Skip to main content

مَلْعُوْنِيْنَۖ اَيْنَمَا ثُقِفُوْٓا اُخِذُوْا وَقُتِّلُوْا تَقْتِيْلًا   ( الأحزاب: ٦١ )

malʿūnīna
مَّلْعُونِينَۖ
ശപിക്കപ്പെട്ടവരായിക്കൊണ്ടു
aynamā thuqifū
أَيْنَمَا ثُقِفُوٓا۟
അവര്‍ എവിടെവെച്ചു കാണപ്പെട്ടാലും, അവരെ കണ്ടുമുട്ടിയാലും
ukhidhū
أُخِذُوا۟
അവര്‍ പിടിക്കപ്പെടും
waquttilū
وَقُتِّلُوا۟
അവര്‍ അറുകൊല ചെയ്യപ്പെടുകയും ചെയ്യും
taqtīlan
تَقْتِيلًا
ഒരു (നിഷ്കരുണമായ) കൊലനടത്തല്‍

അവര്‍ ശപിക്കപ്പെട്ടവരായിരിക്കും. എവിടെ കണ്ടെത്തിയാലും അവരെ പിടികൂടി വകവരുത്തും.

തഫ്സീര്‍

سُنَّةَ اللّٰهِ فِى الَّذِيْنَ خَلَوْا مِنْ قَبْلُ ۚوَلَنْ تَجِدَ لِسُنَّةِ اللّٰهِ تَبْدِيْلًا   ( الأحزاب: ٦٢ )

sunnata l-lahi
سُنَّةَ ٱللَّهِ
അല്ലാഹുവിന്‍റെ നടപടി
fī alladhīna
فِى ٱلَّذِينَ
യാതൊരുകൂട്ടരില്‍
khalaw
خَلَوْا۟
കഴിഞ്ഞുപോയ
min qablu
مِن قَبْلُۖ
മുമ്പ്
walan tajida
وَلَن تَجِدَ
നീ കണ്ടെത്തുന്നതേയല്ല
lisunnati l-lahi
لِسُنَّةِ ٱللَّهِ
അല്ലാഹുവിന്‍റെ നടപടിക്കു
tabdīlan
تَبْدِيلًا
ഒരു മാറ്റം വരുത്തലും

നേരത്തെ കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച നടപടിക്രമം തന്നെയാണിത്. അല്ലാഹുവിന്റെ നടപടിക്രമത്തിലൊരു മാറ്റവും നിനക്കു കണ്ടെത്താനാവില്ല.

തഫ്സീര്‍

يَسْـَٔلُكَ النَّاسُ عَنِ السَّاعَةِۗ قُلْ اِنَّمَا عِلْمُهَا عِنْدَ اللّٰهِ ۗوَمَا يُدْرِيْكَ لَعَلَّ السَّاعَةَ تَكُوْنُ قَرِيْبًا   ( الأحزاب: ٦٣ )

yasaluka
يَسْـَٔلُكَ
നിന്നോടു ചോദിക്കുന്നു, ചോദിക്കും
l-nāsu
ٱلنَّاسُ
മനുഷ്യര്‍
ʿani l-sāʿati
عَنِ ٱلسَّاعَةِۖ
അന്ത്യസമയത്തെപ്പറ്റി
qul
قُلْ
പറയുക
innamā ʿil'muhā
إِنَّمَا عِلْمُهَا
നിശ്ചയമായും അതിന്‍റെ അറിവു, വിവരം
ʿinda l-lahi
عِندَ ٱللَّهِۚ
അല്ലാഹുവിങ്കല്‍ മാത്രമാണ്
wamā
وَمَا
എന്തൊന്നാണ്
yud'rīka
يُدْرِيكَ
നിനക്കറിയിച്ചു തരുന്നതു
laʿalla l-sāʿata
لَعَلَّ ٱلسَّاعَةَ
അന്ത്യസമയം ആയേക്കാം
takūnu
تَكُونُ
ഉണ്ടാവുക
qarīban
قَرِيبًا
അടുത്തു

ജനം അന്ത്യദിനത്തെപ്പറ്റി നിന്നോടു ചോദിക്കുന്നു. പറയുക: ''അതേക്കുറിച്ച അറിവ് അല്ലാഹുവിങ്കല്‍ മാത്രമേയുള്ളൂ.'' അതേപ്പറ്റി നിനക്കെന്തറിയാം? ഒരുവേള അത് വളരെ അടുത്തുതന്നെയായേക്കാം.

