Skip to main content

۞ يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تَتَّخِذُوا الْيَهُوْدَ وَالنَّصٰرٰٓى اَوْلِيَاۤءَ ۘ بَعْضُهُمْ اَوْلِيَاۤءُ بَعْضٍۗ وَمَنْ يَّتَوَلَّهُمْ مِّنْكُمْ فَاِنَّهٗ مِنْهُمْ ۗ اِنَّ اللّٰهَ لَا يَهْدِى الْقَوْمَ الظّٰلِمِيْنَ  ( المائدة: ٥١ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ വിശ്വസിച്ചവരേ
lā tattakhidhū
لَا تَتَّخِذُوا۟
നിങ്ങള്‍ ആക്കരുത്, സ്വീകരി ക്കരുത്
l-yahūda
ٱلْيَهُودَ
യഹൂദികളെ
wal-naṣārā
وَٱلنَّصَٰرَىٰٓ
നസ്വ്‌റാനി (ക്രിസ്ത്യാനി)കളെയും
awliyāa
أَوْلِيَآءَۘ
മിത്രങ്ങള്‍, ബന്ധുക്കള്‍, ഉടയവര്‍, സഹായികള്‍, കൈകാര്യക്കാര്‍
baʿḍuhum
بَعْضُهُمْ
അവരില്‍ ചിലര്‍
awliyāu
أَوْلِيَآءُ
മിത്രങ്ങളാകുന്നു, ബന്ധുക്കളാകുന്നു
baʿḍin
بَعْضٍۚ
ചിലരുടെ
waman
وَمَن
ആരെങ്കിലും
yatawallahum
يَتَوَلَّهُم
അവരോട് മൈത്രിസ്ഥാപിച്ചാല്‍, അവരെ ബന്ധുവാക്കിയാല്‍
minkum
مِّنكُمْ
നിങ്ങളില്‍ നിന്ന്
fa-innahu
فَإِنَّهُۥ
എന്നാല്‍ നിശ്ചയമായും അവന്‍
min'hum
مِنْهُمْۗ
അവരില്‍ പെട്ടവനാണ്
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lā yahdī
لَا يَهْدِى
സന്മാര്‍ഗത്തിലാക്കുക (വഴിചേര്‍ക്കുക)യില്ല
l-qawma
ٱلْقَوْمَ
ജനങ്ങളെ
l-ẓālimīna
ٱلظَّٰلِمِينَ
അക്രമികളായ

വിശ്വസിച്ചവരേ, ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ കൈകാര്യകര്‍ത്താക്കളാക്കരുത്. അവരന്യോന്യം കൈകാര്യകര്‍ത്താക്കളാണ്. നിങ്ങളിലാരെങ്കിലും അവരെ കൈകാര്യകര്‍ത്താക്കളാക്കുന്നുവെങ്കില്‍ അവനും അവരില്‍പെട്ടവനായിത്തീരും. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.

തഫ്സീര്‍

فَتَرَى الَّذِيْنَ فِيْ قُلُوْبِهِمْ مَّرَضٌ يُّسَارِعُوْنَ فِيْهِمْ يَقُوْلُوْنَ نَخْشٰٓى اَنْ تُصِيْبَنَا دَاۤىِٕرَةٌ ۗفَعَسَى اللّٰهُ اَنْ يَّأْتِيَ بِالْفَتْحِ اَوْ اَمْرٍ مِّنْ عِنْدِهٖ فَيُصْبِحُوْا عَلٰى مَآ اَسَرُّوْا فِيْٓ اَنْفُسِهِمْ نٰدِمِيْنَۗ   ( المائدة: ٥٢ )

