Skip to main content

اَلَمْ يَرَوْا كَمْ اَهْلَكْنَا قَبْلَهُمْ مِّنَ الْقُرُوْنِ اَنَّهُمْ اِلَيْهِمْ لَا يَرْجِعُوْنَ   ( يس: ٣١ )

alam yaraw
أَلَمْ يَرَوْا۟
അവര്‍ക്കു കണ്ടുകൂടേ
kam ahlaknā
كَمْ أَهْلَكْنَا
നാം എത്ര (എത്രയോ) നശിപ്പിച്ചിരിക്കുന്നു എന്ന്
qablahum
قَبْلَهُم
അവരുടെ മുമ്പ്
mina l-qurūni
مِّنَ ٱلْقُرُونِ
തലമുറകളില്‍നിന്ന്
annahum
أَنَّهُمْ
അവര്‍ ആണെന്നു
ilayhim
إِلَيْهِمْ
അവരിലേക്കു
lā yarjiʿūna
لَا يَرْجِعُونَ
മടങ്ങിവരുന്നില്ല

ഇവര്‍ക്കു മുമ്പ് എത്രയെത്ര തലമുറകളെയാണ് നാം നശിപ്പിച്ചത്? പിന്നെ അവരാരും ഇവരുടെ അടുത്തേക്ക് തിരിച്ചുവന്നിട്ടില്ല. ഇതൊന്നും ഇക്കൂട്ടര്‍ കാണുന്നില്ലേ?

തഫ്സീര്‍

وَاِنْ كُلٌّ لَّمَّا جَمِيْعٌ لَّدَيْنَا مُحْضَرُوْنَ ࣖ  ( يس: ٣٢ )

wa-in kullun
وَإِن كُلٌّ
എല്ലാവരുമില്ല
lammā jamīʿun
لَّمَّا جَمِيعٌ
മുഴുവനും അല്ലാതെ (ഇല്ല)
ladaynā
لَّدَيْنَا
നമ്മുടെ അടുക്കല്‍
muḥ'ḍarūna
مُحْضَرُونَ
ഹാജറാക്കപ്പെടുന്നവര്‍

സംശയമില്ല; അവരെല്ലാം നമ്മുടെ മുമ്പില്‍ ഹാജരാക്കപ്പെടും.

തഫ്സീര്‍

وَاٰيَةٌ لَّهُمُ الْاَرْضُ الْمَيْتَةُ ۖاَحْيَيْنٰهَا وَاَخْرَجْنَا مِنْهَا حَبًّا فَمِنْهُ يَأْكُلُوْنَ  ( يس: ٣٣ )

waāyatun
وَءَايَةٌ
ഒരു ദൃഷ്ടാന്തമാണ്
lahumu
لَّهُمُ
അവര്‍ക്കു
l-arḍu l-maytatu
ٱلْأَرْضُ ٱلْمَيْتَةُ
ചത്ത (നിര്‍ജ്ജീവമായ) ഭൂമി
aḥyaynāhā
أَحْيَيْنَٰهَا
നാമതിനെ ജീവിപ്പിച്ചിരിക്കുന്നു
wa-akhrajnā min'hā
وَأَخْرَجْنَا مِنْهَا
അതില്‍നിന്നു പുറത്തു വരുത്തുക (ഉൽപാദിപ്പിക്കുക)യും ചെയ്തു
ḥabban
حَبًّا
ധാന്യം
famin'hu
فَمِنْهُ
എന്നിട്ടതില്‍നിന്നു
yakulūna
يَأْكُلُونَ
അവര്‍ തിന്നുന്നു, ഭക്ഷിക്കുന്നു

ഈ ജനത്തിന് വ്യക്തമായ ഒരു ദൃഷ്ടാന്തമിതാ: ചത്തുകിടക്കുന്ന ഭൂമി, നാം അതിനെ ജീവനുള്ളതാക്കി. അതില്‍ ധാരാളം ധാന്യം വിളയിച്ചു. എന്നിട്ട് അതില്‍ നിന്നിവര്‍ തിന്നുന്നു.

തഫ്സീര്‍

وَجَعَلْنَا فِيْهَا جَنّٰتٍ مِّنْ نَّخِيْلٍ وَّاَعْنَابٍ وَّفَجَّرْنَا فِيْهَا مِنَ الْعُيُوْنِۙ  ( يس: ٣٤ )

wajaʿalnā fīhā
وَجَعَلْنَا فِيهَا
അതില്‍ നാം ഉണ്ടാക്കുകയും ചെയ്തു
jannātin
جَنَّٰتٍ
തോട്ടങ്ങള്
min nakhīlin
مِّن نَّخِيلٍ
ഈത്തപ്പനയാല്‍, (ഈത്തപ്പനയുടെ)
wa-aʿnābin
وَأَعْنَٰبٍ
മുന്തിരികളായും
wafajjarnā
وَفَجَّرْنَا
നാം തുറന്നുവിടുക (പിളര്‍ത്തിയുണ്ടാക്കുക) യും ചെയ്തു
fīhā
فِيهَا
അതില്‍
mina l-ʿuyūni
مِنَ ٱلْعُيُونِ
നീരുരവകളില്‍നിന്നും

നാമതില്‍ ഈന്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങളുണ്ടാക്കി. അതിലെത്രയോ ഉറവകള്‍ ഒഴുക്കി!

