Skip to main content

تِلْكَ الْقُرٰى نَقُصُّ عَلَيْكَ مِنْ اَنْۢبَاۤىِٕهَاۚ وَلَقَدْ جَاۤءَتْهُمْ رُسُلُهُمْ بِالْبَيِّنٰتِۚ فَمَا كَانُوْا لِيُؤْمِنُوْا بِمَا كَذَّبُوْا مِنْ قَبْلُۗ كَذٰلِكَ يَطْبَعُ اللّٰهُ عَلٰى قُلُوْبِ الْكٰفِرِيْنَ   ( الأعراف: ١٠١ )

til'ka l-qurā
تِلْكَ ٱلْقُرَىٰ
ആ രാജ്യങ്ങള്‍
naquṣṣu ʿalayka
نَقُصُّ عَلَيْكَ
നിനക്കു നാം (കഥ) വിവരിച്ചു തരുന്നു
min anbāihā
مِنْ أَنۢبَآئِهَاۚ
അതിന്റെ വൃത്താന്ത (വര്‍ത്തമാന) ങ്ങളില്‍ നിന്നു
walaqad jāathum
وَلَقَدْ جَآءَتْهُمْ
തീര്‍ച്ചയായും അവര്‍ക്കു വന്നിട്ടുണ്ട്, ചെല്ലുകയുണ്ടായി
rusuluhum
رُسُلُهُم
അവരുടെ റസൂലുകള്‍
bil-bayināti
بِٱلْبَيِّنَٰتِ
തെളിവുകളുമായി
famā kānū
فَمَا كَانُوا۟
എന്നിട്ടു അവര്‍ (തയ്യാര്‍) ആയില്ല
liyu'minū
لِيُؤْمِنُوا۟
അവര്‍ വിശ്വസിക്കുവാന്‍
bimā kadhabū
بِمَا كَذَّبُوا۟
അവര്‍ വ്യാജമാക്കിയതില്‍, വ്യാജമാക്കിയതുകൊണ്ട്
min qablu
مِن قَبْلُۚ
മുമ്പു, മുമ്പേ
kadhālika
كَذَٰلِكَ
അപ്രകാരം
yaṭbaʿu l-lahu
يَطْبَعُ ٱللَّهُ
അല്ലാഹു മുദ്രവെക്കുന്നു (വെക്കും)
ʿalā qulūbi
عَلَىٰ قُلُوبِ
ഹൃദയങ്ങള്‍ക്കു
l-kāfirīna
ٱلْكَٰفِرِينَ
അവിശ്വാസികളുടെ.

ആ നാടുകളെ സംബന്ധിച്ച ചില വിവരങ്ങള്‍ നാം നിനക്ക് പറഞ്ഞു തരികയാണ്: അവരിലേക്കുള്ള ദൈവദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്തു വന്നു. എന്നിട്ടും അവര്‍ നേരത്തെ നിഷേധിച്ചു തള്ളിയതില്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. ഇവ്വിധം നാം സത്യനിഷേധികളുടെ മനസ്സുകള്‍ക്ക് മുദ്രവെക്കും.

തഫ്സീര്‍

وَمَا وَجَدْنَا لِاَكْثَرِهِمْ مِّنْ عَهْدٍۚ وَاِنْ وَّجَدْنَآ اَكْثَرَهُمْ لَفٰسِقِيْنَ  ( الأعراف: ١٠٢ )

wamā wajadnā
وَمَا وَجَدْنَا
നാം കണ്ടെത്തിയില്ല
li-aktharihim
لِأَكْثَرِهِم
അവരില്‍ അധികമാള്‍ക്കും
min ʿahdin
مِّنْ عَهْدٍۖ
ഒരു കരാറും, പ്രതിജ്ഞയും
wa-in wajadnā
وَإِن وَجَدْنَآ
നിശ്ചയമായും നാം കണ്ടെത്തുകയും ചെയ്തു
aktharahum
أَكْثَرَهُمْ
അവരില്‍ അധികത്തെയും
lafāsiqīna
لَفَٰسِقِينَ
തോന്നിയവാസികളായി തന്നെ.

