Skip to main content

۞ وَلَوْ اَنَّنَا نَزَّلْنَآ اِلَيْهِمُ الْمَلٰۤىِٕكَةَ وَكَلَّمَهُمُ الْمَوْتٰى وَحَشَرْنَا عَلَيْهِمْ كُلَّ شَيْءٍ قُبُلًا مَّا كَانُوْا لِيُؤْمِنُوْٓا اِلَّآ اَنْ يَّشَاۤءَ اللّٰهُ وَلٰكِنَّ اَكْثَرَهُمْ يَجْهَلُوْنَ   ( الأنعام: ١١١ )

walaw annanā
وَلَوْ أَنَّنَا
നാമായിരുന്നെങ്കില്‍
nazzalnā
نَزَّلْنَآ
നാം ഇറക്കി (യിരുന്നു)
ilayhimu
إِلَيْهِمُ
അവരിലേക്കു
l-malāikata
ٱلْمَلَٰٓئِكَةَ
മലക്കുകളെ
wakallamahumu
وَكَلَّمَهُمُ
അവരോടു സംസാരിക്കുകയും ചെയ്തു
l-mawtā
ٱلْمَوْتَىٰ
മരണപ്പെട്ടവര്‍
waḥasharnā
وَحَشَرْنَا
നാം ശേഖരിക്കുക (ഒരുമിച്ചു കൂട്ടുക)യും ചെയ്തു
ʿalayhim
عَلَيْهِمْ
അവര്‍ക്കു
kulla shayin
كُلَّ شَىْءٍ
എല്ലാ വസ്തുക്കളും
qubulan
قُبُلًا
കൂട്ടങ്ങളായി, കൂട്ടം കൂട്ടമായി
mā kānū
مَّا كَانُوا۟
അവര്‍ ഉണ്ടാകുകയില്ല, ആകുകയില്ല
liyu'minū
لِيُؤْمِنُوٓا۟
അവര്‍ വിശ്വസിക്കുക, വിശ്വസിക്കുവിന്‍
illā an yashāa
إِلَّآ أَن يَشَآءَ
ഉദ്ദേശിക്കുന്നതായാലല്ലാതെ
l-lahu
ٱللَّهُ
അല്ലാഹു
walākinna
وَلَٰكِنَّ
പക്ഷേ
aktharahum
أَكْثَرَهُمْ
അവരില്‍ അധികവും
yajhalūna
يَجْهَلُونَ
അറിയാതിരിക്കുന്നു (അജ്ഞരാണ്).

നാം മലക്കുകളെത്തന്നെ അവരിലേക്കിറക്കിയാലും മരിച്ചവര്‍ അവരോടു സംസാരിച്ചാലും സകല വസ്തുക്കളെയും നാം അവരുടെ മുന്നില്‍ ഒരുമിച്ചുകൂട്ടിയാലും അവര്‍ വിശ്വസിക്കുകയില്ല; ദൈവേച്ഛയുണ്ടെങ്കിലല്ലാതെ. എന്നിട്ടും അവരിലേറെപ്പേരും വിവരക്കേട് പറയുകയാണ്.

തഫ്സീര്‍

وَكَذٰلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا شَيٰطِيْنَ الْاِنْسِ وَالْجِنِّ يُوْحِيْ بَعْضُهُمْ اِلٰى بَعْضٍ زُخْرُفَ الْقَوْلِ غُرُوْرًا ۗوَلَوْ شَاۤءَ رَبُّكَ مَا فَعَلُوْهُ فَذَرْهُمْ وَمَا يَفْتَرُوْنَ   ( الأنعام: ١١٢ )

