Skip to main content

وَمَثَلُ الَّذِيْنَ كَفَرُوْا كَمَثَلِ الَّذِيْ يَنْعِقُ بِمَا لَا يَسْمَعُ اِلَّا دُعَاۤءً وَّنِدَاۤءً ۗ صُمٌّ ۢ بُكْمٌ عُمْيٌ فَهُمْ لَا يَعْقِلُوْنَ   ( البقرة: ١٧١ )

wamathalu alladhīna
وَمَثَلُ ٱلَّذِينَ
യാതൊരു കൂട്ടരുടെ ഉപമ, ഉദാഹരണം
kafarū
كَفَرُوا۟
അവര്‍ അവിശ്വസിച്ചു
kamathali alladhī
كَمَثَلِ ٱلَّذِى
യാതൊരുവന്‍റെ മാതിരിയാണ്
yanʿiqu
يَنْعِقُ
അവന്‍ ശബ്ദം (ഒച്ച)ഇടുന്നു
bimā lā yasmaʿu
بِمَا لَا يَسْمَعُ
കേള്‍ക്കാത്ത (കേട്ടറിയാത്ത)തിനോട്
illā duʿāan
إِلَّا دُعَآءً
ഒരു വിളി (ക്കുന്ന ശബ്ദം)അല്ലാതെ
wanidāan
وَنِدَآءًۚ
ഒരു വിളി(തെളി)യും, സംബോധനവും
ṣummun
صُمٌّۢ
ബധിരര്‍
buk'mun
بُكْمٌ
ഊമകള്‍
ʿum'yun
عُمْىٌ
അന്ധന്‍മാര്‍
fahum
فَهُمْ
അതിനാലവര്‍
lā yaʿqilūna
لَا يَعْقِلُونَ
ഗ്രഹിക്കുകയില്ല

സത്യനിഷേധികളുടെ ഉപമ വിളിയും തെളിയുമല്ലാതൊന്നും കേള്‍ക്കാത്ത കാലികളോട് ഒച്ചയിടുന്നവനെ പോലെയാണ്. അവര്‍ ബധിരരും മൂകരും കുരുടരുമാണ്. അവരൊന്നും ആലോചിച്ചറിയുന്നില്ല.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا كُلُوْا مِنْ طَيِّبٰتِ مَا رَزَقْنٰكُمْ وَاشْكُرُوْا لِلّٰهِ اِنْ كُنْتُمْ اِيَّاهُ تَعْبُدُوْنَ   ( البقرة: ١٧٢ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ വിശ്വസിച്ചവരേ
kulū
كُلُوا۟
നിങ്ങള്‍ തിന്നുവിന്‍
min ṭayyibāti
مِن طَيِّبَٰتِ
നല്ലതായ (വിശിഷ്ടമായ)വയില്‍ നിന്ന്
mā razaqnākum
مَا رَزَقْنَٰكُمْ
നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ള
wa-ush'kurū
وَٱشْكُرُوا۟
നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുവിന്‍
lillahi
لِلَّهِ
അല്ലാഹുവിനോട്
in kuntum
إِن كُنتُمْ
നിങ്ങള്‍ ആകുന്നുവെങ്കില്‍
iyyāhu
إِيَّاهُ
അവനെ (തന്നെ)
taʿbudūna
تَعْبُدُونَ
നിങ്ങള്‍ ആരാധിക്കുന്നു

വിശ്വസിച്ചവരേ, നാം നിങ്ങള്‍ക്കേകിയവയില്‍നിന്ന് ഉത്തമമായത് ആഹരിക്കുക. അല്ലാഹുവോട് നന്ദി കാണിക്കുക. നിങ്ങള്‍ അവനുമാത്രം വഴിപ്പെടുന്നവരാണെങ്കില്‍!