fatarā
فَتَرَى
എന്നാല്‍ നീ കാണും, നിനക്ക് കാണാം
alladhīna
ٱلَّذِينَ
യാതൊരുവരെ
fī qulūbihim
فِى قُلُوبِهِم
അവരുടെ ഹൃദയങ്ങളിലുണ്ട്
maraḍun
مَّرَضٌ
ഒരു രോഗം, വല്ല രോഗവും
yusāriʿūna
يُسَٰرِعُونَ
അവര്‍ ധൃതികൂട്ടുന്നതായി
fīhim
فِيهِمْ
അവരില്‍
yaqūlūna
يَقُولُونَ
അവര്‍ പറയുന്നു, പറഞ്ഞുകൊണ്ട്
nakhshā
نَخْشَىٰٓ
ഞങ്ങള്‍ ഭയപ്പെടുന്നു
an tuṣībanā
أَن تُصِيبَنَا
ഞങ്ങളെ ബാധിക്കുമെന്ന്
dāiratun
دَآئِرَةٌۚ
വല്ല അത്യാഹിതവും
faʿasā l-lahu
فَعَسَى ٱللَّهُ
എന്നാല്‍ അല്ലാഹു ആയേക്കാം
an yatiya
أَن يَأْتِىَ
വരുക, വരുവാന്‍
bil-fatḥi
بِٱلْفَتْحِ
വിജയം കൊണ്ട്
aw amrin
أَوْ أَمْرٍ
അല്ലെങ്കില്‍ വല്ല കാര്യവും
min ʿindihi
مِّنْ عِندِهِۦ
തന്‍റെ പക്കല്‍ നിന്ന്
fayuṣ'biḥū
فَيُصْبِحُوا۟
അങ്ങനെ അവരായിത്തീരും, ആയിരിക്കുക
ʿalā mā asarrū
عَلَىٰ مَآ أَسَرُّوا۟
അവര്‍ രഹസ്യമാക്കി വെച്ചതിനെപ്പറ്റി
fī anfusihim
فِىٓ أَنفُسِهِمْ
അവരുടെ സ്വന്തങ്ങളില്‍, മനസ്സുകളില്‍
nādimīna
نَٰدِمِينَ
ഖേദിക്കുന്നവര്‍, ഖേദക്കാര്‍

എന്നാല്‍ ദീനംപിടിച്ച മനസ്സുള്ളവര്‍ അവരുമായി കൂട്ടുകൂടുന്നതിന് തിടുക്കം കൂട്ടുന്നതായി കാണാം. തങ്ങള്‍ക്കു വല്ല വിപത്തും വന്നുപെട്ടേക്കുമോയെന്ന് ആശങ്കയുണ്ടെന്നാണ് അതിനവര്‍ കാരണം പറയുക. എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ണായക വിജയം നല്‍കിയേക്കാം. അല്ലെങ്കില്‍ അവന്റെ ഭാഗത്തുനിന്ന് മറ്റുവല്ല തീര്‍പ്പും ഉണ്ടായേക്കാം. അപ്പോള്‍ അവര്‍ തങ്ങളുടെ മനസ്സ് മറച്ചുവെക്കുന്നതിനെ സംബന്ധിച്ച് ഖേദിക്കുന്നവരായിത്തീരും.

തഫ്സീര്‍

وَيَقُوْلُ الَّذِيْنَ اٰمَنُوْٓا اَهٰٓؤُلَاۤءِ الَّذِيْنَ اَقْسَمُوْا بِاللّٰهِ جَهْدَ اَيْمَانِهِمْۙ اِنَّهُمْ لَمَعَكُمْۗ حَبِطَتْ اَعْمَالُهُمْ فَاَصْبَحُوْا خٰسِرِيْنَ  ( المائدة: ٥٣ )

