīhā
إِنَّ فِيهَا
നിശ്ചയമായും അതിലുണ്ട്
lūṭan
لُوطًاۚ
ലൂത്ത്വ്
qālū
قَالُوا۟
അവര്‍ പറഞ്ഞു
naḥnu aʿlamu
نَحْنُ أَعْلَمُ
ഞങ്ങള്‍ കൂടുതല്‍ (നല്ലവണ്ണം) അറിയുന്നവരാണ്
biman fīhā
بِمَن فِيهَاۖ
അതിലുള്ളവരെപ്പറ്റി
lanunajjiyannahu
لَنُنَجِّيَنَّهُۥ
ഞങ്ങള്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തുകതന്നെ ചെയ്യും
wa-ahlahu
وَأَهْلَهُۥٓ
അദ്ദേഹത്തിന്‍റെ വീട്ടുകാരെയും, ആള്‍ക്കാരെയും
illā im'ra-atahu
إِلَّا ٱمْرَأَتَهُۥ
അദ്ദേഹത്തിന്‍റെ സ്‌ത്രീ (ഭാര്യ) ഒഴികെ
kānat
كَانَتْ
അവള്‍ ആകുന്നു, ആയിരിക്കുന്നു
mina l-ghābirīna
مِنَ ٱلْغَٰبِرِينَ
അവശേഷിക്കുന്നവരില്‍, കഴിഞ്ഞുപോകുന്നവരില്‍, പിന്തി നില്‍ക്കുന്നവരില്‍

ഇബ്‌റാഹീം പറഞ്ഞു: ''അവിടെ ലൂത്വ് ഉണ്ടല്ലോ.'' അവര്‍ പറഞ്ഞു: ''അവിടെ ആരൊക്കെയുണ്ടെന്ന് ഞങ്ങള്‍ക്കു നന്നായറിയാം. അദ്ദേഹത്തെയും കുടുംബത്തെയും ഞങ്ങള്‍ രക്ഷപ്പെടുത്തുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ ഭാര്യയെയൊഴികെ. അവള്‍ പിന്മാറി നിന്നവരില്‍ പെട്ടവളാണ്.''

തഫ്സീര്‍

وَلَمَّآ اَنْ جَاۤءَتْ رُسُلُنَا لُوْطًا سِيْۤءَ بِهِمْ وَضَاقَ بِهِمْ ذَرْعًا وَّقَالُوْا لَا تَخَفْ وَلَا تَحْزَنْ ۗاِنَّا مُنَجُّوْكَ وَاَهْلَكَ اِلَّا امْرَاَتَكَ كَانَتْ مِنَ الْغٰبِرِيْنَ  ( العنكبوت: ٣٣ )

walammā an jāat
وَلَمَّآ أَن جَآءَتْ
വരികയുണ്ടായപ്പോള്‍
rusulunā
رُسُلُنَا
നമ്മുടെ ദൂതന്‍മാര്‍
lūṭan
لُوطًا
ലൂത്ത്വിന്‍റെ അടുക്കല്‍
sīa
سِىٓءَ
അദ്ദേഹത്തിന്നു വ്യസനം (അനിഷ്‌ടം) പിടിപെട്ടു
bihim
بِهِمْ
അവര്‍മൂലം, അവരെക്കൊണ്ടു
waḍāqa
وَضَاقَ
ഇടുങ്ങുകയും ചെയ്തു
bihim
بِهِمْ
അവര്‍മൂലം
dharʿan
ذَرْعًا
മുഴങ്കൈ [മനസ്സു]
waqālū
وَقَالُوا۟
അവര്‍ പറഞ്ഞു
lā takhaf
لَا تَخَفْ
പേടിക്കേണ്ട
walā taḥzan
وَلَا تَحْزَنْۖ
വ്യസനിക്കുകയും വേണ്ട
innā
إِنَّا
നിശ്ചയമായും ഞങ്ങള്‍
munajjūka
مُنَجُّوكَ
താങ്കളെ രക്ഷപ്പെടുത്തുന്നവരാണ്
wa-ahlaka
وَأَهْلَكَ
താങ്കളുടെ വീട്ടുകാരെയും, കുടുംബത്തെയും
illā im'ra-ataka
إِلَّا ٱمْرَأَتَكَ
താങ്കളുടെ സ്‌ത്രീ (ഭാര്യ) ഒഴികെ
kānat
كَانَتْ
അവളാകുന്നു
mina l-ghābirīna
مِنَ ٱلْغَٰبِرِينَ
അവശേഷിക്കുന്നവരില്‍

