Skip to main content

وَاِذَا تُتْلٰى عَلَيْهِمْ اٰيٰتُنَا قَالُوْا قَدْ سَمِعْنَا لَوْ نَشَاۤءُ لَقُلْنَا مِثْلَ هٰذَآ ۙاِنْ هٰذَآ اِلَّآ اَسَاطِيْرُ الْاَوَّلِيْنَ  ( الأنفال: ٣١ )

wa-idhā tut'lā
وَإِذَا تُتْلَىٰ
ഓതിക്കൊടുക്കപ്പെടുന്നതായാല്‍
ʿalayhim
عَلَيْهِمْ
അവരുടെ മേല്‍, അവര്‍ക്കു
āyātunā
ءَايَٰتُنَا
നമ്മുടെ ആയത്തുകള്‍
qālū
قَالُوا۟
അവര്‍ പറയും, പറയുകയായി
qad samiʿ'nā
قَدْ سَمِعْنَا
ഞങ്ങള്‍ കേട്ടിട്ടുണ്ടു, കേട്ടുകഴിഞ്ഞു
law nashāu
لَوْ نَشَآءُ
ഞങ്ങള്‍ ഉദ്ദേശിക്കുന്നതായാല്‍
laqul'nā
لَقُلْنَا
ഞങ്ങള്‍ പറയുകതന്നെ ചെയ്തിരുന്നു
mith'la hādhā
مِثْلَ هَٰذَآۙ
ഇതുപോലെ
in hādhā
إِنْ هَٰذَآ
ഇതല്ല
illā asāṭīru
إِلَّآ أَسَٰطِيرُ
പുരാണകഥകള്‍ (ഐതിഹ്യങ്ങള്‍) അല്ലാതെ
l-awalīna
ٱلْأَوَّلِينَ
പൂര്‍വ്വികന്‍മാരുടെ

നമ്മുടെ വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചാല്‍ അവര്‍ പറയും: ''ഇതൊക്കെ ഞങ്ങളെത്രയോ കേട്ടതാണ്. ഞങ്ങളുദ്ദേശിക്കുകയാണെങ്കില്‍ ഇതുപോലെ ഞങ്ങളും പറഞ്ഞുതരുമായിരുന്നു. ഇത് പൂര്‍വികരുടെ പഴമ്പുരാണങ്ങളല്ലാതൊന്നുമല്ല.''

തഫ്സീര്‍

وَاِذْ قَالُوا اللهم اِنْ كَانَ هٰذَا هُوَ الْحَقَّ مِنْ عِنْدِكَ فَاَمْطِرْ عَلَيْنَا حِجَارَةً مِّنَ السَّمَاۤءِ اَوِ ائْتِنَا بِعَذَابٍ اَلِيْمٍ  ( الأنفال: ٣٢ )

wa-idh qālū
وَإِذْ قَالُوا۟
അവര്‍ പറഞ്ഞ സന്ദര്‍ഭവും
l-lahuma
ٱللَّهُمَّ
അല്ലാഹുവേ ഇതാണെങ്കില്‍
in kāna hādhā
إِن كَانَ هَٰذَا
ഇതുതന്നെ
huwa l-ḥaqa
هُوَ ٱلْحَقَّ
യഥാര്‍ത്ഥം (എങ്കില്‍)
min ʿindika
مِنْ عِندِكَ
നിന്റെ പക്കല്‍ നിന്നുള്ള
fa-amṭir
فَأَمْطِرْ
എന്നാല്‍ (മഴ) വര്‍ഷിപ്പിക്കുക
ʿalaynā
عَلَيْنَا
ഞങ്ങളില്‍, ഞങ്ങള്‍ക്കു
ḥijāratan
حِجَارَةً
ഒരു കല്ലു (മഴ)
mina l-samāi
مِّنَ ٱلسَّمَآءِ
ആകാശത്തു നിന്നു
awi i'tinā
أَوِ ٱئْتِنَا
അല്ലെങ്കില്‍ ഞങ്ങള്‍ക്കു വാ, തരുക
biʿadhābin
بِعَذَابٍ
വല്ല ശിക്ഷയും കൊണ്ടു
alīmin
أَلِيمٍ
വേദനയേറിയ

അവര്‍ ഇങ്ങനെ പറഞ്ഞ സന്ദര്‍ഭവും ഓര്‍ക്കുക: ''അല്ലാഹുവേ, ഇത് നിന്റെപക്കല്‍ നിന്നുള്ള സത്യം തന്നെയാണെങ്കില്‍ നീ ഞങ്ങളുടെമേല്‍ മാനത്തുനിന്ന് കല്ല് വീഴ്ത്തുക. അല്ലെങ്കില്‍ ഞങ്ങള്‍ക്ക് നോവേറിയ ശിക്ഷ വരുത്തുക.''

