Skip to main content

وَقَاسَمَهُمَآ اِنِّيْ لَكُمَا لَمِنَ النّٰصِحِيْنَۙ  ( الأعراف: ٢١ )

waqāsamahumā
وَقَاسَمَهُمَآ
അവന്‍ അവരോടു സത്യം ചെയ്തു കാട്ടുക (പറയുക) യും ചെയ്തു
innī
إِنِّى
നിശ്ചയമായും ഞാന്‍
lakumā
لَكُمَا
നിങ്ങള്‍ രണ്ടാള്‍ക്കും
lamina l-nāṣiḥīna
لَمِنَ ٱلنَّٰصِحِينَ
ഗുണകാംക്ഷികളില്‍ പെട്ട(വന്‍) തന്നെ.

ഒപ്പം അവന്‍ അവരോട് ആണയിട്ടു പറഞ്ഞു: ''ഞാന്‍ നിങ്ങളുടെ ഗുണകാംക്ഷി മാത്രമാണ്.''

തഫ്സീര്‍

فَدَلّٰىهُمَا بِغُرُورٍۚ فَلَمَّا ذَاقَا الشَّجَرَةَ بَدَتْ لَهُمَا سَوْاٰتُهُمَا وَطَفِقَا يَخْصِفٰنِ عَلَيْهِمَا مِنْ وَّرَقِ الْجَنَّةِۗ وَنَادٰىهُمَا رَبُّهُمَآ اَلَمْ اَنْهَكُمَا عَنْ تِلْكُمَا الشَّجَرَةِ وَاَقُلْ لَّكُمَآ اِنَّ الشَّيْطٰنَ لَكُمَا عَدُوٌّ مُّبِيْنٌ   ( الأعراف: ٢٢ )

fadallāhumā
فَدَلَّىٰهُمَا
എന്നിട്ടു അവന്‍ അവരെ താഴ്ത്തി, അധഃപതിപ്പിച്ചു, താഴെ ഇറക്കി
bighurūrin
بِغُرُورٍۚ
വഞ്ചനയാല്‍, വഞ്ചനമൂലം, കൃത്രിമമായി
falammā dhāqā
فَلَمَّا ذَاقَا
അങ്ങനെ അവര്‍ രുചി നോക്കിയപ്പോള്‍, ആസ്വദിച്ചാരെ
l-shajarata
ٱلشَّجَرَةَ
വൃക്ഷത്തെ
badat
بَدَتْ
വെളിവായി
lahumā
لَهُمَا
അവര്‍ക്കു രണ്ടാള്‍ക്കും
sawātuhumā
سَوْءَٰتُهُمَا
അവരുടെ നഗ്നത
waṭafiqā
وَطَفِقَا
അവര്‍ രണ്ടാളും തുടങ്ങി
yakhṣifāni
يَخْصِفَانِ
പറ്റിക്കുവാന്‍, വെചുചേര്‍ക്കുവാന്‍
ʿalayhimā
عَلَيْهِمَا
രണ്ടാളുടെയും മേല്‍
min waraqi
مِن وَرَقِ
ഇലയില്‍നിന്നു
l-janati
ٱلْجَنَّةِۖ
സ്വര്‍ഗ്ഗത്തിലെ
wanādāhumā
وَنَادَىٰهُمَا
അവരെ രണ്ടാളെയും വിളിക്കുകയും ചെയ്തു
rabbuhumā
رَبُّهُمَآ
അവരുടെ റബ്ബു
alam anhakumā
أَلَمْ أَنْهَكُمَا
ഞാന്‍ നിങ്ങളെ വിരോധിച്ചില്ലേ
ʿan til'kumā l-shajarati
عَن تِلْكُمَا ٱلشَّجَرَةِ
ആ വൃക്ഷത്തെപ്പറ്റി
wa-aqul lakumā
وَأَقُل لَّكُمَآ
നിങ്ങളോടു ഞാന്‍ പറയുകയും (ചെയ്തില്ലേ?)
inna l-shayṭāna
إِنَّ ٱلشَّيْطَٰنَ
നിശ്ചയമായും പിശാചു
lakumā
لَكُمَا
നിങ്ങള്‍ രണ്ടാള്‍ക്കും
ʿaduwwun
عَدُوٌّ
ശത്രുവാണു
mubīnun
مُّبِينٌ
പ്രത്യക്ഷ, സ്പഷ്ടമായ