അവരിലേറെ പേരെയും കരാര്‍ പാലിക്കുന്നവരായി നാം കണ്ടില്ല. അവരിലേറെ പേരെയും അധര്‍മികളായാണ് നാം കണ്ടത്.

തഫ്സീര്‍

ثُمَّ بَعَثْنَا مِنْۢ بَعْدِهِمْ مُّوْسٰى بِاٰيٰتِنَآ اِلٰى فِرْعَوْنَ وَمَلَا۟ىِٕهٖ فَظَلَمُوْا بِهَاۚ فَانْظُرْ كَيْفَ كَانَ عَاقِبَةُ الْمُفْسِدِيْنَ   ( الأعراف: ١٠٣ )

thumma baʿathnā
ثُمَّ بَعَثْنَا
പിന്നെ നാം അയച്ചു, എഴുന്നേല്‍പിച്ചു (നിയോഗിച്ചു)
min baʿdihim
مِنۢ بَعْدِهِم
അവരുടെ ശേഷം
mūsā
مُّوسَىٰ
മൂസായെ
biāyātinā
بِـَٔايَٰتِنَآ
നമ്മുടെ ദൃഷ്ടാന്തങ്ങളുമായി
ilā fir'ʿawna
إِلَىٰ فِرْعَوْنَ
ഫിര്‍ഔന്റെയും അടുത്തേക്കു
wamala-ihi
وَمَلَإِي۟هِۦ
അവന്റെ സംഘക്കാരിലേക്കും, പ്രധാനികളിലേക്കും
faẓalamū
فَظَلَمُوا۟
എന്നിട്ടു അവര്‍ അക്രമം പ്രവര്‍ത്തിച്ചു
bihā
بِهَاۖ
അവയില്‍, അവകൊണ്ടു
fa-unẓur
فَٱنظُرْ
അപ്പോള്‍ നോക്കുക
kayfa kāna
كَيْفَ كَانَ
എങ്ങിനെ ആയി (ഉണ്ടായി)
ʿāqibatu
عَٰقِبَةُ
പര്യവസാനം, കലാശം നാശം (കുഴപ്പം)
l-muf'sidīna
ٱلْمُفْسِدِينَ
പ്രവര്‍ത്തിക്കുന്നവരുടെ.

പിന്നീട് അവരുടെയൊക്കെ ശേഷം മൂസായെ നാം നമ്മുടെ തെളിവുകളുമായി ഫറവോന്റെയും അവന്റെ പ്രമാണിമാരുടെയും അടുത്തേക്കയച്ചു. അവരും നമ്മുടെ തെളിവുകളോട് അനീതി ചെയ്തു. നോക്കൂ! ആ നാശകാരികളുടെ ഒടുക്കം എവ്വിധമായിരുന്നുവെന്ന്.

തഫ്സീര്‍

وَقَالَ مُوْسٰى يٰفِرْعَوْنُ اِنِّيْ رَسُوْلٌ مِّنْ رَّبِّ الْعٰلَمِيْنَۙ  ( الأعراف: ١٠٤ )

waqāla mūsā
وَقَالَ مُوسَىٰ
മൂസാ പറയുകയും ചെയ്തു
yāfir'ʿawnu
يَٰفِرْعَوْنُ
ഫിര്‍ഔനേ
innī rasūlun
إِنِّى رَسُولٌ
ഞാന്‍ ഒരു ദൂതനാണു
min rabbi
مِّن رَّبِّ
രക്ഷിതാവിങ്കല്‍ നിന്നു
l-ʿālamīna
ٱلْعَٰلَمِينَ
ലോകരുടെ.

മൂസാ പറഞ്ഞു: ''ഫിര്‍ഔന്‍, ഉറപ്പായും ഞാന്‍ പ്രപഞ്ചനാഥനില്‍ നിന്നുള്ള ദൂതനാണ്.