തഫ്സീര്‍

وَمَا كَانَ اللّٰهُ لِيُعَذِّبَهُمْ وَاَنْتَ فِيْهِمْۚ وَمَا كَانَ اللّٰهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُوْنَ   ( الأنفال: ٣٣ )

wamā kāna l-lahu
وَمَا كَانَ ٱللَّهُ
അല്ലാഹു (ഒരുക്കം - തയ്യാര്‍) ഇല്ല
liyuʿadhibahum
لِيُعَذِّبَهُمْ
അവരെ ശിക്ഷിക്കുവാന്‍
wa-anta
وَأَنتَ
നീ
fīhim
فِيهِمْۚ
അവരില്‍ (ഉണ്ടായിരിക്കെ)
wamā kāna l-lahu
وَمَا كَانَ ٱللَّهُ
അല്ലാഹു അല്ലതാനും,ആയിരിക്കുകയുമില്ല, ആകുന്നതല്ല
muʿadhibahum
مُعَذِّبَهُمْ
അവരെ ശിക്ഷിക്കുന്നവന്‍
wahum
وَهُمْ
അവര്‍ (ആയിരിക്കെ)
yastaghfirūna
يَسْتَغْفِرُونَ
അവര്‍ പാപമോചനം (പൊറുതി) തേടിക്കൊണ്ടിരിക്കുന്നു

എന്നാല്‍, നീ അവര്‍ക്കിടയിലുണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല. അവര്‍ പാപമോചനം തേടുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുകയില്ല.

തഫ്സീര്‍

وَمَا لَهُمْ اَلَّا يُعَذِّبَهُمُ اللّٰهُ وَهُمْ يَصُدُّوْنَ عَنِ الْمَسْجِدِ الْحَرَامِ وَمَا كَانُوْٓا اَوْلِيَاۤءَهٗۗ اِنْ اَوْلِيَاۤؤُهٗٓ اِلَّا الْمُتَّقُوْنَ وَلٰكِنَّ اَكْثَرَهُمْ لَا يَعْلَمُوْنَ  ( الأنفال: ٣٤ )

wamā lahum
وَمَا لَهُمْ
അവര്‍ക്കെന്താണു
allā yuʿadhibahumu
أَلَّا يُعَذِّبَهُمُ
അവരെ ശിക്ഷിക്കുകയില്ലെന്നു, ശിക്ഷിക്കാതിരിക്കുവാന്‍
l-lahu
ٱللَّهُ
അല്ലാഹു
wahum
وَهُمْ
അവരാകട്ടെ
yaṣuddūna
يَصُدُّونَ
തടയുന്നു, തടുക്കുന്നു
ʿani l-masjidi
عَنِ ٱلْمَسْجِدِ
പള്ളിയില്‍നിന്നു
l-ḥarāmi
ٱلْحَرَامِ
അലംഘനീയമായ, പരിപാവനമായ
wamā kānū
وَمَا كَانُوٓا۟
അവരായിട്ടുമില്ല, അല്ലതാനും
awliyāahu
أَوْلِيَآءَهُۥٓۚ
അതിന്റെ കൈകാര്യകര്‍ത്താക്കള്‍, രക്ഷാധികാരികള്‍, ബന്ധുക്കള്‍
in awliyāuhu
إِنْ أَوْلِيَآؤُهُۥٓ
അതിന്റെ കൈകാര്യകര്‍ത്തക്കളല്ല
illā l-mutaqūna
إِلَّا ٱلْمُتَّقُونَ
സൂക്ഷിക്കുന്നവ (സൂക്ഷ്മത പാലിക്കുന്ന) വരൊഴികെ
walākinna
وَلَٰكِنَّ
എങ്കിലും, പക്ഷേ
aktharahum
أَكْثَرَهُمْ
അവരിലധികവും
lā yaʿlamūna
لَا يَعْلَمُونَ
അറിയുന്നില്ല, അവര്‍ക്കറിഞ്ഞുകൂടാ

എന്നാല്‍ ഇപ്പോള്‍ എന്തിന് അല്ലാഹു അവരെ ശിക്ഷിക്കാതിരിക്കണം? അവര്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് വിശ്വാസികളെ തടഞ്ഞുകൊണ്ടിരിക്കുന്നു. അവരാണെങ്കില്‍ അതിന്റെ മേല്‍നോട്ടത്തിനര്‍ഹരല്ലതാനും. ദൈവഭക്തന്മാരല്ലാതെ അതിന്റെ കൈകാര്യകര്‍ത്താക്കളാകാവതല്ല. എങ്കിലും അവരിലേറെപ്പേരും അതറിയുന്നില്ല.

