Skip to main content

وَالَّذِيْنَ سَعَوْا فِيْٓ اٰيٰتِنَا مُعٰجِزِيْنَ اُولٰۤىِٕكَ اَصْحٰبُ الْجَحِيْمِ   ( الحج: ٥١ )

wa-alladhīna
وَٱلَّذِينَ
യാതൊരുകൂട്ടരാകട്ടെ
saʿaw
سَعَوْا۟
അവർ പരിശ്രമം നടത്തി (കുഴപ്പത്തിനു)
fī āyātinā
فِىٓ ءَايَٰتِنَا
നമ്മുടെ ലക്ഷ്യങ്ങളിൽ
muʿājizīna
مُعَٰجِزِينَ
തോൽപ്പിക്കാമെന്നു നടിക്കുന്നവരായി, അസാദ്ധ്യപ്പെടുത്തുവാൻ നോക്കുന്നവരായി
ulāika
أُو۟لَٰٓئِكَ
അക്കൂട്ടർ
aṣḥābu l-jaḥīmi
أَصْحَٰبُ ٱلْجَحِيمِ
നരകത്തിന്റെ ആൾക്കാരാണ്

നമ്മുടെ വചനങ്ങളെ തോല്‍പിക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് നരകാവകാശികള്‍.

തഫ്സീര്‍

وَمَآ اَرْسَلْنَا مِنْ قَبْلِكَ مِنْ رَّسُوْلٍ وَّلَا نَبِيٍّ اِلَّآ اِذَا تَمَنّٰىٓ اَلْقَى الشَّيْطٰنُ فِيْٓ اُمْنِيَّتِهٖۚ فَيَنْسَخُ اللّٰهُ مَا يُلْقِى الشَّيْطٰنُ ثُمَّ يُحْكِمُ اللّٰهُ اٰيٰتِهٖۗ وَاللّٰهُ عَلِيْمٌ حَكِيْمٌ ۙ  ( الحج: ٥٢ )

wamā arsalnā
وَمَآ أَرْسَلْنَا
നാം അയച്ചിട്ടില്ല
min qablika
مِن قَبْلِكَ
നിനക്കുമുമ്പ്
min rasūlin
مِن رَّسُولٍ
ഒരു റസൂലിനെ (ദൂതനെ)യും
walā nabiyyin
وَلَا نَبِىٍّ
നബിയെ (പ്രവാചകനെ)യും ഇല്ല
illā
إِلَّآ
ഒഴികെ, അല്ലാതെ
idhā tamannā
إِذَا تَمَنَّىٰٓ
അദ്ദേഹം ഓതിക്കൊടുത്താൽ
alqā l-shayṭānu
أَلْقَى ٱلشَّيْطَٰنُ
പിശാചു ഇട്ടുകളയും (ഇങ്ങിനെയായിട്ടല്ലാതെ)
fī um'niyyatihi
فِىٓ أُمْنِيَّتِهِۦ
അദ്ദേഹം ഓതികൊടുത്തതിൽ
fayansakhu l-lahu
فَيَنسَخُ ٱللَّهُ
എന്നാൽ അല്ലാഹു ദുർബ്ബലപെടുത്തും
mā yul'qī l-shayṭānu
مَا يُلْقِى ٱلشَّيْطَٰنُ
പിശാചു ഇട്ടുകളയുന്നതിനെ
thumma yuḥ'kimu
ثُمَّ يُحْكِمُ
പിന്നെ പ്രബലപ്പെടുത്തും, ശക്തിപ്പെടുത്തും
l-lahu
ٱللَّهُ
അല്ലാഹു
āyātihi
ءَايَٰتِهِۦۗ
തന്റെ ആയത്തുകളെ, ലക്ഷ്യങ്ങളെ
wal-lahu ʿalīmun
وَٱللَّهُ عَلِيمٌ
അല്ലാഹു സർവ്വജ്ഞനാണ്
ḥakīmun
حَكِيمٌ
യുക്തിജ്ഞാനിയാണ്, അഗാധജ്ഞനാണ്

നിനക്കുമുമ്പ് നാമൊരു ദൂതനെയും പ്രവാചകനെയും അയച്ചിട്ടില്ല; അദ്ദേഹത്തിന്റെ പാരായണവേളയില്‍ പിശാച് അതില്‍ ഇടപെടാന്‍ ശ്രമിച്ചിട്ടല്ലാതെ. എന്നാല്‍ അല്ലാഹു പിശാചിന്റെ എല്ലാ ഇടപെടലുകളെയും തുടച്ചുമാറ്റുന്നു. അങ്ങനെ തന്റെ വചനങ്ങളെ ഭദ്രമാക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിജ്ഞനുമാണ്.

