Skip to main content

وَاِذَا جَاۤءُوْكُمْ قَالُوْٓا اٰمَنَّا وَقَدْ دَّخَلُوْا بِالْكُفْرِ وَهُمْ قَدْ خَرَجُوْا بِهٖ ۗوَاللّٰهُ اَعْلَمُ بِمَا كَانُوْا يَكْتُمُوْنَ  ( المائدة: ٦١ )

wa-idhā jāūkum
وَإِذَا جَآءُوكُمْ
അവര്‍ നിങ്ങളുടെ അടുക്കല്‍ വന്നാല്‍
qālū
قَالُوٓا۟
അവര്‍ പറയുന്നതാണ്
āmannā
ءَامَنَّا
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
waqad dakhalū
وَقَد دَّخَلُوا۟
അവര്‍ കടന്നുവന്നിട്ടുണ്ട് താനും
bil-kuf'ri
بِٱلْكُفْرِ
അവിശ്വാസത്തോടെ
wahum
وَهُمْ
അവരാകട്ടെ
qad kharajū
قَدْ خَرَجُوا۟
പുറത്തുപോകുകയും ചെയ്തിരിക്കുന്നു
bihi
بِهِۦۚ
അതുകൊണ്ട്, അതുമായി, അതോടെ
wal-lahu
وَٱللَّهُ
അല്ലാഹു
aʿlamu
أَعْلَمُ
ഏറ്റം (അധികം-വളരെ) അറിയുന്നവനാണ്
bimā kānū
بِمَا كَانُوا۟
അവര്‍ ആയിരുന്നതിനെപ്പറ്റി
yaktumūna
يَكْتُمُونَ
ഒളിച്ചു (മറച്ചു - മൂടി)വെക്കും

നിങ്ങളുടെ അടുത്ത് വരുമ്പോള്‍ 'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു'വെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഉറപ്പായും അവര്‍ വരുന്നത് സത്യനിഷേധവുമായാണ്. തിരിച്ചുപോവുന്നതും സത്യനിഷേധവുമായിത്തന്നെ. അവര്‍ മറച്ചുവെക്കുന്നവയെക്കുറിച്ചൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍

وَتَرٰى كَثِيْرًا مِّنْهُمْ يُسَارِعُوْنَ فِى الْاِثْمِ وَالْعُدْوَانِ وَاَكْلِهِمُ السُّحْتَۗ لَبِئْسَ مَا كَانُوْا يَعْمَلُوْنَ  ( المائدة: ٦٢ )

watarā
وَتَرَىٰ
നീ കാണും, നിനക്കു കാണാം
kathīran
كَثِيرًا
പലരെയും, വളരെ ആളുകളെ
min'hum
مِّنْهُمْ
അവരില്‍ നിന്ന്
yusāriʿūna
يُسَٰرِعُونَ
അവര്‍ ധൃതി കൂട്ടുന്നതായി
fī l-ith'mi
فِى ٱلْإِثْمِ
കുറ്റത്തില്‍ (പാപത്തില്‍)
wal-ʿud'wāni
وَٱلْعُدْوَٰنِ
അതിക്രമത്തിലും
wa-aklihimu
وَأَكْلِهِمُ
അവര്‍ തിന്നുന്നതിലും
l-suḥ'ta
ٱلسُّحْتَۚ
ഹറാമിനെ, നിഷിദ്ധത്തെ
labi'sa
لَبِئْسَ
വളരെ മേശം (ചീത്ത)തന്നെ
mā kānū
مَا كَانُوا۟
അവരായിരുന്നത്, ആയിക്കൊണ്ടിരിക്കുന്നത്
yaʿmalūna
يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കും

അവരില്‍ ഒട്ടേറെയാളുകള്‍ പാപവൃത്തികളിലും അതിക്രമങ്ങളിലും ആവേശത്തോടെ മുന്നേറുന്നതും നിഷിദ്ധ ധനം തിന്നുതിമിര്‍ക്കുന്നതും നിനക്കു കാണാം. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് നന്നെ നീചം തന്നെ.