തഫ്സീര്‍

اِنَّ اللّٰهَ لَعَنَ الْكٰفِرِيْنَ وَاَعَدَّ لَهُمْ سَعِيْرًاۙ   ( الأحزاب: ٦٤ )

inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
laʿana l-kāfirīna
لَعَنَ ٱلْكَٰفِرِينَ
അവിശ്വാസികളെ ശപിച്ചിരിക്കുന്നു
wa-aʿadda lahum
وَأَعَدَّ لَهُمْ
അവര്‍ക്കു ഒരുക്കുകയും ചെയ്തിരിക്കുന്നു
saʿīran
سَعِيرًا
ജ്വലിക്കുന്ന തീ

സംശയമില്ല; അല്ലാഹു സത്യനിഷേധികളെ ശപിച്ചിരിക്കുന്നു. അവര്‍ക്ക് കത്തിക്കാളുന്ന നരകത്തീ ഒരുക്കിയിട്ടുമുണ്ട്.

തഫ്സീര്‍

خٰلِدِيْنَ فِيْهَآ اَبَدًاۚ لَا يَجِدُوْنَ وَلِيًّا وَّلَا نَصِيْرًا ۚ  ( الأحزاب: ٦٥ )

khālidīna
خَٰلِدِينَ
ശാശ്വതരായ നിലയില്‍
fīhā
فِيهَآ
അതില്‍
abadan
أَبَدًاۖ
എക്കാലവും
lā yajidūna
لَّا يَجِدُونَ
അവര്‍ കണ്ടെത്തുകയില്ല
waliyyan
وَلِيًّا
ഒരു ബന്ധുവെയും
walā naṣīran
وَلَا نَصِيرًا
സഹായകനെയും ഇല്ല

അവരവിടെ, എന്നെന്നും സ്ഥിരവാസികളായിരിക്കും. അവര്‍ക്കവിടെ ഒരു രക്ഷകനെയും സഹായിയെയും കണ്ടെത്താനാവില്ല.

തഫ്സീര്‍

يَوْمَ تُقَلَّبُ وُجُوْهُهُمْ فِى النَّارِ يَقُوْلُوْنَ يٰلَيْتَنَآ اَطَعْنَا اللّٰهَ وَاَطَعْنَا الرَّسُوْلَا۠   ( الأحزاب: ٦٦ )

yawma tuqallabu
يَوْمَ تُقَلَّبُ
മറച്ചിടപ്പെടുന്ന ദിവസം
wujūhuhum
وُجُوهُهُمْ
അവരുടെ മുഖങ്ങള്‍
fī l-nāri
فِى ٱلنَّارِ
നരകത്തില്‍
yaqūlūna
يَقُولُونَ
അവര്‍ പറഞ്ഞുകൊണ്ടിരിക്കും
yālaytanā
يَٰلَيْتَنَآ
ഹാ ഞങ്ങളായിരുന്നെങ്കില്‍ നന്നായേനെ
aṭaʿnā l-laha
أَطَعْنَا ٱللَّهَ
ഞങ്ങള്‍ അല്ലാഹുവിനെ അനുസരിച്ചിരുന്നു
wa-aṭaʿnā l-rasūlā
وَأَطَعْنَا ٱلرَّسُولَا۠
റസൂലിനെയും അനുസരിച്ചിരുന്നു (എങ്കില്‍)

അവരുടെ മുഖങ്ങള്‍ നരകത്തീയില്‍ തിരിച്ചുമറിക്കപ്പെടും. അന്ന് അവര്‍ പറയും: ''ഞങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ.''

തഫ്സീര്‍

وَقَالُوْا رَبَّنَآ اِنَّآ اَطَعْنَا سَادَتَنَا وَكُبَرَاۤءَنَا فَاَضَلُّوْنَا السَّبِيْلَا۠   ( الأحزاب: ٦٧ )

waqālū
وَقَالُوا۟
അവര്‍ പറയുകയും ചെയ്യും
rabbanā
رَبَّنَآ
ഞങ്ങളുടെ രക്ഷിതാവേ
innā
إِنَّآ
നിശ്ചയമായും ഞങ്ങള്‍
aṭaʿnā
أَطَعْنَا
ഞങ്ങള്‍ അനുസരിച്ചു
sādatanā
سَادَتَنَا
ഞങ്ങളുടെ നേതാക്കളെ
wakubarāanā
وَكُبَرَآءَنَا
ഞങ്ങളില്‍ വലിയവരെ (മൂപ്പന്‍മാരെ)യും
fa-aḍallūnā
فَأَضَلُّونَا
അങ്ങനെ അവര്‍ ഞങ്ങളെ പിഴപ്പിച്ചു
l-sabīlā
ٱلسَّبِيلَا۠
വഴി

അവര്‍ വിലപിക്കും: ''ഞങ്ങളുടെ നാഥാ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കളെയും പ്രമാണിമാരെയും അനുസരിച്ചു. അവര്‍ ഞങ്ങളെ വഴിപിഴപ്പിച്ചു.