നമ്മുടെ ദൂതന്മാര്‍ ലൂത്വിന്റെ അടുത്തെത്തി. അപ്പോള്‍ അവരുടെ വരവില്‍ അദ്ദേഹം വല്ലാതെ വിഷമിച്ചു. ഏറെ പരിഭ്രമിക്കുകയും മനസ്സ് തിടുങ്ങുകയും ചെയ്തു. അവര്‍ പറഞ്ഞു: ''പേടിക്കേണ്ട. ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും നിന്നെയും കുടുംബത്തെയും ഞങ്ങള്‍ രക്ഷപ്പെടുത്തും. നിന്റെ ഭാര്യയെയൊഴികെ. അവള്‍ പിന്മാറിനിന്നവരില്‍ പെട്ടവളാണ്.''

തഫ്സീര്‍

اِنَّا مُنْزِلُوْنَ عَلٰٓى اَهْلِ هٰذِهِ الْقَرْيَةِ رِجْزًا مِّنَ السَّمَاۤءِ بِمَا كَانُوْا يَفْسُقُوْنَ   ( العنكبوت: ٣٤ )

innā munzilūna
إِنَّا مُنزِلُونَ
നിശ്ചയമായും ഞങ്ങള്‍ ഇറക്കുന്നവരാണ്
ʿalā ahli
عَلَىٰٓ أَهْلِ
ആള്‍ക്കാരുടെ മേല്‍
hādhihi l-qaryati
هَٰذِهِ ٱلْقَرْيَةِ
ഈ രാജ്യത്തിന്‍റെ
rij'zan
رِجْزًا
ആപത്തു, ശിക്ഷ
mina l-samāi
مِّنَ ٱلسَّمَآءِ
ആകാശത്തുനിന്നു
bimā kānū
بِمَا كَانُوا۟
അവരായതുകൊണ്ടു
yafsuqūna
يَفْسُقُونَ
തോന്നിയവാസം (തെമ്മാടിത്തം) പ്രവര്‍ത്തിക്കുന്ന (വര്‍)

ഇന്നാട്ടുകാരുടെമേല്‍ നാം ആകാശത്തുനിന്ന് ശിക്ഷയിറക്കുകതന്നെ ചെയ്യും. കാരണം അവര്‍ തെമ്മാടികളാണെന്നതുതന്നെ.

തഫ്സീര്‍

وَلَقَدْ تَّرَكْنَا مِنْهَآ اٰيَةً ۢ بَيِّنَةً لِّقَوْمٍ يَّعْقِلُوْنَ   ( العنكبوت: ٣٥ )

walaqad taraknā
وَلَقَد تَّرَكْنَا
തീര്‍ച്ചയായും നാം ഒഴിവാക്കി (ബാക്കിയാക്കി) വെച്ചിട്ടുണ്ട്
min'hā
مِنْهَآ
അതില്‍ നിന്നു, അതു നിമിത്തം
āyatan bayyinatan
ءَايَةًۢ بَيِّنَةً
വ്യക്തമായ ഒരു ദൃഷ്ടാന്തം
liqawmin
لِّقَوْمٍ
ഒരു ജനതയ്ക്കു
yaʿqilūna
يَعْقِلُونَ
മനസ്സിരുത്തുന്ന, ബുദ്ധികൊടുക്കുന്ന

അങ്ങനെ നാമവിടെ വിചാരശീലരായ ജനത്തിന് വ്യക്തമായ ദൃഷ്ടാന്തം ബാക്കിവെച്ചു.

