Skip to main content

۞ وَهُوَ الَّذِيْٓ اَنْشَاَ جَنّٰتٍ مَّعْرُوْشٰتٍ وَّغَيْرَ مَعْرُوْشٰتٍ وَّالنَّخْلَ وَالزَّرْعَ مُخْتَلِفًا اُكُلُهٗ وَالزَّيْتُوْنَ وَالرُّمَّانَ مُتَشَابِهًا وَّغَيْرَ مُتَشَابِهٍۗ كُلُوْا مِنْ ثَمَرِهٖٓ اِذَآ اَثْمَرَ وَاٰتُوْا حَقَّهٗ يَوْمَ حَصَادِهٖۖ وَلَا تُسْرِفُوْا ۗاِنَّهٗ لَا يُحِبُّ الْمُسْرِفِيْنَۙ  ( الأنعام: ١٤١ )

wahuwa alladhī
وَهُوَ ٱلَّذِىٓ
അവനത്രെ യാതൊരുവന്‍
ansha-a
أَنشَأَ
ഉണ്ടാക്കിയ, നിര്‍മ്മിച്ച
jannātin
جَنَّٰتٍ
തോട്ടങ്ങളെ
maʿrūshātin
مَّعْرُوشَٰتٍ
ഉയര്‍ത്തിയുണ്ടാക്കപ്പെട്ട, പന്തലില്‍ പടര്‍ത്തപ്പെട്ട
waghayra maʿrūshātin
وَغَيْرَ مَعْرُوشَٰتٍ
ഉയര്‍ത്തപ്പെടാത്തതും
wal-nakhla
وَٱلنَّخْلَ
ഈത്തപ്പനയും
wal-zarʿa
وَٱلزَّرْعَ
കൃഷിയും, വിളയും
mukh'talifan
مُخْتَلِفًا
വ്യത്യസ്‌തമായിക്കൊണ്ടു
ukuluhu
أُكُلُهُۥ
അതിന്റെ കനി (തിന്നാനുള്ള വിഭവം)
wal-zaytūna
وَٱلزَّيْتُونَ
ഒലീവും
wal-rumāna
وَٱلرُّمَّانَ
മാതളവും, ഉറുമാനും
mutashābihan
مُتَشَٰبِهًا
പരസ്‌പര സാദൃശ്യമുള്ളതായി
waghayra mutashābihin
وَغَيْرَ مُتَشَٰبِهٍۚ
പരസ്‌പര സാദൃശ്യമുള്ളതല്ലാതെയും
kulū
كُلُوا۟
നിങ്ങള്‍ തിന്നുകൊള്ളുവിന്‍
min thamarihi
مِن ثَمَرِهِۦٓ
അതിന്റെ ഫലത്തില്‍ നിന്നും
idhā athmara
إِذَآ أَثْمَرَ
അതു ഫലം നല്‍കിയാല്‍, കായ്‌ച്ചാല്‍
waātū
وَءَاتُوا۟
നിങ്ങള്‍ കൊടുക്കുകയും ചെയ്യുക
ḥaqqahu
حَقَّهُۥ
അതിന്റെ കടമ, അവകാശം
yawma ḥaṣādihi
يَوْمَ حَصَادِهِۦۖ
അതിന്റെ കൊയ്‌ത്തിന്റെ (വിളവെടുപ്പു) ദിവസം
walā tus'rifū
وَلَا تُسْرِفُوٓا۟ۚ
നിങ്ങള്‍ അമിതം പ്രവര്‍ത്തിക്കുകയും ചെയ്യരുതു
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
lā yuḥibbu
لَا يُحِبُّ
ഇഷ്‌ടപ്പെടുക (സ്‌നേഹിക്കുക)യില്ല
l-mus'rifīna
ٱلْمُسْرِفِينَ
അമിതം പ്രവര്‍ത്തിക്കുന്നവരെ.

പന്തലില്‍ പടര്‍ത്തുന്നതും അല്ലാത്തതുമായ ഉദ്യാനങ്ങള്‍; ഈത്തപ്പനകള്‍; പലതരം കായ്കനികളുള്ള കൃഷികള്‍; പരസ്പരം സമാനത തോന്നുന്നതും എന്നാല്‍ വ്യത്യസ്തങ്ങളുമായ ഒലീവും റുമ്മാനും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അല്ലാഹുവാണ്. അവ കായ്ക്കുമ്പോള്‍ പഴങ്ങള്‍ തിന്നുകൊള്ളുക. വിളവെടുപ്പുകാലത്ത് അതിന്റെ ബാധ്യത അഥവാ സകാത്ത് കൊടുത്തുതീര്‍ക്കുക. എന്നാല്‍ അമിതവ്യയം അരുത്. അതിരുകവിയുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.