തഫ്സീര്‍

لِيَأْكُلُوْا مِنْ ثَمَرِهٖۙ وَمَا عَمِلَتْهُ اَيْدِيْهِمْ ۗ اَفَلَا يَشْكُرُوْنَ   ( يس: ٣٥ )

liyakulū
لِيَأْكُلُوا۟
അവര്‍ക്കു തിന്നുവാന്‍
min thamarihi
مِن ثَمَرِهِۦ
അതിന്റെ ഫലത്തില്‍നിന്നും
wamā
وَمَا
യാതൊന്നില്‍ നിന്നും
ʿamilathu
عَمِلَتْهُ
അതു പ്രവര്‍ത്തിച്ചുണ്ടാക്കി
aydīhim
أَيْدِيهِمْۖ
അവരുടെ കൈകള്‍
afalā yashkurūna
أَفَلَا يَشْكُرُونَ
അപ്പോള്‍ അവര്‍ നന്ദി കാണിക്കുന്നില്ലേ, കാണിച്ചുകൂടേ!

അതിന്റെ പഴങ്ങളിവര്‍ തിന്നാനാണിതെല്ലാമുണ്ടാക്കിയത്. ഇവരുടെ കൈകള്‍ അധ്വാനിച്ചുണ്ടാക്കിയവയല്ല ഇതൊന്നും. എന്നിട്ടും ഇക്കൂട്ടര്‍ നന്ദി കാണിക്കുന്നില്ലേ?

തഫ്സീര്‍

سُبْحٰنَ الَّذِيْ خَلَقَ الْاَزْوَاجَ كُلَّهَا مِمَّا تُنْۢبِتُ الْاَرْضُ وَمِنْ اَنْفُسِهِمْ وَمِمَّا لَا يَعْلَمُوْنَ  ( يس: ٣٦ )

sub'ḥāna alladhī
سُبْحَٰنَ ٱلَّذِى
യാതൊരുവന്‍, മഹാപരിശുദ്ധന്‍
khalaqa l-azwāja
خَلَقَ ٱلْأَزْوَٰجَ
ഇണകളെ സൃഷ്ടിച്ച
kullahā
كُلَّهَا
അവയെല്ലാറ്റിനെയും
mimmā tunbitu
مِمَّا تُنۢبِتُ
ഉല്‍പാദിപ്പിക്കുന്നവയില്‍ നിന്നു
l-arḍu
ٱلْأَرْضُ
ഭൂമി
wamin anfusihim
وَمِنْ أَنفُسِهِمْ
അവരുടെ ദേഹങ്ങളില്‍നിന്നും
wamimmā
وَمِمَّا
യാതൊന്നില്‍ നിന്നും
lā yaʿlamūna
لَا يَعْلَمُونَ
അവര്‍ അറിയാത്ത

ഭൂമിയില്‍ മുളച്ചുണ്ടാവുന്ന സസ്യങ്ങള്‍, മനുഷ്യവര്‍ഗം, മനുഷ്യര്‍ക്കറിയാത്ത മറ്റനേകം വസ്തുക്കള്‍ എല്ലാറ്റിനെയും ഇണകളായി സൃഷ്ടിച്ച അല്ലാഹു എത്ര പരിശുദ്ധന്‍.

തഫ്സീര്‍

وَاٰيَةٌ لَّهُمُ الَّيْلُ ۖنَسْلَخُ مِنْهُ النَّهَارَ فَاِذَا هُمْ مُّظْلِمُوْنَۙ  ( يس: ٣٧ )

waāyatun lahumu
وَءَايَةٌ لَّهُمُ
അവര്‍ക്കൊരു ദൃഷ്ടാന്തമാണ്
al-laylu
ٱلَّيْلُ
രാത്രി
naslakhu min'hu
نَسْلَخُ مِنْهُ
അതില്‍നിന്നും നാം ഉരിച്ചെടുക്കുന്നു, വേര്‍പ്പെടുത്തുന്നു
l-nahāra
ٱلنَّهَارَ
പകലിനെ
fa-idhā hum
فَإِذَا هُم
അപ്പോഴവര്‍
muẓ'limūna
مُّظْلِمُونَ
ഇരുളടഞ്ഞവരാകുന്നു

രാവും ഇവര്‍ക്കൊരു ദൃഷ്ടാന്തമാണ്. അതില്‍നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അതോടെ ഇവര്‍ ഇരുളിലകപ്പെടുന്നു.