തഫ്സീര്‍

اِنَّمَا حَرَّمَ عَلَيْكُمُ الْمَيْتَةَ وَالدَّمَ وَلَحْمَ الْخِنْزِيْرِ وَمَآ اُهِلَّ بِهٖ لِغَيْرِ اللّٰهِ ۚ فَمَنِ اضْطُرَّ غَيْرَ بَاغٍ وَّلَا عَادٍ فَلَآ اِثْمَ عَلَيْهِ ۗ اِنَّ اللّٰهَ غَفُوْرٌ رَّحِيْمٌ  ( البقرة: ١٧٣ )

innamā ḥarrama
إِنَّمَا حَرَّمَ
അവന്‍ നിഷിദ്ധമാക്കിയിട്ടുള്ളത്
ʿalaykumu
عَلَيْكُمُ
നിങ്ങള്‍ക്ക്
l-maytata
ٱلْمَيْتَةَ
ശവം (മാത്രം)
wal-dama
وَٱلدَّمَ
രക്തവും
walaḥma
وَلَحْمَ
മാംസവും
l-khinzīri
ٱلْخِنزِيرِ
പന്നിയുടെ
wamā
وَمَآ
യാതൊന്നും
uhilla bihi
أُهِلَّ بِهِۦ
അതുകൊണ്ട് [അതുമൂലം] ശബ്ദമുയര്‍ത്തപ്പെട്ടിരിക്കുന്നു, ഉറക്കെ ശബ്ദിക്കപ്പെട്ടിരിക്കുന്നു
lighayri l-lahi
لِغَيْرِ ٱللَّهِۖ
അല്ലാഹു അല്ലാത്തവര്‍ക്കായി
famani
فَمَنِ
എന്നാല്‍ വല്ലവനും
uḍ'ṭurra
ٱضْطُرَّ
നിര്‍ബന്ധത്തിലകപ്പെട്ടു (നിര്‍ബന്ധിതനായി)
ghayra bāghin
غَيْرَ بَاغٍ
കാംക്ഷിക്കുന്നവനല്ലാത്തനിലയില്‍, ധിക്കാരം ചെയ്യുന്നവനല്ലാതെ
walā ʿādin
وَلَا عَادٍ
അതിക്രമം ചെയ്യുന്ന (അതിരുവിട്ട)വനുമല്ലാതെ
falā ith'ma
فَلَآ إِثْمَ
എന്നാല്‍ കുറ്റമില്ല, പാപമില്ല
ʿalayhi
عَلَيْهِۚ
അവന്‍റെ മേല്‍
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ghafūrun
غَفُورٌ
വളരെ പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
കരുണാനിധിയാണ്

നിങ്ങള്‍ക്ക് അവന്‍ നിഷിദ്ധമാക്കിയത് ഇവ മാത്രമാണ്: ശവം, രക്തം, പന്നിമാംസം, അല്ലാഹുവല്ലാത്തവര്‍ക്കായി അറുക്കപ്പെട്ടത്. എന്നാല്‍ നിര്‍ബന്ധിതാവസ്ഥയിലുള്ളവന് അതില്‍ കുറ്റമില്ല. എന്നാലിത് നിയമം ലംഘിച്ചാവരുത്. അത്യാവശ്യത്തിലധികവുമാവരുത്. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.

തഫ്സീര്‍

اِنَّ الَّذِيْنَ يَكْتُمُوْنَ مَآ اَنْزَلَ اللّٰهُ مِنَ الْكِتٰبِ وَيَشْتَرُوْنَ بِهٖ ثَمَنًا قَلِيْلًاۙ اُولٰۤىِٕكَ مَا يَأْكُلُوْنَ فِيْ بُطُوْنِهِمْ اِلَّا النَّارَ وَلَا يُكَلِّمُهُمُ اللّٰهُ يَوْمَ الْقِيٰمَةِ وَلَا يُزَكِّيْهِمْ ۚوَلَهُمْ عَذَابٌ اَلِيْمٌ   ( البقرة: ١٧٤ )

inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരു കൂട്ടര്‍
yaktumūna
يَكْتُمُونَ
അവര്‍ മറച്ചു (മൂടി )വെക്കും
mā anzala l-lahu
مَآ أَنزَلَ ٱللَّهُ
അല്ലാഹു അവതരിപ്പിച്ചതിനെ
mina l-kitābi
مِنَ ٱلْكِتَٰبِ
(വേദ) ഗ്രന്ഥത്തില്‍ നിന്ന്, ഗ്രന്ഥത്തില്‍പെട്ടതായി
wayashtarūna
وَيَشْتَرُونَ
അവര്‍ വാങ്ങുകയും ചെയ്യും
bihi
بِهِۦ
അതിന് (പകരം)
thamanan
ثَمَنًا
വില
qalīlan
قَلِيلًاۙ
അല്‍പമായ
ulāika
أُو۟لَٰٓئِكَ
ആ കൂട്ടര്‍
mā yakulūna
مَا يَأْكُلُونَ
അവര്‍ തിന്നുന്നില്ല
fī buṭūnihim
فِى بُطُونِهِمْ
അവരുടെ വയറുകളില്‍
illā l-nāra
إِلَّا ٱلنَّارَ
അഗ്നിയല്ലാതെ
walā yukallimuhumu
وَلَا يُكَلِّمُهُمُ
അവരോട് സംസാരിക്കുകയില്ല
l-lahu
ٱللَّهُ
അല്ലാഹു
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
ക്വിയാമത്തുനാളില്‍
walā yuzakkīhim
وَلَا يُزَكِّيهِمْ
അവരെ സംസ്‌കരിക്കുക (ശുദ്ധമാക്കി നന്നാക്കുക)യുമില്ല
walahum
وَلَهُمْ
അവര്‍ക്കുണ്ട് താനും
ʿadhābun alīmun
عَذَابٌ أَلِيمٌ
വേദനയേറിയ ശിക്ഷ

വേദഗ്രന്ഥത്തില്‍ അല്ലാഹു അവതരിപ്പിച്ച കാര്യങ്ങള്‍ മറച്ചുപിടിക്കുകയും അതിനു തുച്ഛമായ വില വാങ്ങുകയും ചെയ്യുന്നവര്‍, തങ്ങളുടെ വയറുകളില്‍ തിന്നുനിറക്കുന്നത് നരകത്തീയല്ലാതൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു അവരോട് മിണ്ടുകയില്ല. അവരെ ശുദ്ധീകരിക്കുകയുമില്ല. അവര്‍ക്കുള്ളത് നോവേറിയ ശിക്ഷയാണ്.

തഫ്സീര്‍

اُولٰۤىِٕكَ الَّذِيْنَ اشْتَرَوُا الضَّلٰلَةَ بِالْهُدٰى وَالْعَذَابَ بِالْمَغْفِرَةِ ۚ فَمَآ اَصْبَرَهُمْ عَلَى النَّارِ   ( البقرة: ١٧٥ )

ulāika alladhīna
أُو۟لَٰٓئِكَ ٱلَّذِينَ
അവര്‍ യാതൊരുകൂട്ടരാണ്
ish'tarawū
ٱشْتَرَوُا۟
അവര്‍ വാങ്ങി
l-ḍalālata
ٱلضَّلَٰلَةَ
വഴിപിഴവ്, ദുര്‍മാര്‍ഗം
bil-hudā
بِٱلْهُدَىٰ
നേര്‍മാര്‍ഗത്തിന് (പകരം)
wal-ʿadhāba
وَٱلْعَذَابَ
ശിക്ഷയെയും
bil-maghfirati
بِٱلْمَغْفِرَةِۚ
പാപമോചനത്തിന് (പകരം), പൊറുക്കുന്നതിന്
famā aṣbarahum
فَمَآ أَصْبَرَهُمْ
അപ്പോള്‍ അവര്‍ക്ക് സഹനമുണ്ടാക്കിയതെന്ത്
ʿalā l-nāri
عَلَى ٱلنَّارِ
നരകത്തെക്കുറിച്ച്

സന്മാര്‍ഗം വിറ്റ് ദുര്‍മാര്‍ഗം വാങ്ങിയവരാണവര്‍; പാപമോചനത്തിനുപകരം ശിക്ഷയും. നരകശിക്ഷ അവര്‍ക്കിത്ര സഹ്യമായതെങ്ങനെ?

