Skip to main content

وَاِنَّ لَكُمْ فِى الْاَنْعَامِ لَعِبْرَةًۗ نُسْقِيْكُمْ مِّمَّا فِيْ بُطُوْنِهَا وَلَكُمْ فِيْهَا مَنَافِعُ كَثِيْرَةٌ وَّمِنْهَا تَأْكُلُوْنَ ۙ   ( المؤمنون: ٢١ )

wa-inna lakum
وَإِنَّ لَكُمْ
നിശ്ചയമായും നിങ്ങള്‍ക്കുണ്ട്‌
fī l-anʿāmi
فِى ٱلْأَنْعَٰمِ
കന്നുകാലികളില്‍
laʿib'ratan
لَعِبْرَةًۖ
ചിന്താപാഠം, ഉറ്റാലോചിക്കുവാനുള്ള വിഷയം
nus'qīkum
نُّسْقِيكُم
നിങ്ങള്‍ക്കു നാം കുടിക്കുവാന്‍ തരുന്നു, കുടിപ്പിക്കുന്നു
mimmā
مِّمَّا
യാതൊന്നില്‍നിന്നു
fī buṭūnihā
فِى بُطُونِهَا
അവയുടെ ഉദരങ്ങളില്‍ (വയറുകളില്‍) ഉള്ള
walakum
وَلَكُمْ
നിങ്ങള്‍ക്കുണ്ടു
fīhā
فِيهَا
അവയില്‍
manāfiʿu
مَنَٰفِعُ
ഉപയോഗങ്ങള്‍, ഉപകാരങ്ങള്‍
kathīratun
كَثِيرَةٌ
വളരെ, അധികം
wamin'hā
وَمِنْهَا
അതില്‍നിന്നു
takulūna
تَأْكُلُونَ
നിങ്ങള്‍ തിന്നുകയും ചെയ്യുന്നു.

തീര്‍ച്ചയായും കന്നുകാലികളില്‍ നിങ്ങള്‍ക്ക് ഗുണപാഠമുണ്ട്. അവയുടെ ഉദരത്തിലുള്ളവയില്‍നിന്ന് നിങ്ങളെ നാം കുടിപ്പിക്കുന്നു. നിങ്ങള്‍ക്കവയില്‍ ധാരാളം പ്രയോജനങ്ങളുണ്ട്. നിങ്ങളവയെ ഭക്ഷിക്കുകയും ചെയ്യുന്നു.

തഫ്സീര്‍

وَعَلَيْهَا وَعَلَى الْفُلْكِ تُحْمَلُوْنَ ࣖ  ( المؤمنون: ٢٢ )

waʿalayhā
وَعَلَيْهَا
അവയുടെ മേലും
waʿalā l-ful'ki
وَعَلَى ٱلْفُلْكِ
കപ്പലുകളിലും
tuḥ'malūna
تُحْمَلُونَ
നിങ്ങള്‍ വഹിക്കപ്പെടുന്നു (നിങ്ങളെ ചുമന്നുകൊണ്ടു പോകുന്നു).

അവയുടെ പുറത്ത് നിങ്ങള്‍ യാത്രചെയ്യുന്നു; കപ്പലുകളിലും.

തഫ്സീര്‍

وَلَقَدْ اَرْسَلْنَا نُوْحًا اِلٰى قَوْمِهٖ فَقَالَ يٰقَوْمِ اعْبُدُوا اللّٰهَ مَا لَكُمْ مِّنْ اِلٰهٍ غَيْرُهٗۗ اَفَلَا تَتَّقُوْنَ   ( المؤمنون: ٢٣ )

walaqad arsalnā
وَلَقَدْ أَرْسَلْنَا
തീര്‍ച്ചയായും നാം അയക്കുകയുണ്ടായി
nūḥan
نُوحًا
നൂഹിനെ
ilā qawmihi
إِلَىٰ قَوْمِهِۦ
തന്റെ ജനതയിലേക്കു
faqāla
فَقَالَ
എന്നിട്ടു അദ്ദേഹം പറഞ്ഞു
yāqawmi
يَٰقَوْمِ
എന്റെ ജനങ്ങളേ
uʿ'budū l-laha
ٱعْبُدُوا۟ ٱللَّهَ
നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍
mā lakum
مَا لَكُم
നിങ്ങള്‍ക്കില്ല
min ilāhin
مِّنْ إِلَٰهٍ
ഒരു ഇലാഹും, ആരാധ്യനും
ghayruhu
غَيْرُهُۥٓۖ
അവനല്ലാതെ
afalā tattaqūna
أَفَلَا تَتَّقُونَ
അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ.

നൂഹിനെ നാം തന്റെ ജനതയിലേക്ക് ദൂതനായി അയച്ചു. അദ്ദേഹം പറഞ്ഞു: ''എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്കു ദൈവമില്ല. ഇനിയും നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകുന്നില്ലേ?''