wayaqūlu
وَيَقُولُ
പറയുകയും ചെയ്യും
alladhīna āmanū
ٱلَّذِينَ ءَامَنُوٓا۟
വിശ്വസിച്ചവര്‍
ahāulāi
أَهَٰٓؤُلَآءِ
ഇക്കൂട്ടരോ
alladhīna
ٱلَّذِينَ
യാതൊരു കൂട്ടര്‍
aqsamū
أَقْسَمُوا۟
അവര്‍ സത്യം ചെയ്തു (ഉറപ്പിച്ചു)
bil-lahi
بِٱللَّهِ
അല്ലാഹുവിനെക്കൊണ്ട്, അല്ലാഹുവില്‍
jahda
جَهْدَ
കഴിവത് (ഞെരുങ്ങിയത് - അദ്ധ്വാനം)
aymānihim
أَيْمَٰنِهِمْۙ
തങ്ങളുടെ സത്യങ്ങളില്‍ [جَهْدَ أَيْمَانِهِمْ തങ്ങളുടെ കഴിവു പ്രകാരമുള്ള സത്യം]
innahum
إِنَّهُمْ
നിശ്ചയമായും അവര്‍
lamaʿakum
لَمَعَكُمْۚ
നിങ്ങളുടെ കൂടെത്തന്നെ (എന്ന്)
ḥabiṭat
حَبِطَتْ
പൊളിഞ്ഞു (നിഷ്ഫലമായി)
aʿmāluhum
أَعْمَٰلُهُمْ
അവരുടെ പ്രവൃത്തികള്‍
fa-aṣbaḥū
فَأَصْبَحُوا۟
അങ്ങനെ അവരായിത്തീര്‍ന്നു
khāsirīna
خَٰسِرِينَ
നഷ്ടപ്പെട്ടവര്‍

അന്നേരം സത്യവിശ്വാസികള്‍ ചോദിക്കും: 'ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയാണെ'ന്ന് അല്ലാഹുവിന്റെ പേരില്‍ ആണയിട്ടുപറഞ്ഞിരുന്ന അക്കൂട്ടര്‍ തന്നെയാണോ ഇവര്‍? അവരുടെ പ്രവര്‍ത്തനങ്ങള്‍ പാഴായിരിക്കുന്നു. അങ്ങനെ അവര്‍ പരാജിതരാവുകയും ചെയ്തിരിക്കുന്നു.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا مَنْ يَّرْتَدَّ مِنْكُمْ عَنْ دِيْنِهٖ فَسَوْفَ يَأْتِى اللّٰهُ بِقَوْمٍ يُّحِبُّهُمْ وَيُحِبُّوْنَهٗٓ ۙاَذِلَّةٍ عَلَى الْمُؤْمِنِيْنَ اَعِزَّةٍ عَلَى الْكٰفِرِيْنَۖ يُجَاهِدُوْنَ فِيْ سَبِيْلِ اللّٰهِ وَلَا يَخَافُوْنَ لَوْمَةَ لَاۤىِٕمٍ ۗذٰلِكَ فَضْلُ اللّٰهِ يُؤْتِيْهِ مَنْ يَّشَاۤءُۗ وَاللّٰهُ وَاسِعٌ عَلِيْمٌ  ( المائدة: ٥٤ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരേ
man yartadda
مَن يَرْتَدَّ
ആരെങ്കിലും മടങ്ങിക്കളഞ്ഞാല്‍, (ഭ്രഷ്ടായിപ്പോകുന്ന പക്ഷം)
minkum
مِنكُمْ
നിങ്ങളില്‍ നിന്ന്
ʿan dīnihi
عَن دِينِهِۦ
തന്‍റെ മതത്തെ വിട്ട്
fasawfa
فَسَوْفَ
എന്നാല്‍ (അപ്പോള്‍) വഴിയെ
yatī l-lahu
يَأْتِى ٱللَّهُ
അല്ലാഹു വരും
biqawmin
بِقَوْمٍ
ഒരു ജനതയെക്കൊണ്ട്
yuḥibbuhum
يُحِبُّهُمْ
അവന്‍ അവരെ സ്‌നേഹിക്കും
wayuḥibbūnahu
وَيُحِبُّونَهُۥٓ
അവര്‍ അവനെയും സ്‌നേഹിക്കും
adhillatin
أَذِلَّةٍ
എളിയവരായ
ʿalā l-mu'minīna
عَلَى ٱلْمُؤْمِنِينَ
സത്യവിശ്വാസികളോട്
aʿizzatin
أَعِزَّةٍ
പ്രതാപവാന്മാരായ, ഗൗരമുള്ളവര്‍
ʿalā l-kāfirīna
عَلَى ٱلْكَٰفِرِينَ
അവിശ്വാസികളോട്
yujāhidūna
يُجَٰهِدُونَ
അവര്‍ സമരം ചെയ്യും
fī sabīli l-lahi
فِى سَبِيلِ ٱللَّهِ
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍
walā yakhāfūna
وَلَا يَخَافُونَ
അവര്‍ ഭയപ്പെടുകയില്ല
lawmata
لَوْمَةَ
ആക്ഷേപം, ആരോപണം
lāimin
لَآئِمٍۚ
ഒരാക്ഷേപക്കാരന്‍റെയും
dhālika
ذَٰلِكَ
അത്
faḍlu l-lahi
فَضْلُ ٱللَّهِ
അല്ലാഹുവിന്‍റെ അനുഗ്രഹം (ദയവ്-ഔദാര്യം) ആകുന്നു
yu'tīhi
يُؤْتِيهِ
അവന്‍ അത് നല്‍കുന്നു, നല്‍കും
man yashāu
مَن يَشَآءُۚ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
wal-lahu wāsiʿun
وَٱللَّهُ وَٰسِعٌ
അല്ലാഹു വിശാലനാണ്
ʿalīmun
عَلِيمٌ
(സര്‍വ്വ)ജ്ഞനാണ്

