Skip to main content

خٰلِدِيْنَ فِيْهِ ۗوَسَاۤءَ لَهُمْ يَوْمَ الْقِيٰمَةِ حِمْلًاۙ   ( طه: ١٠١ )

khālidīna
خَٰلِدِينَ
ശാശ്വതന്‍മാരായി, സ്ഥിരവാസികളായി
fīhi
فِيهِۖ
അതില്‍
wasāa
وَسَآءَ
എത്ര ചീത്ത: വളരെമോശം
lahum
لَهُمْ
അവര്‍ക്കു
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
ഖിയാമത്തുനാളില്‍
ḥim'lan
حِمْلًا
ചുമടു, ഭാരം

അവര്‍ അതുമായി എന്നെന്നും കഴിയേണ്ടിവരും. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ആ ഭാരം അവര്‍ക്ക് ഏറെ ദുസ്സഹമായിരിക്കും.

തഫ്സീര്‍

يَّوْمَ يُنْفَخُ فِى الصُّوْرِ وَنَحْشُرُ الْمُجْرِمِيْنَ يَوْمَىِٕذٍ زُرْقًا ۖ  ( طه: ١٠٢ )

yawma yunfakhu
يَوْمَ يُنفَخُ
ഊതപ്പെടുന്ന ദിവസം
fī l-ṣūri
فِى ٱلصُّورِۚ
കാഹളത്തില്‍
wanaḥshuru
وَنَحْشُرُ
നാം ഒരുമിച്ചുകൂട്ടുകയും ചെയ്യും
l-muj'rimīna
ٱلْمُجْرِمِينَ
കുറ്റവാളികളെ
yawma-idhin
يَوْمَئِذٍ
അന്നു, അന്നേദിവസം
zur'qan
زُرْقًا
നീലവര്‍ണ്ണമുള്ളവരായി, നീലക്കണ്ണന്‍മാരായി

കാഹളംവിളി മുഴങ്ങുന്നദിനം നാം അന്ന് കുറ്റവാളികളെ കണ്ണു നീലിച്ചവരായി ഒരുമിച്ചുകൂട്ടും.

തഫ്സീര്‍

يَّتَخَافَتُوْنَ بَيْنَهُمْ اِنْ لَّبِثْتُمْ اِلَّا عَشْرًا   ( طه: ١٠٣ )

yatakhāfatūna
يَتَخَٰفَتُونَ
അവര്‍ അന്യോന്യം പതുക്കെ പറയും, ഒളിച്ചുപറയും
baynahum
بَيْنَهُمْ
അവര്‍ തമ്മില്‍
in labith'tum
إِن لَّبِثْتُمْ
നിങ്ങള്‍ പാര്‍ത്തിട്ടില്ല, താമസിച്ചിട്ടില്ല
illā ʿashran
إِلَّا عَشْرًا
പത്തു (ദിവസം) അല്ലാതെ

അന്ന് അവര്‍ അന്യോന്യം പിറുപിറുക്കും: 'ഭൂമിയില്‍ നിങ്ങള്‍ പത്തുനാളല്ലാതെ കഴിഞ്ഞുകാണില്ല.'

തഫ്സീര്‍

نَحْنُ اَعْلَمُ بِمَا يَقُوْلُوْنَ اِذْ يَقُوْلُ اَمْثَلُهُمْ طَرِيْقَةً اِنْ لَّبِثْتُمْ اِلَّا يَوْمًا ࣖ  ( طه: ١٠٤ )

naḥnu
نَّحْنُ
നാം, നമ്മള്‍
aʿlamu
أَعْلَمُ
നല്ലവണ്ണം അറിയുന്നവനാണ്, ഏറ്റവും അറിയുന്നവനാണ്
bimā yaqūlūna
بِمَا يَقُولُونَ
അവര്‍ പറയുന്നതിനെപ്പറ്റി
idh yaqūlu
إِذْ يَقُولُ
അപ്പോള്‍ പറയും, പറയുമ്പോള്‍
amthaluhum
أَمْثَلُهُمْ
അവരില്‍വെച്ചു ഉത്തമന്‍, മിതമായവന്, മര്യാദക്കാരന്‍
ṭarīqatan
طَرِيقَةً
മാര്‍ഗ്ഗം, മാര്‍ഗ്ഗത്തില്‍
in labith'tum
إِن لَّبِثْتُمْ
നിങ്ങള്‍ താമസിച്ചിട്ടില്ല
illā yawman
إِلَّا يَوْمًا
ഒരു ദിവസമല്ലാതെ

