Skip to main content

وَقَالُوْا لَوْلَا نُزِّلَ هٰذَا الْقُرْاٰنُ عَلٰى رَجُلٍ مِّنَ الْقَرْيَتَيْنِ عَظِيْمٍ  ( الزخرف: ٣١ )

waqālū
وَقَالُوا۟
അവര്‍ പറയുകയും ചെയ്തു
lawlā nuzzila
لَوْلَا نُزِّلَ
എന്തുകൊണ്ടു ഇറക്കപ്പെട്ടില്ല, ഇറക്കപ്പെട്ടുകൂടേ
hādhā l-qur'ānu
هَٰذَا ٱلْقُرْءَانُ
ഈ ഖുര്‍ആന്‍
ʿalā rajulin
عَلَىٰ رَجُلٍ
ഒരു പുരുഷന്റെ (മനുഷ്യന്റെ) മേല്‍
mina l-qaryatayni
مِّنَ ٱلْقَرْيَتَيْنِ
രണ്ടു രാജ്യങ്ങളില്‍ നിന്നുള്ള
ʿaẓīmin
عَظِيمٍ
മഹാനായ

ഇവര്‍ ചോദിക്കുന്നു: ''ഈ ഖുര്‍ആന്‍ ഈ രണ്ട് പട്ടണങ്ങളിലെ ഏതെങ്കിലും മഹാപുരുഷന്ന് ഇറക്കിക്കിട്ടാത്തതെന്ത്?''

തഫ്സീര്‍

اَهُمْ يَقْسِمُوْنَ رَحْمَتَ رَبِّكَۗ نَحْنُ قَسَمْنَا بَيْنَهُمْ مَّعِيْشَتَهُمْ فِى الْحَيٰوةِ الدُّنْيَاۙ وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجٰتٍ لِّيَتَّخِذَ بَعْضُهُمْ بَعْضًا سُخْرِيًّا ۗوَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُوْنَ   ( الزخرف: ٣٢ )

ahum
أَهُمْ
അവരോ
yaqsimūna
يَقْسِمُونَ
ഭാഗിക്കുന്നു, ഓഹരി ചെയ്യുന്നതു
raḥmata rabbika
رَحْمَتَ رَبِّكَۚ
നിന്റെ റബ്ബിന്റെ കാരുണ്യം
naḥnu qasamnā
نَحْنُ قَسَمْنَا
നാം തന്നെ ഓഹരി ചെയ്തിരിക്കുന്നു
baynahum
بَيْنَهُم
അവര്‍ക്കിടയില്‍
maʿīshatahum
مَّعِيشَتَهُمْ
അവരുടെ ജീവിതമാര്‍ഗ്ഗം
fī l-ḥayati l-dun'yā
فِى ٱلْحَيَوٰةِ ٱلدُّنْيَاۚ
ഐഹികജീവിതത്തില്‍
warafaʿnā
وَرَفَعْنَا
നാം ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു
baʿḍahum
بَعْضَهُمْ
അവരില്‍ ചിലരെ
fawqa baʿḍin
فَوْقَ بَعْضٍ
ചിലരുടെമേല്‍
darajātin
دَرَجَٰتٍ
പല പദവികള്‍, പടികള്‍
liyattakhidha
لِّيَتَّخِذَ
ആക്കുവാന്‍വേണ്ടി
baʿḍuhum
بَعْضُهُم
അവരില്‍ ചിലര്‍
baʿḍan
بَعْضًا
ചിലരെ
sukh'riyyan
سُخْرِيًّاۗ
കീഴ്പെടുത്തപ്പെട്ട(വര്‍), വിധേയമായവര്‍
waraḥmatu rabbika
وَرَحْمَتُ رَبِّكَ
നിന്റെ റബ്ബിന്റെ കാരുണ്യം
khayrun
خَيْرٌ
ഉത്തമമാണ്, നല്ലതാണ്
mimmā yajmaʿūna
مِّمَّا يَجْمَعُونَ
അവര്‍ ശേഖരിച്ചുവരുന്നതിനെക്കാള്‍.