വിശ്വസിച്ചവരേ, നിങ്ങളിലാരെങ്കിലും തന്റെ മതം ഉപേക്ഷിച്ച് പോവുന്നുവെങ്കില്‍ അല്ലാഹു മറ്റൊരു ജനവിഭാഗത്തെ പകരം കൊണ്ടുവരും. അല്ലാഹു ഇഷ്ടപ്പെടുകയും അല്ലാഹുവെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗത്തെ. അവര്‍ വിശ്വാസികളോട് വിനയവും സത്യനിഷേധികളോട് പ്രതാപവും കാണിക്കുന്നവരായിരിക്കും. ദൈവമാര്‍ഗത്തില്‍ സമരം നടത്തുന്നവരും ആരുടെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായിരിക്കും. അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവനതു നല്‍കുന്നു. അല്ലാഹു വിപുലമായ ഔദാര്യമുടയവനാണ്. എല്ലാം അറിയുന്നവനും.

തഫ്സീര്‍

اِنَّمَا وَلِيُّكُمُ اللّٰهُ وَرَسُوْلُهٗ وَالَّذِيْنَ اٰمَنُوا الَّذِيْنَ يُقِيْمُوْنَ الصَّلٰوةَ وَيُؤْتُوْنَ الزَّكٰوةَ وَهُمْ رَاكِعُوْنَ  ( المائدة: ٥٥ )

innamā
إِنَّمَا
നിശ്ചയമായും തന്നെ (മാത്രം)
waliyyukumu
وَلِيُّكُمُ
നിങ്ങളുടെ ബന്ധുമിത്രം(ങ്ങള്‍), സഹായകന്‍ (സഹായകര്‍)
l-lahu
ٱللَّهُ
അല്ലാഹുവാകുന്നു
warasūluhu
وَرَسُولُهُۥ
അവന്റെ റസൂലും
wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരും
alladhīna
ٱلَّذِينَ
യാതൊരുവരായ
yuqīmūna
يُقِيمُونَ
അവര്‍ നിലനിര്‍ത്തും
l-ṣalata
ٱلصَّلَوٰةَ
നമസ്‌കാരം
wayu'tūna
وَيُؤْتُونَ
അവര്‍ കൊടുക്കുകയും (ചെയ്യും-ചെയ്യുന്ന)
l-zakata
ٱلزَّكَوٰةَ
സകാത്ത്
wahum
وَهُمْ
അവരാകട്ടെ, അവരായും കൊണ്ട്
rākiʿūna
رَٰكِعُونَ
കുമ്പിടുന്ന (ഭയഭക്തി അര്‍പ്പിക്കുന്ന)വരാണ്

നിങ്ങളുടെ രക്ഷാധികാരി അല്ലാഹുവും അവന്റെ ദൂതനുമാണ്. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെ മാത്രം നമിക്കുകയും ചെയ്യുന്ന സത്യവിശ്വാസികളും.

