Skip to main content

ۨالَّذِيْنَ يَتَرَبَّصُوْنَ بِكُمْۗ فَاِنْ كَانَ لَكُمْ فَتْحٌ مِّنَ اللّٰهِ قَالُوْٓا اَلَمْ نَكُنْ مَّعَكُمْ ۖ وَاِنْ كَانَ لِلْكٰفِرِيْنَ نَصِيْبٌ قَالُوْٓا اَلَمْ نَسْتَحْوِذْ عَلَيْكُمْ وَنَمْنَعْكُمْ مِّنَ الْمُؤْمِنِيْنَ ۗ فَاللّٰهُ يَحْكُمُ بَيْنَكُمْ يَوْمَ الْقِيٰمَةِ ۗ وَلَنْ يَّجْعَلَ اللّٰهُ لِلْكٰفِرِيْنَ عَلَى الْمُؤْمِنِيْنَ سَبِيْلًا ࣖ  ( النساء: ١٤١ )

alladhīna
ٱلَّذِينَ
യാതൊരുകൂട്ടരാണ്
yatarabbaṣūna
يَتَرَبَّصُونَ
അവര്‍ കാത്തിരിക്കുന്നു, പ്രതീക്ഷിക്കുന്നു
bikum
بِكُمْ
നിങ്ങളെപ്പറ്റി, നിങ്ങളില്‍
fa-in kāna
فَإِن كَانَ
എന്നാല്‍ (എന്നിട്ട്) ഉണ്ടായാല്‍
lakum
لَكُمْ
നിങ്ങള്‍ക്ക്
fatḥun
فَتْحٌ
ഒരു തുറവി, വല്ല വിജയവും
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവില്‍ നിന്ന്
qālū
قَالُوٓا۟
അവര്‍ പറയും, പറയുകയായി
alam nakun
أَلَمْ نَكُن
ഞങ്ങള്‍ ആയിരുന്നില്ലേ , ഉണ്ടായിരുന്നില്ലേ
maʿakum
مَّعَكُمْ
നിങ്ങളുടെ കൂടെ
wa-in kāna
وَإِن كَانَ
ഉണ്ടായാലാകട്ടെ
lil'kāfirīna
لِلْكَٰفِرِينَ
അവിശ്വാസികള്‍ക്ക്
naṣībun
نَصِيبٌ
ഒരംശം, വല്ല പങ്കും, ഓഹരി
qālū
قَالُوٓا۟
അവര്‍ പറയും
alam nastaḥwidh
أَلَمْ نَسْتَحْوِذْ
ഞങ്ങള്‍ സ്വാധീനം നേടിയില്ലേ, അധികാരം (ശക്തി) പ്രാപിച്ചില്ലേ
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍ (എതിരെ)
wanamnaʿkum
وَنَمْنَعْكُم
നിങ്ങളെ ഞങ്ങള്‍ തടയുക (രക്ഷിക്കുക)യും ചെയ്തില്ലേ
mina l-mu'minīna
مِّنَ ٱلْمُؤْمِنِينَۚ
വിശ്വാസികളില്‍ നിന്ന്
fal-lahu
فَٱللَّهُ
എന്നാല്‍ അല്ലാഹു
yaḥkumu
يَحْكُمُ
വിധിക്കും
baynakum
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِۗ
ക്വിയാമത്ത് നാളില്‍
walan yajʿala
وَلَن يَجْعَلَ
ആക്കുക (ഉണ്ടാക്കുക)യേ ഇല്ല
l-lahu
ٱللَّهُ
അല്ലാഹു
lil'kāfirīna
لِلْكَٰفِرِينَ
അവിശ്വാസികള്‍ക്ക്
ʿalā l-mu'minīna
عَلَى ٱلْمُؤْمِنِينَ
വിശ്വാസികളുടെ മേല്‍ (എതിരെ)
sabīlan
سَبِيلًا
ഒരു മാര്‍ഗം, ഒരു വഴിയും

