Skip to main content

وَالَّذِيْ يُمِيْتُنِيْ ثُمَّ يُحْيِيْنِ ۙ   ( الشعراء: ٨١ )

wa-alladhī yumītunī
وَٱلَّذِى يُمِيتُنِى
എന്നെ മരിപ്പിക്കുന്നവനുമാണ്
thumma
ثُمَّ
പിന്നെ
yuḥ'yīni
يُحْيِينِ
എന്നെ ജീവിപ്പിക്കുന്നു

''എന്നെ മരിപ്പിക്കുന്നതും പിന്നെ ജീവിപ്പിക്കുന്നതും അവനാണ്.

തഫ്സീര്‍

وَالَّذِيْٓ اَطْمَعُ اَنْ يَّغْفِرَ لِيْ خَطِيْۤـَٔتِيْ يَوْمَ الدِّيْنِ ۗ  ( الشعراء: ٨٢ )

wa-alladhī
وَٱلَّذِىٓ
യാതൊരുവനുമാണ്
aṭmaʿu
أَطْمَعُ
ഞാന്‍ ആശിക്കുന്നു, മോഹിക്കുന്നു
an yaghfira
أَن يَغْفِرَ
അവന്‍ പൊറുത്തുതരുമെന്നു, പൊറുത്തുതരുവാന്‍
لِى
എനിക്കു
khaṭīatī
خَطِيٓـَٔتِى
എന്‍റെ തെറ്റ്, പിഴവ്, അബദ്ധം
yawma l-dīni
يَوْمَ ٱلدِّينِ
പ്രതിഫല നടപടിയുടെ ദിവസം, നടപടി എടുക്കുന്ന ദിവസം

''പ്രതിഫലനാളില്‍ എന്റെ പാപങ്ങള്‍ പൊറുത്തുതരുമെന്ന് ഞാന്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് അവനിലാണ്.

തഫ്സീര്‍

رَبِّ هَبْ لِيْ حُكْمًا وَّاَلْحِقْنِيْ بِالصّٰلِحِيْنَ ۙ  ( الشعراء: ٨٣ )

rabbi
رَبِّ
എന്‍റെ റബ്ബേ
hab lī
هَبْ لِى
എനിക്ക് പ്രദാനം ചെയ്യണേ
ḥuk'man
حُكْمًا
വിജ്ഞാനം, വിധി
wa-alḥiq'nī
وَأَلْحِقْنِى
എന്നെ ചേര്‍ക്കുകയും വേണമേ
bil-ṣāliḥīna
بِٱلصَّٰلِحِينَ
സജ്ജനങ്ങളോടു, സദ്‌വൃത്തരോടു

''എന്റെ നാഥാ, എനിക്കു നീ യുക്തിജ്ഞാനം നല്‍കേണമേ. എന്നെ നീ സജ്ജനങ്ങളില്‍പെടുത്തേണമേ.

തഫ്സീര്‍

وَاجْعَلْ لِّيْ لِسَانَ صِدْقٍ فِى الْاٰخِرِيْنَ ۙ   ( الشعراء: ٨٤ )

wa-ij'ʿal lī
وَٱجْعَل لِّى
എനിക്കു ഉണ്ടാക്കിത്തരുകയും വേണമേ
lisāna ṣid'qin
لِسَانَ صِدْقٍ
സല്‍കീര്‍ത്തി, സത്യത്തിന്‍റെ കീര്‍ത്തി
fī l-ākhirīna
فِى ٱلْءَاخِرِينَ
പിന്‍ഗാമികളില്‍, പിന്നീടുള്ളവരില്‍

''പിന്‍മുറക്കാരില്‍ എനിക്കു നീ സല്‍പ്പേരുണ്ടാക്കേണമേ.

തഫ്സീര്‍

وَاجْعَلْنِيْ مِنْ وَّرَثَةِ جَنَّةِ النَّعِيْمِ ۙ  ( الشعراء: ٨٥ )

wa-ij'ʿalnī
وَٱجْعَلْنِى
എന്നെ ആക്കുകയും വേണമേ
min warathati
مِن وَرَثَةِ
അനന്തരാവകാശികളില്‍ (പെട്ടവന്‍)
jannati l-naʿīmi
جَنَّةِ ٱلنَّعِيمِ
സുഖാനന്ദത്തിന്‍റെ സ്വര്‍ഗ്ഗത്തിന്‍റെ

''എന്നെ നീ അനുഗൃഹീതമായ സ്വര്‍ഗത്തിന്റെ അവകാശികളില്‍ പെടുത്തേണമേ.