തഫ്സീര്‍

ذٰلِكَ بِاَنَّ اللّٰهَ نَزَّلَ الْكِتٰبَ بِالْحَقِّ ۗ وَاِنَّ الَّذِيْنَ اخْتَلَفُوْا فِى الْكِتٰبِ لَفِيْ شِقَاقٍۢ بَعِيْدٍ ࣖ  ( البقرة: ١٧٦ )

dhālika
ذَٰلِكَ
അത്
bi-anna l-laha
بِأَنَّ ٱللَّهَ
അല്ലാഹു (ആകുന്നു) എന്നതുകൊണ്ടാണ്
nazzala l-kitāba
نَزَّلَ ٱلْكِتَٰبَ
ഗ്രന്ഥം ഇറക്കി (എന്നത്)
bil-ḥaqi
بِٱلْحَقِّۗ
യഥാര്‍ത്ഥപ്രകാരം, മുറയനുസരിച്ച്
wa-inna alladhīna
وَإِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരുകൂട്ടര്‍
ikh'talafū
ٱخْتَلَفُوا۟
അവര്‍ ഭിന്നാഭിപ്രായത്തിലായിരിക്കുന്നു
fī l-kitābi
فِى ٱلْكِتَٰبِ
(വേദ)ഗ്രന്ഥത്തില്‍
lafī shiqāqin
لَفِى شِقَاقٍۭ
കക്ഷിത്തത്തില്‍ തന്നെ
baʿīdin
بَعِيدٍ
വിദൂരമായ

പരമസത്യം വ്യക്തമാക്കുന്ന വേദപുസ്തകം അല്ലാഹു ഇറക്കിത്തന്നു. എന്നിട്ടും വേദഗ്രന്ഥത്തിന്റെ കാര്യത്തില്‍ ഭിന്നിച്ചവര്‍ തങ്ങളുടെ കലഹത്തില്‍ സത്യത്തില്‍നിന്ന് ഏറെ ദൂരെയായിരിക്കുന്നു. അതാണ് ഇതിനൊക്കെയും കാരണം.

തഫ്സീര്‍

۞ لَيْسَ الْبِرَّاَنْ تُوَلُّوْا وُجُوْهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلٰكِنَّ الْبِرَّ مَنْ اٰمَنَ بِاللّٰهِ وَالْيَوْمِ الْاٰخِرِ وَالْمَلٰۤىِٕكَةِ وَالْكِتٰبِ وَالنَّبِيّٖنَ ۚ وَاٰتَى الْمَالَ عَلٰى حُبِّهٖ ذَوِى الْقُرْبٰى وَالْيَتٰمٰى وَالْمَسٰكِيْنَ وَابْنَ السَّبِيْلِۙ وَالسَّاۤىِٕلِيْنَ وَفىِ الرِّقَابِۚ وَاَقَامَ الصَّلٰوةَ وَاٰتَى الزَّكٰوةَ ۚ وَالْمُوْفُوْنَ بِعَهْدِهِمْ اِذَا عَاهَدُوْا ۚ وَالصّٰبِرِيْنَ فِى الْبَأْسَاۤءِ وَالضَّرَّاۤءِ وَحِيْنَ الْبَأْسِۗ اُولٰۤىِٕكَ الَّذِيْنَ صَدَقُوْا ۗوَاُولٰۤىِٕكَ هُمُ الْمُتَّقُوْنَ   ( البقرة: ١٧٧ )