തഫ്സീര്‍

وَمَنْ يَّتَوَلَّ اللّٰهَ وَرَسُوْلَهٗ وَالَّذِيْنَ اٰمَنُوْا فَاِنَّ حِزْبَ اللّٰهِ هُمُ الْغٰلِبُوْنَ ࣖ   ( المائدة: ٥٦ )

waman yatawalla
وَمَن يَتَوَلَّ
ആര്‍ (വല്ലവരും) മൈത്രി സ്ഥാപിച്ചാല്‍, ബന്ധുവാക്കിയാല്‍
l-laha warasūlahu
ٱللَّهَ وَرَسُولَهُۥ
അല്ലാഹുവിനെയും അവന്റെ റസൂലിനെയും
wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരെയും
fa-inna ḥiz'ba l-lahi
فَإِنَّ حِزْبَ ٱللَّهِ
എന്നാല്‍ നിശ്ചയമായും അല്ലാഹുവിന്റെ കക്ഷി, സംഘം
humu
هُمُ
അവര്‍ (തന്നെ)
l-ghālibūna
ٱلْغَٰلِبُونَ
ജയിച്ചടക്കുന്നവര്‍, വിജയികള്‍

അല്ലാഹുവെയും അവന്റെ ദൂതനെയും സത്യവിശ്വാസികളെയും കൈകാര്യകര്‍ത്താക്കളാക്കുന്നവര്‍ അറിയട്ടെ: അല്ലാഹുവിന്റെ കക്ഷി തന്നെയാണ് വിജയം വരിക്കുന്നവര്‍.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تَتَّخِذُوا الَّذِيْنَ اتَّخَذُوْا دِيْنَكُمْ هُزُوًا وَّلَعِبًا مِّنَ الَّذِيْنَ اُوْتُوا الْكِتٰبَ مِنْ قَبْلِكُمْ وَالْكُفَّارَ اَوْلِيَاۤءَۚ وَاتَّقُوا اللّٰهَ اِنْ كُنْتُمْ مُّؤْمِنِيْنَ  ( المائدة: ٥٧ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ, വിശ്വസിച്ചവരേ
lā tattakhidhū
لَا تَتَّخِذُوا۟
നിങ്ങള്‍ ആക്കിവെക്ക (സ്വീകരിക്ക)രുത്
alladhīna ittakhadhū
ٱلَّذِينَ ٱتَّخَذُوا۟
ആക്കിത്തീര്‍ത്തവരെ
dīnakum
دِينَكُمْ
നിങ്ങളുടെ മതത്തെ
huzuwan
هُزُوًا
പരിഹാസം
walaʿiban
وَلَعِبًا
കളിയും, വിളയാട്ടം
mina alladhīna
مِّنَ ٱلَّذِينَ
യാതൊരുകൂട്ടരില്‍ നിന്ന്
ūtū l-kitāba
أُوتُوا۟ ٱلْكِتَٰبَ
ഗ്രന്ഥം നല്‍കപ്പെട്ട
min qablikum
مِن قَبْلِكُمْ
നിങ്ങളുടെ മുമ്പ്
wal-kufāra
وَٱلْكُفَّارَ
അവിശ്വാസികളെയും, നിഷേധികളെയും
awliyāa
أَوْلِيَآءَۚ
ബന്ധുമിത്രങ്ങള്‍
wa-ittaqū l-laha
وَٱتَّقُوا۟ ٱللَّهَ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്‌വിന്‍
in kuntum
إِن كُنتُم
നിങ്ങളാണെങ്കില്‍
mu'minīna
مُّؤْمِنِينَ
സത്യവിശ്വാസികള്‍

വിശ്വസിച്ചവരേ, നിങ്ങളുടെ മതത്തെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്തുപോന്ന, നിങ്ങള്‍ക്കുമുമ്പെ വേദം നല്‍കപ്പെട്ടവരെയും സത്യനിഷേധികളെയും കൈകാര്യകര്‍ത്താക്കളാക്കരുത്. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുക.

