Skip to main content

فَاَكَلَا مِنْهَا فَبَدَتْ لَهُمَا سَوْاٰتُهُمَا وَطَفِقَا يَخْصِفٰنِ عَلَيْهِمَا مِنْ وَّرَقِ الْجَنَّةِۚ وَعَصٰٓى اٰدَمُ رَبَّهٗ فَغَوٰى ۖ  ( طه: ١٢١ )

fa-akalā
فَأَكَلَا
അങ്ങനെ അവര്‍ തിന്നു
min'hā
مِنْهَا
അതില്‍നിന്നു
fabadat
فَبَدَتْ
ഉടനെ വെളിപ്പെട്ടു
lahumā
لَهُمَا
അവര്‍ക്ക് രണ്ടാള്‍ക്കും
sawātuhumā
سَوْءَٰتُهُمَا
അവരുടെ നഗ്നത
waṭafiqā
وَطَفِقَا
രണ്ടാളും തുടങ്ങി, ശ്രമിച്ചു
yakhṣifāni
يَخْصِفَانِ
പറ്റിക്കുവാന്‍, ഒട്ടിക്കുവാന്‍
ʿalayhimā
عَلَيْهِمَا
അവരുടെമേല്‍
min waraqi l-janati
مِن وَرَقِ ٱلْجَنَّةِۚ
സ്വര്‍ഗ്ഗത്തിലെ ഇലകളില്‍നിന്നു
waʿaṣā ādamu
وَعَصَىٰٓ ءَادَمُ
ആദം അനുസരണക്കേടു പ്രവര്‍ത്തിച്ചു, എതിരു കാണിച്ചു
rabbahu
رَبَّهُۥ
തന്റെ രക്ഷിതാവിനു
faghawā
فَغَوَىٰ
അങ്ങനെ അദ്ദേഹം വഴിപിഴച്ചു

അങ്ങനെ അവരിരുവരും ആ വൃക്ഷത്തില്‍നിന്ന് ഭക്ഷിച്ചു. അതോടെ അവര്‍ക്കിരുവര്‍ക്കും തങ്ങളുടെ നഗ്നത വെളിവായി. ഇരുവരും സ്വര്‍ഗത്തിലെ ഇലകള്‍കൊണ്ട് തങ്ങളെ പൊതിയാന്‍ തുടങ്ങി. ആദം തന്റെ നാഥനെ ധിക്കരിച്ചു. അങ്ങനെ പിഴച്ചുപോയി.

തഫ്സീര്‍

ثُمَّ اجْتَبٰىهُ رَبُّهٗ فَتَابَ عَلَيْهِ وَهَدٰى   ( طه: ١٢٢ )

thumma
ثُمَّ
പിന്നീടു
ij'tabāhu
ٱجْتَبَٰهُ
അദ്ദേഹത്തെ നന്നാക്കിയെടുത്തു, തിരഞ്ഞെടുത്തു
rabbuhu
رَبُّهُۥ
അദ്ദേഹത്തിന്റെ രക്ഷിതാവു
fatāba
فَتَابَ
എന്നിട്ടു പശ്ചാത്താപം (ഖേദം) സ്വീകരിച്ചു
ʿalayhi
عَلَيْهِ
അദ്ദേഹത്തിന്റെ മേല്‍
wahadā
وَهَدَىٰ
മാര്‍ഗദര്‍ശനം ചെയ്കയും ചെയ്തു, മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്തു

പിന്നീട് തന്റെ നാഥന്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു. അദ്ദേഹത്തെ നേര്‍വഴിയില്‍ നയിച്ചു.

തഫ്സീര്‍

قَالَ اهْبِطَا مِنْهَا جَمِيعًاۢ بَعْضُكُمْ لِبَعْضٍ عَدُوٌّ ۚفَاِمَّا يَأْتِيَنَّكُمْ مِّنِّيْ هُدًى ەۙ فَمَنِ اتَّبَعَ هُدٰيَ فَلَا يَضِلُّ وَلَا يَشْقٰى  ( طه: ١٢٣ )