തഫ്സീര്‍

وَمِنَ الْاَنْعَامِ حَمُوْلَةً وَّفَرْشًا ۗ كُلُوْا مِمَّا رَزَقَكُمُ اللّٰهُ وَلَا تَتَّبِعُوْا خُطُوٰتِ الشَّيْطٰنِۗ اِنَّهٗ لَكُمْ عَدُوٌّ مُّبِيْنٌۙ  ( الأنعام: ١٤٢ )

wamina l-anʿāmi
وَمِنَ ٱلْأَنْعَٰمِ
കാലികളില്‍ നിന്നും
ḥamūlatan
حَمُولَةً
ഭാരം വഹിക്കുന്നവയെയും
wafarshan
وَفَرْشًاۚ
'ഫര്‍ശും' (ചെറുതരം മൃഗങ്ങളെയും)
kulū
كُلُوا۟
നിങ്ങള്‍ തിന്നു കൊള്ളുവിന്‍
mimmā razaqakumu
مِمَّا رَزَقَكُمُ
നിങ്ങള്‍ക്കു നല്‍കിയതില്‍ നിന്നു
l-lahu
ٱللَّهُ
അല്ലാഹു
walā tattabiʿū
وَلَا تَتَّبِعُوا۟
നിങ്ങള്‍ പിന്‍പറ്റുകയും അരുതു
khuṭuwāti
خُطُوَٰتِ
കാലടികളെ
l-shayṭāni
ٱلشَّيْطَٰنِۚ
പിശാചിന്റെ
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
lakum
لَكُمْ
നിങ്ങള്‍ക്കു
ʿaduwwun
عَدُوٌّ
ശത്രുവാണ്‌
mubīnun
مُّبِينٌ
പ്രത്യക്ഷമായ (തനി).

കന്നുകാലികളില്‍ ഭാരം ചുമക്കുന്നവയെയും അറുത്തുതിന്നാനുള്ളവയെയും അവന്‍ സൃഷ്ടിച്ചിരിക്കുന്നു. അല്ലാഹു നിങ്ങള്‍ക്കേകിയ വിഭവങ്ങളില്‍നിന്ന് ആഹരിച്ചുകൊള്ളുക. പിശാചിന്റെ കാല്‍പ്പാടുകള്‍ പിന്‍പറ്റരുത്. സംശയംവേണ്ട; അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്.

തഫ്സീര്‍

ثَمٰنِيَةَ اَزْوَاجٍۚ مِنَ الضَّأْنِ اثْنَيْنِ وَمِنَ الْمَعْزِ اثْنَيْنِۗ قُلْ ءٰۤالذَّكَرَيْنِ حَرَّمَ اَمِ الْاُنْثَيَيْنِ اَمَّا اشْتَمَلَتْ عَلَيْهِ اَرْحَامُ الْاُنْثَيَيْنِۗ نَبِّئُوْنِيْ بِعِلْمٍ اِنْ كُنْتُمْ صٰدِقِيْنَ   ( الأنعام: ١٤٣ )

thamāniyata azwājin
ثَمَٰنِيَةَ أَزْوَٰجٍۖ
എട്ടു ഇണകളെ
mina l-ḍani
مِّنَ ٱلضَّأْنِ
ചെമ്മരിയാട്ടില്‍ (നെയ്യാട്ടില്‍) നിന്നു
ith'nayni
ٱثْنَيْنِ
രണ്ടു (എണ്ണം)
wamina l-maʿzi
وَمِنَ ٱلْمَعْزِ
കോലാട്ടില്‍ നിന്നും
ith'nayni
ٱثْنَيْنِۗ
രണ്ടു (എണ്ണം)
qul
قُلْ
നീ പറയുക
āldhakarayni
ءَآلذَّكَرَيْنِ
രണ്ടു ആണിനെയാണോ
ḥarrama
حَرَّمَ
അവന്‍ നിഷിദ്ധമാക്കി
ami l-unthayayni
أَمِ ٱلْأُنثَيَيْنِ
അതല്ല (അതോ) രണ്ടുപെണ്ണിനെയോ
ammā
أَمَّا
അതല്ല യാതൊന്നിനെയോ
ish'tamalat ʿalayhi
ٱشْتَمَلَتْ عَلَيْهِ
അതിനെ ഉള്‍പെടുത്തിയിരിക്കുന്നു
arḥāmu
أَرْحَامُ
ഗര്‍ഭാശയങ്ങള്‍
l-unthayayni
ٱلْأُنثَيَيْنِۖ
രണ്ടു പെണ്ണിന്റെ
nabbiūnī
نَبِّـُٔونِى
നിങ്ങളെനിക്കു വിവരമറിയിക്കുവിന്‍
biʿil'min
بِعِلْمٍ
വല്ല അറിവോടെയും, അറിഞ്ഞുകൊണ്ടു
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
ṣādiqīna
صَٰدِقِينَ
സത്യവാന്മാര്‍, സത്യം പറയുന്നവര്‍.

