Skip to main content

وَمَنْ يَّكْسِبْ اِثْمًا فَاِنَّمَا يَكْسِبُهٗ عَلٰى نَفْسِهٖ ۗ وَكَانَ اللّٰهُ عَلِيْمًا حَكِيْمًا   ( النساء: ١١١ )

waman yaksib
وَمَن يَكْسِبْ
വല്ലവനും സമ്പാദിച്ചാല്‍, ചെയ്തുവെക്കുന്ന പക്ഷം
ith'man
إِثْمًا
ഒരു കുറ്റം, വല്ല പാപവും
fa-innamā yaksibuhu
فَإِنَّمَا يَكْسِبُهُۥ
എന്നാലവന്‍ അതു സമ്പാദിക്കുക (പ്രവര്‍ത്തിക്കുക) തന്നെ ചെയ്യുന്നു
ʿalā nafsihi
عَلَىٰ نَفْسِهِۦۚ
തന്‍റെ സ്വന്തം പേരില്‍(ബാധ്യതയായി), തനിക്കെതിരെ
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നു
ʿalīman
عَلِيمًا
(എല്ലാം) അറിയുന്നവന്‍
ḥakīman
حَكِيمًا
അഗാധജ്ഞന്‍, വിജ്ഞാനി, യുക്തിമാന്‍

എന്നാല്‍ തെറ്റുകള്‍ ഒരുക്കൂട്ടി വെക്കുന്നവന്‍ സ്വന്തം നാശത്തിനിടവരുത്തുന്ന സംഗതികളാണ് ശേഖരിച്ചുവെക്കുന്നത്. അല്ലാഹു സര്‍വജ്ഞനും യുക്തിജ്ഞനുമാകുന്നു.

തഫ്സീര്‍

وَمَنْ يَّكْسِبْ خَطِيْۤـَٔةً اَوْ اِثْمًا ثُمَّ يَرْمِ بِهٖ بَرِيْۤـًٔا فَقَدِ احْتَمَلَ بُهْتَانًا وَّاِثْمًا مُّبِيْنًا ࣖ   ( النساء: ١١٢ )

waman yaksib
وَمَن يَكْسِبْ
വല്ലവനും (ആരെങ്കിലും) സമ്പാദിക്കുന്ന (ചെയ്യുന്ന) പക്ഷം
khaṭīatan
خَطِيٓـَٔةً
വല്ലതെറ്റും, തെറ്റായത്
aw ith'man
أَوْ إِثْمًا
അല്ലെങ്കില്‍ കുറ്റം, പാപം
thumma yarmi bihi
ثُمَّ يَرْمِ بِهِۦ
പിന്നെ അതുകൊണ്ട് എറിയുക (അതിനെ ആരോപിക്കുക)യും ചെയ്താല്‍
barīan
بَرِيٓـًٔا
ഒരു നിരപരാധിയെ (കുറ്റരഹിതന്‍റെമേല്‍)
faqadi iḥ'tamala
فَقَدِ ٱحْتَمَلَ
എന്നാല്‍ തീര്‍ച്ചയായും അവന്‍ പേറി, ഏറ്റെടുത്തു
buh'tānan
بُهْتَٰنًا
ഒരു കള്ളാരോപണം, നുണ
wa-ith'man mubīnan
وَإِثْمًا مُّبِينًا
വ്യക്ത (സ്പഷ്ട)മായ കുറ്റവും (പാപവും)

ആരെങ്കിലും വല്ല തെറ്റോ കുറ്റമോ ചെയ്തശേഷം അത് നിരപരാധിയുടെ പേരില്‍ ചാര്‍ത്തുന്നുവെങ്കില്‍ ഉറപ്പായും കടുത്ത കള്ളാരോപണവും പ്രകടമായ പാപവുമാണവന്‍ പേറുന്നത്.