qāla
قَالَ
അവന്‍ പറഞ്ഞു
ih'biṭā
ٱهْبِطَا
നിങ്ങള്‍ ഇറങ്ങിപ്പോകുവിന്‍
min'hā
مِنْهَا
ഇതില്‍നിന്നു
jamīʿan
جَمِيعًۢاۖ
എല്ലാവരും, മുഴുവനും
baʿḍukum
بَعْضُكُمْ
നിങ്ങളില്‍ ചിലര്‍
libaʿḍin
لِبَعْضٍ
ചിലര്‍ക്ക്
ʿaduwwun
عَدُوٌّۖ
ശത്രുവാണ്
fa-immā yatiyannakum
فَإِمَّا يَأْتِيَنَّكُم
എന്നാല്‍ (വല്ലപ്പോഴും) നിങ്ങള്‍ക്കുവന്നു കിട്ടിയാല്‍
minnī
مِّنِّى
എന്റെ പക്കല്‍നിന്നു
hudan
هُدًى
വല്ല മാര്‍ഗ്ഗദര്‍ശനവും
famani ittabaʿa
فَمَنِ ٱتَّبَعَ
അപ്പോള്‍ ആര്‍ പിന്‍പറ്റിയോ
hudāya
هُدَاىَ
എന്റെ മാര്‍ഗ്ഗദര്‍ശനം
falā yaḍillu
فَلَا يَضِلُّ
അവന്‍ വഴിപിഴക്കുകയില്ല
walā yashqā
وَلَا يَشْقَىٰ
അവന്‍ വിഷമിക്കുകയുമില്ല

അല്ലാഹു ആജ്ഞാപിച്ചു: നിങ്ങളിരുകൂട്ടരും ഒന്നിച്ച് ഇവിടെ നിന്നിറങ്ങിപ്പോകണം. നിങ്ങള്‍ പരസ്പരം ശത്രുക്കളായിരിക്കും. എന്നാല്‍ എന്നില്‍നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ ആരത് പിന്‍പറ്റുന്നുവോ അവന്‍ വഴിപിഴക്കുകയില്ല. ഭാഗ്യംകെട്ടവനാവുകയുമില്ല.

തഫ്സീര്‍

وَمَنْ اَعْرَضَ عَنْ ذِكْرِيْ فَاِنَّ لَهٗ مَعِيْشَةً ضَنْكًا وَّنَحْشُرُهٗ يَوْمَ الْقِيٰمَةِ اَعْمٰى   ( طه: ١٢٤ )

waman aʿraḍa
وَمَنْ أَعْرَضَ
ആരെങ്കിലും തിരിഞ്ഞുകളഞ്ഞാല്‍
ʿan dhik'rī
عَن ذِكْرِى
എന്റെ ഉല്‍ബോധനത്തെവിട്ടു, സ്മരണവിട്ടു
fa-inna lahu
فَإِنَّ لَهُۥ
എന്നാല്‍ നിശ്ചയമായും അവന്നുണ്ട്‌
maʿīshatan
مَعِيشَةً
ഒരു ജീവിതം
ḍankan
ضَنكًا
ഇടുങ്ങിയ, കുടുസ്സായ
wanaḥshuruhu
وَنَحْشُرُهُۥ
നാം അവനെ ഒരുമിച്ചു കൂട്ടുകയും ചെയ്യും
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
ഖിയാമത്തുനാളില്‍
aʿmā
أَعْمَىٰ
അന്ധനായി, കണ്ണുകാണാത്തവനായി

എന്റെ ഉദ്‌ബോധനത്തെ അവഗണിക്കുന്നവന്ന് ഈ ലോകത്ത് ഇടുങ്ങിയ ജീവിതമാണുണ്ടാവുക. പുനരുത്ഥാനനാളില്‍ നാമവനെ കണ്ണുപൊട്ടനായാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കുക.

തഫ്സീര്‍

قَالَ رَبِّ لِمَ حَشَرْتَنِيْٓ اَعْمٰى وَقَدْ كُنْتُ بَصِيْرًا   ( طه: ١٢٥ )

qāla
قَالَ
അവന്‍ പറയും
rabbi
رَبِّ
എന്റെ റബ്ബേ
lima ḥashartanī
لِمَ حَشَرْتَنِىٓ
എന്തിനാണ് നീ എന്നെ ഒരുമിച്ചുകൂട്ടിയതു
aʿmā
أَعْمَىٰ
അന്ധനായ നിലയില്‍
waqad kuntu
وَقَدْ كُنتُ
ഞാന്‍ ആയിരുന്നുവല്ലോ
baṣīran
بَصِيرًا
കാഴ്ചയുള്ളവന്‍

അപ്പോള്‍ അവന്‍ പറയും: ''എന്റെ നാഥാ; നീയെന്തിനാണെന്നെ കണ്ണുപൊട്ടനാക്കി ഉയിര്‍ത്തെഴുന്നേല്‍പിച്ചത്? ഞാന്‍ കാഴ്ചയുള്ളവനായിരുന്നുവല്ലോ.''