ഇവരാണോ നിന്റെ നാഥന്റെ അനുഗ്രഹം വീതംവെച്ചുകൊടുക്കുന്നത്? ഐഹികജീവിതത്തില്‍ ഇവര്‍ക്കിടയില്‍ തങ്ങളുടെ ജീവിതവിഭവം വീതംവെച്ചുകൊടുത്തത് നാമാണ്. അങ്ങനെ ഇവരില്‍ ചിലര്‍ക്കു മറ്റുചിലരെക്കാള്‍ നാം പല പദവികളും നല്‍കി. ഇവരില്‍ ചിലര്‍ മറ്റു ചിലരെ തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്താനാണിത്. ഇവര്‍ ശേഖരിച്ചുവെക്കുന്നതിനെക്കാളെല്ലാം ഉത്തമം നിന്റെ നാഥന്റെ അനുഗ്രഹംതന്നെ.

തഫ്സീര്‍

وَلَوْلَآ اَنْ يَّكُوْنَ النَّاسُ اُمَّةً وَّاحِدَةً لَّجَعَلْنَا لِمَنْ يَّكْفُرُ بِالرَّحْمٰنِ لِبُيُوْتِهِمْ سُقُفًا مِّنْ فِضَّةٍ وَّمَعَارِجَ عَلَيْهَا يَظْهَرُوْنَۙ   ( الزخرف: ٣٣ )

walawlā
وَلَوْلَآ
ഇല്ലായിരുന്നെങ്കില്‍
an yakūna
أَن يَكُونَ
ആയിരിക്കല്‍
l-nāsu
ٱلنَّاسُ
മനുഷ്യര്‍
ummatan wāḥidatan
أُمَّةً وَٰحِدَةً
ഒരു (ഏക) സമുദായം
lajaʿalnā
لَّجَعَلْنَا
നാം ആക്കുമായിരുന്നു, ഉണ്ടാക്കുമായിരുന്നു
liman yakfuru
لِمَن يَكْفُرُ
അവിശ്വസിക്കുന്നവര്‍ക്കു
bil-raḥmāni
بِٱلرَّحْمَٰنِ
പരമകാരുണികനില്‍
libuyūtihim
لِبُيُوتِهِمْ
അവരുടെ വീടുകള്‍ക്കു
suqufan
سُقُفًا
മേല്‍പുരകള്‍
min fiḍḍatin
مِّن فِضَّةٍ
വെള്ളിയാല്‍, വെള്ളികൊണ്ടു
wamaʿārija
وَمَعَارِجَ
കോണിപ്പടികളും
ʿalayhā
عَلَيْهَا
അവയില്‍കൂടി, അതിന്മേല്‍
yaẓharūna
يَظْهَرُونَ
അവര്‍ വെളിക്കുവരും, അവര്‍ കയറുന്ന

ജനം ഒരൊറ്റ സമുദായമായിപ്പോകുമായിരുന്നില്ലെങ്കില്‍ പരമകാരുണികനായ അല്ലാഹുവെ തള്ളിപ്പറയുന്നവര്‍ക്ക്, അവരുടെ വീടുകള്‍ക്ക് വെള്ളികൊണ്ടുള്ള മേല്‍പ്പുരകളും അവര്‍ക്ക് കയറിപ്പോകാന്‍ വെള്ളികൊണ്ടുള്ള കോണികളും നാം ഉണ്ടാക്കിക്കൊടുക്കുമായിരുന്നു.

തഫ്സീര്‍

وَلِبُيُوْتِهِمْ اَبْوَابًا وَّسُرُرًا عَلَيْهَا يَتَّكِـُٔوْنَۙ   ( الزخرف: ٣٤ )

walibuyūtihim
وَلِبُيُوتِهِمْ
അവരുടെ വീടുകള്‍ക്കു
abwāban
أَبْوَٰبًا
വാതിലുകളും
wasururan
وَسُرُرًا
കട്ടിലുകളും
ʿalayhā
عَلَيْهَا
അവയില്‍, അതിന്മേല്‍
yattakiūna
يَتَّكِـُٔونَ
അവര്‍ ചാരിയിരിക്കും

അങ്ങനെ അവരുടെ വീടുകള്‍ക്ക് വാതിലുകളും അവര്‍ക്ക് ചാരിയിരിക്കാനുള്ള കട്ടിലുകളും നല്‍കുമായിരുന്നു;