അവരെന്താണ് പിറുപിറുത്തുകൊണ്ടിരിക്കുന്നതെന്ന് നന്നായറിയുന്നവന്‍ നാമാണ്. അവരിലെ ഏറ്റം ന്യായമായ നിലപാടുകാരന്‍ പറയും: ''നിങ്ങള്‍ ഒരു ദിവസമേ അവിടെ താമസിച്ചിട്ടുള്ളൂ.'' അതും നാമറിയുന്നു.

തഫ്സീര്‍

وَيَسْـَٔلُوْنَكَ عَنِ الْجِبَالِ فَقُلْ يَنْسِفُهَا رَبِّيْ نَسْفًا ۙ  ( طه: ١٠٥ )

wayasalūnaka
وَيَسْـَٔلُونَكَ
അവര്‍ നിന്നോടു ചോദിക്കുന്നു
ʿani l-jibāli
عَنِ ٱلْجِبَالِ
പര്‍വ്വതങ്ങളെപ്പറ്റി
faqul
فَقُلْ
എന്നാല്‍ നീ പറയുക
yansifuhā
يَنسِفُهَا
അവയെ പാറ്റിക്കളയും
rabbī
رَبِّى
എന്റെ രക്ഷിതാവ്
nasfan
نَسْفًا
ഒരു പാറ്റല്‍, പൊടിച്ച്

അന്നെന്തായിരിക്കും പര്‍വതങ്ങളുടെ സ്ഥിതിയെന്ന് അവര്‍ നിന്നോട് ചോദിക്കുന്നു: പറയുക: ''എന്റെ നാഥന്‍ അവയെ പൊടിയാക്കി പറത്തിക്കളയും.''

തഫ്സീര്‍

فَيَذَرُهَا قَاعًا صَفْصَفًا ۙ  ( طه: ١٠٦ )

fayadharuhā
فَيَذَرُهَا
എന്നിട്ടു അതിനെ വിടും (ആക്കും)
qāʿan
قَاعًا
മൈതാനം, നിരന്നതായി
ṣafṣafan
صَفْصَفًا
സമനിരപ്പായ, നിരനിരപ്പായ

അങ്ങനെ അവന്‍ അതിനെ നിരന്ന മൈതാനിയാക്കും.

തഫ്സീര്‍

لَّا تَرٰى فِيْهَا عِوَجًا وَّلَآ اَمْتًا ۗ  ( طه: ١٠٧ )

lā tarā
لَّا تَرَىٰ
നീ കാണുന്നതല്ല
fīhā
فِيهَا
അതില്‍, അവയില്‍
ʿiwajan
عِوَجًا
ഒരു വളവും, താഴ്ചയും
walā amtan
وَلَآ أَمْتًا
ഉയര്‍ച്ചയും, മേടും (കാണുക) ഇല്ല

അന്ന് അവിടെ നിനക്കു കയറ്റിറക്കങ്ങള്‍ കാണാനാവില്ല.

തഫ്സീര്‍

يَوْمَىِٕذٍ يَّتَّبِعُوْنَ الدَّاعِيَ لَا عِوَجَ لَهٗ ۚوَخَشَعَتِ الْاَصْوَاتُ لِلرَّحْمٰنِ فَلَا تَسْمَعُ اِلَّا هَمْسًا   ( طه: ١٠٨ )