തഫ്സീര്‍

قَالَ كَذٰلِكَ اَتَتْكَ اٰيٰتُنَا فَنَسِيْتَهَاۚ وَكَذٰلِكَ الْيَوْمَ تُنْسٰى   ( طه: ١٢٦ )

qāla
قَالَ
അവന്‍ പറയും
kadhālika
كَذَٰلِكَ
അങ്ങിനെത്തന്നെ
atatka
أَتَتْكَ
നിനക്കു വന്നു
āyātunā
ءَايَٰتُنَا
നമ്മുടെ ലക്ഷ്യങ്ങള്‍
fanasītahā
فَنَسِيتَهَاۖ
അപ്പോള്‍ നീ അതു മറന്നുകളഞ്ഞു
wakadhālika
وَكَذَٰلِكَ
അതുപോലെ
l-yawma
ٱلْيَوْمَ
ഇന്നു
tunsā
تُنسَىٰ
നീ(യും) വിസ്മരിക്കപ്പെടും (നിന്നെയും മറക്കും)

അല്ലാഹു പറയും: ''ശരിയാണ്. നമ്മുടെ പ്രമാണങ്ങള്‍ നിനക്കു വന്നെത്തിയിരുന്നു. അപ്പോള്‍ നീ അവയെ വിസ്മരിച്ചു. അവ്വിധം ഇന്ന് നീയും വിസ്മരിക്കപ്പെടുകയാണ്.''

തഫ്സീര്‍

وَكَذٰلِكَ نَجْزِيْ مَنْ اَسْرَفَ وَلَمْ يُؤْمِنْۢ بِاٰيٰتِ رَبِّهٖۗ وَلَعَذَابُ الْاٰخِرَةِ اَشَدُّ وَاَبْقٰى   ( طه: ١٢٧ )

wakadhālika
وَكَذَٰلِكَ
അപ്രകാരമാണ്
najzī
نَجْزِى
നാം പ്രതിഫലം നല്‍കുന്നതു
man
مَنْ
യതൊരുവനു
asrafa
أَسْرَفَ
അവന്‍ അതിരു കവിഞ്ഞിരിക്കുന്നു
walam yu'min
وَلَمْ يُؤْمِنۢ
വിശ്വസിച്ചതുമില്ല
biāyāti
بِـَٔايَٰتِ
ലക്ഷ്യങ്ങളില്‍
rabbihi
رَبِّهِۦۚ
തന്റെ രക്ഷിതാവിന്റെ
walaʿadhābu l-ākhirati
وَلَعَذَابُ ٱلْءَاخِرَةِ
തീര്‍ച്ചയായും പരലോകശിക്ഷ
ashaddu
أَشَدُّ
ഏറ്റവും കഠിനമായതാണ്
wa-abqā
وَأَبْقَىٰٓ
ഏറ്റവും ശേഷിക്കുന്നതുമാണ്, നില നില്‍ക്കുന്നതുമാണ്

അതിരു കവിയുകയും തന്റെ നാഥന്റെ വചനങ്ങളില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് നാം ഇവ്വിധമാണ് പ്രതിഫലം നല്‍കുക. പരലോകശിക്ഷ കൂടുതല്‍ കഠിനവും ദീര്‍ഘവുമാണ്.

തഫ്സീര്‍

اَفَلَمْ يَهْدِ لَهُمْ كَمْ اَهْلَكْنَا قَبْلَهُمْ مِّنَ الْقُرُوْنِ يَمْشُوْنَ فِيْ مَسٰكِنِهِمْۗ اِنَّ فِيْ ذٰلِكَ لَاٰيٰتٍ لِّاُولِى النُّهٰى ࣖ  ( طه: ١٢٨ )

afalam yahdi
أَفَلَمْ يَهْدِ
മാര്‍ഗ്ഗദര്‍ശനം നല്‍ക്കുന്നില്ലേ, വ്യക്തമാകുന്നില്ലേ
lahum
لَهُمْ
അവര്‍ക്കു
kam ahlaknā
كَمْ أَهْلَكْنَا
നാം എത്രയോ നശിപ്പിച്ചിരിക്കുന്നു (എന്നുള്ളതു)
qablahum
قَبْلَهُم
ഇവരുടെ മുമ്പ്
mina l-qurūni
مِّنَ ٱلْقُرُونِ
തലമുറകളെ
yamshūna
يَمْشُونَ
ഇവര്‍ സഞ്ചരിക്കുന്നു, നടക്കുന്നു
fī masākinihim
فِى مَسَٰكِنِهِمْۗ
അവരുടെ വാസസ്ഥലങ്ങളിലൂടെ
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
laāyātin
لَءَايَٰتٍ
പല ദൃഷ്ടാന്തങ്ങള്‍
li-ulī l-nuhā
لِّأُو۟لِى ٱلنُّهَىٰ
ബുദ്ധിമാന്‍മാര്‍ക്ക്

ഇവര്‍ക്കുമുമ്പ് എത്രയോ തലമുറകളെ നാം നിശ്ശേഷം നശിപ്പിച്ചിട്ടുണ്ട്. അവരുടെ വാസസ്ഥലങ്ങളിലൂടെയാണ് ഇവരിന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടും ഇതൊന്നും ഇവര്‍ക്ക് മാര്‍ഗദര്‍ശകമാവുന്നില്ലേ? തീര്‍ച്ചയായും വിചാരമതികള്‍ക്ക് ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.