തഫ്സീര്‍

وَزُخْرُفًاۗ وَاِنْ كُلُّ ذٰلِكَ لَمَّا مَتَاعُ الْحَيٰوةِ الدُّنْيَا ۗوَالْاٰخِرَةُ عِنْدَ رَبِّكَ لِلْمُتَّقِيْنَ ࣖ   ( الزخرف: ٣٥ )

wazukh'rufan
وَزُخْرُفًاۚ
സ്വര്‍ണ്ണവും, അലങ്കാരവും, തങ്കവും, മോടിയും
wa-in kullu dhālika
وَإِن كُلُّ ذَٰلِكَ
അവയെല്ലാം തന്നെ, അവയെല്ലാം അല്ല
lammā matāʿu
لَمَّا مَتَٰعُ
ഉപകരണം തന്നെയാണ്, ഉപകരണമല്ലാതെ
l-ḥayati l-dun'yā
ٱلْحَيَوٰةِ ٱلدُّنْيَاۚ
ഐഹിക ജീവിതത്തിന്റെ
wal-ākhiratu
وَٱلْءَاخِرَةُ
പരലോകമാകട്ടെ
ʿinda rabbika
عِندَ رَبِّكَ
നിന്റെ റബ്ബിന്റെ അടുക്കല്‍
lil'muttaqīna
لِلْمُتَّقِينَ
സൂക്ഷിക്കുന്നവര്‍ക്കാണ്, ഭയഭക്തന്മാര്‍ക്കാണ്

സ്വര്‍ണത്താലുള്ള അലങ്കാരങ്ങളും. എന്നാല്‍ ഇതെല്ലാം ഐഹികജീവിതത്തിലെ സുഖഭോഗവിഭവം മാത്രമാണ്. പരലോകം നിന്റെ നാഥന്റെ അടുത്ത് ഭക്തന്മാര്‍ക്ക് മാത്രമുള്ളതാണ്.

തഫ്സീര്‍

وَمَنْ يَّعْشُ عَنْ ذِكْرِ الرَّحْمٰنِ نُقَيِّضْ لَهٗ شَيْطٰنًا فَهُوَ لَهٗ قَرِيْنٌ   ( الزخرف: ٣٦ )

waman yaʿshu
وَمَن يَعْشُ
ആരെങ്കിലും ചരിഞ്ഞു (തിരിഞ്ഞു) പോകുന്നതായാല്‍
ʿan dhik'ri l-raḥmāni
عَن ذِكْرِ ٱلرَّحْمَٰنِ
റഹ്മാന്റെ സ്മരണ (ഓര്‍മ്മ)യില്‍നിന്നു
nuqayyiḍ lahu
نُقَيِّضْ لَهُۥ
അവനു നാം നിയോഗിക്കും, ഏര്‍പ്പെടുത്തും
shayṭānan
شَيْطَٰنًا
ഒരു പിശാചിനെ
fahuwa lahu
فَهُوَ لَهُۥ
എന്നിട്ടു അവന്‍ അവനു
qarīnun
قَرِينٌ
ഇണ (തുണ)യായിരിക്കും, കൂട്ടാളിയാണ്

പരമകാരുണികന്റെ ഉദ്‌ബോധനത്തോട് അന്ധത നടിക്കുന്നവന്ന് നാം ഒരു ചെകുത്താനെ ഏര്‍പ്പെടുത്തും. അങ്ങനെ ആ ചെകുത്താന്‍ അവന്റെ ചങ്ങാതിയായിത്തീരും.

തഫ്സീര്‍

وَاِنَّهُمْ لَيَصُدُّوْنَهُمْ عَنِ السَّبِيْلِ وَيَحْسَبُوْنَ اَنَّهُمْ مُّهْتَدُوْنَ   ( الزخرف: ٣٧ )

wa-innahum
وَإِنَّهُمْ
നിശ്ചയമായും അവര്‍
layaṣuddūnahum
لَيَصُدُّونَهُمْ
അവരെ തടയും, തടുക്കും
ʿani l-sabīli
عَنِ ٱلسَّبِيلِ
വഴിയില്‍ നിന്നു
wayaḥsabūna
وَيَحْسَبُونَ
അവര്‍ കണക്കാക്കുക (വിചാരിക്ക)യും ചെയ്യും
annahum muh'tadūna
أَنَّهُم مُّهْتَدُونَ
അവര്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചവരാണെന്നു

തീര്‍ച്ചയായും ആ ചെകുത്താന്മാര്‍ അവരെ നേര്‍വഴിയില്‍ നിന്ന് തടയുന്നു. അതോടൊപ്പം തങ്ങള്‍ നേര്‍വഴിയില്‍ തന്നെയാണെന്ന് അവര്‍ വിചാരിക്കുന്നു.