തഫ്സീര്‍

لَوْلَا يَنْهٰىهُمُ الرَّبَّانِيُّوْنَ وَالْاَحْبَارُ عَنْ قَوْلِهِمُ الْاِثْمَ وَاَكْلِهِمُ السُّحْتَۗ لَبِئْسَ مَا كَانُوْا يَصْنَعُوْنَ  ( المائدة: ٦٣ )

lawlā
لَوْلَا
എന്തുകൊണ്ടില്ല, ആയിക്കൂടേ
yanhāhumu
يَنْهَىٰهُمُ
അവരെ വിരോധിക്കുക
l-rabāniyūna
ٱلرَّبَّٰنِيُّونَ
റബ്ബാനികള്‍, പുണ്യപുരുഷന്മാര്‍
wal-aḥbāru
وَٱلْأَحْبَارُ
പണ്ഡിതന്മാരും, വേദശാസ്ത്രിമാരും
ʿan qawlihimu
عَن قَوْلِهِمُ
അവര്‍ പറയുന്നതിനെപ്പറ്റി
l-ith'ma
ٱلْإِثْمَ
പാപം
wa-aklihimu
وَأَكْلِهِمُ
അവര്‍ തിന്നുന്നതിനെയും
l-suḥ'ta
ٱلسُّحْتَۚ
ഹറാം, നിഷിദ്ധം
labi'sa
لَبِئْسَ
വളരെ മോശം തന്നെ
mā kānū
مَا كَانُوا۟
അവരായിരുന്നത്, ആയി വരുന്നത്
yaṣnaʿūna
يَصْنَعُونَ
തൊഴിലാക്കുക, പ്രവര്‍ത്തിച്ചുണ്ടാക്കുക

അവരുടെ പാപഭാഷണങ്ങളെയും നിഷിദ്ധ ഭോജനത്തെയും പുണ്യവാളന്മാരും പണ്ഡിതന്മാരും തടയാത്തതെന്ത്? അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് വളരെ ചീത്ത തന്നെ.

തഫ്സീര്‍

وَقَالَتِ الْيَهُوْدُ يَدُ اللّٰهِ مَغْلُوْلَةٌ ۗغُلَّتْ اَيْدِيْهِمْ وَلُعِنُوْا بِمَا قَالُوْا ۘ بَلْ يَدٰهُ مَبْسُوْطَتٰنِۙ يُنْفِقُ كَيْفَ يَشَاۤءُۗ وَلَيَزِيْدَنَّ كَثِيْرًا مِّنْهُمْ مَّآ اُنْزِلَ اِلَيْكَ مِنْ رَّبِّكَ طُغْيَانًا وَّكُفْرًاۗ وَاَلْقَيْنَا بَيْنَهُمُ الْعَدَاوَةَ وَالْبَغْضَاۤءَ اِلٰى يَوْمِ الْقِيٰمَةِۗ كُلَّمَآ اَوْقَدُوْا نَارًا لِّلْحَرْبِ اَطْفَاَهَا اللّٰهُ ۙوَيَسْعَوْنَ فِى الْاَرْضِ فَسَادًاۗ وَاللّٰهُ لَا يُحِبُّ الْمُفْسِدِيْنَ  ( المائدة: ٦٤ )