അങ്ങനെ അവരിരുവരെയും അവന്‍ വഞ്ചനയിലൂടെ വശപ്പെടുത്തി. ഇരുവരും ആ മരം രുചിച്ചു. അതോടെ തങ്ങളുടെ നഗ്നത ഇരുവര്‍ക്കും വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ ചേര്‍ത്തുവെച്ച് അവര്‍ തങ്ങളുടെ ശരീരം മറയ്ക്കാന്‍ തുടങ്ങി. അവരുടെ നാഥന്‍ ഇരുവരെയും വിളിച്ചുചോദിച്ചു: ''ആ മരം നിങ്ങള്‍ക്കു ഞാന്‍ വിലക്കിയിരുന്നില്ലേ? പിശാച് നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണെന്ന് നിങ്ങളോട് പറഞ്ഞിരുന്നില്ലേ?''

തഫ്സീര്‍

قَالَا رَبَّنَا ظَلَمْنَآ اَنْفُسَنَا وَاِنْ لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُوْنَنَّ مِنَ الْخٰسِرِيْنَ   ( الأعراف: ٢٣ )

qālā
قَالَا
അവര്‍ രണ്ടാളും പറഞ്ഞു
rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
ẓalamnā
ظَلَمْنَآ
ഞങ്ങള്‍ അക്രമം (അനീതി) ചെയ്തു
anfusanā
أَنفُسَنَا
ഞങ്ങളോടു തന്നെ, ഞങ്ങളുടെ സ്വന്തങ്ങളെ
wa-in lam taghfir
وَإِن لَّمْ تَغْفِرْ
നീ പൊറുത്തില്ലെങ്കില്‍
lanā
لَنَا
ഞങ്ങള്‍ക്കു
watarḥamnā
وَتَرْحَمْنَا
ഞങ്ങളോടു കരുണ ചെയ്യുകയും (ചെയ്തില്ലെങ്കില്‍)
lanakūnanna
لَنَكُونَنَّ
നിശ്ചയമായും ഞങ്ങള്‍ ആയിത്തീരുക തന്നെ ചെയ്യും
mina l-khāsirīna
مِنَ ٱلْخَٰسِرِينَ
നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍

ഇരുവരും പറഞ്ഞു: ''ഞങ്ങളുടെ നാഥാ! ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും ദയ കാണിക്കുകയും ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നഷ്ടം പറ്റിയവരായിത്തീരും.''

തഫ്സീര്‍

قَالَ اهْبِطُوْا بَعْضُكُمْ لِبَعْضٍ عَدُوٌّ ۚوَلَكُمْ فِى الْاَرْضِ مُسْتَقَرٌّ وَّمَتَاعٌ اِلٰى حِيْنٍ   ( الأعراف: ٢٤ )

qāla
قَالَ
അവന്‍ പറഞ്ഞു
ih'biṭū
ٱهْبِطُوا۟
നിങ്ങള്‍ ഇറങ്ങുവിന്‍
baʿḍukum
بَعْضُكُمْ
നിങ്ങളില്‍ ചിലര്‍
libaʿḍin
لِبَعْضٍ
ചിലര്‍ക്കു
ʿaduwwun
عَدُوٌّۖ
ശത്രുവാകുന്നു
walakum
وَلَكُمْ
നിങ്ങള്‍ക്കുണ്ടു
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
mus'taqarrun
مُسْتَقَرٌّ
താമസം, തങ്ങുന്ന സ്ഥാനം, വാസസ്ഥലം
wamatāʿun
وَمَتَٰعٌ
ഉപയോഗവും, ഉപകരണവും
ilā ḥīnin
إِلَىٰ حِينٍ
ഒരു സമയംവരെ

അല്ലാഹു കല്‍പിച്ചു: ''ഇറങ്ങിപ്പോകൂ. നിങ്ങളന്യോന്യം ശത്രുക്കളായിരിക്കും. ഭൂമിയില്‍ നിങ്ങള്‍ക്ക് താമസസൗകര്യമുണ്ട്. നിശ്ചിതകാലംവരെ ജീവിത വിഭവങ്ങളും.''