തഫ്സീര്‍

وَاِلٰى مَدْيَنَ اَخَاهُمْ شُعَيْبًاۙ فَقَالَ يٰقَوْمِ اعْبُدُوا اللّٰهَ وَارْجُوا الْيَوْمَ الْاٰخِرَ وَلَا تَعْثَوْا فِى الْاَرْضِ مُفْسِدِيْنَ ۖ  ( العنكبوت: ٣٦ )

wa-ilā madyana
وَإِلَىٰ مَدْيَنَ
മദ് യനിലേക്ക്
akhāhum shuʿayban
أَخَاهُمْ شُعَيْبًا
അവരുടെ സഹോദരന്‍ ശുഐബിനെയും
faqāla
فَقَالَ
എന്നിട്ട് അദ്ദേഹം പറഞ്ഞു
yāqawmi
يَٰقَوْمِ
എന്‍റെ ജനങ്ങളേ
uʿ'budū l-laha
ٱعْبُدُوا۟ ٱللَّهَ
നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍
wa-ir'jū
وَٱرْجُوا۟
പ്രതീക്ഷിക്കുകയും, (ഭയപ്പെടുകയും) ചെയ്യുവിന്‍
l-yawma l-ākhira
ٱلْيَوْمَ ٱلْءَاخِرَ
അന്ത്യദിനത്തെ
walā taʿthaw
وَلَا تَعْثَوْا۟
നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്‌
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍ (നാട്ടില്‍)
muf'sidīna
مُفْسِدِينَ
നാശകാരികളായിക്കൊണ്ടു

മദ്‌യനിലേക്ക് നാം അവരുടെ സഹോദരന്‍ ശുഐബിനെ അയച്ചു. അദ്ദേഹം പറഞ്ഞു: ''എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിനു വഴിപ്പെടുക. അന്ത്യദിനത്തെ പ്രതീക്ഷിക്കുക. നാട്ടില്‍ നാശകാരികളായി കുഴപ്പമുണ്ടാക്കരുത്.''

തഫ്സീര്‍

فَكَذَّبُوْهُ فَاَخَذَتْهُمُ الرَّجْفَةُ فَاَصْبَحُوْا فِيْ دَارِهِمْ جٰثِمِيْنَ ۙ  ( العنكبوت: ٣٧ )

fakadhabūhu
فَكَذَّبُوهُ
എന്നിട്ടു അദ്ദേഹത്തെ അവര്‍ വ്യാജമാക്കി
fa-akhadhathumu
فَأَخَذَتْهُمُ
അപ്പോള്‍ അവര്‍ക്കു പിടിപെട്ടു
l-rajfatu
ٱلرَّجْفَةُ
കഠിനകമ്പനം (കുലുക്കം)
fa-aṣbaḥū
فَأَصْبَحُوا۟
അങ്ങനെ അവരായി, രാവിലെയായി
fī dārihim
فِى دَارِهِمْ
അവരുടെ പാര്‍പ്പിടത്തില്‍ (വസതികളില്‍)
jāthimīna
جَٰثِمِينَ
ചത്തൊടുങ്ങിയവരായി, ഭൂമിയിലമര്‍ന്നവരായി

അപ്പോള്‍ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അതിനാല്‍ ഒരു ഭീകരപ്രകമ്പനം അവരെ പിടികൂടി. അതോടെ അവര്‍ തങ്ങളുടെ വീടുകളില്‍ വീണടിഞ്ഞവരായി.

തഫ്സീര്‍

وَعَادًا وَّثَمُوْدَا۟ وَقَدْ تَّبَيَّنَ لَكُمْ مِّنْ مَّسٰكِنِهِمْۗ وَزَيَّنَ لَهُمُ الشَّيْطٰنُ اَعْمَالَهُمْ فَصَدَّهُمْ عَنِ السَّبِيْلِ وَكَانُوْا مُسْتَبْصِرِيْنَ ۙ  ( العنكبوت: ٣٨ )