തഫ്സീര്‍

حَتّٰىٓ اِذَا جَاۤءَنَا قَالَ يٰلَيْتَ بَيْنِيْ وَبَيْنَكَ بُعْدَ الْمَشْرِقَيْنِ فَبِئْسَ الْقَرِيْنُ  ( الزخرف: ٣٨ )

ḥattā idhā jāanā
حَتَّىٰٓ إِذَا جَآءَنَا
അങ്ങനെ അവന്‍ നമ്മുടെ അടുക്കല്‍ വന്നാല്‍
qāla
قَالَ
അവന്‍ പറയും
yālayta
يَٰلَيْتَ
അയ്യോ ഉണ്ടായെങ്കില്‍ നന്നായേനെ
baynī wabaynaka
بَيْنِى وَبَيْنَكَ
എന്റെയും നിന്റെയും ഇടയില്‍
buʿ'da l-mashriqayni
بُعْدَ ٱلْمَشْرِقَيْنِ
ഉദയാസ്തമനങ്ങളുടെ അകലം, ദൂരം
fabi'sa
فَبِئْسَ
അപ്പോള്‍ എത്ര ചീത്ത
l-qarīnu
ٱلْقَرِينُ
ഇണ, കൂട്ടുകാരന്‍

അവസാനം നമ്മുടെയടുത്ത് വന്നെത്തുമ്പോള്‍ അയാള്‍ തന്നോടൊപ്പമുള്ള ചെകുത്താനോട് പറയും: ''എനിക്കും നിനക്കുമിടയില്‍ ഉദയാസ്തമയ സ്ഥാനങ്ങള്‍ തമ്മിലുള്ള അകലം ഉണ്ടായിരുന്നെങ്കില്‍! നീയെത്ര ചീത്ത ചങ്ങാതി!''

തഫ്സീര്‍

وَلَنْ يَّنْفَعَكُمُ الْيَوْمَ اِذْ ظَّلَمْتُمْ اَنَّكُمْ فِى الْعَذَابِ مُشْتَرِكُوْنَ   ( الزخرف: ٣٩ )

walan yanfaʿakumu
وَلَن يَنفَعَكُمُ
നിങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നതേയല്ല
l-yawma
ٱلْيَوْمَ
അന്നു, ആ ദിവസം
idh ẓalamtum
إِذ ظَّلَمْتُمْ
നിങ്ങള്‍ അക്രമം ചെയ്തിരിക്കെ
annakum
أَنَّكُمْ
നിങ്ങളാണെന്നുള്ളതു
fī l-ʿadhābi
فِى ٱلْعَذَابِ
ശിക്ഷയില്‍
mush'tarikūna
مُشْتَرِكُونَ
പങ്ക് ചേരുന്നവര്‍

നിങ്ങള്‍ അക്രമം പ്രവര്‍ത്തിച്ചിരിക്കെ, എല്ലാവരും ശിക്ഷയില്‍ പങ്കാളികളാണെന്നതുകൊണ്ട് ഇന്ന് നിങ്ങള്‍ക്ക് പ്രയോജനമൊന്നുമില്ല.

തഫ്സീര്‍

اَفَاَنْتَ تُسْمِعُ الصُّمَّ اَوْ تَهْدِى الْعُمْيَ وَمَنْ كَانَ فِيْ ضَلٰلٍ مُّبِيْنٍ   ( الزخرف: ٤٠ )

afa-anta tus'miʿu
أَفَأَنتَ تُسْمِعُ
അപ്പോള്‍ (എന്നാല്‍) നീ കേള്‍പ്പിക്കുമോ
l-ṣuma
ٱلصُّمَّ
ബധിരന്മാരെ, ചെവി കേള്‍ക്കാത്തവരെ
aw tahdī
أَوْ تَهْدِى
അല്ലെങ്കില്‍ നീ വഴി കാട്ടുമോ
l-ʿum'ya
ٱلْعُمْىَ
അന്ധന്മാര്‍ക്കു
waman kāna
وَمَن كَانَ
ആയവനെയും
fī ḍalālin mubīnin
فِى ضَلَٰلٍ مُّبِينٍ
സ്പഷ്ടമായ വഴിപിഴവില്‍

നിനക്ക് ബധിരന്മാരെ കേള്‍പ്പിക്കാനാകുമോ? കണ്ണില്ലാത്തവരെയും വ്യക്തമായ വഴികേടിലായവരെയും നേര്‍വഴിയിലാക്കാന്‍ നിനക്ക് കഴിയുമോ?

തഫ്സീര്‍