തഫ്സീര്‍

قَالَ فِيْهَا تَحْيَوْنَ وَفِيْهَا تَمُوْتُوْنَ وَمِنْهَا تُخْرَجُوْنَ ࣖ   ( الأعراف: ٢٥ )

qāla
قَالَ
അവന്‍ പറഞ്ഞു
fīhā
فِيهَا
അതില്‍ (തന്നെ)
taḥyawna
تَحْيَوْنَ
നിങ്ങള്‍ ജീവിക്കും
wafīhā
وَفِيهَا
അതില്‍ (തന്നെ)
tamūtūna
تَمُوتُونَ
നിങ്ങള്‍ മരിക്കുന്നു
wamin'hā
وَمِنْهَا
അതില്‍ നിന്നു (തന്നെ)
tukh'rajūna
تُخْرَجُونَ
നിങ്ങള്‍ പുറപ്പെടുവിക്ക (പുറത്തുകൊണ്ടുവര) പ്പെടുകയും ചെയ്യുന്നു

അവന്‍ പറഞ്ഞു: ''നിങ്ങള്‍ അവിടെത്തന്നെ ജീവിക്കും. അവിടെത്തന്നെ മരിക്കും. അവിടെ നിന്നുതന്നെ നിങ്ങളെ പുറത്തുകൊണ്ടുവരികയും ചെയ്യും.''

തഫ്സീര്‍

يَا بَنِيْٓ اٰدَمَ قَدْ اَنْزَلْنَا عَلَيْكُمْ لِبَاسًا يُّوَارِيْ سَوْاٰتِكُمْ وَرِيْشًاۗ وَلِبَاسُ التَّقْوٰى ذٰلِكَ خَيْرٌۗ ذٰلِكَ مِنْ اٰيٰتِ اللّٰهِ لَعَلَّهُمْ يَذَّكَّرُوْنَ   ( الأعراف: ٢٦ )

yābanī
يَٰبَنِىٓ
സന്തതികളേ, മക്കളേ
ādama
ءَادَمَ
ആദമിന്റെ
qad anzalnā
قَدْ أَنزَلْنَا
നാം ഇറക്കിയിട്ടുണ്ട്
ʿalaykum
عَلَيْكُمْ
നിങ്ങള്‍ക്കു
libāsan
لِبَاسًا
വസ്ത്രം
yuwārī
يُوَٰرِى
മറക്കുന്ന, മൂടുന്ന
sawātikum
سَوْءَٰتِكُمْ
നിങ്ങളുടെ നഗ്നത
warīshan
وَرِيشًاۖ
അലങ്കാര വസ്ത്രവും
walibāsu l-taqwā
وَلِبَاسُ ٱلتَّقْوَىٰ
സൂക്ഷ്മത (ഭയഭക്തി) യാകുന്ന വസ്ത്രം
dhālika
ذَٰلِكَ
അതു
khayrun
خَيْرٌۚ
ഉത്തമമാണ്, കൂടുതല്‍ നല്ലതാണ്
dhālika
ذَٰلِكَ
അത്
min āyāti
مِنْ ءَايَٰتِ
ആയത്തു (ദൃഷ്ടാന്തം - ലക്‌ഷ്യം) കളില്‍ പെട്ടതാണു
l-lahi
ٱللَّهِ
അല്ലാഹുവിന്റെ
laʿallahum
لَعَلَّهُمْ
അവരായേക്കാം, അവരാകുവാന്‍വേണ്ടി
yadhakkarūna
يَذَّكَّرُونَ
അവര്‍ ഉറ്റാലോചിക്കും.

ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗുഹ്യസ്ഥാനം മറയ്ക്കാനും ശരീരം അലങ്കരിക്കാനും പറ്റിയ വസ്ത്രങ്ങളുല്‍പാദിപ്പിച്ചു തന്നിരിക്കുന്നു. എന്നാല്‍ ഭക്തിയുടെ വസ്ത്രമാണ് ഏറ്റം ഉത്തമം. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലൊന്നാണിത്. അവര്‍ മനസ്സിലാക്കി പാഠമുള്‍ക്കൊള്ളാന്‍.