തഫ്സീര്‍

وَاِذَا نَادَيْتُمْ اِلَى الصَّلٰوةِ اتَّخَذُوْهَا هُزُوًا وَّلَعِبًا ۗذٰلِكَ بِاَ نَّهُمْ قَوْمٌ لَّا يَعْقِلُوْنَ  ( المائدة: ٥٨ )

wa-idhā nādaytum
وَإِذَا نَادَيْتُمْ
നിങ്ങള്‍ വിളിച്ചാല്‍
ilā l-ṣalati
إِلَى ٱلصَّلَوٰةِ
നമസ്‌കാരത്തിലേക്ക്
ittakhadhūhā
ٱتَّخَذُوهَا
അതിനെ അവര്‍ ആക്കും
huzuwan
هُزُوًا
പരിഹാസം
walaʿiban
وَلَعِبًاۚ
കളിയും
dhālika
ذَٰلِكَ
അത്
bi-annahum qawmun
بِأَنَّهُمْ قَوْمٌ
അവര്‍ ഒരു ജനതയാണെന്നതു കൊണ്ടാണ്
lā yaʿqilūna
لَّا يَعْقِلُونَ
ബുദ്ധികൊടുക്കാത്ത, ഗ്രഹിക്കാത്ത

നിങ്ങള്‍ നമസ്‌കാരത്തിന് വിളിച്ചാല്‍ അവരതിനെ പരിഹാസവും കളിയുമാക്കുന്നു. അവര്‍ ആലോചിച്ചറിയാത്ത ജനമായതിനാലാണത്.

തഫ്സീര്‍

قُلْ يٰٓاَهْلَ الْكِتٰبِ هَلْ تَنْقِمُوْنَ مِنَّآ اِلَّآ اَنْ اٰمَنَّا بِاللّٰهِ وَمَآ اُنْزِلَ اِلَيْنَا وَمَآ اُنْزِلَ مِنْ قَبْلُۙ وَاَنَّ اَكْثَرَكُمْ فٰسِقُوْنَ  ( المائدة: ٥٩ )

qul
قُلْ
നീ പറയുക
yāahla l-kitābi
يَٰٓأَهْلَ ٱلْكِتَٰبِ
വേദക്കാരേ
hal tanqimūna
هَلْ تَنقِمُونَ
നിങ്ങള്‍ അധിക്ഷേപിക്കുന്നുവോ, കുറ്റപ്പെടുത്തുന്നോ
minnā
مِنَّآ
ഞങ്ങളെക്കുറിച്ച്
illā an āmannā
إِلَّآ أَنْ ءَامَنَّا
ഞങ്ങള്‍ വിശ്വസിച്ചുവെന്നതല്ലാതെ
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
wamā unzila ilaynā
وَمَآ أُنزِلَ إِلَيْنَا
ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും
wamā unzila
وَمَآ أُنزِلَ
അവതരിപ്പിക്കപ്പെട്ടതിലും
min qablu
مِن قَبْلُ
മുമ്പ്
wa-anna aktharakum
وَأَنَّ أَكْثَرَكُمْ
നിങ്ങളില്‍ അധികമാളുമാണെന്നതും
fāsiqūna
فَٰسِقُونَ
തോന്നിയവാസികള്‍, ധിക്കാരികള്‍

ചോദിക്കുക: വേദക്കാരേ, നിങ്ങള്‍ ഞങ്ങളോടു ശത്രുത പുലര്‍ത്താന്‍ വല്ല കാരണവുമുണ്ടോ, അല്ലാഹുവിലും ഞങ്ങള്‍ക്ക് ഇറക്കിക്കിട്ടിയതിലും ഞങ്ങള്‍ക്കുമുമ്പ് ഇറക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നതല്ലാതെ? നിങ്ങളിലേറെപ്പേരും അധാര്‍മികരാണെന്നതും?