അല്ലാഹു എട്ടു ഇണകളെ സൃഷ്ടിച്ചു. ചെമ്മരിയാടു വര്‍ഗത്തില്‍ നിന്ന് രണ്ടും കോലാടു വര്‍ഗത്തില്‍ നിന്ന് രണ്ടും. ചോദിക്കുക: അല്ലാഹു അവയില്‍ ആണ്‍വര്‍ഗത്തെയാണോ നിഷിദ്ധമാക്കിയത്; അതോ പെണ്‍വര്‍ഗത്തെയോ? അതുമല്ലെങ്കില്‍ ഇരുതരം പെണ്ണാടുകളുടെയും ഗര്‍ഭാശയങ്ങളിലുള്ള കുട്ടികളെയോ? അറിവിന്റെ അടിസ്ഥാനത്തില്‍ എനിക്കു പറഞ്ഞുതരിക; നിങ്ങള്‍ സത്യസന്ധരെങ്കില്‍.

തഫ്സീര്‍

وَمِنَ الْاِبِلِ اثْنَيْنِ وَمِنَ الْبَقَرِ اثْنَيْنِۗ قُلْ ءٰۤالذَّكَرَيْنِ حَرَّمَ اَمِ الْاُنْثَيَيْنِ اَمَّا اشْتَمَلَتْ عَلَيْهِ اَرْحَامُ الْاُنْثَيَيْنِۗ اَمْ كُنْتُمْ شُهَدَاۤءَ اِذْ وَصّٰىكُمُ اللّٰهُ بِهٰذَاۚ فَمَنْ اَظْلَمُ مِمَّنِ افْتَرٰى عَلَى اللّٰهِ كَذِبًا لِّيُضِلَّ النَّاسَ بِغَيْرِ عِلْمٍۗ اِنَّ اللّٰهَ لَا يَهْدِى الْقَوْمَ الظّٰلِمِيْنَ ࣖ   ( الأنعام: ١٤٤ )

wamina l-ibili
وَمِنَ ٱلْإِبِلِ
ഒട്ടകത്തില്‍നിന്നും
ith'nayni
ٱثْنَيْنِ
രണ്ടു (എണ്ണം)
wamina l-baqari
وَمِنَ ٱلْبَقَرِ
മാട്ടില്‍ നിന്നും
ith'nayni
ٱثْنَيْنِۗ
രണ്ടു (എണ്ണം)
qul
قُلْ
നീ പറയുക
āldhakarayni
ءَآلذَّكَرَيْنِ
രണ്ടു ആണിനെയോ
ḥarrama
حَرَّمَ
അവന്‍ നിഷിദ്ധമാക്കിയതു
ami l-unthayayni
أَمِ ٱلْأُنثَيَيْنِ
അതല്ല രണ്ടു പെണ്ണിനെയോ
ammā
أَمَّا
അതല്ല യാതൊന്നിനെയോ
ish'tamalat ʿalayhi
ٱشْتَمَلَتْ عَلَيْهِ
അതിനെ ഉള്‍പെടുത്തിയിരിക്കുന്നു
arḥāmu
أَرْحَامُ
ഗര്‍ഭാശയങ്ങള്‍
l-unthayayni
ٱلْأُنثَيَيْنِۖ
രണ്ടു പെണ്ണിന്റെ
am kuntum
أَمْ كُنتُمْ
അതല്ല (അതോ) നിങ്ങളായിരുന്നോ
shuhadāa
شُهَدَآءَ
ദൃക്കുസാക്ഷികള്‍, ഹാജറുള്ളവര്‍
idh waṣṣākumu
إِذْ وَصَّىٰكُمُ
നിങ്ങളോടു വസ്വിയ്യത്തു ചെയ്‌ത (കല്‍പിച്ച)പ്പോള്‍
l-lahu
ٱللَّهُ
അല്ലാഹു
bihādhā
بِهَٰذَاۚ
ഇതിനു, ഇതിനെപറ്റി
faman aẓlamu
فَمَنْ أَظْلَمُ
അപ്പോള്‍ (എന്നാല്‍-എന്നിരിക്കെ) അധികം അക്രമി
mimmani if'tarā
مِمَّنِ ٱفْتَرَىٰ
കെട്ടിച്ചമച്ചവനെക്കാള്‍
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്റെ മേല്‍
kadhiban
كَذِبًا
വ്യാജം
liyuḍilla
لِّيُضِلَّ
അവന്‍ വഴിപിഴപ്പിക്കുവാന്‍വേണ്ടി
l-nāsa
ٱلنَّاسَ
മനുഷ്യരെ
bighayri ʿil'min
بِغَيْرِ عِلْمٍۗ
ഒരു അറിവും (വിവരവും) ഇല്ലാതെ
inna
إِنَّ
നിശ്ചയമായും
l-laha
ٱللَّهَ
അല്ലാഹു
lā yahdī
لَا يَهْدِى
അവന്‍ സന്മാര്‍ഗത്തിലാക്കുക (വഴിചേര്‍ക്കുക)യില്ല
l-qawma
ٱلْقَوْمَ
ജനങ്ങളെ
l-ẓālimīna
ٱلظَّٰلِمِينَ
അക്രമികളായ.