തഫ്സീര്‍

وَلَوْلَا فَضْلُ اللّٰهِ عَلَيْكَ وَرَحْمَتُهٗ لَهَمَّتْ طَّاۤىِٕفَةٌ مِّنْهُمْ اَنْ يُّضِلُّوْكَۗ وَمَا يُضِلُّوْنَ اِلَّآ اَنْفُسَهُمْ وَمَا يَضُرُّوْنَكَ مِنْ شَيْءٍ ۗ وَاَنْزَلَ اللّٰهُ عَلَيْكَ الْكِتٰبَ وَالْحِكْمَةَ وَعَلَّمَكَ مَا لَمْ تَكُنْ تَعْلَمُۗ وَكَانَ فَضْلُ اللّٰهِ عَلَيْكَ عَظِيْمًا   ( النساء: ١١٣ )

walawlā
وَلَوْلَا
ഇല്ലായിരുന്നെങ്കില്‍
faḍlu l-lahi
فَضْلُ ٱللَّهِ
അല്ലാഹുവിന്‍റെ അനുഗ്രഹം, ഔദാര്യം
ʿalayka
عَلَيْكَ
നിന്‍റെ മേല്‍, നിനക്ക്
waraḥmatuhu
وَرَحْمَتُهُۥ
അവന്‍റെ കാരുണ്യവും
lahammat
لَهَمَّت
തുനിയുക (ഉദ്ദേശിക്കുക - ശ്രമിക്കുക) തന്നെ ചെയ്യുമായിരുന്നു
ṭāifatun
طَّآئِفَةٌ
ഒരു വിഭാഗം, കക്ഷി
min'hum
مِّنْهُمْ
അവരില്‍ നിന്ന്
an yuḍillūka
أَن يُضِلُّوكَ
നിന്നെ അവര്‍ വഴിപിഴപ്പിക്കുവാന്‍
wamā yuḍillūna
وَمَا يُضِلُّونَ
അവര്‍ വഴിപിഴപ്പിക്കുന്നില്ല (പിഴപ്പിക്കുകയില്ല)താനും
illā anfusahum
إِلَّآ أَنفُسَهُمْۖ
അവരെത്തന്നെ (സ്വന്തങ്ങളെ)യല്ലാതെ
wamā yaḍurrūnaka
وَمَا يَضُرُّونَكَ
അവര്‍ നിന്നെ ഉപദ്രവിക്ക (നിനക്ക് ദ്രോഹം വരുത്തുക)യുമില്ല
min shayin
مِن شَىْءٍۚ
യാതൊന്നും
wa-anzala l-lahu
وَأَنزَلَ ٱللَّهُ
അല്ലാഹു ഇറക്കുകയും ചെയ്തിരിക്കുന്നു
ʿalayka
عَلَيْكَ
നിന്‍റെ മേല്‍
l-kitāba
ٱلْكِتَٰبَ
വേദഗ്രന്ഥം
wal-ḥik'mata
وَٱلْحِكْمَةَ
വിജ്ഞാനവും
waʿallamaka
وَعَلَّمَكَ
നിന്നെ (നിനക്ക്) പഠിപ്പിക്കുകയും ചെയ്തു
mā lam takun
مَا لَمْ تَكُن
നീ ആയിരുന്നില്ലാത്തത്
taʿlamu
تَعْلَمُۚ
നീ അറിയുക
wakāna
وَكَانَ
ആകുന്നു താനും
faḍlu l-lahi
فَضْلُ ٱللَّهِ
അല്ലാഹുവിന്‍റെ അനുഗ്രഹം
ʿalayka
عَلَيْكَ
നിന്‍റെ മേല്‍
ʿaẓīman
عَظِيمًا
വമ്പിച്ചത്, മഹത്തായത്

നിന്റെമേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ അവരിലൊരു വിഭാഗം നിന്നെ വഴിതെറ്റിക്കാന്‍ തുനിഞ്ഞിരിക്കുകയായിരുന്നു. യഥാര്‍ഥത്തില്‍ അവര്‍ ആരെയും വഴിപിഴപ്പിക്കുന്നില്ല; തങ്ങളെത്തന്നെയല്ലാതെ. നിനക്കൊരു ദ്രോഹവും വരുത്താനവര്‍ക്കാവില്ല. അല്ലാഹു നിനക്ക് വേദപുസ്തകവും യുക്തിജ്ഞാനവും ഇറക്കിത്തന്നു. നിനക്കറിയാത്തത് നിന്നെ പഠിപ്പിക്കുകയും ചെയ്തു. അല്ലാഹു നിനക്കേകിയ അനുഗ്രഹം അതിമഹത്തരംതന്നെ.