തഫ്സീര്‍

لِّيَجْعَلَ مَا يُلْقِى الشَّيْطٰنُ فِتْنَةً لِّلَّذِيْنَ فِيْ قُلُوْبِهِمْ مَّرَضٌ وَّالْقَاسِيَةِ قُلُوْبُهُمْۗ وَاِنَّ الظّٰلِمِيْنَ لَفِيْ شِقَاقٍۢ بَعِيْدٍ ۙ  ( الحج: ٥٣ )

liyajʿala
لِّيَجْعَلَ
ആക്കുവാൻ വേണ്ടി
mā yul'qī l-shayṭānu
مَا يُلْقِى ٱلشَّيْطَٰنُ
പിശാചു ഇട്ടുകളയുതു
fit'natan
فِتْنَةً
ഒരു പരീക്ഷണം
lilladhīna
لِّلَّذِينَ
യാതൊരുകൂട്ടർക്കു
fī qulūbihim
فِى قُلُوبِهِم
അവരുടെ ഹൃദയങ്ങളിലുണ്ട്
maraḍun
مَّرَضٌ
(ഒരു തരം) രോഗം
wal-qāsiyati
وَٱلْقَاسِيَةِ
കടുത്തവർക്കും
qulūbuhum
قُلُوبُهُمْۗ
തങ്ങളുടെ ഹൃദയങ്ങൾ
wa-inna l-ẓālimīna
وَإِنَّ ٱلظَّٰلِمِينَ
നിശ്ചയമായും അക്രമകാരികൾ
lafī shiqāqin
لَفِى شِقَاقٍۭ
കക്ഷിത്വത്തിലാണ്, പിളർപ്പിലാണ്
baʿīdin
بَعِيدٍ
വിദൂരമായ (കഠിനമായ)

മനസ്സില്‍ ദീനം ബാധിച്ചവര്‍ക്കും ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കും പിശാചിന്റെ ഇടപെടലിനെ അല്ലാഹു ഒരു പരീക്ഷണമാക്കുകയാണ്. ഉറപ്പായും അക്രമികള്‍ ധിക്കാരപരമായ മാത്സര്യത്തില്‍ ഏറെദൂരം പിന്നിട്ടിരിക്കുന്നു.

തഫ്സീര്‍

وَّلِيَعْلَمَ الَّذِيْنَ اُوْتُوا الْعِلْمَ اَنَّهُ الْحَقُّ مِنْ رَّبِّكَ فَيُؤْمِنُوْا بِهٖ فَتُخْبِتَ لَهٗ قُلُوْبُهُمْۗ وَاِنَّ اللّٰهَ لَهَادِ الَّذِيْنَ اٰمَنُوْٓا اِلٰى صِرَاطٍ مُّسْتَقِيْمٍ   ( الحج: ٥٤ )