ആ കപടവിശ്വാസികള്‍ നിങ്ങളെ സദാ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് അല്ലാഹുവില്‍നിന്ന് വല്ല വിജയവുമുണ്ടാവുകയാണെങ്കില്‍ അവര്‍ ചോദിക്കും: ''ഞങ്ങളും നിങ്ങളോടൊപ്പമായിരുന്നില്ലേ?'' അഥവാ സത്യനിഷേധികള്‍ക്കാണ് നേട്ടമുണ്ടാകുന്നതെങ്കില്‍ അവര്‍ പറയും: ''നിങ്ങളെ ജയിച്ചടക്കാന്‍ ഞങ്ങള്‍ക്ക് അവസരം കൈവന്നിരുന്നില്ലേ. എന്നിട്ടും വിശ്വാസികളില്‍നിന്ന് നിങ്ങളെ ഞങ്ങള്‍ രക്ഷിച്ചില്ലേ?'' എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കും. വിശ്വാസികള്‍ക്കെതിരില്‍ സത്യനിഷേധികള്‍ക്ക് അനുകൂലമായ ഒരു പഴുതും അല്ലാഹു ഒരിക്കലും ഉണ്ടാക്കുകയില്ല.

തഫ്സീര്‍

اِنَّ الْمُنٰفِقِيْنَ يُخٰدِعُوْنَ اللّٰهَ وَهُوَ خَادِعُهُمْۚ وَاِذَا قَامُوْٓا اِلَى الصَّلٰوةِ قَامُوْا كُسَالٰىۙ يُرَاۤءُوْنَ النَّاسَ وَلَا يَذْكُرُوْنَ اللّٰهَ اِلَّا قَلِيْلًاۖ   ( النساء: ١٤٢ )

inna l-munāfiqīna
إِنَّ ٱلْمُنَٰفِقِينَ
നിശ്ചയമായും, കപടവിശ്വാസികള്‍
yukhādiʿūna
يُخَٰدِعُونَ
അവര്‍ വഞ്ചന പ്രവര്‍ത്തിക്കുന്നു. അവര്‍ ചതിപ്രയോഗം ചെയ്യും
l-laha
ٱللَّهَ
അല്ലാഹുവിനോട്
wahuwa
وَهُوَ
അവനാ കട്ടെ
khādiʿuhum
خَٰدِعُهُمْ
അവരെ വഞ്ചിക്കുന്ന (ചതിക്കുന്ന) വനുമാണ്
wa-idhā qāmū
وَإِذَا قَامُوٓا۟
അവര്‍ നിന്നാല്‍ (ശ്രമിച്ചാല്‍), എഴുനേല്‍ക്കുന്നതായാല്‍
ilā l-ṣalati
إِلَى ٱلصَّلَوٰةِ
നമസ്‌കാരത്തിലേക്ക് (നമസ്‌കാരത്തിന്)
qāmū
قَامُوا۟
അവര്‍ നില്‍ക്കുന്നതാണ്
kusālā
كُسَالَىٰ
മടിയന്‍മാരായിട്ട്
yurāūna
يُرَآءُونَ
അവര്‍ കാണിച്ചു ചെയ്യുന്നു, കാണിക്കുവാനായി ചെയ്യുന്നു
l-nāsa
ٱلنَّاسَ
മനുഷ്യരെ
walā yadhkurūna
وَلَا يَذْكُرُونَ
അവര്‍ ഓര്‍ക്കുക (സ്മരിക്കുക)യുമില്ല
l-laha
ٱللَّهَ
അല്ലാഹുവിനെ
illā qalīlan
إِلَّا قَلِيلًا
കുറച്ചു (അല്‍പം) അല്ലാതെ

തീര്‍ച്ചയായും ഈ കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്. യഥാര്‍ഥത്തില്‍ അല്ലാഹു അവരെ സ്വയം വഞ്ചിതരാക്കുകയാണ്. അവര്‍ നമസ്‌കാരത്തിനു നില്‍ക്കുന്നതുപോലും അലസന്മാരായാണ്. ആളുകളെ കാണിക്കാന്‍ വേണ്ടിയും. അവര്‍ വളരെ കുറച്ചേ അല്ലാഹുവെ ഓര്‍ക്കുന്നുള്ളൂ.