തഫ്സീര്‍

فَقَالَ الْمَلَؤُا الَّذِيْنَ كَفَرُوْا مِنْ قَوْمِهٖ مَا هٰذَآ اِلَّا بَشَرٌ مِّثْلُكُمْۙ يُرِيْدُ اَنْ يَّتَفَضَّلَ عَلَيْكُمْۗ وَلَوْ شَاۤءَ اللّٰهُ لَاَنْزَلَ مَلٰۤىِٕكَةً ۖمَّا سَمِعْنَا بِهٰذَا فِيْٓ اٰبَاۤىِٕنَا الْاَوَّلِيْنَ ۚ  ( المؤمنون: ٢٤ )

faqāla l-mala-u
فَقَالَ ٱلْمَلَؤُا۟
അപ്പോള്‍ പ്രമുഖസംഘം (പ്രധാനികളായവര്‍) പറഞ്ഞു
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരായ
min qawmihi
مِن قَوْمِهِۦ
തന്റെ ജനതയില്‍നിന്നു
mā hādhā
مَا هَٰذَآ
ഇവനല്ല
illā basharun
إِلَّا بَشَرٌ
ഒരു മനുഷ്യനല്ലാതെ
mith'lukum
مِّثْلُكُمْ
നിങ്ങളെപ്പോലെയുള്ള
yurīdu
يُرِيدُ
അവന്‍ ഉദ്ദേശിക്കുന്നു
an yatafaḍḍala
أَن يَتَفَضَّلَ
അവനു ശ്രേഷ്ഠത ലഭിക്കുവാന്‍, അവന്‍ ശ്രേഷ്ഠനാകുവാന്‍
ʿalaykum
عَلَيْكُمْ
നിങ്ങളുടെമേല്‍
walaw shāa l-lahu
وَلَوْ شَآءَ ٱللَّهُ
അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍
la-anzala
لَأَنزَلَ
അവന്‍ ഇറക്കുക തന്നെ ചെയ്തിരുന്നു
malāikatan
مَلَٰٓئِكَةً
മലക്കുകളെ
mā samiʿ'nā
مَّا سَمِعْنَا
നാം കേട്ടിട്ടില്ല
bihādhā
بِهَٰذَا
ഇതിനെപ്പറ്റി
fī ābāinā
فِىٓ ءَابَآئِنَا
നമ്മുടെ പിതാക്കളില്‍
l-awalīna
ٱلْأَوَّلِينَ
പൂര്‍വ്വീകന്മാരായ.

അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: ''ഇയാള്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളെക്കാള്‍ വലുപ്പം നേടാന്‍ നോക്കുകയാണ് ഇവന്‍. സത്യത്തില്‍ ദൈവം ഇച്ഛിച്ചിരുന്നെങ്കില്‍ അവന്‍ മലക്കുകളെ ഇറക്കിത്തരുമായിരുന്നു. ഞങ്ങളുടെ പൂര്‍വപിതാക്കള്‍ക്കിടയിലൊന്നും ഇങ്ങനെയൊന്ന് ഞങ്ങള്‍ കേട്ടിട്ടേയില്ല.

തഫ്സീര്‍

اِنْ هُوَ اِلَّا رَجُلٌۢ بِهٖ جِنَّةٌ فَتَرَبَّصُوْا بِهٖ حَتّٰى حِيْنٍ  ( المؤمنون: ٢٥ )

in huwa
إِنْ هُوَ
ഇവനല്ല, അവനല്ല
illā rajulun
إِلَّا رَجُلٌۢ
ഒരു പുരുഷനല്ലാതെ
bihi jinnatun
بِهِۦ جِنَّةٌ
അവനില്‍ ഭ്രാന്തുണ്ട് (അങ്ങിനെയുള്ള)
fatarabbaṣū
فَتَرَبَّصُوا۟
അതുകൊണ്ടു നിങ്ങള്‍ കാത്തിരിക്കുവിന്‍, പ്രതീക്ഷിച്ചുകൊള്ളുവിന്‍
bihi
بِهِۦ
അവനെസംബന്ധിച്ചു
ḥattā ḥīnin
حَتَّىٰ حِينٍ
കുറച്ചു കാലംവരെ.

''ഇയാള്‍ ഭ്രാന്തുബാധിച്ച ഒരാള്‍ മാത്രമാണ്. അതിനാല്‍ ഇയാളുടെ കാര്യത്തില്‍ നിങ്ങള്‍ ഇത്തിരികാലം കാത്തിരിക്കുക.''