തഫ്സീര്‍

يٰبَنِيْٓ اٰدَمَ لَا يَفْتِنَنَّكُمُ الشَّيْطٰنُ كَمَآ اَخْرَجَ اَبَوَيْكُمْ مِّنَ الْجَنَّةِ يَنْزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْاٰتِهِمَا ۗاِنَّهٗ يَرٰىكُمْ هُوَ وَقَبِيْلُهٗ مِنْ حَيْثُ لَا تَرَوْنَهُمْۗ اِنَّا جَعَلْنَا الشَّيٰطِيْنَ اَوْلِيَاۤءَ لِلَّذِيْنَ لَا يُؤْمِنُوْنَ   ( الأعراف: ٢٧ )

yābanī ādama
يَٰبَنِىٓ ءَادَمَ
ആദമിന്റെ സന്തതികളേ
lā yaftinannakumu
لَا يَفْتِنَنَّكُمُ
നിങ്ങളെ കുഴപ്പത്തിലാക്കരുതു, കുഴപ്പപ്പെടുത്താതിരിക്കട്ടെ
l-shayṭānu
ٱلشَّيْطَٰنُ
പിശാചു
kamā akhraja
كَمَآ أَخْرَجَ
അവന്‍ പുറത്താക്കിയതുപോലെ
abawaykum
أَبَوَيْكُم
നിങ്ങളുടെ മാതാപിതാക്കളെ
mina l-janati
مِّنَ ٱلْجَنَّةِ
സ്വര്‍ഗ്ഗത്തില്‍ നിന്നു
yanziʿu
يَنزِعُ
നീക്കം ചെയ്തു (ഉരിഞ്ഞു - അഴിച്ചു) കൊണ്ടു
ʿanhumā
عَنْهُمَا
അവര്‍ രണ്ടാളില്‍ നിന്നു
libāsahumā
لِبَاسَهُمَا
അവരുടെ വസ്ത്രം
liyuriyahumā
لِيُرِيَهُمَا
അവന്‍ അവര്‍ക്കു കാണിക്കു (കാട്ടിക്കൊടുക്കു) വാന്‍
sawātihimā
سَوْءَٰتِهِمَآۗ
അവരുടെ നഗ്നത
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
yarākum huwa
يَرَىٰكُمْ هُوَ
അവന്‍ നിങ്ങളെ കാണും
waqabīluhu
وَقَبِيلُهُۥ
അവന്റെ കൂട്ടവും, കൂട്ടരും
min ḥaythu
مِنْ حَيْثُ
വിധേന
lā tarawnahum
لَا تَرَوْنَهُمْۗ
നിങ്ങളവരെ കാണാത്ത
innā jaʿalnā
إِنَّا جَعَلْنَا
നിശ്ചയമായും നാം ആക്കിയിരിക്കുന്നു
l-shayāṭīna
ٱلشَّيَٰطِينَ
പിശാചുക്കളെ
awliyāa
أَوْلِيَآءَ
ബന്ധുമിത്രങ്ങള്‍, കാര്യകര്‍ത്താക്കള്‍
lilladhīna lā yu'minūna
لِلَّذِينَ لَا يُؤْمِنُونَ
വിശ്വസിക്കാത്തവര്‍ക്ക്.

ആദം സന്തതികളേ, പിശാച് നിങ്ങളുടെ മാതാപിതാക്കളെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കിയപോലെ അവന്‍ നിങ്ങളെ നാശത്തില്‍ പെടുത്താതിരിക്കട്ടെ. അവരിരുവര്‍ക്കും തങ്ങളുടെ ഗുഹ്യസ്ഥാനങ്ങള്‍ കാണിച്ചുകൊടുക്കാനായി അവന്‍ അവരുടെ വസ്ത്രം അഴിച്ചുമാറ്റുകയായിരുന്നു. അവനും അവന്റെ കൂട്ടുകാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും. എന്നാല്‍ നിങ്ങള്‍ക്ക് അവരെ കാണാനാവില്ല. പിശാചുക്കളെ നാം അവിശ്വാസികളുടെ രക്ഷാധികാരികളാക്കിയിരിക്കുന്നു.