wakadhālika
وَكَذَٰلِكَ
അപ്രകാരം, അതുപോലെ
jaʿalnā
جَعَلْنَا
നാം ആക്കി (ഏര്‍പ്പെടുത്തി)യിരിക്കുന്നു
likulli nabiyyin
لِكُلِّ نَبِىٍّ
എല്ലാ പ്രവാചകനും
ʿaduwwan
عَدُوًّا
ഒരു (ഓരോ) ശത്രുവെ
shayāṭīna
شَيَٰطِينَ
അതായതു പിശാചുക്കളെ
l-insi
ٱلْإِنسِ
മനുഷ്യരിലെ
wal-jini
وَٱلْجِنِّ
ജിന്നിലെയും
yūḥī
يُوحِى
വഹ്യ് (രഹസ്യ ഭാഷണം) നല്‍കുന്നതാണു
baʿḍuhum
بَعْضُهُمْ
അവരില്‍ ചിലര്‍
ilā baʿḍin
إِلَىٰ بَعْضٍ
ചിലരിലേക്കു, ചിലരോടു
zukh'rufa l-qawli
زُخْرُفَ ٱلْقَوْلِ
മോടിവാക്കു, കൃത്രിമവാക്കു, തങ്കമൊഴി
ghurūran
غُرُورًاۚ
വഞ്ചന (ചതി) യായിട്ടു, കൃത്രിമമായി
walaw shāa
وَلَوْ شَآءَ
ഉദ്ദേശിച്ചിരുന്നെങ്കില്‍
rabbuka
رَبُّكَ
നിന്റെ റബ്ബു
mā faʿalūhu
مَا فَعَلُوهُۖ
അവരതു ചെയ്യുമായിരുന്നില്ല
fadharhum
فَذَرْهُمْ
അതിനാല്‍ അവരെ വിട്ടേക്കുക
wamā yaftarūna
وَمَا يَفْتَرُونَ
അവര്‍ കെട്ടിച്ചമക്കുന്നതിനെയും.

അവ്വിധം നാം ഓരോ പ്രവാചകന്നും മനുഷ്യരിലും ജിന്നുകളിലുംപെട്ട പിശാചുക്കളെ ശത്രുക്കളാക്കിവെച്ചിട്ടുണ്ട്. അവര്‍ അന്യോന്യം വഞ്ചിക്കുന്ന മോഹനവാക്കുകള്‍ വാരിവിതറുന്നു. നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നെങ്കില്‍ അവരങ്ങനെ ചെയ്യുമായിരുന്നില്ല. അതിനാല്‍ നീ അവരെയും അവരുടെ പൊയ്‌മൊഴികളെയും അവഗണിക്കുക.

തഫ്സീര്‍

وَلِتَصْغٰٓى اِلَيْهِ اَفْـِٕدَةُ الَّذِيْنَ لَا يُؤْمِنُوْنَ بِالْاٰخِرَةِ وَلِيَرْضَوْهُ وَلِيَقْتَرِفُوْا مَا هُمْ مُّقْتَرِفُوْنَ   ( الأنعام: ١١٣ )

walitaṣghā
وَلِتَصْغَىٰٓ
ചായുവാനും, മറിയുവാനും
ilayhi
إِلَيْهِ
അതിലേക്കു
afidatu
أَفْـِٔدَةُ
ഹൃദയങ്ങള്‍
alladhīna
ٱلَّذِينَ
യാതൊരുവരുടെ
lā yu'minūna
لَا يُؤْمِنُونَ
വിശ്വസിക്കാത്ത
bil-ākhirati
بِٱلْءَاخِرَةِ
പരലോകത്തില്‍
waliyarḍawhu
وَلِيَرْضَوْهُ
അതവര്‍ തൃപ്തിപ്പെടുവാനും
waliyaqtarifū
وَلِيَقْتَرِفُوا۟
അവര്‍ പ്രവര്‍ത്തിച്ചു (സമ്പാദിച്ചു) ണ്ടാക്കുവാനും
مَا
യാതൊന്നു
hum
هُم
അവര്‍
muq'tarifūna
مُّقْتَرِفُونَ
പ്രവര്‍ത്തിച്ചുണ്ടാക്കുന്നവരാണ്.

പരലോകത്തില്‍ വിശ്വസിക്കാത്തവരുടെ മനസ്സുകള്‍ ആ വഞ്ചനയിലേക്ക് ചായാനാണിത്. അവരതില്‍ തൃപ്തരാകാനും. അവര്‍ ചെയ്തുകൂട്ടുന്നതൊക്കെ ഇവരും കാട്ടിക്കൂട്ടാന്‍ വേണ്ടിയും.