തഫ്സീര്‍

مُّذَبْذَبِيْنَ بَيْنَ ذٰلِكَۖ لَآ اِلٰى هٰٓؤُلَاۤءِ وَلَآ اِلٰى هٰٓؤُلَاۤءِ ۗ وَمَنْ يُّضْلِلِ اللّٰهُ فَلَنْ تَجِدَ لَهٗ سَبِيْلًا   ( النساء: ١٤٣ )

mudhabdhabīna
مُّذَبْذَبِينَ
ആടിക്കളിച്ചു (പിടപിടച്ചു - ഇളകിയാടി) കൊണ്ടിരിക്കുന്നവരായി
bayna
بَيْنَ
അതിനിടയില്‍
dhālika lā ilā hāulāi
ذَٰلِكَ لَآ إِلَىٰ هَٰٓؤُلَآءِ
ഇക്കൂട്ടരിലേക്ക് അല്ലാ (ഇല്ലാ)തെ
walā ilā hāulāi
وَلَآ إِلَىٰ هَٰٓؤُلَآءِۚ
ഇക്കൂട്ടരി (മറ്റേ കൂട്ടത്തി)ലേക്കുമല്ല (ഇല്ല)
waman
وَمَن
ആരെയെങ്കിലും, വല്ലവനെയും
yuḍ'lili l-lahu
يُضْلِلِ ٱللَّهُ
അല്ലാഹു വഴിപിഴവിലാക്കുന്നതായാല്‍
falan tajida
فَلَن تَجِدَ
എന്നാല്‍ നീ കണ്ടെ ത്തുകയില്ല തന്നെ, നിനക്കു കിട്ടുകയേ ഇല്ല
lahu
لَهُۥ
അവന്
sabīlan
سَبِيلًا
ഒരു മാര്‍ഗം, വഴി

ഇവരോടോ അവരോടോ ചേരാതെ രണ്ടുകൂട്ടര്‍ക്കുമിടയില്‍ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണവര്‍. അല്ലാഹു ആരെ വഴികേടിലാക്കിയോ അവന് വിജയമാര്‍ഗം കണ്ടെത്താന്‍ നിനക്കാവില്ല.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تَتَّخِذُوا الْكٰفِرِيْنَ اَوْلِيَاۤءَ مِنْ دُوْنِ الْمُؤْمِنِيْنَ ۚ اَتُرِيْدُوْنَ اَنْ تَجْعَلُوْا لِلّٰهِ عَلَيْكُمْ سُلْطٰنًا مُّبِيْنًا   ( النساء: ١٤٤ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ, വിശ്വസിച്ചവരേ
lā tattakhidhū
لَا تَتَّخِذُوا۟
നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്, സ്വീകരിക്കരുത്
l-kāfirīna
ٱلْكَٰفِرِينَ
അവിശ്വാസികളെ
awliyāa
أَوْلِيَآءَ
മിത്രങ്ങള്‍, ബന്ധുക്കള്‍, കാര്യകര്‍ത്താക്കള്‍
min dūni
مِن دُونِ
കൂടാതെ, അല്ലാതെ, പുറമെ
l-mu'minīna
ٱلْمُؤْمِنِينَۚ
സത്യവിശ്വാസികളെ
aturīdūna
أَتُرِيدُونَ
നിങ്ങള്‍ ഉദ്ദേശിക്കുന്നുവോ
an tajʿalū
أَن تَجْعَلُوا۟
നിങ്ങള്‍ ആക്കുവാന്‍, ഉണ്ടാക്കുന്നതിന്ന്
lillahi
لِلَّهِ
അല്ലാഹുവിന്
ʿalaykum
عَلَيْكُمْ
നിങ്ങളുടെമേല്‍ (എതിരെ)
sul'ṭānan
سُلْطَٰنًا
അധികൃതരേഖ, തെളിവ് , ന്യായം
mubīnan
مُّبِينًا
വ്യക്തമായ

വിശ്വസിച്ചവരേ, സത്യവിശ്വാസികളെ ഒഴിവാക്കി സത്യനിഷേധികളെ നിങ്ങള്‍ കൈകാര്യകര്‍ത്താക്കളാക്കരുത്. നിങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അല്ലാഹുവിന് വ്യക്തമായ ന്യായമുണ്ടാക്കിക്കൊടുക്കാന്‍ നിങ്ങളാഗ്രഹിക്കുന്നുവോ?