laysa
لَّيْسَ
അല്ല
l-bira
ٱلْبِرَّ
പുണ്യം, നന്‍മ
an tuwallū
أَن تُوَلُّوا۟
നിങ്ങള്‍ തിരിക്കല്‍
wujūhakum
وُجُوهَكُمْ
നിങ്ങളുടെ മുഖങ്ങളെ
qibala
قِبَلَ
നേരെ, നേര്‍ക്ക്
l-mashriqi
ٱلْمَشْرِقِ
ഉദയസ്ഥാനത്തിന്‍റെ, കിഴക്കിന്‍റെ
wal-maghribi
وَٱلْمَغْرِبِ
അസ്തമയസ്ഥാനത്തി (പടിഞ്ഞാറി)ന്‍റെയും
walākinna
وَلَٰكِنَّ
പക്ഷേ, എങ്കിലും, എന്നാല്‍
l-bira
ٱلْبِرَّ
പുണ്യം, പുണ്യവാന്‍, നന്മ, നന്മ ചെയ്യുന്നവന്‍
man
مَنْ
യാതൊരുവനാണ്, യാതൊരുവന്‍റെയാണ്
āmana
ءَامَنَ
അവന്‍ വിശ്വസിച്ചു
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
wal-yawmi l-ākhiri
وَٱلْيَوْمِ ٱلْءَاخِرِ
അന്ത്യദിനത്തിലും
wal-malāikati
وَٱلْمَلَٰٓئِكَةِ
മലക്കുകളിലും
wal-kitābi
وَٱلْكِتَٰبِ
(വേദ) ഗ്രന്ഥത്തിലും
wal-nabiyīna
وَٱلنَّبِيِّۦنَ
പ്രവാചകന്‍മാരിലും
waātā
وَءَاتَى
അവന്‍ കൊടുക്കുകയും ചെയ്തു
l-māla
ٱلْمَالَ
ധനം
ʿalā ḥubbihi
عَلَىٰ حُبِّهِۦ
അതിനോട് പ്രിയത്തോടെ
dhawī l-qur'bā
ذَوِى ٱلْقُرْبَىٰ
അടുത്ത(കുടുംബ) ബന്ധം ഉള്ളവര്‍ക്ക്
wal-yatāmā
وَٱلْيَتَٰمَىٰ
അനാഥകള്‍ക്ക്
wal-masākīna
وَٱلْمَسَٰكِينَ
അഗതികള്‍ക്കും
wa-ib'na l-sabīli
وَٱبْنَ ٱلسَّبِيلِ
വഴിപോക്കനും
wal-sāilīna
وَٱلسَّآئِلِينَ
ചോദിക്കുന്നവര്‍ക്കും
wafī l-riqābi
وَفِى ٱلرِّقَابِ
അടിമകളിലും
wa-aqāma
وَأَقَامَ
അവന്‍ നിലനിറുത്തുകയും ചെയ്തു
l-ṣalata
ٱلصَّلَوٰةَ
നമസ്‌കാരം
waātā l-zakata
وَءَاتَى ٱلزَّكَوٰةَ
അവന്‍ സകാത്ത് കൊടുക്കുകയും (ചെയ്തു)
wal-mūfūna
وَٱلْمُوفُونَ
നിറവേറ്റുന്നവരും
biʿahdihim
بِعَهْدِهِمْ
തങ്ങളുടെ കരാറിനെ, ഉടമ്പടിയെ, പ്രതിജ്ഞയെ
idhā ʿāhadū
إِذَا عَٰهَدُوا۟ۖ
അവര്‍ കരാര്‍(ഉടമ്പടി-പ്രതിജ്ഞ)ചെയ്താല്‍
wal-ṣābirīna
وَٱلصَّٰبِرِينَ
ക്ഷമിക്കുന്നവരും (വിശേഷിച്ച്)
fī l-basāi
فِى ٱلْبَأْسَآءِ
വിഷമതയില്‍, ദുരിതാവസ്ഥയില്‍
wal-ḍarāi
وَٱلضَّرَّآءِ
കഷ്ടപ്പാടിലും
waḥīna l-basi
وَحِينَ ٱلْبَأْسِۗ
സങ്കടത്തിന്‍റെ (യുദ്ധത്തിന്‍റെ) അവസരത്തിലും
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
alladhīna ṣadaqū
ٱلَّذِينَ صَدَقُوا۟ۖ
സത്യം പറഞ്ഞവരത്രെ
wa-ulāika
وَأُو۟لَٰٓئِكَ
അക്കൂട്ടര്‍
humu
هُمُ
അവര്‍ (തന്നെ)
l-mutaqūna
ٱلْمُتَّقُونَ
സൂക്ഷ്മതയുള്ളവര്‍, ഭയഭക്തന്‍മാര്‍

നിങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖംതിരിക്കുന്നതല്ല പുണ്യം. പിന്നെയോ, അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുക; സമ്പത്തിനോട് ഏറെ പ്രിയമുണ്ടായിരിക്കെ അത് അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കും ചോദിച്ചുവരുന്നവര്‍ക്കും അടിമ മോചനത്തിനും നല്‍കുക; നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക; സകാത്ത് നല്‍കുക; കരാറുകളിലേര്‍പ്പെട്ടാലവ പാലിക്കുക; പ്രതിസന്ധികളിലും വിപദ്ഘട്ടങ്ങളിലും യുദ്ധവേളയിലും ക്ഷമ പാലിക്കുക; ഇങ്ങനെ ചെയ്യുന്നവരാണ് പുണ്യവാന്മാര്‍. അവരാണ് സത്യം പാലിച്ചവര്‍. സൂക്ഷ്മത പുലര്‍ത്തുന്നവരും അവര്‍ തന്നെ.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا كُتِبَ عَلَيْكُمُ الْقِصَاصُ فِى الْقَتْلٰىۗ اَلْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالْاُنْثٰى بِالْاُنْثٰىۗ فَمَنْ عُفِيَ لَهٗ مِنْ اَخِيْهِ شَيْءٌ فَاتِّبَاعٌ ۢبِالْمَعْرُوْفِ وَاَدَاۤءٌ اِلَيْهِ بِاِحْسَانٍ ۗ ذٰلِكَ تَخْفِيْفٌ مِّنْ رَّبِّكُمْ وَرَحْمَةٌ ۗفَمَنِ اعْتَدٰى بَعْدَ ذٰلِكَ فَلَهٗ عَذَابٌ اَلِيْمٌ   ( البقرة: ١٧٨ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ, വിശ്വസിച്ചവരേ
kutiba
كُتِبَ
രേഖപ്പെടുത്ത (നിയമിക്ക) പ്പെട്ടിരിക്കുന്നു
ʿalaykumu
عَلَيْكُمُ
നിങ്ങളുടെ മേല്‍
l-qiṣāṣu
ٱلْقِصَاصُ
പ്രതിക്രിയ നടത്തല്‍
fī l-qatlā
فِى ٱلْقَتْلَىۖ
വധിക്കപ്പെട്ട വിഷയത്തില്‍
l-ḥuru
ٱلْحُرُّ
സ്വതന്ത്രന്‍
bil-ḥuri
بِٱلْحُرِّ
സ്വതന്ത്രന് (പകരം)
wal-ʿabdu
وَٱلْعَبْدُ
അടിമയും
bil-ʿabdi
بِٱلْعَبْدِ
അടിമക്ക്(പകരം)
wal-unthā
وَٱلْأُنثَىٰ
സ്ത്രീയും
bil-unthā
بِٱلْأُنثَىٰۚ
സ്ത്രീക്ക്(പകരം)
faman
فَمَنْ
അപ്പോള്‍ വല്ലവരും, ആര്‍
ʿufiya lahu
عُفِىَ لَهُۥ
അവന് മാപ്പ് ചെയ്യപ്പെട്ടു (വെങ്കില്‍)
min akhīhi
مِنْ أَخِيهِ
തന്‍റെ സഹോദരനില്‍ നിന്ന്
shayon
شَىْءٌ
വല്ലതും, എന്തെങ്കിലും വസ്തു
fa-ittibāʿun
فَٱتِّبَاعٌۢ
എന്നാല്‍ പിന്‍പറ്റല്‍, തുടരല്‍
bil-maʿrūfi
بِٱلْمَعْرُوفِ
സദാചാര പ്രകാരം, മര്യാദ (വഴക്കം) അനുസരിച്ച്
wa-adāon
وَأَدَآءٌ
കൊടുത്തുവീട്ടലും
ilayhi
إِلَيْهِ
അവനിലേക്ക്, അവന്
bi-iḥ'sānin
بِإِحْسَٰنٍۗ
നന്‍മ ചെയ്തുകൊണ്ട് (നല്ല നിലയില്‍)
dhālika
ذَٰلِكَ
അത്
takhfīfun
تَخْفِيفٌ
ലഘൂകരണം (ഇളവ്)
min rabbikum
مِّن رَّبِّكُمْ
നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന്
waraḥmatun
وَرَحْمَةٌۗ
കാരുണ്യവും
famani iʿ'tadā
فَمَنِ ٱعْتَدَىٰ
എനി ആരെങ്കിലും അതിരുവിട്ടാല്‍, ക്രമം തെറ്റിയാല്‍
baʿda dhālika
بَعْدَ ذَٰلِكَ
അതിന് ശേഷം
falahu
فَلَهُۥ
എന്നാല്‍ അവനുണ്ട്
ʿadhābun alīmun
عَذَابٌ أَلِيمٌ
വേദനയേറിയ ശിക്ഷ