തഫ്സീര്‍

اَفَغَيْرَ اللّٰهِ اَبْتَغِيْ حَكَمًا وَّهُوَ الَّذِيْٓ اَنْزَلَ اِلَيْكُمُ الْكِتٰبَ مُفَصَّلًا ۗوَالَّذِيْنَ اٰتَيْنٰهُمُ الْكِتٰبَ يَعْلَمُوْنَ اَنَّهٗ مُنَزَّلٌ مِّنْ رَّبِّكَ بِالْحَقِّ فَلَا تَكُوْنَنَّ مِنَ الْمُمْتَرِيْنَ   ( الأنعام: ١١٤ )

afaghayra l-lahi
أَفَغَيْرَ ٱللَّهِ
അപ്പോള്‍ അല്ലാഹു അല്ലാത്തവരെയോ
abtaghī
أَبْتَغِى
ഞാന്‍ തേടുന്നു, അന്വേഷിക്കുന്നു
ḥakaman
حَكَمًا
വിധികര്‍ത്താവായിട്ടു
wahuwa alladhī
وَهُوَ ٱلَّذِىٓ
അവനത്രെ യാതൊരുവന്‍
anzala ilaykumu
أَنزَلَ إِلَيْكُمُ
നിങ്ങളിലേക്കു അവതരിപ്പിച്ച, ഇറക്കിയ
l-kitāba
ٱلْكِتَٰبَ
(വേദ)ഗ്രന്ഥത്തെ
mufaṣṣalan
مُفَصَّلًاۚ
വിശദീകരിക്കപ്പെട്ടതായിക്കൊണ്ടു
wa-alladhīna
وَٱلَّذِينَ
യാതൊരു കൂട്ടരാവട്ടെ
ātaynāhumu
ءَاتَيْنَٰهُمُ
അവര്‍ക്കു നാം നല്‍കിയിരിക്കുന്നു
l-kitāba
ٱلْكِتَٰبَ
(വേദ) ഗ്രന്ഥം
yaʿlamūna
يَعْلَمُونَ
അവരറിയും, അവര്‍ക്കറിയാം
annahu munazzalun
أَنَّهُۥ مُنَزَّلٌ
അതു ഇറക്കപ്പെട്ടതാണെന്നു
min rabbika
مِّن رَّبِّكَ
നിന്റെ റബ്ബിങ്കല്‍നിന്നു
bil-ḥaqi
بِٱلْحَقِّۖ
യഥാര്‍ത്ഥ (മുറ) പ്രകാരം
falā takūnanna
فَلَا تَكُونَنَّ
അതിനാല്‍ നിശ്ചയമായും നീ ആയിരിക്കരുതു
mina l-mum'tarīna
مِنَ ٱلْمُمْتَرِينَ
സന്ദേഹപ്പെടുന്നവരില്‍ (പെട്ടവന്‍).

'കാര്യം ഇതായിരിക്കെ ഞാന്‍ അല്ലാഹു അല്ലാത്ത മറ്റൊരു വിധി കര്‍ത്താവിനെ തേടുകയോ? അവനോ, വിശദവിവരങ്ങളടങ്ങിയ വേദപുസ്തകം നിങ്ങള്‍ക്ക് ഇറക്കിത്തന്നവനാണ്.' നാം നേരത്തെ വേദം നല്‍കിയവര്‍ക്കറിയാം, ഇത് നിന്റെ നാഥനില്‍ നിന്ന് സത്യവുമായി അവതീര്‍ണമായതാണെന്ന്. അതിനാല്‍ നീ ഒരിക്കലും സംശയാലുക്കളില്‍ പെട്ടുപോകരുത്.

തഫ്സീര്‍

وَتَمَّتْ كَلِمَتُ رَبِّكَ صِدْقًا وَّعَدْلًاۗ لَا مُبَدِّلَ لِكَلِمٰتِهٖ ۚوَهُوَ السَّمِيْعُ الْعَلِيْمُ  ( الأنعام: ١١٥ )