waqālati l-yahūdu
وَقَالَتِ ٱلْيَهُودُ
യഹൂദികള്‍ പറഞ്ഞു, പറയുന്നു
yadu l-lahi
يَدُ ٱللَّهِ
അല്ലാഹുവിന്റെ കൈ
maghlūlatun
مَغْلُولَةٌۚ
ബന്ധിക്കപ്പെട്ടതാണ്, കൂടുക്കപ്പെട്ടതാണ്
ghullat
غُلَّتْ
ബന്ധിക്കപ്പെടട്ടെ, ബന്ധിക്കപ്പെട്ടിരിക്കുന്നു
aydīhim
أَيْدِيهِمْ
അവരുടെ കൈകള്‍
waluʿinū
وَلُعِنُوا۟
അവര്‍ ശപിക്കപ്പെടുകയും ചെയ്യട്ടെ, ശപിക്കപ്പെടുകയും ചെയ്തിരിക്കുന്നു
bimā qālū
بِمَا قَالُواۘ
അവര്‍ പറഞ്ഞതു നിമിത്തം
bal
بَلْ
പക്ഷേ, എന്നാല്‍
yadāhu
يَدَاهُ
അവന്റെ രണ്ടു കൈകള്‍
mabsūṭatāni
مَبْسُوطَتَانِ
വിരുത്ത(പരത്ത - നിവര്‍ത്ത)പ്പെട്ടതാണ്
yunfiqu
يُنفِقُ
അവന്‍ ചിലവഴിക്കും
kayfa yashāu
كَيْفَ يَشَآءُۚ
അവന്‍ എങ്ങിനെ ഉദ്ദേശിക്കുന്നുവോ (അങ്ങിനെ), ഉദ്ദേശിക്കുന്ന പ്രകാരം
walayazīdanna
وَلَيَزِيدَنَّ
അവന്‍ വര്‍ദ്ധിപ്പിക്കുകതന്നെ ചെയ്യും
kathīran min'hum
كَثِيرًا مِّنْهُم
അവരില്‍ നിന്നു ധാരാളം പേര്‍ക്കും
mā unzila
مَّآ أُنزِلَ
അവതരിപ്പിക്കപ്പെട്ടത്
ilayka
إِلَيْكَ
നിനക്ക്, നിന്നിലേക്ക്
min rabbika
مِن رَّبِّكَ
നിന്റെ റബ്ബില്‍ നിന്ന്
ṭugh'yānan
طُغْيَٰنًا
അതിരു കവിച്ചല്‍, ധിക്കാരം
wakuf'ran
وَكُفْرًاۚ
അവിശ്വാസവും
wa-alqaynā
وَأَلْقَيْنَا
നാം ഇടുകയും (ഏര്‍പ്പെടുത്തുകയും) ചെയ്തിരിക്കുന്നു
baynahumu
بَيْنَهُمُ
അവര്‍ക്കിടയില്‍
l-ʿadāwata
ٱلْعَدَٰوَةَ
ശത്രുത
wal-baghḍāa
وَٱلْبَغْضَآءَ
വിദ്വേഷവും, ഈര്‍ഷ്യതയും
ilā yawmi l-qiyāmati
إِلَىٰ يَوْمِ ٱلْقِيَٰمَةِۚ
ക്വിയാമത്തുനാള്‍ വരെ
kullamā awqadū
كُلَّمَآ أَوْقَدُوا۟
അവര്‍ കത്തിക്കുമ്പോഴെല്ലാം
nāran
نَارًا
തീ
lil'ḥarbi
لِّلْحَرْبِ
യുദ്ധത്തിന്, പടക്ക്
aṭfa-ahā
أَطْفَأَهَا
അതിനെ കെടുത്തുന്നതാണ്
l-lahu
ٱللَّهُۚ
അല്ലാഹു
wayasʿawna
وَيَسْعَوْنَ
അവര്‍ പരിശ്രമിക്കു(അദ്ധ്വാനിക്കു)കയും ചെയ്യുന്നു
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
fasādan
فَسَادًاۚ
കുഴപ്പത്തിന്, നാശത്തിന്
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
lā yuḥibbu
لَا يُحِبُّ
ഇഷ്ടപ്പെടുകയില്ല
l-muf'sidīna
ٱلْمُفْسِدِينَ
കുഴപ്പം (നാശം) ഉണ്ടാക്കുന്നവരെ

ദൈവത്തിന്റെ കൈകള്‍ കെട്ടിപ്പൂട്ടിയിരിക്കുകയാണെന്ന് ജൂതന്മാര്‍ പറയുന്നു. കെട്ടിപ്പൂട്ടിയത് അവരുടെ കൈകള്‍ തന്നെയാണ്. അങ്ങനെ പറഞ്ഞത് കാരണം അവര്‍ അഭിശപ്തരായിരിക്കുന്നു. എന്നാല്‍ അല്ലാഹുവിന്റെ ഹസ്തങ്ങള്‍ തുറന്നുവെച്ചവയാണ്. അവനിച്ഛിക്കും പോലെ അവന്‍ ചെലവഴിക്കുന്നു. നിനക്ക് നിന്റെ നാഥനില്‍നിന്ന് അവതരിച്ചുകിട്ടിയ സന്ദേശം അവരില്‍ അധിക പേരുടെയും ധിക്കാരവും സത്യനിഷേധവും വര്‍ധിപ്പിക്കുക തന്നെ ചെയ്യും. അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ നാം പകയും വിദ്വേഷവും ഉളവാക്കിയിരിക്കുന്നു. അവര്‍ യുദ്ധത്തീ ആളിക്കത്തിക്കുമ്പോഴെല്ലാം അല്ലാഹു അത് ഊതിക്കെടുത്തുന്നു. അവര്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.