തഫ്സീര്‍

۞ لَا خَيْرَ فِيْ كَثِيْرٍ مِّنْ نَّجْوٰىهُمْ اِلَّا مَنْ اَمَرَ بِصَدَقَةٍ اَوْ مَعْرُوْفٍ اَوْ اِصْلَاحٍۢ بَيْنَ النَّاسِۗ وَمَنْ يَّفْعَلْ ذٰلِكَ ابْتِغَاۤءَ مَرْضَاتِ اللّٰهِ فَسَوْفَ نُؤْتِيْهِ اَجْرًا عَظِيْمًا   ( النساء: ١١٤ )

lā khayra
لَّا خَيْرَ
ഒരു ഗുണവുമില്ല, നന്മയേ ഇല്ല
fī kathīrin
فِى كَثِيرٍ
മിക്കതിലും, അധികത്തിലും
min najwāhum
مِّن نَّجْوَىٰهُمْ
അവരുടെ ഗൂഢസംസാരത്തില്‍ (രഹസ്യ ഭാഷണത്തില്‍) നിന്ന്
illā man
إِلَّا مَنْ
ഒരുവന്‍റെ ഒഴികെ
amara
أَمَرَ
കല്‍പിച്ച, ഉപദേശിച്ച
biṣadaqatin
بِصَدَقَةٍ
വല്ല ധര്‍മവും കൊണ്ട്, ദാനധര്‍മത്തെപ്പറ്റി
aw maʿrūfin
أَوْ مَعْرُوفٍ
അല്ലെങ്കില്‍ വല്ല (സദാചാര) മര്യാദയും
aw iṣ'lāḥin
أَوْ إِصْلَٰحٍۭ
അല്ലെങ്കില്‍ നന്നാക്കിത്തീര്‍ക്കല്‍, സന്ധിയാക്കല്‍
bayna l-nāsi
بَيْنَ ٱلنَّاسِۚ
മനുഷ്യര്‍ക്കിടയില്‍
waman yafʿal
وَمَن يَفْعَلْ
ആരെങ്കിലും ചെയ്താല്‍, ആര്‍ ചെയ്തുവോ
dhālika
ذَٰلِكَ
അത്
ib'tighāa
ٱبْتِغَآءَ
ആഗ്രഹത്താല്‍
marḍāti l-lahi
مَرْضَاتِ ٱللَّهِ
അല്ലാഹുവിന്‍റെ പ്രീതി
fasawfa
فَسَوْفَ
എന്നാല്‍ വഴിയെ
nu'tīhi
نُؤْتِيهِ
അവന് നാം നല്‍കും
ajran
أَجْرًا
പ്രതിഫലം
ʿaẓīman
عَظِيمًا
വമ്പിച്ച

അവരുടെ ഗൂഢാലോചനകളിലേറെയും ഒരു നന്മയുമില്ലാത്തവയാണ്. എന്നാല്‍ ദാനധര്‍മത്തിനും സല്‍ക്കാര്യത്തിനും ജനങ്ങള്‍ക്കിടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കാനും കല്‍പിക്കുന്നവരുടേത് ഇതില്‍പെടുകയില്ല. ആരെങ്കിലും ദൈവപ്രീതി പ്രതീക്ഷിച്ച് അങ്ങനെ ചെയ്യുന്നുവെങ്കില്‍ നാമവന് അളവറ്റ പ്രതിഫലം നല്‍കും.