തഫ്സീര്‍

رَبَّنَآ اٰتِهِمْ ضِعْفَيْنِ مِنَ الْعَذَابِ وَالْعَنْهُمْ لَعْنًا كَبِيْرًا ࣖ   ( الأحزاب: ٦٨ )

rabbanā
رَبَّنَآ
ഞങ്ങളുടെ റബ്ബേ
ātihim
ءَاتِهِمْ
നീ അവര്‍ക്കു കൊടുക്കേണമേ
ḍiʿ'fayni
ضِعْفَيْنِ
രണ്ടിരട്ടി
mina l-ʿadhābi
مِنَ ٱلْعَذَابِ
ശിക്ഷയില്‍നിന്നു
wal-ʿanhum
وَٱلْعَنْهُمْ
അവരെ നീ ശപിക്കുകയും വേണമേ
laʿnan kabīran
لَعْنًا كَبِيرًا
വലുതായ (വമ്പിച്ച) ശാപം

''ഞങ്ങളുടെ നാഥാ, അവര്‍ക്കു നീ രണ്ടിരട്ടി ശിക്ഷ നല്‍കേണമേ; അവരെ നീ കൊടുംശാപത്തിനിരയാക്കേണമേ.''

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تَكُوْنُوْا كَالَّذِيْنَ اٰذَوْا مُوْسٰى فَبَرَّاَهُ اللّٰهُ مِمَّا قَالُوْا ۗوَكَانَ عِنْدَ اللّٰهِ وَجِيْهًا ۗ   ( الأحزاب: ٦٩ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ വിശ്വസിച്ചവരേ
lā takūnū
لَا تَكُونُوا۟
നിങ്ങള്‍ ആകരുതു
ka-alladhīna
كَٱلَّذِينَ
യാതൊരു കൂട്ടരെപ്പോലെ
ādhaw mūsā
ءَاذَوْا۟ مُوسَىٰ
അവര്‍ മൂസായെ ശല്യപ്പെടുത്തി
fabarra-ahu l-lahu
فَبَرَّأَهُ ٱللَّهُ
എന്നിട്ടദ്ദേഹത്തെ അല്ലാഹു ഒഴിവാക്കി, നിരപരാധിയാക്കി
mimmā qālū
مِمَّا قَالُوا۟ۚ
അവര്‍ പറഞ്ഞതില്‍നിന്നു
wakāna
وَكَانَ
അദ്ദേഹമായിരുന്നുതാനും
ʿinda l-lahi
عِندَ ٱللَّهِ
അല്ലാഹുവിന്‍റെ അടുക്കല്‍
wajīhan
وَجِيهًا
പ്രമുഖന്‍

വിശ്വസിച്ചവരേ, നിങ്ങള്‍ മൂസാക്കു മനോവിഷമമുണ്ടാക്കിയവരെപ്പോലെയാകരുത്. പിന്നെ അല്ലാഹു അദ്ദേഹത്തെ അവരുടെ ദുരാരോപണങ്ങളില്‍നിന്ന് മോചിപ്പിച്ചു. അദ്ദേഹം അല്ലാഹുവിന്റെയടുത്ത് അന്തസ്സുള്ളവനാണ്.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوا اتَّقُوا اللّٰهَ وَقُوْلُوْا قَوْلًا سَدِيْدًاۙ   ( الأحزاب: ٧٠ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ വിശ്വസിച്ചവരേ
ittaqū l-laha
ٱتَّقُوا۟ ٱللَّهَ
അല്ലാഹുവിനെ സൂക്ഷിക്കുവിന്‍
waqūlū
وَقُولُوا۟
പറയുകയും ചെയ്യുവിന്‍
qawlan sadīdan
قَوْلًا سَدِيدًا
ചൊവ്വായ (നേരായ) വാക്കു

വിശ്വസിച്ചവരേ, നിങ്ങള്‍ ദൈവഭക്തരാവുക. നല്ലതുമാത്രം പറയുക.

തഫ്സീര്‍