തഫ്സീര്‍

وَمَا كَانَ صَلَاتُهُمْ عِنْدَ الْبَيْتِ اِلَّا مُكَاۤءً وَّتَصْدِيَةًۗ فَذُوْقُوا الْعَذَابَ بِمَا كُنْتُمْ تَكْفُرُوْنَ  ( الأنفال: ٣٥ )

wamā kāna
وَمَا كَانَ
ആയിട്ടുമില്ല, അല്ലതാനും
ṣalātuhum
صَلَاتُهُمْ
അവരുടെ നമസ്കാരം, പ്രാര്‍ത്ഥന
ʿinda l-bayti
عِندَ ٱلْبَيْتِ
ആ വീട്ടിനടുക്കല്‍
illā mukāan
إِلَّا مُكَآءً
ചൂളംവിളിയും
wataṣdiyatan
وَتَصْدِيَةًۚ
കൈകൊട്ടും, കൈമുട്ടും
fadhūqū
فَذُوقُوا۟
ആകയാല്‍ ആസ്വദി (അനുഭവി) ക്കുവിന്‍
l-ʿadhāba
ٱلْعَذَابَ
ശിക്ഷയെ
bimā kuntum
بِمَا كُنتُمْ
നിങ്ങളായിരിക്കുന്നതുകൊണ്ടു
takfurūna
تَكْفُرُونَ
നിങ്ങള്‍ അവിശ്വസിക്കും

ആ ഭവനത്തിങ്കല്‍ അവരുടെ പ്രാര്‍ഥന വെറും ചൂളംവിളിയും കൈകൊട്ടുമല്ലാതൊന്നുമല്ല. അതിനാല്‍ നിങ്ങള്‍ സത്യനിഷേധം സ്വീകരിച്ചതിന്റെ ശിക്ഷ അനുഭവിച്ചുകൊള്ളുക.

തഫ്സീര്‍

اِنَّ الَّذِيْنَ كَفَرُوْا يُنْفِقُوْنَ اَمْوَالَهُمْ لِيَصُدُّوْا عَنْ سَبِيْلِ اللّٰهِ ۗفَسَيُنْفِقُوْنَهَا ثُمَّ تَكُوْنُ عَلَيْهِمْ حَسْرَةً ثُمَّ يُغْلَبُوْنَ ەۗ وَالَّذِيْنَ كَفَرُوْٓا اِلٰى جَهَنَّمَ يُحْشَرُوْنَۙ  ( الأنفال: ٣٦ )

inna
إِنَّ
നിശ്ചയമായും
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
yunfiqūna
يُنفِقُونَ
അവര്‍ ചിലവഴിക്കുന്നു
amwālahum
أَمْوَٰلَهُمْ
അവരുടെ സ്വത്തുക്കളെ, ധനത്തെ
liyaṣuddū
لِيَصُدُّوا۟
അവര്‍ തടയുവാന്‍ വേണ്ടി, തട്ടിക്കളയുവാന്‍
ʿan sabīli
عَن سَبِيلِ
മാര്‍ഗ്ഗത്തില്‍ നിന്നു
l-lahi
ٱللَّهِۚ
അല്ലാഹുവിന്‍റെ
fasayunfiqūnahā
فَسَيُنفِقُونَهَا
എന്നാല്‍, അവര്‍ അതിനെ ചിലവഴിക്കും
thumma takūnu
ثُمَّ تَكُونُ
പിന്നെ അതായിരിക്കും, ആയിത്തീരും
ʿalayhim
عَلَيْهِمْ
അവരുടെ മേല്‍
ḥasratan
حَسْرَةً
ഖേദം, സങ്കടം
thumma yugh'labūna
ثُمَّ يُغْلَبُونَۗ
പിന്നെ അവര്‍ ജയിച്ചടക്കപ്പെടും, പരാജയപ്പെടും
wa-alladhīna kafarū
وَٱلَّذِينَ كَفَرُوٓا۟
അവിശ്വസിച്ചവരാകട്ടെ
ilā jahannama
إِلَىٰ جَهَنَّمَ
ജഹന്നമി(നരകത്തി)ലേക്കു
yuḥ'sharūna
يُحْشَرُونَ
അവര്‍ ഒരുമിച്ചു (ശേഖരിച്ചു) കൂട്ടപ്പെടും

സത്യനിഷേധികള്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നത് തീര്‍ച്ചയായും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തടയാനാണ്. ഇനിയും അവരത് ചെലവഴിച്ചുകൊണ്ടേയിരിക്കും. അവസാനം അതവരുടെ തന്നെ ഖേദത്തിനു കാരണമായിത്തീരും. അങ്ങനെയവര്‍ തീര്‍ത്തും പരാജിതരാവും. ഒടുവില്‍ ഈ സത്യനിഷേധികളെ നരകത്തീയില്‍ ഒരുമിച്ചു കൂട്ടും.

