Skip to main content

اَلَّذِيْنَ اٰتَيْنٰهُمُ الْكِتٰبَ يَتْلُوْنَهٗ حَقَّ تِلَاوَتِهٖۗ اُولٰۤىِٕكَ يُؤْمِنُوْنَ بِهٖ ۗ وَمَنْ يَّكْفُرْ بِهٖ فَاُولٰۤىِٕكَ هُمُ الْخٰسِرُوْنَ ࣖ  ( البقرة: ١٢١ )

alladhīna
ٱلَّذِينَ
യാതൊരുകൂട്ടര്‍
ātaynāhumu
ءَاتَيْنَٰهُمُ
അവര്‍ക്ക് നാം നല്‍കിയിരിക്കുന്നു
l-kitāba
ٱلْكِتَٰبَ
(വേദ)ഗ്രന്ഥം
yatlūnahu
يَتْلُونَهُۥ
അതവര്‍ പാരായണം ചെയ്യുന്ന നിലയില്‍
ḥaqqa tilāwatihi
حَقَّ تِلَاوَتِهِۦٓ
അതിനെ ഓതുന്ന (പാരായണം ചെയ്യുന്ന) മുറപ്രകാരം
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
yu'minūna bihi
يُؤْمِنُونَ بِهِۦۗ
അതില്‍ വിശ്വസിക്കും
waman
وَمَن
ആരെങ്കിലും,വല്ലവരും
yakfur bihi
يَكْفُرْ بِهِۦ
അതില്‍ അവിശ്വസിക്കുന്ന(തായാല്‍)
fa-ulāika
فَأُو۟لَٰٓئِكَ
എന്നാല്‍ അക്കൂട്ടര്‍
humu
هُمُ
അവര്‍ (തന്നെ)
l-khāsirūna
ٱلْخَٰسِرُونَ
നഷ്ടക്കാര്‍

നാം വേദഗ്രന്ഥം നല്‍കിയവര്‍ ആരോ അവരത് യഥാവിധി പാരായണം ചെയ്യുന്നു. അവരതില്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു. അതിനെ നിഷേധിക്കുന്നവരാരോ അവര്‍ തന്നെയാണ് നഷ്ടംപറ്റിയവര്‍.

തഫ്സീര്‍

يٰبَنِيْٓ اِسْرَاۤءِيْلَ اذْكُرُوْا نِعْمَتِيَ الَّتِيْٓ اَنْعَمْتُ عَلَيْكُمْ وَاَنِّيْ فَضَّلْتُكُمْ عَلَى الْعٰلَمِيْنَ   ( البقرة: ١٢٢ )

yābanī is'rāīla
يَٰبَنِىٓ إِسْرَٰٓءِيلَ
ഇസ്‌റാഈല്‍ സന്തതികളേ
udh'kurū
ٱذْكُرُوا۟
നിങ്ങള്‍ ഓര്‍ക്കുവിന്‍
niʿ'matiya
نِعْمَتِىَ
എന്റെ അനുഗ്രഹം
allatī anʿamtu
ٱلَّتِىٓ أَنْعَمْتُ
ഞാന്‍ അനുഗ്രഹം ചെയ്തതായ
ʿalaykum
عَلَيْكُمْ
നിങ്ങള്‍ക്ക്
wa-annī
وَأَنِّى
ഞാന്‍ (ആകുന്നു) എന്നും
faḍḍaltukum
فَضَّلْتُكُمْ
നിങ്ങളെ ശ്രേഷ്ഠരാക്കി (എന്നും)
ʿalā l-ʿālamīna
عَلَى ٱلْعَٰلَمِينَ
ലോകരെക്കാള്‍

ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങള്‍ക്കേകിയ അനുഗ്രഹമോര്‍ക്കുക; നിങ്ങളെ സകല ജനത്തേക്കാളും ശ്രേഷ്ഠരാക്കിയതും.