തഫ്സീര്‍

قَالَ رَبِّ انْصُرْنِيْ بِمَا كَذَّبُوْنِ   ( المؤمنون: ٢٦ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
rabbi unṣur'nī
رَبِّ ٱنصُرْنِى
എന്റെ റബ്ബേ എന്നെ സഹായിക്കേണമേ, രക്ഷിക്കേണമേ
bimā kadhabūni
بِمَا كَذَّبُونِ
അവര്‍ എന്നെ വ്യാജമാക്കി (കളവാക്കി)യതുകൊണ്ടു.

നൂഹ് പ്രാര്‍ഥിച്ചു: ''എന്റെ നാഥാ, ഈ ജനം എന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. അതിനാല്‍ നീയെനിക്കു തുണയായുണ്ടാകേണമേ.''

തഫ്സീര്‍

فَاَوْحَيْنَآ اِلَيْهِ اَنِ اصْنَعِ الْفُلْكَ بِاَعْيُنِنَا وَوَحْيِنَا فَاِذَا جَاۤءَ اَمْرُنَا وَفَارَ التَّنُّوْرُۙ فَاسْلُكْ فِيْهَا مِنْ كُلٍّ زَوْجَيْنِ اثْنَيْنِ وَاَهْلَكَ اِلَّا مَنْ سَبَقَ عَلَيْهِ الْقَوْلُ مِنْهُمْۚ وَلَا تُخَاطِبْنِيْ فِى الَّذِيْنَ ظَلَمُوْاۚ اِنَّهُمْ مُّغْرَقُوْنَ  ( المؤمنون: ٢٧ )

fa-awḥaynā
فَأَوْحَيْنَآ
അപ്പോള്‍ നാം വഹ്-യു നല്‍കി
ilayhi
إِلَيْهِ
അദ്ദേഹത്തിന്
ani iṣ'naʿi
أَنِ ٱصْنَعِ
പണിയുക (ഉണ്ടാക്കുക) എന്നു
l-ful'ka
ٱلْفُلْكَ
കപ്പല്‍
bi-aʿyuninā
بِأَعْيُنِنَا
നമ്മുടെ നോട്ടത്തില്‍, ദൃഷ്ടിയില്‍
wawaḥyinā
وَوَحْيِنَا
നമ്മുടെ വഹ്-യനുസരിച്ചും
fa-idhā jāa
فَإِذَا جَآءَ
എന്നിട്ടു വന്നാല്‍
amrunā
أَمْرُنَا
നമ്മുടെ കല്‍പന
wafāra
وَفَارَ
ഒഴുകുകയും (പൊട്ടി ഒഴുകുകയും) ചെയ്‌താല്‍
l-tanūru
ٱلتَّنُّورُۙ
അടുപ്പ്
fa-us'luk
فَٱسْلُكْ
അപ്പോള്‍ പ്രവേശിപ്പിക്കുക
fīhā
فِيهَا
അതില്‍
min kullin
مِن كُلٍّ
എല്ലാ വസ്തുവില്‍ നിന്നും
zawjayni ith'nayni
زَوْجَيْنِ ٱثْنَيْنِ
ഈരണ്ടു ഇണകളെ
wa-ahlaka
وَأَهْلَكَ
നിന്റെ ആള്‍ക്കാരെയും, സ്വന്തക്കാരെയും
illā man
إِلَّا مَن
ഒരു കൂട്ടരൊഴികെ
sabaqa
سَبَقَ
മുമ്പ് കഴിഞ്ഞിരിക്കുന്നു
ʿalayhi
عَلَيْهِ
അവരുടെമേല്‍, അവരെ സംബന്ധിച്ചു
l-qawlu
ٱلْقَوْلُ
വാക്ക്
min'hum
مِنْهُمْۖ
അവരില്‍നിന്ന്
walā tukhāṭib'nī
وَلَا تُخَٰطِبْنِى
നീ എന്നെ അഭിമുഖീകരിക്കരുത് (എന്നോടു പറയരുതു)
fī alladhīna
فِى ٱلَّذِينَ
യാതൊരു കൂട്ടരില്‍ (അവരുടെ കാര്യത്തില്‍)
ẓalamū
ظَلَمُوٓا۟ۖ
അക്രമം പ്രവര്‍ത്തിച്ചിട്ടുള്ള
innahum
إِنَّهُم
നിശ്ചയമായും അവര്‍
mugh'raqūna
مُّغْرَقُونَ
മുക്കി നശിപ്പിക്കപ്പെടുന്നവരാണ്, മുക്കപ്പെടുന്നവരാണ്.