waʿādan
وَعَادًا
ആദിനെയും
wathamūdā
وَثَمُودَا۟
ഥമൂദിനെയും
waqad tabayyana
وَقَد تَّبَيَّنَ
അതു വ്യക്തമായിട്ടുമുണ്ട്
lakum
لَكُم
നിങ്ങള്‍ക്കു
min masākinihim
مِّن مَّسَٰكِنِهِمْۖ
അവരുടെ വാസസ്ഥലങ്ങളില്‍നിന്നു
wazayyana lahumu
وَزَيَّنَ لَهُمُ
അവര്‍ക്കു ഭംഗിയാക്കിക്കൊടുത്തു
l-shayṭānu
ٱلشَّيْطَٰنُ
പിശാച്
aʿmālahum
أَعْمَٰلَهُمْ
അവരുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ
faṣaddahum
فَصَدَّهُمْ
അങ്ങനെ അവന്‍ അവരെ തടഞ്ഞു, തിരിച്ചു
ʿani l-sabīli
عَنِ ٱلسَّبِيلِ
മാര്‍ഗ്ഗത്തില്‍നിന്നു
wakānū
وَكَانُوا۟
അവരായിരുന്നുതാനും
mus'tabṣirīna
مُسْتَبْصِرِينَ
കണ്ടറിയാവുന്നവര്‍

ആദ്, സമൂദ് സമൂഹങ്ങളെയും നാം നശിപ്പിച്ചു. അവരുടെ പാര്‍പ്പിടങ്ങളില്‍ നിന്ന് നിങ്ങള്‍ക്കത് വ്യക്തമായി മനസ്സിലായിട്ടുണ്ടാകുമല്ലോ. അവരുടെ പ്രവര്‍ത്തനങ്ങളെ പിശാച് അവര്‍ക്ക് ഏറെ ചേതോഹരങ്ങളായി തോന്നിപ്പിച്ചു. സത്യമാര്‍ഗത്തില്‍ നിന്ന് പിശാച് അവരെ തടയുകയും ചെയ്തു. സത്യത്തിലവര്‍ കണ്ടറിയാന്‍ കഴിയുന്നവരായിരുന്നു.

തഫ്സീര്‍

وَقَارُوْنَ وَفِرْعَوْنَ وَهَامٰنَۗ وَلَقَدْ جَاۤءَهُمْ مُّوْسٰى بِالْبَيِّنٰتِ فَاسْتَكْبَرُوْا فِى الْاَرْضِ وَمَا كَانُوْا سَابِقِيْنَ ۚ  ( العنكبوت: ٣٩ )

waqārūna
وَقَٰرُونَ
ഖാറൂനെയും
wafir'ʿawna
وَفِرْعَوْنَ
ഫിര്‍ഔനെയും
wahāmāna
وَهَٰمَٰنَۖ
ഹാമാനെയും
walaqad jāahum
وَلَقَدْ جَآءَهُم
തീര്‍ച്ചയായും അവര്‍ക്കു വരികയുണ്ടായി
mūsā
مُّوسَىٰ
മൂസാ
bil-bayināti
بِٱلْبَيِّنَٰتِ
തെളിവുകളും കൊണ്ട്
fa-is'takbarū
فَٱسْتَكْبَرُوا۟
എന്നിട്ടു അവര്‍ അഹംഭാവം നടിച്ചു
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍, നാട്ടില്‍
wamā kānū
وَمَا كَانُوا۟
അവരായിരുന്നില്ല
sābiqīna
سَٰبِقِينَ
മുന്‍കടക്കുന്നവര്‍, കവച്ചുവെക്കുന്നവര്‍

ഖാറൂനെയും ഫറവോനെയും ഹാമാനെയും നാം നശിപ്പിച്ചു. വ്യക്തമായ തെളിവുകളുമായി മൂസ അവരുടെ അടുത്തു ചെന്നിട്ടുണ്ടായിരുന്നു. അപ്പോള്‍ ഭൂമിയില്‍ അവര്‍ അഹങ്കരിച്ചു. എന്നാല്‍ അവര്‍ക്ക് നമ്മെ മറികടക്കാന്‍ കഴിയുമായിരുന്നില്ല.