തഫ്സീര്‍

لِيَمِيْزَ اللّٰهُ الْخَبِيْثَ مِنَ الطَّيِّبِ وَيَجْعَلَ الْخَبِيْثَ بَعْضَهٗ عَلٰى بَعْضٍ فَيَرْكُمَهٗ جَمِيْعًا فَيَجْعَلَهٗ فِيْ جَهَنَّمَۗ اُولٰۤىِٕكَ هُمُ الْخٰسِرُوْنَ ࣖ   ( الأنفال: ٣٧ )

liyamīza
لِيَمِيزَ
വേര്‍തിരിക്കുവാന്‍ വേണ്ടി
l-lahu
ٱللَّهُ
അല്ലാഹു
l-khabītha
ٱلْخَبِيثَ
ചീത്തയെ, ദുഷിച്ചതിനെ
mina l-ṭayibi
مِنَ ٱلطَّيِّبِ
നല്ലതില്‍ നിന്നു, പരിശുദ്ധമായതില്‍നിന്നു
wayajʿala
وَيَجْعَلَ
അവന്‍ ആക്കുവാനും
l-khabītha
ٱلْخَبِيثَ
ചീത്തയെ
baʿḍahu
بَعْضَهُۥ
അതില്‍ ചിലതിനെ
ʿalā baʿḍin
عَلَىٰ بَعْضٍ
ചിലതിന്‍റെ മേല്‍
fayarkumahu
فَيَرْكُمَهُۥ
എന്നിട്ടതിനെ അട്ടിയാക്കുവാന്‍, മേല്‍ക്കുമേല്‍ ഇടുവാന്‍
jamīʿan
جَمِيعًا
മുഴുവന്‍, എല്ലാവരെയും
fayajʿalahu
فَيَجْعَلَهُۥ
എന്നിട്ടതിനെ ആക്കുവാനും
fī jahannama
فِى جَهَنَّمَۚ
ജഹന്നമില്‍, നരകത്തില്‍
ulāika humu
أُو۟لَٰٓئِكَ هُمُ
അക്കൂട്ടര്‍ തന്നെ
l-khāsirūna
ٱلْخَٰسِرُونَ
നഷ്‌ടപ്പെട്ടവര്‍

അല്ലാഹു നന്മയില്‍ നിന്ന് തിന്മയെ വേര്‍തിരിച്ചെടുക്കും. പിന്നെ സകല തിന്മകളെയും പരസ്പരം കൂട്ടിച്ചേര്‍ത്ത് കൂമ്പാരമാക്കും. അങ്ങനെയതിനെ നരകത്തീയില്‍ തള്ളിയിടും. സത്യത്തില്‍ അക്കൂട്ടര്‍ തന്നെയാണ് എല്ലാം നഷ്ടപ്പെട്ടവര്‍.

തഫ്സീര്‍

قُلْ لِّلَّذِيْنَ كَفَرُوْٓا اِنْ يَّنْتَهُوْا يُغْفَرْ لَهُمْ مَّا قَدْ سَلَفَۚ وَاِنْ يَّعُوْدُوْا فَقَدْ مَضَتْ سُنَّتُ الْاَوَّلِيْنَ  ( الأنفال: ٣٨ )

qul
قُل
പറയുക
lilladhīna kafarū
لِّلَّذِينَ كَفَرُوٓا۟
അവിശ്വസിച്ചവരോടു
in yantahū
إِن يَنتَهُوا۟
അവര്‍ വിരമിക്കുന്ന പക്ഷം
yugh'far
يُغْفَرْ
പൊറുക്കപ്പെടും
lahum
لَهُم
അവര്‍ക്കു
mā qad salafa
مَّا قَدْ سَلَفَ
മുന്‍കഴിഞ്ഞുപോയിട്ടുള്ളതു
wa-in yaʿūdū
وَإِن يَعُودُوا۟
അവര്‍ മടങ്ങി (ആവര്‍ത്തിച്ചു) എങ്കിലോ
faqad maḍat
فَقَدْ مَضَتْ
എന്നാല്‍ കഴിഞ്ഞു പോയിട്ടുണ്ട്‌
sunnatu
سُنَّتُ
നടപടി, ചട്ടം, പതിവു, മാഗ്ഗം
l-awalīna
ٱلْأَوَّلِينَ
മുന്‍ഗാമികളുടെ, പൂര്‍വ്വീകന്‍മാരുടെ