തഫ്സീര്‍

وَمَنْ يُّشَاقِقِ الرَّسُوْلَ مِنْۢ بَعْدِ مَا تَبَيَّنَ لَهُ الْهُدٰى وَيَتَّبِعْ غَيْرَ سَبِيْلِ الْمُؤْمِنِيْنَ نُوَلِّهٖ مَا تَوَلّٰى وَنُصْلِهٖ جَهَنَّمَۗ وَسَاۤءَتْ مَصِيْرًا ࣖ   ( النساء: ١١٥ )

waman
وَمَن
ആര്‍, വല്ലവനും
yushāqiqi
يُشَاقِقِ
ചേരി (കക്ഷി) പിരിഞ്ഞു, ഭിന്നിച്ചു നിന്നു (എന്നാല്‍)
l-rasūla
ٱلرَّسُولَ
റസൂലിനോട്
min baʿdi
مِنۢ بَعْدِ
ശേഷമായി
mā tabayyana
مَا تَبَيَّنَ
വ്യക്തമായതിന്
lahu
لَهُ
അവന്
l-hudā
ٱلْهُدَىٰ
സന്മാര്‍ഗം, നേര്‍വഴി
wayattabiʿ
وَيَتَّبِعْ
അവന്‍ പിന്‍പറ്റുകയും
ghayra sabīli
غَيْرَ سَبِيلِ
മാര്‍ഗമല്ലാത്തതിനെ
l-mu'minīna
ٱلْمُؤْمِنِينَ
സത്യവിശ്വാസികളുടെ
nuwallihi
نُوَلِّهِۦ
അവനെ നാം തിരിക്കും
mā tawallā
مَا تَوَلَّىٰ
അവന്‍ തിരിഞ്ഞ പ്രകാരം
wanuṣ'lihi
وَنُصْلِهِۦ
അവനെ നാം കടത്തി എരിയിക്കുകയും ചെയ്യും
jahannama
جَهَنَّمَۖ
ജഹന്നമില്‍
wasāat
وَسَآءَتْ
അത് എത്രയോ (വളരെ) മോശം (ചീത്ത)
maṣīran
مَصِيرًا
പര്യവസാനം, മടക്കസ്ഥാനം

നേര്‍മാര്‍ഗം വ്യക്തമായ ശേഷം ദൈവദൂതനെ എതിര്‍ക്കുകയും സത്യവിശ്വാസികളുടേതല്ലാത്ത പാത പിന്തുടരുകയും ചെയ്യുന്നവനെ നാം അവന്‍ പ്രവേശിച്ച വഴിയിലൂടെ തന്നെ തിരിച്ചുവിടും. അവസാനം നരകത്തീയിലേക്ക് തള്ളുകയും ചെയ്യും. അതെത്ര ചീത്ത താവളം.

തഫ്സീര്‍

اِنَّ اللّٰهَ لَا يَغْفِرُ اَنْ يُّشْرَكَ بِهٖ وَيَغْفِرُ مَا دُوْنَ ذٰلِكَ لِمَنْ يَّشَاۤءُ ۗ وَمَنْ يُّشْرِكْ بِاللّٰهِ فَقَدْ ضَلَّ ضَلٰلًا ۢ بَعِيْدًا   ( النساء: ١١٦ )

inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lā yaghfiru
لَا يَغْفِرُ
അവന്‍ പൊറുക്കുകയില്ല
an yush'raka
أَن يُشْرَكَ
പങ്കുചേര്‍ക്കപ്പെടുന്നത് (ശിര്‍ക്ക് ചെയ്യല്‍)
bihi
بِهِۦ
അവനോട്, അവനില്‍
wayaghfiru
وَيَغْفِرُ
അവന്‍ പൊറുക്കുകയും ചെയ്യും
mā dūna
مَا دُونَ
ഇപ്പുറമുള്ളത്, താഴെയുള്ളത്, പുറമെയുള്ളത്
dhālika
ذَٰلِكَ
അതിന്‍റെ
liman yashāu
لِمَن يَشَآءُۚ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
waman yush'rik
وَمَن يُشْرِكْ
ആരെങ്കിലും പങ്ക് ചേര്‍ക്കുന്ന പക്ഷം
bil-lahi
بِٱللَّهِ
അല്ലാഹുവിനോട്, അല്ലാഹുവില്‍
faqad ḍalla
فَقَدْ ضَلَّ
എന്നാല്‍ തീര്‍ച്ചയായും അവന്‍ പിഴച്ചു
ḍalālan
ضَلَٰلًۢا
ഒരു വഴിപിഴവ്
baʿīdan
بَعِيدًا
വിദൂരമായ

തന്നില്‍ ആരെയും പങ്കുചേര്‍ക്കുന്നത് അല്ലാഹു പൊറുക്കുകയില്ല. അതൊഴിച്ചുള്ളവയൊക്കെ താനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവന്‍ വഴികേടില്‍ ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു.