തഫ്സീര്‍

وَاتَّقُوْا يَوْمًا لَّا تَجْزِيْ نَفْسٌ عَنْ نَّفْسٍ شَيْـًٔا وَّلَا يُقْبَلُ مِنْهَا عَدْلٌ وَّلَا تَنْفَعُهَا شَفَاعَةٌ وَّلَا هُمْ يُنْصَرُوْنَ   ( البقرة: ١٢٣ )

wa-ittaqū
وَٱتَّقُوا۟
നിങ്ങള്‍സൂക്ഷിക്കുകയും ചെയ്യുവിന്‍
yawman
يَوْمًا
ഒരു ദിവസത്തെ
lā tajzī
لَّا تَجْزِى
ഉപകരിക്കുക (പ്രതിഫലം നല്‍കുക)യില്ല
nafsun
نَفْسٌ
ഒരു ദേഹവും, ആത്മാവും, വ്യക്തിയും
ʿan nafsin
عَن نَّفْسٍ
ഒരു ദേഹത്തിനും
shayan
شَيْـًٔا
യാതൊന്നും (ഒട്ടും)
walā yuq'balu
وَلَا يُقْبَلُ
സ്വീകരിക്കപ്പെടുകയുമില്ല
min'hā
مِنْهَا
അതില്‍ നിന്ന്
ʿadlun
عَدْلٌ
സമാനമായത്, പ്രായശ്ചിത്തം, തെണ്ടം
walā tanfaʿuhā
وَلَا تَنفَعُهَا
അതിന് പ്രയോജനപ്പെടുകയുമില്ല
shafāʿatun
شَفَٰعَةٌ
ഒരു ശുപാര്‍ശയും
walā hum
وَلَا هُمْ
അവര്‍ ഇല്ലതാനും
yunṣarūna
يُنصَرُونَ
സഹായിക്കപ്പെടും

ഒരാള്‍ക്കും മറ്റുള്ളവര്‍ക്കായി ഒന്നും ചെയ്യാനാവാത്ത; ആരുടെയും പ്രായശ്ചിത്തം സ്വീകരിക്കാത്ത; ആര്‍ക്കും ആരുടെയും ശിപാര്‍ശ ഉപകരിക്കാത്ത; ആര്‍ക്കും ഒരുവിധ സഹായവും ലഭിക്കാത്ത നാളിനെ സൂക്ഷിക്കുക.

തഫ്സീര്‍

۞ وَاِذِ ابْتَلٰٓى اِبْرٰهٖمَ رَبُّهٗ بِكَلِمٰتٍ فَاَتَمَّهُنَّ ۗ قَالَ اِنِّيْ جَاعِلُكَ لِلنَّاسِ اِمَامًا ۗ قَالَ وَمِنْ ذُرِّيَّتِيْ ۗ قَالَ لَا يَنَالُ عَهْدِى الظّٰلِمِيْنَ  ( البقرة: ١٢٤ )

wa-idhi ib'talā
وَإِذِ ٱبْتَلَىٰٓ
പരീക്ഷണം ചെയ്ത സന്ദര്‍ഭം
ib'rāhīma
إِبْرَٰهِۦمَ
ഇബ്‌റാഹീമിനെ
rabbuhu
رَبُّهُۥ
അദ്ദേഹത്തിന്റെ റബ്ബ്
bikalimātin
بِكَلِمَٰتٍ
ചില വാക്കുകള്‍ മൂലം
fa-atammahunna
فَأَتَمَّهُنَّۖ
എന്നിട്ട് അവയെഅദ്ദേഹം പൂര്‍ത്തിയാക്കി
qāla
قَالَ
അവന്‍ പറഞ്ഞു
innī jāʿiluka
إِنِّى جَاعِلُكَ
നിശ്ചയമായും ഞാന്‍ നിന്നെ ആക്കുന്നവനാണ്
lilnnāsi
لِلنَّاسِ
മനുഷ്യര്‍ക്ക്
imāman
إِمَامًاۖ
നേതാവ്, മുമ്പന്‍
qāla
قَالَ
അദ്ദേഹം പറഞ്ഞു
wamin dhurriyyatī
وَمِن ذُرِّيَّتِىۖ
എന്റെ സന്തതികളില്‍ (സന്താനപരമ്പരയില്‍) നിന്നും
qāla
قَالَ
അവന്‍ പറഞ്ഞു
lā yanālu
لَا يَنَالُ
ബാധിക്കുക (എത്തുക, കിട്ടുക)യില്ല
ʿahdī
عَهْدِى
എന്റെ കരാര്‍, വാഗ്ദത്തം
l-ẓālimīna
ٱلظَّٰلِمِينَ
അക്രമികളെ

ഓര്‍ക്കുക: ഇബ്‌റാഹീമിനെ അദ്ദേഹത്തിന്റെ നാഥന്‍ ചില കല്‍പനകളിലൂടെ പരീക്ഷിച്ചു. അദ്ദേഹം അതൊക്കെയും നടപ്പാക്കി. അപ്പോള്‍ അല്ലാഹു അരുളി: ''നിന്നെ ഞാന്‍ ജനങ്ങളുടെ നേതാവാക്കുകയാണ്.'' ഇബ്‌റാഹീം ആവശ്യപ്പെട്ടു: ''എന്റെ മക്കളെയും.'' അല്ലാഹു അറിയിച്ചു: ''എന്റെ കരാര്‍ അക്രമികള്‍ക്കു ബാധകമല്ല.''