തഫ്സീര്‍

قُلْ هَلْ اُنَبِّئُكُمْ بِشَرٍّ مِّنْ ذٰلِكَ مَثُوْبَةً عِنْدَ اللّٰهِ ۗمَنْ لَّعَنَهُ اللّٰهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ الْقِرَدَةَ وَالْخَنَازِيْرَ وَعَبَدَ الطَّاغُوْتَۗ اُولٰۤىِٕكَ شَرٌّ مَّكَانًا وَّاَضَلُّ عَنْ سَوَاۤءِ السَّبِيْلِ  ( المائدة: ٦٠ )

qul
قُلْ
നീ പറയുക
hal unabbi-ukum
هَلْ أُنَبِّئُكُم
ഞാന്‍ നിങ്ങള്‍ക്ക് വിവരമറിയിക്കട്ടെയോ, നിങ്ങളെ ബോധ്യപ്പെടുത്തെട്ടെയോ
bisharrin
بِشَرٍّ
മോശമായവരെപ്പറ്റി
min dhālika
مِّن ذَٰلِكَ
അതിനെക്കാള്‍
mathūbatan
مَثُوبَةً
പ്രതിഫലം, പ്രതിഫലത്തില്‍
ʿinda l-lahi
عِندَ ٱللَّهِۚ
അല്ലാഹുവിന്റെ അടുക്കല്‍
man
مَن
യാതൊരുവനാണ്, ആരോ ആകുന്നു
laʿanahu l-lahu
لَّعَنَهُ ٱللَّهُ
അവനെ (അവരെ) അല്ലാഹു ശപിച്ചിരിക്കുന്നു
waghaḍiba ʿalayhi
وَغَضِبَ عَلَيْهِ
അവന്റെ (അവരുടെ) മേല്‍ അവന്‍ കോപിക്കുകയും ചെയ്തിരിക്കുന്നു
wajaʿala min'humu
وَجَعَلَ مِنْهُمُ
അവരില്‍ നിന്നും അവന്‍ ആക്കുക (ഉണ്ടാക്കുക)യും ചെയ്തു
l-qiradata
ٱلْقِرَدَةَ
കുരങ്ങുകളെ
wal-khanāzīra
وَٱلْخَنَازِيرَ
പന്നികളെയും
waʿabada
وَعَبَدَ
അവന്‍ (അവര്‍) ആരാധിക്കുകയും ചെയ്തിരിക്കുന്നു
l-ṭāghūta
ٱلطَّٰغُوتَۚ
ദുര്‍മൂര്‍ത്തിയെ
ulāika
أُو۟لَٰٓئِكَ
അക്കുട്ടര്‍
sharrun
شَرٌّ
(കൂടുതല്‍-ഏറ്റം) മോശമാണ്
makānan
مَّكَانًا
സ്ഥാനം, സ്ഥാനത്താല്‍
wa-aḍallu
وَأَضَلُّ
അധികം പിഴച്ചവരാണ്
ʿan sawāi l-sabīli
عَن سَوَآءِ ٱلسَّبِيلِ
ശരിയായ മാര്‍ഗം വിട്ട്

ചോദിക്കുക: അല്ലാഹുവിങ്കല്‍ അതിനെക്കാള്‍ ഹീനമായ പ്രതിഫലമുള്ളവരെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? അല്ലാഹു ശപിച്ചവര്‍; അല്ലാഹു കോപിച്ചവര്‍; അല്ലാഹു കുരങ്ങന്മാരും പന്നികളുമാക്കിയവര്‍; വ്യാജ ദൈവങ്ങള്‍ക്ക് അടിപ്പെട്ടവര്‍- ഇവരൊക്കെയാണ് ഏറ്റം നീചമായ സ്ഥാനക്കാര്‍. നേര്‍വഴിയില്‍നിന്ന് തീര്‍ത്തും തെറ്റിപ്പോയവരും അവര്‍ തന്നെ.

തഫ്സീര്‍