അപ്പോള്‍ നാമദ്ദേഹത്തിന് ഇങ്ങനെ ബോധനംനല്‍കി: ''നമ്മുടെ മേല്‍നോട്ടത്തിലും നമ്മുടെ നിര്‍ദേശമനുസരിച്ചും നീയൊരു കപ്പലുണ്ടാക്കുക. പിന്നെ നമ്മുടെ കല്‍പനവരും. അപ്പോള്‍ അടുപ്പില്‍നിന്ന് ഉറവ പൊട്ടും. അന്നേരം എല്ലാ വസ്തുക്കളില്‍നിന്നും ഈരണ്ട് ഇണകളെയും കൂട്ടി അതില്‍ കയറുക. നിന്റെ കുടുംബത്തെയും അതില്‍ കയറ്റുക. അവരില്‍ ചിലര്‍ക്കെതിരെ നേരത്തെ വിധി വന്നുകഴിഞ്ഞിട്ടുണ്ട്. അവരെ ഒഴിവാക്കുക. അക്രമികളുടെ കാര്യം എന്നോട് പറഞ്ഞുപോകരുത്. ഉറപ്പായും അവര്‍ മുങ്ങിയൊടുങ്ങാന്‍ പോവുകയാണ്.

തഫ്സീര്‍

فَاِذَا اسْتَوَيْتَ اَنْتَ وَمَنْ مَّعَكَ عَلَى الْفُلْكِ فَقُلِ الْحَمْدُ لِلّٰهِ الَّذِيْ نَجّٰىنَا مِنَ الْقَوْمِ الظّٰلِمِيْنَ  ( المؤمنون: ٢٨ )

fa-idhā is'tawayta
فَإِذَا ٱسْتَوَيْتَ
അങ്ങനെ നീ ശരിപ്പെട്ടു കഴിഞ്ഞാല്‍
anta
أَنتَ
നീ
waman maʿaka
وَمَن مَّعَكَ
നിന്റെ കൂടെയുള്ളവരും
ʿalā l-ful'ki
عَلَى ٱلْفُلْكِ
കപ്പലില്‍ (കയറി)
faquli
فَقُلِ
അപ്പോള്‍ നീ പറയുക
l-ḥamdu
ٱلْحَمْدُ
സര്‍വ്വസ്തുതിയും
lillahi
لِلَّهِ
അല്ലാഹുവിനാണ്
alladhī najjānā
ٱلَّذِى نَجَّىٰنَا
നമ്മെ രക്ഷപ്പെടുത്തിയവനായ
mina l-qawmi
مِنَ ٱلْقَوْمِ
ജനങ്ങളില്‍ നിന്ന്
l-ẓālimīna
ٱلظَّٰلِمِينَ
അക്രമികളായ.

''അങ്ങനെ നീയും നിന്നോടൊപ്പമുള്ളവരും കപ്പലില്‍ കയറിക്കഴിഞ്ഞാല്‍ നീ പറയുക: 'അക്രമികളില്‍ നിന്ന് ഞങ്ങളെ രക്ഷിച്ച അല്ലാഹുവിന് സ്തുതി.'

തഫ്സീര്‍

وَقُلْ رَّبِّ اَنْزِلْنِيْ مُنْزَلًا مُّبٰرَكًا وَّاَنْتَ خَيْرُ الْمُنْزِلِيْنَ  ( المؤمنون: ٢٩ )

waqul
وَقُل
പറയുകയും ചെയ്യുക
rabbi
رَّبِّ
എന്റെ റബ്ബേ
anzil'nī
أَنزِلْنِى
നീ എന്നെ ഇറക്കിത്തരേണമേ
munzalan
مُنزَلًا
ഒരു താവളത്ത്, ഇറങ്ങുന്ന ഒരു സ്ഥലത്ത്, ഒരു ഇറക്കിത്തരല്‍
mubārakan
مُّبَارَكًا
അനുഗ്രഹീതമായ, ആശീര്‍വദിക്കപ്പെട്ട
wa-anta
وَأَنتَ
നീയാകട്ടെ, നീ
khayru l-munzilīna
خَيْرُ ٱلْمُنزِلِينَ
ഇറക്കിത്തരുന്നവരില്‍ ഉത്തമനുമാണ്.

നീ വീണ്ടും പറയുക: 'എന്റെ നാഥാ, അനുഗൃഹീതമായ ഒരിടത്ത് നീയെന്നെ ഇറക്കിത്തരേണമേ. ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമന്‍ നീയാണല്ലോ.''

തഫ്സീര്‍

اِنَّ فِيْ ذٰلِكَ لَاٰيٰتٍ وَّاِنْ كُنَّا لَمُبْتَلِيْنَ  ( المؤمنون: ٣٠ )

inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
laāyātin
لَءَايَٰتٍ
പല ദൃഷ്ടാന്തങ്ങള്‍
wa-in kunnā
وَإِن كُنَّا
നിശ്ചയമായും നാം ആകുന്നു
lamub'talīna
لَمُبْتَلِينَ
പരീക്ഷിക്കുന്നവര്‍.

തീര്‍ച്ചയായും ആ സംഭവത്തില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. സംശയമില്ല; നാം പരീക്ഷണം നടത്തുന്നവന്‍ തന്നെ.

തഫ്സീര്‍