തഫ്സീര്‍

وَاِذْ جَعَلْنَا الْبَيْتَ مَثَابَةً لِّلنَّاسِ وَاَمْنًاۗ وَاتَّخِذُوْا مِنْ مَّقَامِ اِبْرٰهٖمَ مُصَلًّىۗ وَعَهِدْنَآ اِلٰٓى اِبْرٰهٖمَ وَاِسْمٰعِيْلَ اَنْ طَهِّرَا بَيْتِيَ لِلطَّاۤىِٕفِيْنَ وَالْعٰكِفِيْنَ وَالرُّكَّعِ السُّجُوْدِ   ( البقرة: ١٢٥ )

wa-idh jaʿalnā
وَإِذْ جَعَلْنَا
നാം ആക്കിയ സന്ദര്‍ഭം
l-bayta
ٱلْبَيْتَ
ആ വീട് (കഅ്ബഃ)
mathābatan
مَثَابَةً
ഒരുസങ്കേതം
lilnnāsi
لِّلنَّاسِ
മനുഷ്യര്‍ക്ക്
wa-amnan
وَأَمْنًا
അഭയവും
wa-ittakhidhū
وَٱتَّخِذُوا۟
നിങ്ങള്‍ ഉണ്ടാക്കുകയുംചെയ്യുവിന്‍
min maqāmi ib'rāhīma
مِن مَّقَامِ إِبْرَٰهِۦمَ
ഇബ്‌റാഹീം നിന്ന സ്ഥാനത്ത് നിന്ന്
muṣallan
مُصَلًّىۖ
ഒരു നമസ്‌കാരസ്ഥാനം
waʿahid'nā
وَعَهِدْنَآ
നാം കല്‍പന കൊടുക്കുകയും ചെയ്തു
ilā ib'rāhīma
إِلَىٰٓ إِبْرَٰهِۦمَ
ഇബ്‌റാഹീമിന്
wa-is'māʿīla
وَإِسْمَٰعِيلَ
ഇസ്മാഈലിനും
an ṭahhirā
أَن طَهِّرَا
നിങ്ങള്‍ രണ്ടാളും ശുദ്ധമാക്കണമെന്ന്
baytiya
بَيْتِىَ
എന്റെ വീട്
lilṭṭāifīna
لِلطَّآئِفِينَ
ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവര്‍ക്ക്
wal-ʿākifīna
وَٱلْعَٰكِفِينَ
ഭജനമിരിക്കുന്നവര്‍ക്ക്
wal-rukaʿi
وَٱلرُّكَّعِ
കുമ്പിടുന്ന (കുമ്പിട്ടുനമസ്‌കരിക്കുന്ന)വര്‍ക്കും
l-sujūdi
ٱلسُّجُودِ
സുജൂദ് (സാഷ്ടാംഗ നമസ്‌കാരം) ചെയ്യുന്നവരായ

ഓര്‍ക്കുക: ആ ഭവനത്തെ നാം ജനങ്ങളുടെ മഹാസംഗമ സ്ഥാനമാക്കി; നിര്‍ഭയമായ സങ്കേതവും. ഇബ്‌റാഹീം നിന്ന് പ്രാര്‍ഥിച്ച ഇടം നിങ്ങള്‍ നമസ്‌കാര സ്ഥലമാക്കുക. ത്വവാഫ് ചെയ്യുന്നവര്‍ക്കും ഭജനമിരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം പ്രണമിച്ചും പ്രാര്‍ഥിക്കുന്നവര്‍ക്കുമായി എന്റെ ഭവനം വൃത്തിയാക്കിവെക്കണമെന്ന് ഇബ്‌റാഹീമിനോടും ഇസ്മാഈലിനോടും നാം കല്‍പിച്ചു.