watammat
وَتَمَّتْ
പരിപൂര്‍ണ്ണമായിരിക്കുന്നു
kalimatu
كَلِمَتُ
വാക്കു, വചനം
rabbika
رَبِّكَ
നിന്റെ റബ്ബിന്റെ
ṣid'qan
صِدْقًا
സത്യത്തിലും, (സത്യത്താല്‍ - സത്യം കൊണ്ടു)
waʿadlan
وَعَدْلًاۚ
നീതിയിലും (നീതിയാലും)
lā mubaddila
لَّا مُبَدِّلَ
മാറ്റം വരുത്തുന്ന (പകരമുണ്ടാക്കുന്ന) വരില്ല
likalimātihi
لِكَلِمَٰتِهِۦۚ
അവന്റെ വചന (വാക്കു - വാക്യ) ങ്ങള്‍ക്കു
wahuwa l-samīʿu
وَهُوَ ٱلسَّمِيعُ
അവന്‍ കേള്‍ക്കുന്നവനത്രെ
l-ʿalīmu
ٱلْعَلِيمُ
അറിയുന്നവന്‍.

നിന്റെ നാഥന്റെ വചനം സത്യത്താലും നീതിയാലും സമഗ്രമായിരിക്കുന്നു. അവന്റെ വചനങ്ങളില്‍ ഭേദഗതി വരുത്തുന്ന ആരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.

തഫ്സീര്‍

وَاِنْ تُطِعْ اَكْثَرَ مَنْ فِى الْاَرْضِ يُضِلُّوْكَ عَنْ سَبِيْلِ اللّٰهِ ۗاِنْ يَّتَّبِعُوْنَ اِلَّا الظَّنَّ وَاِنْ هُمْ اِلَّا يَخْرُصُوْنَ   ( الأنعام: ١١٦ )

wa-in tuṭiʿ
وَإِن تُطِعْ
നീ അനുസരിക്കുന്നപക്ഷം
akthara
أَكْثَرَ
അധികമാളെയും
man fī l-arḍi
مَن فِى ٱلْأَرْضِ
ഭൂമിയിലുള്ളവരില്‍
yuḍillūka
يُضِلُّوكَ
അവര്‍ നിന്നെ വഴിപിഴപ്പിക്കും, വ്യതിച്ചലിപ്പിക്കും
ʿan sabīli
عَن سَبِيلِ
മാര്‍ഗ്ഗത്തില്‍ (വഴിയില്‍) നിന്നു
l-lahi
ٱللَّهِۚ
അല്ലാഹുവിന്റെ
in yattabiʿūna
إِن يَتَّبِعُونَ
അവര്‍ പിന്‍പറ്റുന്നില്ല
illā l-ẓana
إِلَّا ٱلظَّنَّ
ഊഹത്തെ (ഭാവനയെ) അല്ലാതെ
wa-in hum
وَإِنْ هُمْ
അവരല്ലതാനും
illā yakhruṣūna
إِلَّا يَخْرُصُونَ
അവര്‍ മതിപ്പിടുക (മതിപ്പു പറയുക) യല്ലാതെ.

ഭൂമുഖത്തുള്ള ഭൂരിപക്ഷംപേരും പറയുന്നത് നീ അനുസരിക്കുകയാണെങ്കില്‍ അവര്‍ നിന്നെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിച്ചുകളയും. കേവലം ഊഹങ്ങളെ മാത്രമാണ് അവര്‍ പിന്‍പറ്റുന്നത്. അവര്‍ അനുമാനങ്ങളില്‍ ആടിയുലയുകയാണ്.

തഫ്സീര്‍

اِنَّ رَبَّكَ هُوَ اَعْلَمُ مَنْ يَّضِلُّ عَنْ سَبِيْلِهٖۚ وَهُوَ اَعْلَمُ بِالْمُهْتَدِيْنَ   ( الأنعام: ١١٧ )

inna rabbaka
إِنَّ رَبَّكَ
നിശ്ചയമായും നിന്റെ റബ്ബു
huwa
هُوَ
അവന്‍ തന്നെ
aʿlamu
أَعْلَمُ
ഏറ്റവും അറിയുന്നവന്‍
man yaḍillu
مَن يَضِلُّ
പിഴച്ചു (വ്യതിചലിച്ചു) പോകുന്നവരെ
ʿan sabīlihi
عَن سَبِيلِهِۦۖ
അവന്റെ മാര്‍ഗ്ഗത്തില്‍നിന്നു
wahuwa
وَهُوَ
അവന്‍ തന്നെ
aʿlamu
أَعْلَمُ
ഏറ്റം അറിയുന്നവനും
bil-muh'tadīna
بِٱلْمُهْتَدِينَ
നേര്‍വഴി (സന്മാര്‍ഗ്ഗം) പ്രാപിക്കുന്നവരെപ്പറ്റി അറിയുന്നവനും.