തഫ്സീര്‍

اِنْ يَّدْعُوْنَ مِنْ دُوْنِهٖٓ اِلَّآ اِنَاثًاۚ وَاِنْ يَّدْعُوْنَ اِلَّا شَيْطٰنًا مَّرِيْدًاۙ  ( النساء: ١١٧ )

in yadʿūna
إِن يَدْعُونَ
അവര്‍ വിളിക്കുന്നില്ല, പ്രാര്‍ഥിക്കുന്നില്ല
min dūnihi
مِن دُونِهِۦٓ
അവന് പുറമെ, അവനെകൂടാതെ
illā ināthan
إِلَّآ إِنَٰثًا
ചില പെണ്ണുങ്ങളെയല്ലാതെ
wa-in yadʿūna
وَإِن يَدْعُونَ
അവര്‍ വിളിക്കുന്നു (പ്രാര്‍ഥിക്കുന്നു)മില്ല
illā shayṭānan
إِلَّا شَيْطَٰنًا
പിശാചിനെയല്ലാതെ
marīdan
مَّرِيدًا
ധിക്കാരശീലനായ

അവര്‍ അല്ലാഹുവെ വിട്ട് ചില ദേവതകളെ വിളിച്ചുപ്രാര്‍ഥിക്കുന്നു. സത്യത്തില്‍ അവര്‍ സഹായാര്‍ഥന നടത്തുന്നത് ധിക്കാരിയായ പിശാചിനോടല്ലാതാരോടുമല്ല.

തഫ്സീര്‍

لَّعَنَهُ اللّٰهُ ۘ وَقَالَ لَاَتَّخِذَنَّ مِنْ عِبَادِكَ نَصِيْبًا مَّفْرُوْضًاۙ  ( النساء: ١١٨ )

laʿanahu
لَّعَنَهُ
അവനെ ശപിച്ചിരിക്കുന്നു, ശപിക്കട്ടെ
l-lahu
ٱللَّهُۘ
അല്ലാഹു
waqāla
وَقَالَ
അവന്‍ പറയുകയും ചെയ്തിരിക്കുന്നു
la-attakhidhanna
لَأَتَّخِذَنَّ
തീര്‍ച്ചയായും ഞാന്‍ ഉണ്ടാക്കിത്തീര്‍ക്കുകതന്നെ ചെയ്യും
min ʿibādika
مِنْ عِبَادِكَ
നിന്‍റെ അടിയാന്‍മാരില്‍ നിന്ന്
naṣīban
نَصِيبًا
ഒരു ഓഹരി, പങ്ക്
mafrūḍan
مَّفْرُوضًا
നിര്‍ണയം ചെയ്യപ്പെട്ട (നിശ്ചിത)

അവനെ അല്ലാഹു ശപിച്ചിരിക്കുന്നു. അവന്‍ അല്ലാഹുവോട്പറഞ്ഞിട്ടുണ്ടായിരുന്നു: ''നിന്റെ ദാസന്മാരില്‍ ഒരു വിഭാഗത്തെ ഞാന്‍ എന്റേതാക്കി മാറ്റും.

തഫ്സീര്‍

وَّلَاُضِلَّنَّهُمْ وَلَاُمَنِّيَنَّهُمْ وَلَاٰمُرَنَّهُمْ فَلَيُبَتِّكُنَّ اٰذَانَ الْاَنْعَامِ وَلَاٰمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللّٰهِ ۚ وَمَنْ يَّتَّخِذِ الشَّيْطٰنَ وَلِيًّا مِّنْ دُوْنِ اللّٰهِ فَقَدْ خَسِرَ خُسْرَانًا مُّبِيْنًا   ( النساء: ١١٩ )