തഫ്സീര്‍

وَاِذَا فَعَلُوْا فَاحِشَةً قَالُوْا وَجَدْنَا عَلَيْهَآ اٰبَاۤءَنَا وَاللّٰهُ اَمَرَنَا بِهَاۗ قُلْ اِنَّ اللّٰهَ لَا يَأْمُرُ بِالْفَحْشَاۤءِۗ اَتَقُوْلُوْنَ عَلَى اللّٰهِ مَا لَا تَعْلَمُوْنَ   ( الأعراف: ٢٨ )

wa-idhā faʿalū
وَإِذَا فَعَلُوا۟
അവര്‍ ചെയ്‌താല്‍
fāḥishatan
فَٰحِشَةً
ഒരു നീചവൃത്തി, വല്ല നീചകൃത്യവും
qālū
قَالُوا۟
അവര്‍ പറയും
wajadnā
وَجَدْنَا
ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു
ʿalayhā
عَلَيْهَآ
അതിന്‍മേല്‍ (അപ്രകാരം)
ābāanā
ءَابَآءَنَا
ഞങ്ങളുടെ പിതാക്കളെ (പൂര്‍വ്വികന്‍മാരെ)
wal-lahu
وَٱللَّهُ
അല്ലാഹു, അല്ലാഹുവാകട്ടെ
amaranā
أَمَرَنَا
ഞങ്ങളോടു കല്‍പിക്കയും ചെയ്തിരിക്കുന്നു
bihā
بِهَاۗ
അതിനു, അതുകൊണ്ടു, അതിനെപ്പറ്റി
qul
قُلْ
പറയുക
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lā yamuru
لَا يَأْمُرُ
അവന്‍ കല്‍പിക്കയില്ല
bil-faḥshāi
بِٱلْفَحْشَآءِۖ
നീചവൃത്തിക്കു
ataqūlūna
أَتَقُولُونَ
നിങ്ങള്‍ പറയുന്നുവോ, പറയുകയോ
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്റെ പേരില്‍
mā lā taʿlamūna
مَا لَا تَعْلَمُونَ
നിങ്ങള്‍ക്കറിയാത്തത്.

വല്ല മ്ലേച്ഛവൃത്തിയും ചെയ്താല്‍ അവര്‍ പറയുന്നു: ''ഞങ്ങളുടെ പിതാക്കന്മാര്‍ അങ്ങനെ ചെയ്യുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. അല്ലാഹു ഞങ്ങളോട് കല്‍പിച്ചതും അതാണ്.'' പറയുക: മ്ലേച്ഛവൃത്തികള്‍ ചെയ്യാന്‍ അല്ലാഹു കല്‍പിക്കുകയില്ല. നിങ്ങള്‍ അറിവില്ലാത്ത കാര്യങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ പറഞ്ഞുണ്ടാക്കുകയാണോ?

തഫ്സീര്‍

قُلْ اَمَرَ رَبِّيْ بِالْقِسْطِۗ وَاَقِيْمُوْا وُجُوْهَكُمْ عِنْدَ كُلِّ مَسْجِدٍ وَّادْعُوْهُ مُخْلِصِيْنَ لَهُ الدِّيْنَ ەۗ كَمَا بَدَاَكُمْ تَعُوْدُوْنَۗ  ( الأعراف: ٢٩ )

qul
قُلْ
പറയുക
amara rabbī
أَمَرَ رَبِّى
എന്റെ റബ്ബു കല്‍പിച്ചിരിക്കുന്നു
bil-qis'ṭi
بِٱلْقِسْطِۖ
നീതിമുറക്ക്‌, നീതിയെപ്പറ്റി
wa-aqīmū
وَأَقِيمُوا۟
നിങ്ങള്‍ നിലനിറുത്തുക (ശരിക്കു നിറുത്തുക)യും ചെയ്യുവിന്‍
wujūhakum
وُجُوهَكُمْ
നിങ്ങളുടെ മുഖങ്ങളെ
ʿinda kulli
عِندَ كُلِّ
എല്ലാറ്റിങ്കലും, എല്ലാറ്റിന്റെ അടുത്തും
masjidin
مَسْجِدٍ
സുജൂദു (നമസ്കാര) സ്ഥാനം, പള്ളി
wa-id'ʿūhu
وَٱدْعُوهُ
അവനെ വിളിക്കുക (പ്രാര്‍ത്ഥിക്കുക)യും ചെയ്യുവിന്‍
mukh'liṣīna
مُخْلِصِينَ
നിഷ്കളങ്കമാക്കിക്കൊണ്ടു, തനിച്ചാക്കിയവരായി
lahu
لَهُ
അവനു
l-dīna
ٱلدِّينَۚ
മതം, കീഴ്വണക്കം, വഴിപ്പാടു
kamā bada-akum
كَمَا بَدَأَكُمْ
നിങ്ങളെ അവന്‍ തുടങ്ങിയ (ആദ്യമുണ്ടാക്കിയ) തുപോലെ
taʿūdūna
تَعُودُونَ
നിങ്ങള്‍ മടങ്ങും (വീണ്ടും ആകും).