തഫ്സീര്‍

وَاِذْ قَالَ اِبْرٰهٖمُ رَبِّ اجْعَلْ هٰذَا بَلَدًا اٰمِنًا وَّارْزُقْ اَهْلَهٗ مِنَ الثَّمَرٰتِ مَنْ اٰمَنَ مِنْهُمْ بِاللّٰهِ وَالْيَوْمِ الْاٰخِرِۗ قَالَ وَمَنْ كَفَرَ فَاُمَتِّعُهٗ قَلِيْلًا ثُمَّ اَضْطَرُّهٗٓ اِلٰى عَذَابِ النَّارِ ۗ وَبِئْسَ الْمَصِيْرُ   ( البقرة: ١٢٦ )

wa-idh qāla
وَإِذْ قَالَ
പറഞ്ഞ സന്ദര്‍ഭം
ib'rāhīmu
إِبْرَٰهِۦمُ
ഇബ്‌റാഹീം
rabbi
رَبِّ
എന്റെ റബ്ബേ
ij'ʿal hādhā
ٱجْعَلْ هَٰذَا
ഇതിനെ നീ ആക്കേണമേ
baladan
بَلَدًا
ഒരു രാജ്യം
āminan
ءَامِنًا
നിര്‍ഭയമായ
wa-ur'zuq
وَٱرْزُقْ
നീആഹാരം (ഉപജീവനം) നല്‍കുകയും വേണമേ
ahlahu
أَهْلَهُۥ
അതിലെ ആള്‍ക്കാര്‍ക്ക്
mina l-thamarāti
مِنَ ٱلثَّمَرَٰتِ
ഫലങ്ങളാല്‍, ഫലവര്‍ഗങ്ങളില്‍ നിന്ന്
man āmana
مَنْ ءَامَنَ
വിശ്വസിച്ചവര്‍ക്ക്
min'hum
مِنْهُم
അവരില്‍ നിന്ന്
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
wal-yawmi l-ākhiri
وَٱلْيَوْمِ ٱلْءَاخِرِۖ
അവസാനത്തെ ദിവസത്തിലും
qāla
قَالَ
അവന്‍ പറഞ്ഞു
waman kafara
وَمَن كَفَرَ
അവിശ്വസിച്ചവര്‍ക്കും, അവിശ്വസിച്ചവനും
fa-umattiʿuhu
فَأُمَتِّعُهُۥ
എന്നിട്ട്(എന്നാല്‍) അവന് ഞാന്‍ സുഖം അനുഭവിപ്പിക്കും, ഉപയോഗപ്പെടുത്തിക്കൊടുക്കും
qalīlan
قَلِيلًا
അല്‍പം
thumma
ثُمَّ
പിന്നെ
aḍṭarruhu
أَضْطَرُّهُۥٓ
അവനെ ഞാന്‍ നിര്‍ബന്ധിതനാക്കും,നിര്‍ബ്ബന്ധമായികൊണ്ടുവരും
ilā ʿadhābi
إِلَىٰ عَذَابِ
ശിക്ഷയിലേക്ക്
l-nāri
ٱلنَّارِۖ
നരകത്തിന്റെ
wabi'sa
وَبِئْسَ
വളരെ ചീത്ത
l-maṣīru
ٱلْمَصِيرُ
(ആ)ചെന്നെത്തുന്ന (മടങ്ങിച്ചെല്ലുന്ന) സ്ഥലം

ഇബ്‌റാഹീം പ്രാര്‍ഥിച്ചത് ഓര്‍ക്കുക: ''എന്റെ നാഥാ! ഇതിനെ നീ ഭീതിയേതുമില്ലാത്ത നാടാക്കേണമേ! ഇവിടെ പാര്‍ക്കുന്നവരില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് ആഹാരമായി കായ്കനികള്‍ നല്‍കേണമേ.'' അല്ലാഹു അറിയിച്ചു: ''അവിശ്വസിച്ചവനും നാമതു നല്‍കും. ഇത്തിരി കാലത്തെ ജീവിതസുഖം ഞാനവനു നല്‍കും. പിന്നീട് നാമവനെ നരക ശിക്ഷക്കു വിധേയനാക്കും. അത് ചീത്ത താവളം തന്നെ.''