തഫ്സീര്‍

اِنَّ الْمُنٰفِقِيْنَ فِى الدَّرْكِ الْاَسْفَلِ مِنَ النَّارِۚ وَلَنْ تَجِدَ لَهُمْ نَصِيْرًاۙ  ( النساء: ١٤٥ )

inna l-munāfiqīna
إِنَّ ٱلْمُنَٰفِقِينَ
നിശ്ചയമായും കപടവിശ്വാസികള്‍
fī l-darki
فِى ٱلدَّرْكِ
പടിയിലാണ്, തട്ടിലായിരിക്കും
l-asfali
ٱلْأَسْفَلِ
ഏറ്റം താഴ്ന്ന
mina l-nāri
مِنَ ٱلنَّارِ
നരകത്തില്‍നിന്ന്
walan tajida
وَلَن تَجِدَ
നീ കണ്ടെത്തുകയേ ഇല്ലതാനും, കാണുകയുമില്ല തന്നെ
lahum
لَهُمْ
അവര്‍ക്ക്
naṣīran
نَصِيرًا
ഒരു സഹായകനെ

കപടവിശ്വാസികള്‍ നരകത്തിന്റെ അടിത്തട്ടിലാണ്; തീര്‍ച്ച. അവര്‍ക്ക് ഒരു സഹായിയെയും കണ്ടെത്താന്‍ നിനക്കാവില്ല.

തഫ്സീര്‍

اِلَّا الَّذِيْنَ تَابُوْا وَاَصْلَحُوْا وَاعْتَصَمُوْا بِاللّٰهِ وَاَخْلَصُوْا دِيْنَهُمْ لِلّٰهِ فَاُولٰۤىِٕكَ مَعَ الْمُؤْمِنِيْنَۗ وَسَوْفَ يُؤْتِ اللّٰهُ الْمُؤْمِنِيْنَ اَجْرًا عَظِيْمًا   ( النساء: ١٤٦ )

illā alladhīna
إِلَّا ٱلَّذِينَ
യാതൊരുവരൊഴികെ
tābū
تَابُوا۟
അവര്‍ പശ്ചാത്തപിച്ചു
wa-aṣlaḥū
وَأَصْلَحُوا۟
അവര്‍ നന്നാക്കുകയും ചെയ്തു, നന്നായി തീരുകയും ചെയ്തു
wa-iʿ'taṣamū
وَٱعْتَصَمُوا۟
മുറുകെ പിടിക്കുകയും ചെയ്തു, രക്ഷാവലംബമാക്കുകയും ചെയ്തു
bil-lahi
بِٱللَّهِ
അല്ലാഹുവിനെ
wa-akhlaṣū
وَأَخْلَصُوا۟
നിഷ്‌കളങ്കമാക്കുക (തനിച്ചാക്കുക)യും ചെയ്തു
dīnahum
دِينَهُمْ
തങ്ങളുടെ മതത്തെ, നടപടിയെ
lillahi
لِلَّهِ
അല്ലാഹുവിന്
fa-ulāika
فَأُو۟لَٰٓئِكَ
എന്നാല്‍ അക്കൂട്ടര്‍
maʿa l-mu'minīna
مَعَ ٱلْمُؤْمِنِينَۖ
സത്യവിശ്വാസികളോടു കൂടെയായിരിക്കും
wasawfa
وَسَوْفَ
വഴിയെ, പിന്നീട്
yu'ti l-lahu
يُؤْتِ ٱللَّهُ
അല്ലാഹു നല്‍കും, കൊടുക്കും
l-mu'minīna
ٱلْمُؤْمِنِينَ
സത്യ വിശ്വാസികള്‍ക്ക്
ajran
أَجْرًا
പ്രതിഫലം
ʿaẓīman
عَظِيمًا
മഹത്തായ

പശ്ചാത്തപിക്കുകയും സ്വന്തത്തെ സംസ്‌കരിക്കുകയും അല്ലാഹുവെ മുറുകെപ്പിടിക്കുകയും തങ്ങളുടെ സമര്‍പ്പണം അല്ലാഹുവിന് മാത്രമാക്കുകയും ചെയ്തവരൊഴികെ. അവര്‍ സത്യവിശ്വാസികളോടൊപ്പമാണ്. തീര്‍ച്ചയായും അല്ലാഹു സത്യവിശ്വാസികള്‍ക്ക് അതിമഹത്തായ പ്രതിഫലം നല്‍കും.