തഫ്സീര്‍

حَقِيْقٌ عَلٰٓى اَنْ لَّآ اَقُوْلَ عَلَى اللّٰهِ اِلَّا الْحَقَّۗ قَدْ جِئْتُكُمْ بِبَيِّنَةٍ مِّنْ رَّبِّكُمْ فَاَرْسِلْ مَعِيَ بَنِيْٓ اِسْرَاۤءِيْلَ ۗ  ( الأعراف: ١٠٥ )

ḥaqīqun
حَقِيقٌ
അവകാശപ്പെട്ട (കടമപ്പെട്ട) വനാണു
ʿalā an lā aqūla
عَلَىٰٓ أَن لَّآ أَقُولَ
ഞാന്‍ പറയാതിരിക്കുവാന്‍
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്റെ പേരില്‍
illā l-ḥaqa
إِلَّا ٱلْحَقَّۚ
യഥാര്‍ത്ഥമല്ലാതെ, സത്യമൊഴികെ
qad ji'tukum
قَدْ جِئْتُكُم
ഞാന്‍ നിങ്ങള്‍ക്കു വന്നിട്ടുണ്ട്
bibayyinatin
بِبَيِّنَةٍ
തെളിവുംകൊണ്ടു
min rabbikum
مِّن رَّبِّكُمْ
നിങ്ങളുടെ റബ്ബിങ്കല്‍നിന്നു
fa-arsil
فَأَرْسِلْ
അതിനാല്‍ അയച്ചു തരുക
maʿiya
مَعِىَ
എന്റെ കൂടെ
banī is'rāīla
بَنِىٓ إِسْرَٰٓءِيلَ
ഇസ്രാഈല്‍ സന്തതികളെ.

''അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തതൊന്നും പറയാതിരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. നിങ്ങളുടെ നാഥനില്‍ നിന്നുള്ള വ്യക്തമായ തെളിവുമായാണ് ഞാന്‍ നിങ്ങളുടെ അടുത്തു വന്നിരിക്കുന്നത്. അതിനാല്‍ ഇസ്രയേല്‍ മക്കളെ എന്നോടൊപ്പം അയക്കുക.''

തഫ്സീര്‍

قَالَ اِنْ كُنْتَ جِئْتَ بِاٰيَةٍ فَأْتِ بِهَآ اِنْ كُنْتَ مِنَ الصّٰدِقِيْنَ  ( الأعراف: ١٠٦ )

qāla
قَالَ
അവന്‍ പറഞ്ഞു
in kunta
إِن كُنتَ
നീ ആണെങ്കില്‍
ji'ta
جِئْتَ
നീ വന്നിരിക്കുന്നു (എങ്കില്‍)
biāyatin
بِـَٔايَةٍ
വല്ല ദൃഷ്ടാന്തവും കൊണ്ടു
fati bihā
فَأْتِ بِهَآ
എന്നാലതു കൊണ്ടുവാ
in kunta
إِن كُنتَ
നീ ആണെങ്കില്‍
mina l-ṣādiqīna
مِنَ ٱلصَّٰدِقِينَ
സത്യം പറയുന്നവരില്‍.

ഫറവോന്‍ പറഞ്ഞു: ''നീ തെളിവുമായാണ് വന്നതെങ്കില്‍ അതിങ്ങു കൊണ്ടുവാ; നീ സത്യവാനെങ്കില്‍!''

തഫ്സീര്‍

فَاَلْقٰى عَصَاهُ فَاِذَا هِيَ ثُعْبَانٌ مُّبِيْنٌ ۖ   ( الأعراف: ١٠٧ )

fa-alqā
فَأَلْقَىٰ
അപ്പോള്‍ അദ്ദേഹം ഇട്ടു
ʿaṣāhu
عَصَاهُ
അദ്ദേഹത്തിന്റെ വടി
fa-idhā hiya
فَإِذَا هِىَ
അപ്പോള്‍ (അതാ) അതു
thuʿ'bānun
ثُعْبَانٌ
ഒരു സര്‍പ്പം
mubīnun
مُّبِينٌ
പ്രത്യക്ഷമായ, തനി.