തഫ്സീര്‍

وَلَوْ اَنَّ اَهْلَ الْكِتٰبِ اٰمَنُوْا وَاتَّقَوْا لَكَفَّرْنَا عَنْهُمْ سَيِّاٰتِهِمْ وَلَاَدْخَلْنٰهُمْ جَنّٰتِ النَّعِيْمِ  ( المائدة: ٦٥ )

walaw anna
وَلَوْ أَنَّ
ആയിരുന്നെങ്കില്‍
ahla l-kitābi
أَهْلَ ٱلْكِتَٰبِ
വേദക്കാര്‍
āmanū
ءَامَنُوا۟
അവര്‍ വിശ്വസിച്ചു
wa-ittaqaw
وَٱتَّقَوْا۟
അവര്‍ സൂക്ഷിക്കുകയും ചെയ്തു
lakaffarnā
لَكَفَّرْنَا
നാം മൂടിക്കളയുക(മറക്കുക) തന്നെ ചെയ്യുമായിരുന്നു
ʿanhum
عَنْهُمْ
അവര്‍ക്ക്, അവരില്‍ നിന്ന്
sayyiātihim
سَيِّـَٔاتِهِمْ
അവരുടെ തിന്മകളെ
wala-adkhalnāhum
وَلَأَدْخَلْنَٰهُمْ
അവരെ നാം പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും
jannāti
جَنَّٰتِ
സ്വര്‍ഗങ്ങളില്‍
l-naʿīmi
ٱلنَّعِيمِ
സുഖാനുഗ്രഹത്തിന്റെ

വേദക്കാര്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഉറപ്പായും അവരുടെ തിന്മകള്‍ നാം മായ്ച്ചുകളയുകയും അവരെ അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കുകയും ചെയ്യുമായിരുന്നു.

തഫ്സീര്‍

وَلَوْ اَنَّهُمْ اَقَامُوا التَّوْرٰىةَ وَالْاِنْجِيْلَ وَمَآ اُنْزِلَ اِلَيْهِمْ مِّنْ رَّبِّهِمْ لَاَكَلُوْا مِنْ فَوْقِهِمْ وَمِنْ تَحْتِ اَرْجُلِهِمْۗ مِنْهُمْ اُمَّةٌ مُّقْتَصِدَةٌ ۗ وَكَثِيْرٌ مِّنْهُمْ سَاۤءَ مَا يَعْمَلُوْنَ ࣖ   ( المائدة: ٦٦ )

walaw annahum aqāmū
وَلَوْ أَنَّهُمْ أَقَامُوا۟
അവര്‍ നിലനിര്‍ത്തിയിരുന്നുവെങ്കില്‍
l-tawrāta
ٱلتَّوْرَىٰةَ
തൗറാത്തിനെ
wal-injīla
وَٱلْإِنجِيلَ
ഇന്‍ജീലിനെയും
wamā unzila
وَمَآ أُنزِلَ
അവതരിപ്പിക്കപ്പെട്ടതിനെയും
ilayhim
إِلَيْهِم
അവരിലേക്ക്
min rabbihim
مِّن رَّبِّهِمْ
അവരുടെ റബ്ബിങ്കല്‍ നിന്ന്
la-akalū
لَأَكَلُوا۟
അവര്‍ തിന്നുക തന്നെ ചെയ്യുമായിരുന്നു
min fawqihim
مِن فَوْقِهِمْ
അവരുടെ മീതെ (മുകള്‍ ഭാഗത്തു) നിന്ന്
wamin taḥti
وَمِن تَحْتِ
താഴെ (അടിഭാഗത്തു)നിന്നും
arjulihim
أَرْجُلِهِمۚ
അവരുടെ കാലുകളുടെ
min'hum
مِّنْهُمْ
അവരില്‍ ഉണ്ട്
ummatun
أُمَّةٌ
ഒരു സമുദായം (സമൂഹം)
muq'taṣidatun
مُّقْتَصِدَةٌۖ
മിതത്വം പാലിക്കുന്ന, മദ്ധ്യാവസ്ഥ സ്വീകരിക്കുന്ന
wakathīrun min'hum
وَكَثِيرٌ مِّنْهُمْ
അവരില്‍ വളരെ പേര്‍
sāa
سَآءَ
വളരെ ചീത്ത
mā yaʿmalūna
مَا يَعْمَلُونَ
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്