yawma-idhin
يَوْمَئِذٍ
അന്നു, അന്നേദിവസം
yattabiʿūna
يَتَّبِعُونَ
അവര്‍ പിന്‍പറ്റും, തുടര്‍ന്നുപോകും
l-dāʿiya
ٱلدَّاعِىَ
വിളിക്കുന്നവനെ, ക്ഷണിക്കുന്നവനെ
lā ʿiwaja
لَا عِوَجَ
യാതൊരു വക്രതയും, (വളവും) ഇല്ലാതെ
lahu
لَهُۥۖ
അവനോടു
wakhashaʿati
وَخَشَعَتِ
കീഴൊതുങ്ങുകയും ചെയ്യും, താഴ്മപ്പെടുകയും ചെയ്യും
l-aṣwātu
ٱلْأَصْوَاتُ
ശബ്ദങ്ങള്‍
lilrraḥmāni
لِلرَّحْمَٰنِ
പരമകാരുണികനു
falā tasmaʿu
فَلَا تَسْمَعُ
അതിനാല്‍ നീ കേള്‍ക്കുകയില്ല
illā hamsan
إِلَّا هَمْسًا
നേരിയ ശബ്ദം (മുഴക്കം) അല്ലാതെ

അന്ന് അവര്‍ ഒരു വിളിയാളനെ ഒട്ടും സങ്കോചമില്ലാതെ പിന്തുടരും. സകല ശബ്ദവും പരമകാരുണികനായ അല്ലാഹുവിന് കീഴൊതുങ്ങും. അതിനാല്‍ നേര്‍ത്ത ശബ്ദമല്ലാതൊന്നും നീ കേള്‍ക്കുകയില്ല.

തഫ്സീര്‍

يَوْمَىِٕذٍ لَّا تَنْفَعُ الشَّفَاعَةُ اِلَّا مَنْ اَذِنَ لَهُ الرَّحْمٰنُ وَرَضِيَ لَهٗ قَوْلًا   ( طه: ١٠٩ )

yawma-idhin
يَوْمَئِذٍ
അന്നേ ദിവസം
lā tanfaʿu
لَّا تَنفَعُ
ഫലം ചെയ്കയില്ല
l-shafāʿatu
ٱلشَّفَٰعَةُ
ശുപാര്‍ശ
illā man
إِلَّا مَنْ
ഒരുവന്നല്ലാതെ
adhina lahu
أَذِنَ لَهُ
അവന്നു അനുവാദം നല്‍കിയിരിക്കുന്നു
l-raḥmānu
ٱلرَّحْمَٰنُ
പരമകാരുണികന്‍
waraḍiya
وَرَضِىَ
തൃപ്തിപ്പെടുകയും ചെയ്തു
lahu
لَهُۥ
അവനുവേണ്ടി, അവന്റെ
qawlan
قَوْلًا
പറയുവാന്‍, വാക്ക്

അന്ന് ശിപാര്‍ശ ഉപകരിക്കുകയില്ല. പരമകാരുണികനായ അല്ലാഹു ആര്‍ക്കുവേണ്ടി അതിനനുമതി നല്‍കുകയും ആരുടെ വാക്ക് തൃപ്തിപ്പെടുകയും ചെയ്യുന്നുവോ അവര്‍ക്കല്ലാതെ.

തഫ്സീര്‍

يَعْلَمُ مَا بَيْنَ اَيْدِيْهِمْ وَمَا خَلْفَهُمْ وَلَا يُحِيْطُوْنَ بِهٖ عِلْمًا   ( طه: ١١٠ )

yaʿlamu
يَعْلَمُ
അവന്‍ അറിയുന്നു
mā bayna aydīhim
مَا بَيْنَ أَيْدِيهِمْ
അവരുടെ മുന്നിലുള്ളതു
wamā khalfahum
وَمَا خَلْفَهُمْ
അവരുടെ പിന്നിലുള്ളതു
walā yuḥīṭūna
وَلَا يُحِيطُونَ
അവര്‍ വലയം ചെയ്കയില്ല, പൂര്‍ണ്ണമായി അറിയുകയില്ല
bihi
بِهِۦ
അതിനെപ്പറ്റി, അവനെപ്പറ്റി
ʿil'man
عِلْمًا
അറിവു, അറിവുകൊണ്ടു

അവരുടെ കഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും അവനറിയുന്നു. അവരോ, അതേക്കുറിച്ച് ഒന്നും അറിയുന്നില്ല.

തഫ്സീര്‍