waliyaʿlama alladhīna
وَلِيَعْلَمَ ٱلَّذِينَ
യാതൊരുകൂട്ടർ അറിയുവാനും
ūtū l-ʿil'ma
أُوتُوا۟ ٱلْعِلْمَ
അവർക്ക് അറിവു നൽകപ്പെട്ടിരിക്കുന്നു (അങ്ങിനെയുള്ളവർ)
annahu l-ḥaqu
أَنَّهُ ٱلْحَقُّ
അതു യാഥാർത്ഥം തന്നെയാണെന്നു
min rabbika
مِن رَّبِّكَ
നിന്റെ റബ്ബിന്റെ പക്കൽനിന്നുള്ള
fayu'minū
فَيُؤْمِنُوا۟
അങ്ങിനെ അവർ വിശ്വാസിക്കുവാനും
bihi
بِهِۦ
അതിൽ
fatukh'bita
فَتُخْبِتَ
അതിനാൽ വിനയപ്പെടുവാനും
lahu
لَهُۥ
അതിലേക്കു
qulūbuhum
قُلُوبُهُمْۗ
അവരുടെ ഹൃദയങ്ങൾ
wa-inna l-laha
وَإِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lahādi
لَهَادِ
നയിക്കുന്നവനാണ്, മാർഗ്ഗദർശനം ചെയ്യുന്നവനാണ്
alladhīna āmanū
ٱلَّذِينَ ءَامَنُوٓا۟
വിശ്വസിച്ചിട്ടുള്ളവരെ
ilā ṣirāṭin
إِلَىٰ صِرَٰطٍ
പാതയിലേക്കു
mus'taqīmin
مُّسْتَقِيمٍ
ചൊവ്വായ, നേരായ

അതോടൊപ്പം ജ്ഞാനം ലഭിച്ചവര്‍ അത് നിന്റെ നാഥനില്‍ നിന്നുള്ള സത്യമാണെന്ന് മനസ്സിലാക്കാനാണ് അങ്ങനെ ചെയ്യുന്നത്. അങ്ങനെ അവരതില്‍ വിശ്വസിക്കാനും തങ്ങളുടെ ഹൃദയങ്ങളെ അതിനു കീഴ്‌പ്പെടുത്താനുമാണ്. തീര്‍ച്ചയായും അല്ലാഹു സത്യവിശ്വാസികളെ നേര്‍വഴിക്ക് നയിക്കുന്നവനാണ്.

തഫ്സീര്‍

وَلَا يَزَالُ الَّذِيْنَ كَفَرُوْا فِيْ مِرْيَةٍ مِّنْهُ حَتّٰى تَأْتِيَهُمُ السَّاعَةُ بَغْتَةً اَوْ يَأْتِيَهُمْ عَذَابُ يَوْمٍ عَقِيْمٍ   ( الحج: ٥٥ )

walā yazālu
وَلَا يَزَالُ
ആയിക്കൊണ്ടിരിക്കും
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവർ
fī mir'yatin
فِى مِرْيَةٍ
സംശയത്തിൽ
min'hu
مِّنْهُ
അതിനെക്കുറിച്ച്
ḥattā tatiyahumu
حَتَّىٰ تَأْتِيَهُمُ
അവർക്കു വന്നെത്തുവോളം
l-sāʿatu
ٱلسَّاعَةُ
അന്ത്യസമയം
baghtatan
بَغْتَةً
പെട്ടന്ന്, യാദൃശ്ചികമായി
aw yatiyahum
أَوْ يَأْتِيَهُمْ
അല്ലെങ്കിൽ അവർക്കു വന്നെത്തുവോളം
ʿadhābu yawmin
عَذَابُ يَوْمٍ
ഒരു ദിവസത്തെ ശിക്ഷ
ʿaqīmin
عَقِيمٍ
ഗുണംകെട്ട, നന്മയില്ലാത്ത

എന്നാല്‍ സത്യനിഷേധികള്‍ അതേക്കുറിച്ച് സദാ സംശയത്തിലായിരിക്കും. പെട്ടെന്ന് അന്ത്യസമയം ആസന്നമാകുംവരെ അതു തുടരും. അല്ലെങ്കില്‍ ഒരു ദുര്‍ദിനത്തിലെ ശിക്ഷ അവര്‍ക്കു വന്നെത്തുംവരെ.