തൗറാത്തും ഇഞ്ചീലും, തങ്ങളുടെ നാഥനില്‍ നിന്ന് ഇറക്കിക്കിട്ടിയ മറ്റു സന്ദേശങ്ങളും യഥാവിധി പ്രയോഗത്തില്‍ വരുത്തിയിരുന്നുവെങ്കില്‍ അവര്‍ക്ക് മുകള്‍ഭാഗത്തുനിന്നും കാല്‍ച്ചുവട്ടില്‍നിന്നും ആഹാരം കിട്ടുമായിരുന്നു. അവരില്‍ നേര്‍വഴി കൈക്കൊണ്ട ചിലരുണ്ട്. എന്നാല്‍ ഏറെ പേരുടെയും ചെയ്തികള്‍ തീര്‍ത്തും നീചമാണ്.

തഫ്സീര്‍

۞ يٰٓاَيُّهَا الرَّسُوْلُ بَلِّغْ مَآ اُنْزِلَ اِلَيْكَ مِنْ رَّبِّكَ ۗوَاِنْ لَّمْ تَفْعَلْ فَمَا بَلَّغْتَ رِسٰلَتَهٗ ۗوَاللّٰهُ يَعْصِمُكَ مِنَ النَّاسِۗ اِنَّ اللّٰهَ لَا يَهْدِى الْقَوْمَ الْكٰفِرِيْنَ  ( المائدة: ٦٧ )

yāayyuhā l-rasūlu
يَٰٓأَيُّهَا ٱلرَّسُولُ
ഹേ, റസൂലേ
balligh
بَلِّغْ
നീ എത്തിക്കുക
mā unzila ilayka
مَآ أُنزِلَ إِلَيْكَ
നിനക്ക് അവതരിപ്പിക്കപ്പെട്ടത്
min rabbika
مِن رَّبِّكَۖ
നിന്റെ റബ്ബിങ്കല്‍ നിന്ന്
wa-in lam tafʿal
وَإِن لَّمْ تَفْعَلْ
എന്നാല്‍ നീ ചെയ്തില്ലെങ്കില്‍
famā ballaghta
فَمَا بَلَّغْتَ
നീ എത്തിച്ചില്ല
risālatahu
رِسَالَتَهُۥۚ
അവന്റെ ദൗത്യത്തെ
wal-lahu yaʿṣimuka
وَٱللَّهُ يَعْصِمُكَ
അല്ലാഹു നിന്നെ കാക്കും, രക്ഷിക്കും
mina l-nāsi
مِنَ ٱلنَّاسِۗ
മനുഷ്യരില്‍ നിന്ന്
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lā yahdī
لَا يَهْدِى
നേര്‍മാര്‍ഗത്തിലാക്കുകയില്ല
l-qawma
ٱلْقَوْمَ
ജനങ്ങളെ
l-kāfirīna
ٱلْكَٰفِرِينَ
അവിശ്വാസികളായ

ദൈവദൂതരേ, നിന്റെ നാഥനില്‍നിന്ന് നിനക്ക് ഇറക്കിക്കിട്ടിയത് ജനങ്ങള്‍ക്കെത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നീ അവന്‍ ഏല്‍പിച്ച ദൗത്യം നിറവേറ്റാത്തവനായിത്തീരും. ജനങ്ങളില്‍നിന്ന് അല്ലാഹു നിന്നെ രക്ഷിക്കും. സത്യനിഷേധികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.