സത്യനിഷേധികളോടു പറയുക: ഇനിയെങ്കിലുമവര്‍ വിരമിക്കുകയാണെങ്കില്‍ മുമ്പ് കഴിഞ്ഞതൊക്കെ അവര്‍ക്കു പൊറുത്തുകൊടുക്കും. അഥവാ, അവര്‍ പഴയത് ആവര്‍ത്തിക്കുകയാണെങ്കില്‍ അവര്‍ ഓര്‍ക്കട്ടെ; പൂര്‍വികരുടെ കാര്യത്തില്‍ അല്ലാഹുവിന്റെ നടപടിക്രമം നടന്നു കഴിഞ്ഞതാണല്ലോ.

തഫ്സീര്‍

وَقَاتِلُوْهُمْ حَتّٰى لَا تَكُوْنَ فِتْنَةٌ وَّيَكُوْنَ الدِّيْنُ كُلُّهٗ لِلّٰهِۚ فَاِنِ انْتَهَوْا فَاِنَّ اللّٰهَ بِمَا يَعْمَلُوْنَ بَصِيْرٌ  ( الأنفال: ٣٩ )

waqātilūhum
وَقَٰتِلُوهُمْ
അവരോടു യുദ്ധം ചെയ്തുകൊള്ളുവിന്‍
ḥattā lā takūna
حَتَّىٰ لَا تَكُونَ
ഉണ്ടാകാതിരിക്കുന്നതുവരെ, ഇല്ലാതാകുവോളം
fit'natun
فِتْنَةٌ
കുഴപ്പം, ഒരു കുഴപ്പവും
wayakūna
وَيَكُونَ
ആകുന്നതും (വരെ)
l-dīnu
ٱلدِّينُ
മതം
kulluhu
كُلُّهُۥ
എല്ലാം (മുഴുവനും)
lillahi
لِلَّهِۚ
അല്ലാഹുവിനു
fa-ini intahaw
فَإِنِ ٱنتَهَوْا۟
അവര്‍ വിരമിച്ചെങ്കില്‍, വിട്ടുമാറിയാല്‍
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
bimā yaʿmalūna
بِمَا يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
baṣīrun
بَصِيرٌ
കാണുന്നവനാണു

കുഴപ്പം ഇല്ലാതാവുകയും വിധേയത്വം പൂര്‍ണമായും അല്ലാഹുവിനായിത്തീരുകയും ചെയ്യുന്നതുവരെ നിങ്ങളവരോടു യുദ്ധം ചെയ്യുക. അവര്‍ വിരമിക്കുകയാണെങ്കിലോ, അവര്‍ ചെയ്യുന്നതെല്ലാം നന്നായറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍

وَاِنْ تَوَلَّوْا فَاعْلَمُوْٓا اَنَّ اللّٰهَ مَوْلٰىكُمْ ۗنِعْمَ الْمَوْلٰى وَنِعْمَ النَّصِيْرُ ۔  ( الأنفال: ٤٠ )

wa-in tawallaw
وَإِن تَوَلَّوْا۟
അവര്‍ തിരിഞ്ഞുകളഞ്ഞു (ഒഴിഞ്ഞുമാറി) എങ്കിലോ
fa-iʿ'lamū
فَٱعْلَمُوٓا۟
എന്നാല്‍ അറിയുവിന്‍
anna l-laha
أَنَّ ٱللَّهَ
അല്ലാഹു (ആണ്) എന്നു
mawlākum
مَوْلَىٰكُمْۚ
നിങ്ങളുടെ യജമാനന്‍ (ആണ് എന്നു)
niʿ'ma
نِعْمَ
വളരെ (എത്രയോ) നല്ല(വന്‍)
l-mawlā
ٱلْمَوْلَىٰ
യജമാനന്‍
waniʿ'ma
وَنِعْمَ
എത്രയോ (വളരെ) നല്ല(വനും)
l-naṣīru
ٱلنَّصِيرُ
സഹായകന്‍

അഥവാ അവര്‍ നിരാകരിക്കുകയാണെങ്കില്‍ അറിയുക: തീര്‍ച്ചയായും നിങ്ങളുടെ രക്ഷകന്‍ അല്ലാഹുവാണ്. അവന്‍ വളരെ നല്ല രക്ഷകനും സഹായിയുമാണ്.

തഫ്സീര്‍