തന്റെ വഴിയില്‍ നിന്ന് തെറ്റിപ്പോകുന്നവര്‍ ആരൊക്കെയെന്ന് നിന്റെ നാഥന് നന്നായറിയാം. നേര്‍വഴി പ്രാപിച്ചവരെപ്പറ്റി സൂക്ഷ്മമായറിയുന്നവനും അവന്‍ തന്നെ.

തഫ്സീര്‍

فَكُلُوْا مِمَّا ذُكِرَ اسْمُ اللّٰهِ عَلَيْهِ اِنْ كُنْتُمْ بِاٰيٰتِهٖ مُؤْمِنِيْنَ   ( الأنعام: ١١٨ )

fakulū
فَكُلُوا۟
അതിനാല്‍ നിങ്ങള്‍ തിന്നു(ഭക്ഷിക്കു)വിന്‍
mimmā dhukira
مِمَّا ذُكِرَ
പറയ (ഉച്ചരിക്ക) പ്പെട്ടതില്‍നിന്നു
us'mu l-lahi
ٱسْمُ ٱللَّهِ
അല്ലാഹുവിന്റെ നാമം
ʿalayhi
عَلَيْهِ
അതിന്റെ മേല്‍
in kuntum
إِن كُنتُم
നിങ്ങളാണെങ്കില്‍
biāyātihi
بِـَٔايَٰتِهِۦ
അവന്റെ ആയത്തു (ദൃഷ്‌ടാന്തം - ലക്ഷ്യം -വചനം) കളില്‍
mu'minīna
مُؤْمِنِينَ
വിശ്വസിക്കുന്നവര്‍.

അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമത്തില്‍ അറുത്തവതിന്നുക. നിങ്ങള്‍ അവന്റെ വചനങ്ങളില്‍ വിശ്വസിക്കുന്നവരെങ്കില്‍!

തഫ്സീര്‍

وَمَا لَكُمْ اَلَّا تَأْكُلُوْا مِمَّا ذُكِرَ اسْمُ اللّٰهِ عَلَيْهِ وَقَدْ فَصَّلَ لَكُمْ مَّا حَرَّمَ عَلَيْكُمْ اِلَّا مَا اضْطُرِرْتُمْ اِلَيْهِ ۗوَاِنَّ كَثِيرًا لَّيُضِلُّوْنَ بِاَهْوَاۤىِٕهِمْ بِغَيْرِ عِلْمٍ ۗاِنَّ رَبَّكَ هُوَ اَعْلَمُ بِالْمُعْتَدِيْنَ   ( الأنعام: ١١٩ )