തഫ്സീര്‍

اَلْمُلْكُ يَوْمَىِٕذٍ لِّلّٰهِ ۗيَحْكُمُ بَيْنَهُمْۗ فَالَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ فِيْ جَنّٰتِ النَّعِيْمِ   ( الحج: ٥٦ )

al-mul'ku
ٱلْمُلْكُ
ആധിപത്യം, രാജത്വം
yawma-idhin
يَوْمَئِذٍ
അന്നു, അന്നത്തെ ദിവസം
lillahi
لِّلَّهِ
അല്ലാഹുവിനാണ്
yaḥkumu
يَحْكُمُ
അവൻ വിധിനടത്തും
baynahum
بَيْنَهُمْۚ
അവർക്കിടയിൽ
fa-alladhīna
فَٱلَّذِينَ
അപ്പോൾ യാതൊരുകൂട്ടർ
āmanū
ءَامَنُوا۟
അവർ വിശ്വസിച്ചു
waʿamilū
وَعَمِلُوا۟
അവർ പ്രവർത്തിക്കയും ചെയ്തു
l-ṣāliḥāti
ٱلصَّٰلِحَٰتِ
സൽക്കർമ്മങ്ങൾ
fī jannāti
فِى جَنَّٰتِ
സ്വർഗ്ഗങ്ങളിലായിരിക്കും
l-naʿīmi
ٱلنَّعِيمِ
സുഖജീവിതത്തിന്റെ, സുഖാനുഗ്രഹത്തിന്റെ

അന്നാളില്‍ അധികാരമൊക്കെ അല്ലാഹുവിനായിരിക്കും. അവന്‍ അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കും. അപ്പോള്‍, സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ അനുഗ്രഹപൂര്‍ണമായ സ്വര്‍ഗീയാരാമങ്ങളിലായിരിക്കും.

തഫ്സീര്‍

وَالَّذِيْنَ كَفَرُوْا وَكَذَّبُوْا بِاٰيٰتِنَا فَاُولٰۤىِٕكَ لَهُمْ عَذَابٌ مُّهِيْنٌ ࣖ  ( الحج: ٥٧ )

wa-alladhīna
وَٱلَّذِينَ
യാതൊരു കൂട്ടരാകട്ടെ
kafarū
كَفَرُوا۟
അവർ വിശ്വസിച്ചു
wakadhabū
وَكَذَّبُوا۟
കളവാക്കുകയും ചെയ്തു
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ലക്ഷ്യങ്ങളെ
fa-ulāika
فَأُو۟لَٰٓئِكَ
എന്നാൽ അക്കൂട്ടർ
lahum
لَهُمْ
അവർക്കാണ്
ʿadhābun
عَذَابٌ
ശിക്ഷ
muhīnun
مُّهِينٌ
നിന്ദ്യമായ, നിന്ദ്യമാക്കുന്ന, അപമാനകരമായ

സത്യത്തെ നിഷേധിക്കുകയും നമ്മുടെ വചനങ്ങളെ കള്ളമാക്കി തള്ളുകയും ചെയ്തവര്‍ക്കുതന്നെയാണ് ഏറെ നിന്ദ്യവും ഹീനവുമായ ശിക്ഷയുണ്ടാവുക.

തഫ്സീര്‍

وَالَّذِيْنَ هَاجَرُوْا فِيْ سَبِيْلِ اللّٰهِ ثُمَّ قُتِلُوْٓا اَوْ مَاتُوْا لَيَرْزُقَنَّهُمُ اللّٰهُ رِزْقًا حَسَنًاۗ وَاِنَّ اللّٰهَ لَهُوَ خَيْرُ الرّٰزِقِيْنَ   ( الحج: ٥٨ )

wa-alladhīna
وَٱلَّذِينَ
യാതൊരുകൂട്ടര്‍
hājarū
هَاجَرُوا۟
അവര്‍ നാടുവിട്ടുപോയി, ഹിജ്രപോയി
fī sabīli l-lahi
فِى سَبِيلِ ٱللَّهِ
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍
thumma qutilū
ثُمَّ قُتِلُوٓا۟
പിന്നെ അവര്‍ കൊല്ലപ്പെട്ടു
aw mātū
أَوْ مَاتُوا۟
അല്ലെങ്കില്‍ മരണപ്പെട്ടു
layarzuqannahumu
لَيَرْزُقَنَّهُمُ
നിശ്ചയമായും അവര്‍ക്കു നല്‍കും
l-lahu
ٱللَّهُ
അല്ലാഹു
riz'qan ḥasanan
رِزْقًا حَسَنًاۚ
നല്ല ഉപജീവനം
wa-inna l-laha
وَإِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lahuwa
لَهُوَ
അവന്‍ തന്നെയാണ്
khayru l-rāziqīna
خَيْرُ ٱلرَّٰزِقِينَ
ഉപജീവനം നല്‍കുന്നവരില്‍ ഉത്തമന്‍

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാടുവിടേണ്ടിവന്നശേഷം വധിക്കപ്പെടുകയോ മരണമടയുകയോ ചെയ്തവര്‍ക്ക് ഉറപ്പായും അല്ലാഹു ഉത്തമമായ ഉപജീവനം നല്‍കും. തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവരില്‍ അത്യുത്തമന്‍.