വിശ്വസിച്ചവരേ, കൊല്ലപ്പെട്ടവന്റെ കാര്യത്തില്‍ പ്രതിക്രിയ നിങ്ങള്‍ക്ക് നിയമമാക്കിയിരിക്കുന്നു. കൊന്നത് സ്വതന്ത്രനാകട്ടെ, അടിമയാകട്ടെ, സ്ത്രീയാകട്ടെ. എന്നാല്‍ കൊലയാളിക്ക് തന്റെ സഹോദരനില്‍നിന്ന് മാപ്പ് ലഭിക്കുകയാണെങ്കില്‍ നല്ല നിലയില്‍ അതംഗീകരിക്കുകയും മാന്യമായ നഷ്ടപരിഹാരം നല്‍കുകയും വേണം. നിങ്ങളുടെ നാഥനില്‍നിന്നുള്ള ഒരിളവും കാരുണ്യവുമാണിത്. പിന്നെയും പരിധി വിടുന്നവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.

തഫ്സീര്‍

وَلَكُمْ فِى الْقِصَاصِ حَيٰوةٌ يّٰٓاُولِى الْاَلْبَابِ لَعَلَّكُمْ تَتَّقُوْنَ   ( البقرة: ١٧٩ )

walakum
وَلَكُمْ
നിങ്ങള്‍ക്കുണ്ട്
fī l-qiṣāṣi
فِى ٱلْقِصَاصِ
പ്രതികാര നടപടിയില്‍
ḥayatun
حَيَوٰةٌ
ഒരു (തരം) ജീവിതം
yāulī l-albābi
يَٰٓأُو۟لِى ٱلْأَلْبَٰبِ
ബുദ്ധിമാന്‍മാരേ
laʿallakum
لَعَلَّكُمْ
നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി
tattaqūna
تَتَّقُونَ
നിങ്ങള്‍ സുക്ഷ്മത പാലിക്കും

ബുദ്ധിശാലികളേ, പ്രതിക്രിയയില്‍ നിങ്ങള്‍ക്കു ജീവിതമുണ്ട്. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍.

തഫ്സീര്‍

كُتِبَ عَلَيْكُمْ اِذَا حَضَرَ اَحَدَكُمُ الْمَوْتُ اِنْ تَرَكَ خَيْرًا ۖ ۨالْوَصِيَّةُ لِلْوَالِدَيْنِ وَالْاَقْرَبِيْنَ بِالْمَعْرُوْفِۚ حَقًّا عَلَى الْمُتَّقِيْنَ ۗ   ( البقرة: ١٨٠ )

kutiba
كُتِبَ
നിയമിക്ക (രേഖപ്പെടുത്ത)പ്പെട്ടിരിക്കുന്നു
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍
idhā ḥaḍara
إِذَا حَضَرَ
ആസന്നമായാല്‍
aḥadakumu
أَحَدَكُمُ
നിങ്ങളില്‍ ഒരുവന്
l-mawtu
ٱلْمَوْتُ
മരണം
in taraka
إِن تَرَكَ
അവന്‍ വിട്ടു (ബാക്കിയാക്കി) പോകുന്നപക്ഷം
khayran
خَيْرًا
വല്ല ഗുണവും, നല്ലതിനെ
l-waṣiyatu
ٱلْوَصِيَّةُ
വസ്വിയ്യത്ത് (ഒസ്യത്ത്) ചെയ്യല്‍, മരണപത്രം
lil'wālidayni
لِلْوَٰلِدَيْنِ
മാതാപിതാക്കള്‍ക്ക്
wal-aqrabīna
وَٱلْأَقْرَبِينَ
അടുത്ത ബന്ധുക്കള്‍ക്കും
bil-maʿrūfi
بِٱلْمَعْرُوفِۖ
ആചാരമനുസരിച്ച്, മര്യാദപ്രകാരം
ḥaqqan
حَقًّا
കടമ, മുറ
ʿalā l-mutaqīna
عَلَى ٱلْمُتَّقِينَ
സൂക്ഷ്മത പാലിക്കുന്നവരുടെ (ഭയഭക്തമാരുടെ) മേല്‍

നിങ്ങളിലാരെങ്കിലും മരണാസന്നരായാല്‍ അവര്‍ക്കു ശേഷിപ്പു സ്വത്തുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ന്യായമായ നിലയില്‍ ഒസ്യത്ത് ചെയ്യാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. സൂക്ഷ്മതയുള്ളവര്‍ക്കിത് ഒഴിച്ചുകൂടാനാവാത്ത കടമയത്രെ.

തഫ്സീര്‍