ഇവ്വിധം ഒട്ടകവര്‍ഗത്തില്‍ നിന്ന് രണ്ട് ഇണകളും പശുവര്‍ഗത്തില്‍ നിന്ന് രണ്ട് ഇണകളും ഇതാ. ചോദിക്കുക: അല്ലാഹു ഇരുവിഭാഗത്തിലെയും ആണ്‍വര്‍ഗത്തെയാണോ നിഷിദ്ധമാക്കിയത്; അതോ പെണ്‍വര്‍ഗത്തെയോ? അതുമല്ലെങ്കില്‍ ഇരുതരം പെണ്‍വര്‍ഗങ്ങളുടെയും ഗര്‍ഭാശയങ്ങളിലുള്ള കുട്ടികളെയോ? അതല്ല; അല്ലാഹു ഇതൊക്കെയും നിങ്ങളെ ഉപദേശിക്കുമ്പോള്‍ നിങ്ങളതിന് സാക്ഷികളായി ഉണ്ടായിരുന്നോ? ഒരു വിവരവുമില്ലാതെ ജനങ്ങളെ വഴിപിഴപ്പിക്കാന്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ കൊടിയ അതിക്രമി ആരുണ്ട്? അതിക്രമികളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.

തഫ്സീര്‍

قُلْ لَّآ اَجِدُ فِيْ مَآ اُوْحِيَ اِلَيَّ مُحَرَّمًا عَلٰى طَاعِمٍ يَّطْعَمُهٗٓ اِلَّآ اَنْ يَّكُوْنَ مَيْتَةً اَوْ دَمًا مَّسْفُوْحًا اَوْ لَحْمَ خِنْزِيْرٍ فَاِنَّهٗ رِجْسٌ اَوْ فِسْقًا اُهِلَّ لِغَيْرِ اللّٰهِ بِهٖۚ فَمَنِ اضْطُرَّ غَيْرَ بَاغٍ وَّلَا عَادٍ فَاِنَّ رَبَّكَ غَفُوْرٌ رَّحِيْمٌ   ( الأنعام: ١٤٥ )