തഫ്സീര്‍

مَا يَفْعَلُ اللّٰهُ بِعَذَابِكُمْ اِنْ شَكَرْتُمْ وَاٰمَنْتُمْۗ وَكَانَ اللّٰهُ شَاكِرًا عَلِيْمًا ۔  ( النساء: ١٤٧ )

mā yafʿalu
مَّا يَفْعَلُ
എന്തു ചെയ്യും, എന്തു ചെയ് വാനാണ്
l-lahu
ٱللَّهُ
അല്ലാഹു
biʿadhābikum
بِعَذَابِكُمْ
നിങ്ങളുടെ ശിക്ഷ (നിങ്ങളെ ശിക്ഷിക്കുന്നത്) കൊണ്ട്
in shakartum
إِن شَكَرْتُمْ
നിങ്ങള്‍ നന്ദി കാണിച്ചെങ്കില്‍, നന്ദി ചെയ്യുന്ന പക്ഷം
waāmantum
وَءَامَنتُمْۚ
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തു (വെങ്കില്‍)
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നു താനും, ആകുകയും ചെയ്തിരിക്കുന്നു
shākiran
شَاكِرًا
നന്ദി കാണിക്കുന്നവന്‍
ʿalīman
عَلِيمًا
അറിയുന്നവന്‍

നിങ്ങള്‍ നന്ദി കാണിക്കുകയും വിശ്വസിക്കുകയുമാണെങ്കില്‍ പിന്നെ നിങ്ങളെ ശിക്ഷിച്ചിട്ട് അല്ലാഹുവിന് എന്തുകിട്ടാനാണ്? അല്ലാഹു അളവറ്റ നന്ദിയുള്ളവനാണ്. എല്ലാം നന്നായറിയുന്നവനും.

തഫ്സീര്‍

۞ لَا يُحِبُّ اللّٰهُ الْجَهْرَ بِالسُّوْۤءِ مِنَ الْقَوْلِ اِلَّا مَنْ ظُلِمَ ۗ وَكَانَ اللّٰهُ سَمِيْعًا عَلِيْمًا   ( النساء: ١٤٨ )

lā yuḥibbu l-lahu
لَّا يُحِبُّ ٱللَّهُ
അല്ലാഹു ഇഷ്ടപ്പെടുകയില്ല
l-jahra
ٱلْجَهْرَ
പരസ്യമാക്കല്‍, ഉച്ചത്തിലാക്കല്‍
bil-sūi
بِٱلسُّوٓءِ
തിന്‍മയെ, ചീത്തയായതിനെ, ദുഷിച്ചതുകൊണ്ട്
mina l-qawli
مِنَ ٱلْقَوْلِ
വാക്കില്‍ (സംസാരത്തില്‍) നിന്ന്
illā man
إِلَّا مَن
യാതൊരുവനൊഴികെ
ẓulima
ظُلِمَۚ
അക്രമം ചെയ്യപ്പെട്ടു
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നുതാനും
samīʿan
سَمِيعًا
കേള്‍ക്കുന്നവന്‍
ʿalīman
عَلِيمًا
അറിയുന്നവന്‍

ചീത്ത വാക്ക് പരസ്യപ്പെടുത്തുന്നത് അല്ലാഹുവിനിഷ്ടമില്ല. അനീതിക്കിരയായവനൊഴികെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.

തഫ്സീര്‍

اِنْ تُبْدُوْا خَيْرًا اَوْ تُخْفُوْهُ اَوْ تَعْفُوْا عَنْ سُوْۤءٍ فَاِنَّ اللّٰهَ كَانَ عَفُوًّا قَدِيْرًا  ( النساء: ١٤٩ )

in tub'dū
إِن تُبْدُوا۟
നിങ്ങള്‍ വെളിവാക്കുന്നുവെങ്കില്‍
khayran
خَيْرًا
നല്ലതിനെ, വല്ല നന്‍മയും
aw tukh'fūhu
أَوْ تُخْفُوهُ
അല്ലെങ്കിലതു മറച്ചുവെക്കുന്നു (വെങ്കില്‍)
aw taʿfū
أَوْ تَعْفُوا۟
അല്ലെങ്കില്‍ നിങ്ങള്‍ മാപ്പ് നല്‍കുന്നു (വെങ്കില്‍)
ʿan sūin
عَن سُوٓءٍ
വല്ല തിന്‍മയെ (ചീത്തയെ) ക്കുറിച്ചും
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ വിശ്ചയമായും അല്ലാഹു
kāna ʿafuwwan
كَانَ عَفُوًّا
വളരെ മാപ്പ് നല്‍കുന്നവനാകുന്നു
qadīran
قَدِيرًا
കഴിവുളളവന്‍