തഫ്സീര്‍

وَالشَّمْسُ تَجْرِيْ لِمُسْتَقَرٍّ لَّهَا ۗذٰلِكَ تَقْدِيْرُ الْعَزِيْزِ الْعَلِيْمِۗ   ( يس: ٣٨ )

wal-shamsu
وَٱلشَّمْسُ
സൂര്യനും
tajrī
تَجْرِى
നടക്കുന്നു, സഞ്ചരിക്കുന്നു
limus'taqarrin lahā
لِمُسْتَقَرٍّ لَّهَاۚ
അതിന്റെ ഒരു താവളത്തേക്കു
dhālika
ذَٰلِكَ
അതു
taqdīru l-ʿazīzi
تَقْدِيرُ ٱلْعَزِيزِ
പ്രതാപശാലിയുടെ കണക്കാക്കല്‍ (വ്യവസ്ഥ) ആകുന്നു
l-ʿalīmi
ٱلْعَلِيمِ
സര്‍വ്വജ്ഞനായ

സൂര്യന്‍ അതിന്റെ സങ്കേതത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രതാപിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവിന്റെ സൂക്ഷ്മമായ പദ്ധതിയനുസരിച്ചാണത്.

തഫ്സീര്‍

وَالْقَمَرَ قَدَّرْنٰهُ مَنَازِلَ حَتّٰى عَادَ كَالْعُرْجُوْنِ الْقَدِيْمِ   ( يس: ٣٩ )

wal-qamara
وَٱلْقَمَرَ
ചന്ദ്രനെയും, ചന്ദ്രന്നും
qaddarnāhu
قَدَّرْنَٰهُ
അതിനെ (അതിനു) നാം കണക്കാക്കിയിരിക്കുന്നു
manāzila
مَنَازِلَ
ചില ഭവനങ്ങള്‍, പതനസ്ഥാനങ്ങള്‍
ḥattā ʿāda
حَتَّىٰ عَادَ
അങ്ങിനെ അതു മടങ്ങിവരും (പരിണമിക്കും), ആയിത്തീരുവോളം
kal-ʿur'jūni
كَٱلْعُرْجُونِ
(ഈന്തപ്പനയുടെ) കുലത്തണ്ടു (കുലച്ചില്‍) പോലെ
l-qadīmi
ٱلْقَدِيمِ
പഴകിയ

ചന്ദ്രന്നും നാം ചില മണ്ഡലങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അതിലൂടെ കടന്നുപോയി അത് ഉണങ്ങി വളഞ്ഞ ഈന്തപ്പനക്കുലയുടെ തണ്ടുപോലെയായിത്തീരുന്നു.

തഫ്സീര്‍

لَا الشَّمْسُ يَنْۢبَغِيْ لَهَآ اَنْ تُدْرِكَ الْقَمَرَ وَلَا الَّيْلُ سَابِقُ النَّهَارِ ۗوَكُلٌّ فِيْ فَلَكٍ يَّسْبَحُوْنَ  ( يس: ٤٠ )

lā l-shamsu
لَا ٱلشَّمْسُ
സൂര്യനില്ല
yanbaghī lahā
يَنۢبَغِى لَهَآ
അതിനു യോജിക്കുക, പറ്റുക(യില്ല)
an tud'rika
أَن تُدْرِكَ
അതു പ്രാപിക്കല്‍, കണ്ടുമുട്ടല്‍
l-qamara
ٱلْقَمَرَ
ചന്ദ്രനെ
walā al-laylu
وَلَا ٱلَّيْلُ
രാത്രിയുമല്ല
sābiqu l-nahāri
سَابِقُ ٱلنَّهَارِۚ
പകലിനെ മുന്‍കടക്കുന്നതു
wakullun
وَكُلٌّ
എല്ലാം, എല്ലാവരും
fī falakin
فِى فَلَكٍ
ഓരോ സഞ്ചാരമണ്ഡല(പഥ)ത്തില്‍
yasbaḥūna
يَسْبَحُونَ
നീന്തുന്നു

ചന്ദ്രനെ എത്തിപ്പിടിക്കാന്‍ സൂര്യനു സാധ്യമല്ല. പകലിനെ മറികടക്കാന്‍ രാവിനുമാവില്ല. എല്ലാ ഓരോന്നും നിശ്ചിത ഭ്രമണപഥത്തില്‍ നീന്തിത്തുടിക്കുകയാണ്.

തഫ്സീര്‍