തഫ്സീര്‍

فَكُلًّا اَخَذْنَا بِذَنْۢبِهٖۙ فَمِنْهُمْ مَّنْ اَرْسَلْنَا عَلَيْهِ حَاصِبًا ۚوَمِنْهُمْ مَّنْ اَخَذَتْهُ الصَّيْحَةُ ۚوَمِنْهُمْ مَّنْ خَسَفْنَا بِهِ الْاَرْضَۚ وَمِنْهُمْ مَّنْ اَغْرَقْنَاۚ وَمَا كَانَ اللّٰهُ لِيَظْلِمَهُمْ وَلٰكِنْ كَانُوْٓا اَنْفُسَهُمْ يَظْلِمُوْنَ  ( العنكبوت: ٤٠ )

fakullan
فَكُلًّا
അതിനാല്‍ എല്ലാവരെയും
akhadhnā
أَخَذْنَا
നാം പിടിച്ചു, പിടികൂടി
bidhanbihi
بِذَنۢبِهِۦۖ
അവനവന്‍റെ കുറ്റത്തിനു, പാപത്തിനു
famin'hum
فَمِنْهُم
അങ്ങനെ അവരിലുണ്ടു
man
مَّنْ
ഒരു കൂട്ടര്‍
arsalnā ʿalayhi
أَرْسَلْنَا عَلَيْهِ
അവരില്‍ നാം അയച്ചു
ḥāṣiban
حَاصِبًا
ചരല്‍കാറ്റ്‌
wamin'hum
وَمِنْهُم
അവരിലുണ്ട്
man
مَّنْ
ഒരു കൂട്ടരും
akhadhathu
أَخَذَتْهُ
അവര്‍ക്കു പിടിപെട്ടു
l-ṣayḥatu
ٱلصَّيْحَةُ
ഘോരശബ്ദം, അട്ടഹാസം
wamin'hum
وَمِنْهُم
അവരിലുണ്ടു
man
مَّنْ
ഒരു കൂട്ടരും
khasafnā bihi
خَسَفْنَا بِهِ
അവരെ നാം ആഴ്ത്തി
l-arḍa
ٱلْأَرْضَ
ഭൂമിയില്‍, ഭൂമിയെ
wamin'hum
وَمِنْهُم
അവരിലുണ്ടു
man aghraqnā
مَّنْ أَغْرَقْنَاۚ
നാം മുക്കിനശിപ്പിച്ചവരും
wamā kāna l-lahu
وَمَا كَانَ ٱللَّهُ
അല്ലാഹു അല്ല, ആയിരുന്നില്ല
liyaẓlimahum
لِيَظْلِمَهُمْ
അവരെ അക്രമിക്കുക, അക്രമിക്കുവാന്‍ (തയ്യാര്‍)
walākin kānū
وَلَٰكِن كَانُوٓا۟
എങ്കിലും അവരായിരുന്നു
anfusahum
أَنفُسَهُمْ
അവരോടുതന്നെ, തങ്ങളുടെ ആത്മാക്കളെ
yaẓlimūna
يَظْلِمُونَ
അക്രമം ചെയ്യുക, അനീതി ചെയ്യുന്നവ(ര്‍)

അങ്ങനെ അവരെയൊക്കെ തങ്ങളുടെ പാപങ്ങളുടെ പേരില്‍ നാം പിടികൂടി. അവരില്‍ ചിലരുടെമേല്‍ ചരല്‍ക്കാറ്റയച്ചു. മറ്റുചിലരെ ഘോരഗര്‍ജനം പിടികൂടി. വേറെ ചിലരെ ഭൂമിയില്‍ ആഴ്ത്തി. ഇനിയും ചിലരെ മുക്കിക്കൊന്നു. അല്ലാഹു അവരോടൊന്നും അക്രമം കാണിക്കുകയായിരുന്നില്ല. മറിച്ച് അവര്‍ തങ്ങളോടുതന്നെ അക്രമം പ്രവര്‍ത്തിക്കുകയായിരുന്നു.

തഫ്സീര്‍