തഫ്സീര്‍

قُلْ يٰٓاَهْلَ الْكِتٰبِ لَسْتُمْ عَلٰى شَيْءٍ حَتّٰى تُقِيْمُوا التَّوْرٰىةَ وَالْاِنْجِيْلَ وَمَآ اُنْزِلَ اِلَيْكُمْ مِّنْ رَّبِّكُمْ ۗوَلَيَزِيْدَنَّ كَثِيْرًا مِّنْهُمْ مَّآ اُنْزِلَ اِلَيْكَ مِنْ رَّبِّكَ طُغْيَانًا وَّكُفْرًاۚ فَلَا تَأْسَ عَلَى الْقَوْمِ الْكٰفِرِيْنَ  ( المائدة: ٦٨ )

qul
قُلْ
നീ പറയുക
yāahla l-kitābi
يَٰٓأَهْلَ ٱلْكِتَٰبِ
വേദക്കാരേ
lastum
لَسْتُمْ
നിങ്ങളല്ല
ʿalā shayin
عَلَىٰ شَىْءٍ
യാതൊന്നിലും, ഒരു കാര്യത്തിലും
ḥattā tuqīmū
حَتَّىٰ تُقِيمُوا۟
നിങ്ങള്‍ നിലനിറുത്തുവോളം
l-tawrāta
ٱلتَّوْرَىٰةَ
തൗറാത്തിനെ
wal-injīla
وَٱلْإِنجِيلَ
ഇന്‍ജീലിനെയും
wamā unzila ilaykum
وَمَآ أُنزِلَ إِلَيْكُم
നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതും
min rabbikum
مِّن رَّبِّكُمْۗ
നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന്
walayazīdanna
وَلَيَزِيدَنَّ
വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും
kathīran min'hum
كَثِيرًا مِّنْهُم
അവരില്‍ നിന്ന് വളരെ പേര്‍ക്കും
mā unzila ilayka
مَّآ أُنزِلَ إِلَيْكَ
നിനക്ക് അവതരിപ്പിക്കപ്പെട്ടത്
min rabbika
مِن رَّبِّكَ
നിന്റെ റബ്ബിങ്കല്‍ നിന്ന്
ṭugh'yānan
طُغْيَٰنًا
ധിക്കാരം, അതിക്രമം, അതിരുകവിയല്‍
wakuf'ran
وَكُفْرًاۖ
അവിശ്വാസവും
falā tasa
فَلَا تَأْسَ
അതിനാല്‍ നീ വ്യസനപ്പെടേണ്ടാ, സങ്കടപ്പെടരുത്
ʿalā l-qawmi
عَلَى ٱلْقَوْمِ
ജനങ്ങളുടെ മേല്‍
l-kāfirīna
ٱلْكَٰفِرِينَ
അവിശ്വാസികളായ

പറയുക: വേദവാഹകരേ, തൗറാത്തും ഇഞ്ചീലും നിങ്ങളുടെ നാഥനില്‍നിന്ന് നിങ്ങള്‍ക്ക് അവതരിച്ചുകിട്ടിയ സന്ദേശങ്ങളും യഥാവിധി നിലനിര്‍ത്തുംവരെ നിങ്ങളുടെ നിലപാടുകള്‍ക്ക് ഒരടിസ്ഥാനവും ഉണ്ടാവുകയില്ല. എന്നാല്‍ നിനക്ക് നിന്റെ നാഥനില്‍നിന്ന് അവതരിച്ചുകിട്ടിയ സന്ദേശം അവരില്‍ ഏറെ പേരുടെയും ധിക്കാരവും സത്യനിഷേധവും വര്‍ധിപ്പിക്കുകതന്നെ ചെയ്യും. അതിനാല്‍ നീ സത്യനിഷേധികളായ ജനത്തെയോര്‍ത്ത് ദുഃഖിക്കേണ്ടതില്ല.

തഫ്സീര്‍

اِنَّ الَّذِيْنَ اٰمَنُوْا وَالَّذِيْنَ هَادُوْا وَالصَّابِـُٔوْنَ وَالنَّصٰرٰى مَنْ اٰمَنَ بِاللّٰهِ وَالْيَوْمِ الْاٰخِرِ وَعَمِلَ صَالِحًا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُوْنَ  ( المائدة: ٦٩ )