wala-uḍillannahum
وَلَأُضِلَّنَّهُمْ
ഞാനവരെ വഴിപിഴപ്പിക്കുകതന്നെ ചെയ്യും
wala-umanniyannahum
وَلَأُمَنِّيَنَّهُمْ
ഞാനവരെ വ്യാമോഹിപ്പിക്കുക (കൊതിപ്പിക്കുക)യും തന്നെ ചെയ്യും
walaāmurannahum
وَلَءَامُرَنَّهُمْ
ഞാനവരോട് കല്‍പിക്കുകയും തന്നെ ചെയ്യും
falayubattikunna
فَلَيُبَتِّكُنَّ
എന്നിട്ടവര്‍ മുറിക്കുക (കീറിപ്പൊളിക്കുക) തന്നെ ചെയ്യും
ādhāna
ءَاذَانَ
ചെവികളെ
l-anʿāmi
ٱلْأَنْعَٰمِ
കാലികളുടെ (ആടുമാടൊട്ടകങ്ങളുടെ)
walaāmurannahum
وَلَءَامُرَنَّهُمْ
അവരോട് ഞാന്‍ കല്‍പിക്കുകയും തന്നെ ചെയ്യും
falayughayyirunna
فَلَيُغَيِّرُنَّ
എന്നിട്ടവര്‍ ഭേദഗതി (മാറ്റം) വരുത്തുക തന്നെ ചെയ്യും
khalqa l-lahi
خَلْقَ ٱللَّهِۚ
അല്ലാഹുവിന്‍റെ സൃഷ്ടിപ്പിനെ, സൃഷ്ടിയെ
waman yattakhidhi
وَمَن يَتَّخِذِ
ആരെങ്കിലും ആക്കിയാല്‍, വല്ലവനും സ്വീകരിക്കുന്നപക്ഷം
l-shayṭāna
ٱلشَّيْطَٰنَ
പിശാചിനെ
waliyyan
وَلِيًّا
കാര്യകര്‍ത്താവായി, ബന്ധുവായി
min dūni
مِّن دُونِ
പുറമെ, കൂടാതെ
l-lahi
ٱللَّهِ
അല്ലാഹുവിന്, അല്ലാഹുവിനെ
faqad khasira
فَقَدْ خَسِرَ
തീര്‍ച്ചയായും അവന് നഷ്ടപ്പെട്ടു
khus'rānan
خُسْرَانًا
ഒരു നഷ്ടപ്പെടല്‍
mubīnan
مُّبِينًا
സ്പഷ്ടമായ

''അവരെ ഞാന്‍ വഴിപിഴപ്പിക്കും. വ്യാമോഹങ്ങള്‍ക്കടിപ്പെടുത്തും. ഞാന്‍ കല്‍പിക്കുന്നതിനനുസരിച്ച് അവര്‍ കാലികളുടെ കാത് കീറിമുറിക്കും. അവര്‍ അല്ലാഹുവിന്റ സൃഷ്ടിയെ കോലംകെടുത്തും.'' അല്ലാഹുവെ വിട്ട് പിശാചിനെ രക്ഷകനാക്കുന്നവന്‍ പ്രകടമായ നഷ്ടത്തിലകപ്പെട്ടതു തന്നെ; തീര്‍ച്ച.

തഫ്സീര്‍

يَعِدُهُمْ وَيُمَنِّيْهِمْۗ وَمَا يَعِدُهُمُ الشَّيْطٰنُ اِلَّا غُرُوْرًا   ( النساء: ١٢٠ )

yaʿiduhum
يَعِدُهُمْ
അവന്‍ അവരോട് വാഗ്ദാനം ചെയ്യും
wayumannīhim
وَيُمَنِّيهِمْۖ
അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യും
wamā yaʿiduhumu
وَمَا يَعِدُهُمُ
അവരോട് വാഗ്ദാനം ചെയ്കയില്ലതാനും
l-shayṭānu
ٱلشَّيْطَٰنُ
പിശാച്
illā ghurūran
إِلَّا غُرُورًا
വഞ്ചന (കൃത്രിമം) അല്ലാതെ

പിശാച് അവര്‍ക്ക് വാഗ്ദാനം നല്‍കുകയും അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യും. പിശാച് അവര്‍ക്ക് നല്‍കുന്ന വാഗ്ദാനം കൊടുംചതിയല്ലാതൊന്നുമല്ല.

തഫ്സീര്‍