തഫ്സീര്‍

وَلَوْلَا كَلِمَةٌ سَبَقَتْ مِنْ رَّبِّكَ لَكَانَ لِزَامًا وَّاَجَلٌ مُّسَمًّى ۗ  ( طه: ١٢٩ )

walawlā
وَلَوْلَا
ഇല്ലായിരുന്നുവെങ്കില്‍
kalimatun
كَلِمَةٌ
ഒരു വാക്കു
sabaqat
سَبَقَتْ
മുമ്പു നടന്നിട്ടുളള മുന്‍കഴിഞ്ഞ
min rabbika
مِن رَّبِّكَ
നിന്റെ റബ്ബിന്റെ പക്കല്‍നിന്നു
lakāna
لَكَانَ
അതു ആകുമായിരുന്നു
lizāman
لِزَامًا
അനിവാര്യമായതു
wa-ajalun
وَأَجَلٌ
ഒരു അവധിയും (ഇല്ലായിരുന്നുവെങ്കില്‍)
musamman
مُّسَمًّى
നിശ്ചിതമായ, നിര്‍ണ്ണയിക്കപ്പെട്ട

നിന്റെ നാഥനില്‍നിന്നുള്ള തീരുമാന വിളംബരം നേരത്തെ ഉണ്ടാവുകയും അതിനു കാലാവധി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ടായിരുന്നില്ലെങ്കില്‍ ഇവര്‍ക്കും ശിക്ഷ അനിവാര്യമാകുമായിരുന്നു.

തഫ്സീര്‍

فَاصْبِرْ عَلٰى مَا يَقُوْلُوْنَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوْعِ الشَّمْسِ وَقَبْلَ غُرُوْبِهَا ۚوَمِنْ اٰنَاۤئِ الَّيْلِ فَسَبِّحْ وَاَطْرَافَ النَّهَارِ لَعَلَّكَ تَرْضٰى  ( طه: ١٣٠ )

fa-iṣ'bir
فَٱصْبِرْ
അതുകൊണ്ടു ക്ഷമിക്കുക
ʿalā mā
عَلَىٰ مَا
യാതൊന്നിനെപ്പറ്റി
yaqūlūna
يَقُولُونَ
അവര്‍ പറയുന്ന
wasabbiḥ
وَسَبِّحْ
തസ്ബീഹ് (സ്തോത്ര കീര്‍ത്തനം) നടത്തുകയും ചെയ്യുക
biḥamdi rabbika
بِحَمْدِ رَبِّكَ
നിന്റെ റബ്ബിനെ സ്തുതിച്ചുകൊണ്ടു, സ്തോത്രം ചെയ്തുകൊണ്ടും
qabla ṭulūʿi l-shamsi
قَبْلَ طُلُوعِ ٱلشَّمْسِ
സൂര്യന്‍ ഉദിക്കുന്നതിനു മുമ്പു
waqabla ghurūbihā
وَقَبْلَ غُرُوبِهَاۖ
അതിന്റെ അസ്തമനത്തിനു മുമ്പും
wamin ānāi al-layli
وَمِنْ ءَانَآئِ ٱلَّيْلِ
രാത്രി സമയങ്ങളിലും
fasabbiḥ
فَسَبِّحْ
നീ തസ്ബീഹ് (കീര്‍ത്തനം) നടത്തുക
wa-aṭrāfa l-nahāri
وَأَطْرَافَ ٱلنَّهَارِ
പകലിന്റെ ഭാഗങ്ങളിലും
laʿallaka tarḍā
لَعَلَّكَ تَرْضَىٰ
നിനക്കു സംതൃപ്തിയുണ്ടായേക്കാം, നീ തൃപ്തിപ്പെടുവാന്‍വേണ്ടി

അതിനാല്‍ ഇവര്‍ പറയുന്നതൊക്കെ ക്ഷമിക്കുക. സൂര്യോദയത്തിനും അസ്തമയത്തിനും മുമ്പ് നിന്റെ നാഥനെ കീര്‍ത്തിച്ച് അവന്റെ വിശുദ്ധി വാഴ്ത്തുക. രാവിന്റെ ചില നേരങ്ങളിലും പകലിന്റെ രണ്ടറ്റങ്ങളിലും അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക. നിനക്കു സംതൃപ്തി ലഭിച്ചേക്കാം.

തഫ്സീര്‍