qul
قُل
നീ പറയുക
lā ajidu
لَّآ أَجِدُ
ഞാന്‍ കാണുന്നില്ല
fī mā ūḥiya
فِى مَآ أُوحِىَ
വഹ്‌യ്‌ നല്‍കപ്പെട്ടതില്‍
ilayya
إِلَىَّ
എനിക്ക്‌, എന്നിലേക്ക്‌
muḥarraman
مُحَرَّمًا
ഒരു നിഷിദ്ധമാക്കപെട്ടതും, ഹറാമാക്കപെട്ടത്‌
ʿalā ṭāʿimin
عَلَىٰ طَاعِمٍ
ഒന്നും ഒരു ഭക്ഷണം കഴിക്കുന്നവന്റെമേലും
yaṭʿamuhu
يَطْعَمُهُۥٓ
അതിനെ ഭക്ഷിക്കുന്ന
illā an yakūna
إِلَّآ أَن يَكُونَ
അതായിരുന്നാലല്ലാതെ
maytatan
مَيْتَةً
ശവം, ചത്തത്‌
aw daman
أَوْ دَمًا
അല്ലെങ്കില്‍ രക്തം
masfūḥan
مَّسْفُوحًا
ചിന്തപെട്ട (ഒഴുകുന്ന)
aw laḥma
أَوْ لَحْمَ
അല്ലെങ്കില്‍ മാംസം
khinzīrin
خِنزِيرٍ
പന്നിയുടെ
fa-innahu
فَإِنَّهُۥ
എന്നാല്‍ (കാരണം)
rij'sun
رِجْسٌ
അത്‌ മ്ലേച്ഛമാണ്‌
aw fis'qan
أَوْ فِسْقًا
അല്ലെങ്കില്‍ തോന്നിയവാസം
uhilla
أُهِلَّ
ശബ്‌ദം ഉയര്‍ത്തപ്പെട്ട
lighayri l-lahi
لِغَيْرِ ٱللَّهِ
അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി
bihi
بِهِۦۚ
അതിനെ, അതില്‍, അതുമൂലം
famani
فَمَنِ
എന്നാല്‍ (എനി-അപ്പോള്‍) ആരെങ്കിലും, വല്ലവനും
uḍ'ṭurra
ٱضْطُرَّ
നിര്‍ബന്ധിതനായി (എങ്കില്‍)
ghayra bāghin
غَيْرَ بَاغٍ
കാംക്ഷിക്കുന്ന (തേടുന്ന-നിയമലംഘനം നടത്തുന്ന)വനല്ലാതെ
walā ʿādin
وَلَا عَادٍ
അതിരു വിടുന്നവനല്ലാതെയും
fa-inna rabbaka
فَإِنَّ رَبَّكَ
എന്നാല്‍ നിശ്ചയമായും നിന്റെ റബ്ബ്‌
ghafūrun
غَفُورٌ
വളരെ പൊറുക്കുന്നവനാണ്‌
raḥīmun
رَّحِيمٌ
കരുണാനിധിയാണ്‌

പറയുക: എനിക്കു ബോധനമായി ലഭിച്ചവയില്‍, ഭക്ഷിക്കുന്നവന് തിന്നാന്‍ പാടില്ലാത്തതായി ഒന്നും ഞാന്‍ കാണുന്നില്ല; ശവവും ഒഴുക്കപ്പെട്ട രക്തവും പന്നിമാംസവും ഒഴികെ. അവയൊക്കെ മ്ലേച്ഛ വസ്തുക്കളാണ്. അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ട് അധാര്‍മികമായതും വിലക്കപ്പെട്ടതു തന്നെ. അഥവാ, ആരെങ്കിലും നിര്‍ബന്ധിതാവസ്ഥയില്‍ ധിക്കാരം ഉദ്ദേശിക്കാതെയും അത്യാവശ്യ പരിധി ലംഘിക്കാതെയുമാണെങ്കില്‍ വിലക്കപ്പെട്ടവ തിന്നുന്നതിനു വിരോധമില്ല. നിന്റെ നാഥന്‍ ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ; തീര്‍ച്ച.

തഫ്സീര്‍

وَعَلَى الَّذِيْنَ هَادُوْا حَرَّمْنَا كُلَّ ذِيْ ظُفُرٍۚ وَمِنَ الْبَقَرِ وَالْغَنَمِ حَرَّمْنَا عَلَيْهِمْ شُحُوْمَهُمَآ اِلَّا مَا حَمَلَتْ ظُهُوْرُهُمَآ اَوِ الْحَوَايَآ اَوْ مَا اخْتَلَطَ بِعَظْمٍۗ ذٰلِكَ جَزَيْنٰهُمْ بِبَغْيِهِمْۚ وَاِنَّا لَصٰدِقُوْنَ   ( الأنعام: ١٤٦ )