wamā lakum
وَمَا لَكُمْ
നിങ്ങള്‍ക്കു എന്താണു
allā takulū
أَلَّا تَأْكُلُوا۟
നിങ്ങള്‍ തിന്നാതിരിക്കുവാന്‍, തിന്നാതിരിക്കുമാറ്‌
mimmā dhukira
مِمَّا ذُكِرَ
പറയപ്പെട്ടതില്‍ നിന്നു
us'mu l-lahi
ٱسْمُ ٱللَّهِ
അല്ലാഹുവിന്റെ നാമം
ʿalayhi
عَلَيْهِ
അതിന്റെ മേല്‍
waqad faṣṣala
وَقَدْ فَصَّلَ
അവന്‍ വിശദീകരിച്ചിട്ടുമുണ്ട്‌, വിശദീകരിച്ചിരിക്കെ
lakum
لَكُم
നിങ്ങള്‍ക്കു
mā ḥarrama
مَّا حَرَّمَ
അവന്‍ ഹറാമാ(നിഷിദ്ധമാ)ക്കിയതിനെ
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍
illā mā
إِلَّا مَا
യാതൊന്നൊഴികെ
uḍ'ṭurir'tum
ٱضْطُرِرْتُمْ
നിങ്ങള്‍ നിര്‍ബന്ധിതരാക്കപ്പെട്ടു
ilayhi
إِلَيْهِۗ
അതിലേക്കു, അതിനു
wa-inna kathīran
وَإِنَّ كَثِيرًا
നിശ്ചയമായും പലരും, വളരെ ആളുകള്‍
layuḍillūna
لَّيُضِلُّونَ
അവര്‍ വഴിപിഴപ്പിക്കുകതന്നെ ചെയ്യുന്നു
bi-ahwāihim
بِأَهْوَآئِهِم
അവരുടെ ഇച്ഛകള്‍ക്കനുസരിച്ചു, തന്നിഷ്‌ടങ്ങള്‍ കൊണ്ടു
bighayri ʿil'min
بِغَيْرِ عِلْمٍۗ
ഒരു വിവരവുമില്ലാതെ, അറിവു കൂടാതെ
inna rabbaka
إِنَّ رَبَّكَ
നിശ്ചയമായും നിന്റെ റബ്ബ്‌
huwa aʿlamu
هُوَ أَعْلَمُ
അവന്‍ ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ്‌
bil-muʿ'tadīna
بِٱلْمُعْتَدِينَ
അതിരുവിടുന്നവരെപറ്റി.

ദൈവനാമത്തില്‍ അറുത്തത് നിങ്ങളെന്തിനു തിന്നാതിരിക്കണം? നിര്‍ബന്ധിതാവസ്ഥയിലൊഴികെ നിങ്ങള്‍ക്കു നിഷിദ്ധമാക്കിയത് ഏതൊക്കെയെന്ന് അല്ലാഹു വിവരിച്ചുതന്നിട്ടുണ്ടല്ലോ. പലരും ഒരു വിവരവുമില്ലാതെ തോന്നിയപോലെ ആളുകളെ വഴിപിഴപ്പിച്ചുകൊണ്ടിരിക്കുകയാണ്. സംശയമില്ല; നിന്റെ നാഥന്‍ അതിക്രമികളെപ്പറ്റി നന്നായറിയുന്നവനാണ്.

തഫ്സീര്‍

وَذَرُوْا ظَاهِرَ الْاِثْمِ وَبَاطِنَهٗ ۗاِنَّ الَّذِيْنَ يَكْسِبُوْنَ الْاِثْمَ سَيُجْزَوْنَ بِمَا كَانُوْا يَقْتَرِفُوْنَ   ( الأنعام: ١٢٠ )

wadharū
وَذَرُوا۟
നിങ്ങള്‍ വിടുക (ഉപേക്ഷിക്കുക)
ẓāhira
ظَٰهِرَ
പ്രത്യക്ഷ (ബാഹ്യ - വ്യക്ത) മായതിനെ
l-ith'mi
ٱلْإِثْمِ
പാപത്തില്‍, കുറ്റത്തില്‍
wabāṭinahu
وَبَاطِنَهُۥٓۚ
അതില്‍ പരോക്ഷ (അവ്യക്ത) മായതും, മറഞ്ഞതും
inna
إِنَّ
നിശ്ചയമായും
alladhīna yaksibūna
ٱلَّذِينَ يَكْسِبُونَ
സമ്പാദിക്കുന്നവര്‍
l-ith'ma
ٱلْإِثْمَ
കുറ്റം, പാപം
sayuj'zawna
سَيُجْزَوْنَ
അവര്‍ക്കു പ്രതിഫലം നല്‍കപ്പെടും
bimā kānū
بِمَا كَانُوا۟
അവരായിരുന്നതിനു
yaqtarifūna
يَقْتَرِفُونَ
അവര്‍ പ്രവര്‍ത്തിക്കും, ചെയ്തുണ്ടാക്കും.

പരസ്യവും രഹസ്യവുമായ കുറ്റങ്ങള്‍ വര്‍ജിക്കുക. കുറ്റം സമ്പാദിച്ചുവെക്കുന്നവര്‍ക്ക് അവര്‍ പ്രവര്‍ത്തിക്കുന്നതിനനുസരിച്ച ശിക്ഷ ലഭിക്കും.

തഫ്സീര്‍