നിങ്ങള്‍ പരസ്യമായും രഹസ്യമായും നന്മ ചെയ്യുകയും തെറ്റുകള്‍ പൊറുത്തുകൊടുക്കുകയും ചെയ്യുന്നുവെങ്കില്‍ അറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനാണ്. എല്ലാറ്റിനും കഴിവുറ്റവനും.

തഫ്സീര്‍

اِنَّ الَّذِيْنَ يَكْفُرُوْنَ بِاللّٰهِ وَرُسُلِهٖ وَيُرِيْدُوْنَ اَنْ يُّفَرِّقُوْا بَيْنَ اللّٰهِ وَرُسُلِهٖ وَيَقُوْلُوْنَ نُؤْمِنُ بِبَعْضٍ وَّنَكْفُرُ بِبَعْضٍۙ وَّيُرِيْدُوْنَ اَنْ يَّتَّخِذُوْا بَيْنَ ذٰلِكَ سَبِيْلًاۙ   ( النساء: ١٥٠ )

inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും, യാതൊരുകൂട്ടര്‍
yakfurūna
يَكْفُرُونَ
അവര്‍ അവിശ്വസിക്കുന്നു
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
warusulihi
وَرُسُلِهِۦ
അവന്‍റെ റസൂലുകളിലും
wayurīdūna
وَيُرِيدُونَ
അവര്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു
an yufarriqū
أَن يُفَرِّقُوا۟
അവര്‍ വ്യത്യാസപ്പെടുത്തു (ഭിന്നിപ്പുണ്ടാക്കു-- വിവേചനം കാണിക്കു)വാന്‍
bayna l-lahi
بَيْنَ ٱللَّهِ
അല്ലാഹുവിനിടയില്‍
warusulihi
وَرُسُلِهِۦ
അവന്‍റെ റസൂലുകളുടെയും
wayaqūlūna
وَيَقُولُونَ
അവര്‍ പറയുകയും ചെയ്യുന്നു
nu'minu
نُؤْمِنُ
ഞങ്ങള്‍ വിശ്വസിക്കുന്നു
bibaʿḍin
بِبَعْضٍ
ചിലരില്‍
wanakfuru
وَنَكْفُرُ
ഞങ്ങള്‍ അവിശ്വസിക്കുകയും ചെയ്യുന്നു
bibaʿḍin
بِبَعْضٍ
ചിലരില്‍
wayurīdūna
وَيُرِيدُونَ
അവര്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു
an yattakhidhū
أَن يَتَّخِذُوا۟
അവര്‍ ഉണ്ടാക്കുവാന്‍, സ്വീകരിക്കുന്നതിന്
bayna dhālika
بَيْنَ ذَٰلِكَ
അതിനിടയില്‍
sabīlan
سَبِيلًا
ഒരു മാര്‍ഗം

അല്ലാഹുവെയും അവന്റെ ദൂതന്മാരെയും തള്ളിപ്പറയുന്നവരും, അല്ലാഹുവിനും അവന്റെ ദൂതന്മാര്‍ക്കുമിടയില്‍ വിവേചനം കല്‍പിക്കാനുദ്ദേശിക്കുന്നവരും, 'ഞങ്ങള്‍ ചിലരെ വിശ്വസിക്കുകയും ചിലരെ നിഷേധിക്കുകയും ചെയ്യുന്നു' വെന്ന് പറയുന്നവരും, വിശ്വാസത്തിനും നിഷേധത്തിനുമിടയില്‍ മറ്റൊരു മാര്‍ഗം സ്വീകരിക്കാനുദ്ദേശിക്കുന്നവരുമുണ്ടല്ലോ-

തഫ്സീര്‍