waʿalā alladhīna
وَعَلَى ٱلَّذِينَ
യാതൊരുത്തരുടെ മേലാകട്ടെ
hādū
هَادُوا۟
യഹൂദികളായ (യഹൂദ നാമം സ്വീകരിച്ച)
ḥarramnā
حَرَّمْنَا
നാം നിഷിദ്ധമാക്കി
kulla dhī ẓufurin
كُلَّ ذِى ظُفُرٍۖ
നഖമുള്ള എല്ലാറ്റിനെയും
wamina l-baqari
وَمِنَ ٱلْبَقَرِ
മാട്ടില്‍നിന്നും
wal-ghanami
وَٱلْغَنَمِ
ആടില്‍ നിന്നും
ḥarramnā ʿalayhim
حَرَّمْنَا عَلَيْهِمْ
അവരുടെമേല്‍ നാം നിഷിദ്ധമാക്കി
shuḥūmahumā
شُحُومَهُمَآ
അവര്‍ രണ്ടിന്റെയും കൊഴുപ്പുകള്‍
illā mā ḥamalat
إِلَّا مَا حَمَلَتْ
വഹിച്ച (ഉള്‍ക്കൊണ്ട) തൊഴികെ
ẓuhūruhumā
ظُهُورُهُمَآ
അവയുടെ (രണ്ടിന്റെയും) മുതുകുകള്‍
awi l-ḥawāyā
أَوِ ٱلْحَوَايَآ
അല്ലെങ്കില്‍ കുടലുകള്‍
aw mā ikh'talaṭa
أَوْ مَا ٱخْتَلَطَ
അല്ലെങ്കില്‍ കലര്‍ന്നതു
biʿaẓmin
بِعَظْمٍۚ
എല്ലിനോടു
dhālika
ذَٰلِكَ
അതു
jazaynāhum
جَزَيْنَٰهُم
അവര്‍ക്കു നാം പ്രതിഫലം നല്‍കി (നല്‍കിയതാണു)
bibaghyihim
بِبَغْيِهِمْۖ
അവരുടെ ധിക്കാരം (അതിക്രമം - നിയമലംഘന) കൊണ്ടു
wa-innā
وَإِنَّا
നിശ്ചയമായും നാം
laṣādiqūna
لَصَٰدِقُونَ
സത്യം പറയുന്നവര്‍തന്നെ

നഖമുള്ളവയെയെല്ലാം ജൂതന്മാര്‍ക്കു നാം നിഷിദ്ധമാക്കി. ആടുമാടുകളുടെ കൊഴുപ്പും നാമവര്‍ക്ക് വിലക്കിയിരുന്നു; അവയുടെ മുതുകിലും കുടലിലും പറ്റിപ്പിടിച്ചതോ എല്ലുമായി ഒട്ടിച്ചേര്‍ന്നതോ ഒഴികെ. അവരുടെ ധിക്കാരത്തിന് നാമവര്‍ക്കു നല്‍കിയ ശിക്ഷയാണത്. നാം പറയുന്നത് സത്യം തന്നെ; സംശയമില്ല.

തഫ്സീര്‍

فَاِنْ كَذَّبُوْكَ فَقُلْ رَّبُّكُمْ ذُوْ رَحْمَةٍ وَّاسِعَةٍۚ وَلَا يُرَدُّ بَأْسُهٗ عَنِ الْقَوْمِ الْمُجْرِمِيْنَ   ( الأنعام: ١٤٧ )

fa-in kadhabūka
فَإِن كَذَّبُوكَ
എനി (എന്നാല്‍) അവര്‍ നിന്നെ വ്യാജമാക്കിയെങ്കില്‍
faqul
فَقُل
എന്നാല്‍ പറയുക
rabbukum
رَّبُّكُمْ
നിങ്ങളുടെ റബ്ബു
dhū raḥmatin
ذُو رَحْمَةٍ
കാരുണ്യമുള്ളവനാകുന്നു
wāsiʿatin
وَٰسِعَةٍ
വിശാലമായ
walā yuraddu
وَلَا يُرَدُّ
തട്ടിക്കളായ (തടുക്ക) പ്പെടുകയുമില്ല
basuhu
بَأْسُهُۥ
അവന്റെ ശൗര്യം (ശക്തി- ശിക്ഷ)
ʿani l-qawmi
عَنِ ٱلْقَوْمِ
ജനങ്ങളില്‍ നിന്നു
l-muj'rimīna
ٱلْمُجْرِمِينَ
കുറ്റവാളികളായ

അഥവാ അവര്‍ നിന്നെ തള്ളിപ്പറയുകയാണെങ്കില്‍ നീ അവരോടു പറയുക: നിങ്ങളുടെ നാഥന്‍ അതിരുകളില്ലാത്ത കാരുണ്യത്തിനുടമയാകുന്നു. എന്നാല്‍ കുറ്റവാളികളായ ജനത്തില്‍നിന്ന് അവന്റെ ശിക്ഷ തട്ടിമാറ്റപ്പെടുന്നതുമല്ല.