inna alladhīna āmanū
إِنَّ ٱلَّذِينَ ءَامَنُوا۟
നിശ്ചയമായും വിശ്വസിച്ചവര്‍
wa-alladhīna hādū
وَٱلَّذِينَ هَادُوا۟
യഹൂദരായവരും
wal-ṣābiūna
وَٱلصَّٰبِـُٔونَ
'സ്വാബിഉ'കളും
wal-naṣārā
وَٱلنَّصَٰرَىٰ
ക്രിസ്ത്യാനികളും
man āmana
مَنْ ءَامَنَ
ആര്‍ വിശ്വസിച്ചു
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
wal-yawmi l-ākhiri
وَٱلْيَوْمِ ٱلْءَاخِرِ
അന്ത്യദിനത്തിലും
waʿamila
وَعَمِلَ
പ്രവര്‍ത്തിക്കുകയും ചെയ്തു
ṣāliḥan
صَٰلِحًا
സല്‍കര്‍മം
falā khawfun
فَلَا خَوْفٌ
എന്നാല്‍ ഭയമില്ല
ʿalayhim
عَلَيْهِمْ
അവരുടെ മേല്‍
walā hum yaḥzanūna
وَلَا هُمْ يَحْزَنُونَ
അവര്‍ വ്യസനിക്കുന്നതുമല്ല

സത്യവിശ്വാസികളോ യഹൂദരോ സാബികളോ ക്രിസ്ത്യാനികളോ ആരാവട്ടെ; അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഒന്നും പേടിക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല.

തഫ്സീര്‍

لَقَدْ اَخَذْنَا مِيْثَاقَ بَنِيْٓ اِسْرَاۤءِيْلَ وَاَرْسَلْنَآ اِلَيْهِمْ رُسُلًا ۗ كُلَّمَا جَاۤءَهُمْ رَسُوْلٌۢ بِمَا لَا تَهْوٰٓى اَنْفُسُهُمْۙ فَرِيْقًا كَذَّبُوْا وَفَرِيْقًا يَّقْتُلُوْنَ  ( المائدة: ٧٠ )

laqad akhadhnā
لَقَدْ أَخَذْنَا
തീര്‍ച്ചയായും നാം വാങ്ങി
mīthāqa
مِيثَٰقَ
ഉറപ്പ്, കരാര്‍
banī is'rāīla
بَنِىٓ إِسْرَٰٓءِيلَ
ഇസ്‌റാഈല്‍ സന്തതികളുടെ
wa-arsalnā
وَأَرْسَلْنَآ
നാം അയക്കുകയും ചെയ്തു
ilayhim
إِلَيْهِمْ
അവരിലേക്ക്
rusulan
رُسُلًاۖ
റസൂലുകളെ
kullamā jāahum
كُلَّمَا جَآءَهُمْ
അവര്‍ക്ക് വരു(ചെല്ലു)മ്പോഴെല്ലാം
rasūlun
رَسُولٌۢ
ഒരു റസൂല്‍
bimā lā tahwā
بِمَا لَا تَهْوَىٰٓ
ഇച്ഛിക്കാത്തതുമായി, ഇഷ്ടപ്പെടാത്തതും കൊണ്ട്
anfusuhum
أَنفُسُهُمْ
അവരുടെ സ്വന്തങ്ങള്‍ (മനസ്സുകള്‍)
farīqan
فَرِيقًا
ഒരു വിഭാഗത്തെ, സംഘത്തെ
kadhabū
كَذَّبُوا۟
അവര്‍ വ്യാജമാക്കി, കളവാക്കുകയായി
wafarīqan
وَفَرِيقًا
ഒരു വിഭാഗത്തെ
yaqtulūna
يَقْتُلُونَ
അവര്‍ കൊലപ്പെടുത്തുകയും ചെയ്യുന്നു (ചെയ്തിരുന്നു)

ഇസ്രയേല്‍ മക്കളോട് നാം കരാര്‍ വാങ്ങിയിട്ടുണ്ട്. അവരിലേക്ക് നാം ദൂതന്മാരെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ ഓരോ ദൈവദൂതനും അവരുടെ മനസ്സിനിണങ്ങാത്ത സന്ദേശങ്ങളുമായി അവരുടെ അടുത്ത് ചെന്നപ്പോഴൊക്കെ അവര്‍ ആ ദൈവദൂതന്മാരില്‍ ചിലരെ തള്ളിപ്പറയുകയും മറ്റുചിലരെ കൊല്ലുകയുമാണുണ്ടാത്.

തഫ്സീര്‍