തഫ്സീര്‍

وَاغْفِرْ لِاَبِيْٓ اِنَّهٗ كَانَ مِنَ الضَّاۤلِّيْنَ ۙ   ( الشعراء: ٨٦ )

wa-igh'fir
وَٱغْفِرْ
പൊറുത്തുകൊടുക്കുകയും ചെയ്യണേ
li-abī
لِأَبِىٓ
എന്‍റെ പിതാവിന്
innahu kāna
إِنَّهُۥ كَانَ
നിശ്ചയമായും അദ്ദേഹം ആയിരിക്കുന്നു
mina l-ḍālīna
مِنَ ٱلضَّآلِّينَ
വഴി പിഴച്ചവരില്‍

''എന്റെ പിതാവിനു നീ പൊറുത്തുകൊടുക്കേണമേ. സംശയമില്ല; അദ്ദേഹം വഴിപിഴച്ചവന്‍തന്നെ.

തഫ്സീര്‍

وَلَا تُخْزِنِيْ يَوْمَ يُبْعَثُوْنَۙ  ( الشعراء: ٨٧ )

walā tukh'zinī
وَلَا تُخْزِنِى
എന്നെ അപമാനിക്കയും ചെയ്യരുതേ
yawma yub'ʿathūna
يَوْمَ يُبْعَثُونَ
അവര്‍ ഉയര്‍ത്തെഴുന്നേല്പിക്കപ്പെടുന്ന ദിവസം

''ജനം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നാളില്‍ നീയെന്നെ അപമാനിതനാക്കരുതേ.

തഫ്സീര്‍

يَوْمَ لَا يَنْفَعُ مَالٌ وَّلَا بَنُوْنَ ۙ   ( الشعراء: ٨٨ )

yawma lā yanfaʿu
يَوْمَ لَا يَنفَعُ
ഉപകാരം ചെയ്യാത്ത ദിവസം
mālun
مَالٌ
സ്വത്ത്, ഒരു മുതലും
walā banūna
وَلَا بَنُونَ
മക്കളും (ഉപകാരം ചെയ്യാത്ത)

''സമ്പത്തോ സന്താനങ്ങളോ ഒട്ടും ഉപകരിക്കാത്ത ദിനമാണത്.

തഫ്സീര്‍

اِلَّا مَنْ اَتَى اللّٰهَ بِقَلْبٍ سَلِيْمٍ ۗ   ( الشعراء: ٨٩ )

illā
إِلَّا
ഒരുവന്നൊഴികെ
man atā l-laha
مَنْ أَتَى ٱللَّهَ
അവന്‍ അല്ലാഹുവിങ്കല്‍ വന്നു, ചെന്നു
biqalbin
بِقَلْبٍ
ഹൃദയത്തോടുകൂടി, ഹൃദയവുമായി
salīmin
سَلِيمٍ
നിര്‍ദ്ദോഷമായ, ന്യൂനതയില്ലാത്ത, സുരക്ഷിതമായ

''കുറ്റമറ്റ മനസ്സുമായി അല്ലാഹുവിന്റെ സന്നിധിയില്‍ ചെന്നെത്തിയവര്‍ക്കൊഴികെ.''

തഫ്സീര്‍

وَاُزْلِفَتِ الْجَنَّةُ لِلْمُتَّقِيْنَ ۙ   ( الشعراء: ٩٠ )

wa-uz'lifati
وَأُزْلِفَتِ
അടുപ്പിക്കപ്പെടും, സമീപിക്കപ്പെടും
l-janatu
ٱلْجَنَّةُ
സ്വര്‍ഗ്ഗം
lil'muttaqīna
لِلْمُتَّقِينَ
ഭയഭക്തന്‍മാര്‍ക്ക്, (അല്ലാഹുവിനെ) സൂക്ഷിക്കുന്നവര്‍ക്കു

സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് അന്ന് സ്വര്‍ഗം വളരെ അടുത്തായിരിക്കും.

തഫ്സീര്‍