തഫ്സീര്‍

لَيُدْخِلَنَّهُمْ مُّدْخَلًا يَّرْضَوْنَهٗۗ وَاِنَّ اللّٰهَ لَعَلِيْمٌ حَلِيْمٌ  ( الحج: ٥٩ )

layud'khilannahum
لَيُدْخِلَنَّهُم
നിശ്ചയമായും അവന്‍ അവരെ പ്രവേശിപ്പിക്കും
mud'khalan
مُّدْخَلًا
ഒരു പ്രവേശനസ്ഥലത്തു
yarḍawnahu
يَرْضَوْنَهُۥۗ
അവരതു തൃപ്തിപ്പെടും (അങ്ങനെയുള്ള)
wa-inna l-laha
وَإِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
laʿalīmun
لَعَلِيمٌ
സര്‍വ്വജ്ഞന്‍ തന്നെ
ḥalīmun
حَلِيمٌ
ക്ഷമാലുവായ, സഹനശീലനായവന്‍

അവരാഗ്രഹിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നിടത്ത് അല്ലാഹു അവരെ പ്രവേശിപ്പിക്കുകതന്നെ ചെയ്യും. അല്ലാഹു എല്ലാം അറിയുന്നവനും ഏറെ സഹനമുള്ളവനുമാണ്.

തഫ്സീര്‍

۞ ذٰلِكَ وَمَنْ عَاقَبَ بِمِثْلِ مَا عُوْقِبَ بِهٖ ثُمَّ بُغِيَ عَلَيْهِ لَيَنْصُرَنَّهُ اللّٰهُ ۗاِنَّ اللّٰهَ لَعَفُوٌّ غَفُوْرٌ   ( الحج: ٦٠ )

dhālika
ذَٰلِكَ
അതാണ്‌ (കാര്യം)
waman ʿāqaba
وَمَنْ عَاقَبَ
ആരെങ്കിലും പ്രതികാര നടപടിയെടുത്താല്‍
bimith'li mā
بِمِثْلِ مَا
യാതൊന്നിനു തുല്യമായതുകൊണ്ട്
ʿūqiba
عُوقِبَ
അവന്‍ ശിക്ഷാനടപടി എടുക്കപ്പെട്ടിരിക്കുന്നു
bihi
بِهِۦ
അതുകൊണ്ട്
thumma
ثُمَّ
പിന്നെ, പിന്നെയും
bughiya ʿalayhi
بُغِىَ عَلَيْهِ
അവനോടു അതിക്രമം ചെയ്യപ്പെട്ടു (എന്നാല്‍)
layanṣurannahu
لَيَنصُرَنَّهُ
നിശ്ചയമായും അവനെ സഹായിക്കും
l-lahu
ٱللَّهُۗ
അല്ലാഹു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
laʿafuwwun
لَعَفُوٌّ
മാപ്പ് ചെയ്യുന്നവന്‍തന്നെയാണ്
ghafūrun
غَفُورٌ
പൊറുക്കുന്നവനും

അത് അങ്ങനെയാണ്. ഒരാള്‍ താന്‍ ദ്രോഹിക്കപ്പെട്ടതുപോലെ പകരമങ്ങോട്ടും ചെയ്തശേഷം വീണ്ടും പീഡനത്തിനിരയാവുകയാണെങ്കില്‍ ഉറപ്പായും അല്ലാഹു അവനെ സഹായിക്കും. അല്ലാഹു ഏറെ പൊറുക്കുന്നവനും മാപ്പേകുന്നവനുമാണ്.

തഫ്സീര്‍