തഫ്സീര്‍

سَيَقُوْلُ الَّذِيْنَ اَشْرَكُوْا لَوْ شَاۤءَ اللّٰهُ مَآ اَشْرَكْنَا وَلَآ اٰبَاۤؤُنَا وَلَا حَرَّمْنَا مِنْ شَيْءٍۗ كَذٰلِكَ كَذَّبَ الَّذِيْنَ مِنْ قَبْلِهِمْ حَتّٰى ذَاقُوْا بَأْسَنَاۗ قُلْ هَلْ عِنْدَكُمْ مِّنْ عِلْمٍ فَتُخْرِجُوْهُ لَنَاۗ اِنْ تَتَّبِعُوْنَ اِلَّا الظَّنَّ وَاِنْ اَنْتُمْ اِلَّا تَخْرُصُوْنَ  ( الأنعام: ١٤٨ )

sayaqūlu
سَيَقُولُ
പറയും, പറഞ്ഞേക്കും
alladhīna ashrakū
ٱلَّذِينَ أَشْرَكُوا۟
ശിര്‍ക്കു ചെയ്തവര്‍, പങ്കു ചേര്‍ത്തവര്‍ (ബഹുദൈവ വിശ്വാസികള്‍)
law shāa l-lahu
لَوْ شَآءَ ٱللَّهُ
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
mā ashraknā
مَآ أَشْرَكْنَا
ഞങ്ങള്‍ ശിര്‍ക്കു ചെയ്യുമായിരുന്നില്ല
walā ābāunā
وَلَآ ءَابَآؤُنَا
ഞങ്ങളുടെ പിതാക്കളും (ചെയ്ക) ഇല്ല
walā ḥarramnā
وَلَا حَرَّمْنَا
ഞങ്ങള്‍ നിഷിദ്ധമാക്കുകയുമില്ല
min shayin
مِن شَىْءٍۚ
ഒരു വസ്തുവിനെയും
kadhālika
كَذَٰلِكَ
അപ്രകാരം
kadhaba
كَذَّبَ
വ്യാജമാക്കി, കളവാക്കി
alladhīna
ٱلَّذِينَ
യാതൊരുവര്‍ (യാതൊരു കൂട്ടരും)
min qablihim
مِن قَبْلِهِمْ
അവരുടെ മുമ്പുള്ള
ḥattā dhāqū
حَتَّىٰ ذَاقُوا۟
അവര്‍ രുചി നോക്കുന്ന (അനുഭവിച്ച) തുവരെ
basanā
بَأْسَنَاۗ
നമ്മുടെ ശൗര്യം, ശിക്ഷ
qul
قُلْ
പറയുക
hal ʿindakum
هَلْ عِندَكُم
നിങ്ങളുടെ പക്കലുണ്ടോ
min ʿil'min
مِّنْ عِلْمٍ
വല്ല അറിവും, വിവരവും
fatukh'rijūhu
فَتُخْرِجُوهُ
എന്നിട്ടതു നിങ്ങള്‍ വെളിവാക്കി (പുറത്തു) കൊണ്ടുവരുവാന്‍, വെളിപ്പെടുത്തുമാറ്
lanā
لَنَآۖ
ഞങ്ങള്‍ക്കു
in tattabiʿūna
إِن تَتَّبِعُونَ
നിങ്ങള്‍ പിന്‍പറ്റുന്നില്ല
illā l-ẓana
إِلَّا ٱلظَّنَّ
ഊഹാത്തെയല്ലാതെ
wa-in antum
وَإِنْ أَنتُمْ
നിങ്ങളല്ല താനും
illā takhruṣūna
إِلَّا تَخْرُصُونَ
നിങ്ങള്‍ മതിപ്പിടുക (മട്ടം പറയുക) യല്ലാതെ

ആ ബഹുദൈവ വാദികള്‍ പറയും: ''അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പൂര്‍വപിതാക്കളോ ബഹുദൈവവിശ്വാസികളാകുമായിരുന്നില്ല. ഞങ്ങള്‍ ഒന്നും നിഷിദ്ധമാക്കുമായിരുന്നുമില്ല.'' അപ്രകാരം തന്നെ അവര്‍ക്ക് മുമ്പുള്ളവരും നമ്മുടെ ശിക്ഷ അനുഭവിക്കുവോളം സത്യത്തെ തള്ളിപ്പറഞ്ഞു. പറയുക: ''നിങ്ങളുടെ വശം ഞങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരാവുന്ന വല്ല വിവരവുമുണ്ടോ? ഊഹത്തെ മാത്രമാണ് നിങ്ങള്‍ പിന്‍പറ്റുന്നത്. നിങ്ങള്‍ കേവലം അനുമാനങ്ങളാവിഷ്‌കരിക്കുകയാണ്.''