പറയുക: എന്റെ നാഥന്‍ നീതിയാണ് നിര്‍ദേശിച്ചത്. എല്ലാ ആരാധനകളിലും നിങ്ങളുടെ മുഖം അവന് നേരെ നിറുത്തണമെന്ന് അവന്‍ കല്‍പിച്ചിരിക്കുന്നു. വിധേയത്വം അവനോടു മാത്രമാക്കി അവനോടു പ്രാര്‍ഥിക്കണമെന്നും. ആദ്യത്തില്‍ നിങ്ങളെ എങ്ങനെ സൃഷ്ടിച്ചുവോ അവ്വിധം തന്നെ നിങ്ങള്‍ തിരിച്ചുചെല്ലും.

തഫ്സീര്‍

فَرِيْقًا هَدٰى وَفَرِيْقًا حَقَّ عَلَيْهِمُ الضَّلٰلَةُ ۗاِنَّهُمُ اتَّخَذُوا الشَّيٰطِيْنَ اَوْلِيَاۤءَ مِنْ دُوْنِ اللّٰهِ وَيَحْسَبُوْنَ اَنَّهُمْ مُّهْتَدُوْنَ   ( الأعراف: ٣٠ )

farīqan
فَرِيقًا
ഒരു വിഭാഗത്തെ, കൂട്ടരേ
hadā
هَدَىٰ
അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കിയിരിക്കുന്നു
wafarīqan
وَفَرِيقًا
ഒരു വിഭാഗത്തെയാകട്ടെ
ḥaqqa ʿalayhimu
حَقَّ عَلَيْهِمُ
അവരില്‍ അവകാശപ്പെട്ടിരിക്കുന്നു
l-ḍalālatu
ٱلضَّلَٰلَةُۗ
ദുര്‍മ്മാര്‍ഗ്ഗം, വഴിപിഴവു
innahumu
إِنَّهُمُ
നിശ്ചയമായും അവര്‍
ittakhadhū
ٱتَّخَذُوا۟
ആക്കിവെച്ചു, സ്വീകരിച്ചു
l-shayāṭīna
ٱلشَّيَٰطِينَ
പിശാചുക്കളെ
awliyāa
أَوْلِيَآءَ
ബന്ധുമിത്രങ്ങള്‍, കാര്യകര്‍ത്താക്കള്‍
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനെ കൂടാതെ, പുറമെ
wayaḥsabūna
وَيَحْسَبُونَ
അവര്‍ കണക്കാക്കുകയും (വിചാരിക്കുകയും) ചെയ്യുന്നു, ഗണിക്കുകയും ചെയ്തിരുന്നു
annahum
أَنَّهُم
അവര്‍ (ആകുന്നു) എന്നു
muh'tadūna
مُّهْتَدُونَ
നേര്‍മാര്‍ഗ്ഗം പ്രാപിച്ചവരാണു (എന്നു).

ഒരു വിഭാഗത്തെ അവന്‍ നേര്‍വഴിയിലാക്കി. മറ്റൊരു വിഭാഗം, അല്ലാഹുവെ വിട്ട് പിശാചുക്കളെ രക്ഷാധികാരികളാക്കിയതിനാല്‍ ദുര്‍മാര്‍ഗത്തിനാണ് അര്‍ഹരായത്. എന്നിട്ടും അവര്‍ വിചാരിക്കുന്നു; തങ്ങള്‍ നേര്‍വഴിയിലാണെന്ന്.

തഫ്സീര്‍