അപ്പോള്‍ മൂസാ തന്റെ വടി നിലത്തിട്ടു. ഉടനെ അത് പൂര്‍ണാര്‍ഥത്തില്‍ ഒരു പാമ്പായി മാറി.

തഫ്സീര്‍

وَّنَزَعَ يَدَهٗ فَاِذَا هِيَ بَيْضَاۤءُ لِلنّٰظِرِيْنَ ࣖ  ( الأعراف: ١٠٨ )

wanazaʿa
وَنَزَعَ
അദ്ദേഹം നീക്കി (പുറത്തു) എടുക്കുകയും ചെയ്തു
yadahu
يَدَهُۥ
തന്റെ കൈ
fa-idhā hiya
فَإِذَا هِىَ
അപ്പോള്‍ (അതാ) അതു
bayḍāu
بَيْضَآءُ
വെളുത്തതു
lilnnāẓirīna
لِلنَّٰظِرِينَ
നോക്കുന്നവര്‍ക്കു.

അദ്ദേഹം തന്റെ കൈ പുറത്തെടുത്തു. അപ്പോഴത് കാണുന്നവര്‍ക്കൊക്കെ വെളുത്തു തിളങ്ങുന്നതായിത്തീര്‍ന്നു.

തഫ്സീര്‍

قَالَ الْمَلَاُ مِنْ قَوْمِ فِرْعَوْنَ اِنَّ هٰذَا لَسٰحِرٌ عَلِيْمٌۙ   ( الأعراف: ١٠٩ )

qāla l-mala-u
قَالَ ٱلْمَلَأُ
സംഘം (പ്രധാനി)കള്‍ പറഞ്ഞു
min qawmi
مِن قَوْمِ
ജനങ്ങളില്‍ നിന്നുള്ള
fir'ʿawna
فِرْعَوْنَ
ഫിര്‍ഔന്റെ
inna hādhā
إِنَّ هَٰذَا
നിശ്ചയമായും ഇതു, ഇവന്‍
lasāḥirun
لَسَٰحِرٌ
ഒരു സിഹ്രുകാരന്‍ (ജാലവിദ്യക്കാരന്‍) തന്നെ
ʿalīmun
عَلِيمٌ
അറിവുള്ള.

ഫറവോന്റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ''സംശയമില്ല; ഇവനൊരു പഠിച്ച മായാജാലക്കാരന്‍ തന്നെ.''

തഫ്സീര്‍

يُّرِيْدُ اَنْ يُّخْرِجَكُمْ مِّنْ اَرْضِكُمْ ۚ فَمَاذَا تَأْمُرُوْنَ  ( الأعراف: ١١٠ )

yurīdu
يُرِيدُ
അവന്‍ ഉദ്ദേശിക്കുന്നു
an yukh'rijakum
أَن يُخْرِجَكُم
നിങ്ങളെ പുറത്താക്കു (ബഹിഷ്കരിക്കു) വാന്‍
min arḍikum
مِّنْ أَرْضِكُمْۖ
നിങ്ങളുടെ ഭൂമിയില്‍ (നാട്ടില്‍) നിന്നു
famādhā
فَمَاذَا
അപ്പോള്‍ (അതിനാല്‍) എന്താണു
tamurūna
تَأْمُرُونَ
നിങ്ങള്‍ കല്‍പിക്കുന്നു (നിര്‍ദ്ദേശിക്കുന്നു).

''നിങ്ങളെ നിങ്ങളുടെ നാട്ടില്‍ നിന്നു പുറത്താക്കാനാണ് ഇവനാഗ്രഹിക്കുന്നത്. അതിനാല്‍ നിങ്ങള്‍ക്കെന്താണ് നിര്‍ദേശിക്കാനുള്ളത്?''

തഫ്സീര്‍