തഫ്സീര്‍

وَاِذْ يَرْفَعُ اِبْرٰهٖمُ الْقَوَاعِدَ مِنَ الْبَيْتِ وَاِسْمٰعِيْلُۗ رَبَّنَا تَقَبَّلْ مِنَّا ۗ اِنَّكَ اَنْتَ السَّمِيْعُ الْعَلِيْمُ   ( البقرة: ١٢٧ )

wa-idh yarfaʿu
وَإِذْ يَرْفَعُ
ഉയര്‍ത്തുന്ന (പൊക്കിയിരുന്ന)സന്ദര്‍ഭം
ib'rāhīmu
إِبْرَٰهِۦمُ
ഇബ്‌റാഹീം
l-qawāʿida
ٱلْقَوَاعِدَ
അടിത്തറകളെ, അസ്തിവാരം
mina l-bayti
مِنَ ٱلْبَيْتِ
(ആ) വീട്ടില്‍ നിന്ന്
wa-is'māʿīlu
وَإِسْمَٰعِيلُ
ഇസ്മാഈലും
rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
taqabbal
تَقَبَّلْ
നീ സ്വീകരിക്കണേ
minnā
مِنَّآۖ
ഞങ്ങളില്‍ നിന്ന്
innaka anta
إِنَّكَ أَنتَ
നിശ്ചയമായും നീ തന്നെ
l-samīʿu
ٱلسَّمِيعُ
കേള്‍ക്കുന്നവന്‍
l-ʿalīmu
ٱلْعَلِيمُ
അറിയുന്നവന്‍

ഓര്‍ക്കുക: ഇബ്‌റാഹീമും ഇസ്മാഈലും ആ മന്ദിരത്തിന്റെ അടിത്തറ കെട്ടിപ്പൊക്കുകയായിരുന്നു. അന്നേരമവര്‍ പ്രാര്‍ഥിച്ചു: ''ഞങ്ങളുടെ നാഥാ! ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ; നിശ്ചയമായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ.

തഫ്സീര്‍

رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِنْ ذُرِّيَّتِنَآ اُمَّةً مُّسْلِمَةً لَّكَۖ وَاَرِنَا مَنَاسِكَنَا وَتُبْ عَلَيْنَا ۚ اِنَّكَ اَنْتَ التَّوَّابُ الرَّحِيْمُ   ( البقرة: ١٢٨ )

rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
wa-ij'ʿalnā
وَٱجْعَلْنَا
ഞങ്ങളെ നീ ആക്കുകയും വേണമേ
mus'limayni
مُسْلِمَيْنِ
കീഴൊതുങ്ങിയവര്‍
laka
لَكَ
നിനക്ക്
wamin dhurriyyatinā
وَمِن ذُرِّيَّتِنَآ
ഞങ്ങളുടെ സന്തതികളില്‍ നിന്നും
ummatan
أُمَّةً
ഒരു സമുദായത്തെ
mus'limatan
مُّسْلِمَةً
കീഴ്‌പെട്ട
laka
لَّكَ
നിനക്ക്
wa-arinā
وَأَرِنَا
ഞങ്ങള്‍ക്ക് കാട്ടിത്തരുകയുംവേണമേ
manāsikanā
مَنَاسِكَنَا
ഞങ്ങളുടെ ആരാധനാ കര്‍മങ്ങളെ, ത്യാഗ കര്‍മങ്ങളെ,ബലികാര്യങ്ങളെ
watub ʿalaynā
وَتُبْ عَلَيْنَآۖ
ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കുകയും വേണമേ
innaka anta
إِنَّكَ أَنتَ
നിശ്ചയമായും നീ തന്നെയാണ്
l-tawābu
ٱلتَّوَّابُ
അധികം പശ്ചാത്താപംസ്വീകരിക്കുന്നവന്‍
l-raḥīmu
ٱلرَّحِيمُ
കരുണാനിധി

''ഞങ്ങളുടെ നാഥാ! നീ ഞങ്ങളിരുവരെയും നിനക്കു കീഴ്‌പെടുന്നവരാക്കേണമേ! ഞങ്ങളുടെ സന്തതികളില്‍നിന്ന് നിനക്കു കീഴ്‌പെടുന്ന ഒരു സമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരേണമേ! ഞങ്ങളുടെ ഉപാസനാക്രമങ്ങള്‍ ഞങ്ങള്‍ക്കു നീ കാണിച്ചു തരേണമേ! ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കേണമേ; സംശയമില്ല, നീ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാമയനും തന്നെ.