തഫ്സീര്‍

قُلْ فَلِلّٰهِ الْحُجَّةُ الْبَالِغَةُۚ فَلَوْ شَاۤءَ لَهَدٰىكُمْ اَجْمَعِيْنَ   ( الأنعام: ١٤٩ )

qul
قُلْ
പറയുക
falillahi
فَلِلَّهِ
അപ്പോള്‍ അല്ലാഹുവിനാണു (ഉള്ളതു)
l-ḥujatu
ٱلْحُجَّةُ
ന്യായം, തെളിവു
l-bālighatu
ٱلْبَٰلِغَةُۖ
തികഞ്ഞതായ
falaw shāa
فَلَوْ شَآءَ
എന്നാല്‍ (അപ്പോള്‍) അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍
lahadākum
لَهَدَىٰكُمْ
അവന്‍ നിങ്ങളെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകതന്നെ ചെയ്തിരുന്നു
ajmaʿīna
أَجْمَعِينَ
മുഴുവന്‍, എല്ലാവരെയും

പറയുക: തികവുറ്റ തെളിവുള്ളത് അല്ലാഹുവിനാണ്. അവനിച്ഛിച്ചിരുന്നെങ്കില്‍ നിങ്ങളെയെല്ലാം അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു.

തഫ്സീര്‍

قُلْ هَلُمَّ شُهَدَاۤءَكُمُ الَّذِيْنَ يَشْهَدُوْنَ اَنَّ اللّٰهَ حَرَّمَ هٰذَاۚ فَاِنْ شَهِدُوْا فَلَا تَشْهَدْ مَعَهُمْۚ وَلَا تَتَّبِعْ اَهْوَاۤءَ الَّذِيْنَ كَذَّبُوْا بِاٰيٰتِنَا وَالَّذِيْنَ لَا يُؤْمِنُوْنَ بِالْاٰخِرَةِ وَهُمْ بِرَبِّهِمْ يَعْدِلُوْنَ ࣖ   ( الأنعام: ١٥٠ )

qul
قُلْ
പറയുക
halumma
هَلُمَّ
കൊണ്ടുവരുവിന്‍
shuhadāakumu
شُهَدَآءَكُمُ
നിങ്ങളുടെ സാക്ഷികളെ
alladhīna yashhadūna
ٱلَّذِينَ يَشْهَدُونَ
സാക്ഷ്യം വഹിക്കുന്നവരായ
anna l-laha
أَنَّ ٱللَّهَ
അല്ലാഹു എന്നു
ḥarrama hādhā
حَرَّمَ هَٰذَاۖ
ഇതു നിഷിദ്ധമാക്കിയിരിക്കുന്നു (എന്നു)
fa-in shahidū
فَإِن شَهِدُوا۟
എന്നിട്ടു (എന്നാല്‍) അവര്‍ സാക്ഷ്യം വഹിച്ചെങ്കില്‍
falā tashhad
فَلَا تَشْهَدْ
നീ സാക്ഷ്യം വഹിക്കരുതു
maʿahum
مَعَهُمْۚ
അവരോടൊപ്പം
walā tattabiʿ
وَلَا تَتَّبِعْ
പിന്‍പറ്റുകയും ചെയ്യരുത്
ahwāa
أَهْوَآءَ
ഇച്ഛ (തന്നിഷ്ടം)കളെ
alladhīna kadhabū
ٱلَّذِينَ كَذَّبُوا۟
വ്യാജമാക്കിയവരുടെ
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ലക്ഷ്യ (ദൃഷ്ടാന്ത)ങ്ങളെ
wa-alladhīna
وَٱلَّذِينَ
യാതൊരുവരുടെയും
lā yu'minūna
لَا يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നില്ല
bil-ākhirati
بِٱلْءَاخِرَةِ
പരലോകത്തില്‍
wahum
وَهُم
അവരാകട്ടെ
birabbihim
بِرَبِّهِمْ
തങ്ങളുടെ റബ്ബിനോടു
yaʿdilūna
يَعْدِلُونَ
സമപ്പെടുത്തുന്നു

പറയുക: അല്ലാഹു ഈ വസ്തുക്കളൊക്കെ വിലക്കിയിരിക്കുന്നുവെന്ന് നിങ്ങള്‍ക്കായി സാക്ഷ്യം വഹിക്കുന്നവരെയെല്ലാം ഇങ്ങ് കൊണ്ടുവരിക. അഥവാ, അവരങ്ങനെ സാക്ഷ്യം വഹിക്കുകയാണെങ്കില്‍ നീ അവരോടൊപ്പം സാക്ഷിയാവരുത്. നമ്മുടെ തെളിവുകളെ കള്ളമാക്കി തള്ളിയവരുടെയും പരലോകത്തില്‍ വിശ്വസിക്കാത്തവരുടെയും തങ്ങളുടെ നാഥന്ന് തുല്യരെ സങ്കല്‍പിച്ചവരുടെയും തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്.

തഫ്സീര്‍