തഫ്സീര്‍

رَبَّنَا وَابْعَثْ فِيْهِمْ رَسُوْلًا مِّنْهُمْ يَتْلُوْا عَلَيْهِمْ اٰيٰتِكَ وَيُعَلِّمُهُمُ الْكِتٰبَ وَالْحِكْمَةَ وَيُزَكِّيْهِمْ ۗ اِنَّكَ اَنْتَ الْعَزِيْزُ الْحَكِيْمُ ࣖ  ( البقرة: ١٢٩ )

rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
wa-ib'ʿath
وَٱبْعَثْ
നീ നിയോഗിക്കുകയും വേണമേ
fīhim
فِيهِمْ
അവരില്‍ നിന്ന്
rasūlan
رَسُولًا
ഒരു ദൂതനെ
min'hum
مِّنْهُمْ
അവരില്‍ നിന്ന്
yatlū
يَتْلُوا۟
ഓതിക്കൊടുക്കും
ʿalayhim
عَلَيْهِمْ
അവര്‍ക്ക്
āyātika
ءَايَٰتِكَ
നിന്റെ ആയത്തുകള്‍, ലക്ഷ്യങ്ങള്‍ (വചനങ്ങള്‍)
wayuʿallimuhumu
وَيُعَلِّمُهُمُ
അവര്‍ക്ക് പഠിപ്പിക്കുകയും ചെയ്യും
l-kitāba
ٱلْكِتَٰبَ
വേദ(ഗ്രന്ഥം)
wal-ḥik'mata
وَٱلْحِكْمَةَ
വിജ്ഞാനവും തത്വവും
wayuzakkīhim
وَيُزَكِّيهِمْۚ
അവരെ സംസ്‌കരിക്കും
innaka anta
إِنَّكَ أَنتَ
നിശ്ചയമായും നീ തന്നെ
l-ʿazīzu
ٱلْعَزِيزُ
പ്രതാപശാലി
l-ḥakīmu
ٱلْحَكِيمُ
അഗാധജ്ഞന്‍, യുക്തിമാന്‍

ഞങ്ങളുടെ നാഥാ! നീ അവര്‍ക്ക് അവരില്‍ നിന്നു തന്നെ ഒരു ദൂതനെ നിയോഗിക്കേണമേ! അവര്‍ക്കു നിന്റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയും വേദവും വിജ്ഞാനവും പഠിപ്പിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ദൂതനെ. നിസ്സംശയം, നീ പ്രതാപിയും യുക്തിജ്ഞനും തന്നെ.''

തഫ്സീര്‍

وَمَنْ يَّرْغَبُ عَنْ مِّلَّةِ اِبْرٰهٖمَ اِلَّا مَنْ سَفِهَ نَفْسَهٗ ۗوَلَقَدِ اصْطَفَيْنٰهُ فِى الدُّنْيَا ۚوَاِنَّهٗ فِى الْاٰخِرَةِ لَمِنَ الصّٰلِحِيْنَ  ( البقرة: ١٣٠ )

waman
وَمَن
ആര്‍, ഏതൊരുത്തന്‍
yarghabu ʿan
يَرْغَبُ عَن
അതൃപ്തിപ്പെടും
millati ib'rāhīma
مِّلَّةِ إِبْرَٰهِۦمَ
ഇബ്‌റാഹീമിന്റെ മാര്‍ഗത്തോട്
illā man
إِلَّا مَن
യാതൊരുവനല്ലാതെ
safiha
سَفِهَ
അവന്‍ വിഡ്ഢിയാക്കി
nafsahu
نَفْسَهُۥۚ
തന്നെത്തന്നെ
walaqadi
وَلَقَدِ
തീര്‍ച്ചയായും ഉണ്ട്
iṣ'ṭafaynāhu
ٱصْطَفَيْنَٰهُ
അദ്ദേഹത്തെ നാം തിരഞ്ഞെടുത്തു, തെളിയിച്ചെടുത്തു
fī l-dun'yā
فِى ٱلدُّنْيَاۖ
ഇഹലോകത്തില്‍
wa-innahu
وَإِنَّهُۥ
നിശ്ചയമായും അദ്ദേഹമാകട്ടെ
fī l-ākhirati
فِى ٱلْءَاخِرَةِ
പരലോകത്തില്‍
lamina l-ṣāliḥīna
لَمِنَ ٱلصَّٰلِحِينَ
സജ്ജനങ്ങളില്‍ പെട്ടവനാണ്

ആരെങ്കിലും ഇബ്‌റാഹീമിന്റെ മാര്‍ഗം വെറുക്കുമോ? സ്വയം വിഡ്ഢിയായവനല്ലാതെ. ഈ ലോകത്ത് നാം അദ്ദേഹത്തെ മികവുറ്റവനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സുകൃതവാന്മാരിലായിരിക്കും.

തഫ്സീര്‍